Connect with us

ബന്ധങ്ങൾ

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ” പെട്ടന്നുള്ള അഭിയേട്ടന്റെ തിരിഞ്ഞു നോട്ടം എന്റെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടാക്കി..

Published

on

രചന: ജ്വാല മുഖി

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ” പെട്ടന്നുള്ള അഭിയേട്ടന്റെ തിരിഞ്ഞു നോട്ടം എന്റെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടാക്കി.. “ലുക്ക്‌ സരയൂ … താൻ പറയാൻ വരുന്നത് എന്താണ് എന്ന് എനിക്ക് നന്നായി തന്നെ അറിയാം… സൊ.. പറയണം എന്നില്ല… ” “പ്ലീസ്… എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ … ” “നിനക്കിപ്പോ വയസ്സ് പതിനെട്ടല്ലേ ആയുള്ളൂ… എനിക്കിപ്പോ വയസ്സ് മുപ്പത്തിരണ്ട് കഴിഞ്ഞു… ഈ പ്രായത്തിൽ പിള്ളേർക്ക് പലതും തോന്നും അത് ഒരു പ്രായം കഴിയുമ്പോൾ മാറിക്കോളും… ” “എന്നെ ഒന്ന് മനസിലാക്കു… ” “എന്തോന്ന് മനസിലാക്കാൻ… എന്റെ പെങ്ങമ്മാരെ മുഴുവൻ പറഞ്ഞു റെഡി ആക്കി വച്ചേക്കുവല്ലേ നി… എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ് അല്ലാതെ പെങ്ങമ്മാരല്ല.. ” “ഇത്രക്ക് എന്നെ വെറുക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തെ… ” “എന്റെ പൊന്നു കൊച്ചേ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല… എന്റെ പെങ്ങമ്മാരിൽ ഒരാൾ ആയെ ഞാൻ നിന്നെ കണ്ടിട്ടുള്ളു… ” പിന്നെയും അവിടെ നിന്നു നാണം കെടാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല… മറുത്തൊന്നും പറയാതെ.. വയലോരം ചേർന്നു നടക്കുമ്പോൾ എന്റെ കാലിടറാതിരിക്കാൻ ഞാൻ പാടുപെട്ടു.. എല്ലാ ഞായറാഴ്ചയും രാവിലെ കുളിച്ചു അമ്പലത്തിലേക്ക് ഓടുന്നത്… കണ്ണനെ തൊഴാൻ എന്നതിൽ ഉപരി അഭിയേട്ടനെ ഒന്ന് കാണാനാ… പക്ഷെ ഇപ്പൊ എന്നോട് തന്നെ എനിക്ക് അവക്ഞ്ഞ തോന്നുവാ… “ആഹാ സരയൂ.. നിന്നെ ഞാൻ എവിടെ ഒക്കെ തിരക്കി… ‘ “എന്താ ചേച്ചി…? ” “ഇന്ന് കാവിലെ അമ്പലത്തിൽ പാലും നൂറും കൊടുക്കനുണ്ട്… നീ വാ… നമുക്ക് അങ്ങോട്ട്‌ പോകാം… ” “അയ്യോ… എനിക്ക് വല്ലാത്ത തലവേദന… ഒന്ന് പോയി കിടക്കണം… ” “അതൊന്നും പറഞ്ഞാൽ പറ്റില്ല… നി വാ.. നിന്റെ തലവേദനയുടെ കാരണം ഒക്കെ എനിക്ക് പിടി കിട്ടി… നീ അത് വിട്… അയാൾക്ക്‌ നിന്നെ കിട്ടാൻ യോഗം ഇല്ലാന്ന് കൂട്ടിയാൽ മതി … ” ഞാൻ ഒന്ന് മിണ്ടാതെ പാറു ചേച്ചിടെ കൂടെ നടന്നു.. കൃഷ്ണന്റെ അമ്പലത്തിൽ നിന്നുള്ള പാടം കേറിയാൽ ഭഗവതീടെ കാവുണ്ട്.. അതിനോട് ചേർന്നാണ് സർപ്പക്കാവ്… കളമെഴുതി… നമ്പൂതിരി മഞ്ഞളും അടയ്ക്കാമര പൂക്കുലയും കീറി… നാഗങ്ങളുടെ പ്രതിഷ്ഠക്കു മുകളിൽ വെക്കുമ്പോൾ ആണ്… എന്റെ നേരെയുള്ള ആ കണ്ണുകൾ ഞാൻ വീണ്ടും കണ്ടത്… അഭിയേട്ടൻ… !! ഓടിയൊളിക്കണം എന്ന് തോന്നി എനിക്ക്… പുള്ളുവൻ പാട്ടിന്റെ ഈണം എന്റെ കാതുകളിൽ തറഞ്ഞു കയറി… അപ്പോളും ഇടയ്ക്കിടെ എന്റെ കണ്ണുകൾ അഭിയേട്ടനിലേക്ക് ഓടിക്കൊണ്ടിരുന്നു… കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആ മുഖത്തു ഓടി ചെന്നു ഉമ്മകൾ കൊണ്ടു പൊതിയണം എന്ന് തോന്നി.. ഓർമ വച്ച കാലം മുതൽ കാണുന്ന രൂപം.. ബാല്യം കൗമാരത്തിലേക്കും യൗവനത്തിലേക്കും കടക്കുമ്പോൾ ആ കട്ടമീശയും കുറ്റിത്താടിയും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു… പലരും വഴി ഞാൻ എന്റെ ഇഷ്ടം അറിയിച്ചിട്ടും ആ മനുഷ്യൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.. ഇന്ന് എല്ലാ ധൈര്യവും സംഭരിച്ചു നേരിട്ട് പറയാൻ ചെന്നപ്പോൾ ആട്ടി ഓടിച്ചു… പൂജ കഴിയുന്നതുവരെ അവിടെ പിടിച്ചു നിൽക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു… “ചേച്ചി… ” “ഉം.. ” “നമുക്ക് പോകാം… ” “ഡി… ഇപ്പൊ പാൽ പായസം കിട്ടും.. അതുകൂടി വാങ്ങിട്ടു പോകാം… ” “പ്ലീസ്… ” “ഹോ നിന്നെ കൊണ്ട് തോറ്റു… ” പാറു ചേച്ചിയെ പിടിച്ചു വലിച്ചു തിരിച്ചു നടക്കുമ്പോൾ വയലിലെ കലക്കൽ വെള്ളത്തേക്കാൾ കലങ്ങി മറിഞ്ഞ എന്റെ മനസ്സ് ഒരു പൊട്ടി കരച്ചിൽ ആയി പെയ്തിറങ്ങി… ** തിരിച്ചു വീട്ടിൽ വന്നപ്പോൾ ഉമ്മറത്തെ മുല്ലക്കൊമ്പുകൾ വെട്ടിയൊതുക്കുകയായിരുന്നു അമ്മ.. ” സരൂ… ” “ഉം… ” “അച്ഛമ്മ വിളിച്ചിരുന്നു… നിന്നോട് അത്രേടം വരെ ഒന്ന് ചെല്ലാൻ… ” “എന്തിനാ… ” “ആശുപത്രിയിൽ മറ്റോ പോകാൻ ആണെന്ന് തോന്നുന്നു… ” “അതിനു ചെറിയമ്മ ഇല്ലെ അവിടെ… ” “നിന്നോട് ചെല്ലാൻ പറഞ്ഞാൽ നീ പോകാ…അല്ലാതെ അവരുടെയും ഇവരുടെയും ഒന്നും തലയിൽ വക്കാൻ നോക്കണ്ട.. ” ഞാൻ അത് കേൾക്കാൻ നിൽക്കാതെ എന്റെ മുറിയിലേക്ക് പോന്നു… എന്റെ അലമാര തുറന്.. അതിൽ നിന്നും എന്റെ ഡയറി എടുത്തു അതിനുള്ളിൽ ഞാൻ ആരും കാണാതെ നിധി പോലെ സൂക്ഷിച്ചു വച്ച എന്റെ അഭിയേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി… സങ്കടം ഒരു കടലായി ഇരമ്പി മറിഞ്ഞു… അതിന്റെ അലയൊലികൾ എന്റെ കണ്ണുകളിൽ പടർന്നിറങ്ങി.. “സരൂ.. വേഗം ചെല്ലാൻ നോക്കു.. ” ഞാൻ വേഗം യാത്രയായി പടിക്കെട്ടുകൾ ഇറങ്ങി… *** ദിവസങ്ങൾ ഓരോന്നും തള്ളി നീക്കുമ്പോൾ അഭിയേട്ടനെ പല വട്ടം ഞാൻ കണ്ടു… ഓരോ തുള്ളി കണ്ണുനീർ… ഒരു ഓർമ്മ പെടുത്തൽ എന്നോണം അപ്പോൾ ഒക്കെയും എന്റെ കണ്ണിൽ നിന്നും നിലത്തു വീണു ചിതറി… കോളേജിൽ നിന്നും വീട്ടിലേക്കു നടക്കുമ്പോൾ പടിക്കെട്ടുകൾ ഇറങ്ങി വരുന്ന അഭിയേട്ടനെ കണ്ടതും എന്റെ കാലിന്റെ വേഗത കുറഞ്ഞു വന്നു.. “സരൂ വന്നോ… ” “എന്താ ഇവിടെ…?? ” “സരൂ .. എന്റെ വിവാഹം ആണ്.. ഈ വരുന്ന എട്ടാം തിയതി… അമ്മയേം കൂട്ടി താനും വരണം… ” കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി എനിക്ക്… എന്റെ കൃഷ്ണ… ഇതിനായിരുന്നോ ഇത്രയും കാലം ഞാൻ കാത്തിരുന്നേ… “തനിക്ക് വിഷമം ഉണ്ടെന്ന് അറിയാം… അതൊക്കെ ഒരു പ്രായം… ” “മതി… ഇനി പറയണ്ട… കല്യാണത്തിന് വന്നേക്കാം… ” എന്ന് പറഞ്ഞു… ഞാൻ വീട്ടിലേക്കു ഓടി…. ഉമ്മറത്തു നിൽക്കുന്ന അമ്മയെ പോലും വക വയ്ക്കാതെ അകത്തേക്ക് കയറുമ്പോൾ ഒന്നും മനസിലാകാതെ ആ പാവം പകച്ചു നില്പുണ്ടായിരുന്നു… അകത്തെ മേശമേൽ ഇരിക്കുന്ന കല്യാണക്കുറിയിൽ എന്റെ കണ്ണുകൾ ഉടക്കി… സ്വർണ്ണ ലിപിയിൽ അഭിലാഷ് വെഡ്സ് അഞ്ജന എന്ന ആ വരികൾ അതെന്റെ ചങ്കിലൂടെ ഒരു മിന്നൽ കടത്തിവിട്ടു…. കരയാൻ മാത്രമേ എനിക്കിപ്പോ കഴിയുള്ളൂല്ലോ… ** ഇന്നാണ് ആ ദിവസം… എന്റെ സ്വപ്നങ്ങൾക്കു മേലെ വലിയൊരു തീഗോളം വീഴാൻ നിൽക്കുന്ന ദിവസം… അലമാര തുറന്നു നല്ലൊരു ചുരിദാർ എടുത്തു ഇട്ടു… ഡയറി തുറന്നു ആ ഫോട്ടോ ഒന്നുടെ നോക്കി ഞാൻ അവിടെ തന്നെ വച്ചു.. അമ്മയോടൊപ്പം കല്യാണമണ്ഡപത്തിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ മാത്രം അല്ല നാവും ചലനമറ്റിരുന്നു… അലങ്കരിച്ച മണ്ഡപത്തിൽ… പ്രൊഡിയോടെ ഇരിക്കുന്ന ആ മുഖം ഞാൻ നോക്കി നിന്നു… തൊട്ടടുത്തു സുന്ദരി ആയൊരു യുവതി… അവരുടെ മുഖത്തു കല്യാണപെണ്ണിന്റേതായ ഒരു നാണമൊന്നും ഇല്ല… അവൾ ഇടയ്ക്കിടെ അബിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു… അഭി ആ കഴുത്തിൽ താലി കെട്ടുന്നത് ഞാൻ നോക്കി നിന്നു… എന്തോ അപ്പോൾ എന്റെ കണ്ണു നിറഞ്ഞില്ല… അങ്ങനെ അഭിയേട്ടന്റെ കല്യാണത്തിന്റെ പാലട എന്റെ തൊണ്ടയിൽ തന്നെ കുരുങ്ങി കിടന്നു… തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ എന്റെ കണ്ണുനീർ ഒക്കെ വറ്റിവരണ്ടു പോയിരുന്നു… ** പിന്നീട് കണ്ണനെ തൊഴാൻ മാത്രം ആയി അമ്പലത്തിൽ പോക്ക്… പലവട്ടം അവിടെ ഞാൻ ആ നവമിഥുനങ്ങളെ കണ്ടു… പക്ഷെ ഞാൻ കരഞ്ഞില്ല… വീടിന്റെ തെക്കേ പറമ്പിലെ മാവിന്റെ ചുവട്ടിൽ ഞാൻ കുഴിച്ചിട്ട അഭിയേട്ടന്റെ ഫോട്ടോക്ക് ഇപ്പോൾ ചിതലുകൾ അവകാശം പറഞ്ഞു വന്നു കാണും… ** വർഷങ്ങൾ പിന്നെയും പാഞ്ഞു… പി ജി കഴിഞ്ഞു ബി എഡ് എടുത്തു… നെറ്റും സെറ്റും ഒക്കെ പാസ്സായി… ഇപ്പൊ എനിക്ക് വയസ്സ് ഇരുപത്തിയാറ്… വിവാഹം എന്നൊരു കീറാമുട്ടിയെ ഉൾകൊള്ളാൻ ഇനിയും വയ്യ എങ്കിലും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പുതിയൊരു ജീവിതത്തിലേക്ക് ഇന്ന് കാലെടുത്തു വക്കുകയാണ് ഞാൻ… “മോളെ വേഗം ഒരുങ്ങു..അവരൊക്കെ എത്തി… “പാവം എന്റെ അമ്മ.. ഓടി നടന്നു വയ്യാതെ ആയിട്ടുണ്ട്… ഒച്ച പോലും പോയി തുടങ്ങിയിരിക്കുന്നു… മണ്ഡപത്തിലേക്ക് കയറുമ്പോൾ എനിക്ക് മുന്നേ വിമൽ മണ്ഡപത്തിൽ ഇടം പിടിച്ചിരുന്നു… പൂജിച്ചു വച്ച താലി എന്റെ കഴുത്തിലേക്ക് വീഴുമ്പോൾ കണ്ണടച്ചു ഞാൻ തൊഴുതു നിന്നു… ഒരു നുള്ളു കുങ്കുമം എന്റെ നെറുകയിൽ അണിയിക്കുമ്പോൾ വിമലിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു… കത്തിച്ചു വച്ച നിലവിളക്കിനു പ്രദക്ഷിണം വച്ചു… തിരിച്ചു വന്നിരിക്കുമ്പോൾ ആൾക്കൂട്ടത്തിലും ആ കണ്ണുകൾ ഞാൻ കണ്ടു… ആ കട്ട മീശയും… കണ്ണിൽ നിന്നും ഊർന്നു വീണ ഒരു തുള്ളി കണ്ണുനീർ ആരും കാണാതെ തുടച്ചു നീക്കുമ്പോൾ ഞാൻ അത് കാണും എന്ന് അബി പ്രതീക്ഷിച്ചില്ല… നരവീണ മുടിയിഴകൾ ചുമ്മാ തഴുകി അയാൾ മുഖം എന്നിൽ നിന്നും മറച്ചു പിടിച്ചു… എന്തിനു വേണ്ടി തന്നെ തഴഞ്ഞു എന്ന ഉത്തരം കിട്ടാത്ത ചോദ്യം മാത്രം അവശേഷിച്ചു… ആ ഓർമ്മകളും ചോദ്യങ്ങളും ആ മാവിൻ ചുവട്ടിൽ തന്നെ കുഴിച്ചു മൂടി…. വിമലിനെ മനസ്സിൽ വരിച്ചു… ആ കയ്യും പിടിച്ചു ഞാൻ എന്റെ എന്റെ വീടിന്റെ പടിയിറങ്ങി… “എന്റെ താലി പാതി വഴിയിൽ വലിച്ചെറിഞ്ഞ കണ്ണാ… എന്റെ മകൾക്കു ഈ വിധി വരുത്തരുതേ… കാത്തോണേ എന്റെ കുട്ട്യോളെ ….. ” അകത്തെ പൂജാമുറിയിൽ ഓടക്കുഴൽ വിളിച്ചിരിക്കുന്ന കണ്ണനെ നോക്കി അമ്മ അത് പറയുമ്പോൾ കണ്ണനും പുഞ്ചിരി തൂകുന്നുണ്ടായിരുന്നു… കാരണം മനസ്സ് കൊണ്ടു ആദ്യം വരിച്ചവനെ കൊന്ന് കുഴിച്ചു മൂടിയിട്ടാണ് ഞാൻ പോകുന്നത് എന്ന് കണ്ണനല്ലേ അറിയൂ ….. !!!

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!