Connect with us

Love

ചിരി മനസ്സിലേക്കോടിയെത്തിയപ്പോൾ അവൾ കണ്ണുകൾ ഒന്നുകൂടി ഇറുക്കിയടച്ചു…

Published

on

രചന: അമ്മു സൗമ്യ

പതിവില്ലാത്ത ബസ് യാത്രയുടെ ആലസ്യത്തിൽ കണ്ണുകളടച്ച് അവളെങ്ങനെ ആ വിന്ഡോ സീറ്റിൽ ചാരിക്കിടന്നു.. ബസ് എവിടെയെത്തിയെന്നു പോലുമറിയില്ല.. പരിചയമില്ലാത്ത പാതയോരങ്ങൾ.. ആളുകൾ.. താൻ ചെയ്തത് വിഡ്ഢിത്തമായിപ്പോയോ..?? നേരിട്ടൊരു പരിചയവും ഇല്ലാത്ത ആ സൗഹൃദങ്ങളെ തേടി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഈ ബസിൽ.. അതും രാത്രി ഒറ്റയ്ക്ക്.. ചെറിയൊരു ഭയം അവളെ തഴുകിത്തലോടാൻ തുടങ്ങി. എതിർസീറ്റിൽ ഇരിക്കുന്ന കറുത്തു തടിച്ച ആ കൊമ്പൻമീശക്കാരന്റെ വികൃതമായ ചിരി മനസ്സിലേക്കോടിയെത്തിയപ്പോൾ അവൾ കണ്ണുകൾ ഒന്നുകൂടി ഇറുക്കിയടച്ചു. ബസ് ഏതോ സ്റ്റോപ്പിലെത്തിയപ്പോൾ ഒരാൾ തന്റെയടുത്തു വന്നിരുന്നത് അവൾ അറിഞ്ഞു. “അതേ.. അല്പം ഒന്നൊതുങ്ങി ഇരുന്നിരുന്നെങ്കിൽ എനിക്കിത്തിരി വിശാലമായി ഇരിക്കാമായിരുന്നു..” ശബ്ദം കേട്ട് അവൾ കണ്ണുകൾ പതിയെ തുറന്നു . വെളുത്തു സുമുഖനായ ഒരു ചെറുപ്പക്കാരൻ. കയ്യിൽ ഒരു വലിയ ബാഗും വിലകൂടിയ മൊബൈൽ ഫോണും. “ഇയാൾക്ക് വന്നിരിക്കാൻ വേറെ സ്ഥലമൊന്നും കണ്ടില്ലേ? ശല്യം ” ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് അവൾ അല്പം ഒതുങ്ങിയിരുന്നു. “സോറി ടോ.. വേറെ സീറ്റ് ഇല്ലാത്തതുകൊണ്ടാട്ടോ.. ലോങ്ങ്‌ ട്രിപ്പ്‌ ആണേ.. ” അയാൾ പുഞ്ചിരിച്ചു. അവൾ നോക്കി. ശരിയാണ്, ഒരു സീറ്റ് പോലും ഒഴിവില്ല. എന്നാലും എന്തോ ഒരു ഭയം അവളിൽ പിടിമുറുക്കി. “ദൈവമേ.. ഇവന്റെയൊക്കെ സ്വഭാവം എന്താണെന്ന് ആർക്കറിയാം.. രാത്രി ഒരു പെൺകുട്ടിയെ തനിച്ചു കിട്ടിയാൽ.. ” മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് അവൾ ഒന്നുകൂടി ഒതുങ്ങിയിരുന്നു. അയാളാകട്ടെ ഇയർ ഫോൺ മൊബൈലിൽ കണക്ട് ചെയ്ത് ചെവിയിൽ തിരുകി കണ്ണടച്ചിരിക്കുകയാണ്. പതിയെ അവളും കണ്ണുകളടച്ചു.

എന്തോ ബഹളം കേട്ടാണ് അവരിരുവരും കണ്ണുകൾ തുറന്നത്. ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ആളുകളൊക്കെ പുറത്തിറങ്ങി നിൽക്കുന്നു. “ഞാൻ ഒന്നു നോക്കിയിട്ട് വരാം.” ആരോടെന്നില്ലാതെ പറഞ്ഞ് അയാൾ പുറത്തേക്ക് പോയി. അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു . ആ കൊമ്പൻ മീശക്കാരൻ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു. അവൾ ഭയത്തോടെ വാച്ചിലേക്ക് നോക്കി. സമയം 12.15.ഫോൺ ആണെങ്കിൽ ചാർജ് ഇല്ലാതെ ഓഫായിക്കഴിഞ്ഞു . ഒന്നും വേണ്ടിയിരുന്നില്ല.. അവൾ ഓർത്തു… മാതാപിതാക്കളെയും കുഞ്ഞനിയനെയും ഒരപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തതിന്റെ ഷോക്കിൽ വിഷാദത്തിനടിമപ്പെട്ടു പോയൊരു പെൺകുട്ടി , ശിഖ !! ഏകാന്തതയിൽ നിന്നു രക്ഷ നേടാൻ വായനയിലും എഴുത്തിലും അതീവ താല്പര്യമുണ്ടായിരുന്ന അവൾ ഒരു ഓൺലൈൻ സാഹിത്യകൂട്ടായ്മയിൽ അംഗമായി. പരസ്പരം കാണാതെ, സംസാരിക്കാതെ അക്ഷരങ്ങളിൽക്കൂടി മാത്രം അറിഞ്ഞ കുറച്ചുപേർ.. ഏഴുപേരായി തുടങ്ങിയ ആ കൂട്ടായ്മയിലെ അംഗങ്ങൾ ഇന്ന് ഏഴായിരവും കഴിഞ്ഞിരിക്കുന്നു. അതിൽ ചിലരോട് വല്ലാത്തൊരടുപ്പം. എഴുതുന്നത് ഏകദേശം ഒരേ ആശയങ്ങൾ.. കാഴ്ചപ്പാടുകൾ.. അക്ഷരങ്ങളാൽ മാത്രം പരസ്പരമറിഞ്ഞ അവരിൽ അഞ്ചുപേർക്കിടയിൽ ഒരു പ്രത്യേക സൗഹൃദം വളർന്നുവന്നു. കരുൺ മേനോൻ, മഹിത, മുകിൽ, ശീതൾ,ശിഖ.. !! അവരഞ്ചുപേർ ചേർന്ന് പിന്നീട് ഒരു പേർസണൽ ഗ്രുപ്പ് ഉണ്ടാക്കി. കളിയും ചിരിയും തമാശകളും എഴുത്തുകളുമൊക്കെയായി ദിവസങ്ങൾ കടന്നുപോയി. പക്ഷെ അക്ഷരങ്ങൾക്കപ്പുറം അവർ തമ്മിൽ ഒരു പരിചയവും ഇല്ല.. ചിത്രങ്ങളോ മൊബൈൽ നമ്പറോ കൈമാറിയിട്ടില്ല.. എന്നിട്ടും അഞ്ചുശരീരങ്ങളും ഒരാത്മാവുമായി അവർ മാറി. അതിനിടയിലെപ്പോഴോ ‘മുകിലി’ന്റെ ചില വരികൾ തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് ശിഖ അറിഞ്ഞു. അവന്റെ തൂലിക തീർക്കുന്ന മാന്ത്രികതയിൽ അവൾ സ്വയം മറന്നു. അവന്റെ വരികളിലെ പ്രണയം താനാണെന്നും എഴുതുന്ന ഓരോ വരികളും തനിക്കുവേണ്ടി മാത്രമാണെന്നും അവൾ വിശ്വസിച്ചു . പക്ഷെ.. ‘മുകിൽ ‘എന്നുള്ള വിളി മാറി ‘മുകിയേട്ടൻ ‘ ആയിട്ടും മറ്റാരും ഒന്നുമറിഞ്ഞില്ല.. മുകിൽ പോലും..!! അങ്ങനെയിരിക്കെ ശീതളാണ് ആ ആഗ്രഹം പറഞ്ഞത്.. എല്ലാവരെയും ഒന്നു കാണണം.. നേരിട്ട്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. തൃശൂർ വടക്കുംനാഥന്റെ മുന്നിൽ കണ്ടുമുട്ടാമെന്നു നിർദേശിച്ചത് കരുണായിരുന്നു. എല്ലാവർക്കും സമ്മതം. കരുണും ശീതളും അവിടെ അടുത്തു തന്നെയാണ്. മുകിൽ ചെന്നൈയിൽ നിന്നെത്തണം. മഹിതയാണെങ്കിൽ സ്ഥലം ഇതുവരെ പറഞ്ഞിട്ടുമില്ല. കൂട്ടുകാരെ, പ്രത്യേകിച്ച് മുകിലിനെ കാണാനുള്ള ആകാംക്ഷയിൽ ശിഖ മറ്റൊന്നും ആലോചിച്ചില്ല.. ഹോസ്റ്റൽ മേട്രനോട് തൃശ്ശൂരിൽ കൂട്ടുകാരിയുടെ കല്യാണമുണ്ടെന്നു കള്ളം പറഞ്ഞ് അവൾ ഇറങ്ങി. ആ യാത്രയാണ് ഇന്ന് ദാ ഈ രാത്രി ബസിൽ എത്തിനിൽക്കുന്നത് ..

“ബ്രേക്ക്‌ ഡൗണാണ്.. എപ്പോൾ ശരിയാകുമെന്നറിയില്ല.. ” അവൾ ചിന്തയിൽനിന്നുണർന്നു. ആ ചെറുപ്പക്കാരനാണ്. അവൾക്ക് ദേഷ്യം വന്നു. “ഓ കഷ്ടകാലം.. ” “വല്ല കാട്ടിലുമാകാഞ്ഞത് ഭാഗ്യം.. ഞാൻ എന്തായാലും ഒരു ചായ കുടിച്ചിട്ടു വരാം. താൻ വരുന്നോ..? അയാൾ അവളോട് ചോദിച്ചു. “എനിക്കൊന്നും വേണ്ട.. തനിക്കു വേണമെങ്കിൽ താൻ പോയി കുടിക്ക് .. ” അവൾക്കു ദേഷ്യം വന്നു. ഇയാൾ എന്തിനു തന്നെ വിളിക്കണം..ഓരോ നമ്പർ.. അല്ലാതെന്താ..?? അവൾ ഓർത്തു. അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. ഡോറിന്റെ അടുത്തു ചെന്നിട്ട് അവളെ ഒന്നു തിരിഞ്ഞു നോക്കി. അവൾ കണ്ട ഭാവം നടിച്ചില്ല. പക്ഷെ… എതിർസീറ്റിലെ ആ കൊമ്പൻമീശക്കാരന്റെ തുറിച്ചു നോട്ടം അവളെ പതിയെ അവനെ പിന്തുടരാൻ പ്രേരിപ്പിച്ചു. “ആഹാ..ചായ വേണ്ടെന്ന് പറഞ്ഞ ആൾ വന്നോ..? അവളെക്കണ്ട് അവൻ നിറഞ്ഞുചിരിച്ചു. അവൾ ഒന്നും മിണ്ടാതെ നിന്നു. “എന്തിനാടോ ഇത്രയും ബലം പിടിക്കുന്നത്..? ഞാൻ തന്റെ ശത്രു ഒന്നും അല്ലല്ലോ..? “അല്ല..” “അതേ.. ഞാൻ തന്നെ പിടിച്ചു തിന്നാനൊന്നും പോകുന്നില്ല.. എനിക്കും ഒരുപാട് കൂട്ടുകാരികൾ ഒക്കെയുണ്ട് തന്നെപോലെ ..” “ഉം..” “പരിചയപ്പെടുന്നതിൽ വിരോധം ഉണ്ടോ..?? ഞാൻ ഒരാവശ്യത്തിന് തൃശൂർ വരെ പോവ്വാണ്” “ഉം..” യുവർ ഗുഡ് നെയിം പ്ലീസ്..?” “ശിഖ” “ശിഖ..??” “ഉം..” ആദ്യം സംസാരിക്കാൻ അല്പം മടി കാണിച്ചെങ്കിലും പിന്നീട് അവൾ അവനോട് കൂട്ടായി. ഒരുപാട് സംസാരിച്ചു. ചിരിച്ചു.. ഈ യാത്രയിൽ ഇങ്ങനൊരു കൂട്ട് കിട്ടിയത് വളരെ നന്നായി എന്നവൾക്ക് തോന്നി. അവനിൽ അവൾക്ക് ഒരു പ്രത്യേക സുരക്ഷിതത്വം അനുഭവപ്പെട്ടു. ഇതിനിടയിൽ തന്റെ യാത്രയെക്കുറിച് അവൾ അവനോട് പറഞ്ഞു. ഒപ്പം മുകിലിനെക്കുറിച്ചും അവനോടുള്ള പ്രണയത്തെക്കുറിച്ചും. “താൻ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്..? “അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു. “എന്തെ..?” “ടോ ഒരു പരിചയവും ഇല്ലാത്തവരെ തേടിയാ തന്റെ ഈ യാത്ര.. അവരൊക്കെ ഏതു തരക്കാരാണെന്നു തനിക്ക് അറിയാമോ..? സ്ത്രീകൾ സ്ത്രീകളെപ്പോലും പേടിക്കേണ്ട കാലമാ ഇത്..” അവൾക്ക് ദേഷ്യം വന്നു. “താൻ കൂടുതൽ ഒന്നും എന്നെ പഠിപ്പിക്കണ്ട.. ഇതൊക്കെ എനിക്ക് അറിയാം.. പക്ഷെ എന്റെ കൂട്ടുകാരെക്കുറിച്ച് തനിക്ക് എന്തറിയാം.. അവർ നല്ലവരാ..”” “എന്റെ കാര്യം അവിടെ നിൽക്കട്ടെ.. തനിക്ക് തന്റെ കൂട്ടുകാരെക്കുറിച്ച് എന്തറിയാം..? അതും പോരാഞ്ഞോരു ഓൺലൈൻ പ്രണയവും.. എഴുതുന്ന അക്ഷരങ്ങൾ അല്ല മോളെ യാഥാർഥ്യം.. അവൻ വല്ല കള്ളും കഞ്ചാവും തലക്ക് പിടിച്ചു നടക്കുന്നവൻ ആയിരിക്കും ..ചതിയിൽ പെടാതെ നോക്കിക്കോ..”” “താൻ ഒന്നു നിർത്തുന്നുണ്ടോ എന്റെ മുകിലിനെ എനിക്കറിയാം..” “ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി തന്റെ ഇഷ്ടം..” അപ്പോഴേക്കും ബസ് ശരിയായി. തുടർന്നുള്ള യാത്രയിൽ അവൻ ചോദിച്ചതിനൊക്കെ അവൾ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി ഒതുക്കി. അവളുടെ അനിഷ്ടം മനസ്സിലാക്കിയിട്ടാവണം അവൻ പിന്നീട് അധികം സംസാരിച്ചില്ല. രാവിലെ 7.30 ആയപ്പോഴേക്കും ബസ് തൃശൂർ സ്റ്റാൻഡിൽ എത്തി. അവർ ഇറങ്ങി. “അപ്പോൾ ഓകെ ടോ ..ഞാൻ പോവ്വാണ്.. പരിചയപ്പെട്ടതിൽ സന്തോഷം.. ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും കാണാം..” അവൻ യാത്ര ചോദിച്ചു. അവളുടെ ഉള്ളൊന്നു നീറി.. അവന്റെ അരികിൽ താൻ സുരക്ഷിതയായിരുന്നു എന്ന് വീണ്ടുമൊരു തോന്നൽ.. “അതേ.” .”ഉം..” “താൻ തന്നെക്കുറിച്ചൊന്നും പറഞ്ഞില്ല..?? പേരെന്താ..? ഇടക്ക് ആരോടോ ഫോണിൽ സംസാരിച്ചതിൽ നിന്നും അവന്റെ പേര് മഹേഷ്‌ എന്നാണെന്നു മനസ്സിലാക്കിയിട്ടും അവൾ ചോദിച്ചു. “പേര്..” “എന്താ പേരില്ലേ..?” “ഉണ്ട്. പേര് മഹേഷ്‌ മാധവ്. ഓർ..” “ഓർ..??” “ഓർ.. മഹി. മഹി മുകിൽ.. ചിലരൊക്കെ മുകിയേട്ടൻ ന്ന് വിളിക്കും..”

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!