Love
പ്രണയമഴ…

രചന: സന്തോഷ് അപ്പുക്കുട്ടൻ
“എൻ്റെ മനസ്സും, ഗർഭപാത്രവും നിനക്ക് ആറുമാസത്തിന് കടം തന്നതാണെന്ന് ഞാൻ കരുതിക്കോളാം” കനലിൽ പൊള്ളിച്ച വാക്കാണെങ്കിലും പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ. വാടകവീടിൻ്റെ തേക്കാത്ത ചുമരിൽ ചാരി നിന്നു ദേവിയതു പറയുമ്പോൾ ആ കണ്ണുകൾ ഒരിക്കൽ പോലും നിറഞ്ഞിരുന്നില്ലായെന്നതും നിവിയെ അത്ഭുതപ്പെടുത്തി. മനസ്സ് കരയുന്നുണ്ടായിരിക്കാം! എങ്കിലും ആദ്യം കാണുമ്പോൾ ഉള്ള ആ പുഞ്ചിരി തന്നെയാണ് ആ ചുണ്ടുകളിൽ. അവളുടെ ആ പുഞ്ചിരിയോടെയുള്ള നോട്ടം പോലുംതന്നെ ദഹിപ്പിക്കുന്നതു പോലെ തോന്നിയപ്പോൾ അവൻ നോട്ടം മാറ്റി. അഞ്ച് വർഷത്തെ പ്രണയം! ഒരുപാടെതിർത്തിട്ടും അവളെ താനാണ്, ഈ പ്രണയത്തിലേക്കെത്തിച്ചത്. സാമ്പത്തികം, ചുറ്റുപാട്, കുലമഹിമ എല്ലാം പറഞ്ഞ് അവൾ നിരസ്സിച്ചു തുടങ്ങിയപ്പോഴോക്കെ, ഞാൻ നട്ടെല്ലുള്ള ഒരു ആണാണെന്ന് പറഞ്ഞ് ധൈര്യം കൊടുത്ത് ഈ ജീവിതത്തിലേക്ക് വലിച്ചിട്ടത് താനാണ്. എന്നിട്ടിപ്പോൾ?” അറിയാതെ അവൻ്റെ കണ്ണൊന്നു നിറഞ്ഞു പോയി. “കരയല്ലേ നിവീ.” ദേവി പതിയെ അവൻ്റെ കണ്ണ് തുടച്ചു. “നിനക്കിനി നല്ല കാലമല്ലേ വരാൻ പോകുന്നത്. അതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്?” അവൻ്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ, കണ്ണ് നിറയുന്നുവെന്നു തോന്നിയ ദേവി പതിയെഅവൻ്റെ കൈ പിടിച്ച്, അവളുടെ വീർത്ത ഉദരത്തിൽ ചേർത്തുവെച്ചു. ” ആരൊക്കെ എന്നെ തനിച്ചാക്കി പറന്നുപോയാലും, എനിക്ക് ഇവനെ തനിച്ചാക്കി പറന്നു പോകാൻ കഴിയില്ലല്ലോ? ദേവി പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാവാതെ അവളെ തന്നെ ഉറ്റുനോക്കി നിവി. “ഇവനു ചിറകു മുളയ്ക്കും വരെ എനിക്ക് ജീവിച്ചേ മതിയാകൂ നിവി – അത് എന്ത് ജോലി ചെയ്തിട്ടാണെങ്കിൽ പോലും ” മറുത്തൊന്നും പറയാൻ കഴിയാതെ അവളെ തന്നെ നോക്കി നിന്നു നിവി. “നമ്മൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നത്തിലേക്ക് എത്തിപ്പെടാൻ കഴിയില്ലായെന്ന് മനസ്സിലായപ്പോഴാണ് നിവിയുടെ ഈ മാറ്റം – അത് പോലെ മാറാൻ എനിക്കു കഴിയില്ലല്ലോ നിവീ? കാരണം ഇവൻ്റെ അമ്മയായി പോയില്ലേ ഞാൻ ” വീർത്ത ഉദരത്തിൽ തൊട്ട് കൊണ്ട് അവൾ പുഞ്ചിരിച്ചു. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെയുള്ള പുഞ്ചിരി. എത്ര തൊട്ടാവാടിയായിരുന്നവൾ….. ഈ നിമിഷത്തിലും ഇത്ര കരളുറപ്പോടെ…. ദേവി അവനു മുന്നിൽ ഒരു അത്ഭുതമായി തീരുകയായിരുന്നു. ചുമരിൽ ചാരി നിൽക്കുന്ന ദേവിയെ അവൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ഇനിയൊരിക്കലും അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയവും ഉണ്ടായിരുന്നു അവന്! നാളെ പുലർച്ചെയുള്ള ഫ്ലൈറ്റിന് – ദുബായിലേക്ക്! പിന്നെ മടങ്ങിവരവ് എന്നാണെന്ന് അറിയില്ല. അവളെ തന്നെ നോക്കി നിൽക്കുമ്പോൾ, അവൻ്റെ ഓർമ്മകൾ പതിയെ ചിറകടിക്കുകയായിരുന്നു. പ്രണയിച്ച പെണ്ണിനെ വീട്ടുക്കാരെ എതിർത്തിട്ട് സ്വന്തമാക്കുമ്പോഴും തനിക്ക് വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു. അവളുമായി ചങ്കൂറ്റത്തോടെ ജീവിക്കുമെന്ന് അച്ചനെ വെല്ലുവിളിച്ചത് കൈയിലുള്ള ഡിഗ്രി സർട്ടിഫിക്കറ്റിൻ്റെ ബലത്തിലാണ്. പ്രമാണിയായിരുന്ന അച്ഛൻ്റെ ചുണ്ടിൽ അപ്പോൾ ഒരു പരിഹാസത്തിൻ്റെ ചിരിയായിരുന്നു.
പിന്നെ തനിക്കു മാത്രം കേൾക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ഡയലോഗും. “ഓന്ത് ഓടിയാൽ എവിടം വരെ ഓടും ” അച്ഛൻ പറഞ്ഞതായിരുന്നു ശരി. ഓന്ത് തന്നെയായിരുന്നു ഞാൻ. ഓരോ കമ്പിനിയിലെയും ഇൻറർവ്യൂ കഴിയുമ്പോഴും തൻ്റെ കൈയിലുള്ള ഡിഗ്രി സർട്ടിഫിക്കറ്റിന് വെറും കടലാസ്സിൻ്റെ വില മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഇൻ്റർവ്യൂ കഴിഞ്ഞ് ഓരോ ദിവസവും നിരാശയോടെ വീട്ടിലെത്തുമ്പോൾ, ഊർജ്ജം പകർന്നു കൂടെ നിൽക്കാൻ ദേവിയുണ്ടായിരുന്നു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും സ്വപ്നങ്ങളുടെ നിറച്ചാർത്തിളകുന്നത് ഒരു ഞെട്ടലോടെ അറിയുകയായിരുന്നു. വീടിൻ്റെ വാടക കൊടുക്കുവാനും, കടയിൽ പറ്റുതീർക്കാനുംവേണ്ടി അവളിലാകെ ഉണ്ടായിരുന്ന മൊട്ടു കമ്മൽ പുഞ്ചിരിയോടെ ഊരി തന്നപ്പോൾ, താനെന്ന പുരുഷൻ നിസ്സഹായനായി പോയ നിമിഷം! ദാരിദ്ര്യത്തിൻ്റെ കൂരിരുട്ടിലേക്ക് നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് അച്ഛൻ പണ്ട് പറഞ്ഞത് ഓർമ്മ വന്നത്. “നിനക്ക് അധികദൂരം ഓടാൻ കഴിയില്ല മോനെ – നീ ഓടിയോടി തളർന്ന് ഒരു പട്ടിയെ പോലെ കിതച്ച് ഈ വീടിൻ്റെ പടിയിൽ തന്നെ വരും ” അച്ഛൻ പറഞ്ഞത് ശരിയായിരുന്നു. ഓടിയോടി തളർന്നു പോയിരിക്കുന്നു. ഇനിയുമേറെ ദൂരം ഈ തോണി തുഴയാൻ കഴിയില്ലായെന്ന് ബോധ്യം വന്നപ്പോൾ, ചാടിയതാണ്. ഏതാനും നിമിഷങ്ങൾ മൗനമായി അവർ നോക്കി നിന്നു. വിട പറയുന്നതിനു മുൻപേ യുള്ള ഇത്തിരി നിമിഷങ്ങൾ…. കാലം തെറ്റിയ വർഷം ,തകരഷീറ്റിൽ വീണ് ചിതറുന്ന ശബ്ദം അവർ കേട്ടില്ല. അവൻ്റെ കൈ പതിയെ അവളുടെ വീർത്തവയറിനു മുകളിൽ വെച്ചു. ആ നിമിഷം ദേവിയുടെ ചുണ്ടുകൾ വിതുമ്പുന്നത് അവൻ കണ്ടു. പെട്ടെന്നാണ് പുറത്ത് കാറിൻ്റെ ഹോൺ മുഴങ്ങിയത്. ” അച്ഛൻ ധൃതികൂട്ടുന്നുണ്ട് ചെല്ല് ” പുറത്തെ ഇരുട്ടിലേക്ക് നോക്കി ദേവിയത് പറയുമ്പോൾ ആ ശബ്ദം വല്ലാതെ ചിതറിയിരുന്നു. പുറത്തെ മഴയ്ക്ക് ശക്തി കൂടിയിരുന്നു. മിന്നലിൻ്റെ വെളിച്ചം അവർക്കിടയിലേക്ക് പലവട്ടം പാറി വീണു. നിലം കുലുക്കിയ ഇടിവെട്ടിൽ പേടിയോടെ അവളറിയാതെ അവൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. ചുഴറിയെത്തിയ കാറ്റിൽ മുകളിലെ തകരഷീറ്റുകളിലൊരെണ്ണം പറന്നു പോയി. കാറിൻ്റെ ഹോൺ പലവട്ടം മുഴങ്ങിയിട്ടും, അവർ കേട്ടില്ല. “നിവിൻ എത്ര നേരമായി കാറിൻ്റെ ഹോൺ അടിക്കുന്നു. നിനക്ക് ചെവി കേട്ടു കൂടെ.?” പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടപ്പോൾ നിവിൻ പതിയെ തിരിഞ്ഞു. മഴവെള്ളത്തിൽ കുളിച്ചു നിൽക്കുന്ന അച്ഛനെ കണ്ടതും, അവൻ ഒരു നിമിഷം ദേവിയെ നോക്കി പുറത്തേക്കിറങ്ങി. തൻ്റെ കൈയിലുണ്ടായിരുന്ന ചെറിയ ബാഗ് അയാൾ ദേവിക്കു നേരെ നീട്ടി. ” നിനക്കും കുഞ്ഞിനും ജീവിക്കാനുള്ള പണം ഇതിലുണ്ട്. കഴിഞ്ഞതൊക്കെ മറന്ന് മോൾ പുതിയൊരു ജീവിതം തുടങ്ങണം” ദേവി കുറച്ചു നേരം അയാളെ തന്നെ നോക്കി നിന്നു. “നിവിൻ്റെ അച്ഛനായതുകൊണ്ട് ഇതിനു മറുപടി ഞാൻ തരുന്നില്ല” അവൾ ആ ബാഗിലേക്ക് നോക്കി ഒരു വരണ്ട ചിരിയുതിർത്തു. ” ഇനിയൊരിക്കലും ഇതുപോലെ ഒരു പെണ്ണിൻ്റെ സ്നേഹത്തിന് വിലയിടരുത് നിവിയുടെ അച്ഛൻ. – കാരണം അവളെ ഒരു തെരുവ് പെണ്ണേ എന്നു വിളിക്കുന്നതിനു തുല്ല്യമാണ് ഈ നീട്ടിയ പണം ” ദേവിയുടെ മറുപടി കേട്ടതും തീ പൊള്ളലേറ്റതു പോലെ നിവിൻ്റെ അച്ചൻ ബാഗ് നീട്ടിയ കൈ പിൻവലിച്ചു. “എൻ്റെ വയറ്റിലുള്ള കുഞ്ഞിനെ നോക്കാൻ ആരുടെയും സഹായം എനിക്കിപ്പോൾ തൽക്കാലം ആവശ്യമില്ല. കല്ല് ചുമന്നാണെങ്കിൽ കൂടി ഞാൻ അവനെ വളർത്തും ” “മോൾക്ക് സങ്കടമൊന്നുമില്ലല്ലോ?”
ദയ തോന്നിക്കുന്ന ആ ചോദ്യം കേട്ടപ്പോൾ ചിരിയാണവൾക്ക് വന്നത്. സ്വന്തം ശരീരം കുത്തി മുറിഞ്ഞ വേദനയിൽ പിടയുമ്പോഴും,മോൾക്ക് ഇപ്പോൾ വേദനയില്ലല്ലോ എന്നു ചോദിക്കുന്നതു പോലെ! ” സങ്കടമില്ലായെന്ന് പറഞ്ഞാൽ അത് കളവ് ആണ് നിവിയുടെ അച്ഛാ- സങ്കടമുണ്ട് – അത് പക്ഷേ നിവിയെ ഓർത്തിട്ടാണ് – പെണ്ണൊരുത്തിയായ എനിക്കുള്ള തൻ്റേടം അവനില്ലാതെ പോയതിൻ്റെ സങ്കടം” കുറച്ചു നിമിഷം അവളെ തന്നെ നോക്കി നിന്ന അയാൾ പതിയെ പുറത്തേക്കിറങ്ങി. പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്കും നോക്കി നിൽക്കുന്ന നിവിയെ അവൾ മിന്നൽ വെളിച്ചത്തിൽ നോക്കി നിന്നു…. ഇനി ഏതാനും സെക്കൻ്റുകൾക്കുള്ളിൽ ആ രൂപം മാഞ്ഞു പോകും. ആവേശത്തിൽ ചാടി പുറപ്പെട്ടതിൻ്റെ ദോഷഫലങ്ങൾക്ക് ഇനി തുടക്കമാകും. നിവിയൊന്നു തിരിഞ്ഞു തൻ്റെ വയറിലേക്കൊന്നു നോക്കിയിരുന്നുവെങ്കിൽ, എന്നവൾ വല്ലാതെ ആഗ്രഹിച്ച നിമിഷം. ” നല്ല മഴയും കാറ്റും ഉണ്ട്. അമ്മയും മോളും വീട്ടിൽ തനിച്ചാണ് ” അച്ഛൻ ചുമലിൽ തട്ടി അതു പറഞ്ഞപ്പോഴാണ് നിവി ചിന്തകളിൽ നിന്നുണർന്നത്. അവൻ പതിയെ തിരിഞ്ഞു അച്ഛനെ നോക്കി. അവൻ്റെ മുഖത്തു നിന്നും മഴത്തുള്ളികൾ ഊർന്നിറങ്ങുന്നത് മിന്നൽ വെട്ടത്തിൽ ദേവി കണ്ടു’ ” ഞാൻ പറഞ്ഞത് നീ കേട്ടില്ലേ?” അനങ്ങാതെ നിൽക്കുന്ന നിവിയെ കണ്ടപ്പോൾ അയാൾക്ക് കലികയറി. ” അതു തന്നെയാണ് ഞാൻ അച്ഛനോടും പറയുന്നത്.” ശാന്തമായി പറയുന്ന അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി അയാൾ. നിവി പതിയെ പുറത്ത് കോരിചൊരിയുന്ന മഴയിലേക്ക് നോക്കി.
“നല്ല കാറ്റും മഴയും ഉണ്ട് അച്ഛാ- ഞാനെങ്ങിനെ എൻ്റെ കുഞ്ഞിനെയും പെണ്ണിനെയും ഈ ഇരുട്ടിൽ തനിച്ചാക്കി വരുന്നത്?” നിവിയുടെ വാക്കുകൾ കേട്ട ദേവി അവിശ്വസനീയതയോടെ അവനെ നോക്കി. താഴ്‌ന്നിറങ്ങിയ ഒരു മിന്നൽ വെട്ടത്തിൽ, അവൻ്റെ കണ്ണിലൂടെ കുതി ച്ചൊഴുകുന്ന പേമാരി ദേവി കണ്ടു. ” എന്നെ കുറിച്ച് അച്ഛനുള്ള സ്വപ്നങ്ങൾ പോലെ എനിക്കും എൻ്റെ കുഞ്ഞിനെ കുറിച്ച് സ്വപ്നങ്ങളുണ്ട് ” അതും പറഞ്ഞ് ആ വീടിൻ്റെ അകത്തേക്ക് പോകാനൊരുങ്ങിയ-നിവിയെ തടഞ്ഞു അവൻ്റെ അച്ഛൻ. ” ഇത് അവസാനവാക്കാണോ?” ഒരു മുരൾച്ചയോടെ അയാൾ അവൻ്റെ കോളറിൽ പിടിച്ചുകുലുക്കി. ” അവസാന വാക്ക് തന്നെയാണ് . ഞാൻ ജീവിച്ച സുഖസാകര്യങ്ങൾ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഒരു നിമിഷം പതറി. അതു കൊണ്ടാണ് ഞാൻ അച്ഛനെ തേടിവന്നത്?” പറഞ്ഞു നിർത്തി നിവിൻ തന്നെ നോക്കി നിൽക്കുന്ന ദേവിയെ നോക്കി. “എൻ്റെ പെണ്ണിനും, കുഞ്ഞിനും ഇല്ലാത്ത സുഖ സൗകര്യങ്ങൾ എനിക്കും വേണ്ട അച്ഛാ ” പറഞ്ഞു തീർന്നതും നിവിൻ ഒരു കൊടുങ്കാറ്റ് പോലെ അകത്തേക്ക് കുതിച്ചതും, ദേവിയെ അകത്തേക്ക് വലിച്ച് വാതിലടച്ചതും ഒരു നിമിഷത്തിലായിരുന്നു. തകരഷീറ്റിളകിയ വിടവിലൂടെ വീഴുന്ന മഴയും കൊണ്ട് കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ, ഒരു കാർ അകന്നു പോകുന്ന ശബ്ദം അവർ കേട്ടു . മേഘങ്ങൾ വഴുതിമാറിയ ആകാശത്ത് നക്ഷത്രങ്ങൾ പൊട്ടി മുളക്കുന്നതും നോക്കി;അവരങ്ങിനെ നിൽക്കുമ്പോൾ, തൻ്റെ ഗർഭപാത്രത്തിലിരുന്നു കുഞ്ഞ് കൈ കൊട്ടി ചിരിക്കുന്നതു പോലെ ദേവിയ്ക്ക് തോന്നി തുടങ്ങി.
ഈ പേജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……