Love
എനിക്ക് നിന്നെയല്ലാതെ മറ്റൊരാളെയും എൻ്റെ ഭാര്യയായി സങ്കല്പിക്കാൻ കഴിയില്ല…

രചന: സജി തൈപ്പറമ്പ്.
“അതെങ്ങനെ ശരിയാവും വല്യേട്ടാ .. മീനു, നന്ദൻ്റെ പെണ്ണാണെന്നല്ലേ, ചെറുപ്രായം മുതലേ കുട്ട്യോളോട് നമ്മൾ പറഞ്ഞ് വച്ചിരിക്കുന്നത്, എന്നിട്ടിപ്പോൾ, അവളുടെ ഇളയവളായ വൈദേഹിയെ മതിയെന്ന് പറഞ്ഞാൽ ,മീനാക്ഷിയോട് ഞാനെന്ത് സമാധാനം പറയും” ശോഭ, തൻ്റെ വല്യേട്ടനായ വാസുദേവനോട് ചോദിച്ചു. “അങ്ങനെ, പണ്ട് പലതും പറഞ്ഞിട്ടുണ്ടാവും, എന്ന് വച്ച് ഇപ്പോൾ അതും പറഞ്ഞോണ്ടിരിക്കാൻ പറ്റുമോ? ശോഭേ .. നന്ദു ഇപ്പോൾ പഴയ ആളല്ല. അവൻ നല്ല ഒന്നാം തരം സർക്കാർ ജോലിക്കാരനാ, നീ തന്നെ പറ ,അവനോടൊപ്പം ജീവിക്കാൻ യോഗ്യതയുള്ളത്, കഴിഞ്ഞ ദിവസം ടീച്ചറായി ജോലിക്ക് കയറിയ വൈദേഹിക്കാണോ? അതോ പത്താം ക്ളാസ്സ് തോറ്റതിന് ശേഷം, അടുക്കളയിലെ കരിയും പുകയും കൊണ്ട് കരിവാളിച്ച് പോയ, മീനാക്ഷിക്കാണോ? എൻ്റെ മോന് വേറെ ജോലിക്കാരായ പെൺകുട്ടികളെ കിട്ടാഞ്ഞിട്ടല്ല, ഭർത്താവില്ലാതെ രണ്ട് പെൺകുട്ടികളുമായി കഴിയുന്ന എൻ്റെ സഹോദരിക്ക്, കുറച്ച് ആശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചിട്ടാ” തൻ്റെ ആങ്ങളയുടെ സംസാരത്തിലെ മുന്നറിയിപ്പ് ശോഭയെ പരിഭ്രാന്തയാക്കി. “അത് പിന്നെ വല്യേട്ടാ… മൂത്തവളെ നിർത്തിയിട്ട്, ഇളയവളെ കെട്ടിച്ച് വിട്ടാൽ നാട്ട്കാരെന്ത് പറയും?” “നാട്ട്കാരോട് പോയി പണി നോക്കാൻ പറയെടീ , നിനക്കങ്ങനെ ഒരു വിഷമമുണ്ടെങ്കിൽ, ഈ കല്യാണം കഴിഞ്ഞിട്ട്, പിറ്റേ വർഷം തന്നെ നല്ല ഒരു കൂലി പണിക്കാരനെ കണ്ട് പിടിച്ച്, മീനാക്ഷിയുടെയും കല്യാണം, നമുക്ക് ഗംഭീരമായി നടത്താം എന്താ പോരേ?” “അത് തെറ്റില്ലാത്ത ഒരു തീരുമാനമാണെന്ന്, ശോഭയ്ക്ക് തോന്നി ,മക്കൾ രണ്ട് പേരും തനിക്ക് ഒരു പോലെയാണ്, നന്ദു തൻ്റെ ആങ്ങളയുടെ മോനായത് കൊണ്ട് മാത്രമല്ല ,ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണവനെ, യാതൊരു ദു:ശ്ശീലങ്ങളുമില്ലാതെ വളർന്ന്, ഒരു ചെറുപ്പക്കാരനായ് അവൻ ഉദ്യോഗം വാങ്ങിയപ്പോൾ, അത് തൻ്റെ മീനാക്ഷിയുടെ ഭാഗ്യമാണെന്ന് കരുതി ഒത്തിരി സന്തോഷിച്ചു. പക്ഷേ ജോലിയും പഠിപ്പുമില്ലാത്ത, അവൾക്ക് പകരം വൈദേഹിയെ മതിയെന്ന് പറയുമ്പോൾ, തനിക്ക് മറുത്ത് പറയാനും കഴിയില്ല, കാരണം രണ്ട് പേരും, രണ്ട് കണ്ണുകൾ പോലെ തനിക്ക് പ്രിയപ്പെട്ടവരാണ്.”
പൂമുഖത്തെ സംസാരമെല്ലാം അകത്ത് നിന്ന മീനാക്ഷി കേൾക്കുന്നുണ്ടായിരുന്നു, അമ്മാവൻ്റെ തീരുമാനം തന്നെയായിരിക്കുമോ നന്ദേട്ടൻ്റെതും , തന്നെ പോലൊരു പൊട്ടി പെണ്ണിനെക്കാൾ നല്ലത്, വിദ്യാഭ്യാസവും വിവരവുമുള്ള ഒരു ടീച്ചറ് തന്നെയാണെന്ന് അദ്ദേഹത്തിനും തോന്നിക്കാണും നന്ദേട്ടനോട് തനിക്ക് പ്രണയമായിരുന്നില്ല, അതിനുമപ്പുറം ഒരു തരം ആരാധനയായിരുന്നു, പഠിപ്പ് കൊണ്ടും സൗന്ദര്യം കൊണ്ടും, തന്നെക്കാൾ ഒരു പാട് ഉയരെയായിരുന്ന നന്ദേട്ടനോടുള്ള ആരാധന ,പക്ഷേ നേരിൽ കാണുമ്പോൾ പേടിയായി മാറുമായിരുന്നു . ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നന്ദേട്ടനെ, വെക്കേഷന് മാത്രമേ മീനാക്ഷി കാണാറുണ്ടായിരുന്നുള്ളു , വീട്ടിലെത്തിയാൽ തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് ,അവൻ ഇടയ്ക്കിടെ കയറി വരും, മീനാക്ഷിയോടും, വൈദേഹിയോടും മുറച്ചെറുക്കനാണെന്ന സ്വാതന്ത്ര്യം കാണിക്കാതെ ,എപ്പോഴും ഒരകലം പാലിച്ച് നില്ക്കാൻ ,അയാൾ ശ്രദ്ധിച്ചിരുന്നു, ചലപില സംസാരിക്കുന്ന വൈദേഹിയോട്, തമാശ പറഞ്ഞിരിക്കുന്ന നന്ദുവിന്, ചായകൊണ്ട് കൊടുക്കുമ്പോൾ, മീനാക്ഷിയുടെ കൈകൾക്ക് എപ്പോഴും ഒരു വിറയലുണ്ടായിരുന്നു, അതവൾക്ക് നന്ദനോട് പ്രണയമുള്ളത് കൊണ്ടാണെന്ന്, ഉള്ളിലിരുന്നാരോ പറയുന്നതായി തോന്നുമ്പോഴെ, തൻ്റെ മനസ്സിനെ അവൾ വിലക്കുമായിരുന്നു, യോഗ്യനായ നന്ദേട്ടന്, താൻ ഒരിക്കലും ചേരില്ലെന്ന് ,പക്ഷേ ഇപ്പോൾ അമ്മാവൻ അങ്ങനെയൊക്കെ പറഞ്ഞിട്ട്, അമ്മയുടെ സമ്മതവും വാങ്ങി പോയപ്പോൾ, നെഞ്ചിനുള്ളിൽ സങ്കടത്തിൻ്റെ ഒരു ഉറവ പൊട്ടിയൊലിച്ച് വരുന്നതായി, അവൾക്ക് തോന്നി. പാടില്ല, നന്ദേട്ടനെ തനിക്ക് വിധിച്ചിട്ടില്ല ,അയാൾ തൻ്റെ പ്രിയപ്പെട്ട അനുജത്തിക്കുള്ളതാണ് ,പണ്ട് മുതലേ താനങ്ങനെയായിരുന്നല്ലോ? തനിക്ക് വാങ്ങുന്ന കളിപ്പാട്ടവും ചോക്ളേറ്റും കൂടി, താനവൾക്ക് കൊടുക്കുമായിരുന്നു, അത്രയ്ക്ക് ഇഷ്ടമാണ് തനിക്കവളെ, ഇതും അത് പോലെ താനവൾക്ക് വിട്ട് കൊടുക്കും. നന്ദേട്ടനും വൈദേഹിയും തമ്മിലാണമ്മേ.. ഒന്നാകേണ്ടത്, അല്ലേലും, എനിക്കിപ്പോഴെ കല്യാണമൊന്നും വേണ്ട, ഞാനെൻ്റെ അമ്മയോടൊപ്പം കുറച്ച് നാള് കൂടെ ജീവിച്ചോട്ടെ അമ്മ അവളുടെ അരികിലെത്തി, സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പേ മീനാക്ഷി ,അമ്മയോട് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. പക്ഷേ ,മകളുടെ ആ പുഞ്ചിരിക്ക് കണ്ണീരിൻ്റെ നനവും, വാക്കുകളിൽ ഗദ്ഗധവും നിറഞ്ഞിരിപ്പുണ്ടെന്ന്, ആ അമ്മയ്ക്ക് മനസ്സിലായിരുന്നു . നിനക്കും കിട്ടും മോളെ.. നിന്നെ മനസ്സിലാക്കാൻ കഴിയുന്ന നല്ലൊരു പയ്യനെ ,അത് അമ്മ കണ്ടെത്തിത്തരും മകളെ സമാധാനിപ്പിക്കാനെന്നോണം ശോഭ പറഞ്ഞു. അങ്ങനെ രണ്ട് മാസത്തിന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ നന്ദൻെറയും ,വൈദേഹിയുടെയും വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയായി. ഇതിനിടയിൽ ജോലി സ്ഥലത്ത് നിന്ന് നന്ദനും, വൈദേഹിയും ഇടയ്ക്കിടെ വീട്ടിൽ വരുമ്പോൾ, മറ്റുള്ളവർ കേൾക്കാതെ മാറി നിന്ന് പരസ്പരം സംസാരിക്കുകയും, പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത്, അടുക്കളയുടെ വെൻ്റിലേഷനിലൂടെ മീനാക്ഷി കാണുന്നുണ്ടായിരുന്നു, എന്തൊരു ചേർച്ചയാണ് അവര് തമ്മിൽ ,അവർ പരസ്പരം മനസ്സിലാക്കിയവരാണ്, അവരുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പാകാതെ, ഒഴിഞ്ഞ് മാറിയ ,തൻ്റെ തീരുമാനം ശരിയായിരുന്നെന്ന്, അവൾ ഒരിക്കൽ കൂടി മനസ്സിനെ ബോധ്യപ്പെടുത്തി. രണ്ട് മാസം പെട്ടെന്ന് പോയി, കല്യാണ ദിവസമെത്തി ,തലേ ദിവസത്തെ റിസപ്ഷനും കഴിഞ്ഞ്, പാതിരാത്രിയായപ്പോഴാണ് മീനാക്ഷിയും, വൈദേഹിയും ഉറങ്ങാനായി കയറിയത്, പിറ്റേന്ന് അഞ്ച് മണിക്ക് ഉണർന്ന ശോഭ, മക്കളെ വിളിച്ചുണർത്തി.
രണ്ട് പേരും കുളിച്ച് ശുദ്ധിയായി അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചിട്ട് വാ ,മുഹൂർത്തം ഒൻപതരയ്ക്കാ, നിങ്ങള് വന്നിട്ട് വേണം, ബാക്കിയുള്ള ഒരുക്കങ്ങളോക്കെ നടത്താൻ ശോഭ ധൃതിവച്ചു. കുളി കഴിഞ്ഞ് ആറ് മണിയോടെ, രണ്ട് പേരും അമ്പലത്തിലെത്തി. ചേച്ചി ഇവിടെ നിന്ന് പ്രാർത്ഥിക്ക് ഞാൻ കമ്മിറ്റി ഓഫീസിൽ പോയി പൂജയ്ക്കുള്ള പൈസയടച്ച് രസീത് വാങ്ങിയിട്ട് വരാം വൈദേഹി പോയപ്പോൾ ,മീനാക്ഷി നടയിൽ നിന്ന് കൊണ്ട് ,കണ്ണടച്ച് അനുജത്തിക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ,രസീത് വാങ്ങാൻ പോയ വൈദേഹിയെ കാണാതെ ,മീനാക്ഷി കമ്മറ്റി ഓഫീസിലേക്ക് നടന്നു. പക്ഷേ, അവിടെ ചെന്നപ്പോൾ ഓഫീസ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. പരിഭ്രമത്തോടെ ,മീനാക്ഷി അനുജത്തിയെ അന്വേഷിച്ച് അമ്പലത്തിന് വലംവച്ചു. നിരാശയായിരുന്നു ഫലം. “എന്താ കുട്ടീ .. എന്താ ഇവിടെ നില്ക്കുന്നത്?” ഒറ്റയ്ക്ക് നില്ക്കുന്ന മീനാക്ഷിയോട് ,തൊഴാനെത്തിയ അയൽപക്കത്തെ സരസ്വതി ചോദിച്ചു. “അത് … വൈദേഹി എൻ്റെ കൂടെ വന്നതാണ് ,ഇപ്പോൾ കാണാനില്ല” “ആ കുട്ടി, ഒരു ചെറുപ്പക്കാരനോടൊപ്പം ബൈക്കിൽ കയറി പോകുന്നത് കണ്ടല്ലോ ,മോള് വീട്ടിലോട്ട് ചെല്ല്, അവളിപ്പോൾ അവിടെയെത്തിക്കാണും” “ങ്ഹേ, തന്നെയിവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് ,അവള് ആരുടെയോ ബൈക്കിൽ കയറി പോയെന്നോ? വിശ്വസിക്കാൻ പറ്റുന്നില്ല , ചിലപ്പോൾ തന്നെ കാണാഞ്ഞിട്ട് പോയതായിരിക്കും, എന്തായാലും വീട്ടിൽ ചെന്നിട്ട് അവളെ നല്ല രണ്ട് ചീത്ത പറയണം, കുറച്ച് നേരം കൊണ്ട്, മനുഷ്യൻ ആകെ വിഷമിച്ച് പോയി.” മീനാക്ഷി വേഗം വീട്ടിലേക്ക് നടന്നു. “അവളെന്തിയേടി.. എത്ര നേരമായി നിങ്ങള് പോയിട്ട് ,ബ്യൂട്ടീഷൻ വന്നിട്ട് അവളെ തിരക്കുവാ?” തന്നെ കണ്ടപ്പോഴുള്ള അമ്മയുടെ ചോദ്യം, മീനാക്ഷിയെ തളർത്തിക്കളഞ്ഞു. “അപ്പോൾ അവളിങ്ങോട്ടല്ലേ വന്നത്?” മീനാക്ഷി നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു ,അത് കേട്ടതും, ശോഭ അലമുറയിട്ടു കരഞ്ഞു. പെങ്ങളുടെ വീട്ടിൽ നിന്നും നിലവിളി ഉയരുന്നത് കേട്ട, വാസുദേവനും നന്ദുവും അങ്ങോട്ടോടി വന്നു. മീനാക്ഷി പറഞ്ഞത് കേട്ട് ,അവർ രണ്ട് പേരും സ്തബ്ധരായി. “നിർത്തെടീ.. നിൻ്റെ കരച്ചില് നീ കഷ്ടപ്പെട്ട് വളർത്തി ഒരു ജോലിക്കാരിയാക്കിയതിൻ്റെ പ്രതിഫലമാണ്, അവൾ നിനക്ക് തന്നിട്ട് പോയത് ,കുറച്ച് കഴിഞ്ഞ് കല്യാണം കൂടാൻ വരുന്നവരോട്, ഞാനെന്ത് സമാധാനം പറയും ,എൻ്റെ മകൻ കെട്ടാനിരുന്ന പെണ്ണ് കണ്ടവൻ്റെ കൂടെ ഒളിച്ചോടി പോയെന്നോ? അതിലും ഭേദം ഞാൻ ആത്മഹത്യ ചെയ്യുന്നതാ ,വന്നത് വന്നു ,ശോഭേ നീ മീനാക്ഷിയെ ഒരുക്ക്, പഠിപ്പും ജോലിയുമില്ലെങ്കിലും, അവളും നന്ദുൻ്റെ മുറപ്പെണ്ണാണ് ,നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ, ഇവരുടെ കല്യാണം നടക്കണം” വാസുദേവൻ കർക്കശമാമൊരു നിലപാടെടുത്തു. അച്ഛാ… അതിന് മുമ്പ് എനിക്ക് മീനാക്ഷിയോട് തനിച്ച് സംസാരിക്കണം, അവളുടെ സമ്മതം കൂടി അറിയണമല്ലോ?
അല്ലാതെ അമ്മാവൻ്റെയും, അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി ,ഒരിക്കലും അവളെ എൻ്റെ ഭാര്യയാക്കാൻ ഞാനുദ്ദേശിക്കുന്നില്ല” നന്ദൻ ഇടയ്ക്ക് കയറി പറഞ്ഞു . “ഉം ശരി, നിങ്ങള് സംസാരിക്ക് പക്ഷേ തീരുമാനം അനുകൂലമായിരിക്കണം, ഞാൻ അപ്പുറത്തോട്ട് പോകുവാ” വാസുദേവൻ പോയിക്കഴിഞ്ഞപ്പോൾ നന്ദു ,മീനാക്ഷിയെയും വിളിച്ചോണ്ട് അടുക്കളപ്പുറത്തേയ്ക്ക് പോയി. മീനു.., വൈദേഹി എങ്ങോട്ടും പോയിട്ടില്ല ,അവൾ എൻ്റെ കൂട്ടുകാരനൊപ്പം മുഹൂർത്തം കഴിയുന്നത് വരെ ഒന്ന് മാറി നില്ക്കാൻ പോയതാ ,അത് ഞങ്ങളുടെ ഒരു പ്ളാനിങ്ങായിരുന്നു , “പ്ളാനിങ്ങോ? എന്തിന് എനിക്കൊന്നുo മനസ്സിലാകുന്നില്ല” “എടീ പൊട്ടീ .. എനിക്ക് നിന്നെയല്ലാതെ മറ്റൊരാളെയും എൻ്റെ ഭാര്യയായി സങ്കല്പിക്കാൻ കഴിയില്ല, അത് നിന്നെക്കാൾ നന്നായി വൈദേഹിക്കറിയാം, ഇതെങ്ങാനും അച്ഛനോട് പറഞ്ഞാൽ, അച്ഛൻ എനിക്ക് വേറെ കല്യാണാലോചന നടത്തും, അച്ഛൻ ഒരു ബൈപാസ്സ് കഴിഞ്ഞിരിക്കുന്നത് കൊണ്ട്, എനിക്കതിന് സമ്മതിക്കാതിരിക്കാനും കഴിയില്ല, അതറിയാവുന്നത് കൊണ്ടാണ്, ഞാനീ ആലോചന ആദ്യം മുതലേ എതിർക്കാതിരുന്നത്, മുഹൂർത്തം വരെ ഇതിങ്ങനെ കൊണ്ട് പോകാമെന്നും, സമയമാകുമ്പോൾ വൈദേഹി കുറച്ച് നേരത്തേക്ക് മാറി നില്ക്കാമെന്നും, അതിനുള്ളിൽ അവൾ മറ്റൊരാളുമായി ഒളിച്ചോടിയെന്ന വാർത്ത സ്വാഭാവികമായി പരക്കുമെന്നും, അങ്ങനെ ഞാനായിട്ട് നാണക്കേട് ഒഴിവാക്കാൻ നിന്നെ പ്രൊപ്പോസ് ചെയ്യാമെന്നുമുള്ള ബുദ്ധി, വൈദേഹിയാണ് പറഞ്ഞത് പക്ഷെ ,എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല ,അച്ഛൻ തന്നെ എല്ലാം ശുഭമാക്കി തന്നു ,ഈ കാര്യം ഞങ്ങളെ കൂടാതെ നിനക്ക് മാത്രമെ അറിയു നന്ദു പറഞ്ഞത് കേട്ട് തരിച്ച് നില്ക്കുകയായിരുന്നു മീനാക്ഷി. “പക്ഷേ നന്ദേട്ടാ.. അവൾ തിരിച്ച് വരുമ്പോൾ ,ഇത് ഒരു പ്ളാനിങ്ങായിരുന്നെന്ന് അമ്മാവനറിഞ്ഞാൽ, പിന്നെ എന്താ നടക്കുകയെന്നറിയാമല്ലോ?” “അതോർത്ത് നീ പേടിക്കേണ്ട, ഇതാരുമറിയില്ല ,നമ്മുടെ വിവാഹം കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്ന വൈദേഹി പറയാൻ പോകുന്നത്, കല്ല് വച്ചൊരു നുണയാണ് ,എനിക്ക് ആക്സിഡൻ്റായെന്നും പറഞ്ഞ്, ഒരാൾ അവളെ കൂട്ടികൊണ്ട് പോയതായിരുന്നെന്നും, പിന്നീട് അതൊരു ചതിയായിരുന്നു എന്ന് മനസ്സിലാക്കി, രക്ഷപെട്ട് ഓടി വന്നതാണെന്നും, അതിനിടയിൽ തന്നെ കുറിച്ച് അന്വേഷിക്കാതിരുന്ന അച്ഛനെയും, അമ്മായിയെയും അവൾ കുറ്റപ്പെടുത്തി സംസാരിക്കും, അതോടെ നിൻ്റെ അമ്മാവൻ ക്ളോസ്സ് , പിന്നീട് താൻ ചെയ്ത അവിവേകത്തിന്, അവളോട് മാപ്പ് ചോദിച്ചിട്ട്, എൻ്റെ മോനെക്കാൾ നല്ലൊരു പയ്യനെ നിൻ്റെയമ്മാവൻ നിനക്ക് കണ്ടെത്തിത്തരുമെന്ന് പറയുന്നതോടെ, എല്ലാം ശുഭം” “അമ്പടാ … ആള് കൊള്ളാമല്ലോ? നന്ദേട്ടൻ ഇവിടെങ്ങും ജനിക്കേണ്ട ആളായിരുന്നില്ല” അവൾ നന്ദൻ്റെ വയറ്റിൽ, ആരും കാണാതെ ഒരു നുള്ള് കൊടുത്തു. “ഇവിടെ ജനിച്ചത് കൊണ്ടല്ലേടീ.. എനിക്ക് നിന്നെപ്പോലൊരു പൊട്ടിപ്പെണ്ണിനെ കിട്ടിയത്” നന്ദു സ്നേഹത്തോടെ അവളുടെ ചെവിയിൽപ്പിടിച്ച് തിരുമ്മി.
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……