Relationship
കാതൽ സൈക്കോ…

രചന: ആദർശ് മോഹനൻ
“ഇവളുമ്മാരോക്കെ തനി മറ്റേത് ആണെടാ, എന്റെ കുടുംബസ്വത്തും കയ്യിലുള്ള പൈസയും കണ്ടിട്ട് തന്നെയാ അവളെന്റെ പിന്നാലെ കൂടിയത്, എന്നേക്കാൾ പണവും സൗന്ദര്യവും ഉള്ള ഒരുത്തനെ കണ്ടാൽ അവളാ കൊമ്പിലേക്ക് ചായും അല്ലെന്ന് പറയാൻ നിന്റെൽ തെളിവുകൾ വല്ലോം ഉണ്ടോ ഉണ്ടേൽ പറ ” “ആദി മതി നിർത്തിക്കോ, കൃതിക അവൾ അത്തരക്കാരി അല്ല, അവൾ നിന്നെ ആത്മാർത്ഥമായി ആണ് പ്രണയിച്ചത്, ഇനി അവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ നമ്മൾ തമ്മിൽ തെറ്റും ” “നാണമാകില്ലെടാ പെൺകോന്ത നിനക്ക്, ടാ കാർത്തി നിന്നോട് അവൾ ചെയ്തതൊക്കെ നീ മറന്നോ നീ മറന്നാലും ഞാനത് മറക്കില്ല , നിന്നെ എത്ര തവണ അപമാനിച്ചു വിട്ടിട്ടുണ്ട് അവൾ, എന്നിട്ടും നാണമില്ലാതെ വക്കാലത്ത് കൊണ്ട് വന്നേക്കുന്നു, അതോ ആ പിഴച്ചവളോട് നിനക്ക് ഇപ്പോഴും പ്രണയം ഉണ്ടോ?” അവനത് പറഞ്ഞു തീർത്തപ്പോഴേക്കും എന്റെ സകല നിയന്ത്രണവും വിട്ട് പോയിരുന്നു ഭൂമിയിലേക്ക് നിലയുറപ്പിക്കാൻ വെമ്പി നിന്ന എന്റെ തളർന്ന വലതുകാല് കൊണ്ട് തന്നെ ഞാനെന്റെ ആത്മാർത്ഥ സുഹൃത്തിന്റെ നെഞ്ചത്തേക്ക് ആഞ്ഞു വീശി, ഞങ്ങൾ രാണ്ടാളും ഒരുമിച്ചു തറയിലേക്ക് മലർന്നടിച്ചു വീണു, ഏന്തി വലിഞ്ഞു ഞാനവന്റെ നെഞ്ചത്ത് കയറിയിരുന്നു “നായിന്റെ മോനേ, കൃതിയെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും ഞാൻ നിന്നെ ചെറ്റേ ” എന്റെ ചുണ്ടുകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു, അവന്റെ മുഖത്തേക്ക് ഓങ്ങി പിടിച്ചയെന്റെ കൈമുഷ്ടിയുടെ തരിപ്പ് അപ്പോഴും വിട്ട് പോയിട്ടില്ലായിരുന്നു ” എന്താടാ നിർത്തിയത്, എന്നേക്കാൾ വലുത് നിനക്ക് ആ പീറപ്പെണ്ണ് അല്ലേ തല്ലേടാ തല്ല് ” ചോരപൊട്ടിയൊലിച്ച ചുണ്ടുകൾ കൊണ്ടവനത് പറഞ്ഞപ്പോൾ പൊടുന്നനെ ഞാനവന്റെ നെഞ്ചത്ത് നിന്നും എഴുന്നേറ്റ് മാറി, മനസ്സാകെ നീറിപ്പുകയുന്നുണ്ടായിരുന്നു, അതേ ആദ്യമായി ഞാനെന്റെ ആത്മാർത്ഥ സുഹൃത്തിനെ മർദ്ദിച്ചു, അതും ഒരു പെണ്ണിന് വേണ്ടി, പക്ഷെ അവളെനിക്ക് വെറുമൊരു പെണ്ണായിരുന്നോ? അല്ലാ പ്രാണനായിരുന്നു എനിക്കവൾ അത് അവനും നന്നേ അറിയാo, ദേഹത്ത് പറ്റി പിടിച്ച പൊടി തട്ടിയവൻ എണീറ്റു, ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ ചോരയാവൻ തുടച്ചു കളഞ്ഞുകൊണ്ട് എന്നോടായവൻ പറയുന്നുണ്ടായിരുന്നു ” കാർത്തി എന്റെ ഒരടിക്ക് ഇല്ല നീ, പക്ഷെ ഞാനത് ചെയ്യാത്തത് എന്നെക്കാളധികം ഇഷ്ട്ടമായിരുന്നു എനിക്ക് നിന്നെ ” അത് പറഞ്ഞുകൊണ്ടവൻ നടന്നു നീങ്ങുമ്പോൾ അറിയാതെയെന്റെ കണ്ണൊന്നു നനഞ്ഞതാണ് അവൻ പറഞ്ഞത് ശരിയാണ് അവന്റെ ഒരടിക്ക് ഇല്ല ഞാൻ, ഒരു നുള്ള് കൊണ്ട് പോലും അവനെന്നെ നോവിച്ചിട്ടില്ല ഇന്നേ വരേയ്ക്കും അവൻ, എന്നേ നോവിച്ചിട്ടുള്ളവരെ തുടച്ചു നീക്കുക മാത്രമാണ് അവൻ ചെയ്തിട്ടുള്ളത്, ജീവിതത്തിൽ ആദ്യമായിട്ട് എന്റെയാ തളർന്ന കാലിനോട് എനിക്ക് ദേഷ്യം തോന്നി,ഞാനെന്റെ കൈ മുഷ്ടി മടക്കി രക്തയോട്ടം ഇല്ലാത്ത വലതുകാലിൽ തുടരെ തുടരെ മർദ്ദിച്ചു കൊണ്ടിരുന്നു, തുറന്നിട്ട എന്റെ തയ്യൽക്കട അടയ്ക്കുവാൻ പോയപ്പോഴാണ് കടയുടെ സൈഡ്ൽ നിന്ന് ഞാനാ കാൽപ്പെരുമാറ്റം ശ്രദ്ധിച്ചത് വെള്ളിമണികൊലുസ്സിന്റെ കിലുക്കത്തോടൊപ്പം ഏങ്ങലൊച്ച കൂടെ ആയപ്പോൾ എനിക്ക് മനസ്സിലായി അത് അവളാണ് എന്ന്, കൃതി,ഞാൻ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന എന്റെ ആദ്യ പ്രണയം കൃതിക എന്നേ കണ്ടതും ആ ഏങ്ങലൊച്ച ക്രമേണ കൂടിയപ്പോളെനിക്ക് മനസ്സിലായി നടന്നതെല്ലാം അവൾ കണ്ടുകാണും എന്ന് , എന്റെ ചുണ്ടുകളുടെ ചലനശേഷി ഇല്ലാതായ പോലെ തോന്നിയെനിക്ക് അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാൻ കൂടെയാണ്, ആദിയെ ഇഷ്ട്ടം ആണെന്ന് അവൾ എന്നോടാണ് ആദ്യം പറഞ്ഞത് അവനെന്റെ ആത്മാർത്ഥ സുഹൃത്ത് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരിക്കണം അവളത് പറഞ്ഞതും, ഇരുവരെയും ഒന്നിപ്പിക്കാൻ വേണ്ടി ഒരു അവസരം ഉണ്ടാക്കാൻ ശ്രമിച്ചതും ഞാനാണ്, അവളുടെ ഇഷ്ട്ടമാണ് എനിക്ക് വലുത്, പക്ഷെ ആദിക്ക് അവളെ കണ്ണെടുത്താൽ കണ്ടൂടാ പണ്ട് തൊട്ടേ അവളവനു ആജന്മ ശത്രുവായി തീർന്നത് ആണ്. ഒന്ന് ആശ്വസിപ്പിക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല അവളെ എന്റെ തൊണ്ടക്കുഴിയാകെ വാറ്റി വരണ്ട് പോയിരുന്നു. “ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ എന്തിനാണ് എന്നെക്കൊണ്ട് ഇങ്ങനെ ഒരു വിഡ്ഡിവേഷം കെട്ടിച്ചത്, ഞാനെന്ത് തെറ്റാണ് ആദിയേട്ടനോട് ചെയ്തത്, പറാ എനിക്കത് അറിയണം ” നിർത്താതെയുള്ള അവളുടെ കരച്ചിൽ സഹിക്കാനാകാനാവാതെ വന്നപ്പോൾ എന്റെ കൈകൾ എന്നോട് അനുസരണക്കേട് കാണിച്ചു ആ കലങ്ങിയൊഴുകിയ കണ്മഷിയൊലിച്ച കവിൾത്തടങ്ങളെ എന്റെ പെറുവിരലിനാൽ ഒപ്പിയകറ്റിയപ്പോഴേക്കും അവളെന്റെ തോളിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. “പ്ഫാ ചെറ്റേ മാറി നിക്കെടാ അവിടുന്ന്, നിനക്ക് പ്രേമിക്കാൻ എന്റെ പെങ്ങളെ തന്നെയേ കിട്ടിയുള്ളൂ അല്ലേടാ ഒന്നരക്കാല, ” എന്നേ തള്ളി മാറ്റി കൊണ്ട് അവളുടെ ആങ്ങളയുടെ ആദ്യത്തെ അടി എന്റെ മുഖത്തേക്ക് പതിച്ചു,
നിലം പതിച്ചു വീണ എന്നേ എന്തേലും ഒന്ന് പറയാൻ അവസരം തരാതെ തലങ്ങും വിലങ്ങും അവനും അവന്റെ സുഹൃത്തുക്കളും കൂടെ ചവിട്ടിക്കൂട്ടി അപ്പോഴും കൃതിക അവന്റെ കാലിൽ പിടിച്ചു എനിക്ക് വേണ്ടി കേണപേക്ഷിക്കുന്നുണ്ടായിരുന്നു കാർത്തിയേട്ടനെ ഒന്നുo ചെയ്യരുത് അയാൾ നിരപരാധി ആണ് എന്ന്, കിട്ടിയ തല്ലൊന്നും ഏൽക്കാത്ത പോലെയെനിക്ക് തോന്നി ആദ്യമായ് എന്റെ പെണ്ണ് എനിക്ക് വേണ്ടി ശബ്ദം ഉയർത്തിയതിനേക്കാൾ വലുതായി എനിക്കൊന്നും തോന്നിയില്ല അന്നേരം ” മാറി നിക്കെടി അവിടന്ന്, നീ കൂടുതൽ സംസാരിക്കേണ്ട നിന്റെ മുറിയിൽ നിന്ന് കിട്ടിയ കത്തുകളാണ് ഇതെല്ലാം, ഇതിൽ പതിഞ്ഞിരിക്കുന്നത് ഈ ചെറ്റയുടെ കയ്യക്ഷരം അല്ല എന്ന് ഇവൻ പറയട്ടെ, രണ്ടാളും കൂടെ എന്നേ പൊട്ടനാക്കാൻ നോക്കല്ലേ, ഒന്നില്ലേൽ ഓരേ ക്ലാസ്സിൽ ഒരു ബഞ്ചിൽ ഒരുമിച്ച് ഇരുന്ന് പഠിച്ചവരാണ് ഞങ്ങൾ, ആ എന്നോട് തന്നയാണ് ഇങ്ങനെ ചെയ്തത്, ” “കിച്ചു ഞാനൊന്ന് പറയട്ടെ ” അതും പറഞ്ഞ് ഞാൻ എണീക്കാൻ ശ്രമിച്ചപ്പോഴേക്കും അവനെന്റെ നെഞ്ചിൽ തറപ്പിച്ചൊന്ന് ചവിട്ടിക്കൊണ്ട് പറഞ്ഞു “നീയൊരു പുല്ലും പറയണ്ട, ഇതെവിടെ വരേ പോകും എന്ന് ഞാൻ നോക്കുകയായിരുന്നു, അമ്പലത്തിൽ വച്ചുള്ള കൊഞ്ചിക്കുഴയലും,റോഡിൽ വച്ചുള്ള ശൃംഗാരവും പാർക്കിൽ വെച്ചുള്ള കണ്ടുമുട്ടലും, എല്ലാം വെറുമൊരു സൗഹൃദത്തിന്റെ പുറത്താകും എന്ന് കരുതിയ എനിക്ക് തെറ്റി ഇന്നിവളുടെ മേശ വലിപ്പിൽ നിന്ന് ഈ പ്രേമലേഖനങ്ങൾ കിട്ടും വരേ, ” അവനവളെ എന്റെ മുൻപിൽ നിന്നും വലിച്ചിഴച്ചു കൊണ്ട് പോകുന്നത് തലകുനിച്ചു കൊണ്ട് നോക്കി നിൽക്കാനേ എനിക്കായുള്ളു, അവളുടെ തിരിഞ്ഞുള്ള നോട്ടത്തിൽ ഉണ്ടായ ഭാവമാറ്റം എന്നേ വല്ലാതെ അലോസരപ്പെടുത്തി, തെറ്റ് ചെയ്ത കുഞ്ഞ് കുട്ടിയുടെ ഭാവത്തിൽ നിറഞ്ഞ കണ്ണുകളോടെ ഞാനവളെ നോക്കി നിന്നു ആദി തന്നതാണ് എന്ന് പറഞ്ഞ് ഞാൻ കൊടുത്ത കത്തുകൾ എല്ലാം തന്നെ അവനറിയാതെയാണ് ഞാനവൾക്ക് എഴുതി കൊടുത്തതാണ് എന്ന് അന്നേരമാണ് അവൾക്ക് മനസ്സിലായത്, അവളോട് കൂടുതലായി അടുക്കാൻ അവളുടെ സാമിപ്യം എന്നിൽ ഉണർത്തിയ ആനന്ദം അതാണ് എന്നേ ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിച്ചത് ആദി ഒരിക്കൽ പോലും അവളെ സ്നേഹിച്ചിട്ടില്ല എന്നറിയുമ്പോൾ അവൾ എന്നേ വെറുക്കും എന്ന് ഞാൻ ഭയന്നു, പക്ഷെ പരിക്ക് പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആരും അറിയാതെ എന്നെയവൾ കാണാൻ വന്നു, അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ നുരപൊന്തി നിൽക്കുന്നുണ്ടെന്ന് എനിക്ക് നന്നേ അറിയാമായിരുന്നു, പക്ഷെ എല്ലാത്തിനും കൂടെ അവളോരൊറ്റ ചോദ്യമേ ചോദിച്ചുള്ളു, പക്ഷെ തൊണ്ണൂറ് ശതമാനവും ആ ചോദ്യത്തിന്റെ ഉത്തരം അവൾക്ക് അറിയാമായിരുന്നു, ” ഏട്ടൻ എനിക്ക് തന്ന കത്തുകൾ ആദിയേട്ടന്റെ അറിവോടെ തന്നതാണോ” എന്ന ആ ഒരൊറ്റ ചോദ്യം മടിച്ചു മടിച്ചാണ് ഞാനതിന് ഉത്തരം നൽകിയത്, അവളുടെ മുഖത്ത് നോക്കി കള്ളം പറയാനെനിക്ക് ധൈര്യം വന്നില്ല, “അല്ല ” എന്ന് പറഞ്ഞതും പരിസരബോധമില്ലാതെ അവളെന്റെ കരണത്ത് ആഞ്ഞൊരു അടിയാണ് അടിച്ചത്, ആ മാർദ്ദവമുള്ള കൈപ്പത്തി ചോരച്ചു തുടുത്തതാണ് അന്നേരം, ചെയ്തതിൽ തെല്ല് പോലും കുറ്റബോധം ഇല്ലാതെ ഞാനവളോടായി പറഞ്ഞു
” തല്ലിക്കൊ ഇനിയും തല്ലിക്കൊ, എനിക്ക് വേദനിക്കില്ല ” എന്ന് എന്തിനാണ് അങ്ങനെ ചെയ്തത് എന്ന അവളുടെ ചോദ്യത്തിന്, എന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നു, അങ്ങനെയെങ്കിലും അവളോട് കൂടുതലായി അടുക്കാൻ കഴിയുമല്ലോ എന്ന ഉത്തരം അവളുടെ സാമിപ്യം എന്നേ അത്രത്തോളം മത്തു പിടിപ്പിച്ചിരുന്നു എന്നതാണ് സത്യം, അതിന്റെ മുൻപിൽ ചെയ്തതെല്ലാം തെറ്റല്ല എന്ന ബോധ്യം ഉള്ളിൽ പാട കണക്കെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു എന്നതാണ് വസ്തുത അവളാ മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാനവളെ നീട്ടിയൊന്ന് വിളിച്ചു, “കൃതി ” തിരിഞ്ഞ് നോക്കാതെ നിശ്ചലയായി നിന്ന അവളോടായി ഞാൻ പറഞ്ഞു ” വെറുപ്പ് ആണെന്നറിയാം, ആ ഹൃദയത്തിൽ എനിക്ക് വേണ്ടി ഒരു നുള്ള് സ്നേഹം പോലുമില്ല എന്ന ബോധ്യം എനിക്കുണ്ട്, പക്ഷെ ഒരു അപേക്ഷയുണ്ട്, ആ വെറുപ്പ് പ്രകടിപ്പിക്കാനെങ്കിലും നീയെന്റെ മുൻപിൽ വരണം, എനിക്ക്……. എനിക്കത് മാത്രം മതി കൃതി…… ” കേട്ടപാതി അത് കേൾക്കാത്ത വിധത്തിൽ അവളവിടെ നിന്നും ഇറങ്ങിപ്പോയി, ഇനിയൊരിക്കലും അവളെന്റെ മുൻപിൽ വരില്ല എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും കുറച്ചു നാളുകളായി അവൾ വീട്ടുതടങ്കലിൽ തന്നെയായിരുന്നു, വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ മുട്ട് കാല് തല്ലിയൊടിക്കും എന്ന ആങ്ങളയുടെ ശാസനയെ ഭേദിച്ചു കൊണ്ട് തന്നെ അവളെന്നെ കാണാൻ വന്നു തുടങ്ങി എന്നത് എന്നേ വല്ലാതെ അത്ഭുതപ്പെടുത്തിയതാണ്, നാട്ടുകാർക്ക് മുൻപിൽ അവൾ ഒന്നരക്കാലന്റെ പ്രണയത്തിൽ കുരുങ്ങിപ്പോയ പാവം മാൻപേടയായിരുന്നു അവൾ, പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് ഒരു സുഹൃത്തിനോട് എന്നപോലെയാണവൾ പെരുമാറിയിരുന്നത് ആളുകൾ മുള്ളും മുനയും വച്ചു സംസാരിക്കുമ്പോളൊന്നും അവളതിന് കാത് കൊടുക്കാറില്ല, ഒരു ദിവസം എന്റെ കടയിൽ വച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ ആങ്ങള അത് കണ്ട് അങ്ങോട്ടേക്ക് കടന്നു വന്നു, ദേഷ്യത്തോടെ ഉള്ള അവന്റെ വരവ് കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ് എന്റെ ചീട്ട് ഇന്ന് കീറും എന്നുള്ളത്, പക്ഷെ അവന്റെ കുതിപ്പ് കൃതികയുടെ നേർക്ക് ആയിരുന്നു, ” കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയതും പോരാ, ഇവിടെ നിന്ന് വീണ്ടും ഈ ചട്ടുകാലനോട് തന്നെയാണല്ലെടി പുല്ലേ നിന്റെ കൊഞ്ചിക്കുഴയൽ, കൊന്നു കളയും പുല്ലേ നിന്നെ ” അത് പറഞ്ഞു കൊണ്ട് അവനവൾക്ക് നേരെ കയ്യോങ്ങിയതും അവളവനെ തടഞ്ഞു ” ഞാൻ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്നുള്ളത് എന്റെ ഇഷ്ട്ടമാണ്, ഏട്ടനല്ല അത് തീരുമാനിക്കുന്നത്, അങ്ങനെ ഞാൻ കാരണം നമ്മുടെ കുടുംബത്തിന് ചീത്തപ്പേര് വീഴും എങ്കിൽ ഞാനിയാളുടെ കൂടെയങ്ങ് പൊറുത്തോളാം ” അവളത് പറഞ്ഞു തീർത്തതും കിച്ചുവിന്റെ മുഖമൊന്നു മങ്ങിയത് ഞാൻ കണ്ടു, ഒരക്ഷരം മിണ്ടാതെയവൻ പിന്തിരിഞ്ഞു നടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു പിടപ്പ് തോന്നി, അവൻ പോയിക്കഴിഞ്ഞപ്പോൾ ഞാനവളോടായി പറഞ്ഞു, “കൃതി, ഇനി നീ ഇങ്ങോട്ടേക്കു വരരുത്, ഒരായുസ്സ് മുഴുവൻ കിട്ടാവുന്നതിൽ അപ്പുറം ഉള്ള സന്തോഷം നീയെനിക്ക് തന്നിട്ടുണ്ട് നിന്നെയെനിക്ക് ജീവനാണ്, പക്ഷെ ഈ ഒന്നരക്കാലന് നിന്നെ വിധിച്ചിട്ടില്ല, പണ്ടെന്നോ ഉള്ളിൽ കുഴിച്ചു മൂടിയ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചപ്പോൾ ഞാനറിയാതെയൊരു ദിവാസ്വപ്നം കാണുകയായിരുന്നു ഒരിക്കലും നടക്കാത്ത നടക്കാൻ ഇടയില്ലാത്ത ഒരു ദിവാ സ്വപ്നo ഈ ആരുമല്ലാത്തവനോട് ഉള്ള ചങ്ങാത്തം മൂലം നിനക്ക് നിന്റെ കൂടപ്പിറപ്പിനെ നഷ്ട്ടമാകാൻ ഞാൻ സമ്മതിക്കില്ല, ജീവിത കാലം മൊത്തം നിന്റെ ചുണ്ടിലെ പുഞ്ചിരി മായാതെ ഇരിക്കണം എന്റെ ഏറ്റവും വലിയ ആഗ്രഹവും അത് തന്നെയാണ് ” ഞാൻ പറഞ്ഞത് അവൾ അക്ഷരം പ്രതി എല്ലാം കേട്ട് നിന്നു, അതിന് ശേഷമുള്ള അവളുടെ ഡയലോഗ് ൽ എന്റെ എല്ലാ കിളികളും പറന്നു പോയതാണ് ” ശരി ഞാനിനി കടയിലേക്ക് വരുന്നില്ല, പകരം ഇയാളുടെ വീട്ടിലേക്ക് വരാം, എനിക്ക് ഇയാളെ കാണാതിരിക്കാൻ പറ്റില്ല, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാമോ പറ്റുമെങ്കിൽ ഇയാൾ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം, അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇയാളെ ഇഷ്ട്ടമാണ് എന്ന കാര്യം, ഏട്ടൻ ഈ കാണുന്ന പിടിവാശിയെ ഉള്ളോ, ഒരു തുള്ളി കണ്ണ് നീരിൽ ആ മനസ്സ് അലിഞ്ഞോളും, എനിക്കറിഞ്ഞൂടെ എന്റെ ഏട്ടനെ” എന്റെ കണ്ണിലാകെ ഇരുട്ട് കയറും പോലെ തോന്നി ആകെ ഒരു മഞ്ഞളിപ്പ് പുഞ്ചിച്ചു കൊണ്ടവൾ അവിടെ നിന്ന് ഓടിമറഞ്ഞത് മങ്ങിയ കാഴ്ചയിലൂടെ ആണ് ഞാനത് കണ്ടത്, എന്റെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷo വീട്ടിൽ ഞാൻ വിവരം അറിയിച്ചു.
പിന്നേ പെണ്ണുകാണൽ ആയി നിശ്ചയം ആയി പന്തലിടൽ ആയി കല്യാണം ആയി, അത് കഴിഞ്ഞ് ആദ്യരാത്രിയും ആയി. ചടങ്ങുകളൊന്നും തെറ്റിക്കാതെ അവൾ പാലുമായി മുറിയിലേക്ക് കടന്നു വന്നു, മുറിയിലാകെ കട്ടിലിലും മേശപ്പുറത്തും പട്ടിയുടെ പാവക്കുഞ്ഞുകളാൽ നിറഞ്ഞു നിന്നിരുന്നു, അവൾ ഇളം തവിട്ട് നിറത്തിലുള്ള ഒരു പാവക്കുഞ്ഞിനെ കയ്യിലെടുത്ത്കൊണ്ട് എന്നോട് ചോദിച്ചു, ഇതെന്താ നിറയെ പട്ടിക്കുട്ടികളുടെ പാവകൾ സാധാരണ ടെഡിബിയർ ഉം പൂച്ചകളുമൊക്കെ അല്ലേ ഉണ്ടാകാറ് എന്ന് ആ ചോദ്യത്തിന് ഞാൻ നേർത്തൊരു പുഞ്ചിരി സമ്മാനിച്ചു “എനിക്ക് പട്ടികളെ ഇഷ്ട്ടമാണ് ” “അതെന്താ “? “അതൊരു ചെറിയേ കഥയാണ് ” “ആഹാ കഥയോ ന്നാ കേൾക്കട്ടെ മാഷേ ” ആകാംക്ഷ പൂണ്ട അവളുടെ ചുണ്ടിൽ നിന്ന് ഈ ഒരു ചോദ്യo കേൾക്കാൻ നോറ്റ നോമ്പുകൾക്കും നേർന്ന നേർച്ചകൾക്കും കണക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം, ഞാൻ കഥ പറഞ്ഞു തുടങ്ങി അവൾ കാത് കൂർപ്പിച്ചത് കേട്ട് കൊണ്ടിരുന്നു ” ഒരിടത്ത് ഒരു അമ്മൂമ്മ ഉണ്ടായിരുന്നു ആ അമ്മൂമ്മക്ക് കൂട്ടിന് ആരും ഉണ്ടായിരുന്നില്ല വീട്ടിൽ, ആയിടക്ക് ആണ് അമ്മൂമ്മ കൂട്ടിന് വേണ്ടി ഒരു പൂച്ചക്കുട്ടിയെ വാങ്ങിക്കാം എന്ന് വിചാരിച്ചത്, നല്ല എണ്ണം പറഞ്ഞ വെളുത്ത ഒരു സുന്ദരിപ്പൂച്ചയെ അമ്മൂമ്മ പൈസ കൊടുത്തു വാങ്ങിച്ചു അതിന് പാലും മീനും ഒക്കെ കൊടുത്ത് നല്ല രീതിയിൽ പരിപാലിച്ചു ആ അമ്മൂമ്മ, ആയിടക്ക് ആണ് ഒരു എല്ലുന്തി വിശന്നു വലഞ്ഞ ഒരു ചാവാലി പട്ടി അമ്മൂമ്മേടെ വീട്ടിൽ എത്തിപ്പെടുന്നത്, അതിന്റെ വലത്തേ കാലിനു മുടന്ത് ഉണ്ടായിരുന്നു അതിനെ കണ്ടപ്പോൾ വീട്ടിൽ പൂച്ച കഴിച്ചു ബാക്കി ഉണ്ടായിരുന്ന ഭക്ഷണം അമ്മൂമ്മ അതിന് നൽകി, അങ്ങനെ നായ ആ അമ്മൂമ്മയുടെ വീടിന് കാവൽ ആയി മാറി പൂച്ച കഴിച്ചു ബാക്കിയുള്ള ഭക്ഷണം മാത്രമേ ആ നായക്ക് ലഭ്യമായിരുന്നുള്ളു, എങ്കിലും അമ്മൂമ്മ എങ്ങോട്ട് പോകുമ്പോഴും വാലാട്ടി വാലാട്ടി ആ ചാവാലിപ്പട്ടി അമ്മൂമ്മയുടെ പിറകിലൂടെ ചെല്ലും അപ്പോഴും ആ സുന്ദരിപ്പൂച്ച ഉള്ളിലുള്ള അതിന് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള കിടപ്പറയിൽ കിടന്ന് വിശ്രമിക്കുകയിരിക്കും , ഇങ്ങനെ ആ മുടന്തൻ പട്ടി വാലാട്ടി പിറകെ നടക്കുന്നത് അമ്മൂമ്മക്ക് അരോചകമായി തോന്നി പലപ്പോഴും അമ്മൂമ്മ അതിനെ ആട്ടിയോടിച്ചു എന്നാലും അത് വാലാട്ടി കൊണ്ട് പിന്നാലെ തന്നെ നടക്കും, അപ്പോഴൊക്കെ നാട്ടിലേ ആളുകൾ ചോദിക്കാറുണ്ട് അമ്മൂമ്മേ ഈ മുടന്തൻ പട്ടി അമ്മൂമ്മേടെ പട്ടി ആണോ എന്ന്, അപ്പോഴൊക്കെ അമ്മൂമ്മ അവർക്ക് ഉത്തരം കൊടുക്കും, ഇതോ ഈ ചാവാലി പട്ടിയോ ഇത് എന്റെയൊന്നുമല്ല ഇത് നാട്ടിൽ ഇങ്ങനെ തെണ്ടി തിരിഞ്ഞ് നടക്കണ തെണ്ടിപ്പട്ടി ആണ് ഇപ്പൊ എന്റെ പിറകെ ആണെന്ന് മാത്രം എന്ന്, പട്ടിക്ക് അറിയില്ലല്ലോ അമ്മൂമ്മl പറഞ്ഞത് എന്താണ് എന്ന്, അത് അതിന്റെ ധർമ്മം ചെയ്ത് കൊണ്ടേ ഇരുന്നു തനിക്ക് ഒരു പിടി ചോറ് തന്ന യജമാനത്തിയെ കാക്കാൻ അവൻ മുടന്തി മുടന്തി എന്നും അമ്മൂമ്മയുടെ കൂടെ തന്നെ കൂടി, അങ്ങനെ ഇരിക്കലെ ഒരു ദിവസം ആണ് തന്റെ സുന്ദരിപ്പൂച്ച വീട്ടിൽ ഉണ്ടാകാറുള്ള പലഹാരങ്ങളും മീനും ഇറച്ചിയും എല്ലാം കട്ട് തിന്നാൻ തുടങ്ങുന്നത്, എത്രയൊക്കെ വാരികോരി തിന്നാൻ കൊടുത്തിട്ടും ആ കള്ളിപ്പൂച്ചക്ക് തന്റെ ആർത്തിയിൽ ശമനം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം, അങ്ങനെയിരിക്കെ അമ്മൂമ്മ ആ കള്ളിപ്പൂച്ചയെ ശിക്ഷിക്കാൻ തന്നെ തീരുമാനിച്ചു, തന്റെ കിടപ്പറയിൽ നീണ്ടു നിവർന്നു കിടന്ന കള്ളിപ്പൂച്ചയുടെ അരികിലേക്ക് വാതിലും കുറ്റിയിട്ട് അമ്മൂമ്മ ഒരു ചൂരലുമായി അടിക്കാൻ ചെന്നതും പൂച്ച അമ്മൂമ്മയുടെ നേർക്ക് ചീറി അടുത്തു ഒരടി അടിച്ചതെ അമ്മൂക്കക്ക് ഓര്മയുണ്ടായിരുന്നുള്ളു ചോറ് കൊടുത്ത ആ കയ്യിൽ തന്നെ ആഴത്തിൽ മാന്തി മുറിച്ചു കൊണ്ട് ആ കള്ളിപ്പൂച്ച ഓടി മറഞ്ഞിരുന്നു അപ്പോഴേക്കും, അങ്ങനെ ഔട്ടോറിക്ഷ വിളിച്ചു അമ്മൂമ്മ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴും ഉമ്മറത്ത് ആ മുടന്തൻ പട്ടി വാലാട്ടി നിൽക്കുന്നുണ്ടായിരുന്നു, അമ്മൂമ്മയുടെ കരച്ചിൽ കണ്ടപ്പോൾ അവൻ ഔട്ടോറിക്ഷയുടെ പിന്നാലെ വച്ചു പിടിച്ചു അങ്ങനെ അമ്മൂമ്മ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതും കാത്ത് അവനവിടെ തന്നെ ഇരുന്നു, ഹോസ്പിറ്റലിൽ നിന്ന് തിരിച്ചിറങ്ങി മരുന്ന് വാങ്ങിക്കാൻ മെഡിക്കൽ സ്റ്റോറിലേക്ക് അമ്മൂമ്മ നടന്നു, അപ്പോഴും ആ ചാവാലിപ്പട്ടിl അമ്മൂമ്മയുടെ പിറകിൽ തന്നെ ഉണ്ടായിരുന്നു, ഇത്തവണ അമ്മൂമ്മ അതിനെ ആട്ടിയോടിച്ചില്ല പെട്ടെന്നാണ് ഒരു കള്ളൻ അമ്മൂമ്മയുടെ പേഴ്‌സ് തട്ടി പറിച്ചു ഓടാൻ ശ്രമിച്ചത് അവൻ കണ്ടത്, അവൻ ഓടിച്ചെന്നു ആ കള്ളനെ തലങ്ങും വിലങ്ങും കടിച്ചു ഓടിച്ചു , അങ്ങനെ തിരിച്ചു വീട്ടിലേക്ക് വരും വഴി അമ്മൂമ്മ അവന് ഒരു ബന്ന് വാങ്ങിക്കൊടുത്തു അതും കഴിച്ചു കൊണ്ട് അവൻ അമ്മൂമ്മക്ക് കാവലായി മുടന്തി മുടന്തി പിന്നാലെ തന്നെ കൂടി, വീടെത്താറായപ്പോ ആരോ ഒരാൾ ആ കേട്ട് മറന്ന പഴയ ചോദ്യം അമ്മൂമ്മയോടു ചോദിച്ചു, അമ്മൂമ്മേ ഈ മുടന്ത് ഉള്ള ചാവാലി പട്ടി ഏതാ അമ്മൂമ്മയുടെ ആണോ എന്ന ചോദ്യം, അമ്മൂമ്മ അഭിമാനത്തോടെ തന്നെ അതിന് ഉത്തരം പറഞ്ഞു,
ഇത് ഈ ചാവാലിപ്പട്ടി അതേ ഇവൻ എന്റെയാണ് എന്റെ മാത്രമാണ് എന്ന്, അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു നന്ദിയുടെ അവസാന വാക്ക് ആണ് നായ എന്ന് അവർ മനാസ്സിലാക്കിയിരുന്നു, ” കേട്ട പാതി അവളുടെ കണ്മഷിക്കണ്ണുകൾ കലങ്ങി മറിഞ്ഞൊഴുകാൻ തുടങ്ങി “എനിക്ക് ഇട്ട് ഉള്ള കുത്ത് ആയിരുന്നു അല്ലേ കാർത്തിയെട്ടാ ” ആ ചോദ്യത്തിന് നേരെ മെല്ലെയൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു “അല്ല കൃതി, ഇത് എന്റെ അമ്മ എനിക്ക് പറഞ്ഞു തരാറുള്ള കഥയാണ് വിഷമിച്ചിരിക്കുമ്പോളൊക്കെ ഞാനീ കഥ ഓർക്കും , പലപ്പോഴും ആ കണ്ണാടി നോക്കുമ്പോ ആ മുടന്തൻ പട്ടിക്ക് എന്റെ മുഖച്ഛായ തോന്നാറുണ്ട്, അല്ല അത് ഞാൻ തന്നെയായിരുന്നു, എന്റെ അമ്മ പറയാറുണ്ട് നമ്മൾ എന്തിനെയെങ്കിലും തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ നമ്മളെ തിരിച്ചും ആഗ്രഹിക്കും എന്ന്, ഏതൊരു നായക്കും ഒരു ദിവസം ഉണ്ടാകും എന്നും, ഇന്ന്…… ഇന്നെന്റെ ദിവസമാണ്…… അതൊക്കെ പോട്ടെ, എത്രയോ തവണ ഞാൻ എന്റെ പ്രണയവും പറഞ്ഞു നിന്റെ പിന്നാലെ കൂടിയിട്ടുണ്ട്, അത്രക്കൊക്കെ ശല്യം ചെയ്തിട്ടു പോലും തരിമ്പ് പോലും മനസ്സലിവ് തോന്നാത്ത നീ എങ്ങനെയാണ് എന്നേ പ്രണയിച്ചു തുടങ്ങിയത് “? ചോദ്യം കേട്ടതും ആ പവിഴാധരങ്ങൾ വിടർന്നതാണ് തുടുത്ത കവിളിണകളിൽ നാണത്തിന്റെ ചുവപ്പുരാശി പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു “അന്ന് ആദിയേട്ടനുമായി വഴക്കിട്ടില്ലെ, അന്നാണ് ഏട്ടൻ എന്നേ എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്, ഇത്രയൊക്കെ അവഗണിച്ചിട്ടും എന്നേ ഒരു മോശം വാക്ക് പറഞ്ഞപ്പോൾ ജീവനോളം സ്നേഹിക്കുന്ന തന്റെ ആത്മാർത്ഥ സുഹൃത്തിനെ വരേ എതിർത്തെങ്കിൽ, അവളവനു എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നെനിക്ക് ഊഹിക്കാമായിരുന്നു ” അത് പറയുമ്പോൾ വിജയീ ഭാവത്തിൽ ഞാൻ ഉള്ളിൽ ആർത്തു ചിരിക്കുകയായിരുന്നു, മേശമേൽ ഇരുന്ന എന്റെ ഡയറി അവൾ എടുത്ത് നോക്കി, എന്റെ ഡയറിക്ക് ഒരു പ്രത്യേകത ഉണ്ട് അതിലൊരിക്കലും ഞാൻ ഭൂതകാലത്തെ പറ്റി എഴുതാറില്ല നേടിയെടുക്കാൻ ഉള്ള ലക്ഷ്യങ്ങൾ മാത്രമേ കുറിച്ചിടാറുള്ളു, എന്റെ സ്വപ്നങ്ങളെയും ഞാനത് പറഞ്ഞപ്പോഴേക്കും അവൾ കൗതുകത്തോടെ അതെല്ലാം മറിച്ചു നോക്കാൻ തുടങ്ങി അമ്മക്ക് ഒരു പട്ടുസാരി അനിയത്തിക്ക് സൈക്കിൾ, സ്വന്തമായി ഒരു വീട് അങ്ങനെ കുറിച്ചിട്ടതെല്ലാം ചുവപ്പു മഷി കൊണ്ട് ഞാൻ വെട്ടിയിടുന്നത് ആകാംക്ഷയോടെ അവളതെല്ലാം മറിച്ചു നോക്കിക്കൊണ്ടിരുന്നു, ഞാൻ കുറിച്ചിട്ടതെല്ലാം നേടിയെടുത്തു എന്ന് കണ്ട അവളുടെ കണ്ണുകളിൽ ആശ്ചര്യം പടരുന്നത് ഞാനന്നേരം കണ്ടു അവസാനത്തെ പേജ് എത്തും മുൻപേ അവളത് കാണാതിരിക്കാൻ വേണ്ടി ഞാൻ വിഷയം മാറ്റി കൊണ്ട് ആ ഡയറി വാങ്ങിച്ചു കൊണ്ട് പുറത്തേക്ക് പോയി എന്റെ മനസ്സ് ആ പഴയ പതിമൂന്നു വയസ്സുകാരനിലേക്ക് തിരിച്ചു പോയി പ്രണയ ലേഖനവുമായി ആ പത്ത് വയസ്സുകാരിയെ കാണാൻ പോയ അവന്റെ നിലത്തൂന്നിയ ഇടതുകാലിലെ വിറവിറപ്പ് ഇന്നും കാലിൽ അതേ പോലെ ഉള്ള പോലെ തോന്നി അന്നവളാ പ്രേമലേഖനം ചുരുട്ടി കൂട്ടി എന്റെ മുഖത്തേക്ക് എരിഞ്ഞു കൊണ്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു “അയ്യടാ ഒന്നരക്കാലന്റെ ഒരു പൂതി, ” അത് വരേ ഒന്നരക്കാലൻ എന്ന വിളി കേൾക്കുമ്പോൾ കണ്ണ് നിറയാറുള്ള എനിക്ക് അവൾ വിളിച്ചപ്പോൾ മാത്രം ആ വിളി പ്രിയപ്പെട്ടതായി മാറി, പലപ്പോഴും ആദി എന്നേ ഉപദേശിക്കാറുണ്ട് ഇത്രയൊക്കെ അപമാനിച്ചിട്ടും നിനക്ക് മതിയായില്ലേ എല്ലാം നിർത്തിക്കൂടെ എന്ന് അന്നൊക്കെ ഞാനവനോട് ഇങ്ങനെ പറയും “ആദി നീ ഈ എവറസ്റ്റ് കീഴടക്കാൻ പോകുന്നവരെ പറ്റി കേട്ടിട്ടുണ്ടോ? അവർക്കറിയാം അതത്ര എളുപ്പം ഉള്ള കാര്യമല്ല എന്ന്, വഴിയിൽ ഒരുപാട് ദുര്ഘടങ്ങൾ ഉണ്ടാകും ഒരുപക്ഷെ മരണം വരേ സംഭവിച്ചേക്കാം ആ ഒരു പ്രയാണത്തിൽ, ഇത് അറിഞ്ഞു കൊണ്ടും അവരത് കീഴടക്കാൻ ശ്രമിക്കുന്നതിന്റെ കാരണം നിനക്കറിയോ, അതവരുടെ ഏറ്റവും വലിയ സ്വപ്നം ആയതു കൊണ്ടാണ്, കൃതി, അവളെനിക്ക് ഒരു എവറസ്റ്റ് ആണ് ഞാനവൾക്ക് ഒരുപാട് താഴെയാണ് എനിക്കറിയാം അത്, പക്ഷെ ഈ ഒന്നരക്കാല് വച്ച് തന്നെ ഞാനതിനെ കീഴടക്കാൻ ശ്രമിക്കും പക്ഷെ ഒരിക്കലും ആ കാല് പിറകോട്ടു വയ്ക്കില്ല മരിച്ചാലും ശരി പിറകോട്ടു വെയ്ക്കില്ല ” എന്ന് പലപ്പോഴും ആ ലൗ ലെറ്റർ കൊടുത്തതിന്റെ പേരിൽ അവളും അവളുടെ കൂട്ടുകാരികളും ചേർന്ന് എന്നേ കളിയാക്കി, അതൊന്നും എന്നേ തളർത്തിയില്ല പിന്നെയും പിന്നെയും അവളുടെ പിറകെ പോയി, വർഷങ്ങൾക്ക് ശേഷം പിന്നെയും അവൾക്കായി ഒരു പ്രേമലേഖനം കൂടെ എഴുതി, ഇത്തവണ എനിക്ക് വേണ്ടി അത് കൊടുത്തത് ആദി ആയിരുന്നു, അവളത് പിച്ചി ചീന്തി അവന്റെ മുഖത്തേക്ക് എറിഞ്ഞപ്പോൾ അവനവളോട് ഒരു ഡയലോഗ് പറഞ്ഞു “നിന്നെ ഇവൻ തന്നെയേ കെട്ടുള്ളോ ” എന്ന് അത് പറഞ്ഞപ്പോൾ അവൾ തിരിച്ചു ഒരു ഡയലോഗ് അടിച്ചു “അങ്ങനെ സംഭവിച്ചാൽ എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോളാൻ ” എല്ലാം…… എല്ലാം ഞാൻ പ്ലാൻ ചെയ്തപോലെ തന്നെ സംഭവിച്ചു സത്യത്തിൽ ഇതൊരു ട്രാപ്പ് ആയിരുന്നു, പ്രണയം കൊണ്ട് ഞാനൊരു ചതിക്കുഴി വെട്ടിയപ്പോൾ അവളതിലേക്ക് മലന്നടിച്ചു വീഴുകയായിരുന്നു ഒരിക്കൽ എന്റെ പ്രണയ ലേഖനങ്ങൾ അലർജി ആയിരുന്നവളെ കൊണ്ട് എന്റെ എണ്ണമറ്റ കത്തുകളെ ആസ്വദിച്ചു വായിപ്പിച്ചു, ആദിക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു കൊണ്ട് അമ്പലത്തിലും പാർക്കിലേക്കും കോഫി ഷോപ്പ് ലേക്കും ഞാനവളെ വിളിച്ചു വരുത്തി, അന്നേരം തന്നെ ആദിയെ കൊണ്ട് അവളുടെ ആങ്ങ കിച്ചുവിനെ ഇക്കാര്യം വിളിച്ചു അറിയിച്ചു കൊണ്ട് അവനിൽ തെറ്റിധാരണ പരത്തിയത് മുതൽ അവൾ കാൺകെ ഉള്ള അന്നത്തെ ഞാനും ആദിയും തമ്മിൽ ഉള്ള വഴക്ക് വരേ എല്ലാം വെൽ പ്ലാൻഡ് ആയിരുന്നു കയ്യിലുള്ള ഡയറിയിലെ അവസാനത്തെ പേജ് ദിവസവും ഒരു ആയിരം വട്ടമെങ്കിലും തുറന്ന് നോക്കാറുള്ള ആ പേജ് ഞാൻ ഒന്ന് കൂടെ തുറന്ന് നോക്കി, ആ പത്ത് വയസ്സ് കാരി മുതൽ ഇരുപത്തിമൂന്നു കാരിയാകും വരേ ഉള്ള പാസ്പോർട്ട് സൈസ് ൽ ഉള്ള വിവിധ തരത്തിൽ ഉള്ള ഫോട്ടോസ് ലേക്ക് ഞാനെന്റെ വിരലോടിച്ചു നോക്കി, അതേ എന്റെ ജീവിതാഭിലാഷം ഞാൻ നേടി കഴിഞ്ഞിരുന്നു, മേശപ്പുറത്ത് ഇരുന്ന ആ ചുവന്ന മാർക്കർ എടുത്ത് ആ പേജ് ഞാൻ വെട്ടിയിട്ടുകൊണ്ട് ഞാൻ മെല്ലെയൊന്നു പുഞ്ചിരിച്ചു ഞാനെന്റെ ഉള്ളിലേക്ക് നോക്കി തന്നെ പറഞ്ഞു ലോകത്ത് നടന്നിട്ടുള്ള ഒരു ധർമ്മയുദ്ധവും അധർമ്മം കൂടാതെ വിജയിച്ചിട്ടില്ല അതിപ്പോ പുരാണത്തിൽ ആയാലും ചരിത്രത്തിൽ ആയാലും, ധർമ്മം ജയിക്കാൻ പലപ്പോഴും ചെറിയ അധർമ്മത്തെ കൂട്ടുപിടിക്കേണ്ടി വരും,
എന്റെ ധർമ്മം അവളെ ജീവനേക്കാൾ അധികം പ്രണയിക്കുക എന്നായിരുന്നു അത് ഞാൻ ചെയ്തു മരണം വരേ അത് തുടരുകയും ചെയ്യും,……… ഹാളിലെ ലാൻഡ് ഫോൺ മണിനാദം മുഴക്കിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് ആദി ആയിരിക്കും എന്ന് ഫോണെടുത്തപ്പോൾ മറുതലക്ക് നിന്ന് ഒരു ചോദ്യം ഉയർന്നു വന്നു “അളിയാ നാളെ എന്താ പരിപാടി നീ ഫ്രീ ആണോ “? “എന്ത കാര്യം “? “ഒന്നുമില്ല അളിയാ ഒരു പൊമറേനിയൻ പട്ടിയെ വാങ്ങാൻ പോകാനായിരുന്നു, അതും, പെണ്പട്ടിയെ ” ഉള്ളിൽ പൊട്ടിയ ചിരിയെ അടക്കി നിർത്താനായില്ല എനിക്ക്, ഇരു തലക്കും ജയിച്ചവന്റെ അട്ടഹാസം നിറഞ്ഞു നിന്നു “ഹാ ഹാ അളിയാ ഞാൻ വെറുതെ പറഞ്ഞതാടാ, നിനക്കറിയാലോ, ഐ ഹേറ്റ് ഡോഗ്സ്, അത് കൊണ്ട് ഏട്ടത്തി സേഫ് ആണ് ” ഫോൺ കട്ട് ചെയ്യും മുൻപേ മേശക്ക് മുകളിൽ ഇരുന്ന കറുത്ത പട്ടിക്കുട്ടിയുടെ പാവയെടുത്തു ഞാനതിനെ മെല്ലെ തലോടിക്കൊണ്ട് അവനോടായ് പറഞ്ഞു “ഐ ലൗ ഡോഗ്സ് ആൻഡ് യൂ നോ ദാറ്റ് വേരി വെൽ ” എന്ന്… ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ…
ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

Relationship
പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

രചന: Unni K Parthan
#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”
മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക് അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക് മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..
ഇനി മോൾക്ക് കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..
Relationship
അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

രചന: Seema Binu
പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..
വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .
എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .
അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..
ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .
എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .
ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .
അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .
അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .
Relationship
ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

രചന: വിദ്യ പ്രദീപ് ❤
നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച് ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..
മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..
ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….