Connect with us

ബന്ധങ്ങൾ

മൂടിപുതച്ചുറങ്ങുന്ന എന്റെ തലയിൽ ഒരു ബക്കറ്റ് വെള്ളമെടുത്തൊഴിച്ചിട്ടു അവൾ അങ്ങോട്ട് ഓടിഒളിച്ചു…

Published

on

രചന: ധനു ധനു

മൂടിപുതച്ചുറങ്ങുന്ന എന്റെ തലയിൽ ഒരു ബക്കറ്റ് വെള്ളമെടുത്തൊഴിച്ചിട്ടു അവൾ അങ്ങോട്ട് ഓടിഒളിച്ചു…

വേറെ ആരുമല്ല ന്റെ കുരുത്തംകെട്ടാ പെങ്ങൾ തന്നെ..

വന്ന ദേഷ്യത്തിന് അവളെ അങ്ങോട്ട് കൊന്നുകളഞ്ഞാലോ എന്നുവരെ തോന്നിപ്പോയി..

എങ്ങനെ തോന്നാതിരിക്കും അതുപോലുള്ള പണികളല്ലേ അവളെനിക്കു തരുന്നത്..

പറഞ്ഞിട്ട് കാര്യമില്ല പെങ്ങളായി പോയില്ലേ സഹിക്കാ അല്ലാതെ വേറെ വഴിയില്ലലോ..

പക്ഷെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അവളുടെ ആ കുറുമ്പും കുസൃതിയുമൊക്കെ എനിക്കും ഒരുപാടു ഇഷ്ടമാ..

അതങ്ങനെയാ വീട്ടിലൊരു പെങ്ങളുണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്..

ആ ഭാഗ്യം എന്താണെന്നുവെച്ചാൽ എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും നമുക്ക് കട്ട സപ്പോർട്ടയിരിക്കും നമ്മടെ പെങ്ങൾ..
അത് സ്നേഹത്തിന്റെ കാര്യത്തിലായാലും മറ്റുള്ളവർക്ക് കൊടുക്കുന്ന പണിയുടെ കാര്യത്തിലായാലും..

പണിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് എനിക്കുകിട്ടിയ എട്ടിന്റെ പണിയുടെ കാര്യം..

ആ പണിയെന്താണെന്നു ചോദിച്ചാൽ പറയാം… ഞാനൊരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചിരുന്നു അവളെന്നെയും സ്നേഹിച്ചിരുന്നു..

അവളെനിക്കു കല്യാണക്കുറി തരുന്നവരെ ആ കല്യാണക്കുറി കണ്ട് ഞാനൊന്നു ഞെട്ടിപോയി. ആ ഞെട്ടൽ കണ്ടപ്പോ..

അവളെന്നോട് പറഞ്ഞു..ധനു എന്നോട് ക്ഷമിക്കണം നിനക്ക് എന്നെക്കാളും നല്ലൊരു പെൺകുട്ടിയെ കിട്ടും എന്റെ കല്യാണത്തിന് ഉറപ്പായും വരണമെന്നും.

ഇതുകേട്ട് എന്റെ മനസ്സുപറഞ്ഞു വരാടി തേപ്പുകാരി നിന്റെ കല്യാണം ഞാൻ ശരിയാക്കി തരുന്നുണ്ട്..

മനസ്സ് അങ്ങനെ പറഞ്ഞെങ്കിലും ഞാനൊന്നും മിണ്ടിയില്ല കാരണം അപ്പോഴേക്കും എന്റെയുള്ളിലെ നിരാശ കാമുകൻ പുറത്തേക്കുവന്നിരുന്നു.

കൂടെയൊരു പാട്ടും..തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടിപോലെ തേച്ചിട്ടെന്നെ…

ഈ സംഭവം നടന്നദിവസം പതിവിലും വൈകിയാണ് ഞാൻ വീട്ടിലേക്കു കയറിച്ചെന്നത്…

ചെന്നപാടെ റൂമിലേക്ക് നടന്നു വാതിലടച്ചു കുറ്റിയിട്ടു..

തേപ്പുകിട്ടിയ വിഷമത്തിൽ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി ചെറുതായൊന്നു മയങ്ങിപ്പോയി..

ആ സമയത്താണ് വാതിൽ മുട്ടുന്ന ശബ്‌ദം കേട്ടത് ഞാനെണീറ്റ് വാതിൽ തുറന്നപ്പോ ന്റെ പുന്നാരപെങ്ങളാണ്..
എന്റെ മുഖം കണ്ടതും അവളെന്നോട് ചോദിച്ചു.. നിന്റെ മുഖത്ത് എന്താടാ തേനീച്ച കുത്തിയോ..’

ഇതുകേട്ട് കട്ടകലിപ്പിൽ ഞാനവളോട് പറഞ്ഞു..

‘നിയൊന്നു പോയെ ചിന്നു മനുഷ്യന് പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അവളുടെയൊരു..’

‘ഡാ ചെക്കാ സീൻ കാണിക്കല്ലേ വിശക്കുന്നുണ്ടെങ്കിൽ വന്നുകഴിക്ക് അച്ഛൻ പൊറോട്ടയും ചിക്കനും വാങ്ങിയിട്ട് വന്നിട്ടുണ്ട്..

ഇനി നിനക്ക് വേണ്ടെങ്കിൽ നിന്റെ പൊറോട്ടയും ചിക്കനും ഞാൻ കഴിച്ചോളാടാ…

ആഹാ അതുവേണ്ട ഞാൻ കഴിച്ചോളാം എന്റെ പൊറോട്ടയും ചിക്കനും.. നീ പോടീ പിത്തകാളി..

അങ്ങനെ അവളോട് വഴക്കിട്ട് ടെബിളിൽ ചെന്നിരുന്ന് പൊറോട്ടയിൽ നോക്കിയപ്പോ..

ദേ പൊറോട്ടയ്ക്കു ആ തേപ്പുകാരിയുടെ അതെ ഛായ..പിന്നെ ഒന്നും നോക്കിയില്ല പിച്ച് ചീന്തി അങ്ങോട്ട് കഴിച്ചു..

എന്റെ തീറ്റകണ്ടിട്ടാണ് അടുത്തിരുന്ന് ചിന്നുപറഞ്ഞത്..പതുക്കെ കഴിക്കടാ ചെക്കാ അല്ലെങ്കിൽ അടച്ചുചാവും..

ചാവുന്നെങ്കിൽ ചാവട്ടെ നിനക്കെന്താടി പ്രശ്നം…’

പെട്ടെന്നുള്ള എന്റെ ഈ ഡയലോഗ് കേട്ട് അവൾക്ക് ഫീൽ ചെയ്തെന്നു മനസ്സിലായി അവളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടു..

ഒന്നും മിണ്ടാതെ അവളെണീറ്റ് പോയി..

അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും ചിന്നുവിന് ഒരുപാടു വിഷമമായി കാണും…

അന്നുരാത്രി എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല തേപ്പുകിട്ടിയ വിഷമവും ചിന്നുവിനെ കരയിപ്പിച്ച വിഷമവും..
അങ്ങനെ തിരിഞ്ഞു മറിഞ്ഞും കിടന്ന് എങ്ങനെയോ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ എണീറ്റ് ചായകുടിക്കാൻ അടുക്കളയിൽ ചെന്നപ്പോ..

ചിന്നു അവിടെയിരുന്നു ചായകുടിക്കാണ് എന്നെകണ്ടിട്ടും അവളെന്നെ മൈൻഡ് ചെയ്തില്ല..

അല്ലെങ്കിൽ എന്നെ കണ്ടപാടെ തുടങ്ങും ഓരോന്ന് പറഞ്ഞ് കളിയാക്കാൻ..

ഇന്നിപ്പോ അവളെന്നോട് മിണ്ടാതിരുന്നപ്പോ എനിക്ക് ശരിക്കും വിഷമമായി..

ചായകുടിക്കാൻ അടുക്കളയിലേക്കു ചെന്ന ഞാൻ ചായകുടിക്കാതെ തിരിച്ച് പോകുന്നത് കണ്ട്.

അമ്മ എന്നോട് ചോദിച്ചു..നിനക്ക് ചായവേണ്ടേ എന്ന്..

ഞാനൊന്നും മിണ്ടാതെ ഉമ്മറ തിണ്ണയിൽ പോയിരുന്നു..

അപ്പോഴാണ് വീണ്ടും എന്റെയുള്ളിലെ നിരാശകാമുകൻ പുറത്തേക്കു വന്നത്..

നാളെ സ്നേഹിച്ചപെണ്ണിന്റെ കല്യാണമാണ് താലികെട്ടുന്നത് മറ്റൊരുത്തനും..

അങ്ങനെ എന്തിക്കെയോ ചിന്തിച്ചുക്കൂട്ടി അവിടെയിരിക്കുമ്പോഴാണ് ചിന്നു എന്റെ അടുത്തുവന്നിരുന്നത്..

അവളുടെ പിണക്കമൊക്കെ മാറിയെന്നു തോന്നുന്നു..

പക്ഷെ ഞാനവളെ മൈൻഡ് ചെയ്തില്ല അതുകണ്ട് അവളെന്റെ മുഖത്തേക്ക് നോക്കും എന്നിട്ട് തിരിഞ്ഞിരുന്നു ചിരിക്കും..

വീണ്ടും എന്റെ മുഖത്തേക്കുനോക്കും എന്നിട്ട് തിരിഞ്ഞിരുന്നു ചിരിക്കും..

അങ്ങനെ അവളുടെ ആ നിഷ്കളങ്കമായി ചിരിക്കുമുന്നിൽ എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല ഞാനും ചിരിച്ചുപോയി..

ആ ചിരിയിൽ ഒരുപാടു സ്നേഹം കുസൃതിയും കുറുമ്പുമൊക്കെ ഉണ്ടായിരുന്നു..

ഞാനവളെ ചേർത്തുപിടിച്ചിട്ടു ഒരു സോറി പറഞ്ഞു..

അതോടെ തീർന്നു ഞങ്ങളുടെ പിണക്കം അവളുടെ ഈ സ്നേഹത്തിനുമുന്നിൽ ആരാണ് തോറ്റുപോകാത്തത്..

ഇന്നലെ നടന്നതൊക്കെ ഞാനവളോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടശേഷം അവളെന്നോട് പറഞ്ഞു..

‘നമ്മൾ നാളെ കല്യാണത്തിന് പോകുന്നു വയറുനിറച്ച് ബിരിയാണി കഴിക്കുന്നു..

എന്നിട്ട് നിന്നെ തേച്ചവൾക്കൊരു പണികൊടുക്കുന്നു നേരെ വീട്ടിലേക്ക് വരുന്നു ഒക്കെ അല്ലെ..’

ഡബിൾ ഒക്കെ മോളെ..’

പിറ്റേന്ന് രാവിലെ കല്യാണത്തിന് പോകാനുള്ള തിക്കും തിരക്കും കഴിഞ്ഞ് രണ്ടാളും റെഡിയായി..

ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോ ചിന്നുപറഞ്ഞു..ഡാ ഏട്ടാ നമുക്ക് കാറിൽ പോകാമെന്നു…

ഇതുകേട്ട് ഞാനവളോട് പറഞ്ഞു അടുത്തപൂരത്തിന് കാർ വാങ്ങിയിട്ട് അതിൽ പോയാൽ മതിയോ എന്ന്..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഏട്ടൻ ആ ഫോണൊന്നു തന്നെ..

എന്റെ ഫോൺ വാങ്ങി അവൾ ആർക്കോ വിളിക്കുന്നുണ്ടായിരുന്നു..
അതുകഴിഞ്ഞു ഒരു പത്തുമിനിറ്റ് കഴിഞ്ഞതും ഒരു ഇന്നോവ കാർ വീടിനുമുന്നിൽ വന്നു നിന്നു..

ഞാനൊരു ഞെട്ടലോടെ ചിന്നുവിന്റെ മുഖത്തേക്ക് നോക്കി..

അവളൊരു ചിരിയോടെ എന്നെയുംകൂട്ടി ആ കാറിനടുത്തേക്കു നടന്നു..

ഡോർ തുറന്നപ്പോ അതിനകത്തു ചിന്നുവിനെപോലെ നാലെണ്ണം കൂടെ ദൈവമേ ഇവളിത് എന്തുഭാവിച്ചാ..

ഞാനെല്ലാവരെയും ഒന്ന് നോക്കി എന്റെ നോട്ടംകണ്ടപ്പോ ആ പെങ്ങൾസ് പറഞ്ഞു..ഞങ്ങളൊക്കെ ചിന്നുവിന്റെ ഫ്രണ്ട്സാ ഏട്ടാ…

മനസ്സിലായി എന്നാഭാവത്തിൽ ഞാൻ തലയാട്ടി..

ന്റെ പുന്നാരപെങ്ങൾ എനിക്കുവേണ്ടി കോട്ടേഷനു തുടങ്ങിയോ..

ഞാനും ചിന്നുവും ആ കാറിൽകേറി ന്റെ കാമുകിയുടെ വീട്ടിലേക്കുവിട്ടു..

അവളുടെ കല്യാണം കൂടാനും അവൾക്കൊരു പണികൊടുക്കാനും..

എല്ലാത്തിനും സപ്പോർട്ടായിഎന്റെ ചിന്നുവും….

തേപ്പുകാരിയുടെ കല്യാണത്തിന് പോകുന്ന വഴിയ്ക്ക് ചിന്നു എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് എന്നോടൊന്നും പറയുന്നുമില്ല..

ഇനി കല്യാണവീട്ടിൽ പോയിട്ട് അവൾ എന്തുപണിയാണാവോ ഒപ്പിക്കുന്നത് ഒരുപിടിയുമില്ലാ..

എല്ലാം വരുന്നപോലെ കാണാം..

കാറിലിരുന്നുകൊണ്ടു ഞാൻ അവളെയും അവളുടെ കൂട്ടുകാരെയും നോക്കി…

എല്ലാവരും നല്ല ഹാപ്പിയാണ് ചിരിച്ചും കളിച്ചും എന്നെ കളിയാക്കിയും..

അവർ ആഘോഷിക്കുകയാണ് ന്റെ കാമുകിയുടെ കല്യാണം.

ഒടുവിൽ ഞാനും അവരുടെ ആഘോഷത്തിൽ പങ്കുചേരാൻ തീരുമാനിച്ചു..

എന്നെ വേണ്ടതാവൾക്കുവേണ്ടി ഞാനെന്തിന് വിഷമിക്കണം എന്നെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും എന്റെ ചിന്നുവും കൂട്ടുകാരുമുണ്ട്..

അവർ മതിയെനിക്ക് എന്തായാലും ആ തേപ്പുകാരിക്ക് നല്ലൊരു പണികൊടുക്കണം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പണി…

അങ്ങനെയൊരു പണി എങ്ങനെ കൊടുക്കുമെന്നാലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല.

ഇനി ഫുഡിൽ ഉപ്പിട്ട് കൊടുത്താലോ..
ഗിഫ്റ്റ് ബോക്സിൽ പാമ്പിനെ പിടിച്ചിട്ടു കൊടുത്താലോ..

അല്ലെങ്കിൽ താലിക്കെട്ടുന്ന സമയത്തു അവളുടെ അടുത്തേക്ക് തവളെയെ പിടിച്ചിട്ടാലോ..

ഇങ്ങനെ കുറെ പണികളെകുറിച്ചൊക്കെ ഞാൻ ചിന്തിച്ചു നോക്കി പക്ഷെ ഇതൊക്കെ പഴയ പണികളല്ലേ ഇതൊന്നും ഇപ്പോ എൽക്കില്ല..

അതുകൊണ്ടു പുതിയ വല്ല പണിയും ഒപ്പിക്കണം..

ഞാൻ പതിയെ ചിന്നുവിനോട് ചോദിച്ചു അവളുടെ പ്ലാനിങ് എന്താണെന്നു..

അവളൊരു ചിരിയോടെ പറഞ്ഞു അതൊക്കെ സസ്പെൻസ് ആണെടാ നിനക്ക് കാണുമ്പോൾ മനസ്സിലാകും..

പിന്നെ ഞാനാ സസ്പെൻസ് ചോദിച്ചു പൊളിക്കാൻ നിന്നില്ല..

അങ്ങനെ വൈകാതെ ഞങ്ങൾ കല്യാണവീടിനുമുന്നിലെത്തി ഇറങ്ങാൻ നേരം ചിന്നുപറഞ്ഞു..

ഡാ ഏട്ടാ ആ കൂളിംഗ് ഗ്ലാസ്സെടുത്തു മുഖത്തുവെച്ചിട്ട് സ്റ്റെയിലായിട്ട് അങ്ങോട്ട് ഇറങ്ങ്..

ഞാൻ അങ്ങോട്ട് ഇറങ്ങിയതും ചിന്നുവും അവളുടെ കൂട്ടുകാരും എന്റെ ഇരുവശത്തായി വന്നുനിന്നു..
എന്നിട്ട് അവരെന്നോട് ചോദിച്ചു ഏട്ടാ സംഭവം കളറായില്ലേ എന്ന്..

എങ്ങനെ കളറാവാതിരിക്കും ആറു സുന്ദരികൾക്കിടയിൽ ഒരു ആൺകുട്ടി അതും പൊളി ലുക്കിൽ.

ഞാനൊരു ചിരിയോടെ അവരോടു പറഞ്ഞു..പൊളിച്ചു ന്റെ പെങ്ങൾസ് പൊളിച്ചടുക്കി..

എന്നിട്ടാ പൊളി ലുക്കിൽ തന്നെ തേപ്പുകാരിയുടെ മുന്നിലേക്ക് നടന്നു.

അവിടെ ചെന്നപ്പോ ആ തേപ്പുകാരി അണിഞ്ഞൊരുക്കി സ്റ്റേജിലിരിക്കുകയാണ്..

താലികെട്ടാനുള്ള സമയമായിട്ടില്ല ചെക്കനും കൂട്ടരും വരാൻ ഇനിയും സമയമുണ്ട്..

അതുകൊണ്ടു ഞങ്ങൾ ആറുപേരും നിരത്തിയിട്ടിരിക്കുന്ന ചെയറിൽ നിരന്നിരുന്നു…

അങ്ങനെ ഇരുന്നാൽ മാത്രം പോരല്ലോ അവൾക്കൊരു പണികൊടുക്കേണ്ടേ..

ഞാൻ പതുക്കെ ചിന്നുവിനോട് ചോദിച്ചു..പണി കൊടുക്കാമെന്നു പറഞ്ഞിട്ട് നിയെന്താ ചിന്നു മിണ്ടതിരിക്കുന്നതെന്ന്..

ഇതുകേട്ട് അവളെന്നോട് പറഞ്ഞു..ഡാ ചെക്കാ നിയൊന്നു അടങ്ങി ഇരിക്ക് പണിയൊക്കെ നമുക്ക് കൊടുക്കാം..

ചിന്നുവിന്റെ ഈ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യംവന്നു ഞാനവളോട് പറഞ്ഞു..

‘പണികൊടുക്കാ പണികൊടുക്കാ എന്നു പറഞ്ഞിട്ട് നീയും നിന്റെ കൂട്ടുകാരും ബിരിയാണി കഴിക്കാൻ വന്നതാണല്ലേ..’

ഇതുകേട്ട് അവളെന്നെ നോക്കി ചിരിക്കുകയാണ്..

ആ ചിരികണ്ട് ദേഷ്യംപിടിച്ചിരിക്കുമ്പോഴാണ് കല്യാണ ചെക്കന്റെ കടന്നുവരവ്..

ആ വരവുകണ്ടപ്പോ എനിക്കുതോന്നി പൂരപറമ്പിൽ മേളത്തിന് വന്നതാണെന്ന്…

കൊട്ടും മേളവുമൊക്കെയായി ഇവർക്കെന്താ പ്രാന്താണോ എന്നുതോന്നിപോയി..

എന്റെ പിറുപിറുക്കൽ കേട്ടാണ് ചിന്നു എന്നോട് പറഞ്ഞത്..ഡാ ചെക്കാ കണ്ണുതുടച്ചിട്ടു ആ കൂളിംഗ് ഗ്ലാസ്സെടുത്തു വെക്കാൻ..

അപ്പോഴാണ് മനസ്സിലായത് ഞാനറിയാതെ തന്നെ എന്റെ കണ്ണുനിറഞ്ഞുപോയെന്ന് എങ്ങനെ നിറയാതിരിക്കും.

സ്നേഹിച്ചപെണ്ണു മറ്റൊരാളുടെ സ്വന്തമാകുന്നത് കണ്ടുനിൽക്കേണ്ട അവസ്ഥ വരുമ്പോൾ…

പക്ഷെ താലികെട്ടുന്ന സമയത്തു ഞാൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് എന്താണ് സംഭവമെന്നുവെച്ചാൽ..

മുഹൂർത്ത സമയത്തു ചെക്കൻ താലികെട്ടാൻ ഒരുങ്ങിയതും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്

അമ്പലത്തിലെ വെടിവഴിപാടുപോലെ പൊട്ടി ഒരു വെടി..

അതിൽ തന്നെ ചെക്കന്റെ കൈയിലെ താലി അങ്ങോട്ട് താഴെപോയി..

പിന്നെ അങ്ങോട്ട് ചറ പറ ന്നാണ് പടക്കം പൊട്ടിയത്..

പിന്നെ കാണുന്നത് ചെക്കൻ മുണ്ടും മടക്കിക്കുത്തി ഓടുന്നതാണ്..

തേപ്പുകാരിയാണെങ്കിൽ ചെവിയും പൊത്തിപ്പിടിച്ചു കരയുകയാണ്…

ഇതുചെയ്തത് ആരാണെന്നറിയില്ല ഞാൻ ചിന്നുവിനെ നോക്കി..

അവളും ആ രംഗം കണ്ടു ചിരിക്കുകയാണ് എന്തായാലും അവൾ ഇതുപോലുള്ള കുരുത്തക്കേടൊന്നും കാണിക്കില്ല എന്നാണ് എന്റെ വിശ്വാസം…

എന്തായാലും എനിക്ക് സന്തോഷമായി ആ തേപ്പുകാരിക്ക് അങ്ങനെതന്നെ വേണം..

ആ സമയത്ത് അവളുടെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു..ശരിക്കും ചമ്മിപോയി..

അവസാനം അവിടെത്തെ തിക്കും തിരക്കും കഴിഞ്ഞ് ചെക്കൻ അവളെ താലികെട്ടി..

ഞങ്ങളാണെങ്കിൽ വയറുനിറച്ചു ബിരിയാണിയും കഴിച്ച് തേപ്പുകാരിക്കൊരു ഹാപ്പി മാരീഡ് ലൈഫും പറഞ്ഞ്.

വീട്ടിലേക്കു മടങ്ങി പോകുന്നവഴിയ്ക്കു കല്യാണവീട്ടിലെ ചെക്കന്റെ ഓട്ടത്തിന്റെ കാര്യം പറഞ്ഞ് ചിരിക്കുന്നതിനിടയിലാണ് ചിന്നു എന്നോട് പറഞ്ഞു..

ഡാ ഏട്ടാ എനിക്കൊരു അഞ്ചുർ രൂപവേണമെന്ന്..

എന്തിനാണെന്ന് ചോദിച്ചപ്പോ അവള് പറഞ്ഞു ..വെടിക്കെട്ട് ഗോപാലേട്ടന് കൊടുക്കാനാണെന്നു..

അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ പണിയൊപ്പിച്ചത് ന്റെ പുന്നാരപെങ്ങളാണെന്നു..

കാറിൽ വെച്ച് ഞാനൊന്നും പറഞ്ഞില്ല വീട്ടിലെത്തിയിട്ടു ചോദിക്കാമെന്നുവിചാരിച്ചു ഞാൻ കാത്തിരുന്നു…

അങ്ങനെ ചെറിയൊരു യാത്രയ്ക്കുശേഷം ഞങ്ങൾ വീട്ടിലെത്തി…

കാറിൽ നിന്നിറങ്ങി നേരെ ഉമ്മറ തിണ്ണയിൽ പോയിരുന്നു രണ്ടാളും..

എന്നിട്ട് അവളെന്റെ മുഖത്തേക്ക് നോക്കി ചിരിച്ചിട്ടു ചോദിച്ചു..

ഡാ ഏട്ടാ കല്യാണം പൊളിച്ചില്ലേ..

ഇതുകേട്ട് ഞാനവളോട് ചോദിച്ചു. എടി കാന്താരി നിയാണോ ആ പണിയൊപ്പിച്ചത്..

അവളൊരു ചിരിയോടെ പറഞ്ഞു . എന്റെ ഏട്ടനുവേണ്ടി ഇതല്ല ഇതിന്റെ അപ്പുറം ഞാൻ ചെയ്യും..

ആ തേപ്പുകാരിക്ക് ഇതിനേക്കാൾ വലിയൊരു പണി ഞാൻ വേറെ കൊടുത്തിട്ടുണ്ട്..

ഇതിലും വലിയ പണിയോ..’

അതെ…
ഏട്ടൻ വാട്സാപ്പ് ഒന്ന് തുറന്നുനോക്ക്..
ഞാനെന്റെ വാട്സാപ്പ് തുറന്നുനോക്കിയപ്പോ ഞെട്ടിപ്പോയി..
വേറൊന്നുമല്ല വൈറൽ വീഡിയോ കല്യാണചെക്കന്റെ നെട്ടോട്ടം..എന്നാ ക്യാപ്ഷനോടെ..

കല്യാണവീട്ടിലെ ആ വീഡിയോയും…
ഞാനാ വീഡിയോ കണ്ടശേഷം ചിന്നുവിന്റെ മുഖത്തേക്ക് നോക്കി..

അപ്പോ അവളൊരു നൈസ് ചിരി ചിരിച്ചിട്ടു പറഞ്ഞു..

‘നിന്നെ തേച്ചവളുടെ കല്യാണം ഈ ലോകം മുഴുവൻ കണ്ടുചിരിക്കട്ടെ…
അതുകണ്ട് നീയും ചിരിക്കണം..

നമ്മളെ വേണ്ടാത്തവർക്കുവേണ്ടി കാത്തിരിക്കാതെ നമ്മുടെ കൂടെയുള്ളവർക്കുവേണ്ടി ജീവിക്കട ചെക്കാ..

നമ്മളെ ചതിച്ചവരെ നോക്കി ചിരിക്കാനുള്ളൊരു അവസരം കിട്ടുമ്പോൾ അത് നീ പാഴാക്കാതെ ചിരിക്കട ഏട്ടാ…

അവളുടെ ആ ഡയലോഗ് കേട്ട് ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..ന്റെ പെങ്ങളാണ് താരം..

ഇന്നെനിക്ക് സങ്കടം വരുമ്പോഴൊക്കെ ഞാനാ തേപ്പുകാരിയുടെ കല്യാണവിഡിയോ കണ്ടു ചിരിക്കാറുണ്ട്…

ആ തേപ്പുകാരിയും അവളുടെ വൈറൽ വീഡിയോ കണ്ടുകാണും .

ഇന്നത്തെ കാലത്തു ഇതിലും വലിയ പണി വേറെയുണ്ടോ ചങ്ങാതിമാരെ..
നമ്മളെ തേച്ചവരെ നോക്കി ഈ ലോകം മുഴുവൻ ചിരിക്കുന്നത് കാണുമ്പോൾ നമുക്കൊരു സന്തോഷമല്ലേ..

ഈ സന്തോഷം എനിക്ക് തന്ന എന്റെ പെങ്ങളാണ് ശരിക്കും താരം…

പിന്നെ ഒരു കാര്യംകൂടെ പറയാനുണ്ട് നമ്മളെ തേച്ചിട്ടുപോയവർ അവരുടെ കല്യാണത്തിന് വിളിച്ചാൽ ഉറപ്പായും പോകണം..

എന്നിട്ട് മറക്കാനാവാത്തൊരു പണിയും കൊടുക്കണം അതല്ലേ അതിന്റെയൊരു ശരി..

നമ്മളെ കരയിപ്പിച്ചിട്ടു അവർ അങ്ങനെ സന്തോഷിക്കേണ്ട അല്ലെ..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!