ബന്ധങ്ങൾ
കുറെ കാലത്തിനു ശേഷം ഇന്ന് സ്വന്തം വീട്ടിലേക്ക് പോകുകയാണ്…. മറ്റന്നാൾ ആണ് തന്റെ പ്രിയപെട്ട അനിയത്തിയുടെ വിവാഹം….

രചന: അഖില അശോകൻ
കുറെ കാലത്തിനു ശേഷം ഇന്ന് സ്വന്തം വീട്ടിലേക്ക് പോകുകയാണ്…. മറ്റന്നാൾ ആണ് തന്റെ പ്രിയപെട്ട അനിയത്തിയുടെ വിവാഹം…. താൻ പോയിട്ടില്ലെങ്കിൽ ഒരിക്കലും മിണ്ടില്ല എന്ന് അവൾ പറഞ്ഞിരിക്കുന്നു… അത് കൊണ്ട് തന്നെ ഒന്നും നോക്കാതെ ഇറങ്ങി തിരിച്ചു…. തന്റെ 5 വയസ്സുകാരൻ മകനെയും കൊണ്ട്…. വീടിന്റെ മുന്നിൽ എത്തി കയറാൻ മടിച്ചു താൻ നിന്നു… ധൈര്യം സംഭരിച്ച് മകന്റെ കൈയ്യും പിടിച്ച് കയറുമ്പോൾ ബന്ധുക്കൾ തന്നെ നോക്കി നിൽക്കുന്നു…. അവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്… തന്നെ കണ്ടിട്ടാവണം തന്റെ അനിയത്തി ഗാഥ ഓടി വന്നു…. “എത്ര നേരമായി ചേച്ചി ഞാൻ കാത്തിരിക്കുന്നു… വാ അകത്തേക്ക്…” എന്നും പറഞ്ഞ് അവൾ കൈ പിടിച്ച് അകത്തേക്ക് കയറി…. അവിടെ തന്റെ അച്ഛൻ ഒരു ബന്ധുവിനോട് സംസാരിക്കുന്നു… തന്നെ കണ്ടതും മുഖം തിരിച്ചു കളഞ്ഞു… അമ്മക്കും അതെ ഭാവം…. “ചേച്ചി വാ… ഞാൻ മുകളിൽ ചേച്ചിക്ക് വേണ്ടി മുറി ഒരുക്കിയിട്ടുണ്ട്….” താനും മോനും അവളുടെ കൂടെ മുകളിൽ കയറി… മകൻ ചോദിക്കുന്നുണ്ട്… “എന്ത് വലിയ വീട് ആണ് അല്ലെ അമ്മേ…..” താൻ അതിന് മറുപടി നൽകി “ഇതാണ് അമ്മ കളിച്ചു വളർന്ന വീട് മോനെ…. അമ്മ ഒരു രാജകുടുംബത്തിലെ അംഗമായിരുന്നു….” ശരിക്കും ഒറ്റപ്പെട്ട ഒരു അവസ്ഥ ആയിരുന്നു… ആരും തന്നോടും മകനോടും മിണ്ടുന്നില്ല… ഇടയ്ക്ക് ഗാഥ വന്ന് സംസാരിക്കും…. തനിക്ക് അറിയാം അവളുടെ നിർബന്ധത്തിന് വഴങ്ങി മാത്രമാണ് തന്നെ വിളിച്ചത്…. താൻ എന്നും അവൾക്ക് പ്രിയപ്പെട്ട ചേച്ചി ആയിരുന്നു…. തന്നെക്കാൾ 6 വയസ്സിന് ഇളയത് ആണ് അവൾ.. 4 മക്കൾ ആണ് അച്ഛനും അമ്മയ്ക്കും… താൻ മൂന്നാമത്തെ ആൾ… രണ്ട് ചേട്ടന്മാർ ഉണ്ട്…. പേര് കേട്ട തറവാട്ടിലെ അംഗം… പണ്ട് രാജാവ് നാട് വാണിരുന്ന കുടുംബം…. ഗായത്രി എന്ന താൻ പഠിക്കാൻ അത്ര മിടുക്കി ആയിരുന്നില്ല… ഒരു ആവറേജ് പഠിത്തം…
പക്ഷെ അനിയത്തി അങ്ങനെ അല്ലായിരുന്നു…. ക്ലാസ്സിലെ ഫസ്റ്റ് എപ്പോഴും അവൾക്ക് തന്നെ… അതോണ്ട് തന്നെ അവളോട് ആയിരുന്നു എല്ലാവർക്കും പ്രിയം… പക്ഷെ അവൾക്ക് തന്നോടും…. തന്നോട് എപ്പോഴും പറയും… “എനിക്ക് ഇൗ ലോകത്ത് ഏറ്റവും ഇഷ്ടം ചേച്ചിയെ ആണെന്ന്….” എന്തും അവൾ തന്നോട് പങ്ക് വെക്കും…. കൂടാതെ ഒരു നല്ല കൂട്ടുകാരികൾ ആയിരുന്നു തങ്ങൾ….. അവൾ ഡോക്ടർ ആകുവാൻ എല്ലാവരും ആഗ്രഹിച്ചു… അത് നടക്കുകയും ചെയ്തു… എൻട്രൻസ് പരീക്ഷ കഴിഞ്ഞ് നല്ല റാങ്ക് ഉണ്ടായിരുന്നു അവൾക്ക്.. ആ സമയത്ത് തനിക്ക് വിവാഹ ആലോചനകൾ നടക്കുന്നുണ്ട്… ഒരു ബന്ധുവിന്റെ മകനുമായി ഏകദേശം വിവാഹം ശരിയായി…. എന്നാല് തനിക്ക് താൽപര്യം ഇല്ലായിരുന്നു…. കാരണം… ഒരാളെ സ്നേഹിച്ചിരുന്നു താൻ…തന്റെ വീട്ടിലെ വേലക്കാരിയുടെ മകൻ… മനു… ചെറുപ്പത്തിലേ പരിചയം ഉണ്ട് മനു ഏട്ടനെ… എന്നാല് അവനൊരിക്കലും തന്നെ അങ്ങനെ കണ്ടിട്ടില്ല…. കാരണം ഒരു താഴ്ന്ന ജാതിയിൽ പെട്ട തന്നെക്കാൾ ഒരുപാട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവന് തന്നെ സ്നേഹിക്കാൻ അർഹത ഇല്ല എന്ന് തോന്നിയിരുന്നു….. പക്ഷെ തന്റെ വാശി താൻ മരിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അത് കൊണ്ട് അവന് തന്നെയും കൊണ്ട് പോകേണ്ടി വന്നു…. പട്ടാളക്കാരൻ ആവാൻ ആയിരുന്നു ചെറുപ്പത്തിലേ മോഹം…. വലുതായപ്പോൾ അത് നടന്നു…. വീട്ടിൽ നിന്ന് ഒളിച്ചോടി പോയത് ദൂരസ്ഥലത്തേക്ക് ആണ്… മനുവിന് അമ്മ മാത്രമേ ഉള്ളൂ…. കുറച്ച് കാലം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് തിരിച്ച് പോന്നു…. തന്റെ വീട്ടിൽ നിന്ന് അധികം അകലമില്ല…. ആരും തന്നെ അന്വേഷിക്കാൻ വന്നില്ല…. 5 മാസം ഗർഭിണി ആയിരുന്നു താൻ… അന്ന് ലീവ് കഴിഞ്ഞ് പട്ടാളത്തിലേക്ക് തിരിച്ച് പോകാൻ ഒരുങ്ങി മനു ഏട്ടൻ… പ്രസവം അടുക്കുമ്പോൾ തിരിച്ച് വരുമെന്നും പറഞ്ഞ്….. പക്ഷെ പിന്നീട് ഇത് വരെ തിരിച്ച് എത്തിയിട്ടില്ല…. ജീവിച്ചിരിക്കുന്നോ, മരിച്ചോ ഒന്നും അറിയില്ല…. മകന് 5വയസ്സായി… ഇത് വരെ അവനും അച്ഛനെ കണ്ടിട്ടില്ല…. പല സ്ഥലത്തും പരാതി കൊടുത്തു… ഒരു പ്രയോജനവുമില്ല…. ഇന്ന് ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ജോലി ചെയ്യുന്നു താൻ… മനു ഏട്ടന്റെ അമ്മയെയും തന്റെ മകനെയും നോക്കാൻ…. അനിയത്തിയോട് എല്ലാം പറയുന്ന താൻ മനു ഏട്ടനെ സ്നേഹിച്ച കാര്യം പറഞ്ഞില്ല…. താൻ പോയപ്പോൾ അവൾ ഒരുപാട് വിഷമിച്ചു…. തന്നോട് പിന്നെ അവൾക്ക് പരാതി ആയിരുന്നു…. എങ്കിലും മനു ഏട്ടനെ കാണാൻ ഇല്ല എന്ന വാർത്ത അറിഞ്ഞപ്പോൾ അവൾ എല്ലാം മറന്ന് ഓടി എത്തി… പിന്നെ അവൾ ഒരു ശക്തി ആയിരുന്നു തനിക്ക് എന്ത് വിഷമവും പറയാം…. തനിക്ക് ഒരു ഫോൺ അവൾ മേടിച്ചു തന്നു… പിന്നെ അവൾ ദിവസവും വിളിക്കും തന്നെ…. അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു ഞങ്ങൾ എല്ലാവരും കൂടി എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്ന്….. അവളുടെ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു… നിശ്ചയിക്കുന്ന സമയത്ത് താൻ പോയില്ല…. പക്ഷെ കല്യാണത്തിന് ചേച്ചി എന്തായാലും ഉണ്ടാവും എന്ന് ഉറപ്പിച്ച് പറഞ്ഞു…. വീട്ടിൽ തനിക്ക് വേണ്ടി അവൾ യുദ്ധം ചെയ്തു… ചേച്ചി ഇല്ലാതെ വിവാഹം നടക്കില്ല എന്ന്…. അവളെ വേദനിപ്പിക്കുന്നത് ആർക്കും ഇഷ്ടം അല്ലായിരുന്നു…. സമ്മതം മൂളി… അങ്ങനെയാണ് ഇപ്പോൾ സ്വന്തം വീട്ടിൽ…. തന്റെ ചേട്ടന്മാരും അവരുടെ ഭാര്യമാരും ഒന്നും മിണ്ടുന്നില്ല…. താനും മകനും ഒരു മൂലയിൽ ഒതുങ്ങി കൂടി നിന്നു… വിവാഹത്തിന്റെ അന്ന് രാവിലെ ഗാഥ തങ്ങളുടെ തറവാട്ട് ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങുന്നു…. “ചേച്ചിയും വരണം കൂടെ” തന്നെ അവൾ നിർബ്ബന്ധിച്ചു…. താനും മകനും അവളും കൂടി ഇറങ്ങാൻ പുറപ്പെടുന്ന നേരം തന്റെ ഒരു ബന്ധു പറഞ്ഞ വാക്ക് വല്ലാതെ വേദനിപ്പിച്ചു…. “ഗായത്രി ദൈവത്തോട് പോയി മാപ്പ് പറ… നിനക്ക് ദേവീ ശാപം ഉണ്ട് താഴ്ന്ന ജാതിയിൽ ഉള്ള ഒരാളുടെ കൂടെ ഇറങ്ങി പോയതല്ലേ… ഇപ്പൊൾ ആള് ജീവിക്കുന്നോ മരിച്ചോ ഒന്നും അറിയില്ല…” കണ്ണ് നിറഞ്ഞു പോയി… ഗാഥ തന്നെ നിർബന്ധിച്ച് ഇറക്കി…. ക്ഷേത്രത്തിന് മുന്നിൽ നിന്ന് തൊഴുമ്പോൾ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…. ഗാഥ തന്റെ അടുത്തേക്ക് വന്ന് പറഞ്ഞു… “ചേച്ചി അവർ പറഞ്ഞതൊന്നും കേൾക്കേണ്ട…. ഒരു ദേവിയും ശപിക്കില്ല… ദൈവത്തിനു ജാതിയും മതവും ഒന്നും ഇല്ല… അതൊക്കെ മനുഷ്യർ ഉണ്ടാക്കുന്നതാണ്….മനു ഏട്ടൻ തിരിച്ച് വരും…” അവളുടെ വാക്കുകൾ വല്ലാത്ത ആശ്വാസം നൽകി… വിവാഹം… സ്വർണത്തിൽ പൊതിഞ്ഞ് അവളെത്തി…. തനിക്കും മകനും നല്ല വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങി തന്നിരിക്കുന്നു… എല്ലാവരുടെയും അനുഗ്രഹം വാങ്ങുമ്പോൾ തന്നെയും അവൾ വിളിച്ചു കാലിൽ തൊട്ട് നമസ്കരിച്ചു…. വിവാഹം നടക്കുമ്പോൾ താനും നോക്കി നിന്നു.. കൂടെ പഠിച്ച പയ്യൻ തന്നെയാ ഡോക്ടർ…. അവളും സ്നേഹിച്ചത് തന്നെയാണ്… പേര് ആകാശ്… അവൻ ഉന്നത കുല ജാതിക്കാരൻ കൂടാതെ വലിയ പണക്കാരൻ പിന്നെ ഡോക്ടറും… പിന്നെ എന്ത് എതിർപ്പ്… അവനെ തനിക്ക് അവൾ പരിചയപെടുത്തി…. അവനും തന്നെ സ്നേഹത്തോടെ “ചേച്ചി” എന്ന് വിളിച്ചു…. അവൾക്ക് പറ്റിയ പയ്യൻ… അവർ പടി ഇറങ്ങുമ്പോൾ തന്റെ അച്ഛനും അമ്മയും ചേട്ടന്മാരും എല്ലാവരും കരയുന്നു… ശരിയാ അവളൊരു മാലാഖ ആണ്… എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ…. ഇനി തനിക്ക് ഇവിടുന്ന് ഇറങ്ങണം… മകനെയും ഇറങ്ങുമ്പോൾ അച്ഛന്റെ അടുത്തേക്ക് മെല്ലെ നടന്നു “പോട്ടെ അച്ഛാ…” ഒന്നും മിണ്ടിയില്ല അച്ഛൻ… മോൻ വീണ്ടും അകത്തേക്ക് പോയി… താൻ ഉറക്കെ വിളിച്ചു… “അനന്തു പോകാം..”. അച്ഛൻ തന്നെ നോക്കി…. അച്ഛന്റെ പേരാണ് മോന് ഇട്ടിരിക്കുന്നത്…. അവനെയും കൂട്ടി പടിയിറങ്ങി ആരും ഒന്നും മിണ്ടിയില്ല…. വീട്ടിലേക്ക് തിരിച്ചെത്തി… മനു ഏട്ടന്റെ അമ്മ എല്ലാം ചോദിച്ച് അറിഞ്ഞു…. പിന്നെ വീണ്ടും പഴയ ജീവിതത്തിലേക്ക്…. മോനെ സ്കൂളിൽ ചേർത്താൻ തയ്യാറെടുപ്പ് നടത്തുകയാണ്…. അന്നാണ് ഗാഥയും അവളുടെ ഭർത്താവും വീട്ടിലെത്തുന്നത്…. മോന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ട്…. “ചേച്ചി ഇവനെയും നമുക്ക് ഡോക്ടർ ആക്കണം അല്ലെ….” രണ്ട് പേരും ഒന്നിച്ചാണ് പറഞ്ഞത്…. വീണ്ടും എപ്പോഴും തന്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു രണ്ട് പേരും ഇറങ്ങി…. അന്ന് രാത്രി മഴ നന്നായി പെയ്യുന്നുണ്ട്…. താൻ മോന്റെ യൂണിഫോം തയ്ക്കാൻ പോകുകയാണ്… മോൻ ആണെങ്കിൽ അവന് ഗാഥ വാങ്ങി കൊടുത്ത സാധനങ്ങൾ നോക്കി ഇരിക്കുന്നു… അമ്മ തന്റെ അടുത്ത് ഇരിക്കുന്നുണ്ട്.. വാതിലിൽ ശക്തിയായി ആരോ മുട്ടുന്നു…. അമ്മ പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു… പിന്നെ കേട്ടത് അമ്മ കരയുന്നതാണ് ഓടി പോയി നോക്കി അപ്പോൾ കണ്ട് താനും…. “മനു ഏട്ടൻ!” നെറ്റിയിൽ മുറിഞ്ഞ പാട്… ഒരു കാൽ ഞൊണ്ടി തന്റെ അടുത്തേക്ക് നടന്നു വന്നു…. ഒരു ചോദ്യം മാത്രം “സുഖമാണോ ഗായത്രി….” അകത്ത് നിന്ന് മോനും വന്നു…. അവനെ മുന്നിലേക്ക് നിർത്തി പറഞ്ഞു “നമ്മുടെ മോൻ ആണ്..”.. അവനെ കോരിയെടുത്തു മനു ഏട്ടൻ…. പിന്നെയാണ് എല്ലാം പറഞ്ഞത്…. പട്ടാളത്തിൽ യുദ്ധ സമയത്ത് പറ്റിയ വീഴ്ച്ച… ഒറ്റപ്പെട്ട് പോയി മറ്റ് പട്ടാളക്കാരിൽ നിന്നും പരുക്ക് പറ്റി ഓർമ നശിച്ച് ഒരുപാട് കാലം… കാട്ടിൽ ഉള്ളവരുടെ ചികിത്സ… ഓർമ തിരിച്ച് വന്നപ്പോൾ.. എങ്ങനെയൊക്കെയോ ആരുടെയൊക്കെയോ സഹായം കൊണ്ട് നാട്ടിൽ… അമ്മയും താനും ആശ്വസിച്ചു…. മനു ഏട്ടനെ തിരിച്ചു കിട്ടിയല്ലോ….. അനിയത്തിയെ വിളിച്ചു വിവരം പറഞ്ഞു… അവൾ ഒരുപാട് സന്തോഷിച്ചു…. ഒരു ദിവസം വരാമെന്ന് പറഞ്ഞു…. പിന്നെ തങ്ങൾ ഒരു ചെറിയ ടെക്സ്റ്റൈൽസ് തുടങ്ങി… ഗാഥയുടെ സഹായം ഉണ്ടായിരുന്നു…. ഇപ്പൊൾ സന്തോഷത്തോടെ ജീവിക്കുന്നു…. ഒരു ദിവസം മോൻ സ്കൂൾ വിട്ട് വരുമ്പോൾ കൈയിൽ ഒരു വലിയ കവറും കൊണ്ട് വരുന്നു… സ്കൂൾ വിട്ട് എന്താണ് എന്ന് ചോദിച്ചപ്പോൾ മുത്തശ്ശൻ തന്നു അത്രേ…. തന്റെ അച്ഛൻ അവനെ സ്കൂളിൽ കാണാൻ പോയിരിക്കുന്നു… അമ്മയും അച്ഛനും ഒരു ദിവസം വീട്ടിലും വന്നു… ഇന്ന് എല്ലാവരുമായും നല്ല അടുപ്പം ഉണ്ട്… മനു ഏട്ടനും കാലിൽ ഇപ്പൊൾ വേദന കുറവുണ്ട്….. ഇന്ന് വീട്ടിൽ എന്ത് ആവശ്യം വന്നാലും തന്നെയും മനു ഏട്ടനെയും വിളിക്കാറുണ്ട്…. ജാതിയും മതവും ഒക്കെ പോയിരിക്കുന്നു… എല്ലാവരും മനുഷ്യർ തന്നെ…. എല്ലാത്തിനും നന്ദി തന്റെ അനിയത്തി ഗാഥയോട്….. ഇങ്ങനെ ഒരു അനിയത്തിയെ തന്നതിന് ദൈവത്തോടും ഇൗ ഗായത്രി നന്ദി പറയുന്നു…..

ബന്ധങ്ങൾ
ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

രചന: ഉണ്ണി കെ പാർത്ഥൻ
“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..
“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..
നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ് കൊല്ലത്തു ആണ്..”
കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..
ബന്ധങ്ങൾ
ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

രചന: സജി തൈപ്പറമ്പ്
“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?
തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.
നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?
എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…
ബന്ധങ്ങൾ
വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

രചന: Anu Swaroop
വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,
ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,
മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,
“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…
അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…