Connect with us

Love

എനിക്കായി വിധിച്ച എൻറെ പെണ്ണ്….

Published

on

രചന: മനു പി എം

കണ്ണാടിക്കു മുന്നിൽ നിന്നു മുഖത്തു പൗഡർ ഇടുമ്പോൾ… ആലോചിച്ചു കാണാനൊന്നും തെറ്റില്ല… പക്ഷേ.. ഒരു കാൽ പാദം.. മടങ്ങിയാണ് ഇരിക്കുന്നതു… അതു കൊണ്ടു തന്നെ പെണ്ണ്കുട്ടികൾ തന്നെ വേണ്ടെന്ന് വെയ്ക്കാൻ യാതൊരു മടിയും കാട്ടാറില്ല.. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. നാലാള് കാൺകെ നടന്നു പോകുമ്പോൾ മുടന്തുള്ള ചെക്കൻ അവർക്കൊരു അപമാനം തന്നെയാണ്.. ഏതു പെണ്ണിനും ചെക്കനും കാണില്ലേ സ്വന്തം ജീവിത പങ്കാളിയെ കുറിച്ച് ഒരു സങ്കല്പം ഞാൻ ചീപ്പെടുത്തു മുടി ചീകി ഒതുക്കി… അടുത്ത തമാശയ്ക്കു വേണ്ടി തയ്യാറാകുവാണല്ലോ.. ഒരുപാട് പെണ്ണുകാണൽ നടന്നു കഴിഞ്ഞു ഇപ്പോൾ തന്നെ കയറി ചെല്ലുമ്പോലുള്ള സന്തോഷമൊന്നും… തിരിച്ചിറങ്ങി വരുമ്പോൾ ഒരു വീട്ടു കാരുടെയും മുഖത്തു കണ്ടിട്ടില്ല.. സഹതാപം നിറഞ്ഞ നോട്ടത്തിനൊടുവിൽ ഒരു ഉപദേശവും… മോനു വേണ്ടി ജനിച്ച പെൺകുട്ടി എവിടെ ഉണ്ട് അവൾ സമയമാകുംമ്പോൾ നിന്നെ തിരഞ്ഞു വരുമെന്നു ജീവിത കാലം മുഴുവനും മുടന്തി നടക്കുന്നവന് അതൊന്നും ഒരു വേദനയായി തോന്നിയില്ല.. എന്നാലും എപ്പോഴും മനസു കൊണ്ടു ആഗ്രഹിക്കാറുണ്ട്… എവിടെയെങ്കിലും എനിക്കായി ഒരു പെണ്ണിനെ ദൈവം കാത്തു വച്ചിട്ടുണ്ടെങ്കിലെന്ന് ആ ഒരു പ്രതിക്ഷയിലാണ് ഓരോ വീടിന്റെയും പടികയറുക എന്നെക്കാൾ ഏറെ സങ്കടം തോന്നിയത് ഏട്ടന് ആയിരുന്നു… പലപ്പോഴും എന്നെ നിസ്സാഹയനായ് നോക്കി സാരമില്ല എന്ന് സമാധനപ്പിക്കാനെ ഏട്ടന് കഴിഞ്ഞൊള്ളു.. എനിക്ക് വിഷമമൊന്നും തോന്നിയില്ലയേട്ടാ എന്നു പറഞ്ഞു ഞാൻ ആശ്വസിപ്പിക്കും.. ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു എന്തിനാണ് ഈ മുടന്തു കാല് വച്ച് ഒരുപാട് ആഗ്രഹങ്ങളും, സ്വപ്‌നങ്ങളുമുള്ള ഒരു പെണ്ണിൻെറ ജീവിതം ഇല്ലാതാക്കണം എന്ന് പക്ഷെ വീട്ടുക്കാരുടെ നിർബന്ധം കൊണ്ട് ഒരു ചടങ്ങ് പോലെ പിന്നേയും വേഷം കെട്ടുന്നു… എൻറെ കല്ല്യാണം നടന്നു കാണാൻ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന രണ്ടു പേരുണ്ട്… എന്റെ അമ്മയും ചേട്ടത്തി അമ്മയും… വീട്ടു ജോലിയും സുഖമില്ലാത്ത അമ്മയെ നോക്കലും ഏട്ടൻെറയും, മക്കളുടെയും കാര്യങ്ങൾ നോക്കലും ആയി ഏട്ടത്തി നന്നായി കഷ്ടപ്പെടുന്നുണ്ട് ചിലപ്പോൾ ഏട്ടത്തി തമാശ പോലെ പറയാറുണ്ട് നീ ഒരു കല്ല്യാണം കഴിച്ചിട്ടു വേണം എനിക്കൊന്നു വിശ്രമിക്കാനെന്നു പിന്നെ എൻെറ കുറവുകൾ ഓർത്താണ് സങ്കടം.. ഒന്നാമത് നല്ലൊരു ജോലിയില്ല കുഞ്ഞു നാളിലെ കൂട്ടുക്കാരിൽ നിന്നും സ്ക്കൂളിൽ നിന്നും ഒരു പാട് അപമാനം കിട്ടിയിരുന്നകൊണ്ട് പഠിത്തത്തിൽ പിറകിലായി പോയി സങ്കടവും അപമാനവുമേറ്റ് എങ്ങനെയോ പത്താം ക്ലാസ്സിൽ പഠിപ്പ് നിർത്തി.. വീട്ടിൽ വെറുതെയിരിക്കാൻ മടിച്ചു.. ഞാൻ തയ്യൽ പഠിച്ചു.. അടുത്ത് തന്നെ ഉള്ളൊരു ബാഗ് നിർമ്മാണ കമ്പിനിയിൽ ജോലിക്ക് കയറി . അത് എൻറെ ജീവീതത്തിൻെറ വഴി തിരിവ് ആയത് കൊണ്ട് അതൊരു കൈ തൊഴിലാക്കി ഇന്നും കൂടെ കൂട്ടി.. വളർച്ചയ്ക്ക് ഒപ്പം സങ്കടങ്ങൾ അറിഞ്ഞ് എൻറെ കുറവുകൾ കണ്ടു എന്നെ അടുത്ത് അറിയുന്നവർ ഒരു ആശ്വാസമായിരുന്നു പിന്നെ എനിക്ക് എന്റെ കുറവുകൾ ഓർത്ത് സങ്കടം തോന്നിയില്ല..

ഇന്ന് ഇപ്പോൾ ആ കുറവ് വീണ്ടും പ്രശ്നമായതു പെണ്ണു കാണാൻ ചെന്ന പെണ്ണുകൾക്ക് ഒക്കെ എൻറെ മുടന്ത് കാല് കൊണ്ട് എന്നെ വേണ്ടെന്നു പറയുമ്പോഴാണ് ഇനി എന്റെ കുറവു പറഞ്ഞു അവര് സമ്മതിക്കുവാണേൽ മാത്രം മതി ഇനി ഒരു പെണ്ണ് കാണൽ ..എന്നുറപ്പിച്ചു അങ്ങനെ കുറച്ചു നാൾ പെണ്ണുകാണൽ കുറഞ്ഞു… ഇന്ന് ഇപ്പോൾ അങ്ങനെയൊരു ആലോചനയായതു കൊണ്ടും പിന്നെ അമ്മയുടെ നീരന്തരമായുള്ള നിർബന്ധം കൊണ്ടും മാത്രമാണ് ഒരിക്കൽ കൂടി ഈ വേഷം കെട്ടൽ .. നന്നായി തന്നെ ഒരുങ്ങി ഇനി അതിന്റ ഒരു കുറവ് വേണ്ട… റെഡിയായി ഏട്ടന്റെ അടുത്തേക്ക് ചെന്നു ഏട്ടാ ഞാൻ റെഡി നമ്മുക്ക് പോയി വരാം.. അമ്മയോടും, ഏട്ടത്തിയോടും യാത്ര പറഞ്ഞു ഞാനും ഏട്ടനും വീണ്ടും ഒരു പെണ്ണുകാണലിന് ഇറങ്ങി തിരിച്ചു ഏട്ടന്റെ ബൈക്കിനു പിന്നിൽ ഇരിക്കുമ്പോഴും എനിക്കു വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല അല്ലെങ്കിൽ തന്നെ ആവശ്യമില്ലാത്ത ആഗ്രഹങ്ങളും, പ്രതീക്ഷയു മാണല്ലോ മനുഷ്യനെ ദുഃഖത്തിലാഴ്ത്തുന്നു.. വീടെത്തി… ഏട്ടൻ പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നതു… വണ്ടിയിൽ നിന്നും ഇറങ്ങി ഏട്ടന് ഒപ്പം മുടന്തി ഞാനും വീട്ടിലേക്ക് നടന്നു.. ഞങ്ങളെ കണ്ടു വീട്ടിലുള്ളവർ പുറത്ത് വന്നു സ്നേഹത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു.. ഏട്ടൻ എല്ലാം പറഞ്ഞിരുന്നു എന്നെ കുറിച്ച് എൻെറ ഇല്ലായ്മയെ കുറിച്ച് അതിനാൽ അവരുടെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല സ്നേഹം നിറഞ്ഞ നോട്ടം .. എന്നെയും ഏട്ടനെയും നന്നായി സ്വീകരിച്ചിരുത്തി… ഏട്ടനും, പെണിന്റെ അച്ഛനും കൂടി എന്തൊക്കെയോ സംസാരിക്കുന്നു… ഞാനതിലൊന്നും ശ്രദ്ധിക്കാൻ പൊയില്ല.. കുറച്ചു കഴിഞ്ഞു എനിക്ക് വേണ്ടി ഉള്ളവൾ ചായയും ആയി വന്നു… കാണാൻ നല്ല സുന്ദരി പെണ്ണ് എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി പക്ഷെ എന്നെ ഇഷ്ടമാകുവോ .. എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങല്.. ഞാൻ ഏട്ടന്റെ മുഖത്തെയ്ക്കു നോക്കി അവിടെ നിറഞ്ഞ സംതൃപ്ത്തിയുടെ ചിരി കണ്ടു എന്തെങ്കിലും സംസാരിക്കണോ എന്നുള്ള അവരുടെ ചോദ്യത്തിൽ .. വേണോ ,, എന്നായിരുന്നു എൻറെ മറുപടി അതു കേട്ടതും എല്ലാവരും ചിരിച്ചു.. ആകെ ചമ്മലായി എനിക്ക്.. അപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ പുഞ്ചിരിയാണ് എനിക്ക് ഒരു ആശ്വാസമായത് അവൾ പതിയെ ആകത്തേക്ക് വലിഞ്ഞു.. അത് പതിവുള്ളത് ആണല്ലോ അപ്പോൾ അവരുടെ മുഖത്ത് നാണവും ഒരു വിഷാദവും കാണാം ഒരു പെണ്ണിന് ഏറ്റവും വലിയ സങ്കടം അവളെ കല്ല്യാണം ആലോചിച്ചു വരുന്ന നിമിഷം ആണ്.. തന്നിലെ സ്ത്രീയെ വിലപേശി ഉറപ്പിക്കുന്ന ഒരു ചടങ്ങ്.. ആ നിമിഷം അവൾ അനുഭവികുന്ന വേദന.. പിന്നീട് അവൾ ആ വീട്ടിലേത് അല്ലാതെ ആകുന്നു എന്നൊരു തോന്നാൽ പലപ്പോഴും ഞാൻ പലരിലും കണ്ടിട്ടു . ജനിച്ചു വളർന്ന വീട്ടിൽ നിന്നും പടിയിറങ്ങി ഒരു പരിചയവും ഇല്ലാത്തവർ മറ്റൊരു വീട്ടിൽ പോകേണ്ടവൾ ഒരു വിൽപ്പന പോലെ എന്തൊരു വിധിയാണ് പിന്നീട് അവളുടെ ലോകവും അവളുടെ ജീവിതത്തിന്റെ പകുതിയിലേറെയും തൻെറ എന്ന് പറയാൻ ആ വീട് മാത്രമാണ് ആ മനുഷ്യർ മാത്രമായിരീക്കും.. സംസാരിക്കാൻ ഉണ്ടേൽ അകത്തേയ്ക്കു ചെന്നു സംസാരിക്കു എന്ന് അവർ ഒരിക്കൽ കൂടെ പറഞ്ഞു.. ഞാൻ മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് ചെന്നു അവൾ അപ്പോൾ കട്ടിലിനോട് ചേർന്ന് ചുവരിൽ ചാരി നിൽക്കുവ ആയിരുന്നു . എന്നെ കണ്ടിട്ടാവണം ഒരു ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു ഞാനവളുടെ അടുത്തേക്ക് മുടന്തി ചെല്ലുമ്പോൾ അവളുടെ നോട്ടം ദയനീയമായിരുന്നു.. എന്നോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു ഞാനവിടെ ഇരുന്നപ്പോൾ അവളിത്തിരി നീങ്ങി എനിക്ക് ഒപ്പം ഇരുന്നു.. എന്ത് പറയും എന്നതായി എൻറെ ചിന്ത ഞാൻ ചോദിച്ചു എന്നെ ഇഷ്ടം ആയോ കുട്ടിക്ക്.. തിരിച്ചു ഇങ്ങോട്ട് ഒരു ചോദ്യം ആയിരുന്നു “എന്നെ ഇഷ്ടമായോ” എന്ന്.. ഞാനൊരു നിമിഷം നിശബ്ദനായ് കണ്ണുകൾ ഈറനണിഞ്ഞെന്നൊരു തോന്നാൽ ആദ്യമായി ആണ് ഇങ്ങനെ ഒരാൾ എന്നോട് ചോദിക്കുന്നത് . ഞാൻ പറഞ്ഞു എനിക്ക് ഒരു കാലിന് മുടന്തുണ്ട് . അതുകൊണ്ട് കുട്ടിയുടെ ഇഷ്ടം അറിഞ്ഞമതി എനിക്ക്.. ആദ്യമെ പ്രതീക്ഷ എന്നത് സങ്കടം ആണ് പലപ്പോഴും ഈ ഒരു കാരണത്തിൽ നിസ്സഹായനാകേണ്ടി വന്നവനാണ്.. ഇയാളുടെ ഇഷ്ടം അറിഞ്ഞാൽ സന്തോഷം എന്ന് പറയുമ്പോൾ എൻറെ സ്വരം ഇടറിയിരുന്നു അതു മറക്കാൻ എന്നവണ്ണം ഞാൻ ചുണ്ടിലൊരു ചിരി വരുത്തി.. “എനിക്ക് നേരത്തെ അറിയാം….” “എങ്ങനെ.. ?”

“സ്കൂളിൽ വെച്ച്…” “മറ്റുള്ളവരുടെ കളിയാക്കൽ കേട്ട് നിറഞ്ഞ മിഴികളോടെ തലകുമ്പിട്ടു പോകുന്നതു.. കണ്ടിട്ടുണ്ട് …” അന്ന് ഞാൻ ചെറിയ കുട്ടി ആയതു കൊണ്ട് ആ വേദനയുടെ ആഴം അറിയാൻ കഴിഞ്ഞില്ല.. പിന്നെ ഞാൻ പലപ്പോഴും ഹോസ്പ്പിറ്റിലേക്ക് വരുമ്പോൾ കണ്ടിട്ടുണ്ട് ഇയാൾ എന്നെ കാണാൻ ഇടയുണ്ടാവില്ല.. “ഞാനൊരു നഴ്സാണ്” എന്തായാലും എനിക്ക് കല്ല്യാണത്തിന് സമ്മതം ആണ് ഒരിക്കലും അതൊരു സഹതാപത്തിന്റെ പേരിൽ അല്ല.. എനിക്ക് വേണ്ടത് നല്ല മനസ്സിന് ഉടമയാണ് അതു ഇയാൾക്ക് കാണുമല്ലോ ഇല്ലേ .. ഞാൻ ഒന്നും പറഞ്ഞില്ല .. കാരണം സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്റെ നെഞ്ചു പുകയുന്നുണ്ടാരുന്നു അവൾ തന്നെ എന്നെ മനസ്സിലാക്കി കൊണ്ട് പറഞ്ഞു ഒരുപാട് ജനനവും, മരണവും കണ്ണിരിനും ജീവിതങ്ങൾക്കും ഇടയിലുള്ള പോരാട്ടങ്ങൾക്ക് ഇടയിലൂടെ കടന്ന് പോയൊരു ആളാണ് ഞാൻ മനുഷ്യശരീരത്തേ കുറിച്ച് വെക്തമായി അറിയുകയും ചെയ്യാം അതുകൊണ്ട് ഇയാളുടെ കുറവ് എനിക്ക് വലിയ കുറവായ് തോന്നിയിട്ടില്ല.. അല്ലെങ്കിൽ തന്നെ എപ്പോൾ വേണമെങ്കിലും നിലയ്ക്കുന്ന ഒരു ശ്വാസത്തിന്റെ ബലത്തിലലേ മനുഷ്യന്റെ അഹങ്കാരം.. അതും പറഞ്ഞു അവൾ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു എന്ത് പറയണം എന്ന് അറിയാതെ വിക്കുകൾ തൊണ്ടയിൽ ഇടറി എങ്ങനെ ഒക്കെയോ ഒരുവിധം ഞാൻ പറഞ്ഞു.. ഇയാളുടെ വീടിന്റെ അത്രേ വലുതൊന്നുമല്ല എന്റെ വീട്.. കാരണം ആ സ്നേഹത്തിനു മുന്നിൽ ഞാൻ ആകെ ദുർബലമായിരുന്നു അതു കേട്ട നിമിഷം അവൾ പറഞ്ഞു. അതൊന്നും എനിക്കു പ്രശ്നമല്ല.. എന്നെ ഇഷ്ടമായാൽ എന്റെ വീട്ടുകാരോടു പറയുക എനിക്കി കല്യാണത്തിനു സമ്മതമാണ്. അവൾ അവസാനവാക്കു പോലെ പറഞ്ഞു നിർത്തി… സങ്കടം കൊണ്ട് ഞാൻ അറിയാതെ അവൾക്ക് നേരെ തൊഴു കൈയ്യുർത്തി .. ഞാൻ അവളോടും വീട്ടുക്കാരോടും യാത്ര പറഞ്ഞു ഇറങ്ങി… ഒരിക്കൽ കൂടി ഞാനവളെ തിരിഞ്ഞു നോക്കി .. ഒരു മാലാഖയെ പോലെ അപ്പോഴും എന്നെ തന്നെ നോക്കി അവിടെ നിൽപ്പുണ്ടായിരുന്നു..അവൾ… എനിക്കായി വിധിച്ച എൻറെ പെണ്ണ്….

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!