Connect with us

Love

മധു പോലെ

Published

on

രചന: ആതിര ചന്ദ്ര

സോപ്പിന്റെ സുഗന്ധം മൂക്കിലേക്കടിച്ചപ്പോളാണ് എബി കണ്ണു തുറന്നത്.. നീലിമ മുറിയിൽ നിന്ന് തല തുവർത്തുന്നുണ്ടായിരുന്നു “എന്താ നീലു രാവിലെ കുളിയൊക്കെ കഴിഞ്ഞോ ” എബി ബെഡിൽ നിന്നെഴുന്നേറ്റു ചോദിച്ചു “രാവിലെയൊന്നുമല്ല 8 മണി കഴിഞ്ഞു ഇച്ചായാ പിന്നെ സാധാരണ ജോലി തീർത്തു കോളേജിൽ പോകാറാകുമ്പോഴേ കുളിക്കാൻ പോകു. അത്‌ നേരത്തെ കുളിച്ചാൽ ദേഹത്തൊക്കെ കറിയുടെ മണം വരുമെന്ന് കരുതിയാ ഇതിപ്പോ എങ്ങും പോണ്ടല്ലോ ” നീലിമ തല തുവർത്തിക്കൊണ്ട് പുറത്തേക്കു പോയി എബി ഒരു ഇന്റീരിയർ ഡിസൈനറാണ് നീലിമ കോളേജ് അധ്യാപികയും ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കുന്ന രണ്ടു പേർ എബി ഫ്രഷ് ആയി വരുമ്പോഴേക്കും നീലിമ കോഫീ തയാറാക്കിയിരുന്നു പുതുതായി നട്ട പച്ചക്കറി വിത്തുകൾക്ക് വെള്ളം നനയ്ക്കുന്നിടത്തേക്ക് അവൻ കോഫീ എടുത്തു കൊണ്ട് പോയി ചെറിയ മൂളിപ്പാട്ടോടെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അവളെ വെറുതെ നോക്കിക്കൊണ്ട് എബി ഇരുന്നു വിവാഹം കഴിഞ്ഞ നാളിലേക്കാൾ വലിയ മാറ്റമൊന്നും നീലിമക്ക് ഇല്ലായിരുന്നു.. മുഖത്തെ പുഞ്ചിരിക്ക് ഒരു വാട്ടമുണ്ടെന്നൊഴിച്ചാൽ.. വിരസമായ അടച്ചിടലിന്റെ ദിനങ്ങളിൽ ആദ്യമൊക്കെ ടീവി കണ്ടും മൊബൈലിൽ കുത്തിയും നേരം കളഞ്ഞെങ്കിലും എല്ലാം പെട്ടന്നു തന്നെ മടുത്തിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എന്ന് തീവ്രമായി രണ്ടു പേരും ആഗ്രഹിച്ചു. 7 വർഷം കഴിഞ്ഞിരുന്നു വിവാഹം കഴിഞ്ഞിട്ട് കൂട്ടിനൊരു കുഞ്ഞ് വാവ വന്നില്ല. പ്രശ്നം ആർക്കാ എന്നു ചോദിച്ചാൽ രണ്ടാൾക്കും ഇല്ല എന്ന് ഡോക്ടർ പറയുന്നു. ആർക്കാ പ്രശ്നം എന്ന ചോദ്യം കേട്ടു മടുത്തു ഇപ്പോൾ നാട്ടിലേക്കു പോകുന്നത് കുറച്ചിരുന്നു മുഖത്ത് വെള്ളം വീണപ്പോഴാണ് എബി ചിന്തയിൽ നിന്നുണർന്നത് “എന്താ ഇച്ചായ ആലോചന ” നീലിമ മുഖത്തേക്ക് വെള്ളം കുടഞ്ഞു കൊണ്ട് ചോദിച്ചു സാധാരണ ഗതിയിൽ ദേഷ്യം വരുന്നതാണ് ഇന്ന് വെറുതെ അവളെ നോക്കി ചിരിച്ചു ” നിന്റെ കണ്ണിലെ ഡാർക്ക്‌ സർക്കിൾസ് ഒക്കെ പോയോ നീലു” എബി ചോദിച്ചു “ഓഹ് ഇപ്പോൾ നല്ല ഉറക്കമുണ്ടല്ലോ. മുന്നേ കോളേജിലെ എന്തേലും നോക്കാനോ ഒക്കെ ഉണ്ടെങ്കിൽ കിടക്കുമ്പോൾ താമസിക്കില്ലാരുന്നോ നാലു മണിയാകുമ്പോൾ എഴുനേൽക്കുകയും വേണം ഇപ്പോൾ പിന്നെ നേരത്തെ കിടക്കും എട്ടു മണിയാകും എഴുനേൽക്കാനും അപ്പൊ കണ്ണിലെ കറുപ്പൊക്കെ പോയി ” നീലിമ പറഞ്ഞു എബി ശരി എന്ന് തലയാട്ടി “അല്ല ഇച്ചായൻ എന്റെ കണ്ണിലുണ്ടാരുന്ന കറുപ്പൊക്കെ ശ്രദ്ധിച്ചിരുന്നോ ” നീലു അവന്റെ അടുത്തു വന്നു ചോദിച്ചു അവളെ ഈയിടെയായി ശ്രദ്ധിക്കാറേയില്ലായിരുന്നു. കാരണങ്ങൾ കണ്ടെത്താനാകാത്ത വിരസത തന്നെ ബാധിച്ചിരുന്നു. അതിന്റെ ഫലമായി അവളെയും ശ്രദ്ധിക്കാതായി എബി മറുപടി പറയാതെ ദൂരേക്ക് നോക്കിയിരുന്നു നീലിമ താഴേക്കു പോയിരുന്നു അടുക്കളയിൽ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നീലിമ.. എബി അടുക്കളയിലേക്കു ചെന്ന് അവൾ കഴുകി വച്ചിരുന്ന പച്ചക്കറികൾ നുറുക്കാൻ തുടങ്ങി അടച്ചിടൽ തുടങ്ങിയ ശേഷമുള്ള ദിവസങ്ങളിലാണ് നീലിമയെ സഹായിക്കാൻ എബി തുടങ്ങിയത് “ഇച്ചായൻ അവിടെ വച്ചോ ഞാൻ ചെയ്തോളാം. കമ്മുണിറ്റി കിച്ചണിൽ പോകണ്ടേ റെഡി ആകു ” നീലിമ കത്തി വാങ്ങി കൊണ്ട് പറഞ്ഞു എബി അവളുടെ കൈ പിടിച്ചു അടുപ്പിച്ചു നെറ്റിയിലേക്ക് ചുണ്ടമർത്തി ” ഞാൻ നിന്നെ തീരെ ശ്രദ്ധിച്ചിരുന്നില്ല സോറി നീലു ” എബി പറഞ്ഞു നീലിമയുടെ കണ്ണിൽ ചെറിയ നീർത്തിളക്കമുണ്ടായിരുന്നു “ഇച്ചായൻ റെഡി ആകു അവർ വെയിറ്റ് ചെയ്യുകയായിരിക്കും

” നീലിമ പാചകത്തിലേക്ക് ശ്രദ്ധിച്ചു അന്ന് മുഴുവൻ എബി തങ്ങളെ കുറിച്ച് തന്നെ ചിന്തിച്ചു.. എവിടെയൊക്കെയോ പരസ്പരം നഷ്ടമായിരുന്നു മധുവിധുവിനപ്പുറം നമ്മൾ ജീവിച്ചിരുന്നുവോ.. എബി ചിന്തിച്ചു കൊണ്ടിരുന്നു പരസ്പരം ഒരു തിരിച്ചു നോക്ക് ആവശ്യമായിരിക്കുന്നു വീട്ടിൽ എത്തുമ്പോൾ നീലിമ പഴയ ഫോട്ടോകൾ പൊടി തുടച്ചു വയ്ക്കുന്നുണ്ടായിരുന്നു “ആ ഇച്ചായൻ എത്തിയോ.. ജോലി ഒക്കെ നേരത്തെ തീർന്നു..അതോണ്ട് എല്ലാം ഒന്നു പൊടി തട്ടി വക്കാം എന്ന് കരുതി ” നീലിമ എബിയോട് പറഞ്ഞു “നമ്മളൊരു ഫോട്ടോ എടുത്തിട്ട് കുറെ കാലമായല്ലോ ” എബി പറഞ്ഞു “ഇപ്പോൾ എന്താ ഇങ്ങനെ തോന്നാൻ ” നീലിമ ചോദിച്ചു “കുറെ നാളായില്ലേ അതോണ്ട് പിന്നെ എഫ്ബിയിൽ എല്ലാവരും പറ പറാന്ന് പ്രൊഫൈൽ പിക്ചർ ഇടുന്നുണ്ട് നമുക്കും ഇടാം ” എബി പറഞ്ഞു “അപ്പൊ ഞാൻ ഡ്രസ്സ്‌ മാറണ്ടേ ഇച്ചായാ “” “ഈ ചുരിദാറിന് എന്താ കുഴപ്പം ” അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു മൊബൈൽ ക്യാമറ ഒന്നു രണ്ടു വട്ടം മിന്നി “നല്ല ഫോട്ടോ അല്ലേ ” എബി നീലിമയുടെ നെറ്റിയിൽ തല മുട്ടിച്ചു കൊണ്ട് പറഞ്ഞു നീലിമ വെറുതെ പുഞ്ചിരിച്ചു രാത്രി ഭക്ഷണം തയാറാക്കുന്ന സമയത്താണ് എബി നാട്ടിലെ കാര്യങ്ങൾ പറയാൻ തുടങ്ങിയത് “അവിടെ സുബിനും അരുണും കൂടി ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയെന്റെ വീഡിയോ അയച്ചു തന്നു പിന്നെ ചക്കയും മാങ്ങയും ഒക്കെ ” എബി പറഞ്ഞു “ഇപ്പൊ നാട്ടിലാരുന്നേൽ ഇച്ചായനും കിട്ടിയേനെ ചക്കയും ചിക്കനും ഒക്കെ ഞാൻ കുറച്ചു ദിവസം കഴിഞ്ഞു പോകാമെന്നു പറഞ്ഞത് കൊണ്ടാ അല്ലേ… നീട്ടി വച്ച് ലോക്കഡൗൺ ആയി അല്ലേൽ നമ്മളും ഇപ്പോൾ നാട്ടിലാരുന്നേനെ അല്ലേ ഇച്ചായാ ” നീലിമ ചോദിച്ചു “അതൊന്നും കാര്യമില്ല നീലു.. ഇപ്പോൾ ഇത് നമുക്ക് നമ്മളായിട്ട് ജീവിക്കാൻ കിട്ടിയ സമയം ആണെന്ന് കരുത്… നീ ഒന്നോർത്തു നോക്ക് നമ്മൾ ഇത്രയെങ്കിലും സംസാരിച്ചിട്ട് എത്ര നാളായെന്ന്.. നിന്റെം എന്റേം തിരക്കിൽ എവിടെക്കെയോ പഴയ അടുപ്പം പോയില്ലേ.. ഇനി നമുക്ക് കുറച്ചു നാൾ നമ്മളായി ജീവിക്കാം ” എബി പറഞ്ഞു “ശരിയാ ഇച്ചായാ ഞാനും ഇന്ന് ആലോചിച്ചു ഇത്.. കല്യാണം കഴിഞ്ഞു സമയത്തു എന്തൊരു ലൈഫ് ആയിരുന്നു ഇപ്പോ വീട്ടു സാധനങ്ങളുടെ കണക്കും ഇൻഷുറൻസും പിന്നെ നാട്ടിലെ കാര്യങ്ങളും മാത്രമായി സംസാരം.. മനസമ്മതത്തിന്റെ അന്ന് തന്നെ നമ്മൾ പരസ്പരം പറഞ്ഞതാണ് എന്നും നല്ല സുഹൃത്തുക്കൾ ആകുമെന്ന്. ഇപ്പോ അതുമില്ല.. എനിക്കും കൂടി ജോലി കിട്ടിയതിൽ പിന്നെ നമ്മൾ അകന്ന പോലെ ” നീലിമ പറഞ്ഞു “ഒക്കെ മാറും ” എബി നീലിമയുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു പിന്നീടുള്ള ദിവസങ്ങളിൽ അവർ പരസ്പരം കൂടുതൽ അടുക്കാൻ ശ്രമിക്കുകയായിരുന്നു മുൻപ് പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു തീർക്കുകയായിരുന്നു കോളേജിൽ വിശേഷങ്ങളും കുട്ടികളുടെ പെരുമാറ്റവും ചില ആൺകുട്ടികളുടെ നോട്ടവും സഹപ്രവർത്തകരും പൂത്തുലയുന്ന ക്യാമ്പസ്‌ പ്രണയങ്ങളുമെല്ലാം നീലിമ വാതോരാതെ പറഞ്ഞു കുട്ടിക്കാലത്തെ കാര്യങ്ങൾ തൊട്ടു ഓഫീസിൽ കാണിക്കുന്ന തമാശകൾ, വരാൻ പോകുന്ന പ്രൊജക്റ്റ്‌ പറഞ്ഞു തീരാത്ത കാര്യങ്ങൾ എബിക്കും ഉണ്ടായിരുന്നു കൂടുതൽ ആഴത്തിൽ പരസ്പരം വേരിറങ്ങുകയായിരുന്നു അവർ ഉച്ച തിരിഞ്ഞു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സ്‌ റെക്കോർഡ് ചെയ്യാൻ നീലിമ മുകളിലെ സ്റ്റഡി റൂമിലേക്ക്‌ പോയിരുന്നു. എബി ഉച്ച മയക്കം കഴിഞ്ഞു എഴുന്നേറ്റിട്ടും നീലിമ താഴെ വന്നിരുന്നില്ല.. എബി സ്റ്റഡി റൂമിലേക്ക്‌ ചെല്ലുമ്പോൾ വാതിൽ ചാരി നീലിമ ചുമരിൽ പെയിന്റ് ചെയ്യുകയായിരുന്നു ഒരു സ്കാർഫ് തലയിൽ കെട്ടിവെച്ചു കയ്യിൽ പെയിന്റിംഗ് ബ്രഷ് കൊണ്ട് ചുമരിൽ കടും ചുവപ്പും ഇളം വയലറ്റും പൂക്കൾ വരച്ചു ചേർത്തിരുന്നു എബി മുറിയിലേക്ക് വന്നത് നീലിമ അറിഞ്ഞിരുന്നില്ല എബി നീലിമയെ പുറകിലൂടെ വട്ടം പിടിച്ചു “എടൊ ഭാര്യേ താൻ ഇത്രേം നന്നായി ചിത്രം വരക്കോ?? എന്നോട് പറഞ്ഞിട്ടില്ല ” എബി പറഞ്ഞു “ഇച്ചായാ എന്തിനാ ഇങ്ങോട്ട് വന്നത് കംപ്ലീറ്റ് ചെയ്തിട്ടു കാണിക്കാമെന്ന് കരുതിയതാ ” നീലിമ പിണക്കത്തോടെ പറഞ്ഞു “ഓൺലൈൻ ക്ലാസ്സ്‌ എന്ന് പറഞ്ഞു വന്നു ആളെ കാണാൻ ഇല്ലാത്തോണ്ട് വന്നതാ..

അപ്പൊ ഇവിടെ തകർത്തു വച്ച് പടം വരക്കുന്നു ” “ക്ലാസ്സ്‌ ഒരു മണിക്കൂറേ ഉള്ളു അത്‌ കഴിഞ്ഞു വരച്ചതാ ഇച്ചായൻ ഉണരുന്നതിനു മുൻപ് തീർത്തിട്ട് ഇറങ്ങി വരണം എന്ന് കരുതിയതാ സമയം പോയതും അറിഞ്ഞില്ല ” നീലിമ പറഞ്ഞു “സമയം 6 മണിയായി നീലു…. ഇതിനി കുറെ ഉണ്ടോ തീർക്കാൻ ” എബി ചോദിച്ചു “പകുതി പോലും ആയില്ല.. ഇച്ചായൻ ഇത് കംപ്ലീറ്റ് ആകാതെ ഇനി വന്നു കാണരുത് ” നീലിമ പറഞ്ഞു. “ഹമ് ശരി.. ആദിയും നന്നായി വരക്കുമായിരുന്നു ” എബി പറഞ്ഞു “ഈ ആദി എന്ന് പറഞ്ഞത് അദ്വൈത അല്ലേ ” അവൾ ചോദിച്ചു ” നിങ്ങളുടെ കോളേജ് ലവർ ” “അതെ എന്താ നീലു ” എബി നീലിമയെ നോക്കിയപ്പോൾ അവൾ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു അവൾ അവന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി “നിങ്ങൾക്ക് ഞാൻ വരക്കുമോന്നു അറിയില്ല അവൾ വരക്കുന്നത് ഓർമയുണ്ട് എല്ലാം പോട്ടെ ഇത്രേം വരച്ചത് കൊള്ളാം എന്ന് പറയാതെ അവൾ വരക്കുന്നതും ഓർത്തു കൊണ്ടിരിക്കുന്നു ” നീലിമ പറഞ്ഞു “പൂർവ കാമുകിയുടെ പേരും പറഞ്ഞു വഴക്കിടാത്ത ഏതെങ്കിലും ഭാര്യമാർ കാണുമോ ന്റെ കർത്താവെ ” എബി നെഞ്ചിൽ കൈ വച്ചു നീലിമ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു എബി നീലിമയുടെ തുടുത്ത കവിളിൽ കൈ വച്ചു “നീലു പഴയ കാര്യം പറഞ്ഞു എന്തിനാ വഴക്കുണ്ടാക്കുന്നെ നീ.. അന്ന് അങ്ങനെ ഒരു റിലേഷൻ ഉണ്ടായിരുന്നു രണ്ടു പേർക്കും ഒത്തു പോകാൻ കഴിഞ്ഞില്ല അതോണ്ട് പിരിഞ്ഞു.. അവളെ പൂർണമായും മാറ്റിയിട്ടാണ് നിന്നെ കെട്ടിയതും ” നീലിമ അവന്റെ മുഖത്ത് നോക്കി നിന്നു എബി അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ചു “ഒന്ന് ചിരിക്ക് പൊന്നു ” എബി അവളുടെ കണ്ണിൽ നോക്കി പറഞ്ഞു “എബിച്ചാ ” അവൾ മൃദുവായി വിളിച്ചു ശക്തിയായി കാറ്റടിക്കുന്നുണ്ടായിരുന്നു “യ്യോ ഇച്ചായാ തുണികളൊക്കെ ഉണക്കാൻ ഇട്ടിരുന്നു എടുക്കട്ടേ. മഴ ഇപ്പോ പെയ്യും ” അവൾ പെട്ടെന്ന് മുകളിലേക്കോടി മഴ പെയ്തു തുടങ്ങിയിട്ടും നീലിമ താഴേക്കു വന്നില്ല ടെറസിൽ മഴ നനഞ്ഞു നിൽക്കുന്ന നീലിമയുടെ അടുത്തേക്ക് എബി കുടയുമായി വന്നു “എടി നിനക്ക് വട്ടായോ മഴയും കൊണ്ട് നിക്കുന്നു ” “വട്ടല്ല ഇച്ചായാ എനിക്ക് മഴ കൊള്ളാൻ ഇഷ്ടാണ് പക്ഷെ എനിക്ക് കിട്ടിയത് മഴ കണ്ടാൽ കുരിശു കണ്ട ചെകുത്താനെ പോലെ ഓടുന്ന കെട്ടിയോനെ ” നീലിമ പറഞ്ഞു “എന്റെ കൊച്ചേ പനി പിടിക്കും നീയൊന്നു അകത്തു കേറിക്കെ ” എബി പറഞ്ഞു “ആ ഇതാണ് ഞാൻ പറഞ്ഞത്. എന്തൊക്കെയായിരുന്നു കെട്ടിന് മുന്നേ മഴ നനഞ്ഞു ബൈക്കിൽ പോണം കട്ടൻ കുടിക്കണം.. എന്നിട്ട് ഇതിപ്പോ കെട്ടു കഴിഞ്ഞു കാറിൽ അല്ലാണ്ട് പുറത്ത് പോകില്ല പറഞ്ഞു പറഞ്ഞു വാങ്ങിയ ബൈക്ക് ആണേൽ അടുത്ത് എവിടേലും പോയാൽ എടുത്താലായി.. ” “Lockdown കഴിയട്ടെ നമുക്ക് ബൈക്കിൽ പോകാം ഇപ്പോ നീ വാ ” “ബൈക്കിൽ പോയിട്ടെന്തിനാ കാറിൽ ആണേലും കോളേജിന്റെ മുന്നിൽ ഇറക്കി മുഖം പെരുക്കി വച്ച് ഒറ്റ പോക്കാ ഒന്നു നോക്കുക പോലും ഇല്ല ബൈക്കിൽ ആണേലും നിങ്ങടെ തിരുമോന്തക്ക് ഒരു മാറ്റവും വരില്ല ” “ഇന്ന് ചൊറിയാൻ നിക്കുകാണാല്ലോ താൻ ഞാൻ എന്റെ എക്സിനെ കുറിച്ച് പറഞ്ഞോണ്ടാണോ ” “ഇച്ചായാ എത്ര നാളായി നമ്മൾ എബിച്ചാന്നും പൊന്നൂന്നും വിളിച്ചിട്ട് അതൊക്കെ ഒരുപാട് സ്നേഹം വരുമ്പോൾ വിളിക്കുന്നതല്ലാരുന്നോ പിന്നേം ഇച്ചായൻ പൊന്നൂന്ന് വിളിച്ചപ്പോൾ സന്തോഷം. അപ്പൊ ചുമ്മാ വഴക്കിടാൻ തോന്നി ” അവൾ എബിയോട് ചേർന്ന് നിന്നു പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയോ എന്ന് തിരിച്ചറിയാനാകാത്ത ശക്തിയിൽ മഴ അവർക്കു മേൽ പെയ്തു കൊണ്ടിരുന്നു ശക്തമായി ഇടി മുഴങ്ങിയതും എബി അവളെ ശക്തമായി ചേർത്തു പിടിച്ചു “വാ പൊന്നു മഴത്തുന്നു കയറു പ്ലീസ് ” എബി പറഞ്ഞു നീലിമ എബിയും താഴേക്കു വന്നു നീലിമ കുളി കഴിഞ്ഞു വരുമ്പോഴേക്കും എബി ചൂട് കാപ്പിയുമായി റൂമിലേക്ക്‌ വന്നു

“ലോക്ക്ഡൗൺ കാരണം എന്റെ കെട്ടിയോൻ നന്നായി കാപ്പിയുണ്ടാക്കാൻ പഠിച്ചു ” നീലിമ ചിരിച്ചു കൊണ്ട് പറഞ്ഞു “ഹലോ എനിക്ക് കാപ്പി ഉണ്ടാക്കാനൊക്കെ അറിയാം ” അവൻ പറഞ്ഞു അവൾ കാപ്പി കപ് മേശമേൽ വച്ച് മുടി തുവർത്തിക്കൊണ്ടിരിന്നു കണ്ണാടിയിൽ എബിയുടെ പ്രതിബിംബം കാണുമ്പോൾ നീലിമ ചിരി തുടങ്ങിയിരുന്നു “എന്താടി ചിരിക്കൂന്നേ ” എബി ചോദിച്ചു “ഏയ് ഇടി വെട്ടിയപ്പോൾ ഇയാൾ പേടിച്ചതോർത്ത് ചിരിച്ചതാ. ഞാൻ കരുതി എന്നെ ഞെക്കി പൊട്ടിക്കുമെന്ന് ” “എല്ലാവരും നിന്നെ പോലെ പേടി ഇല്ലാത്തവരൊന്നും അല്ല ” എബി പറഞ്ഞു നീലിമ പിന്നെയും ചിരിച്ചു കൊണ്ടിരുന്നു ” നീലു ചിരി നിർത്തിക്കെ എനിക്ക് ദേഷ്യം വരുന്നുണ്ട് ” നീലിമ പിന്നെയും ചിരിച്ചു കൊണ്ടിരിക്കുന്നു എബി അവളെ ചുറ്റിപിടിച്ചു കവിളുകളിൽ പല്ലുകളാഴ്ത്തി “ചിരിക്ക് പൊന്നു ” അവൻ കുസൃതിയോടെ പറഞ്ഞു അവന്റെ ശ്വാസം അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. നീലിമയുടെ ശ്വാസഗതി വേഗത്തിലായി മുഖത്തേക്ക് വീണ മുടിയിഴകൾ മാറ്റി അവൻ അവളുടെ കണ്ണുകളിൽ ചുംബിച്ചു..പിന്നെ ചുണ്ടുകളിൽ അവളുടെ കൈ നഖങ്ങൾ അവന്റെ പിൻ കഴുത്തിൽ പാടുകൾ വീഴ്ത്തുന്നുണ്ടായിരുന്നു “എബിച്ചാ ” അവളുടെ ശബ്ദം വിറച്ചു ആലിംഗനത്തിന്റെ ചൂടിൽ അവർ വിയർത്തു പരസ്പരം ഒരു മഴയായി അവർ പെയ്തിറങ്ങുകയായിരുന്നു . പുറത്തു മഴ തോർന്നിരുന്നു തന്റെ നെഞ്ചോടു ചേർന്ന് പൂച്ചക്കുഞ്ഞിനെ പോലെ കിടക്കുന്ന നീലിമയുടെ മുഖത്തേക്ക് എബി വാത്സല്യത്തോടെ നോക്കി. “പൊന്നു നീ ഉറങ്ങിയോ ” “ഇല്ല എബിച്ചാ ” അവൾ എബിയുടെ മുഖത്ത് നോക്കി “എന്താ ആലോചിച്ചു കിടക്കുകയാണല്ലോ ” “ഒന്നുല്ല എബിച്ചാ. എത്ര നാളായി ഇങ്ങനെ സ്നേഹത്തോടെ ചേർന്ന് കിടന്നിട്ട് ” “ഞാനും ആലോചിച്ചു പൊന്നു ” “മെഷീൻ പോലെ ദിവസം എഴുന്നേൽക്കുന്നു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു. ഫുഡ്‌ കഴിക്കുമ്പോൾ മാത്രാണ് ഓർമിച്ചു ഇരിക്കുന്നത് ” നീലിമ പറഞ്ഞു “അതെ ഒന്നുകിൽ എനിക്ക് എന്തെങ്കിലും വർക്ക്‌ കാണും അല്ലെങ്കിൽ നീ എന്തേലും എഴുതി കൊണ്ടിരിക്കും ഒരാൾ ഉറങ്ങി കഴിഞ്ഞ അടുത്തയാൾ റൂമിലേക്ക്‌ വരുന്നതും. ഓവുലേഷൻ ഡേറ്റ് നോക്കിയുള്ള ഒരു ചടങ്ങായിരുന്നല്ലേ ഫിസിക്കൽ റിലേഷൻ പോലും ” എബി പറഞ്ഞു നീലിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “ജോലിക്ക് പോയി തുടങ്ങി കഴിഞ്ഞാൽ പിന്നേം പഴേ പോലെ ആകത്തില്ലേ എബിച്ചാ ” എബി അവളുടെ കണ്ണുകളിൽ ചുംബിച്ചു “ഇല്ലെടോ നമ്മൾ നമ്മളെ കണ്ടെത്തിയത് ഇപ്പോ അല്ലേ പഴയ എബിയും നീലിമയും ഒക്കെ പോട്ടെ. നമ്മുടെ ഹണിമൂണിലെ പോലെ എബിച്ചന്റെ പൊന്നു ആയ മതി നമുക്കങ്ങ് പ്രേമിക്കാം ” എബി നീലിമയെ ഒന്നുടെ ചേർത്തു പിടിച്ചു പ്രണയത്തിന്റെ പിണക്കങ്ങളുടെ ദിനങ്ങൾ കൊഴിഞ്ഞു വീണു. “എബിച്ചാ ഹോസ്പിറ്റലിൽ പോണം ” “എന്ത് പറ്റി നിനക്ക് വയ്യേ ” എബി ചോദിച്ചു “മിഴി വിളിച്ചിരുന്നു കൺസൾട്ടിങ് ഡേറ്റ് കഴിഞ്ഞും ചെന്നില്ലല്ലോ എന്ന് പറഞ്ഞു. നമ്മൾ രണ്ടാളും മറന്നു” നീലിമ പറഞ്ഞു “പോകണോ നീലു രണ്ടു വർഷായി തുടങ്ങീട്ട് ” “പോണം ” നീലിമ ഡ്രസ്സ്‌ മാറ്റാനായി അകത്തേക്ക് പോയി കാറിലിരിക്കുമ്പോൾ രണ്ടു പേരും നിശ്ശബ്ദരായിരുന്നു ലോക്ക്ഡൗൺ കാരണം ഹോസ്പിറ്റലിൽ തിരക്ക് കുറവായിരുന്നു ഡോ. മിഴി ദേവനാരായണൻ എന്ന പേരെഴുതിയ വാതിലിനു മുന്നിൽ എബി ഇരുന്നു.. ഒരു തരം നിസ്സംഗത അവനിൽ നിറഞ്ഞിരുന്നു “ഡോക്ടർ വിളിക്കുന്നു ” നഴ്സ് എബിയോട് പറഞ്ഞു മിഴിയുടെ മുന്നിൽ നീലിമ ഇരിക്കുന്നുണ്ടായിരുന്നു “ഹായ് എബി സിറ്റ് “മിഴി പറഞ്ഞു എബി കസേരയിലേക്കിരുന്നു “എബി നീലിമ പ്രെഗ്നന്റ് ആണ് ” മിഴി പറഞ്ഞു എബി നീലിമയുടെ മുഖത്ത് നോക്കി അവൾ അതെയെന്ന് തലയാട്ടി “എന്ത് പറ്റി എബി മുഖത്ത് ചിരി പോലും ഇല്ലല്ലോ ” മിഴി ചോദിച്ചു “ഒരു എക്സൈറ്റ്മെന്റ് അറിയില്ല എന്ത് പറയണം എന്ന് അറിയില്ല ഭയങ്കര സന്തോഷം ” “നീലിമ ഒരു റൗണ്ട് കരച്ചിൽ കഴിഞ്ഞേ ഉള്ളു എബി കൂടെ ഇമോഷണൽ ആകാനുള്ള പ്ലാൻ ആണോ ” “കുറച്ച് ഇമോഷണൽ ആകണ്ടേ ഡോക്ടർ ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടി അത്രക്ക് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോ ഞങ്ങൾ ഫാമിലിയിൽ പോലും പ്രോഗ്രാംസിനു പോകാറില്ല എല്ലാർക്കും ആർക്കാ കുഴപ്പം എന്നാ ചോദ്യം ആർക്കും ഇല്ലാന്ന് പറഞ്ഞാൽ പിന്നെ കുറ്റം മുഴുവൻ ഇവൾക്കാ സൗന്ദര്യം പോകുമെന്ന് പറഞ്ഞു കുഞ്ഞിനെ വേണ്ടാന്ന് വച്ചിട്ടാണ് എന്ന് പറഞ്ഞു. ഓഫീസിൽ കൂടെ വർക്ക്‌ ചെയ്യുന്നവരുടെ ചോദ്യങ്ങൾ എവിടെ ചെന്നാലും…. അറിയാല്ലോ നമ്മുടെ സമൂഹത്തിൽ ഏഴ് വർഷം ഒക്കെ വലിയ ഒരു കാലയളവാണ്.. എന്നേക്കാളധികം ഒരു കുഞ്ഞിന് വേണ്ടി നീലു ആഗ്രഹിച്ചിരുന്നു. ഞാൻ നേരത്തെ ഉറങ്ങുന്ന ദിവസം ജോലി കഴിഞ്ഞു റൂമിലേക്ക്‌ വന്നു പില്ലോ എടുത്തു ചുരിദാർ ടോപിനുള്ളിൽ കൂടി വയറിൽ വച്ച് കണ്ണാടിയിൽ നോക്കുന്നത് ഉറക്കം നടിച്ചു കിടന്നു കണ്ടിട്ടുണ്ട്…ഞാൻ പലപ്പോഴും ഒരു അഡോപ്‌ഷനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പിന്നെ രണ്ടാൾക്കും പ്രോബ്ലം ഇല്ല എന്ന ഒറ്റ പ്രതീക്ഷയിലാ. ” എബി പറഞ്ഞു “ഇപ്പോ ഹാപ്പി അല്ലേ രണ്ടാളും ” മിഴി ചോദിച്ചു “ഒരുപാട് മിഴി.. എങ്ങനെ നന്ദി പറയണം എന്നറിയില്ല ” നീലിമ പറഞ്ഞു “എന്തിനാ നന്ദി ഒക്കെ നമ്മൾ തമ്മിൽ ആ ഫോര്മാലിറ്റീസ് വേണോ നമ്മൾ തമ്മിൽ ഒരു ഡോക്ടറും രോഗിയും ആകുന്നതിനു മുന്നേ നമ്മൾ ഫ്രണ്ട്‌സ് അല്ലേ. പിന്നെ നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഉണ്ടായില്ല ” മിഴി നീലിമയോട് പറഞ്ഞു “കേട്ടോ എബി സാധാരണ വരുന്ന ഡേറ്റ് കഴിഞ്ഞും വരാത്തത് കൊണ്ടാ ഞാൻ ഇവളെ വിളിച്ചത്.. ലോക്ക് ഡൗൺ ആയതു കൊണ്ട് നിങ്ങൾ ഒരുമിച്ചുള്ള ഡേയ്‌സ് ഹാപ്പി ആയി വക്കുകയാണ് എന്ന് മനസിലായി. ഞാൻ കരുതിയത് അങ്ങനെ മറന്നു എന്നാ.

വിളിച്ചപ്പോൾ പറയുന്നു പ്രെഗ്നന്റ് ആണോന്നു ഡൌട്ട് ഉണ്ട്‌ ടെസ്റ്റ്‌ ചെയ്യാൻ പേടി ഇനി അങ്ങനെ അല്ലങ്കിലോ അതു കൊണ്ട് എബിയോടും പറഞ്ഞില്ലെന്നു. ഞാൻ സ്ട്രിക്ട് ആയി പറഞ്ഞിട്ടല്ലേ വന്നത് ഇവൾ ” മിഴി പറഞ്ഞത് കേട്ടു എബി നീലിമയുടെ കയ്യിൽ മുറുകെ പിടിച്ചു “നിങ്ങൾ രണ്ടാളും എങ്ങനൊക്കെയോ ജീവിച്ചു പോകുകയായിരുന്നു അല്ലേ. പരസ്പരം ഒരു അറ്റാച്ച്മെന്റ് ഇല്ലാതെ നല്ല പ്രായത്തിൽ തന്നെ വയസായതു പോലെ.. മേ ബി നിങ്ങളുടെ വർക്ക്‌ പ്രഷർ ഒക്കെ ആകാം അങ്ങനെ പറഞ്ഞാലും അത്‌ വെറും ന്യായീകരണം ആണ് ഒരു ദാമ്പത്യം എന്നത് സ്നേഹം കൊണ്ട് നിർമിക്കേണ്ടതാണ് പരസ്പരം ഉള്ള കടമകളും സ്നേഹവും എന്തിന്റെ പേരിലായാലും മാറ്റി വക്കാൻ പാടില്ല. ഇപ്പോ ഇങ്ങനെ വീട്ടിൽ ഇരിക്കേണ്ടി വന്നു നിങ്ങൾക്കത് മനസിലാക്കാൻ. മുന്നേ നിങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ പറയുമായിരുന്നു നിങ്ങൾക്കൊരു കുഞ്ഞിനുള്ള സമയം ആയില്ലെന്നു. ഇപ്പോ നിങ്ങളുടെ റിലേഷനിൽ ലവ് കൂടെ ആഡ് ചെയ്തു. ഇതാണ് പെർഫെക്ട് ടൈം പ്രണയത്തിൽ പിറന്ന കുഞ്ഞു ” മിഴി പറഞ്ഞത് കേട്ടു ഇരുവരും ചിരിച്ചു “എന്തായാലും നന്നായി ശ്രദ്ധിക്കണം ഞാൻ കുറച്ചു ടെസ്റ്റ്‌ എഴുതിയിട്ടുണ്ട് അടുത്താഴ്ച ചെയ്തു കാണിക്കണം കേട്ടോ ” മിഴി കൊടുത്ത പ്രിസ്‌ക്രിപ്‌ഷനും വാങ്ങി അവർ പുറത്തേക്കു ഇറങ്ങി തിരിച്ചു വരുമ്പോൾ ഇരുവരും സന്തോഷത്തിലായിരുന്നു “എബിച്ചൻ വാ ഒരു സംഭവം ഉണ്ട്‌ ” നീലിമ മുകളിലേക്കുള്ള പടികൾ കയറി “ഒന്ന് പതുക്കെ കയറു പൊന്നു നല്ലോണം സൂക്ഷിക്കണം “എബി പിന്നാലെ ചെന്നു പറഞ്ഞു നീലിമ വരച്ച ചിത്രം പൂർത്തിയായിരുന്നു ചുവപ്പും ഇളം വയലറ്റും പൂക്കൾക്കിടയിൽ ശയിക്കുന്ന ഒരുവൾ.. അവളുടെ നാഭിയിൽ നിന്നും പറന്നുയരുന്ന കടും നീല നിറമുള്ള ചിത്രശലഭങ്ങൾ അവളെ പ്രണയപൂർവം നോക്കുന്ന ഒരു പുരുഷന്റെ ഹൃദയഭാഗത്തു ചെന്നു ചേരുന്നു.. ചിത്രത്തിലുള്ളവർക്ക് എബിയുടെയും നീലിമയുടെയും മുഖമായിരുന്നു എബി നീലിമയുടെ നെറ്റിയിൽ ചുംബിച്ചു ടേബിളിലെ സ്കെച്ച് പേന എടുത്തു ചിത്രത്തിന്റെ താഴെ എഴുതി “നമുക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു നമ്മുടെ രണ്ടാം മധുവിധുവിൽ ” എബിയും നീലിമയും അവരുടെ മധുരമായ സന്തോഷങ്ങളിൽ ജീവിച്ചു തുടങ്ങിയിരുന്നു

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!