Connect with us

Love

അവളുടെ പോക്ക് കണ്ടപ്പോൾ ഇനി അവൾ എന്തൊക്കെ ആയിരിക്കും പറയുക എന്ന് ആയിരുന്നു അവരുടെ മനസ്സിൽ….

Published

on

രചന: മഹാ ദേവൻ

ചെറിയ പരിക്കുകളുമായി കേറി വരുന്ന മകനേ കണ്ടപ്പോൾ സുമ ഒന്ന് അന്താളിച്ചു. രാവിലെ കുളിച്ചൊരുങ്ങി കവലയിലേക്കാണെന്നും പറഞ്ഞു ബൈക്ക് എടുത്ത് പോയ മകൻ കേറി വരുന്നത് ബൈക്ക് ഇല്ലാതെ ആണെന്ന് കൂടി അറിഞ്ഞപ്പോൾ അവർക്ക് തോന്നി എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന്. “എന്ത് പറ്റിയെടാ ” എന്ന ചോദ്യത്തിന് ഒന്നും പറയാതെ വേഗം അകത്തേക്ക് കേറി പോകുന്ന മോനെ നോക്കി നിൽക്കുബോൾ അവളുടെ മാനസ്സിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു. പക്ഷേ, ഈ സമയം അവനോട് കൂടുതൽ ഒന്നും ചോദിക്കേണ്ട എന്ന് കരുതി അടുക്കളയിലേക്ക് പോകുന്ന അമ്മയെ റൂമിൽ നിന്നും കാണുന്നുണ്ടായിരുന്നു രാഹുൽ . അവൻ പതിയെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. “അമ്മേ, എനിക്ക് കുറച്ചു ചൂടുവെള്ളം വേണം. ഒന്ന് മേലാകെ ചൂട് പിടിക്കണം ” എന്ന് അമ്മയോടായി പറയുമ്പോൾ അകത്ത്‌ അവൻ പറയുന്നതിന് മൂന്നെ തന്നെ അമ്മ ചൂടുവെള്ളം വെച്ചിരുന്നു. അല്ലെങ്കിലും മകന്റെ അവസ്ഥ കണ്ടാൽ മനസ്സിലാക്കാൻ കഴിയുന്നത് ഒരു അമ്മക്ക് ആണല്ലോ. അവർ ആ ചൂടുവെള്ളവുമായി അവന്റെ റൂമിലെത്തുമ്പോൾ അവൻ കിടക്കുകയായിരുന്നു . പതിയെ അവനരികിൽ ചേർന്നിരുന്ന് തുണി ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞു പിടിക്കാൻ നോക്കുമ്പോൾ ആയിരുന്നു സുമ ആ കാഴ്ച കണ്ടത്. മകന്റെ മേലാസകലം നീര് വെച്ചിരിക്കുന്നു. അത് കണ്ട് സങ്കടത്തോടെ “എന്ത് പറ്റിയെടാ ” എന്ന് ചോദിച്ചപ്പോൾ “അതൊന്ന് ബൈക്ക് സ്കിഡ്ടായതാ ” എന്ന് പറഞ്ഞവൻ തല തലയിണയിൽ ചേർത്ത് വെച്ച് കിടന്നു. “എന്നിട്ട് ബൈക്ക് എവിടെ” എന്ന അമ്മയുടെ മറുചോദ്യത്തിന് ” അത് വർക്ഷോപ്പിൽ കൊടുത്തു ” എന്ന് പറഞ്ഞവൻ അമ്മയെ രൂക്ഷമായി നോക്കി. “നിങ്ങളിങ്ങനേ ഓരോന്ന് ചോതിച്ചിരിക്കാതെ അതൊന്ന് പിടിക്ക്.. വെറുതെ ഓരോന്ന്…… ” മകന്റെ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ പിന്നെ കൂടുതൽ ഒന്നും ചോദിക്കാതെ സുമ ചൂട് പിടിക്കുന്നത് തുടർന്നു. അന്ന് ഉച്ചക്ക് ശേഷം ജോലി നിർത്തി വീട്ടിലേക്ക് കേറി വന്ന ദിവാകരനെ കണ്ടപ്പോൾ സുമക്ക് ആശ്ചര്യമായിരുന്നു. “ഒരിക്കലും ഇങ്ങനെ ഒന്നും നേരത്തെ വരാത്തതാണല്ലോ ” എന്ന ചിന്തയോടെ ആണ് അവൾ അയാളുടെ അരികിലെത്തിയതും,. “എന്ത് പറ്റി ദിവാകരേട്ടാ ഇന്ന് നേരത്തെ… അല്ലെങ്കിൽ ഉച്ചക്ക് ഊണ് കഴിക്കാൻ പോലും വരാത്ത ആളാണല്ലോ.. ഇതിപ്പോ എന്ത് പറ്റി ” എന്ന് ചോദിക്കുമ്പോൾ അവൾക്ക് തോന്നിയിരുന്നു എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന് . അതെ സമയം അവളുടെ ചോദ്യങ്ങൾക്ക് കളി തുള്ളിയായിരുന്നു അയാൾ സംസാരിച്ചതും, “ഇനി എന്ത് പറ്റാനാടി. ഇത്ര കാലം ഒരു അന്തസ്സ് ഉണ്ടായിരുന്നു.. അതും കൂടി പോയില്ലേ ഇപ്പോൾ. ” ദിവാകരൻ പറയുന്നത് എന്താണെന്ന് പോലും മനസ്സിലാകാതെ സുമ അയാളുടെ വാക്കുകളെ ശ്രദ്ധിക്കുകയായിരുന്നു, “നിങ്ങളിങ്ങനെ അവിടേം ഇവിടേം തൊടാതെ കാര്യം പറഞ്ഞാൽ എനിക്കെന്ത് മനസ്സിലാകാൻ ആണ്.

കാര്യം തെളിച്ചു പറ മനുഷ്യാ.. നിങ്ങളുടെ അന്തസ്സ് പോകാൻ മാത്രം ഇപ്പോൾ എന്താണ് ഉണ്ടായത് ” കാര്യമെന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു അവളുടെ വാക്കുകളിൽ . “ഇനി എന്ത് ഉണ്ടാകാനാടി. നിന്റെ തലതെറിച്ച സന്തതി കാരണം ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആയി. വല്ല പണിക്കോ പോകില്ല. എന്നാൽ വെച്ചുണ്ടാക്കിയത് തിന്ന് എവിടെ ഇരുന്ന് മറ്റുള്ളവർക്ക് ഒരുപാട് സ്വൈര്യം തരോ അതും ഇല്ല. രാവിലെ കുളിച്ചൊരുങ്ങി ബൈക്കും എടുത്തിറങ്ങിയാൽ പിന്നെ കവലയിൽ മൊത്തം ഇവരാണ് . അതിന് പറ്റിയ കുറെ കൂട്ടുകാരും ഉണ്ട്. ” “അതിന് നിങ്ങളെന്തിനാ മനുഷ്യാ എന്റെ തല തെറിച്ച മോൻ എന്ന് മാത്രം പറയുന്നത്, നിങ്ങൾക്ക് അതിൽ ഒരു പങ്കുമില്ലാത്ത പോലെ. എന്റെ മാത്രം മോൻ എന്ന് പറയാൻ ഞാൻ മണ്ണിൽ നിന്നും കുഴിച്ചെടിത്തതല്ല അവനെ, എപ്പഴും കേൾക്കാം മക്കളെന്തെലും തെറ്റ് ചെയ്താൽ അതിന് കുറ്റം അമ്മക്കാണ്.. അച്ഛന് ഒരു ഉത്തരവാദിത്വവും ഇല്ലല്ലോ… വേണ്ട , എന്നെ കൊണ്ട് വെറുതെ പറയിക്കണ്ട നിങ്ങള്…… ഇപ്പോൾ എന്താ പ്രശ്നം ഉണ്ടായതെന്ന് പറയ് ” എന്ന് അല്പം നീരസത്തോടെ തന്നെ സുമ പറയുമ്പോൾ അവളുടെ ആ വാക്കുകൾക്ക് മുന്നിൽ ഒന്ന് പതറിയെങ്കിലും പുറമെ കാണിച്ച ദേഷ്യത്തോടെ തന്നെ ആയിരുന്നു ദിവാകരൻ സംഭവം വിവരിച്ചതും, “നിനക്കറിയാലോ സുമേ മറ്റുള്ളവർക്ക് മുന്നിൽ ഞാൻ എങ്ങനെ ആണ് നടക്കുന്നതെന്നും എന്റെ വിലയെന്താണെന്നും. അതാണിപ്പോൾ ഇവൻ കാരണം ഇല്ലാതായിരിക്കുന്നത്. ഞാൻ സൈറ്റിൽ നിൽക്കുമ്പോൾ ആണ് കാര്യം അറിയുന്നത്. പറഞ്ഞതോ എന്റെ ഒരു പണിക്കാരനും. കേട്ടപ്പോൾ എന്റെ തൊലിയുരിഞ്ഞു പോയി.” അതും കൂടി കേട്ടപ്പോൾ സുമയിൽ കാര്യമറിയാൻ വല്ലാത്തൊരു ആകാംഷയുണ്ടായിരുന്നു. അത് ശ്രദ്ധിക്കാതെ തന്നെ ദിവാകരൻ തുടർന്നു, “ഇന്ന് കവലയിൽ വെച്ച് ഒരു പെണ്ണിനെ ഈ ചെറുപ്പക്കാർ കയറിപ്പിടിച്ചത്രേ. അതിന്റെ പേരിൽ കവലയിൽ വലിയ പ്രശ്നം തന്നെ ഉണ്ടായിട്ടുണ്ട്. എന്റെ അടുത്തേക്ക് വരാൻ നേരം ബസ്സ് കത്തിനിൽക്കുമ്പോൾ ആണത്രേ എന്റെ പണിക്കാരനായ സോമൻ ഇത് കാണുന്നത്. കാര്യമെന്താണെന്ന് അറിയാൻ നോക്കിയപ്പോൾ അതിന്റ മുന്നിൽ നമ്മുടെ മകൻ ആയിരുന്നത്രേ. കാര്യം ഒരു പെണ്ണിനെ കേറി പിടിച്ചെന്നും. അത് കേട്ടപ്പോൾ തന്നെ എന്റെ തൊലി ഉരിഞ്ഞുപോയി. പറയുന്ന സോമന്റെ വാക്കിൽ ചെറിയ പുച്ഛം കൂടി ഉണ്ടെന്ന് തോന്നിയപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. നിനക്കറിയോ ഇന്ന് കവലയിൽ പോകാതെ വേറെ വഴിക്കാ ഞാൻ ഇപ്പോൾ വന്നത് തന്നെ കവലയിലെ അത്രേം ജനങ്ങളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും ഇനി. ഇതുപോലെ ഒരുത്തന്റെ തന്ത ആയിട്ടല്ലേ ഇനി എല്ലാവരും എന്നെ കാണൂ ” അയാളുടെ വാക്കുകളിലെ സങ്കടവും ദേഷ്യവും കണ്ടപ്പോൾ സുമ. ക്കും ദേഷ്യം അരിച്ചുകയറുന്നുണ്ടായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും തന്നോട് കള്ളം ആണ് അവൻ പറഞ്ഞതെന്ന് ഓർക്കുമ്പോൾ അവളിലെ ദേഷ്യം ഇരട്ടിയായി.. വർധിച്ച ദേഷ്യത്തോടെ അകത്തേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ അവൻ പറഞ്ഞ കള്ളം അങ്ങനെ നീറിപുകയുന്നുണ്ടായിരുന്നു. “ബൈക്ക് സ്കിഡയതാണ് ” ഇന്ന്. അപ്പഴേ തോന്നിയതാണ് ബൈക്ക് മറിഞ്ഞാൽ തന്നെ പുറകിക്കൊക്കെ ഇത്ര നീര് വരും എന്ന്. പക്ഷേ അവന്റെ ദേഷ്യം കണ്ടപ്പോൾ അത് ചോദിച്ചില്ല. പക്ഷേ ആ ദേഷ്യപ്പെടലിനു കാരണം ഇത്രേം മോശമായിരിക്കും എന്നറിഞ്ഞല്ല. അവൾ പലതും മനസ്സിൽ ഉരുവിട്ടുകൊണ്ട് അവന്റെ റൂമിൽ എത്തുമ്പോൾ വന്ദനകൊണ്ട് നല്ല ഉറക്കത്തിൽ ആയിരുന്നു രാഹുൽ . “ടാ, എഴുനെൽക്കടാ അങ്ങോട്ട്‌, ഓരോന്ന് ചെയ്തുവെച്ചിട്ട് എന്നോട് കള്ളം പറഞ്ഞ് പറ്റിച്ചിട്ട് ഇവിടെ ഒന്നും അറിയാത്തവനേ പോലെ കിടക്കുകയാണ് അസുരവിത്ത്‌. “എന്നും പറഞ്ഞ് കയ്യിൽ അടിച്ചപ്പോൾ എന്താണെന്ന് അറിയാതെ ഞെട്ടി എഴുന്നേറ്റിരുന്നു രാഹുൽ. “ഇതെന്താണ് അമ്മേ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ” എന്ന് നീരസത്തോടെ ചോദിച്ച രാഹുലിന് നേരെ രൂക്ഷമായി നോക്കി സുമ. “നിനക്ക് എന്താണെന്ന് അറിയില്ല അല്ലേടാ… ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ട് ഇവിടെ സുഖമായി കിടന്നുറങ്ങുവാ അവൻ. നീ എന്താണ് എന്നോട് പറഞ്ഞത്, ബൈക്ക് മറിഞ്ഞാണ് എന്നല്ലേ.. ആണോടാ.. നിന്റെ ദേഹത്തു കാണുന്നതൊക്കെ ബൈക്ക് മറിഞ്ഞതിന്റെ ആണോടാ ” അമ്മ പലതും അറിഞ്ഞിട്ടാണ് ചോദിക്കുന്നതെന്ന് മനസ്സിലായി രാഹുലിന്. ഇനിയും കള്ളം പറയുന്നതിൽ അർത്ഥമില്ലെന് മനസ്സിലായപ്പോൾ അവൻ എല്ലാം തുറന്നു പറയാനായി അമ്മയെ നോക്കി,

“അമ്മേ .. അത് പിന്നെ… ഞാൻ……. ” അവൻ വിക്കി വിക്കി പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ സുമ അവനെ തടഞ്ഞു,. ” മതി, ഇനി പുതിയ കള്ളങ്ങൾ കണ്ടെത്തി പറയണ്ട.. എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ചോദിക്കുന്നത്. നിനക്കൊക്കെ ഇങ്ങനെ തോന്നിയെടാ ഇതൊക്കെ.. നിനക്കും ഇല്ലേ ഒരു അനിയത്തി. അവൾക്കാണ് ഇതൊക്കെ സംഭവിച്ചിടുന്നത് എങ്കിലോ. ഒരു ജോലിക്കും പോവാതെ കണ്ടവന്മാരോടൊപ്പം കറങ്ങി നടക്കുമ്പോഴും നിന്നോട് ദേഷ്യത്തോടെ ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ഒരു പാവം അച്ഛൻ ഉണ്ട് പുറത്തിരിക്കുന്നു. ഒന്നുമില്ലെങ്കിൽ ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ അദ്ദേഹത്തെ എങ്കിലും ഓർക്കണ്ടെടാ. ഒന്നുമില്ലെങ്കിൽ നിന്നെ ഇപ്പഴും തീറ്റി പോറ്റുന്നത് അയാൾ അല്ലെ. ” അമ്മയുടെ ദേഷ്യത്തോടെ ഉള്ള ഓരോ വാക്കും കേൾക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ” അമ്മേ, ഞാൻ ഒന്ന് പറയുന്നത് കേൾക്ക് ” എന്ന് പറയുമ്പോൾ തന്നെ രൂക്ഷമായി നോക്കികൊണ്ടായിരുന്നു അമ്മയുടെ മറുപടി. ” നീ ഇനി ഒന്നും പറയണ്ട. ഇനി എനിക്ക് ഇങ്ങനെ ഒരു മകനും ഇല്ല. നീയൊക്കെ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോ എന്നോർക്കുമ്പോൾ…… തിന്ന വറ്റ് എല്ലിന്റെ ഇടയിൽ കേറുമ്പോൾ നിന്നെ പോലുള്ളവർക്ക് പലതും തോന്നും, പക്ഷേ അതിന്റ ഭവിഷത്ത്‌ മുഴുവൻ അനുഭവിക്കുന്നത് വീട്ടിലുള്ളവരാ. എല്ലാം അറിഞ്ഞിട്ടും നിന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ പുറത്തിരിപ്പുണ്ട് ഒരാള്. ആ വീഴുന്ന കണ്ണുനീരിന്റെ ഒക്കെ ശാപം നീ എവിടെ കൊണ്ട് വെക്കും. മുടിപ്പിക്കാൻ ഉണ്ടായവൻ…. ” എന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ അവന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എല്ലാം അമ്മയോട് പറഞ്ഞ് കള്ളം പറഞ്ഞതിന് മാപ്പ് ചോദിക്കണം എന്നുണ്ട്, പക്ഷേ ഒന്ന് കേൾക്കാൻ പോലും അമ്മ സമ്മതിക്കുന്നില്ല എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി അവന്. പതിയെ ബെഡിലേക്ക് ഇരിക്കുമ്പോൾ നടന്ന ഓരോന്നും അവന്റെ മനസ്സിലൂടെ ഓടിമറയുന്നുണ്ടായിരുന്നു. പുറത്തക്ക് നടന്ന സുമ ദിവാകരന്റെ അരികിൽ ചെന്നിരുന്ന് കരയുമ്പോൾ ഈ കാര്യത്തിൽ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അയാൾക്ക് അറിയില്ലായിരുന്നു.. മകൻ ഒരു പെണ്ണുപിടിയൻ ആണെന്ന് നാളെ മുതൽ നാട്ടുകാർ പറയുന്നത് കേൾക്കേണ്ടി വരുമല്ലോ എന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥമാക്കി. ഒന്നും പറയാതെ അവർ അങ്ങനെ എത്ര നേരം ഇരുന്നു എന്നറിയില്ല. ” വൈകീട്ട് കോളേജ് വിട്ട് വന്ന മോളുടെ വിളി കേട്ടാണ് അവർ ആ ഇരിപ്പിൽ നിന്നും എഴുന്നേറ്റത്. “കേറി വന്ന ഉടനെ അവൾ ചോദിച്ചതും ” ഏട്ടൻ എവിടെ ” എന്നായിരുന്നു. അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി എല്ലാം മോളും അറിഞ്ഞെന്ന്. ” മോളെ….. നീ.. എങ്ങനെ…. ” അമ്മ വിക്കി വൈകിയാണ് ചോദിച്ചത്. ” പിന്നെ ഞാൻ അറിയാതിരിക്കോ അമ്മേ. എന്റെ കൂട്ടുകാരിയെ ആണ്…… ” അവൾ ആ വാക്കുകൾ മുഴുവനാക്കും മുന്നേ അമ്മയിലും അച്ഛനിലും ഒരു ഞെട്ടൽ ഉണ്ടായി. ” എന്നിട്ട് എവിടെ എന്റെ പുന്നാരഏട്ടൻ.. ഒന്ന് കാണാൻ വേണ്ടിയാ ഞാൻ ഓടി വന്നത്. ഇതുപോലെ ഉള്ളവരെ അങ്ങനെ ഒരുപാടൊന്നും കാണാൻ കിട്ടില്ല. എവിടെ ആള് ” അവളുടെ ചോദ്യങ്ങളിൽ ഒരു പരിഹാസം ഉണ്ടെന്ന് തോന്നി സുമക്ക്.. പിന്നെ അവൻ അകത്തുണ്ടെന്ന് പറയുമ്പോൾ തന്നെ അവൾ കയ്യിലെ ബാഗ് സോഫയിൽ ഇട്ടുകൊണ്ട് അകത്തേക്ക് പോയിരുന്നു. അവളുടെ പോക്ക് കണ്ടപ്പോൾ ഇനി അവൾ എന്തൊക്കെ ആയിരിക്കും പറയുക എന്ന് ആയിരുന്നു അവരുടെ മനസ്സിൽ. രംഗം കൊടുതൽ വഷളാവാതിരിക്കാൻ അവളുടെ പിന്നാലെ രാഹുലിന്റെ റൂം ലക്ഷ്യമാക്കി നടന്ന സുമ റൂമിലേക്ക് കേറുമ്പോൾ കണ്ട് കാഴ്ചയിൽ ഒരു നിമിഷം സ്തംഭിച്ഛ് നിന്നു. അകത്ത് രാഹുലിനെ കെട്ടിപിടിച്ച് നിൽക്കുന്ന മോൾ. അവന്റെ മുഖത്തും ആ സമയത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഇതെന്താണ് നടക്കുന്നതെന്ന് അറിയാതെ നിൽക്കുന്ന സുമക്കരികിലേക്ക് വന്ന രമ്യ അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ചു. “ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ അമ്മക്ക് ഒക്കെ അഭിമാനികാലോ ഇനി. മോൻ ഇപ്പോൾ സ്റ്റാർ അല്ലെ നാട്ടിൽ ” അവൾ അതിയായ സന്തോഷത്തോടെ പറയുന്ന വാക്കുകൾ കേട്ട് എന്താണെന്ന് പോലും മനസ്സിലാകാതെ അതെ നിൽപ്പിലായിരുന്നു സുമ. “മോളെ. ഇവൻ കാട്ടിയ തോന്നിവാസത്തെ മോളും സപ്പോർട്ട് ചെയ്യുകയാണോ. നിന്നെ പോലെ ഒരു പെണ്ണിനോടല്ലേ ഇവൻ വേണ്ടാത്തത് കാട്ടിയത്.. എന്നിട്ടും മോൾ…… ” അത്രയും പറഞ്ഞ അമ്മയുടെ വാക്കുകൾ ആശ്ചര്യത്തോടെ കേട്ടുകൊണ്ടായിരുന്നു അവൾ അമ്മയെ തടഞ്ഞതും, “അമ്മ ഇത് എന്തൊക്കെയാ പറയുന്നത്. ഇന്ന് കവലയിൽ നടന്ന കാര്യം ആണെങ്കിൽ അങ്ങനെ സംഭവിച്ചത് എന്റെ കൂട്ടുകാരിക്ക് ആണ്. അതും ഏട്ടന്റെ കൂടെ ഉള്ള ഒരുത്തനിൽ നിന്നും. അവളെ രക്ഷിച്ചത് ന്റെ ഏട്ടനാണ്. അതിനിടക്ക് ചെറിയ പ്രശ്നം ഒക്കെ ഉണ്ടായെന്നും അവൾ പറഞ്ഞു . സ്വന്തം കൂട്ടുകാരൻ ആയിട്ട് പോലും ഒരു പെണ്ണിന്റ മാനത്തിന് വേണ്ടി അവനെതിരെ പ്രതികരിക്കാൻ തയാറായ ന്റെ ഏട്ടനെ കുറിച്ചിപ്പോൾ എനിക്ക് അഭിമാനം ആണ്. ജോലിക്ക് പോകാത്തവൻ എന്ന് എല്ലാവരും കളിയാക്കി പറയുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട് ഏട്ടനോട് ദേഷ്യം. പക്ഷേ, ഇപ്പോൾ എനിക്ക് എന്റെ ഏട്ടനെ ഓർത്ത് അഭിമാനം ആണ്. മാനത്തിന്റെ വിലയും പെണ്ണിന്റെ മനസ്സും തിരിച്ചറിയാൻ കഴിയുന്ന നല്ല മനസ്സുകൾ കുറച്ചു പേരിൽ ന്റെ ഏട്ടനും പെടുമല്ലോ എന്ന അഹങ്കാരം. ” അവളുടെ വാക്കുകൾ ഓരോന്നും സുമ കേട്ടത് അന്താളിപ്പോടെ ആയിരുന്നു.

അപ്പൊ ഇത്ര നേരം തെറ്റിധാരണയോടെ ആണല്ലോ മകനെ കണ്ടത് എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മകനെ ഒരു പെണ്ണ് പിടിയൻ ആയി മനസ്സിൽ കണ്ടല്ലോ എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. പതിയെ മകനരികിൽ ചെന്ന് അവന്റെ കയ്യിൽ പിടിക്കുമ്പോൾ മാനസ്സിൽ പറയുന്നുണ്ടായിരുന്നു മകനെ കുറിച്ചങ്ങനെ ഓർത്തത്തിലുള്ള കുറ്റബോധം. കരഞ്ഞു കൊണ്ട് കൈ പിടിച്ച അമ്മക്ക് മുന്നിൽ കരച്ചിലോടെ നിൽക്കുമ്പോൾ അവന് പറയാൻ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “ഞാൻ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ അല്ല അമ്മേ ” എന്ന്…

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!