Love
ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്. പക്ഷേ സന്തോഷിക്കാൻ പറ്റുന്നില്ല…

രചന: ഷൈനി വർഗീസ്
ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്. പക്ഷേ സന്തോഷിക്കാൻ പറ്റുന്നില്ല എനിക്കും അവൾക്കും “ഗിരിയേട്ടാ എനിക്ക് പേടിയാകുന്നു” “പേടിക്കണ്ടന്നെ ഞാനില്ലേ കൂടെ” “എന്നാലും ഗിരിയേട്ടാ” “നമ്മൾ ചെയ്തത് തെറ്റാന്ന് നിനക്ക് തോന്നുന്നുണ്ടോ.? ഉണ്ടങ്കിൽ ഞാൻ നിന്നെ വീട്ടിലാക്കാം” “ഗിരിയേട്ടാ എനിക്ക് ഞാൻ ചെയ്തത് തെറ്റാണന്ന് തോന്നിയിട്ടില്ല 24 വയസ് വരെ ഒരു ചീത്ത പേരും കേൾപ്പിക്കാതെ അച്ഛൻ കണ്ട് പിടിച്ച കല്യാണത്തിന് ഞാൻ സമ്മതിച്ച് നിശ്ചയും കഴിഞ്ഞതല്ലേ. ഞാനിന്ന് വരെ അവരെ ധിക്കരിച്ചിട്ടില്ല. അനുസരിച്ചിട്ടേയുള്ളു” “പിന്നെ എന്തിനാ ഇപ്പോ അവരെ എല്ലാം വേദനിപ്പിച്ച് എൻ്റെ കൂടെ ഇറങ്ങി വന്നത്.” “ഇപ്പോ എനിക്ക് ഇതാ എനിക്ക് ശരിയെന്ന് തോന്നി. എനിക്ക് ആരേയും ചതിക്കാനും വഞ്ചിക്കാനും പറ്റാഞ്ഞിട്ടാ ഗിരിയേട്ടാ” “എനിക്കും നീയില്ലാതെ പറ്റില്ലാന്ന് ആയി 2 മാസകൊണ്ട് നമ്മൾ ഒരുപാട് അടുത്തു നിൻ്റെ സ്നേഹം ഇല്ലാണ്ട് എനിക്ക് പറ്റില്ല അതാ ഞാൻ നിന്നോട് ചോദിച്ചത് പോരുന്നോ എൻ്റെ കൂടെ എന്ന്.” “എനിക്കും ഗിരിയേട്ടനില്ലാതെ പറ്റില്ലാ അതാ ഞാൻ ഇറങ്ങി വന്നത്.” “എല്ലാം ശരിയാകും ഇപ്പോ സമാധാനമായി കിടന്ന് ഉറങ്ങ്. അവര് എല്ലാവരും ഒരു ദിവസം നമ്മളെ അംഗികരിക്കും…” ഗിരിയേട്ടൻ്റെ നേഞ്ചോട് ചേർന്ന് കിടക്കുമ്പോൾ ഗിരിയേട്ടനും ഞാനും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. , ബി എഡ് പഠനം കഴിഞ്ഞ് ഞാൻ ഇരിക്കുമ്പോൾ എനിക്ക് കല്യാണാലോചനയുമായി ശങ്കരൻ ചേട്ടൻ വീട്ടിൽ വന്നത് പയ്യന് ഗൾഫിൽ ഒരു കമ്പനിയിൽ ജോലി. പയ്യൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഒരു പെങ്ങളും പെങ്ങൾടെ വിവാഹം കഴിഞ്ഞു നല്ല ഒന്നാന്തരം വീട് പണി പൂർത്തി ആയതേയുള്ളു. കാറ് ഉണ്ട്. 2 ഏക്കർ സ്ഥലം എല്ലാം കേട്ടപ്പോ അച്ഛന് സന്തോഷമായി. “ശങ്കരാ അവരോട് പറ വന്ന് പെണ്ണ് കാണാൻ” “ശരി സുരേഷേട്ടാ നാളെ തന്നെ അവരോട് വരാൻ പറയാം” പിറ്റേന്ന് ശങ്കരൻ ചേട്ടൻ ചെറുക്കൻകൂട്ടരുമായി പെണ്ണ് കാണാനെത്തി. ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ചെറുക്കനെ ഇഷ്ടമായി ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് അവർ തമ്മിൽ സംസാരിക്കട്ടെ എന്നിട്ടാകാം ബാക്കി കാര്യങ്ങൾ എന്ന് ചെറുക്കൻ്റെ അച്ഛൻ പറഞ്ഞു. ഞങ്ങൾ പരസ്പരം സംസാരിച്ചു. “ശുത്രിയെ എനിക്ക് ഇഷ്ടായി ശ്രുതിക്ക് എന്നെ ഇഷ്ടമായോ” “ഇഷ്ടമായി.” “എന്നാണ് തൻ്റെ result വരുന്നത്” “ഉടൻ’ വരും.” “വിവാഹ ശേഷം താൻ വീണ്ടിലിരുന്ന് ബോറടിക്കുകയൊന്നും വേണ്ട ജോലിക്ക് പോകാൻ താത്പര്യം ഉണ്ടങ്കിൽ പോകാട്ടോ” “ഉം എനിക്ക് ജോലിക്ക് പോകാൻ ഇഷ്ടമാണ്.” “എന്നാൽ ഏതെങ്കിലും സ്കൂളിൽ ഒഴിവ് ഉണ്ടേൽ നമുക്ക് ഇപ്പോ തന്നെ അപേക്ഷിക്കാം cash കൊടുക്കണേൽ അതും കൊടുക്കാം” “ഉം.” “ഞാൻ April അവസാനം തിരിച്ച് പോകും അതിന് മുൻപ് നമ്മുടെ കല്യാണം നടത്തണം എന്താ തൻ്റെ അഭിപ്രായം” “അച്ഛൻ തീരുമാനിക്കും പോലെ” “എന്നാൽ ശരി നമുക്ക് കാണാം ഇതാ എൻ്റെ നമ്പർ താൻ വിളിക്ക് നമുക്ക് സംസാരിക്കാം.” അച്ചനും വീട്ടുകാർക്കും ഇഷ്ടമായി ചെറുക്കനേയും ചെറുക്കൻ കൂട്ടരേയും ‘ ഫെബ്രുവരി മാസം ആണ് ചെറുക്കൻ നാട്ടിലെത്തിയത്. 2 മാസത്തെ അവധിയേയുള്ളു. വീട് കേറി താമസവും കല്യാണവും ഒരുമിച്ച് നടത്താനാണ് അവരുടെ പ്ലാൻ. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. കല്യാണ നിശ്ചയം പെട്ടന്ന് നടത്തി മാർച്ച് 22 ന് വിവാഹവും നടത്താൻ തീരുമാനിച്ചു.
പെട്ടന്നാണ് lock down പ്രഖ്യാപിച്ചത്. കല്യാണത്തിൻ്റെ തിയതി മറ്റൊരു നല്ല മുഹുർത്തത്തിൽ നടത്താൻ തീരുമാനിച്ചു. ഈ സമയം കൊണ്ട് ഞാനും ഗിരിയേട്ടനും മനസ്സ് കൊണ്ട് വല്ലാതെ അടുത്തു ഭാവി കാര്യങ്ങൾ സ്വപ്നം കണ്ടു ഞാൻ ഇല്ലാതെ ഗിരിയേട്ടനും ഗിരിയേട്ടൻ ഇല്ലാതെ എനിക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥ ഒരു ദിവസം കൊച്ചച്ചൻമാരും അമ്മാവൻമാരും വീട്ടിലേക്ക് വന്നും എല്ലാവരും കൂടി കാര്യമായി ചർച്ചയാണ് ചർച്ചക്ക് ഒടുവിൽ അവരെന്നെ പൂമുഖത്തേക്ക് വിളിച്ചു “മോളെ ശ്രുതി നമ്മൾ നിശ്ചയിച്ച ഈ കല്യാണം വേണ്ടന്നു വെച്ചു മറ്റന്നാൾ നിന്നെ പെണ്ണ് കാണാനായി ഒരു കൂട്ടർ വരുന്നുണ്ട്.” “അതെന്താ ഗിരിയേട്ടനുമായിട്ടുള്ള കല്യാണം വേണ്ടന്ന് വെച്ചത്” “അത് മോളെ ഗിരിക്ക് സ്ഥിരമായി ഒരു ജോലിയുണ്ടോ ഇനി ഗൾഫിലേക്ക് ഉടനെ തിരിച്ച് പോക്കും നടക്കില്ല .ഈ നാട്ടിൽ ഒരു ജോലിയും ഇല്ലാത്തവന് നിന്നെ കൊടുക്കാൻ ഞങ്ങൾക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.” “എന്നിട്ട് ഈ കാര്യം ഗിരിയേട്ടൻ്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞോ” “ഇല്ല പറഞ്ഞില്ല പറയണം. മോളോട് സംസാരിച്ചിട്ടാകാം എന്നു വെച്ചു.” “അതു നന്നായി എന്നാൽ ഗിരിയേട്ടൻ്റെ വീട്ടുകാരെ വിളിക്കണ്ട. എനിക്ക് മറ്റൊരു വിവാഹത്തിന് സമ്മതമല്ല. ഗിരിയേട്ടനുമായിട്ടുള്ള വിവാഹം നിങ്ങൾ നടത്തി തന്നാ മതി.” “ഏത് കല്യാണം നടത്തണമെന്ന് ഞങ്ങൾ തീരുമാനിക്കും അത് നീ അനുസരിച്ചാൽ മതി.” “അച്ഛനും കൊച്ഛച്ചൻമാരും അമ്മാവൻമാരും കൂടി കണ്ട് പിടിച്ചതല്ലേ ഗിരിയേട്ടനേയും. നിങ്ങൾ കണ്ട് പിടിച്ച ചെറുക്കനുമായി വിവാഹ നിശ്ചയവും കഴിഞ്ഞു. അന്ന് ഈ വിവാഹം നടന്നിരുന്നെങ്കിൽ ഇപ്പോ നിങ്ങൾ എന്ത് ചെയ്തനേ” “നീ അധികം പ്രസംഗിക്കുകയൊന്നും വേണ്ട ഞങ്ങൾ കല്യാണ നിശ്ചയം നടത്തിയതാണേൽ വേണ്ടാന്ന് വെയ്ക്കാനും ഞങ്ങൾക്കറിയാം” “അച്ചനും കൊച്ഛൻമാരും ഒരു കാര്യം മനസ്സിലാക്കണം ഈ 24 വയസ് വരെ ഞാൻ നിങ്ങളെ അനുസരിച്ചാ ജീവിച്ചത്. ഇനിയും അങ്ങനെ ജീവിക്കാനാ ഇഷ്ടവും അതുകൊണ്ടാ ഞാൻ പറയുന്നത്. എനിക്ക് ഗിരിയേട്ടനുമായിട്ടുള്ള വിവാഹം നടത്തി തന്നാ മതി.” “കുലിയും വേലയും ഇല്ലാത്ത ഒരുവന് പെണ്ണ് കൊടുക്കാൻ ഇവിടെപ്പെണ്ണില്ല” “അപ്പോ പിന്നെ എന്തിനാ ഈ കല്യാണം ഉറപ്പിച്ചത്.” “അന്ന് അവൻ ഗൾഫിൽ ആയിരുന്നല്ലോ ഇനി ഇപ്പോ ഉടനെ ഒരു മടങ്ങിപോക്കുണ്ടാകില്ല” “അച്ഛാ എനിക്ക് ഒരു ജോലി കിട്ടാതിരിക്കില്ല.പിന്നെ ഗിരിയേട്ടൻ്റെ വീട്ടിൽ രണ്ടേക്കർ സ്ഥലമുണ്ട് അതുമതി ഞങ്ങൾക്ക് ജീവിക്കാൻ . ഗിരിയേട്ടനും എന്തേലും ജോലി നാട്ടിൽ കിട്ടാതിരിക്കില്ല.” “നീ കൂടുതലൊന്നും ഇങ്ങോട് പറയണ്ട എന്താ വേണ്ടത് എന്ന് ഞങ്ങൾ തീരുമാനിച്ചോളാം” അവരോട് തർക്കിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലായി ഞാനവിടെ നിന്ന് പിൻ വാങ്ങി. റൂമിലെത്തി ഗിരിയേട്ടനോട് കാര്യത്തിൻ്റെ ഗൗരവ്വം പറഞ്ഞു. “നീ വിഷമിക്കാതെ ഞാൻ നാളെ അച്ഛനെ വന്ന് കാണാം” ഗിരിയേട്ടന് വിശ്വാസമായിരുന്നു. അച്ഛനെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമെന്ന് പിറ്റേന്ന് രാവിലെ തന്നെ ഗിരിയേട്ടൻ ഗിരിയേട്ടൻ്റെ അച്ഛനേയും കൂട്ടി വീട്ടിലെത്തി അച്ഛന് അവരെ കണ്ടിട്ടും യാതൊരു മൈൻഡും ഇല്ല “എന്താ സുരേഷേ നിങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിൻമാറുകയാണന്ന് കേട്ടല്ലോ ശരിയാണോ” “ഞാൻ നിങ്ങളെ വിളിക്കാൻ ഇരിക്കുകയായിരുന്നു മോൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് പയ്യൻ സ്കൂൾ മാഷ് ആണ്.” “അപ്പോ നിങ്ങൾ എല്ലാം തീരുമാനിച്ചല്ലേ. പിന്നെ എന്തിനായിരുന്നു എൻ്റെ മോനുമായിട്ടുള്ള വിവാഹ നിശ്ചയം നടത്തിയത്.”
“അന്ന് പയ്യന് പറയാൻ ഒരു ജോലി ഉണ്ടായിരുന്നു ഇന്നോ” “സുരേഷേ ഒരു ജോലിയും ഇല്ലേലും തൻ്റെ മോളെ പട്ടിണിക്കിടില്ല ആ ഉറപ്പ് ഞാൻ തരാം ഒന്നും ഇല്ലേലും 2 ഏക്കർ സ്ഥലം ഉണ്ട്.” “എനിക്ക് എൻ്റെ മകളെ ഒരു കൃഷിക്കാരന് കൊടുക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്. ങാ പിന്നേ നിങ്ങൾക്ക് നഷ്ടപരിഹാരം തരാനും ഞങ്ങൾ തയ്യാറാണ്.” “അർക്ക് വേണം നിങ്ങൾടെ നഷ്ടപരിഹാരം നിങ്ങൾ ഞങ്ങൾക്ക് നഷ്ടപരിഹാരം തരുന്നതിന് മുൻപ് താങ്കളുടെ മകളുടെ മനസ്സ് ഒന്ന് കാണ്.” “അതെന്താന്ന് വെച്ചാൽ ഞാൻ ചെയ്തോളാം” “അച്ഛാ ഞാനും ശ്രുതിയും മനസ്സ് കൊണ്ട് പിരിയാൻ പറ്റാത്ത അത്ര അടുത്തു എനിക്ക് ആരോഗ്യം ഉള്ളിടത്തോളം കാലം ശ്രുതി പട്ടിണി കിടക്കില്ല. എന്ത് ജോലി ചെയ്യാനുള്ള ആരോഗ്യവും മനസ്സും എനിക്ക് ഉണ്ട്.അച്ഛൻ ഒന്നുകൂടി ഒന്ന് ആലോചിച്ച് തീരുമാനമെടുക്ക്.” “ഇനി ആലോചിക്കാനൊന്നും ഇല്ല. ശരി എന്നാൽ എനിക്ക് ഇതിൽ കൂടുതലൊന്നും പറയാനില്ല” “ശരി സുരേഷേ. ഞങ്ങൾ ഇവിടെ വരെ വന്നതല്ലേ ശ്രുതിയെ ഒന്ന് കാണണം എന്നാഗ്രഹം ഉണ്ട്.” “അതൊന്നും ശരിയാകില്ല എന്നും പറഞ്ഞ് അച്ഛൻ അകത്തേക്ക് വന്നു.” ശരിയേട്ടനും അച്ഛനും ആ പടി ഇറങ്ങി പോവുന്നത് ഞാൻ കണ്ണുനീരോടെ നോക്കി നിന്നു.ആ സമയം ഞാൻ മനസ്സിൽ ഒരു തീരുമാനമെടുത്തു ജീവിക്കുന്നെങ്കിൽ അത് ഗിരിയേട്ടനോടൊപ്പം എന്ന്. വീട്ടിൽ ചെന്ന ഉടനെ ഗിരിയേട്ടൻ എന്നെ വിളിച്ചു. ഞാൻ എൻ്റെ തീരുമാനം ഗിരിയേട്ടനെ അറിയിച്ചു. ശരിയേട്ടൻ്റേയും തീരുമാനവും അത് തന്നെ ആണങ്കിലും എന്നോട് വെയിറ്റ് ചെയ്യാനാ പറഞ്ഞത്. അച്ഛൻ്റെ മനസ്സ് മാറും എന്നും ആയിരുന്നു ഗിരിയേട്ടൻ്റെ വിശ്വാസം എന്നാൽ അടുത്ത ദിവസം അച്ഛൻ പറഞ്ഞ മാഷ് പെണ്ണ് കാണാൻ വരുമെന്നറിഞ്ഞിപ്പോൾ ഞാൻ ശിരിയേട്ടനെ വിളിച്ചു. “ഗിരിയേട്ടാ മറ്റന്നാൾ ആ മാഷ് പെണ്ണ് കാണാൻ വരും അതിന് മുൻപ് എന്തേലും ചെയ്യണം.” “ഞാൻ വിളിച്ചാൽ നീ വരുമോ എൻ്റെ കൂടെ” “വരാം എനിക്ക് ശരിയേട്ടനില്ലാതെ പറ്റില്ല ഗിരിയേട്ടൻ്റെ വരുമാനത്തിൽ ഞാൻ ജീവിക്കാൻ തയ്യാറാണ്” “അങ്ങനെയാണ് ഞാൻ ഗിരിയേട്ടനോടൊപ്പം ഇറങ്ങിപ്പോന്നത്” “ഗിരിയേട്ടാ ഗിരിയേട്ടാ ഉറങ്ങിയോ” “ഇല്ല ഉറക്കം വരുന്നില്ല ശ്രുതി ഉറങ്ങിയില്ലേ” “എനിക്കും ഉറക്കം വന്നില്ല. നാളെ രാവിലെ എന്നെ കാണാതാവുമ്പോൾ വീട്ടിലെന്തായിരിക്കും അവസ്ഥ” “നീ ഒരു കാര്യം ചെയ്യ് ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ച് പറ” “എനിക്ക് പേടിയാ ഗിരിയേട്ടാ” “എന്നാൽ ഞാൻ വിളിച്ച് പറയാം.” ഗിരിയേട്ടൻ ഫോണെടുത്ത് അച്ഛൻ്റെ നമ്പർ ഡയൽ ചെയ്തു. “റിംഗ് ഉണ്ട്” “എന്ത് പറയും ഗിരിയേട്ടാ” “നീ എൻ്റെ കൂടെയുണ്ട്. അവളെൻ്റെ പെണ്ണാണന്ന്. പിന്നെ മറ്റൊന്നും കൂടി പറയും.” “ഹലോ അച്ഛാ ഞാനാ ഗിരി” “എന്താടാ ഈ പാതിരാത്രി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ” “അച്ഛൻ ഞാൻ പറയുന്നത് കേട്ട് സമാധാനമായി ഉറങ്ങിക്കോ” “എന്താന്ന് വെച്ച് പറ” “ശ്രുതി അച്ഛൻ്റെ മോൾ അതായത് എൻ്റെ പെണ്ണ് അവൾ ഇപ്പോ എൻ്റെ കൂടെയുണ്ട്. നാളെ ഞങ്ങൾടെ രജിസ്റ്റർ കല്യാണം ആണ്. അതൊന്ന് പറയാൻ വിളിച്ചതാ” “ങേ നീ എന്താ പറഞ്ഞത്. ശ്രുതിനിൻ്റെ കൂടെ ഉണ്ടന്നോ ? ഇവിടെ ഉറങ്ങാൻ പോയവൾ നിൻ്റെ കൂടെ എങ്ങനെ വന്നു.” “ഞാൻ അച്ഛനോട് പറഞ്ഞതല്ലേ ഞങ്ങൾക്ക് പിരിയാൽ പറ്റില്ലന്ന് അപ്പോ അച്ഛന് നാണക്കേട് എനിക്ക് ജോലി ഇല്ലന്ന്…” “മോനെ ഗിരി നാണം കെടുത്തരുത്…” “ഇല്ല അച്ഛാ ഞാൻ നാണം കെടുത്തില്ല എനിക്കും ഒരു സഹോദരി ഉണ്ട് അവള് വീട് വിട്ടിറങ്ങി പോയാൽ ഞങ്ങൾ എത്ര വേദനിക്കും. അതുപോലെ തന്നെയാ ഗ്രുതി പോന്നാൽ അച്ഛൻ്റെയും സങ്കടം ഞാനത് മനസ്സിലാക്കുന്നു. ഞാൻ അവളെ തിരിച്ച് വീട്ടിൽ കൊണ്ടു വന്നാക്കാം പകരം അച്ഛനെനിക്ക് ഒരു വാക്ക് തരണംശ്രുതി എൻ്റെ പെണ്ണാ അവളെ എനിക്ക് തരും എന്ന്” “മോനെ ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ നിങ്ങളുടെ വിവാഹം നടത്തി തരാം.” “അച്ഛാ എന്നാൽ ഞങ്ങൾ ഇപ്പോ തന്നെ എത്താം” “ശ്രുതി . വാ പോകാം. അച്ഛൻ നമ്മുടെ വിവാഹം നടത്തി തരാം എന്നാം എന്ന് വാക്കു പറഞ്ഞു.” “അച്ഛൻ വാക്ക് മാറുമോ ഗിരിയേട്ടാ” “എടി മണ്ടി. നിൻ്റെ അച്ഛൻ അത്ര വല്യ ദുഷ്ടനൊന്നും അല്ല എല്ലാ അച്ഛൻമാരും ആഗ്രഹിക്കുന്ന പോലെ തൻ്റെ പെൺമക്കളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണമെന്നേ നിൻ്റെ അച്ഛനും ആഗ്രഹിച്ചിള്ളു.” “എന്നാൽ വാ പോകാം നേരം വെളുളുക്കും മുൻപ് വീട്ടിലെത്താം അനിയത്തി അറിയണ്ട ചേടത്തീടെ ഒളിച്ചോട്ട ക്കഥ” അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി മറ്റൊരു നല്ലൊരു മുഹുർത്തരാത്രിയിലേക്ക് മാറ്റി വെച്ച് കൊണ്ട് ഞങ്ങൾ പിരിയുകയാണ് താത്കാലികമായി .
ലൈക്ക് ചെയ്ത്, അഭിപ്രായം പറയണേ

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……