Connect with us

Relationship

രാധയെന്ന പെൺക്കുട്ടി…

Published

on

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

”നീയൊന്നു സഹകരിച്ചാൽ നിനക്ക് ഈ വീട്ടിൽ നിൻ്റെ രോഗിയായ അമ്മയുമായി കഴിയാം . അല്ലെങ്കിൽ നാളെ തന്നെ ഈ വീട് ഒഴിഞ്ഞുതരണം” അച്ഛനോളം പ്രായമുള്ള ശേഖരൻ മുതലാളിയുടെ വാക്കുകൾ കേട്ടപ്പോൾ ഞെട്ടിത്തെറിച്ച രാധ-ഒരു നിമിഷം കണ്ണടച്ചു തുറന്ന് അയാളെ നോക്കി. അവളുടെ തീ പടർന്ന കണ്ണുകൾ അയാളുടെ മുഖത്ത് വട്ടമിട്ടു പറന്നു. ഒരു ആയുഷ്ക്കാലം മുഴുവൻ അച്ഛനും അമ്മയും വിയർപ്പൊഴുക്കിയത് ഇയാളുടെ വീട്ടിലും, പറമ്പിലുമാണ്. ഇയാളുടെ പാടം ഉഴുതുമറിക്കുമ്പോഴാണ് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചത്. ആ ഒരു നന്ദിയില്ലാതെ ഇത്രയും ക്രൂരമായ്? ഓരോന്നോർത്ത് പല്ലുകൾ ഞെരിച്ച് അവൾ മുതലാളിയെ നോക്കി. രാധയുടെ രോഷപ്രകടനത്തെ തൃണവൽക്കരിച്ച് അവളുടെ തോളിൽ തട്ടി, അയാൾ അകത്ത് മരുന്നിൻ്റെയും, കുഴമ്പിൻ്റെയും രൂക്ഷഗന്ധമുയരുന്ന ജാനകിഅമ്മയുടെ മുറിയിലേക്ക് നടന്നു. ” ഇത്രനാളും നീ എന്നിൽ നിന്ന് മോളെ ഒളിപ്പിച്ചു നിർത്തിയപ്പോൾ, ഇനി ഞാനൊരിക്കല്യം അവളെ തേടി വരില്ലാന്ന് കരുതിയോ?” അകത്ത് അയാളുടെ ചോദ്യമുയരുന്നതും, ശ്വാസം കിട്ടാതെ അമ്മ ചുമക്കുന്നതും കേട്ട് അവൾ കണ്ണീരോടെ ചുമരിൽ ചാരി കണ്ണടച്ചുനിന്നു. ” ഇപ്പോൾ ഞാൻ പോകുന്നു.വൈകീട്ട് ഒന്നുകൂടി ഞാൻ വരും – എന്ത് വേണമെന്ന് തീരുമാനിക്കുന്നത് നീയാണ് ” ശേഖരൻ മുതലാളിയുടെ ശ്വാസത്തിൻ്റെ ചൂട് മുഖത്തടിച്ചപ്പോൾ, അവൾ പരിഭ്രമത്തോടെ കണ്ണു തുറന്നു. തൻ്റെ ശരീരമാസകലം ഒന്നുഴിഞ്ഞ്, കുടവയറിൽ താളം കൊട്ടി നിൽക്കുന്ന ശേഖരൻ മുതലാളിയെ അവൾ ദയനീയമായി നോക്കി. ” അപ്പോൾ പറഞ്ഞതുപോലെ ” പറഞ്ഞു തീർന്ന് അയാൾ മുന്നോട്ടേക്ക് നടന്നതും, അതുവരെ കടിച്ചമർത്തിയ സങ്കടമൊക്കെ ഒരു പൊട്ടിക്കരച്ചിലോടെ തീർത്തു രാധ’ അകത്ത് നിന്ന് അമ്മയുടെ തേങ്ങൽ കേട്ടപ്പോൾ, രാധ കരച്ചിലടക്കി പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു. മഴ പോലെ കണ്ണീരും അവളുടെ കവിളിലൂടെ ഒഴുകുകയായിരുന്നപ്പോൾ ” കുട്ടി കരയാണോ?” പ്രസാദം നീട്ടി നിൽക്കുന്ന പൂജാരിയുടെ ചോദ്യം അവളെ ഓർമ്മകളിൽ നിന്നുണർത്തി. കണ്ണുകൾ തുടച്ച്, ചുണ്ടത്ത് ഒരു ചിരി പടർത്തി പൂജാരിയെ നോക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു. “ആരും ഇല്ലാത്തവന് ഈശ്വരൻ തുണയുണ്ടാകും കുട്ടീ” പിന്നിൽ നിന്ന് പൂജാരിയുടെ വാക്ക് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു . “ഈശ്വരൻ ” ആ പദം ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ തൻ്റെ ജീവിതത്തിൽ ഇന്നോളം വരെ എത്തി നോക്കാത്തതും ആ നാമം തന്നെയാണ്! “പോയില്ലേ കുട്ടി ഇതുവരെ ?” ചോദ്യത്തിനൊപ്പം, പൂജാരി വാഴയിലയിൽ പൊതിഞ്ഞ നേദിച്ച പായസം അവൾക്കു നേരെ നീട്ടി. ” നടയടച്ചിട്ടിത്തിരി നേരായല്ലോ കുട്ടീ?” ” ഇത്തിരി നേരം ഈ ചുറ്റമ്പലത്തിനു ചുറ്റും പ്രാർത്ഥിക്കാമെന്നു വെച്ചു തിരുമേനി – ഇനിയൊരിക്കലും ഇങ്ങോട്ടേക്ക് ഒരു മടങ്ങി വരവില്ലെങ്കിലോ?” പൂജാരി നീട്ടിയ പായസം വാങ്ങി അവൾ, ഒരു നിമിഷം നടയിലേക്ക് നോക്കി നിന്നശേഷം നിറഞ്ഞ കണ്ണീരോടെ അലരിപൂക്കൾ വീണു കിടക്കുന്ന നനഞ്ഞ മണ്ണിലൂടെ നടന്നു .

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി അമ്പലം വലം വെക്കുന്ന അവളെയും നോക്കി നിന്ന പൂജാരിയുടെ കണ്ണുനിറഞ്ഞു. തകർത്തു പെയ്യുന്ന മഴയിലൂടെ കുടയും ചൂടി വീട്ടിലേക്ക് നടക്കുമ്പോൾ, ചരലിട്ട റോഡിൻ്റെ ഇരുവശത്തേക്കും അവൾ സങ്കടത്തോടെ നോക്കി. ഓർമ്മ വെച്ച നാൾ നടന്നു തുടങ്ങിയ പാത ! ഇരുവശത്തു പടർന്നു നിൽക്കുന്ന കോളാമ്പി പൂക്കളും, പല നിറത്തിലുള്ള കൊങ്ങിണി പ്പൂക്കളും. റോഡിനു കുറുകെ ശിഖരങ്ങളുയർത്തി നിൽക്കുന്ന കശുമാവിൽ തൂങ്ങി കിടക്കുന്ന മാങ്ങകൾ. റോഡിനതിരിട്ട്, ഉയർന്നു നിൽക്കുന്ന ശീമക്കൊന്നയിൽ നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. റോഡിനു വശങ്ങളിലായ് പടർന്നു കിടക്കുന്ന തൊട്ടാവാടി മഴ നനഞ്ഞ് മയങ്ങി കിടപ്പാണ്. അവൾ പതിയെ, ചെരിപ്പഴിച്ച് പാദങ്ങൾ തൊട്ടാവാടിക്കുമേൽ വെച്ചു. നേർത്ത മുള്ളുകൾ പാദങ്ങളെ നോവിക്കുമ്പോൾ, അവൾ പതിയെ കരയുകയായിരുന്നു. മുള്ളുകൊണ്ട,വേദന കൊണ്ടായിരുന്നില്ല…. ഇനിയൊരിക്കലും ഇതുപോലെ നിൽക്കാൻ പറ്റില്ലായെന്ന വേദന കൊണ്ടായിരുന്നു….. സങ്കടങ്ങളും, കഷ്ടപ്പാടുകളും അറിയാൻ മാത്രമുള്ള ഈ ജീവിതം ഇനിയാർക്കു വേണ്ടി നീട്ടണം? ഒരിത്തിരി വിഷം, ഈ നേദ്യപായസത്തിൽ കലർത്തി അമ്മയും മകളും കഴിക്കുന്നു! പരസ്പരം കെട്ടിപ്പിടിച്ച് മരണത്തിലേക്ക് പോകുമ്പോഴും, അമ്മയുടെ ചാരെ ചേർന്ന് കിടക്കണം. തൻ്റെ ശരീരം കൊത്തിവലിക്കാൻ കഴുകൻ കണ്ണുകളുമായ് വരുന്ന ശേഖരൻ മുതലാളി, കൺനിറയെ കാണണം അശരണരായ ഒരമ്മയുടെയും മകളുടെയും മരിച്ചുള്ള കിടപ്പ്. അപ്പോഴും മരിച്ചു കിടക്കുന്ന ഈ രാധയുടെ കണ്ണുകളിൽ വിജയത്തിൻ്റെ തിളക്കം അയാൾ കാണണം. ഓരോന്നും ഓർത്തു കണ്ണീർ വാർത്തു നടക്കുമ്പോൾ, തൻ്റെ കുടക്കീഴിലേക്ക് ഒരു ചെറുപ്പക്കാരൻ ഓടിക്കയറിയത് കണ്ട് അവൾ അമ്പരന്നു. നനഞ്ഞൊലിച്ച വസ്ത്രങ്ങളുമായി അധികാരത്തോടെ കുടയിൽ കയറി നിൽക്കുന്ന അയാളെ അവൾ സാകൂതം നോക്കി. ഇവിടം ഇയാളെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ എന്ന് അവൾ ഓർത്തു. “വണ്ടി ബ്രേക്ക് ഡൗണായി റോഡരികിൽ കിടന്നിരുന്ന വണ്ടി ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ തുടർന്നു. “കുറെ നേരം ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി.അല്ലെങ്കിലും ഈ കുഗ്രാമത്തിൽ ആര് – വരാനാ അല്ലേ?” ചോദ്യവും ഉത്തരവും സ്വയം പറഞ്ഞ് പൊട്ടി ചിരിക്കുന്ന അയാളെ അത്ഭുതത്തോടെ നോക്കിയ അവളുടെ നെഞ്ചിടിക്കുകയായിരുന്നു ” ആരെങ്കിലും കണ്ടാൽ?” അവളുടെ മിഴികൾ പതറി പതറി ചുറ്റുപാടും വീണുക്കൊണ്ടിരുന്നു. “മരിക്കാൻ പോകുന്ന ആൾക്കെന്തിനാ ഇത്ര പേടി?” അവളുടെ ഉള്ളറിഞ്ഞ പോലെയുള്ള ആ ചോദ്യം കേട്ട് അവൾ അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി. “നിങ്ങളാരാണ്? അതിനുത്തരം ഒരു പതിഞ്ഞ ചിരിയായിരുന്നു. “ഈശ്വരൻ ” “ഈശ്വരനോ? ” രാധയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു . ” അതേ – ഈശ്വരൻ തന്നെ ” അയാൾ അവൾക്കു തോളിലൂടെ കൈയിട്ടു. പരിഭ്രമം കൊണ്ട് അവൾ വിറച്ചെങ്കിലും, നിഷേധിക്കാൻ അവൾക്കാവുമായിരുന്നില്ല” മരണത്തിനു മുൻപ് ആരെങ്കിലുമൊന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചിരുന്നുവെങ്കിലെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. ” കുട്ടി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ഇതുവരെ ഈശ്വരൻ്റെ ആ കാരുണ്യം കിട്ടിയിട്ടില്ല അല്ലേ? കോരിച്ചൊരിയുന്ന മഴയിൽ, ഒരു കുടക്കീഴിലൂടെ അയാളോടൊപ്പം മുട്ടിയിരുമ്മി നടക്കുമ്പോൾ അവൾ വേലിക്കരികിൽ പൂത്തുനിൽക്കുന്ന പൂക്കളെ എന്തിനാണെന്നറിയാതെലജ്ജയോടെ നോക്കി. “നല്ല പേടിണ്ട് ല്ലേ? നന്നായി വിയർക്കുന്നുണ്ട്?”

അയാൾ പതിയെ ശ്വാസം അകത്തേക്ക് വലിച്ചു ” ഉള്ളിൽ നിറയെ സ്നേഹമുള്ള പെൺക്കുട്ടികളുടെ വിയർപ്പിന് കൊതിപ്പിക്കുന്ന സുഗന്ധമാണ്?” അയാൾ പതിയെ അവളുടെ മുഖം തന്നിലേക്ക് തിരിച്ച്‌ ആ വിടർന്ന മിഴികളിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്നു. “സ്നേഹം, ദയ, പ്രണയം, വാത്സല്യം എല്ലാം കൂട്ടിക്കുഴഞ്ഞ് ഓർമ്മകളെ തൊട്ടുണർത്തുന്ന സുഗന്ധം ” ” മഴതുള്ളിയേറ്റു നനഞ്ഞ രാധയുടെ മുഖം പതിയെ അയാൾ തുടക്കുമ്പോൾ, എതിർക്കാൻ ശക്തിയില്ലാതെ അവൾ നിന്നു. “എൻ്റെ അമ്മ വിയർക്കുമ്പോഴും ഇതേ സുഗന്ധമായിരുന്നു -പക്ഷേ അധികനാൾ അതേറ്റു കഴിയാൻ എനിക്ക് യോഗല്യായിരുന്നു ” കണ്ണുകൾ നിറഞ്ഞപ്പോൾ അയാൾ പതിയെ കുടക്കീഴിൽ നിന്നു, മഴയിലേക്കിറങ്ങി നിന്നു. ആകാശത്തേക്ക് മുഖം തിരിച്ച് അയാൾ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി. കണ്ണീരും മഴത്തുള്ളികളും ഇടകലരുമ്പോൾ, അയാളുടെ നെഞ്ചിടം വല്ലാതെ പിടക്കുന്നത് അവൾ കണ്ടു. അവൾ പതിയെ ചെന്ന് അയാളെ തൻ്റെ കുടക്കീഴിനുള്ളിലേക്ക് കൈപിടിച്ചു കയറ്റി. “കുട്ടി പേടിക്കണ്ട എനിക്ക് ഇങ്ങിനെയുള്ള ചിലവട്ടുകളുണ്ട്.സങ്കടം വന്നാൽ പെട്ടെന്ന് പൊട്ടിക്കരയുക, സന്തോഷം വന്നാൽ പൊട്ടിച്ചിരിക്കുക – പ്രണയം വന്നാൽ ഇങ്ങിനെ ചേർത്തു പിടിക്കുക ” പറഞ്ഞതും, അയാൾ അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. എതിർക്കാനാവാതെ ഒരു മുല്ലവള്ളി പോലെ അയാളിലേക്ക് പടർന്നു കയറി രാധ. മരണത്തിനു മുൻപേ ആ വ്യക്തിയെ ദൈവം വന്നു കാണുമെന്ന് എവിടെയോ കേട്ടിട്ടുണ്ട് അവൾ. ശക്തിയോടെ വന്ന കാറ്റിൽ കുട, ദൂരേയ്ക്ക് പറന്നുപോയി. ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളേറ്റ് രാധയുടെ നെറ്റിയിലെ ചന്ദനമലിയുന്നതും നോക്കി അവൻ പുഞ്ചിരിയോടെ നിന്നു. രാധയുടെ വലംകൈയിൽ പിടിച്ചിരുന്ന,നിവേദ്യ പായസം പൊതിഞ്ഞിരുന്ന വാഴയിലയിൽ മഴതുള്ളികൾ വീണു ചിതറുന്നത് കൗതുകത്തോടെ കണ്ടു അവൻ “എൻ്റെ ജാനകിയമ്മയുടെ മകളായിരുന്നു നീ അല്ലേ?” ചോദ്യം കേട്ടതും അമ്പരപ്പോടെ അവൾ അയാളെ നോക്കി. ” അമ്മയെ അറിയോ?” ചോദിക്കുമ്പോൾ ആകാംക്ഷ കൊണ്ട് അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. “അറിയോന്നോ? എന്നെ വളർത്തിയത് എൻ്റെ ജാനകിയമ്മയായിരുന്നു.” രാധ ചോദ്യഭാവത്തിൽ അവനെ നോക്കി. ” എൻ്റെ അഞ്ചാം വയസ്സിൽ അമ്മ മരിച്ചതിൽ പിന്നെ പത്തു വയസ്സു വരെ എന്നെ നോക്കിയത് ജാനകിയമ്മയായിരുന്നു ” അവൾ അവനെ വല്ലാത്ത ഒരു ആരാധനയോടെ നോക്കി. കുട്ടിക്കാലത്ത് എൻ്റെ വീട്ടിലേക്ക് പലതവണ വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓർമ്മയിൽ ആമുഖം വ്യക്തമാകുന്നില്ല. ” പത്താം വയസ്സ് മുതൽ അമ്മ വീട്ടിലായിരുന്നു വളർന്നത്- പിന്നെ ഇങ്ങോട്ട് വരലില്ലായിരുന്നു.” “അതെന്താ?” പഴയ കളിക്കൂട്ടുക്കാരനെ കിട്ടിയ സന്തോഷത്തിൻ അവൻ്റെ കൈയിൽ പിടിച്ചു രാധ. “വാ പെണ്ണേ കഥയൊക്കെ പിന്നെ ” അവൻ രാധയുടെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു. വിലകൂടിയ കാറിൻ്റെ കോ- സീറ്റിൽ അവളെ കയറ്റിയിരുത്തി ഡോർ അടച്ച്. അവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഫ്രണ്ട് ഗ്ലാസ്സിൽ വീഴുന്ന മഴ തുള്ളികൾക്കപ്പുറം ലോകം വിജനമായതു പോലെ അവൾക്കു തോന്നി. സ്റ്റിയറിങിൽ പിടിച്ച്, മുന്നോട്ടു നോക്കിയിരിക്കുന്ന അയാളെ അവൾ ഇടംകണ്ണിട്ടു നോക്കി. എത്ര ആലോചിച്ചിട്ടും ഈ മൊതലിൻ്റെ പഴയരൂപം മനസ്സിൽ പതിയുന്നില്ലല്ലോ ഈശ്വരാ! ‘ ഇന്നേയ്ക്ക് അമ്മ പോയിട്ട് ഇരുപത് വർഷമായി – അതിൻ്റെ ചടങ്ങുകൾക്ക് വേണ്ടിയാണ് ഞാൻ ആസ്ത്രേല്യയിൽ നിന്ന് ഇങ്ങോട്ടേക്ക് വന്നത് – അമ്മയുടെ ഓർമ്മകളിൽ മുഴങ്ങിയപ്പോൾ, ജാനകിയമ്മയെ കാണണമെന്നു തോന്നി.. ” അവൻ പതിയെ സീറ്റിൽ വെച്ചിരുന്ന രാധയുടെ കൈയ്ക്ക് മേൽ തൻ്റെ കൈ വെച്ചു. ” ബ്രേക്ക്ഡൗൺ ആയ വണ്ടി ഇപ്പോൾ ശരിയായോ?” ഒരു കള്ളച്ചിരിയോടെ രാധ അവനെ നോക്കിയെങ്കിലും, അവൻ്റെ നോട്ടം മഴവീണ് വെള്ളം കെട്ടികിടക്കുന്ന റോഡിലായിരുന്നു.. ”

ജാനകിയമ്മയാണ് എല്ലാ കാര്യവും പറഞ്ഞത് ” അവൻപൊടുന്നനെ ദേഷ്യത്തോടെ അവൾക്കു നേരെ തിരിഞ്ഞു. “നീ ഒരു പഠിച്ച പെൺക്കുട്ടിയല്ലേ? അവസാന ശ്വാസം വരെ പൊരുതേണ്ടേ? അവൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ നിറഞ്ഞ കണ്ണുകളോടെ അവളിരുന്നു. ” മണ്ടൂസ് – നിവേദ്യ പായസത്തിൽ വിഷം ചേർത്ത് കഴിച്ച് മരിച്ചാൽ സ്വർഗ്ഗത്തിലേക്ക് പോകുമെന്നു വെച്ചോ? ” ഒന്നും പറയാതെ അവൾ തളർച്ചയോടെ അവൻ്റെ തോളിലേക്കു ചാരിയിരുന്നു. “താങ്ങാൻ ആളുണ്ടെന്ന് ഉറപ്പിച്ചോ? ” “അത് ആദ്യം, പ്രണയം വന്നാൽ ഇങ്ങിനെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചിച്ചപ്പോൾ ഉറപ്പിച്ചു പോയതാണ് മോനെ” ഒരു കള്ള ചിരിയോടെ അവൾ തല കൊണ്ട് അവൻ്റെ നെഞ്ചിൽ മൃദുവായി ഇടിച്ചു. ” ഇപ്പോൾ മരിക്കണമെന്നു തോന്നുന്നുണ്ടോ?” രാധയുടെ ശിരസ്സ് തൻ്റെ നേർക്കാക്കി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവനത് ചോദിച്ചപ്പോൾ, “ഇല്ലായെന്ന് ” കണ്ണടച്ചു കാണിച്ചവൾ. പാടത്തിനു മുന്നിലെ റോഡിൽ കാർ നിർത്തി, പാടവരമ്പിലൂടെ വീട്ടിലേക്ക് മഴയിലൂടെ ഓടുമ്പോൾ, രാധ അവൻ്റെ കൈ മുറുകെ പിടിച്ചിരുന്നു. മരുന്നിൻ്റെയും, കുഴമ്പിൻ്റെയും രൂക്ഷഗന്ധം കാരണം ആരും കയറാത്ത അമ്മയുടെ റൂമിലേക്ക് അവൻ ഒരു മടിയുമില്ലാതെ കയറുന്നതും, ആ ശിരസ്സിൽ തലോടി സംസാരിക്കുന്നതും വല്ലാത്ത കൗതുകത്തോടെ നോക്കി നിന്നു രാധ. അമ്മയെ തൻ്റെ ദേഹത്തേക്ക് ചാരിയിരുത്തി, പൊടിയരി കഞ്ഞി സ്പൂണിലാക്കി വായിലേക്ക് ഒഴിക്കുന്നത് കണ്ടപ്പോൾ രാധയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “എനിക്ക് ഒരുപാട് കഞ്ഞി കോരിത്തന്നിട്ടുള്ളതാണ് – അമ്പിളിമാമനെ പിടിച്ചു തരാമെന്ന് പറഞ്ഞ് പറ്റിച്ചുകൊണ്ട് – അല്ലേ കള്ളി ജാനകിയമ്മേ ?” അവൻ്റെ ചോദ്യം കേട്ടതും, തൻ്റെ വിറയ്ക്കുന്ന ചുണ്ടുകൾ അവൻ്റെ കവിളിൽ ചേർത്തു ജാനകിയമ്മ! ” ൻ്റെ ദീപുമോനെ” ആ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു തുളുമ്പി തുടങ്ങിയിരുന്നു അപ്പോൾ ‘ ” ഇത്തിരി കട്ടൻ വെക്ക് പെണ്ണേ ” അധികാരത്തോടെ അവനത് പറഞ്ഞതപ്പോൾ സന്തോഷ കണ്ണീരോടെ തലയാട്ടി അവൾ. ” ഇപ്പോ വെക്കാം ദീപുമോനെ” അവൾ ചിരിയോടെ അവൻ്റെ തലയിൽ തലോടി അടുക്കളയിലേക്ക് നടന്നു. ചായയ്ക്ക് കഴിക്കാൻ ഇലയടയുണ്ടാക്കുമ്പോൾ, മുറ്റത്തു നിന്നുയർന്ന ശബ്ദം കേട്ടു അവൾ കാതോർത്തു. ശേഖരൻ മുതലാളിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതും, അവൾ കിളിവാതിലൂടെ ഭീതിയോടെ മുറ്റത്തേക്ക് നോക്കി. നിറഞ്ഞു പെയ്യുന്ന മഴയിൽ -ഒരു കാലൻ കുടയ്ക്ക് താഴെ മുണ്ടും മടക്കികുത്തി, ചോര കണ്ണുകളോടെ മുറ്റത്ത് നിന്ന് അലറുകയായിരുന്നു അയാൾ. അവൾ ഭീതിയോടെ അടുക്കളയിൽ നിന്ന് ഓടി, ശേഖരൻ മുതലാളിക്കു മുന്നിൽ കൈകൂപ്പിനിന്നു. ഒരു നിമിഷം, ഇറയത്ത് നിന്ന് മുറ്റത്തേക്ക് ഇറങ്ങി വന്ന ദിപുവിൻ്റെ കൈപ്പത്തി അവളുടെ കവിളിൽ ശക്തിയോടെ പതിച്ചു. ഞെട്ടിത്തെറിച്ച് രാധ തിരിഞ്ഞു നോക്കുമ്പോൾ, കോപാക്രാന്തനായി തനിക്കു നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ദീപുവിനെയാണ്. ” ഞാൻ ജീവനോടെയിരിക്കുമ്പോൾ, നീ ആരുടെ മുന്നിലും കെഞ്ചുകയോ കാലു പിടിക്കുകയോ അരുത്. മനസ്സിലായോടീ? ” അവൾ ഭീതിയോടെ തലയാട്ടി ഇറയത്തേക്ക് കയറി നിന്നു. ദീപൂ ,ശേഖരൻ മുതലാളിയുടെ അടുത്തേക്ക് പതിയെ നടന്നടുത്തു. “എൻ്റെ പെണ്ണിൻ്റെ അടുത്തേക്ക് അനാവശ്യത്തിന് വന്നാൽ നോക്കിയിരിക്കാൻ ഞാൻ, അമ്മയെ -നെഞ്ചിൽ ചവിട്ടി കൊല്ലുന്നത് കണ്ട് പേടിച്ചിരുന്ന ആ അഞ്ച് വയസ്സുക്കാരൻ ദീപുവല്ലാന്ന് ഓർക്കണം” ദീപു ഓരോ അടി മുന്നോട്ടു വെക്കുന്തോറും, അയാൾ ഭീതിയോടെ പിന്നോട്ട് നടന്നു. ”

ഇത് എൻ്റെ അമ്മയുടെ സ്ഥലമാണ്. അല്ലാതെ നിങ്ങടെ രണ്ടാം കെട്ടുക്കാരിയുടെതല്ല ” വായിൽ നിറഞ്ഞ മഴവെള്ളം അവൻ ശക്തിയോടെ പുറത്തേക്ക് തുപ്പി. “ഇവിടെ നിന്ന് ഇവരെ കുടിയൊഴിപ്പിക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല – അതും പറഞ്ഞ് ഇനി ഈ വഴിക്ക് വന്നാൽ സ്വന്തം തന്തയാണെന്നുള്ള കാര്യം പൂർണ്ണമായും മറക്കും ഞാൻ ” പറഞ്ഞു തീർന്നതും, മഴയിൽ നിന്ന് ഇറയത്തേക്ക് കയറി രാധയുടെ കൈയും പിടിച്ച് അകത്തേക്ക് കയറി വാതിലടച്ചു ദീപു . “കട്ടനെവിടെ പെണ്ണേ ?” “ഇപ്പം തരാവേ?” കവിളിൽ തടവിക്കൊണ്ട് അടുക്കളയിലേക്ക് ഓടുന്ന രാധയെ കണ്ടപ്പോൾ ദീപുവിന് ചിരി പൊട്ടി. ചായയും, ഇലയടയുമായി മക്കൾ അകത്തേക്ക് വന്നപ്പോൾ, ജാനകിയമ്മയുടെ കണ്ണിൽ നിന്ന് വർഷങ്ങൾക്കു ശേഷം, സന്തോഷക്കണ്ണീർ കുത്തിയൊഴുകുകയായിരുന്നു! ……

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ,

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. 

Advertisement

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular

error: Content is protected !!