Connect with us

Relationship

ആറുമാസം കഴിഞ്ഞു ഇതിനിടയിൽ പരസ്പരം യാതൊരുവിധ ബന്ധങ്ങളോ മറ്റൊന്നും തന്നെ ഉണ്ടായില്ല…

Published

on

രചന: സി.കെ

“നമുക്കൊരു ബിരിയാണി കഴിച്ചാലോ…!” കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി… “മാഡം…ഇവിടെ നല്ല ബിരിയാണി കിട്ടുന്ന സ്ഥലം വല്ലതുമുണ്ടോ..?” ഡിവോഴ്സിന് അപ്ലെ ചെയ്ത ദമ്പതിമാർക്കിടയിൽനിന്ന്‌ ആദ്യമായാണ് ഇങ്ങനെ ഒരു ചോദ്യമുയരുന്നതെന്ന് കണ്ടിട്ടാവണം ഒരത്ഭുതത്തോടുകൂടി എന്നെ നോക്കിക്കൊണ്ട് അവർ പറഞ്ഞു, ദാ ഇവിടന്നു മിനിമം ഓട്ടോക്ക് പോവാൻ ഒരു പത്തു മിനിറ്റേ ഉള്ളു.. ഹോട്ടൽ “തസ്കർ” എന്നാണ് പേര്… “ഏതായാലും ഉച്ചഭക്ഷണത്തിന്റെ സമയവുമല്ലേ… പോയി കഴിച്ചിട്ട് വരൂ….” ആ മറുപടിയും കേട്ടുകൊണ്ട് ഞങ്ങളവിടെനിന്നും തിരിച്ചു റോഡിലേക്ക് നടക്കുമ്പോൾ രശ്മിയുടെവീട്ടുകാരിൽ ചിലരുടെ തുറിച്ച നോട്ടം എന്നെ ചുറ്റി വരുന്നുണ്ടായിരുന്നു… “രശ്മി… ദേ അവരൊക്കെ നമ്മളെത്തന്നെ നോക്കി നിൽക്കുന്നുണ്ട്..ഇനി അച്ഛനെങ്ങാനും ദേഷ്യപ്പെടോ നിന്നോട്…?” “ഇല്ല…!” “ഏതായാലുംഇത്തവണ നല്ലൊരു ബിരിയാണി കഴിച്ചുപിരിയാനായിരിക്കും നമ്മുടെ വിധി…” കോടതി വളപ്പിനപ്പുറത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി “തസ്കർ” ലക്ഷ്യമാക്കി പോകുമ്പോൾ ഉള്ളിലൊരു പ്രതീക്ഷയൊക്കെ തോന്നിതുടങ്ങിയിരുന്നു… ഇതുപോലൊരു പ്രതീക്ഷയിൽ തന്നെയാ മുൻപ് ഈ വിവാഹജീവിതം തുടങ്ങിയതും… ഏറെക്കാലം പെണ്ണ് തിരഞ്ഞു നടന്നത് വെറുതെയായെന്ന തോന്നലുണ്ടായപ്പോഴാണ് ഒടുവിൽ ജാതകത്തിന്റെ കെട്ടെടുത്ത് രാവിലെ ചായക്ക് വെക്കുന്ന ചെമ്പിനടിയിലെ വിറകിനിടയിലേക്ക് തിരുകിക്കയറ്റി നാടുവിട്ടാലോ എന്ന ചിന്ത എന്നിലുണർന്നു വന്നത്.. അതിനിടയിലാണമ്മാവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു അവസാന പരിശ്രമം എന്നോണം വീണ്ടും രശ്മിയെ പെണ്ണുകാണാനിറങ്ങുന്നത്… കോലോത്തു തറവാട്ടിലെ പുല്ലു ചെത്തി വിറ്റാൽ എനിക്കുമെന്റെ കുട്ടികൾക്കും ജീവിക്കാനുള്ള വകയുണ്ടെന്ന്‌ തള്ളിനീക്കിയിരിക്കുന്ന കാരണവന്മാരുടെ ഇടയിലേക്കാണ് അമ്മാവനെന്റെ കൈപിടിച്ചിട്ടു കൊടുത്തത്… ഒരുപാട് വീടുകളിൽ പെണ്ണ് കാണാൻപോയി ചായ കുടിച്ചിറയിറങ്ങി നിരാശരായ ചെറുപ്പക്കാരിൽ ഒരാളായതുകൊണ്ടാവാം അവരുടെ വിടുവായിത്തത്തിനു ഞാൻ ചെവികൊടുക്കാതിരുന്നത്… “എന്നാ ഇനി കുട്ടിയെ വിളിച്ചോട്ടെ…” കഥകൾക്കിടയിലൂടെ അമ്മാവൻ കാര്യമവതരിപ്പിച്ചു… വിവാഹജീവിതത്തിൽ ഏറ്റവുമധികം സങ്കല്പങ്ങൾക്ക് ചിറക് മുളക്കുന്നത് പൊതുവെ പെണ്കുട്ടികളുടെ മനസ്സിൽ മാത്രമായതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ജാതകം വാങ്ങി ഞങ്ങളവിടെനിന്നും തിരിച്ചുപോന്നത്. പിന്നീടങ്ങോട്ട് ആരോ വരച്ചിട്ട രേഖചിത്രം പോലെ വ്യക്തമാകുന്നതായിരുന്നു എല്ലാ കാര്യങ്ങളും….! വിവാഹ നിശ്ചയം കഴിഞ്ഞു മൂന്നു മാസംകൊണ്ട് വിവാഹം വരെ വന്നെത്തി …. ഇതിനിടയിൽ പരസ്പരം ഒന്നു പരിചയപ്പെടാനോ, കാണാനോ സമയമോ സന്ദർഭമോ കിട്ടിയിരുന്നില്ല എന്നായിരുന്നു വാസ്തവം… വിവാഹം കഴിഞ്ഞു ആദ്യരാത്രിയിൽ കെട്ടുകഥകളിലേ ശരാശരി പുതുമണവാളന്റെ ആഗ്രഹമനുസരിച്ചു പാലും പഴവുമൊക്കെ പുതിയൊരു ഫൈബർ പ്ളേറ്റിലാക്കി കൊണ്ടുവെച്ചെങ്കിലും തമ്മിലൊരുകാര്യത്തിന് ഞങ്ങളിലാരും മുൻകയ്യെടുക്കാതെ മനോഹരമെന്നു മനുഷ്യർ വാഴ്ത്തിപ്പാടിയ ആ രാത്രി അലസമായിതന്നെ കടന്നുപോയി…

പിറ്റേന്ന്മുതൽ പുറത്തെ കാഴ്ചകൾക്കിടയിൽ പുതിയ വധൂവരന്മാരെകുറിച്ചു സൊറ പറഞ്ഞും കളിയാക്കിയും നേരംകഴിഞ്ഞുപോയപ്പോൾ രാത്രിയിൽ ആ മുറിക്കകത്ത്‌ അപരിചിതത്വം വിട്ടൊഴിഞ്ഞതെയില്ല… പതുക്കെ പതുക്കെ പരസ്പരം ഒന്നു ചേർന്നിരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെല്ലാം ചെറിയ തോതിൽ വഴക്കിന്റെ വഴിയിലേക്ക് നീണ്ടുതുടങ്ങി… ഒടുവിൽ പരസ്പരം മനസിലാക്കാത്തത്തിന്റെ ചെറിയ കാര്യങ്ങളെല്ലാം സ്ഥിതി വഷളാക്കുമെന്നായപ്പോൾ അമ്മയാണ് രശ്മിയോട് പറഞ്ഞത്.. മോള് കുറേയായില്ലേ വീട്ടിലൊക്കെ പോയിട്ട്… നാളെ നമുക്ക് രണ്ട് പേർക്കും വീടുവരെയൊന്നു പോയി വരാംന്ന്…. വൈകീട്ട് ജോലീം കഴിഞ്ഞു വന്നപ്പോൾ ഉമ്മറത്തിരിക്കുന്ന അമ്മയോട് കാര്യങ്ങൾ അന്വേഷിച്ചു… അപ്പോഴാണ് ആ യാത്ര പിന്നീടിങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് മനസിലായിതുടങ്ങിയത്.. അതുകഴിഞ്ഞു രശ്മിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു..ഫലമുണ്ടായില്ല… ഒന്നു രണ്ടുതവണ തിരികെ വിളിക്കാനായി പലരുമായി ചെന്നതാണ്… അന്നെല്ലാം ഞാൻപോലുമറിയാത്ത കാരണം നികത്തി കൂട്ടത്തോടെപെൺവീട്ടുകാരെല്ലാംഎന്റെ വായടപ്പിച്ചു… ഒരുമിച്ച് കഴിഞ്ഞിരുന്ന ഞങ്ങളെക്കാൾ കാര്യങ്ങൾ അവിടെ നിന്നവരെണ്ണം പറഞ്ഞു നിരത്തി… അതിനു ശേഷം വളരെ വൈകിയാണ് അവളുടെ വീട്ടുകാർ ഡിവോഴ്സിന് ശ്രമിക്കു കയാണെന്ന് അവരുടെ ഒരു ബന്ധു വഴി എനിക്ക് വിവരം ലഭിച്ചത്… അങ്ങിനെ മനസ്സില്ലാ മനസ്സോടെ അവളോടൊപ്പം കോടതിയിൽ ഞാനും ഒരു ഹർജി സമർപ്പിച്ചു… ആറു മാസത്തെ വെയിറ്റിങ് പിരിയഡും ഞങ്ങൾക്ക് നൽകി… ആറുമാസം കഴിഞ്ഞു ഇതിനിടയിൽ പരസ്പരം യാതൊരുവിധ ബന്ധങ്ങളോ മറ്റൊന്നും തന്നെ ഉണ്ടായില്ല… അങ്ങിനെ ആദ്യത്തെ ഹിയറിങ് നടന്നു… എന്നിലേക്ക് പലതും പറഞ്ഞു പഴിചാരി, എന്റെമുഖത്തേക്കൊന്നു നോക്കാൻ പോലും കൂട്ടാക്കിയില്ല…എങ്കിലും രശ്മി എന്നിൽനിന്നെന്തായിരുന്നു ആഗ്രഹിച്ചതെന്ന് അന്നത്തോട് കൂടിബോധ്യമായി തുടങ്ങി.. ഇതുകൂടി കേട്ടപ്പോൾ ഹിയറിങ് കഴിഞ്ഞിറങ്ങി കോടതിവരാന്തയിലൂടെ നടന്നുപോകുന്ന അവളെപിടിച്ചുനിർത്തിക്കൊണ്ട് എന്നാലാകുംവിധം ഞാൻ സംസാരിക്കാൻ ശ്രമിച്ചു..ഒന്നിനും വഴങ്ങാതെ ഒരന്യനെന്ന രീതിയിൽ എന്നോട് പെരുമാറിതുടങ്ങി… അതിനു ശേഷം ഇന്ന് രണ്ടാമത്തേ ഹിയറിങ്ങാണ്.. ഇന്നാണവളെ ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നതും , ഇതെന്റെ അവസാന ശ്രമവുമാണ്…ഇതിൽ വിജയിച്ചാൽ ഇനിയങ്ങോട്ട് നല്ലൊരു ജീവിതം ഇരുവർക്കിടയിലുമുണ്ടാവും,ഇനി പരാജയപ്പെട്ടാൽ പക്വത ഇല്ലാത്ത തീരുമാനങ്ങളുടെ ചവട്ടുകൊട്ടയിൽ നിസ്സഹായതയോടെ ഈ ജീവിതം വലിച്ചെറിയുകയും ചെയ്യാം… ഓർമകളെ താല്ലിക്കെടുത്തി പെട്ടന്നാണ് കുറുകെ ചാടിയ ഒരു തെരുവുനായക്ക് വേണ്ടി അതിസാഹസികമായി ഓട്ടോക്കാരൻ ബ്രേക്കിട്ടത്… തല നേരെ കമ്പിയിലടിച്ച ദേഷ്യത്തിൽ ഞാനൊന്നയാളെ നോക്കിക്കൊണ്ട് പറഞ്ഞു.. “പൊന്നു ചേട്ടാ നമ്മളാണുങ്ങള് ഒറ്റക്കാർന്നേൽ ഇനി ഓട്ടോ തലകുത്തിമറിഞ്ഞാലുംഒരു കുഴപ്പവുമില്ല.. ഇതിപ്പോ നമ്മളെ വിശ്വസിച്ചുപോന്ന പെണ്ണുണ്ടാവുമ്പോ ഇങ്ങനെയൊക്കെ കാണുമ്പോൾ ഉള്ളിലൊരു പേടിയാ…” “ദയവായി ശ്രദ്ധിച്ചു വണ്ടിയോടിക്കൂ ട്ടോ..” “രശ്മി എന്തെങ്കിലും പറ്റിയോ…” “ഏയ് ഒന്നും സംഭവിച്ചിട്ടില്ല…” എന്നിലെ ഭാവവ്യത്യാസം കണ്ടപ്പോൾ മുന്നിലെ കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ കുറച്ചു ദൂരം മുന്നോട്ടുപോയി ഹോട്ടലിനുമുൻപിലായി ഓട്ടോ നിർത്തി… “ഇതാണ് നിങ്ങൾ പറഞ്ഞ ഹോട്ടൽ…” “അയ്യേ എന്തൊരു ഹോട്ടലാ ഇത്… ഇതിന്റെ കോലം കണ്ടാൽ ഉള്ളിൽ കയറി ഭക്ഷണം കഴിക്കാൻ തോന്നില്ല…..” “രശ്മി ഇവിടെ വേണ്ടാ ….. നമുക്ക് ഇതിനേക്കാൾ നല്ലൊരു സ്ഥലം നോക്കാം…” ചേട്ടാ നേരെ സ്‌ട്രൈറ്റ് വിട്ടോ ഒരു രണ്ടുമൂന്നു കിലോമീറ്റർ കൂടി പോയാൽ മറ്റൊരു ഹോട്ടലൂടെ ണ്ട്… ഇതിപ്പോ ഇത്രേം കാലം ടൗണിൽ ഓടീട്ടു ഞാനറിയാത്ത ഹോട്ടലേതെന്നു ചിന്തിച്ചു കൊണ്ട് എന്നെയൊരു നോട്ടം നോക്കി വീണ്ടും മീറ്റർ തിരിച്ചുവെച്ചു ഞങ്ങൾ യാത്ര തുടർന്നു… ഓരോ വളവും തിരിവും പറഞ്ഞുകൊടുത്തു ഒടുവിൽ പറഞ്ഞ ഭാഗത്തേക്ക് ചെന്നെത്തി… ന്റെ മോനെ ആ ടൗണിന്നൊക്കെ ഇത്രേം ഓടിപ്പോന്നത് ഈ വീട്ടിലെ ഭക്ഷണം കഴിക്കാനാണോ… ഓട്ടോചേട്ടന്റെ സംസാരം കേട്ടപ്പോഴാണ് രശ്മി വീണ്ടും മുഖമൊന്നുയർത്തി ചുറ്റുപാടുംനോക്കിയത്… എന്തായിത്… ഹോട്ടലിലേക്കെന്നു പറഞ്ഞിട്ടു ഇങ്ങോട്ടാണോ പോന്നത്… പൊന്നു ചേട്ടാ ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം തികയാണ്… ആദ്യത്തേത് ഏതായാലും ആഘോഷമൊന്നുമില്ലാതെ കടന്നുപോയി…ഇനിയുള്ളത് ഏതായാലും അങ്ങിനെ വെറുതെ വിടുന്നുമില്ല… ഈ ഒരു സന്തോഷത്തിൽ നമ്മള് വീട്ടുകാരൊരുമിച്ചിരുന്നു കളിപറഞ്ഞു കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയൊന്നും മറ്റെവിടെനിന്നെങ്കിലും കിട്ടോ..? ആഹാ ഇന്ന് നിങ്ങടെ വിവാഹ വാർഷികമായിരുന്നോ…! എങ്കിൽ എല്ലാവിധ നന്മകളും.. ഈ ദിവസം ആദ്യത്തെ ആശംസ ചേട്ടന്റെയാ, അതിൽ ഒത്തിരി സന്തോഷം… എത്രയാ ചാർജ്‌… എഴുപത്തിയഞ്ചു രൂപ… എങ്കിൽ വീട്ടിലേക്ക് വന്നാൽ വീട്ടിന്ന് ഒരു അടിപൊളി ബിരിയാണി കഴിച്ചിട്ട് പോവാം… അയ്യോ …വേണ്ട മോനെ ,ഓട്ടം മുട്ടിയാൽ വീട്ടിലെ കഞ്ഞികുടി മുട്ടും… ഓട്ടോയും തിരിച്ചു അയാള് പോയിക്കഴിഞ്ഞതും ഞാനവളുടെ മുഖത്തേക്കൊന്നു നോക്കി പുഞ്ചിരിച്ചു….ഇന്നേക്ക് നമ്മടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം തികയാണ്…. നിനക്കിതു ഓർമയുണ്ടാവില്ലെന്നറിയാം.. ഇനി അഥവാ അവിടന്ന് നിന്നോടിത് പറഞ്ഞാൽ മറ്റൊന്നിനും സമ്മതിക്കുകയുമില്ല…അതുകൊണ്ടാ മനപ്പൂർവ്വം പറയാതിരുന്നെ… എന്നോട് എന്തു ദേഷ്യമുണ്ടേലും അതൊക്കെ മാറ്റിവെച്ചു വീടിന്റെ ഉമ്മറത്തേക്ക് ഒന്നു നോക്കിക്കേ… അവിടെ അമ്മേം ചേച്ചിയൊക്കെ നിന്നെ കാത്തിരിക്കാ.. പറഞ്ഞുതീർന്നതും എന്റെ മുഖത്തേക്ക് അവളൊന്നു നോക്കി… അയ്യേ … അമ്മേ ദേ മരുമോളുടെ കണ്ണൊക്കെ നിറയുന്നുണ്ടല്ലോ… ഉമ്മറത്ത് ഞങ്ങളേം കാത്തിരിക്കുന്ന അമ്മയും,ചേച്ചിയുംകൂടി ഇതുകണ്ടൊന്നു പൊട്ടിച്ചിരിച്ചു… എന്താത് രശ്മി ചെറിയ കുട്ടികളെപ്പോലെ…. മോള് വാ അവനങ്ങനെതന്നാ ആർക്കും അത്രപെട്ടന്നു പിടികൊടുക്കാത്ത ജനുസ്സാ… അമ്മ രശ്മിയുടെ കൈപിടിച്ചു വീടിനകത്തേക്ക് കയറി..ഞാൻ നേരെ അടുക്കളയിലേക്കും പോയി… മോള് നന്നായി മെലിഞ്ഞിട്ടുണ്ടല്ലോ… അമ്മ രശ്മിയെ തലോടിക്കൊണ്ടു പറഞ്ഞു… അതിനി ഒന്നുരണ്ടു തവണ ഞാനുണ്ടാക്കിയ ബിരിയാണി കഴിച്ചാൽ തീരാവുന്നതെയുള്ളൂ… പോരുന്ന വഴിക്ക് ഒന്നും കഴിച്ചിട്ടില്ല എനിക്ക് നന്നായി വിശക്കുന്നുമുണ്ട്….. അമ്മേ പുന്നാരം പറയാനൊക്കെ ഇനീം സമയണ്ട് …ആദ്യം അവളെ വിളിച്ചിരുത്തിക്കെ എല്ലാവർക്കും ഭക്ഷണം ഞാൻ വിളമ്പിതരാം… എല്ലാവരും മേശക്കരികിലിരുന്നു എന്നായപ്പോൾ ഞാനെന്റെ കസേരയിൽ നിന്നെഴുന്നേറ്റു… നിരത്തിവെച്ച പ്ളേറ്റിലേക്ക് ഇത്തിരി ബിരിയാണിയൊക്കെ തട്ടിക്കൊടുത്തു ഞാനും അവളോടൊപ്പമിരുന്നു ബിരിയാണി കഴിക്കാൻ തുടങ്ങി… കേട്ടോ ലക്ഷ്മി പണ്ടച്ഛൻ ഇങ്ങനെയായിരുന്നു… ഞാനെന്തിനെങ്കിലും വാശികാണിച്ചു പിണങ്ങിക്കഴിഞ്ഞാൽ വൈകുന്നേരം ജോലീം കഴിഞ്ഞു വന്ന് നമ്മുടെ കരുണേട്ടന്റെ ചായക്കടയിലേക്ക് എന്നേം കൂട്ടിക്കൊണ്ട് ഒരു പോക്കങ്ങു പോകും…. എന്നിട്ട് മുഴുത്ത പഴമ്പൊരിയും വെള്ളച്ചായയും വാങ്ങിത്തരും…എന്നിട്ട് കഴിച്ചുതീരുവോളം എനിക്കൊപ്പം ചേർന്നിരുന്നു തലയിലങ്ങനെ തടവിത്തരും. പഴമ്പൊരിയും ചായേം വയറു നിറയെ കഴിച്ചു ചായക്കടയിലെ ബെഞ്ചിന്നിറങ്ങി നടക്കുമ്പോഴേക്കും എങ്ങനെയാന്നറിയില്ല എന്റെ പിണക്കോം വാശീം തീർന്നിട്ടുണ്ടാവും… അതിന്റെ കാരണമെന്തെന്ന് അന്നൊക്കെ പലപ്പോഴും ആലോചിച്ചു നോക്കീട്ടുണ്ട്…. പക്ഷേ ആലോചിച്ചാലോചിച്ച് ഞാൻ ചിന്തിച്ചെടുത്തതൊന്നുമല്ലായിരുന്നു ശരിയായ ഉത്തരം… അച്ഛൻ പറഞ്ഞത് മറ്റൊന്നാ…

ചില ദിവസങ്ങളിൽ അത്രയേറെ കഷ്ടപ്പെട്ടുകൊണ്ടാണത്രേ ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള വക നമ്മൾ കണ്ടെത്തുക. പക്ഷെ അത്രത്തോളം കഷ്ടപ്പെടലുകളൊ യാതനകളോ ഒന്നും തന്നെ നമുക്കിടയിലെ ഈ ചെറിയ പിണക്കത്തിനുണ്ടാവുകയുമില്ല… അതുകൊണ്ട് എത്ര വലിയ പിണക്കമായാലും ഒന്നിച്ചിരുന്ന് അന്നം കഴിച്ചാൽ തീരും എന്ന് അച്ഛൻ പറഞ്ഞ ആ വാക്കുകളിലുണ്ടായിരുന്നു…. അന്നും ഇന്നും ആ വാക്ക് പിന്തുടർന്നുപോരുമ്പോൾ അച്ഛൻ കൂടെയുണ്ടെന്നൊരു ധൈര്യാ… ജീവിതം ന്ന് പറയുന്നതും അങ്ങനെയാ…. അല്ലേ അമ്മേ… നമ്മളെത്ര ചിന്തിച്ചാലും ചില കാര്യങ്ങൾക്ക് ഉത്തരം കിട്ടില്ല… ഇനി അഥവാ തേടിപ്പിടിച്ച് കണ്ടെത്തിയാലും അതൊന്നും ശരിയായ കാര്യങ്ങളുമാവില്ല.. നിങ്ങൾ കഴിക്ക്.. പറഞ്ഞുപറഞ്ഞു ഉള്ള വിശപ്പ് പോയി.. ഇത്തിരി കഴിച്ചപ്പോഴേക്കും എന്റെ വയറും നിറഞ്ഞു.. ഞാനെഴുന്നേൽക്കാണെന്നു പറഞ്ഞു പതിയെ അവളുടെ കയ്യിൽ പിടിച്ചു കസേരയിൽ നിന്നെണീറ്റ് പുറത്തേക്ക് നടന്നു.. അവിടെ വരാന്തയിൽ വെച്ചിരുന്ന ബക്കറ്റിൽ നിന്നും ഉമ്മറത്ത് നട്ടുനനച്ച റോസ്ചെടിയുടെ അടിയിലേക്ക് കൈകഴുകി ഞനെന്റെ ബെഡ്റൂമിലേക്ക് നടന്നു…. റൂമിലെത്തിയതും കട്ടിലിലേക്ക് കമിഴ്ന്നുകിടന്നു.. വയറു നിറഞ്ഞതിനെക്കാൾ വേഗത്തിൽ കണ്ണു നിറഞ്ഞതുകൊണ്ടാവും കണ്ണീര് തുടക്കാൻ നന്നേ പാടുപെട്ടിരുന്നു ഞാൻ… സുരേട്ടാ….. ആദ്യമായാണ് ഇത്രേം അടുത്തുനിന്ന് ഇങ്ങനെയൊരു വിളി ഉയരുന്നത്… ഇരുകൈകൾക്കൊണ്ടും കണ്ണുകൾ തുടച്ചുകൊണ്ട് തല ഉയർത്തി ആ വിളിക്ക് ഞാനൊരു പുഞ്ചിരി സമ്മാനിച്ചു… ചിരി അവസാനിക്കും മുൻപ് അവളെന്നെ കെട്ടിപ്പിടിച്ചു… അവളിലെ ഉയരക്കുറവുകാരണം എന്റെ ഉള്ളിലെ വിങ്ങൽ ഇരുകാതിലൂടറിയുന്നുണ്ടാവാം വല്ലാതെ തേങ്ങുന്നുണ്ട്…. പൊറുക്കണം എന്നോട്… ചേർത്തുനിർത്താനോ, തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനോ ആരുംതന്നെയുണ്ടായില്ല… പക്വതയില്ലാതെ രണ്ടുവർഷം ഞാനായിട്ട് കളഞ്ഞുകുളിച്ചു… “ഏയ്..അതൊന്നും സാരമില്ല…ആരെങ്കിലും കണ്ടാൽ അതുമതി…വേഗം മുഖൊക്കെ തുടക്ക്… നമുക്ക്തിരിച്ചു കോടതിയിലേക്ക് തന്നെ പോവാനുള്ളതാ… ഇനി ഈ കോലത്തിൽ അങ്ങോട്ട് പോയിട്ടുവേണം…ഉള്ള പരാതി ഒന്നൂടെ സ്‌ട്രോങ് ആക്കാൻ…” “ഞാൻ തിരിച്ചുപോകുന്നില്ല…” “എന്നെ കാണാതാവുമ്പോൾ അവര് എന്റെ ഫോണിക്ക് വിളിച്ചോളും….അപ്പൊ ഞാൻ പറഞ്ഞോണ്ട് ഇനി സുരേട്ടന്റെ കൂടെ ജീവിക്കുന്നുള്ളൂ ന്ന്…. അതുകേട്ടതും എനിക്കുമെന്നെ നിയന്ത്രിക്കാനായില്ല… വിവാഹം കഴിഞ്ഞു ഇന്നാദ്യമായി അവളുടെ നെറുകയിൽ ഞാനൊന്നു അമർത്തിചുംബിച്ചു… മോനെ..ഉള്ളിലെ തീയുടെ കെട്ടണഞ് തീരാറായപ്പോഴേക്കും സ്വർഗത്തിലെ കട്ടുറുമ്പെന്നപോലെയാണ്അമ്മ റൂമിലേക്ക് കയറി വന്നത്… “ടാ രശ്‌മീടെ അമ്മ വിളിച്ചിരുന്നു..വൈകീട്ട് അവരെല്ലാംകൂടെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്…” മോള് ഇപ്പോൾതന്നെ വീട്ടിലേക്ക് വിളിച്ചു ഡ്രെസ് ഏതെന്നുവെച്ചാൽ കൊണ്ടുവരാൻ പറയ്…. അമ്മയുടെ മറുപടി കേട്ട രശ്മി ഒന്നും മനസിലാകാത്തമട്ടിൽ ഞങ്ങളിരുവരെയും മാറിമാറി നോക്കി “എന്താ ഇനീം ആലോചിച്ചുനിക്കുന്നെ….?” “അല്ലമ്മേ അച്ഛൻ….?” “അപ്പോൾ ഇവനൊന്നും നിന്നോട് പറഞ്ഞില്ലേ…” “ഇല്ല… ഒന്നും പറഞ്ഞില്ല…” “ഇവന്റെ സങ്കടം കാണാൻ വയ്യാത്തോണ്ട് ഇന്നലെ വക്കീലിനെ കാണാൻ ഞാനും കൂടെ പോയിരുന്നു…” “ഒരമ്മയെന്ന നിലയിൽ എല്ലാ കാര്യങ്ങളും ഞാനവിടെ പറഞ്ഞു…നിങ്ങൾ തമ്മിലുള്ള യഥാർത്ഥ പ്രശ്നമെന്താണെന്നു നിങ്ങൾക്ക് തന്നെ അറിയില്ലെന്ന് ഇവനും പറഞ്ഞു…” എല്ലാം കേട്ടശേഷം ആ വക്കീൽ പറഞ്ഞു ,ഇനി ആകെ ഒരു വഴിയുള്ളത് നിങ്ങൾ ആരുടെയും പ്രേരണയിലല്ലാതെ മനസ്സുതുറന്നൊന്നു സംസാരിക്കുക… അതിനൊരു വഴിയൊരുക്കുക… അത്രേ ഇവിടെ ഉണ്ടായുള്ളൂ… “ഇപ്പൊ വീട്ടുകാരോട് കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞു മനസിലാക്കീട്ടുണ്ടാവും.” “പിന്നെ എന്റെ മോളോടെന്ന രീതിയിൽ അമ്മ പറയാണ്, നമ്മള് പെണ്ണുങ്ങൾക്ക് വിവാഹമെന്നത് സങ്കല്പങ്ങളുടെ ചീട്ടുകൊട്ടാരം പോലെയാണ്, അതിൽ ചെറിയൊരു കാര്യത്തിന് വീഴ്ച പറ്റിയാൽപോലും നമുക്കതൊരു വലിയ വിഷയമായി തോന്നും ..ദാ ഇതുപോലെ ഓരോരോ പ്രശ്നങ്ങളിൽ ചെന്നു ചാടുകയും ചെയ്യും… പുരുഷന്മാർ നേരെ തിരിച്ചും…യാതൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് നമ്മളെ വിളിച്ചുകയറ്റും…അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുകയും ചെയ്യും.. ദാമ്പത്യത്തിൽ എല്ലാപ്രശ്‌നങ്ങൾക്കും പരിഹാരമുണ്ട്… പക്ഷേ അത് നമ്മൾ സ്വയം ചിന്തിച്ചെടുക്കണമെന്ന് മാത്രം.. ദാ കണ്ടോ കണ്ടോ… ഇത്രയൊക്കെ പറയുമ്പോഇവനിരുന്ന് ഇളിക്കുന്നത് കണ്ടോ… “ഞാൻ നേരത്തെ പറഞ്ഞില്ലേ, അവനിങ്ങനെ ഒരാൾക്കും പിടികൊടുക്കാത്ത ഒരു ജനുസ്സാന്ന് …” “ടാ മതി മതി…ഇനി നിന്നു ചിണുങ്ങാതെ വീട്ടുകാരെല്ലാം ഇങ്ങോട്ടു വരുമ്പോഴേക്കും പുറത്തുപോയി എന്തേലും വാങ്ങിക്കൊണ്ടുവന്നേ,” അപ്പഴേക്കും ഞങ്ങൾ അമ്മക്കും മരുമോൾക്കും അടുക്കളയിൽ ഇത്തിരി പണിയുണ്ട്,ഇനി അതൊന്നു തീർക്കട്ടെട്ടോ….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

Advertisement

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular

error: Content is protected !!