Love
കൂട്ട്…

രചന: Ammu Santhosh
“എന്റെമ്മ മീര ഒരു സിംഗിൾ പേരന്റ് ആണ് .അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോകകയായിരുന്നു .ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്കറിയുകയുമില്ല . ഞങ്ങൾ അന്വേഷിച്ചില്ല എന്നതാണ് കൂടുതൽ ശരി .മറ്റൊരു കുടുംബത്തിനൊപ്പം എവിടെങ്കിലും ഉണ്ടാകും ..അന്ന് നട്ടുച്ചക്ക് സൂര്യൻ അസ്തമിച്ച പോലെ തോന്നി എന്നാണ് അമ്മ അതിനെnകുറിച്ചു പറയാറ് ..അമ്മയുടെ സകലസമ്പാദ്യങ്ങളും എടുത്തു കൊണ്ടാണ് അച്ഛൻ പോയത്..” പല്ലവി ഓറഞ്ച് ജ്യൂസ് അല്പം കുടിച്ചു ..അനുപമയുടെ മുഖത്തേക്ക് നോക്കി ‘എന്റെ ‘അമ്മ പിന്നേ നടന്നു തീർത്തതൊക്കെ പറയാൻ ഒരു ജന്മം പോരാ ..അത്രയ്ക്ക് കഷ്ടപ്പാടുകൾ. ഊഹിക്കാമല്ലോ ഇരുപതു വയസുള്ള ഒരു പെൺകുട്ടി ഒരു വയസ്സുള്ള മകളെയും കൊണ്ട് ഒറ്റയ്ക്ക് ഉള്ള അവസ്ഥ .അമ്മയുടെ വീട്ടിൽ അകെ ഒരേട്ടൻ മാത്രമേയുള്ളു അദ്ദേഹത്തിനും നല്ല കഷ്ടപ്പാടാണ് അവരെ ബുദ്ധിമുട്ടിക്കാൻ വയ്യാതെ ‘അമ്മ തനിച്ചു ജീവിച്ചു തുടങ്ങി ..വീട് ജോലികൾ ,കടകളിൽ നിരവധി ജോലികൾ ,ഇപ്പൊ ദേ അംഗന വാടിയിലെ ജോലി ..സാധാരണ മനുഷ്യർ പകലൊക്കെ ജോലി ചെയ്തു തളർന്നു രാത്രി ഉറങ്ങാറില്ലേ പതിവ്? എന്റെ അമ്മയ്ക്ക് തളർച്ച ഇല്ല. പകലൊക്കെ ജോലി കഴിഞ്ഞാൽ രാത്രി മുഴുവനും മറ്റൊരു യന്ത്രം പോലെ തയ്യൽ യന്ത്രത്തിന്റെ മുന്നിൽ…ഞാൻ നന്നായി തന്നെപഠിച്ചു .ഇപ്പൊ ജോലി ആയി ..എന്നാലും ‘അമ്മ ജോലി ചെയ്യുന്നുണ്ട് കേട്ടോ ജോലി കിട്ടിയപ്പോൾ മുതൽ ആലോചനകൾ വരുന്നുണ്ട് …വിവേകിന്,അമ്മയുടെ മോന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായിരുന്നു ..അമ്മയെന്ന് വിളിച്ചോട്ടെ ?” അനുപമ ഒരു ചിരിയോടെ തലയാട്ടി “ഞാൻ ഇപ്പോൾ ഒരു കല്യാണത്തിന് ഒട്ടും തയ്യാർ അല്ല …എനിക്കൊത്തിരി സ്വപ്‌നങ്ങൾ ഉണ്ട് അമ്മെ …അതിലൊന്ന് ..എന്റെ ‘അമ്മ ഒന്നുറങ്ങുന്നതു കാണണം എന്നുള്ളതാണ്. എന്റെയമ്മ ഉറങ്ങുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല “അവളുടെ ശബ്ദം ഇടറി “സോറി “അവൾ കണ്ണ് നിറഞ്ഞതു തുടച്ചു. “എനിക്ക് എന്റെ അമ്മയെ കെട്ടിപിടിച്ചു കിടന്നുറങ്ങണം ..പകലൊക്കെ കുറെ നേരം വർത്തമാനം പറഞ്ഞിരിക്കണം ..ഷോപ്പിംഗിനു പോകണം ..കടൽ കാണാൻ പോകണം ..തീയേറ്ററിൽ പോയി സിനിമ കാണണം ..ഒന്നും പറ്റിയിട്ടില്ല ഇത് വരെ. ” “എന്റെ ‘അമ്മ കഴിക്കുന്നത് ..ഞാൻ വാരി കൊടുത്തിട്ട് ..അതൊക്കെ കാണണം എനിക്ക് “അവൾ വീണ്ടും കണ്ണ് തുടച്ചു “എന്റെ ‘അമ്മ എണ്ണയിട്ട ഒരു യന്ത്രം കണക്കെ ആയിരുന്നു എപ്പോളും ചലിച്ചു കൊണ്ട് ..ഞാൻ ഇപ്പൊ പോയാൽ ആരുണ്ട് ആ പാവത്തിന് ?അമ്മയ്ക്ക് മനസിലാകുന്നില്ലേ അത് ..വിവേക് ഒറ്റ മകനല്ലേ ?വിവേകിന്റച്ഛൻ മരിച്ചു പോയി എന്നും എനിക്ക് അറിയാം ” “എന്നായാലും ഒറ്റയ്ക്കാവില്ലേ മോളെ?””എന്നും എല്ലാരും ഒപ്പമുണ്ടാകുമോ ?”അനുപമ ചോദിച്ചു. “കുറച്ചു നാളെങ്കിലും ഒപ്പമുണ്ടാകണ്ടേ അമ്മെ മക്കൾ ..?പ്രത്യേകിച്ച് പെണ്മക്കൾ ..പഠിക്കുന്ന കാലമത്രയും അവർക്കതു മാത്രം ചിന്ത ..പിന്നെ ജോലി ഉടനെ കല്യാണം ..ഇതിനിടക്ക് അവർക്കു അവരുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കുറച്ചു റിലാക്സ് ആയി നില്ക്കാൻ തോന്നില്ലേ അലസമായിട്ട്.. അവരെ സ്നേഹിച്ചങ്ങനെ ..? “സമൂഹം സമ്മതിക്കണ്ടേ ?”അനുപമ ചിരിച്ചു പല്ലവിയും “എനിക്ക് പോകണം അമ്മെ ..വീട്ടിലൊരാൾ ഇപ്പൊ നൂറു വട്ടം റോഡിലിറങ്ങി നോക്കിയിട്ടുണ്ടാകും കക്ഷിക്ക് മൊബൈൽ ഫോൺ ഒന്നുമില്ല കേട്ടോ ..” “ഞാൻ കൊണ്ടാക്കാം “അനുപമ കാറിന്റെ കീ എടുത്തു. കാർ പ്രധാന നിരത്തു വിട്ടു ഇടവഴിയിലൂടെ കുറച്ചു ഓടിയപ്പോളേക്കും വീടെത്തി .ചെറുതെങ്കിലും സുന്ദരമായ വീട് പല്ലവിയുടെ അമ്മയെ കണ്ടപ്പോൾ മുൻപെങ്ങോ കണ്ട ഒരാളുടെ മുഖം ഓർമ പോലെ അനുപമയ്‌ക്ക് തോന്നി “ഇതാണ് എന്റെ ‘അമ്മ മീര ” “എവിടയെയോ കണ്ടിട്ടുളളത് പോലെ “അനുപമ പറഞ്ഞു “അതാണ് ഞാനും ഓർക്കുന്നത് എവിടെയോ കണ്ടത് പോലെ ..”മീരയും അത് തന്നെ ആലോചിക്കുകയായിരുന്നു ” ഈ നാട്ടിൽ വന്നിട്ടിപ്പോ ആറുമാസമല്ലേ ആയുള്ളൂ ..?
“അതല്ല ഇവിടെ വെച്ചല്ല വേറെ എവിടെയോ വെച്ച് കുറെ നാൾ മുൻപ് കണ്ടത് പോലെ “” “നാട് എവിടെ ആണ്? ” “സ്വന്തം നാട് പട്ടാമ്പി പാലക്കാട് ..ഇവിടെ മോളുടെ അച്ഛന്റെ നാടാണ് “മീര പറഞ്ഞു “അതാണ്. ഞാനും പട്ടാമ്പിയിലായിലുണ്ടായിരുന്നു കുറച്ചു നാൾ ..ഏഴാം ക്ലാസ് വരെ അവിടെത്തെ ഗവണ്മെന്റ് സ്കൂളിലാണ് പഠിച്ചത് ..”അനുപമ പറഞ്ഞു “ഈശ്വര ഞാനും ..അനുപമ അനുപമ നങ്യാര് അല്ലെ ?” “അതെ ” “കവിത ഒക്കെ ചൊല്ലുന്ന ..പാട്ടൊക്കെ പാടുമായിരുന്നു ..” “അതെ “അനുപമ ആഹ്ലാദത്തോടെ പറഞ്ഞു “നമ്മൾ ഒരേ ക്ലാസ്സിൽ ആയിരുന്നു …എനിക്ക് പിന്നെ ഒരു കഴിവുകളും ഇല്ലാത്തതു കൊണ്ട് ആണ് എന്നെ ഓർത്തിരിക്കാൻ വഴിയില്ല “മീര ചിരിച്ചു. “ആര് പറഞ്ഞു ഈ ഭംഗിയുള്ള ഈ മുഖം ഞാൻ മറന്നില്ലല്ലോ …പല്ലവി അമ്മയെ പോലെ തന്നെ ആണ് കേട്ടോ എന്താ ഭംഗി കാണാൻ ” പല്ലവി ഒരു ചിരിയോടെ ചായ എടുക്കാൻ പോയി. അനുപമ പോയിട്ടും മീര വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. പെട്ടെന്ന് പൂക്കളും കിളികളും ഒക്കെ ഉള്ള ഒരു പൂന്തോട്ടത്തിൽ ചെന്നെത്തിയത് പോലെ. “ഇത് മതി ഇനി ഒന്നും നോക്കണ്ട ഇത് നടത്താം “മീര വാശി പിടിക്കാൻ തുടങ്ങി. “അമ്മയ്ക്കിതെന്താ എനിക്കിപ്പോ വേണ്ടമ്മേ കുറച്ചു നാൾ കഴിയട്ടെ ” “നോക്ക് ഇത് പോലൊന്ന് ഇനി കിട്ടുമോ ഒരേ സ്ഥലത്തു ജോലി അറിയുന്നവർ ,,നല്ലവർ എന്റെ മോൾ അവിടെ സുരക്ഷിതയായിരിക്കും അമ്മയ്ക്കതു പോരെ ?” അപ്പോൾ എനിക്കോ അമ്മെ ?അവർ ഈ നാട്ടുകാരല്ല ദൂരെയുള്ളവർ ..അവർ ഇവിടെ നിന്ന് പോകും ..ഞാനും പോകേണ്ടി വരും .’അമ്മ തനിച്ചാകും എനിക്ക് സമാധാനം ഉണ്ടാകുമോ സന്തോഷം ഉണ്ടാകുമോ ? “ഈ നാട്ടിലുള്ള ഒരാൾ നമുക്കൊപ്പം താമസിക്കാൻ ഇഷ്ടം ഉള്ള ഒരാൾ അങ്ങനെ ഒരാൾ വരില്ലേ അമ്മെ ?” മീര പല്ലവിയെ ചേർത്ത് പിടിച്ചു . ജീവിതം ഒന്നും തന്നിട്ടില്ലലോ എന്നിടയ്ക്കിടെ ഓർക്കാറുണ്ട് ..വേദനകൾ താങ്ങാനാകാതെ വരുമ്പോൾ ജീവിതം തന്നെ എന്തിനാണ് എന്ന് ഓർത്തിട്ടുണ്ട് ..ഇപ്പോൾ മനസിലാകുന്നു ഇതിനാണ് ഈ മകൾ എന്ന പുണ്യത്തിനാണ് ജീവിതം തന്നെ ബാക്കി വെച്ചത് എന്ന്. “അമ്മയ്ക്ക് ഒരു കൂട്ട് ഉണ്ടായാൽ പോരെ പല്ലവിക്ക് ?’അമ്മ ഒറ്റയ്ക്ക് ആകാതിരുന്നാൽ പോരെ ?ഞങ്ങൾ ഈ നഗരത്തിൽ നിന്ന് പോകാതിരുന്നാൽ പോരെ ?” പല്ലവിയുടെ കണ്ണുകൾ വിവേകിന്റെ മുഖത്തു സന്ദേഹത്തോടെപതിഞ്ഞു. “എന്തിനാണ് വിവേക് അതൊക്കെ “അവൾ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു “അത്രമേൽ ഇഷ്ടം കൊണ്ടാണെടോ ..അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന താൻ എന്റെ അമ്മയെയും സ്നേഹിക്കും എന്ന് എനിക്കുറപ്പുളളത് കൊണ്ട് ആണ്. എന്നെക്കാൾ എന്റെ മ്മയ്ക്കാണ് തന്നെ ഇഷ്ടം ..”
പല്ലവിയുടെ കണ്ണ് നിറഞ്ഞു തൂവി. വിവാഹം കഴിഞ്ഞവർ പോയത് പുതിയ ഒരു ഫ്ളാറ്റിലേക്കാണ് “ഞാൻ വാക്ക് പാലിച്ചു കേട്ടോ പല്ലവി, നമ്മളീ നഗരത്തിൽ നിന്ന് പോവില്ല ..” “വിവേകിന്റെ അമ്മയെവിടെ ?പഴയ വീട്ടിലാണോ ?അമ്മയെ കൂടെ ഇങ്ങോട് കൊണ്ട് വരാമായിരുന്നു ..അമ്മയവിടെ തനിച്ചു ?” വിവേക് അവളെ തന്നോട് ചേർത്ത് പിടിച്ചു. “ഈ കരുതലാണ് എനിക്കി തന്നെ ഇഷ്ടമാകാൻ ഉള്ള കാരണം ..എന്റെ അമ്മയെ പോലും ഒറ്റയ്ക്കാക്കാൻ ഇഷ്ടം അല്ലാത്ത ഈ മനസ്സ് ” പല്ലവി പുഞ്ചിരിച്ചു “എന്റെ ‘അമ്മ ഒറ്റയ്ക്കല്ല .തന്റെ അമ്മയും ഒറ്റയ്ക്കല്ല ..ഇനി മുതൽ അവർ ഒന്നിച്ചാണ് എന്നും …” പല്ലവിയുടെ കണ്ണുകൾ വിടർന്നു കുറച്ചു ദൂരെ പല്ലവിയുടെ വീട് ‘നമ്മുടെ സ്കൂളിന്റെ പിന്നിൽ ഒരു ബദാം മരമുണ്ടായിരുന്നു ഓർക്കുന്നോ ?” “പിന്നെ എത്ര കാ പൊട്ടിച്ചു കഴിച്ചിട്ടുണ്ട് ” അനുപമ ചിരിച്ചു “എന്ത് രസമായിരുന്നല്ലേ ?” “ഉം നമ്മുടെ കണക്കു മാഷിനെ ഓർക്കുന്നോ” “ഈശ്വര മാഷിനെ മറന്നാലും നുള്ളു മറക്കാൻ പറ്റുമോ ” അവർ പൊട്ടിച്ചിരിച്ചു ഓർമകളുടെ കൽക്കണ്ട മധുരങ്ങൾ അലിയിച്ചു അവർ അങ്ങനെ ഇരുന്നു. അനുപമയ്ക്കും മീരയും. ഇനിയെന്നും പരസ്പരം കൂട്ടായ്. ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ…

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……