Connect with us

ബന്ധങ്ങൾ

കല്യാണം കഴിഞ്ഞു നാല് വർഷത്തിനു ശേഷമാണ് ആ സന്തോഷ വാർത്ത എന്നെ തേടിയെത്തിയത്…

Published

on

രചന: അച്ചു വിപിൻ
കല്യാണം കഴിഞ്ഞു നാല് വർഷത്തിനു ശേഷമാണ് ആ സന്തോഷ വാർത്ത എന്നെ തേടിയെത്തിയത്…അന്നും പതിവുപോലെ വർഷോപ്പിൽ ഒരു കാർ നന്നാക്കി കൊണ്ടിരിക്കുവായിരുന്നു അപ്പോഴാണ് ഭാര്യയുടെ കാൾ വരുന്നത്….അതേയ് ഇന്ന് നേരത്തെ വീട് വരെ വരണം എന്താ കാര്യം എന്ന് ചോദിക്കണ്ട അതെനിക്ക് ഏട്ടന്റെ മുഖത്ത് നോക്കി പറയണം ഇത്രേം പറഞ്ഞവൾ ഫോൺ വെച്ചു…..

എന്തായിരിക്കും അവൾക്കു പറയാൻ ഉണ്ടാവുക…ഈ പെണ്ണിങ്ങനെ ആണ് മനുഷ്യനെ മുൾമുനയിൽ നിർത്തും…ആർക്കറിയാം ഇന്നും അമ്മയുമായി പിണങ്ങി കാണും ഇവർക്കിതെ ഉള്ളോ പണി..രണ്ടു പേരും ഒടുക്കത്തെ സ്നേഹമാണ് എന്നാലോ ഇടയ്ക്കു അടിയാണ് താനും…

എന്തായാലും പണി നേരത്തെ തീർത്തു വീട്ടിലേക്കു ഓട്ടമായിരുന്നു…പോകുന്ന വഴി നായരുടെ കടയിൽ നിന്ന് പതിവ് പരിപ്പുവടയും വാങ്ങി…വീട്ടിൽ ചെന്നപ്പോ അമ്മ ഉമ്മറത്ത് നിന്ന് അടിച്ചു വാരുന്നു. എന്നെ കണ്ടതും അമ്മേടെ മുഖത്ത് പതിവില്ലാത്ത നാണം…അവൾ എവിടെ അമ്മേ ഞാൻ ചോദിച്ചു…ആ അപ്പുറത്തു കാണും അമ്മ തെക്കോട്ടും നോക്കി പറഞ്ഞു..ഇവർക്കെന്താ പറ്റിയെ എന്നോർത്ത് കൊണ്ട് ഞാൻ അകത്തേക്ക് ചെന്നു….

അവൾ എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു ….എന്നെ കണ്ടതും കട്ടിലിൽ നിന്നും എണീറ്റ് ജനലിന്റെ സൈഡിൽ പോയി തിരിഞ്ഞു നിന്നു…ആഹാ ഇങ്ങനെ തിരിഞ്ഞു നിക്കാൻ ആണോ പെണ്ണേ വിളിച്ചു വരുത്തിയത്…ഞാൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു…. അവൾ നിന്ന് വിറക്കുകയാണ്..ഞാൻ അവളെ എന്റെ നേരെ തിരിച്ചു നിർത്തി…അവളുടെ മുഖം ഉയർത്തി ഞാൻ പറഞ്ഞു അതേയ് എന്റെ കുട്ടന് എന്തോ എന്റെ മുഖത്ത് നോക്കി പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ എന്താ അത്…മ്മ് വേഗം പറഞ്ഞോ….

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ….അവൾ എന്റെ കൈകൾ എടുത്തു അവളുടെ വയറിനു മേൽ വെച്ച് കൊണ്ട് അതെ എന്നർത്ഥത്തിൽ തല യാട്ടി…ആ ഒരൊറ്റ സിഗ്നലിൽ എന്റെ മനസ്സിലെ ബൾബുകൾ എല്ലാം ഒരുമിച്ചു കത്തി…പിന്നെ അവൾ ഒരറ്റ കരച്ചിൽ ആയിരുന്നു എല്ലാരും പറയുന്ന പോലെ ഞാൻ മച്ചിയല്ല ഏട്ടാ….ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവൾ എന്നെ കെട്ടിപിടിച്ചു….

പാവം ഒരോ ആളുകൾ പറയുന്ന കേട്ട് അവൾ ഇത്രേം നാൾ എന്തുമാത്രം വേദനിച്ചിരിക്കണം…അല്ലേലും നാട്ടുകാർക്ക് ആണ് സൂക്കേട്… നമുക്കില്ലാത്ത ദണ്ണം ആണ് അവറ്റോൾക്കു ….

ഞാൻ ഒരച്ഛനാകാൻ പോകുന്നു …..ഹോ…ഞാൻ അന്നേരം അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു…അവൾ എത്ര നേരം എന്റെ നെഞ്ചിൽമുഖം ചേർത്ത് അങ്ങനെ നിന്നെന്നറിയില്ല…… അപ്പോൾ അതവൾ ആഗ്രഹിച്ചിരിക്കണം..ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…അതേയ് എന്റെ മോൾക്ക് എന്താ വേണ്ടത്…ഒന്നും വേണ്ട എന്നവൾ തലയാട്ടി… എന്തായാലും ഒരു സത്യം ഞാൻ മനസ്സിലാക്കി ഒരാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരച്ഛൻ അകാൻ പോകുന്നു എന്ന് തന്റെ ഭാര്യ പറയുന്നത് കേൾക്കുമ്പോഴാണ്…ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ….

അവൾക്കിതു മൂന്നാം മാസം ആണ്…ആദ്യത്തെ സ്കാനിങ്ങിനു വേണ്ടി അടുത്തുള്ള ഹോസ്പിറ്റലിൽ പോയി…ബ്ലാഡർ നിറയാൻ വയർ നിറയെ വെള്ളം കുടിക്കണം…. പാവം വെള്ളം കുടിച്ചു ഒരു പരുവമായി…ദീപ്തി പ്രവീൺ….. സിസ്റ്റർ ഉറക്കെ അവളുടെ പേര് വിളിച്ചു…ഞാൻ അവളേം കൊണ്ട് അകത്തേക്ക് കയറി…

അതേയ് അൾട്രാ സൗണ്ട് സ്കാനിങ് ആണ് പാന്റ് ഊരണം സിസ്റ്റർ പറഞ്ഞു…അവൾക്കു ആകെ നാണം… പരിശോധിക്കാൻ ഒരാണ് ഡോക്ടർ ആണിരിക്കുന്നത്…അവൾ മടിയോടെ എന്റെ നേരെ നോക്കി…സാരമില്ല നമ്മടെ കുഞ്ഞിന് വേണ്ടിയല്ലേ നീ ചെല്ലു…അവൾ വന്നു ബെഡിൽ കിടന്നു ….അടുത്ത് തന്നെ ഒരു സ്ക്രീൻ വെച്ചിട്ടുണ്ട് അതിലൂടെ നമുക്ക് കുഞ്ഞിനെ കാണാം..ആദ്യമായി ഞാൻ എന്റെ കുഞ്ഞനങ്ങുന്നത് കണ്ടു….എന്റെ കണ്ണ് നിറഞ്ഞു പോയി…ശരിക്കും കാണാൻ വയ്യ എന്നാലും അവൾടെ വയറിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നത് ശരിക്കും ഞാൻ കണ്ടു…

സ്കാനിംഗ് കഴിഞ്ഞു അവൾ ടോയ്‌ലെറ്റിലേക്കു ഒരോട്ടമായിരുന്നു….എനിക്ക് സങ്കടം വന്നു അന്നേരo …..പാവം ഒക്കെ ഇനി ഒറ്റയ്ക്ക് അനുഭവിക്കണം അല്ലോ എന്നോർത്തു…ഗർഭിണി ആയ ഭാര്യക്ക് സ്നേഹവും കരുതലും കൊടുക്കുക എന്നതൊഴിച്ചു വേറെ ഒന്നും ഈ കാര്യത്തിൽ ആണുങ്ങളെ കൊണ്ട് ചെയ്യാൻ പറ്റില്ല….

ഓരോ ദിവസം കഴിയുന്തോറും അവൾ കൂടുതൽ സുന്ദരിയായി വന്നു…എനിക്ക് അന്നേരം അവളെ ഒന്നൂടെ കെട്ടാൻ തോന്നി…ശരിക്കും ഗർഭിണിയാവുമ്പോഴാണ് ഒരു പെണ്ണ് കൂടുതൽ സുന്ദരിയാവുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ് കേട്ടോ…

അവൾക്കു നാലു മാസം തുടങ്ങി..ഇടയ്ക്കിടയ്ക്ക് ശർധിലുമുണ്ട്….ഒരു ദിവസം രാത്രി കിടന്നുറങ്ങുന്ന എന്നെ അവൾ കുത്തി പൊക്കി ….ഏട്ടാ ഒന്നെണീക്കു….
എന്താ എന്ത് പറ്റി വല്ല വല്ലായ്കേം തോന്നുന്നുണ്ടോ?

ഏട്ടാ എനിക്കിപ്പോ തട്ട് ദോശ തിന്നണം….

ഇപ്പളോ ഈ പാതിരാത്രിലോ നാളെ തിന്ന പോരെ?….
പോരാ എനിക്കിപ്പോ തിന്നണം ….അവിടെ കടയിൽ പോയി ചൂടോടെ കഴിക്കണം….

ഒടുക്കം അവളുടെ ആഗ്രഹത്തിന് മുന്നിൽ ഞാൻ മുട്ടുമടക്കി…. അവളേം കൊണ്ട് വണ്ടിയിൽ കയറി ജംക്ഷനിലേക്കു വിട്ടു…പാതി രാത്രി 2 മണി വരെ തുറന്നിരിക്കുന്ന ഒരു കടയുണ്ടവിടെ…

ചെന്ന വഴി അവൾക്കാവശ്യം ഉള്ളതെല്ലാം അവൾ തന്നെ ഓർഡർ ചെയ്തു…സൊമാലിയയിൽ നിന്നും പട്ടിണി കിടന്നു വന്ന പോലെയാണ് അവൾ വാരി വലിച്ചു തിന്നുന്നത്…ഏതൊക്കെ തിന്നു എന്നതിന് ഒരു കയ്യും കണക്കുമില്ല…ഏട്ടന് വേണ്ടേ ഇടക്കവൾ ചോദിച്ചു….
ഓ വേണ്ട എന്ന് ഞാൻ തലയാട്ടി …അവൾ തിന്നുന്നത് കണ്ടപ്പഴേ എന്റെ വയർ നിറഞ്ഞു കണ്ണും..

അവിടെ നിന്ന് ഇറങ്ങാൻ നേരം കടക്കാരൻ എന്നോട് പറഞ്ഞു ചേട്ടാ ഈ ചേച്ചിയേം കൂട്ടി ഇനിം വരണേ എന്ന്…എങ്ങനെ പറയാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നോ …..

വണ്ടിയിൽ കയറി പകുതി എത്തിയില്ല അതിനു മുന്നേ എന്റെ മേത്തേക്കവൾ ശര്ധിച്ചു…വീട്ടിൽ ചെന്ന് നേരം വെളുക്കണ വരെ ശർദിൽ ആയിരുന്നു…അവളേം കൊണ്ട് രാത്രി പുറത്തു പോയതിനു അമ്മേടെ കയ്യിന്നു കണക്കിന് കിട്ടി….പാവം ശർദ്ധിച്ചു തളർന്നു രാവിലെ എപ്പോഴോ ആണവൾ ഉറങ്ങിയത്…ജോലിക്കു പോകാൻ നേരം അവളെ ഉണർത്തിയില്ല…നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാനിറങ്ങി…..

അവൾക്കു മാസം 6 കഴിഞ്ഞു….ഒരു ദിവസം ഉച്ചക്ക് ഫോൺ വന്നു…
ഏട്ടാ കുഞ്ഞനങ്ങി….എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു….പിന്നീടുള്ള ഓരോ ദിവസവും ഓരോ യുഗങ്ങൾ. ആയിരുന്നു…

അങ്ങനെ ഏഴാം മാസo ഏഴു കൂട്ടം പലഹാരം ഒക്കെ ആയി അവളുടെ വീട്ടിൽ നിന്നും ആളെത്തി അവളെ കൂട്ടി കൊണ്ട് പോകാൻ…അവളെ ഒരു മണവാട്ടിയെ പോലെ അണിയിച്ചൊരുക്കി….അവൾക്കു പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല പറഞ്ഞു വിടാൻ ഞങ്ങൾക്കും…വണ്ടിയിൽ കയറാൻ നേരം അമ്മയും അവളും കെട്ടിപ്പിടിച്ചു കരഞ്ഞു…അന്ന് ഞാനറിഞ്ഞു അവരുടെ സ്നേഹം…
കാറിൽ കയറുന്നതിനു മുന്നേ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ നേരെ നോക്കി…ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ചെന്നു…

വിഷമിക്കണ്ട ഞാൻ ഇടയ്ക്കു വന്നു കാണാട്ടോ…അവൾ മനസ്സില്ല മനസ്സോടെ വണ്ടിയിൽ കയറി..വീടിന്റെ അടുത്തുള്ള വളവ് കഴിയണ വരെ അവൾ തല പുറത്തേക്കിട്ടു നോക്കുന്നുണ്ടായിരുന്നു….എന്റെ ചങ്കു തകർന്നു പോയി…..

അവൾ പോയതോടെ വീട്ടിൽ ആകെ മൂകതയായി…ഞാനും അമ്മയും തനിച്ചായ പോലെ….ഇടയ്ക്കു ഓരോന്നു പറഞ്ഞു ഞാനും അമ്മയും അവളെ കാണാൻ ചെല്ലും..ഓരോ ദിവസം കഴിയുന്തോറും അവളുടെ വയറു വീർത്തു വന്നു…. അവൾക്കാകെ ക്ഷീണം ആണ്…. വയർ കാരണം നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ കാലിൽ ആണേൽ നീരും ഉണ്ട്…മാസം തികയുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു…

അവൾ ഒറ്റ മോളാണ് അമ്മയും അച്ഛനും മാത്രേ ആ വീട്ടിൽ ഉള്ളു വേറെ സഹായത്തിനു ആരുമില്ല അത് കൊണ്ട് തന്നെ ആ കാരണം പറഞ്ഞു അവൾക്കു ഡോക്ടർ പറഞ്ഞ ഡേറ്റിനു ഒരാഴ്ച്ച മുന്നേ ഞാനും അമ്മേം അവളുടെ വീട്ടിലേക്കു പോയി….

ആ ദിവസങ്ങളിലിൽ ഒരു ഗർഭിണിയായ പെണ്ണിന്റെ വിഷമങ്ങൾ ഞാൻ നേരിട്ട് കണ്ടു..രാത്രി ഒന്നുറങ്ങാൻ പോലും അവൾ ബുദ്ധിമുട്ടി….ഇടയ്ക്കു അവളുടെ നീരുവെച്ച കാൽ എടുത്തു എന്റെ മടിയിൽ വെച്ച് ഞാൻ തിരുമ്മി കൊടുക്കും…അവളുടെ വയറിൽ മെല്ലെ തലോടി പോട്ടെ സാരമില്ല എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും …ഇതിനൊക്കെ കാരണക്കാരൻ ഈ ഞാനല്ലേ എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ തല്ലാൻ തോന്നും…

ഡോക്ടർ പറഞ്ഞതിന് മുന്നേ ഹോസ്പിറ്റലിൽ അഡ്മിറ്റായി….ഇച്ചിരി സൗകര്യം കൂടിയ ഹോസ്പിറ്റൽ ആയ കൊണ്ട് ഭർത്താവിന് ഭാര്യ പ്രസവിക്കുമ്പോ കൂടെ നിക്കാം…അതെനിക്കിഷ്ടായി എന്റെ കുഞ്ഞിനെ ഉടനെ എനിക്ക് കാണാലോ…

രണ്ടു ദിവസം കഴിഞ്ഞിട്ടും അവൾക്കു വേദന വന്നില്ല …ഡോക്ടർ വന്നു വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തു…അവളുടെ മുടി ഒക്കെ രണ്ടു വശത്തും പിന്നി കെട്ടി ലേബർ റൂമിലേക്ക് കൊണ്ട് പോയി…കൂടെ ഞാനും….പോകാൻ നേരം അവൾ പേടിച്ചു കരയുകയായിരുന്നു …..

അവൾക്കു വേദന വന്നു തുടങ്ങി…. അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഉറക്കെ കരയാൻ തുടങ്ങി…ആ നിമിഷം എനിക്ക് അവളുടെ കൂടെ പോകണ്ടായിരുന്നു എന്ന് തോന്നിപ്പോയി…അത്രക്കു വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച…

ഡോക്ടർ ഇടയ്ക്കു അവളുടെ വയർ പിടിച്ചു ഞെക്കുന്നുണ്ടായിരുന്നു….അവൾ ഉറക്കെ ഉറക്കെ ഉറക്കെ കരഞ്ഞു ഏകദേശം 4 മണിക്കൂർ അവൾ വേദന തിന്നു…പെട്ടെന്നാണ് ഡോക്ടർ അത് പറഞ്ഞത്….. ദീപ്തി പുഷ് കുഞ്ഞിന്റെ തല കാണുന്നുണ്ട് പുഷ് ചെയ്യൂ….you can do it…

അവൾ ഉറക്കെ കരഞ്ഞു പിന്നീട് ഞാൻ കണ്ടത് ഡോക്ടർ എന്റെ കുഞ്ഞിനെ പിടിച്ചു വലിച്ചെടുക്കുന്നതാണ്…പിന്നെ നടന്നതൊന്നും എനിക്ക് ഓർമയില്ല കാരണം അത് കണ്ട് എന്റെ ബോധം പോയിരുന്നു…

എന്റെ ബോധം തിരിച്ചു കിട്ടിയപ്പോ ഞാൻ അറിഞ്ഞു അവൾ എനിക്ക് ഒരു പെൺകുഞ്ഞിനെ തന്നിരിക്കുന്നു…ഈശ്വര ഞാൻ ഒരച്ഛൻ ആയിരിക്കുന്നു…അവിടെ നിന്നും കുഞ്ഞിനെ പോലും കാണാതെ എണീറ്റോരോട്ടമായിരുന്നു …ലേബർറൂമിന്റെ ഫ്രണ്ടിൽ ചെന്നപ്പോ ബന്ധുക്കൾ എല്ലാം അവിടെ ഉണ്ട്… സിസ്റ്റർമാർ ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു…
പേടിക്കണ്ട തന്റെ ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നു അവർ പറഞ്ഞു…

എനിക്കൊന്നു അവളെ കാണണം…

മ്മ് ശരി വേഗം കണ്ടിട്ട് ഇറങ്ങണം സിസ്റ്റർ പറഞ്ഞു…
ശരി എന്ന് തലയാട്ടി ഞാൻ അകത്തേക്ക് കയറി…എന്നെ കണ്ടതും അവൾ കരച്ചിൽ തുടങ്ങി…ഞാൻ വീഴണ കണ്ടു പേടിച്ചു പോയി പാവം…

നിനക്ക് വേദനയുണ്ടോടി മോളെ….
ഇല്ല എന്നവൾ തലയാട്ടി..ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു…..അത്രയും വേദന സഹിച്ചു അവൾ കിടന്നിട്ടും ഇല്ല എന്നവൾ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി….

ശരിക്കും ആ ഒരു ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല…ഒരു പെണ്ണ് എത്ര വേദനിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്…എന്നിട്ടു ഈ സമൂഹം അവളോട് ചെയ്യുന്നതോ…

എല്ലാ പുരുഷന്മാരും അവരുടെ ഭാര്യ പ്രസവിക്കുന്നത് നേരിട്ടു കാണണം…. അത് കണ്ടു നിൽക്കുന്ന ഒരു പുരുഷനും അവളെയോ സ്വന്തം അമ്മയെയോ മറ്റൊരു പെണ്ണിനെയോ ഒരിക്കലും വേദനിപ്പിക്കില്ല….

സ്നേഹത്തോടെ ഞാൻ അവളുടെ നെറുകയിൽ തലോടി…നമുക്ക് മോൾ ആണ് ഏട്ടാ….
എന്റെ കണ്ണുകൾ നിറഞ്ഞു…

മോളെ കണ്ടോ?അവൾ ചോദിച്ചു….
ഇല്ല എന്ന് ഞാൻ തലയാട്ടി…
കാണണ്ടേ ?അവൾ ചോദിച്ചു…
ഉം വേണം…. ഞാൻ മറുപടി പറഞ്ഞു….

എന്റെ മോളെ കാണാൻ വേണ്ടി മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ അവളെ ഈ സമൂഹത്തിലെ കഴുകൻമാരുടെ കണ്ണിൽ നിന്നും എങ്ങനെ രക്ഷിക്കും എന്ന ചിന്തയായിരുന്നു ഒരച്ഛൻ ആയ എന്റെ മനസ്സിൽ ……അതെ അങ്ങനെ ചിന്തിക്കണം കാരണം ഇന്നത്തെ സമൂഹം അങ്ങനെയാണ്…ആ ചിന്ത മാറണം……. മാറിയേ പറ്റു….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!