ബന്ധങ്ങൾ
പ്രണയമായിരുന്നു എനിക്കവനോടെന്നും…. പക്ഷെ അതറിയാൻ അവനേറെ വൈകിയിരുന്നു.

രചന:അശ്വതി ആർ വിജയൻ
പ്രണയമായിരുന്നു എനിക്കവനോടെന്നും….
പക്ഷെ അതറിയാൻ അവനേറെ വൈകിയിരുന്നു.
തന്റെ കണ്ണുകൾ എന്നു മുതലാണ് അവനെ വേട്ടയാടി തുടങ്ങിയത് എന്നറിയില്ല.
എല്ലാവരിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ.
ഞാൻ ഒരുപാട് ആരാധിക്കുകയും,
അംഗീകരിക്കുകയും ചെയ്തിരുന്ന ആ മനുഷ്യനിൽ ഞാൻ എന്നും ആകൃഷ്ട്ടയായിരുന്നു.
സർവോപരി…. എന്റെ തന്നെ മുറചെറുക്കാൻ ആയിരുന്നു അദ്ദേഹം.
ഒറ്റമകളായി വളർന്ന എനിക്ക് അളവിൽ കൂടുതൽ സ്നേഹവും പരിചരണവും എന്റെ മാതാപിതാക്കളിൽ തന്നിരുന്നു.
അതുകൊണ്ടു തന്നെ എന്തുണ്ടെങ്കിലും അവരോടു അത് തുറന്നു പറയാൻ ഞാൻ മറന്നിരുന്നില്ല.
അപ്പോൾ പിന്നെ തനിക്കു തോന്നിയ പ്രണയവും അവരോടു തുറന്ന് പറയാം എന്നു നിനച്ചു ഇരിക്കുമ്പോഴാണ്…
ആചര്യം എന്നു പറയട്ടെ….!
വിദ്യയെ രാഹുലിനു വിവാഹം ചെയ്ത് കൊടുത്താലോ?
എന്നു എന്റെ മാതാപിതാക്കൾ തന്നെ പറയുന്നു.
എന്നോട് ചോദിച്ചപ്പോൾ എനിക്ക് പരിപൂർണ സമ്മതമെന്നു ഞാൻ പറഞ്ഞു.
പിറ്റേന്ന് അച്ഛനും,കുടുംബoത്തിലെ മുതിർന്ന കാരണവന്മാർ എല്ലാം കൂടെ അച്ഛൻപെങ്ങളുടെ വീട്ടിൽ പോയി…(അച്ഛന്റെ പെങ്ങളുടെ മോനാനല്ലോ മുറച്ചേറുക്കൻ)
ഞങ്ങളുടെ ഒരു ജീവിതന്തരീക്ഷo ഒന്നുമല്ലായിരുന്നു അവിടെ.
തികച്ചും വ്യത്യസ്തമായിരുന്നു.
ഞങ്ങൾക്ക് പണമായിരുന്നു മുൻപന്തിയിൽ എങ്കിൽ,അച്ഛൻപെങ്ങളുടെ വീട്ടിൽ കഷ്ടപാടായിരുന്നു മുൻപന്തിയിൽ.
എല്ലാം അറിഞ്ഞു കൊണ്ടായിരുന്നു അച്ഛൻ ഈ ബന്ധത്തിന് തീരുമാനിച്ചത്.
“ആ….വരൂ ഏട്ടാ….
ഈ… വഴി വന്നിട്ട് കുറെ നാൾ ആയല്ലോ…..”
തിരക്ക് ആയിരുന്നു പെങ്ങളെ.
നിന്നെ കണ്ടില്ലെങ്കിൽ എന്താ…
രാഹുൽ നേയും,രാജിയെയും ഞാൻ എന്നും എവിടെ വച്ചെങ്കിലും കാണാറുണ്ട്.
“കുടിക്കാൻ കുറച്ചു മോര് എടുക്കട്ടേ നിങ്ങൾക്ക് എല്ലാം.”
ഇപ്പോൾ ഒന്നും വേണ്ട പെങ്ങളെ.
ഒരു പ്രധാന പെട്ട കാര്യം നിന്നോട് പറയാനാ ഞങ്ങൾ വന്നത്.നിന്റെ ഭർത്താവ് ഇപ്പോൾ ജീവിച്ചു ഇരിപ്പില്ലല്ലോ.
അതുകൊണ്ടാ കാരണവന്മാർ എല്ലാം കൂടി ഒരു തീരുമാനം എടുത്തെ…..
“എന്താ…ഏട്ടാ കാര്യം
പിള്ളേരെ അച്ഛൻ മരിച്ചിട്ട് 5-8 കൊല്ലമായി.ഇപ്പോൾ ഇവിടുത്തെ കാര്യം കുറച്ചു കഷ്ട്ടത്തിൽ തന്നെയാ.മോളെ ഒരു വിധം ഡിഗ്രി വരെ പഠിപ്പിച്ചു. അതു കൊണ്ടായില്ലല്ലോ നല്ല ഒരുത്തന്റെ കയ്യിൽ പിടിച്ചു ഏൽപ്പിച്ചാൽ അല്ലെ എനിക്ക് മനസമാധാനമായി ഒന്നു കണ്ണടക്കാൻ പറ്റു.
പിന്നെ രാഹുൽ ന് അവന്റെ പഠിപ്പിന് അനുസരിച്ചുള്ള ജോലി ഒന്നും ഇതുവരെ ആയിട്ടില്ല.
പാടത്തു കിടന്നു എന്റെ പിള്ള കഷ്ട്ടപെട്ടു കൊണ്ടുവരുന്നത് കൊണ്ടാ…ഈ കുടുംബം കഴിയുന്നെ.പിന്നെ സമയം കിട്ടുമ്പോൾ അവൻ ട്യൂഷൻ എടുക്കാനും പോകും.
ഈ കാലത്ത് പഠിപ്പു കൊണ്ടൊന്നും ജോലി കിട്ടില്ല ചേട്ടാ….നായർ എന്ന സംവരണത്തിൽ ആയി പോയില്ലേ….”
നിന്റെ കാര്യങ്ങൾ എനിക്ക് അറിഞ്ഞുടത്തത് വല്ലോം ആണോ പെങ്ങളെ.
ഞങ്ങൾ വന്നതും ഇതിനൊക്കെ വേണ്ടി തന്നെയാ.
എന്റെ വിദ്യ മോളെ നിന്റെ രാഹുൽ ന് കെട്ടിച്ചു കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.ഇനി നിന്റെ അഭിപ്രായo കൂടി മാത്രമേ ഉള്ളു അറിയാൻ….
“ഏട്ടൻ എന്താണ് ഈ…പറയുന്നത്…
മാംകുന്നിൽ തറവാട്ടിലെ പ്രധാപിയായ എന്റെ ഏട്ടന്റെ മോളെ ഈ…കുടുംബത്തിൽ അയക്കാനോ….ഇതിനു മേനക ഏട്ടത്തി സമ്മതിച്ചോ.വിദ്യയും.
ഓ… വിശ്വസിക്കാൻ പറ്റുന്നില്ല.
വിദ്യ മോളെ ഇവിടേക്ക് മരുമകൾ ആയിട്ട് കൊണ്ടുവരിക എന്നത് എന്റെ സൗഭാഗ്യം തന്നെയല്ലേ ഏട്ടാ.എനിക് നല്ല സമ്മതം.”
ആലോചിച്ചിട്ട് നി പറഞ്ഞാൽ മതി…രാഹുൽ അവനോടുകൂടി ഒന്നു ചോദിച്ചിട്ട് ഒന്നുംഎന്നെ അറിയിച്ചാൽ മതി.അങ്ങനെ ആണെങ്കിൽ അടുത്ത മാസം ഒന്നിന് കല്യാണം നടത്താം. മറ്റൊന്നിനെ കുറിച്ചു നി ഇപ്പോൾ ചിന്തികണ്ട…ഒക്കെയും ഞാൻ നോക്കി കൊള്ളാം….
“അയോ… ഏട്ടൻ എന്താ പറയണേ അവനു എന്നെക്കാൾ സമ്മതം ആയിരിക്കും.
ഒന്നുമില്ലങ്കിലും അവർ ഒന്നിച്ചു കളിച്ചു വളർന്നവർ അല്ലെ.”
അതുകൊണ്ട് തന്നെയാ ഈ ആലോചന ആയിട്ട് ഞാൻ ഇവിടെ വന്നതും…ശെരി എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ?.
(അച്ഛൻ പറയേണ്ടത് ഒക്കെയും പറഞ്ഞു തീയതിയും ഉറപ്പിച്ചിട്ടു
വീട്ടിൽ വന്നു.പിന്നീട് ചർച്ച മുഴുവനും അച്ഛൻപെങ്ങളുടെ വീട്ടിൽ ആയിരുന്നു.)
“മോനെ രാഹുലേ കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ബന്ധമാണ് എന്റെ മോന് ഇപ്പോൾ കറങ്ങി തിരിഞ്ഞു വന്നേക്കുന്നെ.നി ഇതിനു സമ്മതിക്കണം”
(മോനെ സമ്മതിപ്പിക്കാൻ അവർ തന്ത്രങ്ങൾ പ്രയോഗിക്കുന്നു)
ഇല്ല അമ്മേ.വിദ്യ.. ആ..കുട്ടിയെ ഇന്നുവരെ ആ കണ്ണിൽ ഞാൻ കണ്ടിട്ടില്ല.മുറപെണ്ണ് ആണെങ്കിലും എന്റെ രാജിയുടെ സ്ഥാനത് മാത്രേ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു.ഇനി കാണാനും സാധിക്കുള്ളു. അമ്മ എന്നോട് ക്ഷമിക്കണം.അമ്മാവനോട് ഇത് നടക്കില്ലെന്ന് ഞാൻ പറയാം.
“മഹാലക്ഷ്മി വീട്ടിനു മുന്നിൽ വന്നപ്പോൾ എന്റെ മോൻ പുറം കാലു കൊണ്ടു അതിനെ നിരസിക്കാൻ പോകുന്നോ?
നീ ഒന്നു ചിന്തിച്ചു നോക്ക്.
എന്റെ ഏട്ടൻ ഈ നാട്ടിൽ തന്നെ ഏറ്റവും ഉയർന്ന സ്ഥാനത് നിൽക്കുന്ന ഒരാളാണ്.
മാങ്കുന്നിൽ എസ്റ്റേറ്റ്സ്,മാങ്കുന്നിൽ ഫാക്ടറി അങ്ങനെ എന്തെല്ലാം ഉണ്ട്. ഇതെല്ലാം ആ…കുട്ടീടെ പേരിൽ ആണ്.അപ്പോൾ അവളെ കെട്ടിയാൽ അത് എല്ലാം നിനക്കു ഉള്ളത് അല്ലെ .നിന്റെ പെങ്ങളെ അന്തസായിട്ടു നിനക്ക് കെട്ടിച്ചു അയക്കാo, ആൾക്കാരുടെ മുന്നിൽ തലയുയർത്തി നിൽക്കുകയും ചെയ്യാം.”
കൊള്ളാം… അമ്മേ മോഹങ്ങൾ ഒട്ടും മോശമല്ലല്ലോ.
(രാഹുൽ പുച്ഛം കലർന്ന മുഖതാൽ സംസാരിക്കുന്നു)
പണം എന്നതിലുപരി ദാമ്പത്യം എന്ന ഒന്നുണ്ട്.എത്ര പണം കൊണ്ടും അതിനെ അളക്കാൻ പറ്റില്ല.അമ്മയെ വിശ്വാസം കൊണ്ടു മാത്രമാണ് അദ്ദേഹം അദ്ദേഹത്തിന്റെ ഒറ്റമകളെ ഇവിടേക്കു വിവാഹം കഴിപ്പിച്ചു അയക്കാo എന്നു പറഞ്ഞേ.
അതിന്റെ പിന്നിൽ അമ്മ എന്തെല്ലാം മനകോട്ട കെട്ടുന്നു.
പിന്നെ അമ്മ പറഞ്ഞില്ലേ,എന്റെ പെങ്ങളുടെ കാര്യം. സമയം ആകുമ്പോൾ അവളെ കെട്ടിച്ചു കൊടുക്കാൻ എനിക്ക് അറിയാം അതിനു ആരുടെയും സഹായം വേണ്ട……
(മൂർച്ചഏരിയ സ്വരത്തിൽ രാഹുൽ പറഞ്ഞിട്ടു പോകുമ്പോൾ അവർ വീണ്ടും അവനെ തടയുന്നു)
“ശേരി ഞാൻ ഒരു മനകോട്ടയും കെട്ടുന്നില്ല. പക്ഷെ എന്റെ മോൻ എനിക്ക് ഒരു വാക്ക് തരണം അവളെ കെട്ടാന്ന്. ഇല്ലങ്കിൽ നിന്റെ അമ്മ അവർക്ക് കൊടുത്ത വാക്ക് പാലിക്കാൻ പറ്റാതെ വരും.
വിദ്യക്ക് എന്താ കുഴപ്പം.
അവൾക്ക് പടിപ്പില്ലേ?
സൗന്ദര്യം ഇല്ലേ?
കൂടത്തിനു നിന്റെ മുറപെണ്ണും.
ഇനിയും നിന്റെ അമ്മയെ നി എതിർത്തു സംസാരിക്കാൻ തുണിഞ്ഞൽ നിന്റെ അനിയതിയെയും വിളിച്ചോണ്ടു ഞാൻ എവിടേക്കെങ്കിലും ഇറങ്ങി പോകും തീർച്ച.”
(അവരുടെ വാചകങ്ങളിൽ വീണപ്പോൾ ഒടുവിൽ അവനും ഇഷ്ട്ടമില്ലാതിരുന്നിട്ടും ഈ വിവാഹത്തിനു അവസാനം സമ്മതo മൂളി.)
പിന്നീട് ഉള്ള നാളുകൾ അവളിൽ പ്രതീക്ഷ ഉണർത്തുന്ന ഒന്നായിരുന്നു.
ഏതൊരു പെണ്ണിനെ പോലെയും എന്നിലും നാളുകൾ എണ്ണി കളഞ്ഞൊരു കാമുകിയെ ഞാൻ കണ്ടു.വിവാഹം അതിന്റെ പരിപൂർണതയിൽ എത്തണമെങ്കിൽ ആളും ബഹളവും മാത്രം പോരാ….
ഒന്നിച്ചു ജീവിക്കാനുള്ള ഒരു ഭാഗ്യവും കൂടി വേണം.
അത് ജീവിത അവസാനം വരെ ഞങ്ങൾക്ക് ഉണ്ടാകനെ എന്നു ഏട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ കണ്ണടച്ചു ഞാൻ പ്രാർഥിച്ചിരുന്നു.
ധനുമാസത്തിലെ കാർത്തികയുടെ അന്നാണ് ഏട്ടൻ എന്നെ കൈപിടിച്ചു ഈ വീട്ടിലേക്ക് കൊണ്ടുവന്നെ.
നിലവിലക്കുമേന്തി ഞാൻ ഈ വീടിന്റെ പടി കേറുമ്പോൾ മനസ് ശാന്തം ആയിരുന്നു.കാരണം ഇവർ എല്ലാരും എനിക്ക് പരിചിതരാണ്.
എന്നാൽ സമയം ഏറുംതോറും ഇവിടെയുള്ളവർ അപരിചിതരായി മാറാൻ തുടങ്ങി. വിവാഹം ഉറപ്പിച്ചത് മുതൽ താലി കെട്ടുന്നവരെ ഉണ്ടായിരുന്ന സന്തോഷം ആർപ്പുവിളികളും ഒന്നും പിന്നീട് ഞാൻ എന്റെ അമ്മയിയിലും,നാതുനിലും കണ്ടില്ല.രാഹുൽ ഏട്ടൻ ആകട്ടെ എന്നെ ഒന്ന് പരിഗണിക്കാത്ത അപ്പുറത് കൂട്ടുകാരുമായി എന്തോ പറഞ്ഞു ചിരിയും,കളിയും.
വിവാഹന്തരം വധു തന്റെ അച്ഛൻപെങ്ങളുടെ വീട്ടിൽ അപരിചിതയെ പോലെ മാറി നിന്നപ്പോൾ അവളുടെ മനസിനെ തൊട്ടറിയാൻ ആരാലും കഴിഞ്ഞിരുന്നില്ല.
താൻ കളിച്ചു വളർന്ന വീടായത് കൊണ്ടു ആ വീട്ടിലെ ഓരോ മുക്കും മൂലയും അറിയാമായിരുന്നു.
അത് കൊണ്ട് തന്നെ ഏട്ടന്റെ മുറി കണ്ടു പിടിക്കാൻ അത്ര പ്രയാസം ഉണ്ടായിരുന്നില്ല.
ക്ഷീണം കൊണ്ട് ഒന്ന് മയങ്ങി പോയത് ഞാൻ അറിഞ്ഞില്ല.
പരിഭ്രാന്തിയിൽ ചാടി എണീക്കുമ്പോൾ…മുറിയിൽ ആകെ ഇരുട്ട് മൂടി കിടക്കുന്നു.
ഞാൻ എണീറ്റ് ലൈറ് ഇട്ടു.നോക്കിയപ്പോൾ മണി 11 ആയി.ആരേയും കാണാത്തത് കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് ഒന്നിറങ്ങി.ഹാളുo മൊത്തം ഇരുട്ടിൽ കിടക്കുന്നു.എങ്ങനെയോ തപ്പി തടഞ്ഞു ഞാൻ ലൈറ് ഇട്ടു.നോക്കുമ്പോൾ ആരെയും കാണാനില്ല.എല്ലാവരും ഉറക്കത്തിൽ ആണെന്ന് മനസിലായി.എന്നാൽ പുറത്തു ശബ്ദം കേൾക്കുന്നുണ്ട്.ഞാൻ അവിടേക്ക് ചെന്നു.
കല്യാണതിന്റെ ചിലവകണക്ക് എഴുതികൊണ്ടു ഒരു ഡയറിയുമായി പുറത്തു കസേരയിൻമേൽ ഇരിപ്പുണ്ട് ഏട്ടൻ.തൊട്ടപ്പുറത് അമ്മായിയും.
“നി എന്താ ഈ പാതിരക്ക് ഇവിടെ?ഉറക്കം ഒന്നുമില്ലേ?
പോ…പോയി കിടന്ന് ഉറങ്ങാൻ”
എന്ന് അമ്മായി എന്നോട് പറഞ്ഞ കേട്ട് ഞാൻ രാഹുൽ ഏട്ടനെ നോക്കുമ്പോൾ….
“എന്താ…പോകാൻ ഉദ്ദേശമില്ലേ?”
എന്നു വീണ്ടും അമ്മായി പറഞ്ഞപ്പോൾ ഞാൻ പോയി കിടന്നു.കണ്ണു തുറക്കുന്നത് പിറ്റേന്ന് ആണ്.
എണീറ്റപാടെ ഞാൻ രാഹുൽ ഏട്ടനെ നോക്കി അവിടെ എങ്ങും നടക്കുമ്പോൾ…
“നി ആരെയാ…നോക്കുന്നെ രാഹുൽ അവൻ ഇവിടെ ഇല്ല.
ജോലിക് പോയി”
എന്തെന്ന് അറിയില്ല മനസിൽ തിരവന്നടിയും പോലെ തോന്നി.
രാവിലെ കാപ്പിക്കു കൊഴകട്ട ആണെന്നും നിന്റെ വീട്ടിലെ പോലെ വലിയ രീതിയിൽ ഉള്ള പലഹാരങ്ങൾ ഉണ്ടാക്കി തരാൻ ഇവിടെ പറ്റില്ലെന്നും പറഞ്ഞപ്പോൾ….
അതൊന്നും സാരമില്ല.എന്നു പറഞ്ഞു ഞാൻ അവിടെ ജീവിതം കഴിച്ചു കൂട്ടി.
തമ്മിൽ കണ്ടാൽ ഒന്നു ചിരിക്കാൻ പോലും മറന്നു പോകുന്ന രാഹുൽ ഏട്ടനെ കാണുമ്പോൾ …വിവാഹം കഴിക്കേണ്ടിയിരുന്നില്ലന്നും കാമുകിയായി തുടർന്ന മതിയെന്നും എനിക്ക് തോന്നി.അതാകുമ്പോൾ ഇടക് ഒന്നു കണ്ടാൽ ചിരിക്കുകയെങ്കിലും ചെയ്യുമല്ലോ.
എന്നാൽ ഇതിനോട് പൊരുത്തപ്പെടാൻ എനിക് കഴിയുമായിരുന്നില്ല.എല്ലാം സാഹിച്ചിട്ടും ഒന്നും കിട്ടാത്ത പോലെ.ഒരേ കൂരക്ക് ചുവട്ടിൽ രണ്ടു മനസുകൾ പോരുതമില്ലാതെ ഇരിക്കുന്നപോലെ…എന്തിനാണ് ഈ വിവാഹം എന്ന് എനിക്ക് തന്നെ തോന്നി.ഏറെ നാളത്തെ ചോദ്യത്തിന് ഉത്തരം കിട്ടി.
അതിനുത്തരം വിധി എന്നായിരുന്നു.
വിട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞു വരുമ്പോൾ ഈ പെണ്ണ്…ഇവിടെ ഉണ്ടെന്നു ഏട്ടൻ പലപ്പോഴുമായി മറന്നു പോകുന്നു.മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനിടക്കു തന്റെ പെണ്ണിനെ സന്തോഷിപ്പിക്കാൻ അദ്ദേഹം പലപ്പോഴുമായി മറന്നു പോകുന്നു.
എങ്കിലും തെല്ലും പരിഭ്രമമോ പരാതിയോ ഇല്ലാനിക്ക്.
ഒരിക്കൽ എന്റെ മനസ്സിനെ അലട്ടുന്ന ചില ചോദ്യങ്ങൾ ഞാൻ അദ്ദേഹതിനു മുന്നിൽ അവതരിപ്പിച്ചു.ആ ചോദ്യങ്ങൾ കേട്ടിട്ടകണം പിന്നീട് അവിടുന്ന് അദ്ദേഹതിന്റെ സ്വഭാവതിനു നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്.
“ഏട്ടാ…ഇന്നോ ഇന്നലെയോ അല്ല ഞാൻ ഏട്ടനെ അറിഞ്ഞു തുടങ്ങിയത്.കുഞ്ഞിലെ മുതലേ എന്റെ മനസിൽ വല്ലാണ്ട് അങ്ങു കേറി പറ്റിയിരുന്നു ഏട്ടൻ.
ആരും അറിയാതെ മനസിൽ കൊണ്ടു നടന്നിട്ടുണ് ഒത്തിരി തവണ. അപ്പോഴൊന്നും സ്വന്തമാക്കാൻ പറ്റുമെന്നോ?ഇപ്പോൾ ഇങ്ങനെ കൂടെ ഇരുന്നു രണ്ടു വാക്ക് സംസാരിക്കാൻ പറ്റോന്നോ ഒട്ടും കരുതിയിരുന്നില്ല.
പക്ഷേ ഈ സന്തർഭം പോലും ആസ്വദിക്കുവാൻ എന്റെ മനസ് അനുവദിക്കുന്നില്ല.
ഏട്ടന്റെ മൗനം കലർന്ന സ്വരം കണ്ടും,ഇടക് എപ്പോഴോ കാട്ടാറുള്ള അവഗണന കാണുമ്പോഴും….
വീട്ടിലെ ആകെ ആണ്തരിയുടെ കുടുംബത്തെ നയിക്കേണ്ട വേവലാതി ആണെന്ന് കരുതി ഞാൻ ഒക്കെയും ക്ഷമിച്ചിട്ടെ ഉള്ളു ഇതുവരെ.എന്നാൽ അതിനപ്പുറം എന്നെ ഉൾകൊള്ളാൻ കഴിയാത്ത വിധത്തിൽ എന്തെങ്കിലും കരട് ഏട്ടന്റെ മനസിൽ നിറഞ്ഞു കിടപ്പുണ്ടെങ്കിൽ എന്നോട് അത് നേരത്തെ പറയണം.
ഒരു മടക്ക യാത്രക്ക് ഞാൻ തന്നെ വേദി ഒരുക്കാം.
ഞാൻ ഇവിടുന്ന് പോയ്‌കോളാo.
ഇത്രയും പറഞ്ഞു ഞാൻ അകത്തേക്ക് പോകുമ്പോൾ ഞാൻ അറിഞ്ഞിരുന്നു ഏട്ടന്റെ മനസ്സ് വിതുമ്പിയത്.
ഏട്ടന് എന്നിൽ എപ്പോഴോ…എവിടെയോ സ്നേഹം ഉള്ള പോലെ.
കാലങ്ങൾ നീളും തോറും ഏട്ടന്റെ സ്നേഹവും പിന്നീട് കൂടി വന്നിരുന്നു.
പിന്നീട് എപ്പലോ അപ്രതീക്ഷിതമായി ഏട്ടന്റെ പഴയ ഓർമ പുസ്തകത്തിന്റെ ഇടയിൽ നിന്നു എന്റെ ഒരു പഴയ ഫോട്ടോ കിട്ടി. അതിനോടൊപ്പം ഒരു ചെറിയ ഡയറി യും ഉണ്ടായിരുന്നു.
ആ…ഡയറിയുടെ ആദ്യത്തെ പേജിലെ ഇങ്ങനെ ആയിരുന്നു എഴുതിയിരുന്നത്…..
“എന്റെ പ്രണയിനിക്കായി. വാക്കുകൾ കൊണ്ട് ഞാൻ തീർക്കാം നിനക്കായി ഒരു താജ്മഹൽ….”
ഈ…വരികൾ വായിച്ചപ്പോഴേ പണ്ടെങ്ങോ ചിതലരിക്കാതെ സൂക്ഷിച്ച ഒരു പ്രണയത്തിന്റെ നേർകുറിപ്പ് പോലെ എനിക്ക് തോന്നി.വീണ്ടും ബാക്കി കൂടി വായിക്കാൻ എന്റെ ഹൃദയം വെമ്പൽ കൊണ്ട്….
അവിടുന്നു പിന്നീട് ഞാൻ ഓരോ പേജിലും പറയാതെ പോയ ഒരു കള്ളകാമുകന്റെ പ്രേമ വർണന ഞാൻ കണ്ടു…ഒപ്പം എന്റെ ഓരോ കാലഘട്ടത്തിലെയുംഫോട്ടോസും….
സത്യം പറഞ്ഞൽ എന്റെ അന്തരാത്മാവിനെ തൊട്ടുനർത്തിയ ആ ഡയറി നിധി പോലെ സൂക്ഷിച്ചു വച്ചു.
അതുവരെ ഇല്ലാത്ത ഒരാനന്തo.
വാസ്തവത്തിൽ.ഞാൻ സ്നേഹിച്ചിരുന്നതിനെക്കാൾ ഒരു നൂറിരട്ടി ഏട്ടൻ എന്നെ സ്നേഹിച്ചിരുന്നു..അല്ലങ്കിൽ സ്വന്തം ആക്കാൻ ആഗ്രഹിച്ചിരുന്നു എന്നു എനിക്ക് മനസിലായി…
എങ്കിലും ഒരു സംശയം എനിക്ക് അപ്പോഴും ഉണ്ടായിരുന്നു.
ഇത്ര ഒകെ സ്നേഹിച്ചിരുന്നെങ്കിൽ എന്നോട് എന്ത് കൊണ്ട് അത് തുറന്നു പറഞ്ഞില്ല?
എന്ത് കൊണ്ട് എന്നെ നിരാകരിച്ചു?
ഈ …രണ്ടിനും ഉള്ള ഉത്തരം ഏട്ടനിൽ നിന്നു തന്നെ അറിയണം എന്ന വാശി എനിക്കുണ്ടായിരുന്നു.
അത് കൊണ്ട് ഒന്നും ആലോചിക്കാതെ ആ…ഡയറി യും എടുത്തോണ്ട് ഏട്ടന് മുന്നിൽ പോയി.ഡയറിയും,എന്നെയും കണ്ട ഏട്ടന്റെ മുഖത്തെ ഭാവം ഒന്നു കാണണം ആയിരുന്നു.
നീ എന്തിനാണ് ആവശ്യമില്ലാത്തത് എടുത്തത്
എന്ന് ഏട്ടൻ പതുങ്ങിയ സ്വരത്തിൽ ചോദിക്കുമ്പോൾ അദ്ദേഹതിന്റെ കണ്ണു നന്നേ നിറയുന്നുണ്ടായിരുന്നു.
ഞാൻ കാണാതെ തിരിഞ്ഞു നിന്നു കണ്ണുനീർ ഒപ്പുബോഴും…
എനിക്ക് തരാനുള്ള മറുപടി പറയാൻ മറന്നില്ല.
“ഒരു സ്ത്രിയെ സംബന്ധിച്ചു…
ഒരു പുരുഷനോട് പ്രണയം തോന്നുക സ്വാഭാവികം.
പക്ഷെ അവൾ എത്ര തന്നെ ശ്രമിച്ചാലും വീട്ടുകാരുടെ നിർബന്ധതെ തുടർന്നോ മറ്റോ വേറെ ബന്ധത്തിലോട്ടു അവളുടെ മനസിനെ പറിച്ചു നടണ്ടതായിട്ടു വരും.
എന്നാൽ ഒരു പുരുഷൻ ആകട്ടെ..
തന്റെ മിഴികൾ ആദ്യമായി പ്രണയം വർഷിച്ച അവളെ ഒരു കാലത്തും,ആർക്കു വേണ്ടിയും തള്ളി കളയില്ല.
നിനക്കു എന്നോടുള്ള പോലെ തന്നെ എനിക്ക് നിന്നോടും പ്രേമമായിരുന്നു വിദ്യ .
ഒരു പക്ഷേ നി എന്നെ അറിയുന്നതിന് എത്രയോ മുന്നേ ഞാൻ നിന്നെ അറിഞ്ഞിരുന്നു.
പക്ഷെ പ്രാരാബ്ധം എന്നത്തിൽ പെട്ട് ഉഴലുന്ന എനിക്ക് എങ്ങനെ നിന്നെ എന്റെ ജീവിതതിലോട്ട് സ്വകാരിക്കാൻ കഴിയും?
ഒട്ടുമിക്ക ആണുകളുടെയും പ്രണയം തകർക്കുന്ന വില്ലൻ ദാരിദ്ര്യം തന്നെയാണ്.
വിധിച്ചിട്ടുണ്ടെങ്കിൽ നി എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാൻ മനസ്സിൽ ഊഹിച്ചിരുന്നു.
നിന്നെ കെട്ടാൻ എനിക്ക് തന്നെയാണ് വിധി എന്നറിഞ്ഞപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു.എന്നാൽ നിന്നെ കെട്ടികൊണ്ടു ഈ വീട്ടിൽ വന്നേ പിന്നെ…നിന്നെ കാണുമ്പോൾ എന്നിലെ കാമുകൻ അല്ല ഭർത്താവ് എന്ന പദവിയെ ഞാൻ ഓർത്തെ.ആ…ഭർത്താവ് എന്ന പദവിക്ക് നിർവഹിക്കേണ്ട ഒരു പാട് ചുമതല ഉണ്ട്.അതിൽ മുഖ്യo. തന്റെ ഭാര്യയെ ഒരു കുറവും വരുത്താതെ പോറ്റാൻ കഴിയുക എന്നതാണ്.അതിൽ ഒരു കുറവും വരാതെ ഇരിക്കാനാണ് ഞാൻ ഈ പകൽ അന്തിയോളം കഷ്ടപ്പെടുന്നെ.എങ്കിലും സാരമില്ല നിനക്ക് വേണ്ടിയാണല്ലോ എന്നു പറഞ്ഞു കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖo ഉണ്ടല്ലോ…
അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല.പിന്നെ കുറച്ചു കോംപ്ലസ് എനിക്കും ഉണ്ടായിരുന്നിരിക്കാം.വലിയ വീട്ടിൽ താമസിച്ച നിനക്കു ഇവിടെ പൊരുത്തപെടാൻ കഴിയുമോ എന്ന് ഭയം അല്ലങ്കിൽ ചിന്ത അതാണ് നിന്നെ കാണുബോൾ എനിക്ക് മാറി നടക്കാൻ തോന്നുന്നെ.
അല്ലാതെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല പൊട്ടി…
പിന്നെ എനിക്ക് സ്നേഹം പുറമെ കാട്ടാൻ അറിയില്ല.എന്നുവച്ചു അതിന്റെ അർത്ഥം നിന്നോട് സ്നേഹം ഇല്ലന്നല്ല.ഉണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരുപാട്.എല്ലാവർക്കും സ്നേഹം എകസ്സ്പ്രെസ് ചെയ്ത് നടക്കാൻ പറ്റില്ലല്ലോ”
കുറെ വാക്കുകൾ ഏട്ടൻ പറഞ്ഞെങ്കിലും അവ ഒന്നും എന്റെ കാതുകൾ ശ്രവിച്ചതെ ഇല്ല.ആ മാറോടനഞ്ഞു കിടക്കുമ്പോൾ എനിക്ക് ഇപ്പോൾ തോന്നുന്നത് ..ഈ ലോകം പിടിച്ചടക്കിയ സന്തോഷത്തിൽ ആണെന്നാണ് ഞാൻ.
NB:അവനവനെ മനസിലാക്കാനുള്ള ഒരു ജീവിത പങ്കാളിയെ കിട്ടിയാൽ മാത്രമേ ജീവിതം …ജീവിതമാകുകയുള്ളൂ.
പിണങ്ങിയാലും,അല്പനേരം മാറിയിരുന്നാലും പരസ്പരം അറിയണം.
സ്നേഹം എന്നത് നമുക്ക് അറിഞ്ഞാൽ മതി.അഭിനയിക്കേണ്ട ആവശ്യമില്ല.പുറത്ത് കാണിച്ചില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്ന് അറിഞ്ഞാൽ മതി.
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ് ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…)

ബന്ധങ്ങൾ
ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

രചന: ഉണ്ണി കെ പാർത്ഥൻ
“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..
“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..
നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ് കൊല്ലത്തു ആണ്..”
കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..
ബന്ധങ്ങൾ
ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

രചന: സജി തൈപ്പറമ്പ്
“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?
തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.
നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?
എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…
ബന്ധങ്ങൾ
വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

രചന: Anu Swaroop
വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,
ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,
മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,
“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…
അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…