Connect with us

തുടർക്കഥകൾ

പുനർജ്ജനി, ഭാഗം: 7

Published

on

രചന: സ്വാതി.കെ.എസ്
എന്നും വരുന്ന സമയം കടന്നു പോയിട്ടും ആമി വന്നില്ല… അൽപനേരം കൂടി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.. അവൾക്കെന്തോ ആപത്തു സംഭവിച്ചിട്ടുണ്ടെന്നു ഉള്ളിലിരുന്നാരോ പറയുന്നതുപോലെ തോന്നി!! ശബ്ദമുണ്ടാക്കാതെ ഞാൻ മുറിവിട്ടിറങ്ങി… പിൻവശത്തെ ചാരി വച്ചിരുന്ന വാതിൽപ്പാളി തുറന്നു കിടക്കുന്നു… വാതിൽപ്പടിയ്ക്കു കീഴെ ആമിയുടെ റാന്തൽ വിളക്ക് വീണുടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു ഉൾഭയം എന്നെ പൊതിഞ്ഞു!! തിരച്ചിലിനൊടുവിൽ തൊട്ടപ്പുറത്തുള്ള തൊഴുത്തിനടുത്തു നിന്നും അവ്യക്തമായ ശബ്ദം കേട്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ചു ഞാനങ്ങോട്ടു ചുവടു വച്ചു.. നിലാവെളിച്ചത്തിൽ കണ്ടു !! മാംസദാഹിയായ വന്യമൃഗത്തെപ്പോലെ ആമിയെ ആക്രമിയ്ക്കാൻ ശ്രമിയ്ക്കുന്ന പുരുഷരൂപം… ഓടിച്ചെന്നു സകല ശക്തിയും സംഭരിച്ചയാളെ തൊഴിച്ചു വീഴ്ത്തി നിലത്തു വീണുകിടന്ന ധാവണിയെടുത്തു ഭയന്ന് നിൽക്കുന്ന ആമിയ്ക്ക് നേരെ നീട്ടി.. കമിഴ്ന്നു വീണ ഹിംസ്ര മൃഗത്തെ ദേഷ്യം തീരുവോളം ചവിട്ടിക്കൂട്ടി തിരിച്ചു കിടത്തിയപ്പോൾ ഇടിവെട്ടേറ്റ പോലെ നിന്ന് പോയി!! ഉണ്ണ്യേട്ടൻ!! വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല!! കണ്ടത് മുഴുവൻ സ്വപ്നമാവണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി!! ചളി പുരണ്ട തോർത്തുമുണ്ട് കുടഞ്ഞെടുത്തു തോളിലിട്ടു ഉണ്ണ്യേട്ടൻ ദേഷ്യത്തോടെ നടന്നു പോയപ്പോൾ ആമിയുടെ മുഖത്തു പോലും നോക്കാനാവാതെ ഞാൻ തളർന്നു നിന്ന് പോയി!! ഞാനിങ്ങോട്ടു വന്നില്ലായിരുന്നെങ്കിൽ!! കുറച്ചു നിമിഷങ്ങൾ കൂടി കടന്നു പോയിരുന്നുവെങ്കിൽ എന്താവുമായിരുന്നു?? ഓർക്കാൻ കൂടി വയ്യ!! തൊഴുത്തിന് പിറകിലെ തെങ്ങിന് മേലെ ചാരി നിന്നു രണ്ടു കയ്യും മുഖത്തമർത്തിപ്പിടിച്ചു വിതുമ്പിക്കരയുന്ന ആമിയെ കണ്ടപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി ചിതറി.. അരികിൽ ചെന്നപ്പോൾ എന്റെ നെഞ്ചിൽ വീണവൾ പൊട്ടിക്കരഞ്ഞു… അരുതെന്ന് വിലക്കിയിട്ടും എന്റെ കണ്ണുകളും നിറഞ്ഞു… അനിയത്തിയെ പോലെ കാണേണ്ടവളെ ഇരുട്ടിന്റെ മറവിൽ പിച്ചിച്ചീന്താൻ തക്കവണ്ണം താൻ ഗുരു സ്ഥാനീയനായി പൂജിച്ച ഏട്ടൻ അധപതിച്ചു പോയിരുന്നോ?? ഏട്ടൻ!! പുച്ഛം തോന്നി ആ പദത്തോട് പോലും!! ആമിയും അയാളെ അങ്ങനെ തന്നെയായിരുന്നില്ലേ വിളിച്ചിരുന്നത്? എന്നിട്ടും!! ഒന്നുറക്കെ കരയാൻ പോലുമാകാത്ത വിധം നിസ്സഹായമായ അവളുടെ സാഹചര്യത്തെ മുതലെടുത്തിരിയ്ക്കുന്നു… ആരൊക്കെ ഓടിക്കൂടിയാലും പാതിരാത്രി ഒറ്റയ്ക്ക് ഇരുട്ടിലേയ്ക്കിറങ്ങിയ പെണ്ണിന്റെ ഉദ്ദേശശുദ്ധിയെ ആവും ആദ്യം ചോദ്യം ചെയ്യുക!! ഓർക്കും തോറും അയാളെ കൊല്ലാനുള്ള ദേഷ്യം മനസ്സിൽ പതഞ്ഞു പൊങ്ങി… മാസങ്ങൾക്കുള്ളിൽ കല്യാണം ഉറപ്പിച്ചു വച്ച മനുഷ്യൻ.. ഒറ്റ രാത്രികൊണ്ട് രണ്ടു സ്ത്രീകളെ ചതിയ്ക്കാൻ ഇയാൾക്കെങ്ങനെ മനസ്സ് വന്നു?? ആമിയുടെ ശരീരമാകെ ഭയം മരവിപ്പ് പടർത്തിയിരുന്നു… തളർന്നു പോയ ആമിയെ ഞാൻ താങ്ങിയെടുത്തു അടുക്കള തിണ്ണയിൽ കൊണ്ട് ചെന്നിരുത്തി… കൂജയിൽ മൂടി വച്ച തണുത്ത വെള്ളമെടുത്തവൾക്ക് കൊടുത്തപ്പോഴും എന്റെ ദേഹത്ത് നിന്നവൾ വിട്ടുമാറിയതേയില്ല.. എന്നെ മുറുകെ പിടിച്ചു നെഞ്ചിൽ തല ചായ്ച്ചു വെച്ച് നാഴികകളോളം കിടന്നിട്ടും ആമിയുടെ തേങ്ങൽ സ്വരമടങ്ങിയിരുന്നില്ല… ഒരു നിമിഷം പോലും വായടച്ചു വയ്ക്കാതെ സംസാരിച്ചും ചിരിച്ചും കുറുമ്പ് കാണിച്ചും എന്റെ പിറകെ നടന്നിരുന്ന ആമിയെ ഇതുപോലൊരവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഞാനൊരിയ്ക്കൽ പോലും കരുതിയതല്ല.. ആരെയും ഭയമില്ലെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വീമ്പു പറഞ്ഞു നടന്നിരുന്ന ആമി ഓരോ ചെറിയ ശബ്ദം കേൾക്കുന്തോറും ഭയത്തോടെ എന്നെ കൂടുതൽ മുറുകെ പിടിച്ചു.. കരഞ്ഞു കരഞ്ഞെപ്പോഴോ അവൾ പാതി മയക്കത്തിലേയ്ക്ക് വഴുതി വീണപ്പോഴും മുടിയിഴകളെ തലോടിക്കൊണ്ടു ഞാനവളെ ചേർത്തുപിടിച്ചു കാവലിരുന്നു… നേരം പുലരാൻ നിമിഷങ്ങൾ മാത്രം ബാക്കിയാകവേ ഞാനവളെ വീട്ടിൽ കൊണ്ട് വിട്ടു തിരിഞ്ഞു നടന്നു… കുറഞ്ഞ സമയം കൊണ്ട് ആമിയെ ഇത്രയും വലിയൊരു ആഘാതത്തിനടിമയാക്കിയ ആ മനുഷ്യനെ ഒരിയ്ക്കൽ കൂടി നേരിൽ കണ്ടു പറയാനുള്ളത് മുഴുവൻ പറയാൻ മനസ്സ് വെമ്പൽ കൊണ്ടു… ഒരേയൊരു തവണ… ജീവിതത്തിലിനി ഒരേയൊരു തവണ മാത്രം ആദി ആ മനുഷ്യനോട് സംസാരിയ്ക്കും… ആമിയ്ക്ക് വേണ്ടി മാത്രം!! അവളോട് മാപ്പു പറയിയ്ക്കണമയാളെക്കൊണ്ട്.. അല്ലെങ്കിൽ ആണെന്ന് പറഞ്ഞു നടന്നിട്ടെന്തു പ്രയോജനം?? അനുവാദം കൂടാതെ പെണ്ണിനെ പ്രാപിയ്ക്കുന്ന, പൈതൃകം മറന്ന് പരസ്ത്രീയെ മോഹിയ്ക്കുന്ന നെറികെട്ട സമൂഹത്തിന്റെ മൂർത്തീഭാവത്തെ സ്വന്തം സഹോദരനിൽ കാണാൻ കഴിഞ്ഞത് ഏതോ മുജ്ജന്മ പാപത്തിന്റെ പ്രതിഫലമാണെന്നു വിധിയെഴുതി മാറി നില്ക്കാൻ മാത്രം വിഡ്ഢിയല്ല ആദിത്യനെന്ന് അയാൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടിയിരിയ്ക്കുന്നു… ഓരോന്നോർത്തു ഉറക്കം വരാതെ കിഴക്കു വെള്ള കീറും വരെ മുറിയിൽ കഴിച്ചു കൂട്ടി.. നേരം വെളുത്തപ്പോഴേയ്ക്കും അമ്പലക്കുളത്തിൽ നിന്നും കുളിച്ചു കയറി അയാളുടെ മുറിയിൽ ചെന്നപ്പോൾ അവിടം ശൂന്യമായിരുന്നു.. “ഉണ്ണി ഇവിടില്യ ആദീ…” പിറകിൽ നിന്നും വല്യമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ മുറിയ്ക്കു പുറത്തിറങ്ങി… “എവിടെപ്പോയി ഇത്ര നേരത്തെ?” ദേഷ്യം കടിച്ചമർത്തി ചോദിച്ചു.. “അവന്റെ ഏതോ അടുത്ത കൂട്ടുകാരന്റെ അമ്മ മരിച്ചു ന്ന്… അത്രേടം വരെ പോയതാ.. ഇന്നലെ പറയാൻ മറന്നതാത്രെ… ” “എവിടെയാ വീട് ന്നോ മറ്റോ പറഞ്ഞോ?” “പട്ടണത്തിലാണെന്നു മാത്രം പറഞ്ഞു… ഇനിയിപ്പോ രണ്ടു മൂന്നു ദിവസം കഴിഞ്ഞു നോക്കിയാ മതി..” കൗശലക്കാരനായ കുറുക്കന്റെ ബുദ്ധിയാണയാൾക്ക്… ഇവിടെ നിന്നാൽ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമില്ലാതെ നിന്നുരുകേണ്ടി വരും!! ആത്മാഭിമാനം വികാരങ്ങൾക്ക് പണയം വച്ച് ജീവിയ്ക്കുന്ന പകൽ മാന്യൻ!! മനസ്സുകൊണ്ട് ഒരായിരം ആവർത്തി കാർക്കിച്ചു തുപ്പിയിരിയ്ക്കുന്നു ആ മുഖത്ത്!! മുറിയ്ക്കുള്ളിലെ അടുക്കിപ്പെറുക്കി വച്ച വസ്തുക്കളെല്ലാം ഭ്രാന്തമായി തട്ടിത്തെറിപ്പിച്ചിട്ടും ദേഷ്യം അടങ്ങിയിരുന്നില്ല… ഉച്ചയ്ക്ക് ശേഷം മുറിയിൽ നിന്നിറങ്ങി എന്നും കാണാറുള്ള ആൽത്തറയിലും കുളപ്പടവിലും കാത്തിരുന്നിട്ടും ആമി വന്നില്ല… ആമിയെക്കുറിച്ചു ആരോടും അന്വേഷിയ്ക്കാൻ പോലും കഴിയാത്ത നിസ്സഹായമായ അവസ്ഥയെ മനസ്സാൽ ശപിച്ചു.. എത്ര നോക്കിയിരുന്നിട്ടും അവളെ പുറത്തേയ്ക്ക് കണ്ടതേയില്ല… ഒരാഴ്ച്ച കടന്നു പോയി… കാരണങ്ങളോരോന്നു പറഞ്ഞു ഉണ്ണ്യേട്ടൻ വീട്ടിലേയ്ക്ക് വരാതെ പിടിച്ചു നിന്നു… എത്ര ദിവസം അയാളിത് തുടരുമെന്ന് കാണണം!! പതിവുപോലൊരു വൈകുന്നേരം കുളക്കടവിൽ പ്രതീക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല.. പാദസരക്കിലുക്കം കാതിലെത്തിയപ്പോൾ വല്ലാത്തൊരാനന്ദം എന്റെ ഹൃദയത്തെ പൊതിഞ്ഞു.. ഞാനിരുന്ന അതേ പടവിൽ അവളെന്റെ ഇടതു കൈ ചുറ്റിപ്പിടിച്ചു ചേർന്നിരുന്നു..

ചോദിയ്ക്കാൻ കൂട്ടി വച്ചതെന്തൊക്കെയോ ഹൃദയത്തിൽ കല്ലിച്ചുറഞ്ഞു… സമയമിഴഞ്ഞു നീങ്ങി… “എവിടെയായിരുന്നു ഇത്രയും ദിവസം??” “എന്തോ… ആ അടുക്കളച്ചുവരുകൾക്കുള്ളിൽ നിന്നും പുറത്തേയ്ക്കിറങ്ങാൻ തോന്നീല… വല്ലാത്തൊരു സുരക്ഷിതത്വം അതിനുണ്ട് ആദി..” “ഇപ്പോഴും മറന്നില്ലേ ഒന്നും? എന്തിനാ ആമീ അതൊക്കെ ഓർത്തിരിയ്ക്കണേ? വികാരമടക്കാൻ കെല്പില്ലാത്തൊരു നികൃഷ്ട ജീവിയുടെ അരികിൽ അൽപ നേരം പെട്ട് പോയി… അത് ആമിയുടെ കുറ്റം കൊണ്ടല്ലല്ലോ… അങ്ങനെ കണ്ടാൽ മതി അതെല്ലാം.. മറക്കണമെന്നു ഞാൻ പറയില്ല… ഒളിച്ചുകളി അവസാനിപ്പിച്ച് അയാൾ തിരികെയെത്തുന്ന ദിവസം മാപ്പു പറയിയ്ക്കും ഞാൻ… ഇതെന്റെ വാക്കാ… അതുവരെ എല്ലാം മനസ്സിൽ നിന്നും കളഞ്ഞൂടെ നിനക്ക്?” വിദൂരതയിലേക്ക് നോക്കി അവൾ വെറുതേയിരുന്നു.. “ആദി ഈ കുളം കണ്ടോ?? എന്ത് ശാന്തമായിട്ടാണിത് നില കൊള്ളുന്നത്?? ” ചെറിയൊരു കല്ലെടുത്തു ആമി കുളത്തിലേക്ക് നീട്ടിയെറിഞ്ഞു… പല വലിപ്പത്തിലുള്ള ഓളങ്ങൾ കരയെ ലക്ഷ്യമാക്കി നീങ്ങി… “ഈ കല്ല് പോലെയാണ് ചിലർ… നമ്മളെത്ര ഒതുങ്ങിക്കൂടാൻ ശ്രമിച്ചാലും ശാന്തതയും സമാധാനവും നശിപ്പിയ്ക്കാൻ അവരിറങ്ങിത്തിരിയ്ക്കും… അപ്രതീക്ഷിതമായ നേരങ്ങളിൽ… തടയാൻ കഴിയില്ല ആർക്കും… കാരണം കുളത്തിന് സ്വന്തമായൊരു അവകാശിയില്ല… അതിനെ കല്ലെറിഞ്ഞാലും നോവിച്ചാലും നെഞ്ച് തീയാക്കി ചോദിയ്ക്കാൻ വരാൻ ആരുമുണ്ടാവില്ല.. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു കയറാം… അക്രമിയ്ക്കാം… കുളം എല്ലാം ശാന്തമായി നെഞ്ചേറ്റും…ഓടിപ്പോവാൻ കഴിയാത്തവണ്ണം അവളീ ചുറ്റുമതിലിനാൽ ബന്ധനസ്ഥയാണ്.. അഥവാ പോവാൻ ശ്രമിച്ചാലും അവൾക്ക് പരിചിതമായ മറ്റൊരിടവുമില്ലല്ലോ… അവൾ സർവ്വം സഹയാവണം… ഇരുട്ടിൽ കരയണം.. എന്നിട്ടു വീണ്ടും അടുത്ത ദുഃഖത്തെ കാത്തിരിയ്ക്കണം… ഉള്ളിൽ പുകഞ്ഞു കത്തുമ്പോഴും പുറമെ ശാന്തയായിരിയ്ക്കണം… വേദനിപ്പിയ്ക്കുന്ന ഈ അവസ്ഥയ്ക്ക് ഓരോമനപ്പേരും ഇടണം… വിധി!! അല്ലേ ആദി??” അവളുടെ കണ്ണുകളിൽ ഉതിർന്നു വീഴാൻ മടിച്ചു നിന്ന കണ്ണീർ തുള്ളികൾ അസ്തമയ സൂര്യന്റെ ചുവപ്പിനെ ആവാഹിച്ചെടുത്തു… ഉത്തരം നൽകാതെ ഞാനവളുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ടു മുൻപോട്ടു നടന്നു… ആളൊഴിഞ്ഞ കാവിൽ ദേവീ വിഗ്രഹത്തെ സാക്ഷി നിർത്തി സൂക്ഷിച്ചു വച്ചിരുന്ന താലിമാലയെടുത്തു പ്രാർത്ഥനയോടെ ആമിയുടെ കഴുത്തിൽ കെട്ടി… വിശ്വസിയ്ക്കാനാവാതെ നോക്കി നിൽക്കുന്ന ആമിയെ നോക്കി ഞാൻ വാക്കുകൾക്ക് ജന്മം നൽകി… “ഒരു താലിച്ചരടിന്റെ ഉറപ്പില്ലാതെ തന്നെ മനസ്സുകൊണ്ട് ഒന്നായിത്തീർന്നവരാണ് നമ്മൾ… പക്ഷെ ഇനിയും ഇത് വൈകിയ്ക്കരുതെന്നു എന്റെ മനസ്സ് പറയുന്നു… നിന്റെ മനസ്സിൽ പിറവിയെടുത്ത അരക്ഷിതത്വത്തിനു കടിഞ്ഞാണിടാൻ ഇത് കൂടിയേ തീരൂ..” സന്തോഷംകൊണ്ടു അവളെന്നെ മുറുകെ പുണർന്നു… “കാത്തു കാത്തിരുന്നു പെയ്ത വേനൽ മഴയിൽ ആവോളം നനഞ്ഞൊടുവിൽ പനി പിടിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖാ ഇപ്പൊ… അല്ലെ ആദി??” “ഈ ലോകത്തുള്ള എന്തിനോടുപമിച്ചാലും ഒരുപക്ഷെ നമ്മുടെ സന്തോഷത്തിന്റെ തട്ട് താണിരിയ്ക്കും…” എത്ര ചോദിച്ചാലും തരാതെ വാശി പിടിച്ചു കൊണ്ട് നടന്നിരുന്ന സ്നേഹത്തിന്റെ മുത്തം അവളെന്റെ കവിളത്തു തന്നു!! സന്തോഷത്തോടെ ഇരുട്ടുവീണ വഴികളിലൂടെ ഞങ്ങൾ തിരിച്ചു നടന്നു… “നാളെ രാവിലെ നമുക്ക് രണ്ടുപേർക്കും ഈ കാര്യം എല്ലാരോടും തുറന്നു പറയാം… അതുവരെ തൽക്കാലം രഹസ്യമാക്കി വയ്ക്കണം… എല്ലാരും കൂടെ തെറ്റുകാരെന്നു മുദ്ര കുത്തിയാൽ ആ നിമിഷം എല്ലാം ഉപേക്ഷിച്ചു നമുക്കു പോവാം…” “എങ്ങോട്ട്?” “അതൊന്നും തൽക്കാലം ആമി അറിയണ്ട… എല്ലാം ഞാൻ നോക്കിക്കോളാം.. എടുക്കാനുള്ളതെല്ലാം എടുത്തു വച്ചോളൂ…” “ശരി ആദീ… നാളെ രാവിലെ കാണാം..” യാത്ര പറഞ്ഞവൾ വീട്ടിലേയ്ക്ക് പോയി… ഞാൻ തിരികെ കുളക്കടവിലേയ്ക്കും… ഇത്രയും നാൾ ഞങ്ങളുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും ഇവിടം വേദിയായിരുന്നില്ലെ?? ചിലപ്പോൾ ഇനി ചെന്നിരിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലോ?? ഓരോന്നോർത്തു നേരം കടന്നു പോയി… സ്വയം എഴുതി ഈണം പകർന്ന പാട്ടിന്റെ വരികൾ ചുണ്ടിൽ നിന്നുതിർന്നു വീണു… പെട്ടെന്ന് പിറകിൽ നിന്നും മൂർച്ചയേറിയ കത്തി പുറത്തു ആഴ്ന്നിറങ്ങി… വലിച്ചെടുത്തു ഒന്ന് രണ്ടു തവണ കൂടി കത്തി ആഴ്ന്നിറങ്ങിയപ്പോഴേയ്ക്കും ഞാൻ പടവിൽ വേച്ചു വീണു പോയി… പിടച്ചിലിനിടയിൽ ഞാൻ വ്യക്തമായി കണ്ടിരുന്നു ആ മുഖം… ഉണ്ണ്യേട്ടൻ!! അയാൾക്ക് പിറകിൽ നിന്നിരുന്നവരിലേയ്ക്ക് ദൃഷ്ടി നീളുമ്പോഴേയ്ക്കും കണ്ണുകളടഞ്ഞടഞ്ഞു പോയിരുന്നു… പതിയെ പതിയെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുന്ന ആമിയുടെ നിഷ്കളങ്കമായ ചിരിയും ഇരുട്ടിനു കീഴടങ്ങി….**** ഓർമകളിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ മുഴുവനായും വിയർപ്പിൽ കുളിച്ചിരുന്നു.. യാഥാർഥ്യമെന്തെന്നു തിരിച്ചറിയാൻ അൽപ സമയം വേണ്ടി വന്നു… ആമിയുടെ മുഖം മാത്രമാണ് മനസ്സിൽ… പിന്നീടവൾക്ക് എന്താവും സംഭവിച്ചത്?? ഉണ്ണ്യേട്ടൻ തന്നെയായിരിയ്ക്കോ അവളുടെയും ഘാതകൻ?? അയാളല്ലാതെ അവൾക്ക് മറ്റു ശത്രുക്കളാരുമുണ്ടായിരുന്നില്ലല്ലോ.. ഉണ്ണ്യേട്ടനുമായി മുഖ സാദൃശ്യമുള്ള ആൾ… അത് വസുവാണെന്നു വേദനയോടെ മനസ്സിലാക്കി… മുറിയിൽ നിന്നും പുറത്തു കടന്നു വാതിൽ പൂട്ടി താക്കോൽ മുത്തശ്ശിയുടെ തലയിണയ്ക്കടിയിൽ ശബ്ദമുണ്ടാക്കാതെ കൊണ്ടുവച്ചു.. നേരം പുലരാൻ വളരെ കുറച്ചു നാഴികകൾ മാത്രേ ബാക്കിയുള്ളൂ… വെളിച്ചം വീഴുന്നത് വരെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ടു ഉമ്മറത്തിരുന്നു… അൽപനേരം കഴിഞ്ഞപ്പോൾ കയ്യിലൊരു ചായ ഗ്ലാസുമായി അമ്മു വന്നു… “എന്തായി നിന്റെ തീരുമാനം??” “എന്ത് തീരുമാനം??” “വീട്ടിലേയ്ക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് ഞാൻ ചോദിച്ചത്??” “അതിനുള്ള മറുപടി ഞാൻ ഒരിയ്ക്കൽ തന്നു കഴിഞ്ഞതാണ്..” “വാശിയാണോ?” “അതെ..” “നീയെന്താ ഇങ്ങനെ??” “എങ്ങനെ??” “അമ്മൂ പ്ലീസ്… നിനക്ക് സങ്കല്പിയ്ക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ..” “എല്ലാം കണ്ണേട്ടൻ തന്നെ സ്വയം സൃഷ്ടിയ്ക്കുന്നതാണ്… അതിനെന്നെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല…” ” എടുക്കാനുള്ളതെല്ലാം എടുത്തോളൂ.. ഉച്ചയ്ക്ക് മുൻപ് ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം…” ” ഞാനിങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത് സ്വന്തം ഇഷ്ടപ്രകാരമാണ്… തിരിച്ചു പോവുന്നതും അങ്ങനെ തന്നെ ആയിരിയ്ക്കും…” “കൊണ്ടുപോവാൻ എനിയ്ക്കറിയാം..” “ഇപ്പൊ വാശി പിടിയ്ക്കുന്നത് കണ്ണേട്ടനാണ്…” “നിന്നെ വിവാഹം കഴിയ്ക്കാൻ എനിയ്ക്ക് കഴിയില്ലെന്ന് ഞാനൊരിയ്ക്കൽ പറഞ്ഞു കഴിഞ്ഞതാണ്… ” “ശരി… എന്നെ ഒഴിവാക്കുന്നതിന് വ്യക്തമായ കാരണം കണ്ണേട്ടന് പറയാനുണ്ടെങ്കിൽ ഞാൻ പോകാം.. കൂടെപ്പിറപ്പായി കണ്ടുപോയെന്നതല്ലാതെ… എന്താ കഴിയോ??” “മമ്… ഇനി മറച്ചു വെയ്ക്കുന്നതിൽ അർത്ഥമില്ല… ” “വേറെ ആരെയെങ്കിലും പ്രണയിയ്ക്കുന്നു എന്ന് കള്ളം പറയാനാണോ ഭാവം?” “ഹും… നീ ഊഹിച്ചത് ശരി തന്നെ… പക്ഷെ അതൊരു കള്ളമല്ലെന്നു മാത്രം… ഞാൻ വേറൊരു പെൺകുട്ടിയുമായി പ്രണയത്തിലാണ് !!” മുത്തശ്ശി അരികിലിരിയ്ക്കുന്നത് തൽക്കാലം ശ്രദ്ധിയ്ക്കാതിരിയ്ക്കേണ്ടി വന്നു… ഞെട്ടലോടെ അവളെന്റെ മുഖത്തേയ്ക്ക് നോക്കി… “ആര്?? ” “ആമി.. നീയറിയാൻ വഴിയില്ല… പരിചയപ്പെടുത്തി തരാനും തൽക്കാലം നിവൃത്തിയില്ല..” “ഇല്ല… ഞാനിത് വിശ്വസിക്കില്ല… എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കണം അതിന് വേണ്ടി കണ്ണേട്ടൻ ഓരോന്ന് ഉണ്ടാക്കി പറയാണ്…” “അല്ലമ്മൂ… വർഷങ്ങളായി ഞാനൊരു പെൺകുട്ടിയുമായി തീവ്രമായ പ്രണയത്തിലാണ്… ഒരിയ്ക്കലും പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തുപോയതാണ്…” നിറഞ്ഞ കണ്ണുകളോടെ അവളെന്നെ ശ്വാസമടക്കി നോക്കി… “എന്തിന്റെ പേരിലായാലും എനിയ്ക്കവളെ ഉപേക്ഷിയ്ക്കാൻ കഴിയില്ല..” ഓരോ തുള്ളി കണ്ണുനീരും അവളുടെ കവിളുകളെ ചുംബിച്ചു പെയ്തിറങ്ങി… “ആമിയെ മറന്ന് ഞാൻ നിന്നെ വിവാഹം കഴിച്ചാലും എന്റെ മനസ്സിൽ നിനക്ക് സ്ഥാനം തരാൻ കഴിയില്ല… കാരണം അവൾക്ക് പകരമാവാൻ മറ്റൊരാൾക്ക് കഴിയില്ല… പ്രത്യേകിച്ച് നിനക്ക്… നിന്റെ ജീവിതമാണ്…

ഉചിതമായ തീരുമാനമെടുക്കേണ്ടതും നീ തന്നെ… ഒടുക്കം നഷ്ടപ്പെടുത്തിയ ജീവിതത്തെക്കുറിച്ചോർതത്തു പശ്ചാത്തപിയ്ക്കാനിട വരുത്തരുത്.. ഇനിയും എന്റെ സ്നേഹത്തിന് വേണ്ടി പിറകെ നടക്കണോ നിനക്ക്??” കരഞ്ഞുകൊണ്ട് അവളകത്തേയ്ക്ക് ഓടിയപ്പോൾ പറഞ്ഞതു കടന്നു പോയെന്ന് തോന്നി… അമ്മുവിൻറെ കണ്ണുനീരിനെ അവഗണിയ്ക്കുകയെ തൽക്കാലം വഴിയുള്ളൂ… അല്പസമയത്തിനു ശേഷം വീർത്ത ബാഗുമായി അവൾ മുറ്റത്തേക്കിറങ്ങി… കരഞ്ഞു കനം വച്ച കൺപോളകളുയർത്തി അവളെന്നെ നോക്കി… “കടിച്ചു തൂങ്ങുന്നില്ല..ഞാൻ പോവ്വാ.. ഇനിയൊരിയ്ക്കലും ഇഷ്ടത്തിന്റെയും അവകാശത്തിന്റെയും പേര് പറഞ്ഞു ബുദ്ധിമുട്ടിയ്ക്കാൻ ഞാൻ വരില്ല…” നാലാക്കി മടക്കിയ കടലാസ് കഷ്ണം അവളെനിയ്ക്ക് നേരെ നീട്ടി… “കണ്ണേട്ടൻ ഇത് ആമിയ്ക്ക് കൊടുക്കണം… എനിയ്ക്ക് പറയാനുള്ളത് മുഴുവൻ ഇതിലുണ്ട്…” “തനിച്ചു പോണ്ട… ഞാൻ കൊണ്ട് വിടാം…” “തനിച്ചു വരാൻ എനിയ്ക്കറിയുമെങ്കിൽ പോകാനും അറിയാം…” നടന്നു നീങ്ങുന്ന അമ്മുവിനെ നോക്കി മുത്തശ്ശി അപ്പോഴും കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു… “നീയിപ്പോ നഷ്ടപ്പെടുത്തിയ സ്നേഹത്തെയോർത്തു നിനക്കിനി വേദനിയ്ക്കാനിട വരാതിരിയ്ക്കട്ടെ കുട്ട്യേ…” മുത്തശ്ശിയുടെ നനഞ്ഞ വാക്കുകൾ വികാരങ്ങളന്യേ കാതിൽ പതിച്ചു… രണ്ടും കൽപ്പിച്ചു വസുവിന്റെ വീട്ടിൽ ചെന്നെങ്കിലും അവനവിടെ ഇല്ലെന്നുള്ള വാർത്തയായിരുന്നു കിട്ടിയത്… രണ്ടു ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി… പുറത്തു നിന്നും കേറി വന്നപ്പോൾ ഉമ്മറത്തിരുന്നു കരയുന്ന മുത്തശ്ശിയെയും അമ്മാവനെയും അമ്മായിയെയും കണ്ടപ്പോൾത്തന്നെ എന്തോ പന്തികേട് തോന്നി… “എന്തുപറ്റി ?? എന്തിനാ എല്ലാരും കരയുന്നെ??” “അമ്മു ഇതുവരെ വീട്ടിലെത്തിയിട്ടില്ല കണ്ണാ…” കരച്ചിലിനിടയിൽ മുത്തശ്ശി എങ്ങനെയോ പറഞ്ഞൊപ്പിച്ചു… “നീയാ എല്ലാത്തിനും കാരണം… ന്റെ കുട്ടിയ്‌ക്കെന്തെങ്കിലും സംഭവിച്ചാൽ ബാക്കി വച്ചേക്കില്ല ഞാൻ നിന്നെ…” ചുവപ്പു പടർന്ന കണ്ണുകളോടെ അമ്മാവൻ എന്റെ കോളറുകളിൽ മുറുകെ പിടിച്ചു… “അവളെ വീട്ടിലേയ്ക്ക് കൊണ്ട് പോവാൻ വന്നതാ ഞങ്ങള് രണ്ടാളും.. അപ്പോഴാ അമ്മ പറയണേ അവളിവിടുന്നു പോയിട്ട് രണ്ടു ദിവസം കഴിഞ്ഞെന്ന്…” “അവളുടെ കൂട്ടുകാരികളുടെ വീട്ടിലോ മറ്റോ??” “ഇല്ലെങ്കിൽ ബാക്കി അപ്പൊ പറഞ്ഞു തരാം നിനക്ക്… അറിഞ്ഞോണ്ട് ഒരു ഉറുമ്പിനെ പോലും നോവിയ്ക്കാത്തതാ ന്റെ കുട്ടി.. ” അമ്മായിയുടെ ശബ്ദം തേങ്ങലുകൾക്കിടയിൽ നേർത്തു പോയി… മണിക്കൂറുകൾക്കുള്ളിൽ അമ്മയും അച്ഛനും മാളുവുമെല്ലാം എത്തിച്ചേർന്നു.. എല്ലാരും പല തരത്തിലുള്ള കുറ്റവാക്കുകളാൽ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു… വീടാകെ മരണവീട് കണക്കെയായി.. മനസ്സിലെ സങ്കടങ്ങൾ ഒന്ന് തുറന്നു പറയാൻ പോലും ആരുമില്ലാത്ത ഭീകരമായ അവസ്ഥയിൽ അകപ്പെട്ടുപോയി ഞാൻ.. ആമിയെക്കുറിച്ചുള്ള ചിന്തകൾക്ക് അഗ്നി പകരാൻ അമ്മുവും കൂടി… ഹൃദയമാകെ കത്തിപ്പടരുന്നത് പോലെ തോന്നി… എന്നോട് പ്രതികാരം ചെയ്യാൻ മാറി നിന്നതാണവൾ… പക്ഷെ അതീ അവസ്ഥയിൽ വേണ്ടിയിരുന്നില്ല…. ചിന്തകൾ കാടു കയറിയപ്പോൾ ഞാൻ എഴുന്നേറ്റു കുളപ്പടവിലേയ്ക്ക് നടന്നു… ആമി വരച്ച ചിത്രങ്ങളെല്ലാം ചുറ്റുമതിലിൽ നിന്നും അപ്രത്യക്ഷമായിരിയ്ക്കുന്നു!! പക്ഷെ എങ്ങനെ?? എന്നെന്നേക്കുമായി അവളെന്നെ വിട്ടു പോയോ? അങ്ങനെയെങ്കിൽ പിന്നെ ആദിത്യൻ ജീവിച്ചിരിയ്ക്കില്ല.. ആമിയുടെ വീട് ലക്ഷ്യമാക്കി നടന്നു… തന്റെ വീടിനടുത്തുള്ള വീട്ടിലായിരുന്നില്ലേ ആമിയും താമസിച്ചിരുന്നത്,?? പിന്നെയെങ്ങിനെ ഈ വീട് അവളുടെ വീടാവും?? ഒരുപക്ഷെ ഇതാവും ആമിയുടെ യഥാർത്ഥ വീട്… മടങ്ങാൻ നേരം അപ്രതീക്ഷിതമായി അമ്മുവിന്റെ പാദസരം എന്റെ ശ്രദ്ധയിൽപ്പെട്ടു… ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയതിന് താൻ അവൾക്ക് സമ്മാനമായി വാങ്ങിച്ചു നൽകിയതാണിത്!! എന്നാലും ഇതെങ്ങനെയാവും ആമിയുടെ വീടിനുള്ളിൽ?? ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല… വീടിനകം പാടുപെട്ടു പരിശോധിച്ചു… ഒടുവിൽ തെക്കിനി മുറിയ്ക്കുള്ളിൽ നിന്നും അവളുടെ ബാഗും കണ്ടെടുത്തു… ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു നിലവറയുടെ വാതിൽ കണ്ടുപിടിയ്ക്കാൻ… ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു ചെന്നപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു!! ചന്ദനത്തിരിയുടെയും പൂജാദ്രവ്യങ്ങളുടെയും ഗന്ധം!! നിരത്തി വച്ച പുസ്തകങ്ങളിലെല്ലാം ആമിയുടെ ചിത്രങ്ങൾ… അടുക്കി വച്ചിരിയ്ക്കുന്ന അനേകം ധാവണികൾ… അങ്ങിങ്ങായി ജ്വലിച്ചു നിൽക്കുന്ന ഹോമകുണ്ഡങ്ങൾ!! വർഷങ്ങളായി മനുഷ്യവാസമില്ലാത്ത വീട്ടിൽ ഇതെല്ലാം ചെയ്യുന്നത് ആരായിരിയ്ക്കും?? പെട്ടെന്നാണ് തലയ്ക്ക് പിറകിൽ ശക്തിയായി അടിയേറ്റത്… ബോധം മറഞ്ഞു പോവുമ്പോൾ ഉറക്കെയുള്ള അട്ടഹാസം കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു!! തണുത്ത ജലം മുഖത്തു പതിച്ചപ്പോഴായിരുന്നു പിന്നീട് ഓർമ തെളിഞ്ഞത്… കണ്ണുകൾ തുറക്കാൻ വല്ലാത്ത പ്രയാസം തോന്നി… ശരീരമാകെ കലശലായ വേദന!! പരിചയമില്ലാത്ത സ്ഥലം!! നേരത്തെ കണ്ട സ്ഥലത്തു നിന്നും ആരോ എന്നെ മാറ്റിയിരിയ്ക്കുന്നു.. “ആദീ….” ആമിയുടെ ശബ്ദം!! പ്രയാസപ്പെട്ടു എഴുന്നേറ്റിരുന്നു.. ഇതുവരെ കാണാത്തൊരു ഭാവത്തിൽ അവളെന്റെ മുൻപിൽ നിൽക്കുന്നു… ഇതുവരെ ധരിച്ചു കാണാത്ത വെളുത്ത നിറത്തിലുള്ള ധാവണി… ചുണ്ടുകൾ വരണ്ട്, കണ്ണ് ചുവന്നു കലങ്ങി ഭീകരമായ ഭാവപ്പകർച്ചയോടെ!! അഴിച്ചിട്ടു പാറിപ്പറന്ന തലമുടി… പാലപ്പൂവിന്റെ ഗന്ധത്തെക്കാളേറെ രക്തത്തിന്റെ മനം മടുപ്പിയ്ക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ പരന്നു… “ആദീ…” അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി അവളുടെ ചുണ്ടുകൾ ശബ്ദമുതിർത്തപ്പോൾ വല്ലാത്ത മുഴക്കം അനുഭവപ്പെട്ടു ആ വിളിയ്ക്ക്… “ആമീ… ” ഇടർച്ചയോടെ ഞാൻ വിളിച്ചപ്പോൾ അവളുറക്കെ അട്ടഹസിയ്ക്കാൻ തുടങ്ങി… ഭയത്തോടെ നോക്കുന്ന എന്നെ ക്രൂര ഭാവത്തോടെ നോക്കി അവൾ ചുണ്ടുകൾ നുണഞ്ഞിറക്കി… എഴുന്നേൽക്കാനാവാതെ തളർന്നിരിയ്ക്കുന്ന എന്റെ നേരെ അവൾ വേഗതയോടെ നടന്നടുത്തു… എന്റെ കഴുത്തിലേയ്ക്ക് നീണ്ടു വരുന്ന ആമിയുടെ കൈകളിൽ ഞാൻ പിടിത്തമിട്ടു… എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കും തോറും അവളുടെ ഭാവം മാറി വന്നു… “അമീ…. നിനക്കെന്താ ആമി..?” പെട്ടെന്ന് കൈകൾ വലിച്ചെടുത്തു അവൾ കരയാൻ തുടങ്ങി… “ആദി ഇവിടുന്ന് രക്ഷപ്പെട്ടോ… ഇല്ലെങ്കിൽ അവൻ ആദിയെ കൊല്ലും… ” കരച്ചിലിനിടയിൽ അവളെങ്ങിനെയോ പറഞ്ഞൊപ്പിച്ചു… “ആര്?? ” “കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ ഞാൻ പൂർണമായും അവന്റെ അടിമയാവും… പിന്നെ എന്നെക്കൊണ്ട് തന്നെ അവനെന്റെ ആദിയെ കൊല്ലിയ്ക്കും… എനിയ്ക്കൊന്നും ചെയ്യാൻ കഴിയില്ല.. അത്രയ്ക്കും വലിയ ഗതികേടിലായിപ്പോയി ഞാൻ…” എന്റെ നെഞ്ചിൽ വീണ് ആമി ഏങ്ങലടിച്ചു… “ആരാ അവൻ?? ” അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ആ ശബ്ദം ഞങ്ങളെത്തേടിയെത്തി… “ഉത്തരം ഞാൻ തരാം… പക്ഷെ ഇപ്പോഴല്ല… കുറച്ചു സമയം കൂടി കഴിഞ്ഞ്…” പിറകിൽ നിന്നും വന്നയാൾ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി മുറിയുടെ കോണിലേയ്ക്ക് വലിച്ചു കൊണ്ടുപോയി… മന്ത്രിച്ച ചരടുകൾ കൂട്ടിപ്പിണച്ചു ബലം പ്രയോഗിച്ചു അയാൾ ഇടതു കൈത്തണ്ടയിൽ കെട്ടി… “ഡാ… അവളെ വിടെടാ…” തടയാൻ വേണ്ടി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിൽ ബന്ധിച്ചിരുന്ന ചങ്ങല എന്നെ പിറകോട്ടു വലിച്ചു… എത്ര ശ്രമിച്ചിട്ടും അയാളുടെ മുഖം കാണാൻ സാധിച്ചില്ല… ഞാൻ തീർത്തും നിസ്സഹായനാണെന്നു ഓരോ നിമിഷവും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു… ശബ്ദം വളരെ താഴ്ത്തി അയാൾ ആമിയുടെ കാതിലെന്തോ മന്ത്രിച്ചു നടന്നകന്നപ്പോൾ മുട്ടുകാലിൽ മുഖമമർത്തി അവളലറിക്കരഞ്ഞു… അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ (തുടരും….)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular