Connect with us

Love

ചുവന്ന പേരയ്ക്ക…

Published

on

രചന: ലില്ലി

“”അതേയ് മാഷേ, ഇവിടെ നിന്ന് പുക വലിക്കല്ലേട്ടോ, അമ്മായി കണ്ടാൽ വഴക്ക് പറയും… “” ഇടതുകയ്യിലിരുന്ന ഭാരമുള്ള സഞ്ചി വലത്തേ കയ്യിലേക്ക് മാറ്റി പിടിച്ചു കിതപ്പോടെ ഞാൻ പറഞ്ഞതും, എരിഞ്ഞു തീരാറായ സിഗററ്റിന്റെ കുറ്റി ആഞ്ഞു വലിച്ചയാൾ മുകളിലേക്ക് വീണ്ടും പുകയൂതി… നീയാരാടീ ചോദിക്കാൻ എന്ന ഭാവത്തോടെ പരുക്കനായൊരു നോട്ടമെറിഞ്ഞയാൾ എന്നെനോക്കി താടിയുഴിയുന്നതും… തീവണ്ടിയിലെ ടോവിനോയെ അനുസ്മരിപ്പിച്ചുകൊണ്ടു വാശിയോടെ വീണ്ടുമാ ചുണ്ടുകളിലേക്ക് പുതിയൊരെണ്ണം ചേർത്തുവച്ചു തീ കൊളുത്തുന്നതും കാൺകെ ഞാനമ്പരന്നുപോയി… പിരിച്ചു വച്ച കട്ടിമീശയും കണ്ണുകളിൽ അലസഭാവവും നിറഞ്ഞ സുമുഖനായൊരാൾ… “”കഴിഞ്ഞാഴ്ച തൊടിയില് പണിക്ക് വന്ന മാമനെ ഇവിടെ നിന്ന് ബീഡി വലിച്ചതിന് അമ്മായി ഒത്തിരി വഴക്ക് പറഞ്ഞു… അതോണ്ടാ… “” ആരോടാ ഞാൻ ഈ പറയുന്നേ, ആൾക്ക് കേട്ട ഭാവമില്ലെന്ന് ഞാനറിഞ്ഞെങ്കിലും വീണ്ടും ചോദിച്ചു… “”ആരാ, അമ്മൂവേച്ചീനെ കാണാൻ വന്ന ചെക്കന്റെ കൂടെ വന്ന ഡ്രൈവറാ..? … “” പുരികമുയർത്തി രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി… നെറ്റിയിൽ ചാലുതീർത്ത വിയർപ്പു തുള്ളികൾ പുറം കയ്യാൽ തൂത്തെറിഞ്ഞു ഞാൻ അയാളെ മറികടന്നു പിന്നാമ്പുറത്തേക്ക് നടക്കാനൊരുങ്ങി… “”മുരടൻ…”” പിറുപിറുപ്പോടെ ഞാൻ മുന്നോട്ട് നടന്നെങ്കിലും ഒരുവേള തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണുകൾ എന്നിലേക്ക് തന്നെയാണെന്ന് ഞാനറിഞ്ഞു… ഉച്ചത്തിലായിപ്പോയ ആത്മഗതത്തെ പഴിച്ച് വളിച്ച ചിരിയോടെ ഞാൻ വേഗത്തിൽ നടന്നു… “”അതേയ് അടുക്കളപ്പുറത്തോട്ട് വായോ ഞാൻ ചായ എടുക്കാം…”” വീണ്ടും തിരിഞ്ഞു നിന്ന് ഞാനത് പറഞ്ഞതും ആ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല… എല്ലാവരും ഉമ്മറത്തു തന്നെയാണെന്ന് തോന്നുന്നു അടുക്കളയിലേക്ക് കയറി സഞ്ചി നിലത്തേക്ക് വച്ചപ്പോൾ ജനലഴികളിലൂടെ പിന്നാമ്പുറത്തുള്ള അലക്കുകല്ലിൽ ഇരിക്കുന്ന അയാളെ കാൺകെ ഞാൻ അതിശയിച്ചു പോയി.. ഒരു ഗ്ലാസ്സിൽ ചായ പകർന്നു ചിരിയോടെ ആൾക്ക് നേരെ നീട്ടിയപ്പോൾ കൈകളിലേക്ക് വാങ്ങിയിരുന്നു… ആറ്റിയെടുത്ത ചായയുടെ മുകളിൽ തങ്ങി നിന്ന പതയിലേക്ക് ഊതിയൂതി കുടിക്കുന്നതും, മീശമേൽ തെറിച്ചു വീണ ചെറു കുമിളകൾ ഇടം കയ്യാൽ ഒപ്പി തുടയ്ക്കുന്നതുമൊക്കെ കൗതുകത്തോടെ അറിയാതെ ഞാൻ നോക്കി നിന്നുപോയി… “”എന്താടീ മിഴിച്ചു നോക്കുന്നെ…..”” ആ ചുണ്ടിന്റെ കോണിൽ എവിടെയോ ഒരു ചിരി മുളപൊട്ടിയ പോലെ… അയ്യേ നാണം കെട്ടു…ശേ എനിക്കിത് എന്ത് പറ്റി…അബദ്ധചിരിയോടെ ചുമൽക്കൂപ്പി ഞാൻ മുഖം തിരിച്ചപ്പോൾ ആ കണ്ണുകൾ എന്റെ ചിരിയെ ഒപ്പിയെടുക്കുന്നത് ഞാനറിഞ്ഞു….

വീണ്ടും അടുക്കളയിലേക്ക് പോയി ഞാൻ ഉണ്ടാക്കിയ അരിമുറുക്കും ഒരു പാത്രത്തിലാക്കി ആൾക്കരികിൽ വച്ചപ്പോൾ അതിൽ നിന്നൊരെണ്ണമെടുത്ത് കഴിച്ചുകൊണ്ട് എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു… “”നീയാരാ ഇവിടുത്തെ…”” ചോദ്യം പരുക്കനാണെങ്കിലും ആളുടെ ശൈലി അതാണെന്ന് ഞാനൂഹിച്ചു…. “”അതൊക്കെ വലിയ കഥയാ മാഷേ…. ഇപ്പോളുള്ള പൊസിഷൻ വേലക്കാരിയുടേതാ…” മങ്ങിയ ചിരിയോടെ ഞാനത് പറഞ്ഞതും ഒഴിഞ്ഞ ചായഗ്ലാസ്സ് എനിക്ക് നേരെ നീട്ടി… എന്നെപ്പോലെ രണ്ടാൾക്കും കൂടി കയറിപ്പോകാൻ പാകത്തിലുള്ള എന്റെ ചുരിദാറിലേക്കും മുഖത്തേക്കും ആളുടെ കണ്ണുകൾ പാഞ്ഞപ്പോൾ ജാള്യതയോടെ ഞാൻ മറ്റെങ്ങോട്ടോ നോട്ടമെറിഞ്ഞു… “”അമ്മുവേച്ചി തന്നതാ.. ഒരുവട്ടമെ ഇട്ടിട്ടുള്ളെന്ന്… ഇവിടെ വലിയ വലിയ ആളുകളൊക്കെ വരുമ്പോൾ പഴയതുമിട്ട് ഞാൻ നിന്നാൽ സ്റ്റാറ്റസിന് മോശം ആണെന്ന്… “” കണ്ണുകളിൽ ഒരിറ്റ് നീർ മൂടിയെന്ന് ഞാനറിഞ്ഞപ്പോൾ സമർഥമായൊരു ചിരിയുടെ മേലങ്കിയണിഞ്ഞു ഞാൻ അയാളുടെ നോട്ടത്തിനുള്ള മറുപടി കൊടുത്തു… ആ കണ്ണുകളിൽ അലിവ് നിറഞ്ഞിരുന്നുവോ…ഇല്ല… തിരിച്ചറിയാനാകുന്നില്ലെനിക്ക്… മുൻപരിചയം തീരെയില്ലാത്തൊരാളോട് അറിയാതെ മനസ്സ് തുറന്നു പോകുന്നു…. ആ കണ്ണുകളിലെ കാന്തിക ശക്തിയിൽ ഇടറി വീഴുകയാണോ ഞാൻ… “”അച്ഛനും അമ്മയും ദൈവത്തിന് ഒരുപാട് ഇഷ്ടമുള്ളവരായിരുന്നു മാഷേ…. എന്റെ മൂന്ന് വയസ്സിൽ എന്നെ തനിച്ചാക്കി അവരങ്ങ് പോയി… ഏറ്റെടുക്കാൻ ആളില്ലാതെ വന്നപ്പോൾ അമ്മായിയുടെ മുറുമുറുപ്പുകൾ വകവയ്ക്കാതെയാ അമ്മുവേച്ചിക്ക് ഒരു അനുജത്തിയായി അമ്മാവൻ എന്നെ ഇവിടേക്ക് കൂട്ടിത്… അവഗണിക്കപ്പെട്ട ബാല്യവും വേദനിക്കുന്ന കൗമാരവും ഒക്കെയായി ഇങ്ങനെ ജീവിക്കുന്നു…”” കരളിനുള്ളിൽ ആളുന്ന താപത്തെ മറച്ചുകൊണ്ട് ചിരിയോടെയാണ് ഞാൻ സംസാരിച്ചത്…. എന്നെ കേൾക്കുന്നുണ്ടെങ്കിലും ആ കണ്ണുകളും മുഖവും മറ്റെവിടേക്കോ ആണെന്ന് ഞാനറിഞ്ഞു… മറുപടിയൊന്നുമയാൾ പറഞ്ഞില്ല…. ആശ്വാസവാക്കുകളോ സഹതാപമോ കേൾക്കാൻ ഞാൻ ആഗ്രഹിക്കാറുമില്ലായിരുന്നു… “”പിന്നെ എന്തൊക്കെയായാലും ഞാൻ സന്തോഷവതിയാ മാഷേ… ദേ അവിടെയാ എന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത്… അവർ എപ്പോഴും എന്റെ ഒപ്പം ഉണ്ടെന്ന് തോന്നും…”” അല്പം ദൂരേക്ക് ഞാൻ വിരൽ ചൂണ്ടിയപ്പോൾ ആളുടെ കണ്ണുകളും ആ ദിശയിലേക്ക് പോകുന്നത് ഞാനറിഞ്ഞു… “”പക്ഷേ അമ്മുവെച്ചിക്ക് സ്ത്രീധനം കൊടുക്കാൻ പൈസ തികയില്ലെന്ന്…. അതോണ്ട് ആ വസ്തു പണയപ്പെടുത്തണമെന്ന് അമ്മായി പറഞ്ഞേക്കുവാ… നിർബന്ധിക്കും മുന്നേ ഞാൻ ഒപ്പിട്ടു കൊടുത്തു മാഷേ… അല്ലേൽ ഇറക്കിവിട്ടാൽ പോകാൻ ഇടമില്ലേ…

പിന്നെ അമ്മുവേച്ചിക്ക് ഒരു നല്ലതിന് വേണ്ടിയല്ലേ…. അറിയോ അന്ന് അമ്മുവേച്ചി എന്നോട് ഒത്തിരി സ്നേഹത്തോടെ സംസാരിച്ചു… “” ഉത്സാഹത്തോടെയുള്ള എന്റെ വാക്കുകൾ ഓരോന്നും അയാൾ ഒരു നല്ല കേൾവിക്കാരനെ പോലെ കേട്ടുനിൽക്കുകയാണെന്ന് ഞാനറിഞ്ഞു… മറുപടികളോ ആശ്വാസവാക്കുകളോ ഒന്നും പറഞ്ഞില്ല പക്ഷേ ആ കണ്ണുകളുടെ ആഴങ്ങളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന ആശ്വാസവാക്കുകൾ എനിക്ക് കണ്ടെത്താൻ കഴിയുമായിരുന്നു… അയാൾ എഴുനേറ്റ് മുണ്ട് മടക്കിയുടുത്തു തൊട്ടരികിലായുള്ള പേരമരത്തിന്റെ താഴ്ന്ന ചില്ലയിൽ ചവിട്ടി കയറുന്നതും രണ്ട് പേരയ്ക്ക പൊട്ടിച്ചെടുത്തു താഴേക്ക് ചാടി ഇറങ്ങുന്നതും ഞാൻ ചിരിയോടെ നോക്കി നിന്നു… അരികിലേക്ക് നടന്നു വന്നു ഒരെണ്ണം എനിക്ക് നേരെ നീട്ടി….കടും ചുവപ്പ് നിറമുള്ള ആപ്പിൾ പേരയ്ക്കയാണ്… “”ലക്ഷ്മീ…. “” അകത്തെവിടെ നിന്നോ അമ്മായി ഉറക്കെ വിളിച്ചപ്പോൾ ആണ് ഇത്രയും നേരം ഇയാൾക്കൊപ്പം ആയിരുന്നെന്നു പോലും ഞാനോർത്തത്… നീയാണോ ലക്ഷ്മി എന്ന ഭാവത്തോടെ ആളെന്നെ നോക്കുന്നത് ഞാനറിഞ്ഞു… വീണ്ടും ആ ചുണ്ടിൽ ഒരു സിഗരറ്റ് സ്ഥാനം പിടിക്കുന്നതും തീപടർത്തുന്നതും ഞാൻ നോക്കി നിന്നപ്പോൾ ആൾക്കിതൊരു ശീലമാണെന്ന് ഞാനൂഹിച്ചു… “”എന്റെ മാഷേ ഇങ്ങനെ വലിച്ചു കയറ്റി ഈ ചങ്ക് കേടാക്കല്ലേ…. കെട്ടുന്ന പെണ്ണിനെ കൂടുതൽ നാള് സ്നേഹിക്കാൻ പറ്റീന്ന് വരില്ല കേട്ടോ…”” തമാശരൂപേണ ചിരിയോടെ ഞാനത് പറഞ്ഞതും ആ കണ്ണുകൾ ഒന്ന് കുറുകി…. വീണ്ടും എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു മെല്ലെയത് നിലത്തേക്ക് തുപ്പുന്നതും ചവിട്ടി കെടുത്തുന്നതും കാൺകെ എന്നിൽ വിടർന്ന ചിരി മറയ്ക്കാൻ വലതു കൈ ഞാൻ എന്റെ ചുണ്ടിനു കുറുകെ മൂടി… “”നീ പറഞ്ഞോണ്ടല്ല…നിന്റെ അമ്മായിയെ പേടിച്ചിട്ടാ…കേട്ടോടി ലക്ഷ്മിക്കുട്ടി…. “” കള്ളച്ചിരിയോടെ ആ കണ്ണുകളിൽ ആദ്യമായി വിരിഞ്ഞ കുസൃതിയിലേക്ക് ഞാനറിയാതെ നോക്കി നിന്നുപോയി… ലക്ഷ്മിക്കുട്ടി….ആദ്യമായിട്ടാണ് ഒരാളെന്നെ ഇങ്ങനെ വിളിക്കുന്നത് എന്ന് ഞാനോർത്തു… “”അപ്പോൾ ഞാൻ ചെല്ലട്ടെ മാഷേ…. അടുക്കള യുദ്ധത്തിനുള്ള കാഹളമാ അമ്മായി അല്പം മുന്നേ മുഴക്കിയത്….”” തിരികെ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും… യാത്രപറച്ചിൽ അവിടെ അനിവാര്യമാണെന്ന് തോന്നിയെനിക്ക്… “”എന്റെ ലോകം ഈ അടുക്കളയും ചായ്പ്പും പശുത്തൊഴുത്തും ഒക്കെയാ മാഷേ… പെട്ടന്ന് എന്നെ കേൾക്കാൻ ഒരാളെ കിട്ടിയപ്പോൾ ഒത്തിരിയങ്ങു സംസാരിച്ചു… മാഷ്ക്ക് ബോറടിച്ചോ…”” മറുപടിയായി ആ രണ്ടുകണ്ണുകളും ചിമ്മിയടച്ചു പൂർണ്ണമായി വിരിയാത്തൊരു ചെറു ചിരി ആ താടി രോമങ്ങൾക്കിടയിലേക്ക് പൊഴിഞ്ഞു വണു… ആള് തിരികെ ഉമ്മറത്തേക്ക് നടന്നടുക്കുന്നത് ഞാൻ നോക്കിനിന്നു… “”അതേയ് മാഷേ പേര് പറഞ്ഞില്ല… “” ഞാനുറക്കെ വിളിച്ചു ചോദിച്ചതും ആള് നിൽക്കുകയും തലതിരിച്ചു എന്നെ നോക്കുന്നതും ഞാനറിഞ്ഞു… അടുത്ത നിമിഷം ഒന്നും മിണ്ടാതെ അയാൾ നടന്നകന്നത് കാൺകെ ഹൃദയം ഒന്ന് പിടഞ്ഞു…

എല്ലാവരും ഈ പെണ്ണിനോട് ഒരുപോലെയാണല്ലോ കണ്ണാ…അമ്മായി പറയും പോലെ അധികപ്പറ്റ്….. ദിവസങ്ങൾ പോയി മറഞ്ഞു… ജാതകങ്ങൾ പരസ്പരം കൈമാറുകയും മുഹൂർത്തം കുറിക്കുന്നതിനെപ്പറ്റിയുള്ള ആലോചന തുടങ്ങിയെന്നും ഞാനറിഞ്ഞു… പേര് കേട്ട തറവാട്ടിൽ നിന്നുള്ള ആലോചനയാണ്…അമ്മുവെച്ചീടെ ഭാഗ്യം ആണെന്നും ഒറ്റ മകൻ ആണെന്നുമൊക്കെ അമ്മായി ഞാൻ കേൾക്കാൻ പാകത്തിന് കുത്തി കുത്തി പറയുന്നുണ്ടായിരുന്നു… അമ്മുവേച്ചി ആണെങ്കിൽ സ്വപ്നലോകത്തു നിന്നും ഭൂമിയിൽ എത്തിയിട്ട് ദിവസം മൂന്നായി… ഇടയ്ക്കെപ്പോഴോ പേരമരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ആ മുഖമെനിക്കോർമ്മവരും…. അന്നയാൾ നിലതെറിഞ്ഞ സിഗരറ്റ് കുറ്റികൾ കയ്യിലെടുത്തു ഞാൻ ഇന്നും കൗതുകത്തോടെ സൂക്ഷിക്കുന്നതിലെ വൈകാരികത തിരിച്ചറിയാൻ എനിക്ക് സാധിച്ചതുമില്ല… ഒരുദിവസം അമ്മായിയുടെ ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത്… അമ്മുവേച്ചിക്കും അമ്മയ്ക്കും എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യം ഓരോ വാക്കുകളിലൂടെ പ്രവഹിക്കുന്നത് ഞാനറിഞ്ഞപ്പോൾ കാരണമറിയാതെ നെഞ്ച് പിടഞ്ഞു പോയി…. “”എരണം കെട്ടവൾ…. കയ്യും കലാശവും കാണിച്ചു ആണുങ്ങളെ വളയ്ക്കാൻ നീ പണ്ടേ മിടുക്കിയാ…നോക്കിക്കോടീ എന്റെ മോളുടെ ജീവിതം തുലച്ച നീ ഗുണം പിടിക്കില്ല.. പാല് തന്ന കൈക്ക് കൊത്തിയല്ലോ നീയ്…”” വിവാഹം അവർ വേണ്ടെന്ന് വച്ചെന്ന്… പക്ഷേ അത് ഞാൻ കാരണമാണെന്ന്… അറിയില്ലെനിക്കൊന്നും…. നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ചു ഞാൻ അമ്മുവേച്ചിക്കരികിലേക്ക് ചെന്നു ആ കൈകൾ കൂട്ടിപ്പിടിച്ചു… “”എനിക്കറിയില്ല ചേച്ചി ഒന്നും… കാണാൻ വന്നത് ആരാന്ന് പോലും എനിക്കറിയില്ല…പിന്നെ ഞാൻ കാരണം എങ്ങനെയാ മുടങ്ങുന്നേ…”” തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ വന്നടിഞ്ഞു…എന്റെ കൈകൾ തട്ടിയെറിഞ്ഞു അകത്തേക്ക് നടക്കുന്നത് നിർവികാരതയോടെ ഞാൻ നോക്കി നിന്നപ്പോൾ അമ്മാവൻ എനിക്ക് നേരെ ചിരിയോടെ കണ്ണടച്ച് കാട്ടി… അമ്മാവൻ മാത്രം പുറമെ കാട്ടാത്ത സന്തോഷത്തോടെ ചാരുകസേരയിൽ നിവർന്നിരിക്കുന്നത് ഞാനറിഞ്ഞു… ചുമലിൽ ഒരു കൈ പതിഞ്ഞതും ഞാൻ തിരഞ്ഞു നോക്കിയപ്പോൾ അമ്മാവൻ ആണ്.. ആ നെഞ്ചിലേക്ക് ഞാൻ മുഖം ചേർത്ത് കരഞ്ഞു…എനിക്കൊന്നും അറിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ആ മുഖത്ത് ചിരിയുണ്ടായിരുന്നു… “”മോളേ പയ്യന് നിന്നെയാ ഇഷ്ടം ആയതെന്ന്…. പൊന്നും പണവും ഒന്നും വേണ്ട നിന്നെ മാത്രം മതിയെന്ന്…”” ഒരു ഞെട്ടലോടെ ഞാൻ അടർന്നു മാറി… “”അതിന്… അതിന് ആളെന്ന കണ്ടിട്ടില്ലല്ലോ അമ്മാവാ… അന്ന് അവരൊക്കെ വന്ന ദിവസം ആഗ്രഹം ഉണ്ടായിട്ടും അറിയാതെ പോലും അവർക്കിടയിലേക്ക് ഞാൻ ചെന്നിട്ടില്ല…”” ദയനീയമായിരുന്നു എന്റെ ശബ്ദം… “”ആ പയ്യൻ നിന്നെ അന്ന് കണ്ടെന്ന് പറഞ്ഞു… അവന്റെ ഇഷ്ടമാണ് മോളെ അവർക്ക് വലുത് ഭാഗ്യവതിയ എന്റെ കുട്ടി… ഇത്രേം നാള് കഷ്ട്ടപ്പെട്ടില്ലേ… ഇനി സന്തോഷം മാത്രേ കാണു നിന്റെ ജീവിതത്തിൽ, നോക്കിക്കോ… “” ഭാഗ്യം…ആ രണ്ടക്ഷരത്തിൽ പണ്ടേ വിശ്വാസം ഇല്ലെനിക്ക്…സന്തോഷിക്കാൻ എനിക്ക് ആകുമായിരുന്നില്ല…അമ്മുവേച്ചിയും അമ്മായിയും എന്നെ ശത്രുവായി പ്രഖ്യാപിക്കുകയും, നയാ പൈസ സ്ത്രീധനമില്ലാതെ ഞാനെന്ന ഭാരം ഒഴിയുമല്ലോ എന്ന സന്തോഷത്തിൽ നഷ്ടപ്പെട്ടതിന്റെ നീരസമുണ്ടെങ്കിലും അവർ മൗനം പാലിക്കുന്നത് ഞാനറിഞ്ഞു… വിവാഹ സ്വപ്നങ്ങളോ എന്റെ പാതിയാകുന്നവൻ ആരാണെന്നോ എന്താണെന്നോ ഒന്നുമറിയാതെ ഞാനിരുന്നു… ഇടയ്ക്ക് അമ്മായി പറഞ്ഞു നീയൊരു നേർച്ചക്കോഴി ആണെന്ന്… ചെറുക്കന് വല്ല കുഴപ്പവും കാണുമെന്ന്, അല്ലെങ്കിൽ എന്നെപ്പോലൊരുത്തിയെ സ്വീകരിക്കാൻ തയ്യാറാകില്ല എന്ന്…അപ്പോഴൊക്കെ അധികരിച്ച വേദനയോടെ ഹൃദ്യം മുറിഞ്ഞു നോവും… നാളെ എന്റെ വിവാഹമാണ്….

ക്ഷേത്രത്തിൽ വച്ചു ആഡംബരങ്ങൾ ഏതുമില്ലാതെ… ക്ഷേത്ര നടയിൽ എനിക്കരികിലായി വന്നു ചേർന്ന് നിന്ന എന്റെ നല്ലപാതിയിലേക്ക് എന്റെ കണ്ണുകൾ സഞ്ചരിച്ചില്ല… ആരാണെന്നറിയാൻ തോന്നിയില്ലെനിക്ക്… തലകുനിച്ചു കൈകൾ കൂപ്പി ആ താലി ഞാനെന്റെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി… നെറുകയിൽ സിന്ദൂരചുവപ്പിനൊപ്പം ആ വിരലുകളുടെ തണുപ്പെന്നെ പൊതിഞ്ഞപ്പോഴും കണ്ണുകൾ ഞാൻ തുറന്നില്ല…. നെറ്റിയിൽ ആ അധരങ്ങൾ മെല്ലെ ചേർന്നപ്പോൾ ആ ചൂടേറ്റ് ഞാനെന്റെ കണ്ണുകൾ വലിച്ചു തുറന്നു…. പരിചിതമായൊരു ഗന്ധം എന്നെ മൂടുന്നതും ഹൃദയധമനികൾ വേഗത്തിൽ മിടിക്കുന്നതും ഞാനറിഞ്ഞു…. ചുണ്ടിൽ കള്ള ചിരിയോടെ കണ്ണുകളിൽ കുസൃതി നിറച്ചു എന്നെ ചേർത്തു പിടിച്ചു നിൽക്കുന്ന ആളെ കണ്ടതും എന്റെ ഹൃദയം പൊട്ടിയടരുമെന്ന് തോന്നിപ്പോയെനിക്ക്.. “”ഡ്രൈവർ അല്ലാട്ടോ ലക്ഷ്മിക്കുട്ടി…. ഞാനിപ്പോ നിന്റെ കെട്ട്യോനാ..”” കാതോരം ചേർന്നുവന്ന ശബ്ദം ഒരു മന്ത്രം പോലെ ഞാൻ ഉരുവിട്ടു… ആ ചിരിയിൽ ഒരു കടലോളം സ്നേഹം ഒളിപ്പിച്ചു വച്ചു എന്റെ കൈകളിൽ അമർത്തി പിടിച്ചയാൾ മുന്നോട്ട് നടക്കുമ്പോൾ ചുറ്റും ശൂന്യത നിറയുന്നത് ഞാനറിഞ്ഞു… ഒട്ടും താല്പര്യം ഇല്ലാതെ അച്ഛന്റെ നിർബന്ധത്തിലാണ് ആള് പെണ്ണുകാണാൻ വന്നതെന്ന്…പെണ്ണുകാണലിന്റെ ചടങ്ങുകൾ അലോസരപ്പെടുത്തിയപ്പോൾ ആള് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി നിന്നതാണെന്ന്…. അപ്പോഴാണ് ഞാൻ ആളെ ഡ്രൈവർ ആണെന്ന് തെറ്റിദ്ധരിച്ചതെന്ന്… അത് മാറ്റാനും ആൾക്ക് തോന്നിയില്ലെന്ന്… “”ആ ചുവന്ന പേരക്കയിൽ ഞാൻ നിനക്കെന്റെ ഹൃദയവും ചേർത്തിരുന്നു ലക്ഷ്മികുട്ടീന്ന്…”” എന്റെ നെറുകയിൽ തലോടി ആളത് പറഞ്ഞപ്പോൾ ചിരിയോടെ ആ കൈകൾ ഞാൻ കൂട്ടിപ്പിടിച്ചു എന്റെ ചുണ്ടോടു ചേർത്തു… ആ നെഞ്ചിലേക്കെന്നെ പൊതിഞ്ഞു പിടിച്ചു ചുംബനങ്ങൾ കൊണ്ടെന്റെ കവിളിണയിലെ നാണചുവപ്പിനെ കടിച്ചെടുത്തപ്പോൾ, ഇനിയീ ലോകത്ത് നിനക്കായി ഞാനുണ്ടെന്ന് ആ ഹൃദയം വിളിച്ചു പറയുന്നുണ്ടായിരുന്നു….

വളപ്പൊട്ടുകൾ പേജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!