Connect with us

Love

വെറുതെ എന്റെ പിന്നാലെ നടന്ന് നേരം കളയാതെ നീ നിന്റെ പണി നോക്കിപ്പോയെ…

Published

on

രചന: ബിന്ധ്യ ബാലൻ

“നിനക്കെന്താടി ഭ്രാന്താണോ … വെറുതെ എന്റെ പിന്നാലെ നടന്ന് നേരം കളയാതെ നീ നിന്റെ പണി നോക്കിപ്പോയെ ” എന്നത്തേയുമെന്നപോലെ അന്നും ഞാൻ ഗായത്രിയോട് പൊട്ടിത്തെറിച്ചു. എപ്പോഴത്തെയുമെന്നപോലെ അപ്പോഴും മിണ്ടാതെ തല കുനിച്ചു നിന്ന് ഇടം കണ്ണിട്ട് എന്നെ പാളി നോക്കി ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് അവളും…അവളുടെ ആ നിൽപ്പും നോട്ടവും കണ്ടപ്പോൾ എന്റെ ദേഷ്യം പെരുവിരൽ മുതൽ ഉച്ചി വരെ കത്തിക്കയറി.എങ്കിലും ഇന്നത്തേക്ക് ഇത്രയും മതി എന്ന് കരുതി മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അവളെന്റെ കയ്യിൽ പിടുത്തമിട്ടത്.. “കയ്യീന്ന് വിടെടി.. ” അവളുടെ കൈ കുടഞ്ഞെറിഞ്ഞു ഞാൻ അലറി. എന്റെ അലർച്ച കേട്ട് വാ പൊത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു “എന്തൊരു അലർച്ചയാ ഈ ചെക്കൻ… ശോ.. കയ്യീ കേറിപിടിച്ചത് കൂടെ വരനൊന്നുമല്ല ദേ ഇത് തരാനാ ” അത്രയും പറഞ്ഞു കൊണ്ട് അവൾ കയ്യിലിരുന്ന പൊതി എനിക്ക് നേരെ നീട്ടി.. “എന്താ ഇത്… എനിക്ക് വേണ്ട ” എന്റെ ദേഷ്യം തണുത്തിരുന്നില്ല “ഇത് കുറച്ചു മോദകമാ.. എന്റെയീ കാപ്പിരിചെക്കന്റെ അമ്മ പറഞ്ഞു ചെക്കന് മോദകം വലിയ ഇഷ്ട്ടാണെന്ന്… അതോണ്ട് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കീതാ…ന്നാ.. കഴിച്ചോ” പൊതിയഴിച്ചു ഒരു മോദകമെടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് അവളത് പറയുമ്പോൾ, ആ ചിരിക്കിടയിലും എന്റെ അവഗണയിൽ നിറഞ്ഞ അവളുടെ കണ്ണുകൾ എന്നെ തളർത്തുന്നുണ്ടായിരുന്നു .. എങ്കിലും അവളോട്‌ ഒരു മയവും കാണിക്കാതെ “കൊണ്ട് പോയി നിന്റെ മറ്റവന് കൊടുക്ക്‌ ” എന്നും പറഞ്ഞ് അവളുടെ കൈ തട്ടി മാറ്റി നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു “മറ്റവന് തന്നെയാ തന്നത്… ” അവളെ തിരിഞ്ഞു നോക്കാതെ ബുള്ളറ്റുമെടുത്ത്‌ കൂട്ടുകാരുടെ അടുത്തേക്ക് പോകുമ്പോൾ പതിവിനു വിപരീതമായി അവളായിരുന്നു അന്ന് മനസ് നിറയെ…. ഞാൻ കാരണം നിറഞ്ഞ അവളുടെ കണ്ണുകൾ. ഒരു വർഷം മുൻപാണ്‌ ഗായത്രിയും കുടുംബവും അവളുടെ അച്ഛന് ട്രാൻസ്ഫർ കിട്ടി എന്റെ വീടിനു തൊട്ടടുത്ത വീട്ടിൽ താമസത്തിനു വന്നത് . അന്ന് മുതൽ എന്റെ കുടുംബവും അവളുടെ കുടുംബവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അമ്മയ്ക്കാണെങ്കിൽ ഗായമോള് എന്ന് പറഞ്ഞാൽ നാവിൽ തേനൊഴുകും. ഒടുവിൽ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കാൻ വീട്ടുകാർ കണ്ടുപിടിച്ച വഴിയാണ് ഗായത്രിയും ഞാനുമായുള്ള വിവാഹം… അന്ന് മുതൽ അവളെന്നെ സ്നേഹിക്കാൻ തുടങ്ങിയതാണ്. പക്ഷെ ഇനിയൊരിക്കലും ഒരു പെണ്ണിനെ ഞാൻ സ്നേഹിക്കില്ല വിശ്വസിക്കില്ല എന്ന എന്റെ ഉറച്ച തീരുമാനത്തിൽ അവളുടെ ഇഷ്ടത്തെ ചവിട്ടി മെതിക്കുമ്പോൾ , അവളിലെ ആ അമ്പരപ്പ് ചെറുതൊന്നുമല്ലായിരുന്നു.. അന്ന് വരെ അവൾ കണ്ട ദേവദത്തനിൽ നിന്ന് ഏറെ ദൂരെയായിരുന്നു അവൾക്ക് പ്രണയം തോന്നിയ ദേവദത്തൻ. ദേവദത്തനെക്കുറിച്ചു അവൾക്കെന്തറിയാം.. എന്റെ നെഞ്ചിലെ മുറിവിന്റെയാഴം… വേദന.. സഹിച്ച അപമാനം.. ഇതൊക്കെ ഞാൻ എങ്ങനെ മറക്കും..? ഇനിയുമൊരു പെണ്ണ് ജീവിതത്തിൽ വേണ്ട എന്ന് അഞ്ചു വർഷം മുൻപെടുത്ത തീരുമാനമാണ്. അതിന് മാറ്റമില്ല. ഓരോന്ന് ആലോചിച്ച് ക്ലബ്ബിൽ ചെന്ന് കയറുമ്പോൾ കൂട്ടുകാരെല്ലാം വട്ടം കൂടിയിരുന്നു കാരംസ് കളി തുടങ്ങിയിരുന്നു. കളിക്കുമ്പോഴും മനസ്സിൽ ഗായത്രിയായിരുന്നു.. പതിവില്ലാതെ എന്തോ അവളോടൊരു ആർദ്രത തോന്നുന്നു. കാരംസ് ബോർഡിൽ മനസും വിരലുകളും നിയന്ത്രണത്തിൽ വരാതെ തെന്നിക്കളിക്കുന്നത് കണ്ട് അടുത്തിരുന്ന ചങ്ക് കൂട്ടുകാരൻ നകുൽ സ്വരം താഴ്ത്തി ചോദിച്ചു “ഇന്നും നീയാ പെങ്കൊച്ചിനെ ചീത്ത പറഞ്ഞല്ലേടാ..,? ” “ഉം ” വെറുതെയൊന്നു മൂളിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല. “നിനക്കിതെന്തിന്റെ ഭ്രാന്താടാ.. ഒരു പെണ്ണ് കാലം കുറച്ചായി പുറകെ നടക്കാൻ തുടങ്ങീട്ട്.. അതും പൂ പോലൊരു മനസൊള്ള പെണ്ണ്.. അവളുടെ വീട്ടുകാർക്കും താല്പര്യം.. പിന്നെ നിനക്ക് മാത്രമെന്താടാ ഇത്ര സൂക്കേട്.. ബാക്കിയുള്ളവനൊക്കെ അങ്ങോട്ട്‌ ചെന്ന് ഇഷ്ടം പറഞ്ഞിട്ടും ഒരൊറ്റ ഒരുത്തി പോലും സെറ്റ് ആവുന്നില്ല.. കഷ്ടമാണ് ദേവാ ” കളിക്കിടയിൽ അവൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. “നകുലേ നിങ്ങൾക്ക് എല്ലാവർക്കും എല്ലാം അറിയാവുന്നതല്ലേ.. എനിക്കിനി ഇങ്ങനെ ജീവിച്ചാ മതി… വീട്ടുകാർ തമ്മിൽ അടുത്ത ബന്ധം ആണെങ്കിലും എന്നെക്കുറിച്ച് മറ്റൊന്നും അവർക്കറിയില്ല. അവരോട് അതൊന്നും പറഞ്ഞിട്ടില്ല.. വെറുതെ എന്തിനാ അത് അവരെക്കൂടി അറിയിച്ചു നാണം കെടുന്നത്.. അല്ലെത്തന്നെ ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടം ഇന്നും തീർന്നിട്ടില്ല.. വേണ്ടെടാ.. അവള് നല്ലൊരുത്തനെ കെട്ടി പോട്ടേ.. ഞാൻ വേണ്ട..” അവന്റെ മുഖത്ത് നോക്കാതെ അത് പറയുമ്പോൾ അന്നാദ്യമായി അവളെക്കുറിച്ചോർത് എന്റെ കണ്ണ് നിറഞ്ഞു.

ക്ലബ്ബിലെ ഇരുപ്പും കഴിഞ്ഞു രാത്രി ഒൻപതു മണിക്ക് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തെ തൂണിൽ ചാരി എന്നെയും നോക്കി നിൽപ്പാണ്. അകത്തേക് കയറിയ എന്നെയൊന്നു തുറിച്ചു നോക്കിയിട്ട് അമ്മ ചോദിച്ചു “നീയിന്നും ഗായൂട്ടിയെ കരയിച്ചല്ലേടാ..” “ഞാൻ ആരെയും കരയിച്ചില്ല.. എല്ലാവരും കൂടി എന്നെയാണ് കരയിച്ചത്. ഇനി കരയാനും നോവാനും എന്നെ കിട്ടില്ല. അത് അമ്മ അവളോട്‌ പറഞ്ഞേക്ക് ” അമ്മയോട് അത് പറയുമ്പോൾ എന്റെ സ്വരം ഉയർന്നിരുന്നു. ആദ്യമായാണ് അമ്മയോട് തട്ടിക്കയറുന്നത്.അമ്മ മിണ്ടാതെ പോകും എന്നാണ് കരുതിയത്. പക്ഷെ അമ്മ പറഞ്ഞു “മോനേ എത്ര നാളെന്ന് വച്ചാട നീയിങ്ങനെ.. ശരിയാണ് അന്ന് അങ്ങനെയൊരു തെറ്റ് പറ്റിപ്പോയി എല്ലാവർക്കും. ആരും ഒന്നും മനഃപൂർവം ചെയ്തതല്ലല്ലോ മോനേ..എന്റെ മോൻ അതൊക്കെ മറക്ക്..ഗായത്രി നല്ല കുട്ടിയാ.. നിന്നെ ജീവനാ അവൾക്ക്.. എന്റെ മരുമോളായിട്ട് ഗായൂട്ടി വേണം ഈ വീട്ടിൽ. അച്ഛന്റെയും അമ്മേടേം കണ്ണടയണ കാലത്ത് ന്റെ മോനൊരു കൂട്ട് വേണ്ടേ. ” “വേണ്ട അമ്മേ… എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു ഒരു പെണ്ണ് വരട്ടെ… സഹതാപം കൊണ്ട് അല്ലാതെ ഉള്ളിൽ തട്ടി എന്നോട് ഇഷ്ടം തോന്നി ഒരു പെണ്ണ് എന്ന് വരുന്നോ അന്ന് ഞാൻ റെഡി.. ഒന്നും മറച്ചു വച്ചു വേണ്ട.. ഗായ നല്ല കുട്ടിയാണ്. അവൾക്ക് എന്നെപ്പോലൊരാൾ വേണ്ട. അവളോട്‌ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. ഇഷ്ട്ടാണ് ഒത്തിരി.. പക്ഷെ വേണ്ട.. ഇനി ഈ കാര്യത്തിൽ ഒരു സംസാരം വേണ്ട. അമ്മ പോയി ചോറ് വിളമ്പിയെ എനിക്ക് നല്ല വിശപ്പ് ” അമ്മയ്ക്ക് മുഖം കൊടുക്കാതെ അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറുമ്പോഴാണ് “ഒടിയാ കുറച്ചു കഞ്ഞിയെടുക്കട്ടെ? ” എന്നൊരു ചോദ്യം അടുക്കളയിൽ നിന്ന് കേട്ടത്. ചെന്ന് നോക്കുമ്പോൾ ദേ അടുക്കളയിൽ നിൽക്കുന്നു കുട്ടിപ്പിശാച്. “അമ്മേ.. അമ്മേ.. ” അടുക്കളയിൽ നിന്നൊരു അലർച്ചയായിരുന്നു ഞാൻ.. “എന്താടാ.. ” അമ്മ ഓടി വന്നു. “ദേ ഇവൾക്കെന്താ ഇവിടെ ഈ സമയത്തു കാര്യം.. ഇറങ്ങിപ്പോടി അടുക്കളെന്നു ” അവളെ നോക്കി കണ്ണുരുട്ടിയിട്ട് അമ്മയോട് ഞാൻ അത് പറഞ്ഞതും അവളോടി അമ്മയുടെ പിന്നിൽ ചെന്ന് നിന്ന് നഖം കടിച്ചു കൊണ്ട് പറഞ്ഞു “ഞാൻ പോകൂല്ല “. സത്യത്തിൽ അത് കണ്ടപ്പോ എനിക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ അമ്മയെ നോക്കി. “ഡാ അപ്പുറത്ത് ശങ്കരേട്ടനും നിർമ്മലേം ഒരു മരണാവശ്യത്തിനു പോയിട്ട് എത്തിയിട്ടില്ല. വരാൻ ഇത്തിരി വൈകും മോളെ ഇവിടെ നിർത്തിക്കോ എന്ന് പറഞ്ഞു ഫോൺ വന്നിട്ടുണ്ടായിരുന്നു. കൊച്ച് ഇവിടെ നിൽക്കട്ടെ.. നീ വന്നിരുന്നു കഴിക്ക് ” അമ്മ പറഞ്ഞത് കേട്ട്, “എനിക്ക് വേണ്ട.. ഉണ്ടാക്കി വച്ചതൊക്കെ അമ്മേം മോളും കൂടി കഴിച്ചോ ” എന്നൊച്ച വച്ച് ചവിട്ടിക്കുലുക്കി ഞാൻ മുറിയിലേക്ക് പോയി. കട്ടിലിൽ ചെന്ന് കിടന്നൊരു സിഗരറ്റിനു തീ കൊളുത്തി, ആഞ്ഞു വലിച്ച് പുക ഊതിക്കൊണ്ട് മുകളിലേക്ക് നോക്കിയപ്പോഴുണ്ട്, എന്റെ പിന്നാലെ പമ്മി പതുങ്ങി മുറിയിലേക്ക് വന്നവള് ദേ തലയ്ക്കല് കത്തിച്ചു വച്ച നിലവിളക്ക് പോലെ കുത്തനെ നിൽക്കുന്നു. ചാടിപ്പിടഞ്ഞെണീറ്റ്, അമ്മ അവിടെങ്ങാനുമുണ്ടോ എന്നെത്തി നോക്കി സിഗരറ്റ് കുത്തിക്കെടുത്തി ഞാൻ അവളെ നോക്കി പല്ല് കടിച്ചു. ഒച്ച വച്ചാൽ ശരിയാവില്ല… എന്റെ വലിയൊരു കള്ളത്തരം തൊണ്ടി സഹിതം കണ്ടുപിടിച്ചിട്ടുള്ള നിൽപ്പാണ് പെണ്ണിന്റേത്. എന്നെ നോക്കിയൊന്ന് ചിരിച്ചിട്ട് അവൾ മെല്ലെ എന്റെയടുത്തു വന്നിരുന്നു. എനിക്കെന്തോ അവളോട്‌ ദേഷ്യം തോന്നിയില്ല അന്നേരം. കുറച്ചു നേരം എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നിട്ട് അവൾ ചോദിച്ചു “എന്തേ.. ഒച്ച വയ്ക്കാതെ… എന്നോട് ദേഷ്യപ്പെടാത്തെ .. ” ഞാൻ ഒന്നും മിണ്ടിയില്ല,അവളെ തള്ളിമാറ്റി എണീറ്റു പോകാൻ ഒരുങ്ങുമ്പോഴാണ് അവളെന്റെ കയ്യിൽ പിടിച്ചു ചോദിച്ചത്

“ദേവേട്ടാ… ദേവേട്ടന് ന്നെ ഒട്ടും ഇഷ്ടമല്ലേ… ” ചോദിച്ചു തീരും മുൻപേ നിറഞ്ഞൊഴുകാൻ തുടങ്ങിയ അവളുടെ ഞാവൽക്കണ്ണുകളിൽ എന്നോടുള്ള അളവില്ലാത്ത സ്നേഹം എനിക്ക് കാണാൻ കഴിഞ്ഞു. എങ്കിലും ഒന്നും മിണ്ടാതെ അവളുടെ കൈ കുടഞ്ഞു മാറ്റി നടക്കാനൊരുങ്ങിയ എനിക്ക് മുന്നിലേക്ക് കയറി നിന്ന് എന്നെ ഞെട്ടിച്ചു കൊണ്ടവൾ പറഞ്ഞു “കല്യാണം കഴിഞ്ഞു അഞ്ചാം നാൾ കെട്ടിയ പെണ്ണ് കാമുകന്റെ കൂടെപ്പോയപ്പോ ഉണ്ടായ വേദനയും അപമാനവും പേറി ജീവിക്കുന്നൊരുവനോട് സഹതാപം കൊണ്ട് തോന്നിയ ഇഷ്ടമല്ല ഈ ഗായത്രിക്കുള്ളത്. ” അത് കേട്ട് ഒരു ഞെട്ടലോടെ അവളെത്തന്നെ അങ്ങനെ നോക്കി നിൽക്കുമ്പോൾ, എന്നെ നോക്കിയൊന്ന് അലിവോടെ ചിരിച്ച് മെല്ലെയെൻറെ അടുത്തേക്ക് വന്ന്, എന്റെ നെഞ്ചിൽ തൊട്ട് കൊണ്ട് അവൾ പറഞ്ഞു “സത്യം ദേവേട്ടാ…എല്ലാവരും നമ്മുടെ കല്യാണക്കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ, അമ്മ ഇതെന്നോട് പറഞ്ഞിരുന്നു. അഞ്ചു വർഷം മുൻപ് ദേവേട്ടന്റെ കല്യാണം കഴിഞ്ഞതാണെന്നും, അഞ്ചു ദിവസം കഴിഞ്ഞപ്പോ ആ പെണ്ണ് വേറൊരുത്തന്റെ കൂടെ പോയെന്നും.. അന്ന് തൊട്ട് പിന്നെയുള്ള ദേവേട്ടന്റെ ജീവിതം… ഒക്കെ അറിഞ്ഞപ്പോ,ഇനി ഒരു വേദനയ്ക്കും വിട്ട് കൊടുക്കാതെ ജീവിതകാലം മുഴുവൻ ദേവേട്ടനെ സ്നേഹിക്കണമെന്നു തോന്നി എനിക്ക്. ഏട്ടൻ നേരത്തെ അമ്മയോട് പറഞ്ഞത് പോലെ, ഉള്ളിൽ തട്ടി തോന്നിയ ഇഷ്ടം…. അന്ന് അങ്ങനെയൊക്കെ ഉണ്ടായത് ദേവേട്ടന്റെ തെറ്റ് കൊണ്ടല്ലല്ലോ പിന്നെന്തിനാ എനിക്ക് ദേവേട്ടനോട് സഹതാപം… ഇത്തിരി മുൻപ് വരെ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു, ദേവേട്ടന്റെ ലൈഫിൽ അങ്ങനെയൊക്കെ സംഭവിച്ചത്, അത് ദേവേട്ടനെ എനിക്ക് വേണ്ടി മാത്രം ഈശ്വരൻ കരുതി വച്ചത് കൊണ്ടാണെന്നു…പക്ഷെ ഇപ്പൊ എനിക്ക് മനസിലായി ഈ മനസ്സിൽ ഞാൻ ഇല്ലെന്നു .. എനിക്ക് അറിയാം ഇനിയൊരു പെണ്ണിനെ ഏട്ടൻ വിശ്വസിക്കില്ല.. അത് ഏട്ടന്റെ കുറ്റമല്ല…. ഞാൻ പൊയ്ക്കോളാട്ടോ.. ഇനി ശല്യം ചെയ്യില്ല ഒരിക്കലും .. ” പറഞ്ഞു നിർത്തി, നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട്, തിരിഞ്ഞു നടക്കാനാഞ്ഞ അവളുടെ കയ്യിൽ പിടിച്ച് നിർത്തിയിട്ടു ഞാൻ പറഞ്ഞു ” എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെപ്പോലെ നടന്ന് എന്നെ പൊട്ടനാക്കിയല്ലെടി നീ…ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിംഗ് ആണ്, നാളെ മുതൽ ഈ വീടിന്റെ പടി നീ ചവിട്ടരുത്…കേട്ടല്ലോ… ” അവളെന്നെ വേദനയോടെ നോക്കിയിട്ട്, അനുസരണയോടെ തലയാട്ടി. നിറഞ്ഞ കണ്ണുകൾ കൂടുതൽ നിറഞ്ഞൊഴുകി.മെല്ലെ ആ മുഖം പിടിച്ചുയർത്തി ഞാനവളോട് പറഞ്ഞു “ഇനി ദേവദത്തൻ കെട്ടിയ താലി കഴുത്തിലിട്ട്, എന്റെ അമ്മേടെ മരുമോളായി നീ ഈ വീടിന്റെ പടി കയറിയാ മതി…..അല്ലാതെ ഇനി നീ ഈ വീടിനകത്തു തെങ്കര കൊട്ടി നടക്കണതെങ്ങാനും കണ്ടാൽ നിന്റെ രണ്ടു കാലും ഞാൻ തല്ലിയൊടിക്കും…കേട്ടോടി കുട്ടിപ്പിശാചേ ” ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി, ഉണ്ടക്കണ്ണുകൾ മിഴിച്ച് അവളെന്നെ നോക്കി. കണ്ണുനീരിൽ കുതിർന്ന ആ കവിളുകൾ കൈത്തലം കൊണ്ട് തുടച്ചു കൊടുത്ത് ഞാൻ പറഞ്ഞു “ഇഷ്ട്ടാടി എനിക്ക് നിന്നെ… ഇഷ്ടമെന്ന് പറഞ്ഞാൽ ജീവനാണ് എനിക്ക്.. നിന്നെ ഞാൻ ഒത്തിരി നോവിച്ചിട്ടുണ്ട്.. അതൊന്നും സ്നേഹം ഇല്ലാത്തത് കൊണ്ടല്ല…. പിന്നെ എന്താന്നു ചോദിച്ചാൽ അത് ഗായൂ.. ഞാൻ.. എന്റെ.. ” പറയാൻ വാക്കുകൾ കിട്ടാതെ വിക്കി നിന്ന എന്റെ വായ പൊത്തിക്കൊണ്ടവൾ പറഞ്ഞു ” ഒന്നും പറയണ്ട… ഗായത്രി എന്നും ദേവേട്ടന്റെയാണ്.. വാക്ക് ” അവളുടെ വാക്ക് നെഞ്ചിലേറ്റ് വാങ്ങിയതിന്റെ പതിനഞ്ചാം നാൾ, എന്റെ പെണ്ണായി, എന്റെ താലി കഴുത്തിലിട്ട് അവളെന്റെ വീടിന്റെ പടി കയറുമ്പോൾ, ജീവിതത്തിൽ അന്ന് വരെ അനുഭവിച്ച അപമാനവും വേദനയും എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞ് ഞാനെന്റെ പെണ്ണിന്റെ ഇടം കയ്യിൽ മുറുകെപ്പിടിച്ചു.. പക്ഷെ എന്റെ പെണ്ണിന്റെ സ്വഭാവത്തിന് ആ ദിവസവും വലിയ മാറ്റമില്ല.. കുട്ടിപ്പിശാച് അന്നേരം ചോദിക്കുവാ “ഞാൻ ഓടിപ്പോകാതിരിക്കാനാണോ ചെക്കനെന്റെ കയ്യിൽ പിടിച്ചേക്കണെ? ” ഞാൻ അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.. പിന്നെ പതിയെ ആ കാതിൽ പറഞ്ഞു “ഇതിനുള്ള മറുപടി ഞാൻ നിനക്ക് രാത്രി തരാടി കുട്ടിപ്പിശാചേ.. “

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!