Connect with us

ബന്ധങ്ങൾ

മിത്രവിന്ദ (തുടർക്കഥ, ഭാഗം: 3)

Published

on

രചന: നന്ദ
ആൻ പറഞ്ഞ പോലെ അത്ര മോശമല്ല ഈ
ഹോസ്പിറ്റൽ… കണ്ടാൽ ബ്രിട്ടീഷുകാരുടെ
കാലത്തെ കെട്ടിടം പോലെ തോന്നുന്നു..
കല്ലുപാകിയ മുറ്റവും കൊത്തു കല്ലിൽ തീർത്ത കെട്ടിടവും ഒരു ബ്രിട്ടീഷ് റസ്റ്റ് ഹൌസ് പോലെ തോന്നിപ്പിക്കുന്നു…. മിത്ര ആശുപത്രിയുടെ ഉള്ളിലൂടെ ഒന്നു റോന്ത് ചുറ്റി… ആദ്യ ദിവസമായൊണ്ടെന്നറിയില്ല എല്ലാരും വളരെ ഹൃദ്യമായാണ് എന്നെ സ്വീകരിച്ചത്…. പക്ഷേ വന്നിട്ട് ആറു മണിക്കൂർ കഴിഞ്ഞു… പക്ഷേ ഇതു വരെ രോഗിയായിട്ടു ഒരീച്ച പോലും വന്നിട്ടില്ല… ..

“ഡോക്ടർക്ക് ബോറടിച്ചു തുടങ്ങിയോ?” തിരിഞ്ഞു നോക്കിയപ്പോൾ മേരി സിസ്റ്ററാണ്…

“ഏയ്.. ..ഞാൻ വെറുതെ ഒന്നു നടന്നു നോക്കുവാരുന്നു.എന്താ സിസ്റ്റർ ഈ നാട്ടിൽ രോഗികളാരും ഇല്ലേ?? “മിത്ര തന്റെ ആകാംഷ മറച്ചു വെച്ചില്ല…..

“അതല്ല… ഡോക്ടർ.,ഇവിടെ കൂടുതലായും വരുന്നവർ മലയിലെ ആദിവാസികളാണ്…
പിന്നെ നാട്ടുകാരും… ഈ രണ്ടു കൂട്ടരും അലോപ്പതി ചികിത്സയിൽ ഒട്ടും താത്പര്യം ഇല്ലാത്തോരാണ്.. എല്ലാവർക്കും നാട്ടുവൈദ്യത്തോടാണ് താത്പര്യം….”
അവർ നിർത്തിയിട്ടു തുടർന്നു

“അഥവാ ഏതെങ്കിലും ആളുകൾ ഇവിടെ വന്നാൽ തന്നെ അത് ഏറ്റവും സീരിയസ് ആയിട്ടുള്ള കണ്ടീഷനിൽ ആവും… നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ.. . സ്വാഭാവികമായും ചികിത്സ കൊണ്ട് കാര്യം ഉണ്ടാവില്ല….അയാൾ മരിക്കും…. അതോണ്ട് തന്നെ നാട്ടുകാർക്കിടയിൽ ഒരു വിശ്വാസമുണ്ട് ഇവിടെ കൊണ്ട് വരുന്നവർ മരിച്ചു പോകുമെന്ന്… ”

മിത്രയ്‌ക് കേട്ടതൊക്കെ തമാശയയാണ് തോന്നിയത്…. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു നാടോ???

“നിങ്ങൾ എന്താ തമാശ പ റയുവാണോ?…ഇവിടെ വല്ല ലോബിയും ഉണ്ടോ? ”

“എയ് ഇല്ല… “സിസ്റ്റർ ചിരിച്ചുകൊണ്ട് തുടർന്നു.
“ഡോക്ടർക്ക്‌ വിശ്വാസം വരണുണ്ടാവില്ല… ഇത് ഒരു കാർഷിക ഗ്രാമമാണ്…. 100% കർഷകർ… നാലാം ക്ലാസ്സ്‌ വരെ പഠിച്ചു കഴിഞ്ഞാൽ അവർ പാടത്ത്‌ ഇറങ്ങും…. ഇപ്പോളാണ് കുട്ടികൾ പിന്നെയും പഠിക്കുന്നത്.. അതും കൂടിപ്പോയാൽ പത്താം ക്ലാസ്സ്‌ വരെ… അവർക്ക് നാട്ടു വൈദ്യവും കാവും കട്ടുമുത്തിയും ഒക്കെ ആണ് ഏറ്റവും വലിയ ഡോക്ടർ…. ”

“പത്തു കഴിഞ്ഞു ഇവിടെ ആരും പഠിച്ചിട്ടില്ലേ? ”

“അങ്ങനെയല്ല…. വീണ്ടും പഠിച്ചു ഡിഗ്രീ എടുത്തവർ ഒക്കെ ഉണ്ട്… പക്ഷേ അവർ ജോലിയൊക്കെ ആയി കഴിഞ്ഞാൽ പിന്നെ നാട്ടിൽ നിൽക്കില്ല… ഇവിടം വിട്ടു പോകും…. “സിസ്റ്ററിന്റെ ശബ്ദത്തിൽ ഒരു നോവുണ്ടാരുന്നു…

മിത്രയ്ക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി… ദൈവമേ, ഇതെന്തു നാട്? ഇനിം സ്കൂളിൽ പിള്ളേരെ പിടിക്കാൻ പോകുന്ന പോലെ രോഗികളെ പിടിക്കാൻ പോവേണ്ടി വരുമോ? മിത്രാ… നീ പെട്ടു മോളേ…..

“എന്നാലും നിനക്കിതു എന്തിന്റെ കേടാ…. അവർക്ക് നീയങ്ങോട്ട് ചെല്ലുന്നത് ഒട്ടും ഇഷ്ടമല്ല “ആൻ തന്റെ നീരസം മറച്ചു വെച്ചില്ല

“അവർക്കല്ല… അയാൾക്ക്‌…. ബാക്കി ആർക്കും ഒരു കുഴപ്പവുമില്ല… “മിത്ര തിരിച്ചടിച്ചു..
“എടീ, ഇവിടെയാകുമ്പോൾ എനിക്ക് ഹോസ്പിറ്റലിൽ പോകാൻ നല്ല ദൂരമുണ്ട്… ആ സ്ഥലം വളരെ അടുത്തല്ലേ? പിന്നെ രാത്രി എന്തേലും എമർജൻസി വന്നാലും പോകാൻ എളുപ്പമാണ്.. ”

“പകൽ പോലും ആരും വരുന്നില്ല… പിന്നെയാ രാത്രി… ഒന്നു പോടീ ”

“അത്.. ഇപ്പോൾ… നീ നോക്കിക്കോ താമസിയാതെ ഞാൻ അത് രോഗികളുടെ പൂങ്കാവനമാക്കി മറ്റും…. ”

“നീയൊക്ക എന്നാ ഡോക്ടറാടീ…..ആൾക്കാർക്ക് അസുഖം വരാൻ വേണ്ടി നോക്കുന്നോള്…. നിന്നെ വല്ല മരുന്ന് കമ്പനിക്കാരും അയച്ചതാണൊന്നാ എന്റെ സംശയം… ”

“അമ്പടി… മിടുക്കി…നീ കണ്ടുപിടിച്ചല്ലോ.. ആരോടും പറയരുത് പ്ലീസ്.. “മിത്ര അവളെ നോക്കി ചിറി കോട്ടി….

ആൽബി ഇതൊക്കെ കേട്ട് ചിരിച്ചതേയുള്ളൂ….

“എന്നാലും.. മിത്ര എങ്ങനെ കിച്ചൂനെ രണ്ടു പേരു തേച്ചുന്ന് അറിഞ്ഞേ??ഞാൻ പറഞ്ഞു തന്നതാണെന്ന് പറഞ്ഞു അവൻ എന്നെ പറയാത്ത ചീത്ത ഒന്നുമില്ല “ആൽബി വിഷയം മാറ്റി..

“ശരിക്കും രണ്ടു പേര് തേച്ചോ? ഞൻ ഇന്നലെ വെറുതേ ഇട്ടു നോക്കിതല്ലേ???… വെറുതേ അല്ല അങ്ങേർക്കു കട്ട കലിപ്പ്… എന്നായാലും ആ സ്റ്റോറി പറ… കേൾക്കട്ടെ “മിത്രക്ക് ആവേശം കൂടി..

“കഥയൊക്ക പിന്നെപറയാം….ആദ്യം നിങ്ങൾ വന്നു കഴിക്ക് പിള്ളേരെ? “ത്രേസ്യാമ്മ പറഞ്ഞു.

“നിന്റെ ഫേവറിറ്റാ അമ്മച്ചി ഉണ്ടാക്കിരിക്കുന്നേ…. അപ്പോം കോഴിക്കറിം… വാ ” മിത്ര എഴുന്നേറ്റു…

“പുറത്താരോ വന്നൂന്ന് തോന്നുന്നു.. ഞാൻ നോക്കിട്ടു വരാം നിങ്ങൾ കഴിക്ക്.. “ആൻ പുറത്തേക്കു നടന്നു….

“ആൽബി എന്തിയെ? ”

“കിച്ചുവാണോ? ആൽബിച്ചായൻ കഴിക്കുവാ.. കേറി വാ… ” കിച്ചു ചിരിച്ചോണ്ട് അകത്തേക്ക് കയറി. “അമ്മച്ചി, എനിക്കൊരു കാപ്പി “അവൻ വിളിച്ചു പറഞ്ഞു.

കയറി കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്… ഇവൾ ഇവിടെ ഉണ്ടാരുന്നല്ലോ… പുറം തിരിഞ്ഞു ഇരിക്കുന്നോണ്ട് മുഖത്തെ ഭാവം മനസ്സിലാകുന്നില്ല.. അല്ലേൽ തന്നെ ഇവളെ എന്തിനു പേടിക്കണം?

“നീയെന്താ അവിടെ നിക്കുന്നേ… അമ്മച്ചി ഇപ്പം കാപ്പി കൊണ്ടുവരും ”

കിച്ചു ഒരു നിമിഷം ശങ്കിച്ചതിനു ശേഷം കസേരയിൽ ഇരുന്നു…തന്റെ മുന്നിൽ കണ്ട കാഴ്ച അവനു വിശ്വസിക്കാൻ പറ്റിയില്ല… ഇന്നലെ ബ്രാഹ്മിൻ ആണെന്ന് കൊട്ടി ഘോഷിച്ചവൾ ചിക്കൻ കടിച്ചു പറിക്കുന്നു… തന്റെ നോട്ടം കണ്ടിട്ടാവണം അവൾ പറഞ്ഞു.

“ആരിത്, ഉണ്ണി നമ്പൂരിയോ … ഞങ്ങൾ ഇപ്പോൾ താങ്കളെ പറ്റി പറഞ്ഞതെ ഉള്ളൂ… “അവളുടെ സ്വരത്തിൽ ഒരു തരം കളിയാക്കലുണ്ടാരുന്നു

“ഇയാള് ഇന്നലെ പറഞ്ഞത് ബ്രാഹ്മിൻ ആണെന്നല്ലേ.. എന്നിട്ട് മാംസം കഴിക്കുന്നോ?… താൻ കള്ളം പറഞ്ഞതല്ലേ?? ”

“ബ്രാഹ്മണർ ചിക്കൻ കഴിക്കാൻ പാടില്ലെന്ന് എഴുതി വെച്ചിട്ടുണ്ടോ?….ഞാൻ ബ്രാഹ്മിൻ ഒക്കെയാ…. ബൈ ബർത്ത്… ബൈ ലൈഫ് ഐ ആം എ ഹ്യൂമൻ… പിന്നെ ഇന്നലെ ചിക്കൻ കഴിക്കുമൊന്ന് ആരും ചോദിച്ചില്ല.. അതോണ്ടാ പറയാഞ്ഞേ..”

“ഇതൊന്നും ഇല്ലത്തു പറ്റില്ല… ”

“ഞാൻ ഇല്ലത്തു വന്നു ചിക്കൻ കഴിക്കാൻ പോകുന്നില്ല… അല്ലേലും ചിക്കൻ കറി മാത്രമേ ഞാൻ കഴിക്കൂ… മറ്റൊന്നും കഴിക്കില്ല.. “മിത്ര കാര്യം നിസ്സാരമാക്കി.

“ഇതാ നിന്റെ കാപ്പി… “ത്രേസ്യാമ്മ കാപ്പി കൊടുത്തു…..

അവൻ മിത്രയെ നോക്കി… അയ്യേ…. എന്തു തീറ്റിയാ ഈ പെണ്ണ് തിന്നുന്നേ…. ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ തിന്നുന്നപോലെ….എന്താണേലും ഇപ്പം ഒന്നും പറയണ്ട…അമ്മയോട് പോയി പറയാം..
പെട്ടീം കിടക്കേം എടുത്തു ഇല്ലത്തു വരുമ്പോൾ താൻ ഒരു കളി കളിക്കും…

“ആൽബിയേ, കുട്ടി ഭക്ഷണം കണ്ടിട്ടില്ലെന്നു തോന്നുണൂ…”കിച്ചുവിന്റെ സ്വരത്തിൽ ഒരു ലോഡ് പുച്ഛമുണ്ടാരുന്നു….

അതു കേട്ട് എല്ലാരും ചിരിച്ചു… വായിൽ കുത്തി നിറച്ച ഭക്ഷണവുമായി അവൾ അയാളെ തുറിച്ചു നോക്കി… എന്തോ പറയാൻ തുടങ്ങിയപ്പോൾ ചിക്കൻ മിത്രയുടെ നെറുകയിൽ കയറി… അവൾ ജീവൻ പോകും വിധം ചുമച്ചു…

“പതുക്കെ കഴിച്ചാൽ മതി…പ്ലേറ്റിലെ മുഴുവൻ തനിക്കുള്ളതാണ്… കുട്ടിയുടെ പരവേശം കണ്ടിട്ട് കോഴി കഴിഞ്ഞ ജന്മത്തിൽ ശത്രുവായിരുന്നുന്ന് തോന്നുണു.. ”

വീണ്ടും ഒന്നു കൊട്ടിയതിനു ശേഷം അവൻ കാപ്പിയുമെടുത്ത്‌ പുറത്തേക്കു നടന്നു.

“അമ്മേ ആ ഡോക്ടർ മാംസം കഴിക്കും…. ഇന്ന് ഞാൻ ആൽബിടെ അടുത്ത് പോയപ്പോൾ ആ കുട്ടി അവിടെ ഇരുന്നു കഴിക്കുന്നു… ”

“എന്ത്? മാംസമമോ?”ഉണ്ണിമോളാണ് അദ്‌ഭുതത്തോടെ ചോദിച്ചത്..

“അതെ മോളേ..
ആടിനേം പൊത്തിനേം തവളേം എല്ലാം ഒരു മടിം ഇല്ലാതെ അവൾ കഴിക്കും… “അവൻ എരിവ് കേറ്റി…

“അതിപ്പം നമ്മൾ എന്താ പറയുക മോനേ… ഭക്ഷണം ഒക്കെ ഒരോർത്തരുടെ ഇഷ്ടല്ലേ?”
സുമംഗല പറഞ്ഞു..

“പക്ഷേ, ഇവിടെ താമസിക്കാൻ പാടില്ലാന്നു പറയാല്ലോ… “പറഞ്ഞത് ഉണ്ണിമോളാണ്… കിച്ചു ഊറി ചിരിച്ചു….

“മോളേ, ഒന്നാമതെ നമ്മുടെ നാട്ടിൽ വന്ന ഒരു പെൺകുട്ടി… അവർക്ക് വേണ്ട സഹായം ചെയ്യേണ്ടത് നമ്മുടെ കടമയല്ലേ… നിർബന്ധാ ച്ചാ ഇവിടെ അതൊന്നും പാടില്ലാന്ന് പറയാം.. അല്ലേ അമ്മേ… “ഓപ്പോളാണ്…

“അതെ… അതല്ലേ അതിന്റെ ശരി…. “സുമംഗല പറഞ്ഞു…
അതും ഏറ്റില്ല…
ഓപ്പോൾക് ഇതു പറയേണ്ട വല്ല കാര്യോം ഉണ്ടോ….

മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. അവരാകും ഇറങ്ങിയപ്പോൾ ആൻ വിളിച്ചിരുന്നു…. പക്ഷേ മിത്ര മാത്രമേ ഉണ്ടാരുന്നുള്ളൂ
ബാഗും പെട്ടിം തൂക്കി അവൾ ഇറങ്ങി …

“കയറി വരൂ കുട്ടീ …. പത്തായപുരയുടെ താക്കോലിങ്ങെടുക്കൂ ഉണ്ണിമോളേ… ”

കേട്ടപാതി അവൾ അകത്തേക്ക് ഓടി.. മിത്ര അകത്തു കയറി പഴയ നാലുകെട്ടാണ്..
നടുമുറ്റോം തുളസിത്തറയും ഒക്കെ ഉണ്ട്…

“ഇരിക്കൂ…. “മിത്ര എന്തോ പറയാൻ വേണ്ടി തുടങ്ങിയപ്പോഴേക്കും കിച്ചു പറഞ്ഞു….

“ആദ്യമേ പറയാം… മാസം 10000രൂപയാണ് വാടക…”മിത്ര ചിരിച്ചു…

“ഞാൻ അതാ ചോദിക്കാൻ തുടങ്ങിയത്… വേറെ ഡിമാൻഡ് ഒന്നും ഇല്ലല്ലോ… ” ഇവൾ ഈ റെറ്റിനു സമ്മതിച്ചോ? കിച്ചു ഓർത്തു….

“കുട്ടിക്കുള്ള ഭക്ഷണം ഇവിടുന്ന് കൊടുത്തയക്കാം.. പിന്നെ ഇല്ലമായോണ്ട് സസ്യാഹരമേ ഇവിടെ ഉണ്ടാക്കാറുള്ളൂ…ഇല്ലത്ത് മറ്റൊന്നും പാടില്ല “സുമംഗല മടിച്ചു മടിച്ചാണ് പറഞ്ഞത്.

“അത് സാരല്യ….എനിക്ക് എന്താണേലും മതി..

“അത് ശരിയാ ചിലർ വിശന്നാൽ പുഴുനെ വരെ പച്ചക്കു തിന്നുന്ന് കേട്ടിട്ടുണ്ട്. “കിച്ചു പറഞ്ഞു. സുമംഗല ശാസനയോടെ അവനെ നോക്കി…കിച്ചു അപ്പോൾ വീട്ടിലെ ഓടിന്റെ എണ്ണം എടുത്തു…

ഉണ്ണിമോൾ താക്കോലുമായി വന്നു.

“വന്നോളൂ കുട്ടിയെ ഞാൻ സ്ഥലം കാട്ടി തരാം… എടാ, കുട്ടീടെ കയ്യിന്നു നീ ആ ബാഗ് വാങ്ങൂ ”

“എയ്, വേണ്ടാ.. ഞാൻ പിടിച്ചോളാം… ”

“അങ്ങോട്ട്‌ കൊടുക്കൂ കുട്ട്യേ.
അവൻ എടുത്തോളും. ”

മിത്രയെ ദഹിപ്പിക്കും വിധം നോക്കിട്ടു കിച്ചു ബാഗ്‌ എടുത്തു… അവന്റെ ഭാവം കണ്ടു അവൾക്കു ചിരി വന്നു. മിത്ര അവരുടെ പിന്നാലെ നടന്നു….
“ഞാനും വരുണു .. “ഉണ്ണിമോളും അവരുടെ പിന്നാലെ ഓടി.

ഇത് പത്തായപ്പുരയൊന്നും അല്ല.. അടുക്കള ഒഴിച്ച് എല്ലാ സൗകര്യത്തോടും ഉള്ള കൊച്ചു വീടണല്ലോ… ഹാൾ പോലെ ഒരിടവും രണ്ടു മുറിയും പിന്നിലായി കുളിപ്പുരയും കുളവുമുണ്ട്
എല്ലാം വൃത്തിയാക്കി ഇട്ടിരി ക്കുന്നു.. മുറിയിൽ അത്യാവശ്യം ചില വീട്ടുപകരങ്ങളും ഉണ്ട്…

“ആ ചായ്പ്പാട്ടൊ മറ്റേ ഡോക്ടർ അടുക്കള ആയിട്ടെടുത്തത്.. അയാൾ വെച്ചിട്ടു പോയ പത്രോം കറണ്ട് അടുപ്പും ഒക്കെ അവിടെ ഉണ്ട്…. “സുമംഗല പറഞ്ഞു..

“ഇതിനപ്പുറം കാവാണ്… കാവിനുള്ളിൽ നാഗപ്രതിഷ്ഠ ഉണ്ട്…ഒരു ഗന്ധർവ്വക്ഷേത്രോം… അതുകൊണ്ട് ആ ഭാഗത്തേക്ക്‌ അധികം സഞ്ചാരം വേണ്ടാ… അങ്ങോട്ടേയ്ക്കുള്ള വാതിലും തുറക്കേണ്ട… ”

“ആയ്ക്കോട്ടെ… “മിത്ര തലയാട്ടി…..

ഉണ്ണിമോൾ മാറി നിന്ന് അവളെ അടിമുടി നോക്കുവാരുന്നു… ഒരുക്കങ്ങൾ ഒന്നുമില്ല…എന്നാലും സുന്ദരിയാണ്…
തങ്കത്തിന്റെ നിറമാണ്… മുടി ചെമ്പിച്ചിട്ടാണ്… പട്ടണത്തിലെ കുട്ടി അല്ലേ.. ചായം അടിച്ചതാവും… പക്ഷേ പൊത്തിനേം തവളേം തിന്നുംന്ന് ഓർത്തപ്പോൾ അവൾക്കു ഓക്കാനം വന്നു…..മിത്ര തന്നെ ശ്രദ്ധിക്കുന്നത് കണ്ട് അവൾ നോട്ടം മാറ്റി…

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…. എന്താവശ്യം ഉണ്ടേലും വിളിച്ചാൽ മതി…… “സുമംഗല പുറത്തേക്കു ഇറങ്ങി…പിന്നാലെ തിരിഞ്ഞു നോക്കികൊണ്ട്‌ ഉണ്ണിമോളും….

പിറ്റേന്ന് രാവിലെ കാവിൽ പോയിട്ട് പതിവില്ലാത്ത വിധം ഒച്ചയും പൊട്ടിച്ചിരിയും കെട്ടൊണ്ടാണ് കിച്ചു അകത്തേക്ക് കയറിയത് … അടുക്കളയിൽ നിന്നാണ്…. ങേ..
ഇവൾ എന്താ ഇവിടെ?മിത്ര അമ്മയുടെ അടുത്ത് നിന്ന് എന്തോ പറയുന്നു..ഓപ്പോളും ഉണ്ണിമോളും അമ്മയും ജാനുവും എല്ലാം ചിരിക്കുന്നു… മിത്രയുടെ കയ്യിൽ കറി കത്തി യും പത്രോം ഉണ്ട്… ഓ വന്നുകേറിയപ്പോളേ ആളാകാൻ നോക്കുവല്ലേ…. എത്ര നാളത്തേക്ക് ഇന്ന് രാത്രിയോടെ നീ ഇവിടുന്ന് കെട്ടുകെട്ടും മോളേ…

“നീ വന്നോ? ഇതാ ചായ….ഞങ്ങൾ മിത്ര മോളുടെ കോളേജിലെ കഥ കളൊക്കെ കേട്ട് ചിരിക്കുവാരുന്നു…. ”

“പുറത്തുള്ള ആളോളൊന്നും അടുക്കളേൽ കേറുന്നത് എനിക്കിഷ്ടല്ലന്ന് അമ്മയ്ക്ക റിയില്ലേ… “നീരസം മറച്ചു വെക്കാതെ കിച്ചു ചോദിച്ചു…

“അതിനു പുറത്തുന്നാരും ഇല്ലല്ലോ….”ഓപ്പോൾ കടുപ്പിച്ചാണ് പറഞ്ഞത്.

” ഞാൻ വന്നത് ഇഷ്ടായില്ലന്ന് തോന്നുണു… “മിത്ര അതീവ ദുഃഖം ഭാവിച്ചു പറഞ്ഞു..

ഇഷ്ടായില്ല… ഇറങ്ങിപ്പൊടി എന്റെവീട്ടിന്ന്… അങ്ങനെ പറയാനാണ് തോന്നിയത് ഇപ്പോൾ പറഞ്ഞാൽ താൻ ഇറങ്ങേണ്ടി വരും..

“ഇഷ്ടമില്ലാത്തോണ്ടല്ല…. ഡോക്ടർ തവളെ തിന്നുംന്ന് ഓർത്തോണ്ടാ… ഇല്ല ഏട്ടാ, ഡോക്ടർ തവളെ തിന്നില്ലത്രേ… ചിക്കൻ തന്നെ ആദ്യയിട്ടാത്രേ തിന്നതത്രേ… . ”

എടി കാലുവാരി… മിണ്ടാതിരിക്കെടി… കിച്ചു പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ പുറത്തേക്കു നടന്നു…. ചിക്കൻ ആദ്യായിട്ടത്രേ കഴിക്കുന്നേ… നുണച്ചി…..
ഇങ്ങനെ പോയാൽ ശരിയാവില്ല… ഞാൻ ഈ നാട്ടിൽ വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു… ഇതു വരെ ഒരാളും ഹോസ്പിറ്റലിലേക്ക് വന്നിട്ടില്ലാ… ഇനി എന്താ വഴി… ഏതായാലും ഇത് രോഗി കളില്ലാത്ത നാടൊന്നും അല്ലല്ലോ.. പണ്ട് താൻ റൂറൽ പ്രാക്ടിസിനു പോയപ്പോൾ നാഗാലാൻഡിലെ ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഇങ്ങനെ ഒരു സാഹചര്യത്തെ നേരിട്ടത്..അത് ഏറെക്കുറെ വിജയിക്കേം ചെയ്തു… പക്ഷേ അന്ന് ലോക്കൽ ഗവണ്മെന്റിന്റെ നല്ല പിന്തുണ ഉണ്ടാരുന്നു… ഇവിടെ അതുണ്ടാവുംന്ന് തോന്നുന്നില്ലാ… അതിനു ആദ്യം പഞ്ചായത്ത്‌ പ്രസിഡന്റിനു താത്പര്യം വേണം… നമ്മൾ പറയുന്നതിലും വേഗം ജനങ്ങളെ കാര്യം മനസിലാക്കാൻ അയാൾക്ക്‌ കഴിയും… പക്ഷേ ഇവിടെ..? ഈ മുരടനെക്കൊണ്ട് ഒന്നും നടക്കില്ല.. ഇയാൾക്ക് എന്നെ എവിടുന്നു കെട്ടുകെട്ടിക്കാനാ തിടുക്കം….ഇയാളൊക്കെ അഴിമതി നടത്താൻ മാത്രമാവും പ്രസിഡന്റായത്… ആൽബിച്ചായനെ നാളെ കാണാം… വിവരോം വിദ്യാഭ്യാസോം ഉള്ള പുള്ളി വിചാരിച്ചാൽ എന്തേലും നടക്കും… ഓർത്തോർത്ത്‌ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു…

താൻ ഒരു മയിൽ‌പീലിയുടെ പിന്നാലെ ഓടുവാണ്…അപ്പൂപ്പൻ താടി പോലെ അത് വേഗത്തിൽ പറക്കുന്നു… ഓടി ഓടി കുന്നും മലയും കയറി.. താൻ നോക്കുമ്പോൾ അമ്മയും അപ്പയും തന്നെ കൈ മാടി വിളിക്കുന്നു… തനിക്കു ചുറ്റും ഒരുപാട് മയിലുകൾ നൃത്തം ചെയ്യുന്നു…അമ്മൂസേ…അപ്പയാണ്.. താനിപ്പോൾ അവരുടെ നെഞ്ചിൽ ചേർന്നു നിൽക്കുവാണ്… പെട്ടന്ന് ഇടി മുഴങ്ങുന്ന പോലെ ശബ്ദം കെട്ടു…
മിത്ര ഞെട്ടി ഉണർന്നു.. സ്വപ്നമാരുന്നോ..
ശ്ശോ.. തീരേണ്ടരുന്നു….

എന്താരുന്നു ആ ശബ്ദം.. സ്വപ്നത്തിൽ കെട്ടതാണോ… ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല…. ആരോ വാതിൽ തുറക്കും പോലെ തോന്നുന്നു..ഈശ്വരാ… വല്ല ഗന്ധർവ്വന്മാരുമാണോ…എയ്. ഈ കാലത്തോ?…..മിത്ര…നീയെന്തിനാ പേടിക്കുന്നെ??…. അർജുനൻ… ഫൽഗുനൻ
….ബാക്കി മറന്നല്ലോ കൃഷ്ണാ…. ലൈറ്റിട്ടു നോക്കാം ഈശ്വരാ…കറന്റും ഇല്ലല്ലോ…. എന്നാണേലും നോക്കാം… മൊബൈൽ കൈ എത്തിചെടുത്തു… മറ്റേ കയ്യിൽ ഒരു ടോർച്ചും…..അവൾ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങി… വാതിൽ തുറന്നു.. പിന്നിൽ ആരോ ഉണ്ട്….തൊണ്ട വരളുന്നു…. കണ്ണിൽ പിന്നെ ആൾറെഡി ഇരുട്ടാണല്ലോ

“മിത്ര…”ആ രൂപം വിളിച്ചു…

അവൾ ടോർച്ചടിച്ചു നോക്കി…ഒന്നേ നോക്കിയുള്ളൂ… ഒരു കറുത്തരൂപം… സ്വർണകരയുള്ള ഒരു മുണ്ടാണ് വേഷം… അമ്മമ്മ പറഞ്ഞ കഥ കളിലെ ഗന്ധർവ്വൻ സുന്ദരനാണല്ലോ… ആ രൂപം തന്നെ പിടിക്കാൻ കൈ നീട്ടുന്നതായി തോന്നി….

ഉന്നമില്ലാതെ എവിടുന്നോ വന്ന ധൈര്യത്തിൽ അവൾ മുഷ്ടി ചുരുട്ടി ഇടിച്ചു…ഉദ്ദേശം മൂക്കിനിട്ടാണ് കൊണ്ടത്…. പിന്നെ ആലോചിച്ചു നിക്കാതെ അവൾ കണ്ണടച്ച് ടോർച്ച് വച്ചു തലമണ്ട നോക്കിയും അടിച്ചു…. കണ്ണ് തുറന്നപ്പോൾ ആ രൂപം മുന്നിലില്ല… തനിക്കു തോന്നിയതാണോ… അവൾ മുറിയിലേക്കോടി… ദേഹം വെട്ടി വിയർക്കുന്നു….അവൾ അങ്ങനെ കുറേ നേരം ഇരുന്നു… എപ്പോളോ ലൈറ്റ് വന്നു.. അപ്പോൾ അവൾക്കു കുറച്ച് ആശ്വാസമായി…ധൈര്യം സംഭരിച്ചു എഴുന്നേറ്റു…. താൻ അടിച്ചപ്പോൾ അയാൾ ഒച്ചയുണ്ടാക്കിയില്ലല്ലോ??… ടോർച്ചു വെച്ചുള്ള അടിയിൽ എന്തായാലും തലപൊട്ടിയിരിക്കും… മനുഷ്യരാണെൽ ബ്ലഡ്‌ വന്നിരിക്കും… അവൾ പുറത്തിറങ്ങി ലൈറ്റിട്ടു… താൻ നിന്നിരുന്ന ഏകദേശ സ്ഥലത്തെത്തി… സസൂഷ്മം നിലത്തേക്ക് നോക്കി.. ഇല്ലാ… അവിടെ എങ്ങും ഒരു തുള്ളി രക്തം പോലുമില്ല…. കൃഷ്‌ണാ.. അപ്പോൾ ഞാൻ കണ്ടത്….??
രാത്രിയിൽ ഉണ്ടായത് അമ്മയോട് പറയാൻ നേരം വെളുത്തപ്പോളേ മിത്ര ഇല്ലത്തേക്കിറങ്ങി…. അപ്പോളാണ് ഉണ്ണി മോൾ കരഞ്ഞു കൊണ്ട് ഓടിവന്നത്….

“ചേച്ചി, ഓടി വാ… അവിടെ.. “ഏങ്ങൽ അടിച്ചു കൊണ്ട് അവൾക്ക്‌ മുഴുമിപ്പിക്കാൻ പറ്റുന്നില്ല…

“എന്താ.. പറ്റിയെ??”മിത്രയുടെ ശബ്ദത്തിൽ പേടി ഉണ്ടാരുന്നു…

ഒന്നും പറയാതെ അവൾ മിത്രയുടെ കയ്യും വലിച്ചോണ്ട് ഓടി… ഇല്ലത്തെ നടുമുറ്റത്തോട് ചേർന്നു നിൽക്കുന്ന മുറിയിൽ നിന്നും ഏങ്ങലടി ഉയരുന്നുണ്ട്… അമ്മേം ഓപ്പോളും ജാനുവും കട്ടിലിന്റെ ചുറ്റും കൂടി നിൽപ്പുണ്ട്….

“മോളെ… എന്റെ ഉണ്ണി?? “അവളെ കണ്ട് സുമംഗല ഏങ്ങലടിച്ചു…

“എന്താ പറ്റിയെ? ”

“രാവിലെ കാവിലേക്ക്‌ പോകാൻ ഇറങ്ങിതാ എന്റെ കുട്ടി….കോണിപ്പടീന്ന് താഴെ വീണു.. ഞാൻ നോക്കുമ്പോൾ ബോധം ഉണ്ടാരുന്നില്ല…വെള്ളം തളിച്ചപ്പോൾ ബോധം വീണതാ… പക്ഷേ ഇപ്പം വീണ്ടും.. ”

മിത്ര അവനെ നോക്കി ശരിയാണ്… അവൾ ശക്തിയിൽ അവന്റെ മുഖത്ത് വെള്ളം തളിച്ചു….കിച്ചു പതിയെ കണ്ണു തുറന്നു… മിത്രയെ കണ്ട് അവൻ ഞെട്ടി…

“ഇപ്പോൾ എന്തു തോന്നുന്നു….? ”

“നല്ല രസം തോന്നുന്നു… ”

“എന്തേലും വയ്യായ്ക ഉണ്ടേൽ കുട്ടിയോട് പറഞ്ഞോളൂ.. “അമ്മയാണ്….

“ഒന്നുമില്ല, … ”

“അമ്മേ.. ദേ കിച്ചേട്ടന്റെ തലേടെ പിന്നിൽ ചോര.. “ഉണ്ണിമോൾ പറഞ്ഞു…

മിത്ര അവന്റെ പ്രതിഷേധം വകവയ്ക്കാതെ ബലമായി തലയുടെ പിന്നിൽ നോക്കി… നന്നായി പൊട്ടിട്ടുണ്ട്… മിത്ര റൂമിൽ ചെന്ന് മെഡിക്കൽ ബോക്സ്‌ എടുത്തിട്ട് വന്നു…

“എന്തേലും നേരത്തേ തലയിൽ പുരട്ടീ രുന്നോ? വല്ല പച്ച മരുന്നൊ മറ്റോ? ”

“ബോധം കെട്ടു കിടക്കുന്ന ഞാൻ എവിടെ പോയി മഞ്ഞൾ തേക്കാനാ..? “കിച്ചൂന്റെ സ്വരത്തിൽ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു….

“സ്റ്റിച് ഇടേണ്ടി വരും…. എല്ലാരും ഒന്ന് പുറത്തേക്കു ഇറങ്ങി നിൽക്കുവാണെങ്കിൽ… ”

റൂമിൽ നിന്നു എല്ലാരും പുറത്തിറങ്ങി.. മിത്ര സൂഷ്മതയോടെ സ്റ്റിച്ചിട്ടു…..സുമംഗല അപ്പോളേക്കും അകത്തേക്ക് വന്നു.

“ഈ ടാബ്ലറ്റ് 3നേരം കൊടുക്കണം .. വേദന യ്കുള്ളതാ.. “സുമംഗല കണ്ണീർ തുടച്ചോണ്ട് വാങ്ങി…
“റസ്റ്റ്‌ എടുക്കണം…. പിന്നെ വോമിറ്റ് ചെയ്യുവാണെൽ എന്നോട് പറയണം…. ”

മിത്ര നോക്കിയപ്പോൾ കിച്ചു ഉറക്കം നടിച്ചു.. അവൾ പോയെന്നറിയാൻ ഒരു കണ്ണ് തുറന്നു നോക്കി.. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മിത്രക്ക് ചിരി വന്നു…

ഹോസ്പിറ്റലിൽ പോകുന്നെനു മുൻപ് മിത്ര ഒന്നൂടെ കിച്ചൂനെ കാണാൻ എത്തി..

“ഇപ്പൊ എങ്ങനെ ഉണ്ട്?” അവൾ ചോദിച്ചു
കിച്ചു അത് കേട്ടഭാവം നടിച്ചില്ല…..

“ഡോ പൊട്ടാ… തന്നോടാ ചോദിച്ചേ?? ”

പുറത്ത് ആരും ഇല്ലെന്നു ഉറപ്പുവരുത്തി മിത്ര ചോദിച്ചു..

.”ആരാടീ പൊട്ടൻ…? ‘”കിച്ചു ഒരു യുദ്ധത്തിനെന്ന പോലെ അവളുടെ നേരെ ചീറി…
മിത്ര പതിയെ അവന്റെ അടുത്തേക്ക് വന്നു… എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു…

“പെങ്കുട്യോൾടെ മുറിയിൽ രാത്രി കേറുന്നോരെ ഞങ്ങടെ നാട്ടിൽ വേറെ പേരാ വിളിക്കണേ… ”

കിച്ചു ഞെട്ടി…എങ്കിലും അത് മറച്ചു കൊണ്ട് ചോദിച്ചു…

“പെങ്കുട്യോൾടെ മുറീലോ?? ആര്? താനെന്താ പിച്ചും പെയ്യും പറയുന്നേ?? ”

“താങ്കൾ തന്നെ.. താനല്ലെടോ ഇന്നലെ രാത്രി എന്റെ റൂമിൽ വന്നേ… കരീം വാരി തേച്ച്… ”

“ഞാനോ…. ആ മുറിയിൽ ചില ശല്യങ്ങൾ ഒക്കെയുണ്ട്… വല്ല ഗന്ധർവാനോ മറ്റോ ആവും… അതാ ഇയാളോട് അവിടെ താമസിക്കേണ്ടെന്ന് പറഞ്ഞേ… ”

“ഗന്ധർവനല്ല… കാമദേവൻ… എന്നെകൊണ്ട് ഒന്നും പറയിപ്പിക്കേണ്ട… എടോ ഡോക്ടറോടും വക്കിലിനോടും കള്ളം പറയണ്ട…തന്റെ തലേലെ ഇഞ്ചുറി നിലത്തു ഇടിച്ചതൊന്നും അല്ല… ആരോ ടോർച്ചു വച്ചു ഇടിച്ചെന്റെയാ… ഒരു ഡോക്ടർക്ക്‌ മനസ്സിലാകും മുറിവു കണ്ടാൽ അത് എങ്ങനെ ഉണ്ടായതാണെന്ന്…. ”

“ടോ.. ടോ.. ടോർച്ചോ?? ആര് അടിച്ചു? ആർക്കിട്ട് അടിച്ചു? ”

“ടോ ടോ ടോർച്ചല്ല… ഫിലിപ്സിന്റെ ടോർച്ച്… ഞാൻ അടിച്ചു.. തന്റെ തലമണ്ടയ്ക്കിട്ട് അടിച്ചു… ”

“താൻ വെറുതേ ഇല്ലാത്തത് പറയല്ലേ… തന്റെൽ എന്താ തെളിവുണ്ടോ… ഉണ്ടേൽ കാണിക്ക്‌… “കിച്ചു വെല്ലുവിളിച്ചു….

അവൾ അവന്റെ അടുത്തേക്ക് വന്നു.. കിച്ചുവിനു നേർക്കു നേർ നിന്നു… അവളുടെ മോതിര വിരൽ ഉയർത്തി കാട്ടി… അതിൽ മിത്ര എന്ന് എഴുതിയ ഒരു മോതിരം ഉണ്ടാരുന്നു…

“ഞാൻ ഇന്നലെ എന്റെ മുറീല് വന്ന ഗന്ധർവനിട്ട് ഒരു ഇടീം കൂടി കൊടുത്തിരുന്നു.. ”
“അതിന്?? ”

“തന്റെ ചെവിടെ പിന്നിൽ ആ പാടുണ്ട്.. ആ ഇടിടെ പാടിന്റെ കൂടെ ഐ. എസ്. ഐ. മുദ്ര പോലെ മിത്രാന്നും ഉണ്ട്… ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം… ”

കിച്ചൂന്റെ തൊണ്ട വരണ്ടു…. ശബ്ദം പുറത്തു വന്നില്ല… മുഖം വെള്ള കടലാസ് പോലെ വിളറി വെളുത്തു …. അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി മേശയ്ക്കിട്ട് ഇടിച്ചു…

“എന്താ കിച്ചു ശബ്ദം?? ”

അമ്മയും ഓപ്പോളും ഓടി വന്നു….

“ഒന്നുമില്ലാമ്മേ….. ഉണ്ണീടെ കയ്യിന്നു ഒരു ടോർച്ചു താഴെ വീണതാ…. ” മിത്ര പറഞ്ഞു… അവർ ആശ്വാസത്തോടെ തിരിച്ചു നടന്നു…

“എന്നാൽ ഞാനും ഇറങ്ങട്ടെ ടോർച്ച് ഗന്ധർവ്വാ… “പല്ലിളിച്ചു കാട്ടി മിത്രയും അവർക്ക് പിന്നാലെ നീങ്ങി……
തടർന്നു വായിക്കുക, നാളെ ഇതേ സമയം

(തുടരും…. )
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!