പ്രണയം
എന്റെ പൊന്നമ്മായി …ഒന്നങ്ങട് നീങ്ങിയിരുന്നെ ” തൊണ്ട പൊട്ടും വിധത്തിലാണ് താനത് പറഞ്ഞതെങ്കിലും ശബ്ദം ചുണ്ട് വിട്ടു ഒരിഞ്ച് പുറത്തു വന്നില്ലെന്ന് അമ്മായിയുടെ പാല്പുഞ്ചിരിയിൽ അനിലന് മനസ്സിലായി

രചന: ലിസ് ലോന
“എന്റെ പൊന്നമ്മായി …ഒന്നങ്ങട് നീങ്ങിയിരുന്നെ ”
തൊണ്ട പൊട്ടും വിധത്തിലാണ് താനത് പറഞ്ഞതെങ്കിലും ശബ്ദം ചുണ്ട് വിട്ടു ഒരിഞ്ച് പുറത്തു വന്നില്ലെന്ന് അമ്മായിയുടെ പാല്പുഞ്ചിരിയിൽ അനിലന് മനസ്സിലായി ..കാറിലിരുന്ന് ശ്വാസം മുട്ടുമ്പോളും അവനെല്ലാരെയും ചിരിച്ചു സന്തോഷം കാണിച്ചു .
രണ്ടു കൊല്ലം കഴിഞ്ഞിട്ടാണ് നാട്ടിലേക്ക് വരുന്നത് .. വരുന്ന തീയതിയും സമയവും , അമ്മയും അച്ഛനും ഒരു മാസം മുൻപേ വിളിക്കുമ്പോളൊക്കെ ചോദിച്ചോണ്ടിരുന്നത് കുടുംബക്കാരെ മുഴുവൻ അറിയിക്കാൻ വേണ്ടിയാണെന്നറിഞ്ഞില്ല .
ഹോ ഒരു റ്റാറ്റാ സുമോയിൽ ഇത്രേം പേരെ കൊള്ളുമോ ..
അത്ഭുതം !!! അവൻ ചുറ്റും നോക്കി …
ഒന്ന് രണ്ട് വട്ടം സിന്ധുവിനോട് വഴിയിൽ വച്ച് മിണ്ടുന്നത് കണ്ടപ്പോൾ അവളെന്റെ മുറപ്പെണ്ണാണെന്ന പരിഗണന പോലും തരാതെ , വെട്ടാൻ വരുന്ന പോത്തിന്റെ ശൗര്യത്തോടെ
“ആദ്യം , വല്ല പണിക്കും പൊക്കൂടെ നിനക്കെന്ന് ” ന്നു നൂറു വട്ടം കൂട്ടുകാരുടെ മുൻപിൽ നാണം കെടുത്താറുള്ള മാമൻ , മുൻപിലെ സീറ്റിൽ തന്നെയുണ്ട് ….സിന്ധുവിന്റെ കൊച്ചിനെയും മടിയിൽ വച്ച് .
“മോനെ …ടോർച്ചും എമെർജൻസിയും മറന്നില്ലല്ലോ ”
കുഞ്ഞമ്മയാണ് , തലയൊന്നാട്ടിയപ്പോൾ കുഞ്ഞമ്മയുടെ മുഖത്തു പൗർണമി .
“അളിയാ …കുപ്പി പെട്ടിയിലാണോ?? കയ്യിലെ ബാഗിലാണോ ?”
പട്ടിണിപാവങ്ങളായ എയർപോർട്ട് ജോലിക്കാരെ വെറുതെ പ്രലോഭിപ്പിക്കണ്ട എന്നു കരുതി അവരെ തോൽപ്പിക്കാൻ ഞാനൊരു ഇരുപത്താറു കെട്ടിട്ട് പൂട്ടികൊണ്ട് വന്ന അട്ടപെട്ടി , പുറത്തിറങ്ങിയപ്പോ തൊട്ട് ഒറ്റ ഒരാളെയും തൊടീപ്പിക്കാതെ കെട്ടിപിടിച്ചു പിന്നിലിരിക്കുന്ന അളിയനാണ് .
“ഓ കയ്യിലുണ്ട് അളിയാ ”
പറഞ്ഞു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോളുള്ള അളിയന്റെ മുഖത്തെ ആശ്വാസം …പെങ്ങളെ കെട്ടി കൊല്ലം ഏഴു കഴിഞ്ഞൊരു കുട്ടി ജനിച്ചപ്പോൾ പോലും ഞാൻ കണ്ടിട്ടില്ല .
അമ്മക്കെന്നെ സ്നേഹിച്ചു കൊതി തീരാത്തോണ്ട് ഇടക്കിടെ തലയിലൊന്നുഴിയുന്നുണ്ട് … എത്രെ തവണ രാത്രി നേരം വൈകി വീട്ടിൽ വരുന്നതിന് , കിട്ടിയ പാത്രമെടുത്തെറിഞ്ഞ കൈയാണത് …കുറിയടക്കാൻ തന്ന പൈസ അടിച്ചു മാറ്റിയതിന് ഈ കൈ കൊണ്ടാണ് പട്ടമടലെടുത്തു വീശിയത് …
അച്ഛൻ മാത്രേം ഗൾഫുകാരൻ മകനെ കൂട്ടികൊണ്ടു വരുന്ന തറവാടി അച്ഛനായി പുറത്തേക്ക് നോക്കിയിരിക്കുന്നുണ്ട് .
“എന്തിനാ എല്ലാരും ഉറക്കം കളഞ്ഞത് ”
എന്റെ ചോദ്യത്തിനുത്തരം
ആര് പറഞ്ഞു ഇവരോടൊക്കെ ഉറക്കം കളയാൻ … വണ്ടി വന്നപ്പോളെ ചാടികേറീതല്ലേ ന്ന് അതിദയനീയമായി കൂട്ടുകാരനായ ഡ്രൈവർ കണ്ണന്റെ കണ്ണുകൾ കണ്ണാടിയിലൂടെ പറയാതെ പറയുന്നു .
നേരം പരപരാ വെളുത്തു ….പോയിട്ട് കൊല്ലം രണ്ടേ ആയുള്ളൂ എങ്കിലും പുറമെ കാണുന്ന മാറ്റങ്ങൾ അതിഗംഭീരമാണെന്ന് ചിന്തിച്ചതേയുള്ളൂ …
“പ് ധീം ….,”
മുന്നിൽ കണ്ട വലിയൊരു ഗട്ടറിൽ നിന്നും വണ്ടിയെ അതിസാഹസികമായി തലനാരിഴക്ക് കണ്ണൻ രക്ഷിക്കാൻ ശ്രെമിച്ചതാ , ഒരിഞ്ച് ഇപ്പുറമുള്ള ഇരട്ടഗട്ടർ സഹോദരനെ അവൻ കണ്ടില്ലാ …
ഇല്ലാ മാറിയിട്ടില്ല …നാടിപ്പോളും പഴയത് തന്നെ …മാറ്റം കിട്ടിയാൽ കൊള്ളാമെന്നു കരുതുന്ന മനസ്സേ …ഒന്നു ചുമ്മാതിരിന്നു കൂടെ .
എന്താ കഥ …മുറ്റം നിറയെ ആൾക്കാരുണ്ടല്ലോ പോരാത്തേന് അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും വേറേം തലകൾ .
ഇതൊരുമാതിരി പീഡനക്കേസിലെ പ്രതിയെ കൊണ്ടുവരും പോലായല്ലോ ന്ന് അവന്റെ സന്തോഷം നിറഞ്ഞ കണ്ണുകൾ അച്ഛനോട് വിളിച്ചു പറഞ്ഞു .
അച്ഛൻ കൊള്ളാഞ്ഞിട്ടാ .. അല്ലെങ്കിൽ ന്റെ വീട്ടിന്നും ആളെ കൂട്ടി ഞാൻ കാണിച്ചു തന്നേനെ ന്ന് അമ്മയുടെ ഗദ്ഗദം .
സ്കൂൾ ബസീന്നു പിള്ളാര് ഇറങ്ങും പോലെ ഓരോരുത്തരായി ഇറങ്ങി വണ്ടിയിൽ നിന്നും , താഴെയിറങ്ങാൻ കാല് പുറത്തേക്ക് നീട്ടി മണ്ണിൽ തൊട്ടു തൊട്ടില്ല അതിനു മുൻപേ …
“എന്നാ തിരിച്ചു പോണേ അനിലാ ”
ഞാനൊന്ന് ഈ കാലു നിലത്തു കുത്തട്ടെടോ കള്ളകിളവാ ന്ന് മനസ്സിൽ പറഞ് ചോദ്യകർത്താവ് രാമേട്ടനോടായി
“ഒരുമാസം ഉണ്ടാവുംട്ടാ നാട്ടിൽ ”
ഇപ്പോളാണ് നാടിന്റെ മണമൊന്നു മൂക്കിൽ കയറുന്നത് …
ഇത്രേം നേരം ചന്ദ്രികേം മെഡിമിക്‌സും കുട്ടികൂറയും പോരാതെ നല്ല അസ്സൽ വിയർപ്പുമണവും മാത്രേ മൂക്കിന് കൂട്ടായി നെടുമ്പാശ്ശേരി മുതൽ ഇങ്ങു കുന്നംകുളം വരെ ഉണ്ടായിരുന്നുള്ളു ….പാവം മൂക്ക് .
മഴ പെയ്തു തോർന്നതേയുള്ളൂ ..കുതിർന്ന മണ്ണിന്റെയും നനഞ്ഞ മുല്ലപൂക്കളുടെയും വാസനയിടകലർന്ന് ഒഴുകിയെത്തുന്നു …. ഇതിനൊക്കെ ഇത്രേം മണമുണ്ടായിരുന്നോ ദൈവമേ ..
“മോനേ ഷൂസ് ഊരണ്ട അകത്തേക്ക് കേറിക്കോ ”
ആഹാ…അറിയാതെ ചെരിപ്പിട്ട് അകത്തു കയറിയതിനു പണ്ട് ചൂലെടുത്തു പുറം പൊളിച്ച പെങ്ങളാണ് ..
എന്തായാലും ഈ പ്രവാസവും അവധിക്കാലവും അടിപൊളിയാണ് …
നാട് വിടും മുൻപേ മനസ്സറിയാതെ പോലും കയറാത്ത തെങ്ങിന്തോപ്പിൽ ചെന്നിരിക്കാൻ വല്ലാത്ത പൂതി ..
പറമ്പിലൊക്കെ അലഞ്ഞു നടന്നു കുറച്ചു നൊസ്റ്റാൾജിക് ചിത്രങ്ങളും എടുക്കണം …. അതെല്ലാം ഫേസ്ബുക്കിലിട്ടില്ലെങ്കിൽ എന്ത് പ്രവാസി …
വിശന്നിട്ട് കുടല് കത്തുന്നു അവിടെ പത്തു പേരുള്ള ബെഡ്സ്പേസില് ഇങ്ങനൊന്നും തോന്നാറില്ലാത്തതാണ് …രാവിലെ കഴിച്ചാലായി .. പക്ഷേ ഇവിടങ്ങിനെ പറ്റില്ലല്ലോ പ്രഭാതഭക്ഷണം നിര്ബന്ധാ …
ഒന്ന് കുളിച്ചു ഡ്രസ്സ് മാറണം ….അല്ലാ പെട്ടിയെവിടെ പോയി …
“അളിയാ ന്റെ പെട്ടികളെവിടെ ? മാറിയുടുക്കാനുള്ള ഡ്രെസ്സൊക്കെ അതിലാ ”
“അളിയനിപ്പോ തൽകാലം ഈ ലുങ്കിയുടുക്ക് ഞാൻ പെട്ടി മച്ചിന്റകത്തു പൂട്ടി വച്ചേക്കാ …ആളൊന്നു ഒഴിഞ്ഞിട്ട് പൊട്ടിക്കാം ”
ഓ ശരി …. വീട്ടിലെത്തിയാൽ പെട്ടി പ്രവാസിക്കന്യമാണല്ലേ
മറന്നു …പാസ്സ്പോർട്ടെടുത്തു പിള്ളാര് ഡയറി എഴുതണ്ട അത് മാറ്റി വച്ചേക്കാം ..
പെട്ടി പൊട്ടിക്കാതെ ആളൊഴിയില്ലെന്നു വന്നപ്പോൾ എല്ലാർക്കും ആളാംവീതം ടൈഗർബാമും ,പൗഡറും കുറച്ചു മിട്ടായിയും എടുത്ത് പങ്കു വച്ചു കൊടുത്തു ..
എല്ലാവരും ഹാപ്പിയല്ലേ ന്ന് സന്തോഷം നിറഞ്ഞ കണ്ണോടെ
നോക്കിയപ്പോ ചില കണ്ണുകൾ ഇതേ ഉള്ളൂ എന്ന ഭാവം ..
അണ്ടിപരിപ്പും ബദാമുമൊക്കെ അമ്മ പാക്കറ്റ് പൊട്ടിച്ചു വീതം വക്കുന്നതിനിടക്ക് ഞാനൊന്നു കയ്യിട്ട് രണ്ടെണ്ണം എടുത്ത് വായിലിട്ടപ്പോൾ അമ്മായിയുടെ നോട്ടത്തിൽ നീ ഇതൊക്കെ എന്നും തിന്നുന്നതല്ലേ എന്തിനിത്ര ആക്രാന്തമെന്ന് …വല്ലപ്പോളും തിന്നുന്ന ബിരിയാണിയിലല്ലാതെ ഞാനെവിടെ അണ്ടിപ്പരിപ്പ് കാണാൻ ..
“ആകെ ഇത്ര സാധനങ്ങളെ കൊണ്ടുവന്നുള്ളു ”
ചിറ്റയാണ് …
അല്ലാ ഞാനിത്തിരി മണലും കൂടി കൊണ്ട് വരുമായിരുന്നു , ഒരാൾക്ക് മുപ്പത് കിലോയിൽ കൂടുതൽ കൊണ്ടുവരാൻ പറ്റുമെങ്കിൽ …അല്ലെങ്കിൽ ഗൾഫിപ്പോ വീട്ടിലിരുന്നേനെ ..പറഞ്ഞില്ല
ഞാൻ സാധനങ്ങൾ വാങ്ങുമ്പോളും പെട്ടി കെട്ടുമ്പോളും ഇഷ്ടം പോലെ സാധനങ്ങൾ ഉണ്ടായിരുന്നതാണല്ലോ ഇവിടെ വന്ന് തുറന്നപ്പോളേക്കും ആവിയായോ , അതായിരുന്നു തലയിൽ ..
പെട്ടിയിലുള്ളത് മുഴുവൻ പങ്കു വച്ചു കഴിഞ്ഞിട്ടും കുറച്ചു മുഖമൊഴിച്ചു ബാക്കിയുള്ള മുഖങ്ങളിൽ പതിനാറുതരം കൂട്ടി സദ്യയുണ്ടിട്ടും നാരങ്ങ അച്ചാറില്ലായിരുന്നെന്നു പറയുന്ന ഭാവം ..
നാട്ടിലെ തുണിയാ നല്ലത് ..അതോണ്ട് തുണി നമുക്ക് ഇവിടെ നിന്നുമെടുക്കാമെന്നു കരുതി …പറഞ്ഞത് അബദ്ധമായി …പെങ്ങൾടെ കല്യാണത്തിനാരുന്നു ഇത്രേം തുണി വാങ്ങിയതെന്ന് ഓർത്തു ദീർഘനിശ്വാസം വിടുമ്പോൾ കണ്ടു . മാമൻ ..വരയൻ ട്രൗസറടിക്കാനുള്ള തുണി മുറിച്ചു വാങ്ങുന്നത് ..വാങ്ങിക്കട്ടെ രണ്ടു കൊല്ലത്തേക്ക് ട്രൗസറിടാതെ നടക്കണ്ട.
ഗൾഫിലെ മിന്നുന്ന സാരി സ്വപ്നം കണ്ട അമ്മക്കും പെങ്ങന്മാർക്കും വല്ല്യേ തൃപ്തിയില്ല മുഖങ്ങളിൽ ..
കുപ്പിയും തപ്പി കൂട്ടുകാർ വന്നപ്പോ അളിയന്റേം മാമന്റേം , മുഖത്തും കണ്ണിലും ചോദിക്കാതേം പറയാതേം ആരാന്റെ പറമ്പിലെ ചക്കയിടാൻ ചെന്ന എന്നെ കയ്യോടെ പിടിച്ച ഭാവം ..തന്നില്ല … ബാറിൽ കൊണ്ടുപോയി കൂട്ടുകാരെ സല്കരിച്ച വകയിലും പൊട്ടി കുറച്ചു നീക്കിയിരുപ്പ് .
“നിന്റേല് ചില്ലറ വല്ലതുമുണ്ടെങ്കിൽ തന്നേ ..ഓട്ടോക്കാരന് കൊടുക്കാൻ ചില്ലറയില്ല ”
മൂത്ത പെങ്ങളാണ് .. ചില്ലറ ഇരുന്നൂറു നീട്ടിയിട്ടും മുഖത്തു തന്നെ തുറിച്ചു നോക്കി നിന്ന അവളെ നോക്കി പോക്കറ്റിൽ കയ്യിട്ടു രണ്ടായിരത്തിന്റെ നോട്ടെടുത്തു കൊടുത്തു… പെങ്ങളായി പോയി അല്ലെങ്കി ഋഷിരാജ് സിങ്ങിനെ വിളിച്ചു പറയാരുന്നു ഇന്നാളും കൂടി എഫ്ബിയിൽ പുള്ളീടെ നമ്പർ കണ്ടതാ ….
ശ്ശ് ….തുറിച്ചു നോക്കാൻ പാടില്ലാത്തതു പെണ്ണുങ്ങളെ ആണല്ലോ ല്ലേ ആണുങ്ങൾക്കിത് നിയമപരിധിയിൽ പെടില്ല …മറന്നുപോയി .
നാളെയോ മറ്റന്നാളോ അങ്ങോട്ടേക്ക് ഇറങ്ങാൻ ..ചിരിച്ചു കൊണ്ട് പറഞ് അവൾ പൈസ വാങ്ങിയപ്പോൾ നാട്ടിലിപ്പോ ചില്ലറയുടെ റേഞ്ച് മാറിയല്ലോന്നോർത്തു …
അല്ലാ ഇങ്ങോട്ടു വന്നപ്പോൾ അവൾ ബസിലല്ലേ വന്നത് …മുഖത്തെ സംശയം കണ്ടപ്പോളാവും സാരല്ല്യ അവൾടെ ആങ്ങള ഗൾഫിലല്ലേടാ .. ..അമ്മ പറയാതെ പറഞ്ഞു .
ദിവസങ്ങളോരോന്നായി കൊഴിഞ്ഞു വീണു ..
കല്യാണവും കാതുകുത്തും വീട് കൂടലും പതിനാറടിയന്തിരവും എണ്ണം പറഞ്ഞു കൂടുമ്പോളും ഒരു മാസത്തെ ശമ്പളം മുൻകൂർ വാങ്ങി നിറച്ച പോക്കറ്റ് , ഓട്ട വീണ ബക്കറ്റിലെ വെള്ളം പോലെ ചോരുന്നത് അറിഞ്ഞിട്ടല്ല .
പിന്നൊരു സമാധാനം …എവിടെ പോയാലും …എന്നാ മടക്കം …എന്ന ചോദ്യത്തിലൂടെ നാട്ടുകാർ ഒറ്റയാളു വിടാതെ ഒറ്റക്കെട്ടായി ഓര്മിപ്പിക്കുന്നുണ്ട് മടങ്ങാനായി ന്ന് .
ഹർത്താലിനും പണിമുടക്കിനും പഞ്ഞമില്ലാത്തോണ്ട് വിചാരിച്ച ഒരു സ്ഥലങ്ങളിലൊന്നും പോവാൻ പറ്റിയില്ല …
ഇനിയിപ്പോ ഇതൊന്നുമില്ല എങ്കിലും പേമാരിയായി പെയ്യുന്ന മഴയും , മഴയില്ലാത്തപ്പോൾ അവിടെ അമ്പതു ഡിഗ്രി ചൂടുണ്ടായിട്ടും തോന്നാത്ത പുകച്ചിലുള്ള ചൂടും ….അടിപൊളി .
ഒരു വിധേനയാണ് കൂട്ടുകാർ കൊടുത്തയച്ച സാധനങ്ങൾ അവരുടെ വീട്ടിലെത്തിച്ചു കൊടുത്തത് …ആർക്കും വന്നു വാങ്ങാൻ പറ്റുന്ന സാഹചര്യമല്ല പക്ഷേ എത്തിക്കാൻ വൈകിയപ്പോൾ അന്വേഷിക്കുന്ന രീതി കണ്ടാൽ ഒന്നുകിൽ ഞാൻ കൊറിയർ സർവീസ് അല്ലെങ്കിൽ കൊണ്ടുവന്നതിൽ നിന്നും അടിച്ചു മാറ്റുമോ എന്ന ഭയം ..
വന്നിട്ട് ഇത്രേം ദിവസമായി ഇന്നെങ്കിലും പാടത്തും പറമ്പിലും ഒക്കെ ഒന്നു പോയി കുറച്ചു നേരം മനസ്സ് തണുപ്പിക്കണം ഇനിയും രണ്ടുകൊല്ലം കഴിയണ്ടേ മടക്കത്തിന് …
പുറത്തേക്കിറങ്ങിയതും അമ്മ വന്ന്
“അതേ നീ ഒന്നു തല കാണിച്ചു പോരെ … കാര്യം അവര് വന്നു താമസിക്കുന്നോരാ എന്നാലും ആ കൊച്ചിനെ ഇന്ന് പ്രസവത്തിനു കൂട്ടി കൊണ്ടോവലാ …നീ ചെല്ലുമ്പോൾ അവർക്കും സന്തോഷാവും അല്ലെങ്കി ഞാൻ അച്ഛനെ വിട്ടേനെ ….”
ശ്ശെടാ …ഇതിപ്പോ നാട്ടിലെ ചടങ്ങു മൊത്തം എന്റെ തലക്കാണോ കൊട്ടേഷൻ ..
മുൻപായിരുന്നേൽ ഒറ്റ ഒരു ചടങ്ങും അറിഞ്ഞിരുന്നു പോലുമില്ല അല്ലാ അറിയിച്ചാലും ആര് പോവാൻ ..
ആകെ കുറച്ചു ദിവസമേ ഇനി ബാക്കിയുള്ളു അതിനിടക്ക് പിണങ്ങാൻ വയ്യ ..
കൂട്ടുകാരെ കാണാനും ഒന്നു കറങ്ങാനും വിചാരിച്ചതാ ഇനീപ്പോ പുളിയൂണു സദ്യ നടക്കട്ടെ …
നാല് ദിവസം കൂടിയേ ഉള്ളൂ മടങ്ങി പോവാൻ വരുന്നതിനു മുൻപേ ഈ വരവിന് കല്യാണം നടത്താൻ പറ്റുകയാണെങ്കിൽ നടത്തണമെന്ന് ഇടക്കിടെ ഓർമിപ്പിച്ചിരുന്ന വീട്ടുകാര് ഇവിടെത്തിയപ്പോ മറന്നെന്നു തോന്നുന്നു ….ഓർമ്മിപ്പിക്കാൻ വേണ്ടി കിടക്ക പായ പകുതി മടക്കി കിടന്ന് എനിക്ക് കിടക്കാൻ ഇത്രേം സ്ഥലം മതിയെന്ന് കാണിച്ചു കൊടുത്തിട്ടും ഒരു പെണ്ണ് കാണൽ പോലുമുണ്ടായില്ല …എല്ലാവര്ക്കും അംനേഷ്യ .
തവള ചത്തുവീർത്ത പോലിരുന്ന പോക്കറ്റിനെ ഇപ്പോൾ തലോടുമ്പോൾ സോമാലിയയിലെ പിള്ളേരുടെ വയറാ ഓർമ്മ വരണേ ..
“നീ വന്നിട്ട് എനിക്കും അച്ഛനും ചിലവ് കാശൊന്നും തന്നില്ലാട്ടാ ”
ങേ!!! അപ്പൊ കല്യാണങ്ങൾക്കും ചോറൂട്ടിനും പാൽകാരനും പറ്റു തീർക്കാൻ കടക്കാരനും എന്തിന് വീട്ടിലേക്കുള്ള അരിയും പലവ്യഞ്ജനവും കഴിഞ്ഞില്ല മീൻകാരന് കൊടുക്കാൻ വരെ ഞാൻ തന്നത് പൈസയുടെ ഗണത്തിൽ വരില്ലായിരുന്നു ല്ലേ …മിണ്ടിയില്ല .
ദൈവമേ …ഒന്നു മടങ്ങി ചെന്നു രണ്ടു നിലയുള്ള കട്ടിലിൽ സ്വന്തമായി പതിച്ചു കിട്ടിയ മുകൾ നിലയിൽ ഒന്നു കിടന്നാ മതി അത്രേം ക്ഷീണം …
നാളെ വൈകീട്ടാണ് ഫ്ലൈറ്റ് …അവിടുന്നു കൊണ്ടുവന്ന പൊതികളെ തോൽപ്പിച്ച് സ്നേഹം കാണിക്കാൻ വേണ്ടി കൂട്ടുകാരുടെ വീട്ടിൽ നിന്നും അതിനേക്കാൾ വലിയ പൊതികൾ വീട്ടിലെത്തിയിട്ടുണ്ട് …ഇത്തിരി അച്ചാറും പപ്പടവും സ്വന്തം തുണികളും വക്കാനെങ്കിലും സ്ഥലമുണ്ടായാ മതിയാരുന്നു …
ഇന്നിനി ആരും വരാനില്ലെന്നു തോന്നുന്നു എന്തായാലും ഒന്ന് മുങ്ങാം …
ഫോണും പിടിച്ചു വയൽവരമ്പിലൂടെ നടക്കുമ്പോൾ കാലുകൾ തെന്നി പോകുന്നു ..മഴ തിമിർത്തു പെയ്തിട്ടുണ്ട് രാത്രിയിൽ …ഞാറു നടുന്നവർ നേരത്തെ വയലിലിറങ്ങിയിട്ടുണ്ട് ..തലയിൽക്കൂടി പ്ലാസ്റ്റിക് കവറിട്ട് മൂടിയവരും കുട്ടികളുടെ പഴയ മഴക്കോട്ടിട്ടവരും നിരന്നു നിൽക്കുന്നു .വരമ്പിൽ വരി വരിയായി കഞ്ഞിപാത്രങ്ങൾ നിരത്തി വച്ചിട്ടുണ്ട് .
“നീ നാളെ പോവില്ലേ അനിലാ “പാട്ട് പാടുന്ന പോലെ കൂക്കി വിളിച്ചാണ് നാണിത്തള്ള ചോദിക്കുന്നത് ,
“ആ ”
തള്ളേടെ മോളെ ഞാൻ പിന്നാലെ നടന്നു ശല്യം ചെയ്തു പൊറുതി മുട്ടിയപോലാ തള്ളേടൊരു ചോദ്യം .
പറമ്പിന്റെ അതിരിൽ നിൽക്കുന്ന കൊന്നത്തെങ്ങിൽ നിന്നും കള്ളു ചെത്തിയിറങ്ങുന്ന പുഷ്കരനെ കണ്ട് നടത്തം ഓട്ടമാക്കിയതേ ഓർമയുള്ളു …മുണ്ടിപ്പോളും വരമ്പിലും ചെരിപ്പൊരെണ്ണം അപ്പുറത്തെ വയലിലും .
ഭാഗ്യം വീണെങ്കിലും പുഷ്ക്കരൻ കണ്ടു എന്നെ …
“എന്താടാ ഒരു സർക്കസ് കളി വേം വാ വേണെങ്കിൽ ”
തിത്തൈ തകതൈ വച്ച് അവനടുത്തേക്ക് നടക്കുമ്പോൾ കണ്ടു വയലിനങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു ദേവകി …
അവളടുത്തെത്തും മുൻപേ പുഷ്‌കരന്റെ കയ്യീന്ന് ഇത്തിരി കള്ളു വാങ്ങി പെട്ടെന്ന് കുടിച്ചു , ഹൈ ഈച്ചയെയും പ്രാണിയെയും കളയാൻ വിട്ടു , തിക്കുംതിരക്കിൽ …
” ഡാ അനീ നീ വല്ല്യേ ഗൾഫുകാരനായല്ലേ … നല്ലോണം വെളുത്തു തടിച്ചു സായിപ്പിന്റെ പോലായി കാണാൻ ”
“നമ്മടെ കൂടെ പഠിച്ച എല്ലാരേം കെട്ടിച്ചല്ലോ നിന്റെ കഴിഞ്ഞില്ലേ ദേവു ?”
“ഇല്ലെടാ …അനിയത്തിനെ കെട്ടിച്ചത് ഞാൻ ആണിക്കമ്പനിയിൽ പണിക്ക് പോയിട്ടാ …അനിയനും സ്കൂളിൽ പോണണ്ടെ …അച്ഛനിപ്പോ വീട്ടിലേക്ക് വരലെ ഇല്ലാ …ന്നെ കേറിപിടിക്കാൻ വന്നപ്പോ ഞാൻ വെട്ടോത്തി എടുത്ത് വീശി അപ്പൊ ഇറങ്ങിപോയതാ …ഇപ്പൊ ആ മറ്റോളടെ കൂടെത്തന്നെയാ.. ”
ഗ്രാമത്തിന്റെ നിഷ്കളങ്കതയുടെ വേഗതയിൽ അവള് ലിമിറ്റഡ് സ്റ്റോപ്പ് ബസിനെ തോല്പിച്ച് പറഞ്ഞു നിർത്തിയപ്പോൾ കണ്ണൊന്നു നീറിപുകഞ്ഞു അറിയാതെ ഒരു നനവ് പടർന്നു …
ഇത്തിരി നേരം കൊണ്ട് വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും അവൾ പറഞ്ഞു …ഗൾഫിലെ ചൂടും പണിയുമൊക്കെ ഞാനും .
“പോട്ടേ…ട്ടാ നേരം വൈകിയാ മുതലാളി ചീത്ത പറയും ഇനിയത്തെ വരവിന് കാണാം ”
എന്നെയും മറികടന്നു വീതി കുറഞ്ഞ വരമ്പിലൂടെ അവൾ എന്റെ മേലെ പതുക്കെയൊന്നുരസി കടന്നുപോയപ്പോൾ ഞാനവളെ ഒന്നുകൂടി തിരിഞ്ഞു നോക്കി പട്ടിണിയാണെങ്കിലും ചന്തത്തിനൊട്ടും കുറവില്ല പെണ്ണിന്….
“അതേ നിനക്ക് ഫേസ്ബുക് ഇണ്ടാ ”
“അതെന്തൂട്ടാ സാധനം ”
അവള് ചോദിച്ചപ്പോൾ പത്താം ക്ലാസ്സിൽ …സ്കൂളിൽ തന്നെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സായ അവളെവിടെ , മോഡറേഷനിൽ കടന്നു കൂടിയ ഞാനെവിടെ എന്നോർത്ത് പോയി .
ഓ ഇനിയിപ്പോ ഫേസ്ബുക്കും വാട്സ്ആപ്പും പഠിപ്പിക്കാനൊന്നും നേരമില്ല …
“ഡി… നിന്നെ ഞാൻ കെട്ടിക്കോട്ടെ ”
പെട്ടെന്ന് ഇടി വെട്ടിയ പോലെ അവളൊന്നു നിന്നു പണ്ടത്തെ പഠിക്കുമ്പോളത്തെ ഇളക്കം ഇപ്പോളുമുണ്ടോ എന്നോർത്താവാം
“നിനക്കെന്താ പ്രാന്തുണ്ടോ ഇപ്പോളും …അല്ല പിന്നെ ”
വിശ്വാസം വരാത്ത പോലെ കണ്ണുകളിലീറൻ …
“അല്ല ശരിക്കും ചോദിച്ചതാ സമ്മതമാണെങ്കിൽ നീ നാളെ ന്നോട് പറയണം ….നാളെ ഞാൻ പോവും ..മ്മ്‌ടെ ദിനേശനെ ഞാൻ ഒന്നരാടം വിളിക്കും അവിടുന്ന് ഇനി വിളിക്കുമ്പോ നിനക്കു തരാൻ പറയാം ”
ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു …
വരമ്പിലവളെയും നോക്കി ഞാനും എനിക്ക് തുണയായി വരമ്പിലെ പൊത്തിൽ നിന്നുമെത്തി നോക്കുന്ന താവളക്കുഞ്ഞുങ്ങളും …നാണം കൊണ്ട് ഓടിപ്പോവുന്ന ഞണ്ടിൻകുഞ്ഞുങ്ങളും ..
ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഞാൻ തിരികെ എന്റെ പെട്ടികളുടെയും പാസ്സ്പോർട്ടിന്റെയും അടുത്തെത്തുമ്പോളേക്കും മനസ്സിൽ ഉറപ്പിച്ചു എനിക്ക് നിന്നെ തന്നെ മതി മോളെ ….
വീട്ടുകാരും കുടുംബക്കാരും സീൻ കോൺട്രാ ആക്കും , ന്നാലും വേണ്ടീല്ല നീ തന്നെ ന്റെ പെണ്ണ് ….
പിറ്റേന്ന് എയർപോർട്ടിൽ കൊണ്ട് പോയാക്കാൻ ആൾക്കൂട്ടമൊന്നുമില്ല ….ഇഷ്ടം പറഞ്ഞോണ്ടാവും എല്ലാരുടെയും മുഖത്തൊരനിഷ്ടം …
അച്ഛൻ മാത്രം കയ്യിൽ പിടിച്ചു നല്ല തീരുമാനമാണ് മോനേ ഞാൻ കൂടെയുണ്ടാവും ന്നു പറഞ്ഞു …
അതുമതിയെനിക്ക് .
കാറിൽ കയറാൻ നേരം ദിനേശൻ ഓടി വന്നു ..
“ഡാ അവൾക്ക് ഇഷ്ടാണെന്നു പറയാൻ പറഞ്ഞു ….പറ്റിക്കല്ലേ ട്ടാ പാവാ അത് ”
സന്തോഷത്തോടെ അവനത് പറഞ്ഞു നിർത്തുമ്പോൾ എന്റെ തലയിൽ കാൽകുലേറ്ററിനെയും തോൽപ്പിക്കുന്ന കണക്കുകൂട്ടലുകൾ ….ഇനി രണ്ടു കൊല്ലം കാത്തിരിക്കാൻ പറ്റില്ല ഒരു കൊല്ലമാവുമ്പോളേക്കും ലീവിന് കൊടുക്കണം ….
നാലാളറിയേ ഒരു മിന്നു വാങ്ങി കെട്ടി ന്റെ പെണ്ണിനെ പെട്ടെന്ന് കെട്ടണം ന്നായിരുന്നു മനസ്സിൽ …
അപ്പോളങ്ങു ദൂരെ ആണികമ്പനിയിൽ അവൾക്കു ചുറ്റും പൂമ്പാറ്റകൾ പാറികളിക്കുന്നുണ്ടായിരുന്നു…തനിയെ ചിരിക്കുമ്പോൾ തെളിഞ്ഞ അവളുടെ നുണക്കുഴികളെ ഉമ്മ വച്ച് …
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ് ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…)

പ്രണയം
കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

രചന: നിഷ L
“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ് ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…
രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ് ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!
“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!
അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ് ചെയ്യണേ…
പ്രണയം
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..
ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…
അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…
കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……
പ്രണയം
അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

രചന: Vijay Lalitwilloli Sathya
“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന് ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.
അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.
അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക് ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ് അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്.
കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.
ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..