Love
അവളും അവനും തമ്മിൽ…

രചന: പ്രവീൺ ചന്ദ്രൻ
ഐ.സി.യൂ വിന്റെ മുന്നിൽ തളർന്നിരുന്ന രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവർ അഭിയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്.. നിർവ്വികാരതയോടെ തനിക്ക് ചുറ്റും നടക്കുന്നത് ഉൾക്കൊള്ളാനാകാതെ അവൾ ആ ചുമരിനോട് ചാരിയിരുന്നു..ആരെങ്കിലും തന്നെയൊന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചിരു ന്നു.. അവന്റെ ജീവന് ഒരാപത്തും വരുത്തരുതേ യെന്ന് ഒരോ നിമിഷവും പ്രാർത്ഥിച്ചുകൊണ്ടിരു ന്ന അവൾക്ക് അവരുടെ പെരുമാറ്റം വേദനയായി.. ഇരു വീട്ടുകാരുടേയും എതിർപ്പിനെ അവഗണിച്ച് ഒന്നായവരായിരുന്നു അവർ.. കഴിഞ്ഞ ആറ് മാസകാകാലമായി അവരുടെ ഒരു കാര്യവും ഇരുവീട്ടുകാരും അന്വേഷിച്ചിരുന്നുമില്ല.. ഇന്ന് അഭി അപകടത്തിൽ പെട്ട് ഇവിടെ എത്തുന്നത് വരെ… അഭിയുടെ വീട്ടുകാർ മാത്രമാണ് ഹോസ്പിറ്റലിൽ വന്നിരുന്നത്.. അവളോട് ഒരു വാക്ക് പോലും ചോദിക്കാതെ അവർ കാര്യങ്ങൾ തിരുമാനിച്ചു കൊണ്ടിരുന്നു… ഇത്രയും നാളും തന്റെ മാത്രമെന്ന് വിശ്വസിച്ച അഭിക്ക് ഇപ്പോൾ അവകാശികളായെന്ന് അവൾക്ക് ബോധ്യമായി.. ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഭാര്യയ്ക്ക് ഒരു അവകാശവുമില്ല എന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.. മകന്റെ ഭാര്യയെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യജീവിയെന്ന പരിഗണനപോലും അവരിൽ നിന്ന് അവൾക്ക് കിട്ടിയില്ല.. എന്തെങ്കിലും കഴിച്ചോ എന്ന് പോലും ആരും ചോദിച്ചതുമില്ല.. അവരുടെ ഒന്ന് രണ്ട് സുഹൃത്തുക്കൾ കൂടെ ഉള്ളത് കൊണ്ട് മാത്രമാണ് അവൾക്ക് ഒന്നും സംഭവിക്കാതിരുന്നത്.. പക്ഷെ അവരേയും അവന്റെ കുടുംബം അകറ്റി നിർത്തി… ഒന്ന് രണ്ട് ദിവസങ്ങൾ അങ്ങനെ തന്നെ കടന്നുപോയി.. അവരുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല.. “അഭിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്.. ഹി ഈസ് ഓൾ റൈറ്റ് നൗ.. കാലിന് ഒര ഫ്രാക്ചറുണ്ട്.. രണ്ട് മൂന്ന് മാസം ബെഡ്ഡ് റെസ്റ്റ് വേണ്ടിവരും.. രണ്ട് ദിവസം കഴിഞ്ഞാ റൂമിലേക്ക് മാറ്റാവുന്നതാണ്.. ” ഡോക്ടർ പറഞ്ഞത് കേട്ട് അവൾക്ക് അല്പം ആശ്വാസത്തോടെ അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി… അവൾ നോക്കുന്നുണ്ടെന്ന് അറിഞ്ഞതും അദ്ദേഹം മുഖം വെട്ടിച്ചു.. ” ആരാ രേഷ്മ.. ? അഭി കാണണമെന്ന് പറയുന്നു “ഐ.സി.യൂവിനകത്ത് നിന്നും നഴ്സ് ആണ് അത് ചോദിച്ചത് .. അത് കേട്ടതും അവൾ സന്തോഷത്തോടെ അകത്തേക്ക് പോകാൻ നിന്നതാണ്.. പക്ഷെ അവന്റെ ചേട്ടന്മാർ അവളെ തടയുകയായിരുന്നു..
“നിനക്ക് ഇത് കൊണ്ടൊന്നും മതിയായില്ലല്ലേ? ഞങ്ങടെ അനിയനെ കൈ വിഷം കൊടുത്ത് തട്ടിയെടുത്തതും പോരാഞ്ഞ് ഇനിയും അവനെ കൊലക്ക് കൊടുക്കണോ.. ഇനി മേലിൽ അവന്റെ ജീവിതത്തിലേക്ക് വരരുത്.. പൊക്കോണം എങ്കടാന്ന് വച്ചാ.. ഞങ്ങടെ അനിയനെ ഞങ്ങൾക്ക് വേണം… ” അയാൾ പറഞ്ഞത് കേട്ട് അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.. ” നിങ്ങളെന്താണ് ഈ പറയുന്നത്? അവൾ അവന്റെ ഭാര്യയാണ്.. അല്ലാതെ വെപ്പാട്ടി അല്ല.. അവൾക്ക് അവന്റെ മേൽ പൂർണ്ണവകാശമുണ്ട്.. രേഷ്മ നീ പോയി കണ്ടിട്ട് വാ.. അവൻ നിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുണ്ടാവും.. ഇവരൊന്നും ഒരു ചുക്കും ചെയ്യില്ല” അഭിയുടെ സുഹൃത്ത് ആയ രാഹുൽ ആണ് അത് പറഞ്ഞത്.. അത് കേട്ടതും അവന്റെ അച്ഛന്റെ മുഖം രൗദ്രമായി.. ” എന്നാ നീയൊന്ന് കയറി നോക്ക്.. അവനേ എന്റെ മോനാ.. അവനെ ഇവൾ കണ്ണും കലാശവും കാണിച്ച് മയക്കി എടുത്തതാ.. ഇനി അവനെ ഇവൾക്ക് കിട്ടില്ല.. ഇനി നിനക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിലേ നീ കൊണ്ട് പോയ് പൊറുപ്പിച്ചോടാ..” അത് കേട്ടതും അവൻ ആക്രോശിച്ച് കൊണ്ട് അയാളുടെ നേരെ അടുത്തു.. പക്ഷെ രേഷ്മ അവനെ തടഞ്ഞു.. ” വേണ്ട രാഹുൽ.. എന്റെ പേരിൽ ഇവിടെ ഒരു വഴക്ക് വേണ്ട.. ഇതറിഞ്ഞാൽ അഭിയുടെ മനസ്സ് വിഷമിക്കും.. ഞാൻ ഇവിടുന്ന് പോയ്ക്കോളാം. എനിക്ക് എന്റെ ഭർത്താവാണ് വലുത്.. അഭിയെ എനിക്ക് വിശ്വാസമാണ്.. എഴുന്നേറ്റ് നടക്കാനായാൽ അഭി എന്നെ തേടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ” അത് പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ വരാന്തയിലൂടെ പുറത്തേക്ക് നടന്നു.. രാഹുൽ അവളെ പുറകീന്ന് വിളിച്ചെങ്കിലും അവൾ കേൾക്കാത്തത് പോലെ മുന്നോട്ട് നടന്നു.. അവളുടെ മനസ്സ് ശൂന്യമായിരുന്നു… ചങ്കുപൊട്ടു ന്നത് പോലെ അവൾക്ക് തോന്നി.. റോഡിലിറ ങ്ങിയതും ആദ്യം കണ്ട ഓട്ടോയ്ക്ക് കൈകാണിച്ച് അവൾ വീട്ടിലേക്ക് തിരിച്ചു.. അവൾ വീട്ടിലെത്തിയതും പിന്നാലെ തന്നെ രാഹുലും അവന്റെ ഭാര്യ അനുവും കൂടെ ബൈക്കിൽ അവിടേക്ക് വന്നു.. “നീയെന്ത് പണിയാ കാണിച്ചത് രേഷ്മ? അവനെ അവർക്ക് വിട്ട് കൊടുക്കാൻ പാടുണ്ടോ? “അനു ആണ് അത് ചോദിച്ചത് ” സാരമില്ല അനു.. അഭിയെ എനിക്കറിയാം.. അവൻ വരും.. ഇപ്പോൾ അവന് നല്ല ചികിത്സ ആണ് ആവശ്യം.. എന്റെ കയ്യിൽ എവിടുന്നാ പണം.. തന്നെയുമല്ല ഈ സമയത്ത് അവൻ വിഷമിക്കരുത്.. എല്ലാം ഒന്ന് പെയ്തൊഴിയട്ടെ.. ” അവൾ പറഞ്ഞത് കേട്ട് അവർക്കും മറുത്തൊന്നും പറയാനില്ലായിരുന്നു.. കഴിഞ്ഞ രണ്ട് മാസങ്ങളായി ജോലിപോലും ഇല്ലാതിരുന്ന അവർ ഈ വാടക വീട്ടിൽ കഴിഞ്ഞിരുന്നത് എങ്ങനെയാണെന്ന് രാഹുലിനും അനുവിനും അറിയാമായിരുന്നു.. വാടകകുടിശ്ശിക രാഹുൽ ആണ് കൊടുത്തത്.. അവനും ഒരു സാധാരണക്കാരനായതിനാൽ അവരെ സഹായിക്കുന്നതിലും ഒരു പരിധിയുണ്ടാ യിരുന്നു.. രണ്ട് ദിവസങ്ങൾക്ക് ശേഷം.. റൂമിലേക്ക് മാറ്റും നേരം അവന്റെ കണ്ണുകൾ തിരഞ്ഞ്കൊണ്ടിരു ന്നത് അവളെയായിരുന്നു..
” രേഷ്മ എവിടെ അമ്മേ?” അവന്റെ ചോദ്യം കേൾക്കാത്തവണ്ണം ഒഴിഞ്ഞുമാറിയ അവരോട് അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു.. “ആ.. അവളെ ഞങ്ങളൊന്നും കണ്ടില്ല.. എവിടെയാണെന്ന് ആർക്കറിയാം.. നീ ഇങ്ങനെ ഒരവസ്ഥയിലാണെന്നറിഞ്ഞിട്ടും ഇവിടെ വന്ന് നോക്കാൻ പോലും കൂട്ടാക്കാത്തവളെ ഞങ്ങളെവിടെ പോയി അന്വേഷിക്കാനാ?” അച്ഛനാണ് അതിന് മറുപടി പറഞ്ഞത്.. അത് കേട്ടതും അവന്റെ മുഖം ചുളിഞ്ഞു.. അച്ഛൻ ആ പറയുന്നത് പച്ചക്കള്ളമാണെന്ന് ആ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു.. ” ചേട്ടാ.. എന്റെ മൊബൈൽ ഒന്ന് തരാമോ?” അവൻ ചേട്ടനോടായ് ചോദിച്ചു.. “മൊബൈൽ ആ ആക്സിഡന്റിൽ കേടായി പോയി..നന്നാക്കാൻ കൊടുത്തിട്ടുണ്ട്.. ” അയാൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.. “എങ്കിൽ ചേട്ടന്റെ ഫോൺ ഒന്ന് തരാമോ? ഒരു കോൾ വിളിക്കാനാണ്?” “എന്റെ ഫോണിൽ ചാർജ്ജ് തീർന്നിരിക്കാ.. ആരെ വിളിക്കാനാ ഇത്ര അത്യാവശ്യം? നീ ഇപ്പോ തൽക്കാലം വിശ്രമിക്ക്.. ഡോക്ടർ പറഞ്ഞിട്ടുണ്ട് അധികം സ്ട്രെയിൻ എടുക്കരുതെന്ന്…” ചേട്ടൻ പറഞ്ഞത് കേട്ട് അവർ എന്തൊക്കെയോ അവനോട് ഒളിക്കുന്നുണ്ടെന്ന് ബോധ്യമായി.. ഇത്രയും കാലം തിരിഞ്ഞ് നോക്കാത്തവരെയൊ ക്കെ ബോധം തെളിഞ്ഞപ്പോൾ കണ്ടത് വളരെ സന്തോഷം ആയിരുന്നു.. ഇപ്പോൾ മനസ്സിലാവുന്നു ഇത് ഒരവസരം ആയിക്കാണാനാണ് ഇവരുടെ ശ്രമമെന്ന്… ഈ വിവാഹത്തിനൊട് ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്നത് തന്റെ വീട്ടുകാർക്കാണെ ന്ന് അവനറിയാമായിരുന്നു.. അതിന് കാരണം അവൾ പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലായി രുന്നു.. അച്ഛന് അവനെ അച്ഛന്റെ കൂട്ടുകാരന്റെ മകളെക്കൊണ്ട് കെട്ടിക്കുന്നതിലായിരുന്നു താൽപര്യം.. അവർ തമ്മിൽ വാക്കാലത് ഉറപ്പിച്ച തുമായിരുന്നു.. ആ സമയത്താണ് അവൻ രേഷ്മയേയും കൊണ്ട് ഒളിച്ച് ഓടിയത്.. അതേ പിന്നെ അവരാരും അവനെ തിരിഞ്ഞ് നോക്കിയിട്ടില്ലായിരുന്നു.. ദിവസങ്ങൾ കടന്നു പോകും തോറും അവൾക്കെന്ത് സംഭവിച്ചെന്നോർത്ത് അവന്റെ മനസ്സ് പിടയാൻ തുടങ്ങി.. അവന്റെ സുഹൃത്തുക്കളെയടക്കം ആരേയും അവർ അകത്തേക്ക് കയറ്റി വിടുന്നുമില്ലായി രുന്നു… കാലിന് ഫ്രാക്ചറുണ്ടായിരുന്നതിനാൽ ആരുടെയെങ്കിലും സഹായമില്ലാതെ അവന് നടക്കാൻ പോലും പറ്റുമായിരുന്നില്ല.. അതല്ലായി രുന്നുവെങ്കിൽ അവൻ അവളെതേടി എന്നേ പോകുമായിരുന്നു.. തന്റെ നിസ്സഹായവസ്ഥയോ ർത്ത് അവന്റെ മനസ്സ് വേദനിച്ചുകൊണ്ടിരുന്നു.. രാഹുലും അനുവും ഉള്ളത് കൊണ്ട് അവന് ഉറപ്പായിരുന്നു അവൾ എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവുമെന്ന്.. അങ്ങനെ ഒരു ദിവസം അമ്മ ടോയ്ലറ്റിൽ പോയ സമയത്താണ് റൂം ക്ലീൻ ചെയ്യാനായി ഒരു സ്ത്രീ അവന്റെ മുറിയിലേക്ക് വന്നത്.. സ്ഥിരമായി ക്ലീൻ ചെയ്യാനായി ആളു വരുന്നത് കൊണ്ട് കിടന്ന് കൊണ്ട് പേപ്പർ വായിച്ചിരുന്ന അവൻ അത് ശ്രദ്ധിച്ചതുമില്ല…
“ഡാ ചെക്കാ സുഖം അല്ലേടാ നിനക്ക് ?” ആ ശബ്ദം കേട്ട് അവൻ ഞെട്ടിക്കൊണ്ട് പേപ്പർ മാറ്റി… അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാ നായില്ല.. രേഷ്മയായിരുന്നു അത്.. ഹോസ്പിറ്റൽ ക്ലീനറുടെ വേഷത്തിലായിരുന്നു അവൾ.. “രേഷ്മ.. നീ എവിടെയായിരുന്നു.. ?” അവന്റെ ശബ്ദം ഉയരുന്നത് കണ്ട അവൾ അവന്റെ വായ് പൊത്തിപ്പിടിച്ചു.. അവൾ അവനോട് നടന്ന കാര്യങ്ങളൊക്കെ ചെവിയിൽ പറഞ്ഞു.. രാഹുലിന്റെ ബന്ധുവാണ് ഇവിടത്തെ ഹോസ്പിറ്റൽ ക്ലീനിംഗ് ഇൻചാർജ്ജ് എന്നും അത് വഴിയാണ് ഇവിടെ ജോലിക്ക് പ്രവേശിച്ചതെന്നും അവൾ പറഞ്ഞു.. അവനെ റൂമിലേക്ക് മാറ്റിയ അന്ന് മുതൽ ഇവിടെ ഉണ്ടെന്നും പലപ്പോഴും ജനാലയിലൂടെ അവനെ കാണാറുണ്ടെന്നും അച്ഛനും ചേട്ടന്മാരും പോകുന്ന തക്കം നോക്കി കാത്തിരുന്നതാണെന്നും അവൾ പറഞ്ഞപ്പോൾ അവന് സന്തോഷമായി.. ” ഞാൻ നിന്നെ കൊണ്ടുപോകാൻ വന്നതാ.. ഇന്ന് ഉച്ചക്ക് ആണ് നിന്റെ ഡിസ്ചാർജ്ജ്.. ബില്ലെല്ലാം രാഹുൽ അടച്ചിട്ടുണ്ട്.. അവർ പുറത്ത് വണ്ടിയു മായി വെയ്റ്റ് ചെയ്യുന്നുണ്ട്.. അമ്മ വരുന്നതിന് മുന്ന് നമുക്ക് പുറത്ത് കടക്കണം” അവൾ പറഞ്ഞത് കേട്ട് ഒന്നും ആശ്ചര്യത്തോടെ അവനവളെ നോക്കി… ഇവൾക്കെവിടുന്ന് ഇത്ര ധൈര്യം വന്നുവെന്ന് ആലോചിക്കുകയായിരുന്നു അവൻ… അവൾ അവനെ വീൽച്ചെയറിലേക്ക് പിടിച്ചി രുത്തി.. പതിയെ റൂമിന് പുറത്തേക്ക് കടത്തി.. വരാന്തയിലൂടെ വേഗത്തിൽ അവനേം കൊണ്ട് പായുമ്പോൾ അവൻ ചിരിക്കുകയായിരുന്നു.. “എന്താടാ ചെക്കാ ചിരിക്കുന്നത്?” “ഒന്നൂല്ലടീ പെണ്ണേ.. ഞാനാലോചിക്കാടന്നേ നിനക്കെവിടുന്നാ ഇതിന് മാത്രം ധൈര്യമെന്ന്.. അന്ന് ഞാൻ നിന്നെ നിന്റെ വീട്ടുകാരെ വെട്ടിച്ച് നിന്നെ കടത്തിക്കൊണ്ട് വന്നപ്പോ എന്ത് പേടിയായിരുന്നു നിനക്ക് .. ഇന്ന് നീയെന്നെ പുഷ്പം പോലെ എന്റെ വീട്ടുകാരെയും വെട്ടിച്ച് കടത്തുന്നു.. സമ്മതിച്ചൂട്ടോ.. ” അത് കേട്ട് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. “അയ്യടാ.. അങ്ങനെ നിന്നെ ഞാൻ അവർക്ക് വിട്ടുകൊടുക്കുമെന്ന് കരുതിയോ?.. എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ലെടാ ചെക്കാ.. നീ എവിടെ ആയാലും നിന്നെത്തേടി ഞാൻ വരും.. ഇനി ഞാൻ ചത്താലും യക്ഷിയായ് വരും മോനേ…”
ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ… ഷെയർ ചെയ്യൂ.

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……