Connect with us

പ്രണയം

മുരടൻ ആയ നിന്നെ ഏതു പെണ്ണ് കെട്ടും ?

Published

on

രചന: Rehana Haleel
“മുരടൻ ആയ നിന്നെ ഏതു പെണ്ണ് കെട്ടും ? ആരെയും നോക്കി ഒന്നു ചിരിക്കില്ല ഗൗരവം മുഖത്തു വാരി വിതറി നടക്കും പിന്നെ എങ്ങനെയാ പെണ്ണ് കിട്ടുന്നെ ??? അപ്പുറത്തെ ജലജയുടെ ഇളയ മോന്റെ വരെ കല്യാണമായി. ഇവിടെ ഒരുത്തനു 27 വയസായി കല്യാണം കഴിക്കണം എന്നൊരു ബോധം ഉണ്ടോ ? ബാങ്കിലെ നല്ല ജോലി കളഞ്ഞിട്ടാണ് ഇപ്പോ ബസിൽ കണ്ടക്ടർ ആയി പോകുന്നത് നാണമില്ലാത്തവൻ .., അന്യനാട്ടിൽ കിടന്ന് ജോലി ചെയുന്ന അങ്ങേർക്കു ഇത് വല്ലതും അറിയണോ ?? ഈ വയസാം കാലത്തു ഇവനെ നോക്കി ഇരിക്കാനാണല്ലോ ഗുരുവയുരപ്പാ എന്റെ വിധി… ” അശ്വതിയുടെ വീട്ടിലിരുന്നപ്പോ തൊട്ടടുത്ത വീട്ടിൽ നിന്നും ഞാൻ കേട്ട ശബ്ദശകലമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ മിക്കപ്പോഴും ഞാനിതു കേൾക്കാറുണ്ട് .. ഇന്നവളോട് ചോദിക്കണം എന്താ അതെന്ന് “ഡീ അച്ചു… എന്തൊരു ബഹളമാടി ആ വീട്ടിൽ…ഞാൻ വരുമ്പോഴൊക്കെ കേൾക്കാറുണ്ട്. എന്താ കാര്യം. ??” “ഡി കള്ളി വേണി …. സ്റ്റഡി ലീവ് അല്ലെ പഠിക്കണം എന്നൊക്കെ പറഞ്ഞു ഇവിടെ വന്നിട്ട് അപ്പുറത്തെ വീട്ടിലാണല്ലേ ശ്രദ്ധ…. പഠിക്കാൻ നേരം ഇങ്ങനെ എവിടേലും ശ്രദ്ധിച്ചിരിക്കുന്ന നീ എങ്ങനാടി ഇത്രേം നല്ല പഠിക്കുന്നെ ? ” അവളുടെ കളിയാക്കൾ പുറകെ എത്തി “ഇത്രേം ബഹളം കേട്ടാൽ പിന്നെ ശ്രദ്ധിക്കില്ലേ അതും മിക്കപ്പോഴും കേൾക്കാറുണ്ട് എന്താ അവിടെ ” “അതു അവിടെ ഒരു ചേട്ടനുണ്ട്. ഹാ.. നിനക്കറിയായിരിക്കും, ബസിലൊക്കെ പോകുന്നതാ പുള്ളി. പുള്ളിക്കാരൻ ഒരു വല്ലാത്ത ടൈപ്പ് ആണെടി..ഒരു മുരടൻ… ആരുടെയും മുഖത്തു നോക്കില്ല പെൺകുട്ടികളെ ഏതോ ഭീകര ജീവിയെ പോലെയാണ് കാണുന്നെ.. ” “ഏതാ ? ആ കുറിയൊക്കെ ഇട്ടു ഭയങ്കര ഗൗരവത്തോടെ നടക്കുന്ന ആളാണോ??” “ഹ അത് തന്നെ വൈശാഖ് , പുള്ളിക്ക് ബാങ്കിൽ നല്ല ഒരു ജോലി ഉണ്ടായിരുന്നതാ അവിടത്തെ ഒരു പെണ്ണുമായി ഇഷ്ടത്തിലായി 2വർഷത്തോളം കടുത്ത പ്രേമമായിരുന്നു.” “ആണോ ….. എന്നിട്ട് ????” “എന്നിട്ടെന്താ മിക്ക പ്രണയകഥയിലെയും പോലെ ആ പെണ്ണ് വേറെ കെട്ടി…. അങ്ങേർക്കു കട്ട തേപ്പും കിട്ടി…. നിനക്ക് ഇത് അറിയില്ലായിരുന്നോ? ഇവിടത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ഇതൊക്കെ” “അയ്യോ അതെന്താ അങ്ങനെ ചെയ്തേ ??” “അവൾക്ക് വെറും നേരംപോക്കായിരുന്നെടി പുള്ളിക്കാരനു ഒടുക്കത്തെ ആത്മാർത്ഥതയും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബാങ്കിൽ മൊത്തം അവളുടെ ഓർമ എന്നും പറഞ്ഞു ജോലി കളഞ്ഞു ഇപ്പോൾ അവരുടെ തന്നെ ബസിൽ കണ്ടക്ടർ ആയിട്ടു പോകുവാ.. ഈ പ്രദേശത്തുള്ള ആരുടെ കല്യാണം കഴിഞ്ഞാലും പുള്ളിടെ അമ്മയ്ക്ക് വിഷമമാ പുള്ളി സ്ത്രീ വിരോധി ആയി നടക്കുവല്ലേ.. ” “അതു വല്ലാത്ത കഷ്ടായി പോയി.. അയ്യാൾ എന്ത നല്ല ആളാ. ആ പെണ്ണിന് ഭാഗ്യമില്ല” “അതു നിനക്കെങ്ങനെ അറിയാം ??” “ആ എനിക്കറിയാം… എനിക്ക് പുള്ളിയോട് ഒരു ബഹുമാനമൊക്കെ ഉള്ളതാ” ഇത് കേട്ടപ്പോൾ അവളുടെ കണ്ണ് തള്ളി “എങ്ങനെ..എങ്ങനെ.. എങ്ങനെ ??” “ഒന്നുല്ല ഞാൻ പോണു എനിക്ക് ഹോസ്റ്റലിൽ കേറാൻ ടൈം ആയി ആ ബസിൽ അങ്ങ് പോകാം ” “മം ചെല്ല് ചെല്ല് എനിക്ക് മനസിലായി.. മുരടൻ പയ്യന് വായാടി പെണ്ണ് കൊള്ളാം.. കൊള്ളാം ” “അയ്യടാ ഒന്ന് പോടീ… ” അച്ചുന്റെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും മനസ്സിൽ മുരടൻ ആയിരുന്നു. പലവെട്ടം വൈശാഖിനെ ബസിൽ വെച്ചും പുറത്തു വെച്ചും ഒക്കെ കണ്ടിട്ടുണ്ട്. കാണുമ്പോളൊക്കെ നോക്കി നിന്നിട്ടുണ്ട്.., വഴിയരികിൽ ഇരിക്കുന്ന പിച്ചക്കാർക്ക് ഭക്ഷണം കൊടുക്കുന്നതും വയസായവരെ സഹായിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്, ചില ബസിലെ ഒക്കെ കണ്ടക്ടർമാരെ പോലെ പെൺകുട്ടികളെ മുട്ടിഉരുമ്മി നടക്കാറില്ല. ഒരു ദിവസം ബസിൽ ഒരു പെൺകുട്ടിയെ ഒരുത്തൻ ശല്യം ചെയ്തപ്പോൾ അവന്റെ കവിളിനു നോക്കി ഒന്ന് പൊട്ടിച്ചതാ അന്നേ പുള്ളിയോട് ഒരു ബഹുമാനവും ആരാധനയും ഒക്കെ തോന്നിയതാ പക്ഷെ അവന്റെ മനസ്സിൽ ഇങ്ങനൊരു കനൽ കിടക്കുന്നത് എനിക്കറിയില്ലായിരുന്നു… ചിന്തകളിലൂടെ സഞ്ചരിച്ചു ബസ്റ്റോപ്പിൽ എത്തിയത് ഞാൻ അറിഞ്ഞില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ബസ്റ്റോപ്പിലേക്ക് വൈശാഖ് വരുന്നത് കണ്ടു… ഗൗരവം തുളുമ്പുന്ന മുഖത്തു ചുമന്ന നിറത്തിലുള്ള കുറിയും മെലിഞ്ഞ ശരീരത്തിൽ കാക്കി വസ്ത്രവും ഇട്ടു കൊണ്ട് ആണ് വന്നേക്കുന്നത്.. ആ കുറി പുള്ളിക്കൊരു ഐശ്വര്യം തന്നെയാണ് എന്റെ നോട്ടം കൊണ്ടാകണം ‘എന്താടി നോക്കുന്നത് ‘എന്നർത്ഥത്തിൽ പുള്ളി എന്നെ തുറിച്ചൊന്ന് നോക്കി… ഞാനപ്പോഴും അവനെ നിരീക്ഷിക്കുകയായിരുന്നു.. ബസ് വന്നപ്പോൾ, ബസിൽ കേറിയപ്പോൾ, ടിക്കറ്റ് തന്നപ്പോൾ ഒക്കെ ഞാൻ നോക്കി നിന്നു. ഹോസ്റ്റലിൽ ചെന്നപ്പോഴും മനസ്സ് ആ ബസിനുള്ളിൽ അകപ്പെട്ടു പോയിക്കഴിഞ്ഞിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ ആ ബസ് കാത്തു നിന്നു കേറുമായിരുന്നു…എന്റെ നോട്ടവും മറ്റു ബസുകളെ അവഗണിച്ചു വൈശാഖിന്റെ ബസിൽ മാത്രം കേറുന്നത് കുടി ആയപ്പോൾ വൈശാഖും എന്നെ ശ്രദ്ധിച്ചു തുടങ്ങി. ഒരു ദിവസം അധികം ആളില്ലാതിരുന്ന ദിവസം ഞാൻ മിണ്ടി “അശ്വതിയുടെ വീടിനടുത്തുള്ള ആൾ അല്ലെ ??” “മം അതെ… എന്താ??” ആ ചോദ്യം കേട്ടപ്പോൾ എനിക്ക് മനസിലായി പുള്ളിക്ക് ഞാൻ മിണ്ടിയത് ഇഷ്ടായില്ലന്ന്. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. പല സ്ഥലങ്ങളിൽ വെച്ചു കാണുമ്പോഴൊക്കെ ഞാൻ നോക്കാറുണ്ട്.. പക്ഷെ പുള്ളി ഗൗരവം തന്നെ. പക്ഷെ ആ ഗൗരവം എനിക്കിഷ്ട്ടാണ്. അങ്ങനെ ഒരു ദിവസം അവിചാരിതമായി ഒരു സംഭവം നടന്നു വൈശാഖിന്റെ ബസ് ഇല്ലാതിരുന്ന ദിവസം കാണാൻ പറ്റാത്തത് ഓർത്തു വിഷമിച്ചു അച്ചുന്റെ വീട്ടിൽ പോകുകയായിരുന്നു ഒരുമിച്ചു ഇരുന്നു പഠിക്കാൻ വേണ്ടി.. ഇടവഴിയിലേക്ക് കേറിയപ്പോഴാണ് എവിടെ നിന്നോ വന്ന ഒരു പട്ടി എന്റെ പിന്നാലെ വന്നത്.. പശുകുട്ടിയെ കണ്ടാലേ ഓടുന്ന ഞാൻ ഇതിനെ കണ്ടു പേടിച്ചോടി… ഓടി ചെന്നു മുൻപിൽ വന്ന ആരെയോ ഇടിച്ചിട്ടു. “മേത്തു വന്നിടിക്കുന്നോടി ” എന്നും ചോദിച്ചു എന്നെ ഒരൊറ്റ തള്ള് ഞാൻ ഒന്ന് വീഴാൻ പോയി. പേടിച്ചെങ്കിലും ഇടിച്ച ആൾ നമ്മുടെ സ്വന്തം ആളാണെന്നു കണ്ടപ്പോൾ പേടി അങ്ങ് പോയി “ഞാൻ ഇയാളെ ഇടിക്കാൻ വന്നതല്ല ആ പട്ടിയെ കണ്ടു ഓടിയപ്പോ ഇയാളെ അറിയാതെ തട്ടിയതാ ഹും .. ഞാൻ എന്തിനാ ഇയാളെ ഇടിക്കുന്നെ,..??” നോക്കിയപ്പോ പട്ടി വേറെ വഴിക്ക് പോയി പക്ഷെ എന്റെ മറുപടിയിൽ പുള്ളിടെ മുഖത്തു ഞാനൊരു പുഞ്ചിരി കണ്ടു. വൈശാഖുമായി മിണ്ടാൻ ഒരു അവസരം തന്ന ആ പട്ടിയെ അപ്പോൾ ഞാൻ ഒന്ന് സ്മരിച്ചു “തന്നെ കണ്ടാൽ വീരശൂര പരാക്രമിയെ പോലെ തോന്നും ആ തനിക്കു പട്ടിയെ പേടി എന്നൊക്കെ പറഞ്ഞാൽ… എന്തായാലും സോറി. അശ്വതിയുടെ വീട്ടിൽ പോകാനല്ലേ എന്റൊപ്പം വാ ” അങ്ങനെ കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞു ഞങ്ങൾ നടന്നു സംസാരത്തിലൊന്നും ആൾ സ്ത്രീ വിരോധിയായി തോന്നിയില്ല. ഞങ്ങൾ ഏതാണ്ട് നല്ല അടുപ്പത്തിലായി എവിടെ വെച്ചു കണ്ടാലും നോക്കും ചിരിക്കും എങ്കിലും പുള്ളി അധികം സംസാരിക്കാറില്ലായിരുന്നു പക്ഷെ ഞാൻ പറയുന്നതൊക്കെ കേട്ടോണ്ട് ഇരിക്കും. അച്ചുന്റെ വീട്ടിൽ ഞാൻ പോകുന്നതും വൈശാഖ് ഉച്ചയ്ക്ക് കഴിക്കാൻ പോകുന്നതും ഒരേ സമയത്തായിരുന്നു ഒരു ദിവസം ഒരുമിച്ചുള്ള നടത്തയിൽ ഞാൻ ചോദിച്ചു ” ഇയാൾ വല്യ സ്ത്രീ വിരോധി എന്നാ ഞാൻ കേട്ടിട്ടുള്ളെ എന്നിട്ട് പെൺകുട്ടികളോട് ഒന്ന് ദേഷ്യപെടുന്നത് പോലും ഞാൻ കണ്ടിട്ടില്ല ” ചെറു ചിരിയോടെ എന്നെ നോക്കിയിട്ട് അവൻ പറഞ്ഞു “ഒരു പെണ്ണ് എന്നെ വേണ്ടാന്ന് വെച്ചത് കൊണ്ട് ഞാൻ സ്ത്രീ വിരോധി ആകണമെന്നുണ്ടോ ?. ഒരു പെണ്ണ് പറ്റിച്ചു എന്നും പറഞ്ഞു എല്ലാ പെണ്ണുങ്ങളെയും വെറുക്കാൻ പറ്റുവോ? എങ്കിൽ ഞാൻ എന്റെ അമ്മയേം വെറുക്കേണ്ടിവരില്ലേ?.. ഞാൻ എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്ന ആളാണ്.. ” ഞാൻ എനിക്ക് വേണ്ടി കണ്ടുപിടിച്ച ആളെ ഓർത്തു സ്വയം അഭിമാനിച്ച നിമിഷമായിരുന്നു അത്..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ഇഷ്ടം പുള്ളിയോട് പറയാൻ ഞാൻ തീരുമാനിച്ചു. ആൾ തിരക്ക് ഒഴിയാൻ കാത്തിരിക്കവെ ഒരു ദിവസം ബസിന്റെ ടയർ പഞ്ചർ ആയി. യാത്രക്കാരെ മറ്റുപല ബസുകളിൽ അവർ കയറ്റി വിട്ടു പോകാതെ നിന്ന എന്നോട് വൈശാഖ് കാര്യം തിരക്കി “നീ എന്താ പോകാത്തെ . ? ” “അതു… വൈശാഖ്.. എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട് ” “മം.. എന്താ പറഞ്ഞോ…” കുറച്ചു പരിഭ്രമത്തോടെ പുള്ളിടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു “ആദ്യമൊക്കെ ഇയാളെ കാണുമ്പോൾ എനിക്ക് ബഹുമാനായിരുന്നു. ഇയാളുടെ കഥകളൊക്കെ അറിഞ്ഞപ്പോൾ അതു സഹതാപമായി.. അതെപ്പോഴോ ഇഷ്ടത്തിലേക്ക് വഴി മാറി…” ഗൗരവത്തിന്റെ മൂർധന്യഭാവത്തിൽ ആൾ എന്നെ ഒന്ന് നോക്കി “വേണി എന്താണ് ഉദ്ദേശിക്കുന്നത് ?” “അത്… എനിക്ക് ഇയാളെ ഇഷ്ടാണ് വൈശാഖ്..” “ഇഷ്ടമോ… ഒന്ന് പോ പെണ്ണെ… ” “തമാശയല്ല… ശെരിക്കും ഇഷ്ടാണ്… ലൈഫിൽ എന്നും ഇയാൾ കൂടെ വേണം എന്നൊരു തോന്നൽ.. ” ഇത് കേട്ടതും ആൾടെ മുഖത്ത്‌ ചെറിയൊരു ദേഷ്യം അലയടിച്ചു… “നോക്ക് വേണി.. നീ ഈ പറയുന്ന ഇഷ്ടത്തിലോന്നും ഒരു കാര്യവുമില്ല.. അടുത്തിടപഴകിയത് കൊണ്ട് തോന്നുന്നതാ.. കാണാതിരിക്കുമ്പോൾ അതങ്ങു മാറും ” “ഇല്ല വൈശാഖ്… അതു മാറില്ല.. ആദ്യമായിട്ടാ എനിക്കൊരാളോട് ഇഷ്ടം തോന്നുന്നത്. അതു ആത്മാർഥമാണ്. ” “ഞാൻ പറയാനുള്ളത് പറഞ്ഞു എനിക്കെന്തായാലും നിന്നെ സ്നേഹിക്കാൻ കഴിയില്ല ” ആ വാക്കുകൾ എന്റെ മനസ്സിൽ വേദനയുടെ ആഴത്തിലുള്ള മുറിവുണ്ടാക്കി.. “എന്ത് കൊണ്ട് കഴിയില്ല ? ഇപ്പോഴും തന്നെ പറ്റിച്ചിട്ടു പോയ ദിവ്യ തന്നെയാണോ മനസ്സിൽ ?” “ദിവ്യ മനസ്സിൽ നിന്നും മരിച്ചിട്ട് നാളുകളായി. നിനക്ക് എന്നെ പോലൊരാൾ ചേരില്ല. തോന്നിയ പോലുള്ള ജീവിതമാ എന്റേത്., നല്ല ഒരു ജോലി ഇല്ല, കാണാൻ വല്യ നിറമോ സൗന്ദര്യമോ ഇല്ല നിനക്ക് ചേരുന്ന നല്ല ഒരാൾ വരും നിന്റെ വീട്ടുകാർ കണ്ടെത്തി തരും ” ” ഞാൻ കാണുമ്പോൾ ഇയാൾ ബാങ്ക് ജോലിക്കാരൻ അല്ലായിരുന്നു. ബസിൽ പോകുന്നത് കണ്ടിട്ട് തന്നെയാ ഞാൻ ഇഷ്ടപെട്ടത്.പിന്നെ അപകർഷതാബോധം ഒന്നും വേണ്ട. എല്ലാ പെൺകുട്ടികൾക്കും വെളുത്തു തുടുത്ത, പണവും ഡ്യൂക്ക് ബൈക്കുമുള്ള പയ്യന്മാരെ അല്ല ഇഷ്ടം. കുറ്റം കണ്ടാൽ എതിർക്കുകയും എന്തും ചോദ്യം ചെയ്യാനുള്ള ആ ധൈര്യത്തെയും പാവപ്പെട്ടവരെ സഹായിക്കാനുള്ള ഈ മനസിനെയുമാ ഞാനിഷ്ടപ്പെട്ടത്. ഒരു ദുശീലവുമില്ല, പെൺകുട്ടികളെ വായിനോക്കി നടക്കാറില്ല, ഇത്രെയുമൊക്കെ മതി ഒരു പെണ്ണെന്ന നിലയിൽ എനിക്കിഷ്ടം തോന്നാൻ, എല്ലാറ്റിനും പുറമെ ഈ ഗൗരവം… ” “മതി നിർത്ത്‌.. നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ ? ഒരു കാര്യം ഒരുപാട് വെട്ടം പറയുന്നത് എനിക്കിഷ്ടല്ല. എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ പറ്റില്ല, നിന്റെ വീട്ടുകാർക്കും എന്നെ ഇഷ്ടപ്പെടില്ല…” “അങ്ങനൊന്നും പറയണ്ട എന്റെ വീട്ടുകാർ ഒന്നും പറയില്ല” “അതെന്താ നിന്റെ വീട്ടുകാർക്ക് നിന്നെ വേണ്ടേ ?? നിന്റെ അച്ഛനും പണത്തിനും ബിസിനസിനും പിന്നാലെ ആണോ?അമ്മ പാർട്ടിക്കും ക്ലബ്ബിലും ഒക്കെ കേറി ഇറങ്ങി നടക്കുവാണോ ? സ്നേഹിക്കാൻ ആരുമില്ലേ ???., സ്നേഹം കിട്ടുന്നില്ലന്നുള്ള കാരണങ്ങൾ പറഞ്ഞാണല്ലോ ഓരോരുത്തരും മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടുന്നത്… എന്നോട് വേണ്ട അത്.. പൊക്കോണം ” ഒന്നും മിണ്ടാതെ ഞാൻ നടന്നു… കുറെ കരഞ്ഞു. രണ്ടു മൂന്ന് ദിവസത്തേക്ക് ഞാൻ പുറത്തിറങ്ങിയില്ല ഹോസ്റ്റലിൽ തന്ന കഴിച്ചുകൂട്ടി…. അച്ചുന്റെ വീട്ടിൽ പോയപ്പോൾ ഞാൻ പുള്ളിയെ അവിടെ ഒക്കെ നോക്കി കണ്ടില്ല. എന്റെ നിശബ്ദതയുടെ കാരണം തിരക്കിയ അവളോട്‌ ഞാൻ എല്ലാം പറഞ്ഞു പൊട്ടിക്കരഞ്ഞു “ഇത്രെയൊക്കെ നടന്നിട്ട് നീ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ ….. ആ.. പോട്ടെ.. നീ വിഷമിക്കണ്ട നമുക്ക് വഴി ഉണ്ടാക്കാം ഞാനില്ലെടി നിനക്ക്… ഇത്രെയും നാൾ സങ്കടം മാത്രം അനുഭവിച്ച നിനക്ക് വൈശാഖ് ഉണ്ടെങ്കിൽ സന്തോഷം കിട്ടുമെങ്കിൽ ഞാൻ സംസാരിക്കാം പുള്ളിയോട്. ഇപ്പോൾ നീ പഠിക്ക്.. ” കൊച്ചു കുഞ്ഞിനെ ആശ്വാസിപ്പിക്കുന്ന പോലെ അവളെന്നെ ആശ്വസിപ്പിച്ചു വീണ്ടും വൈശാഖ് ഉള്ള ബസിൽ തന്നെ കേറി. ഇടയ്ക്ക് ഒളി കണ്ണിട്ട് ഞാൻ നോക്കും പക്ഷെ വൈശാഖ് പഴയ പോലെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതായി .. ഇടയ്ക്ക് എന്നെ നോക്കുന്നത് ഞാൻ കണ്ടു പക്ഷെ ആ നോട്ടത്തിനു പ്രത്യേകിച്ച് അർത്ഥം ഉള്ളതായി തോന്നിയില്ല നോട്ടവും മൗനവും മാത്രമായി ദിവസങ്ങൾ നീങ്ങി പരീക്ഷ കഴിഞ്ഞു നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി അച്ചുന്റെ വീട്ടിൽ ചെന്നു അവളുടെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിട്ട് ഞാനിറങ്ങി.. “അച്ചു.. നീ വരണ്ട ഞാൻ തനിച്ചു പൊക്കോളാടി സ്റ്റേഷനിൽ.. വൈശാഖിനോട് നീ പറഞ്ഞിരുന്നാ മതി ” ” പറ്റില്ല.. ഞാൻ കൊണ്ട് പോയി വിടും നിന്നെ.. വൈശാഖിന്റെ അടുത്ത്‌ ചെന്നു ഒന്ന് പറഞ്ഞിട്ട് വാ. ഞാൻ വെയിറ്റ് ചെയ്യാം.. അവിടെ നിൽക്കുന്നത് കണ്ടു. ചെല്ല്….. ചെല്ലെടി.. ” അവളുടെ നിർബന്ധം കാരണം ഞാൻ അവന്റെ വീടിന്റെ മുറ്റത്ത്‌ ചെന്നു. അവന്റെ അമ്മ വീടിനു പിന്നിൽ നിന്നു തുണി കഴുകുന്നത് കാണാമായിരുന്നു. എന്നെ ആ അമ്മ കണ്ടില്ല അപ്പോഴാണ് വൈശാഖ് ഫോണിൽ സംസാരിച്ചു കൊണ്ട് ഉമ്മറത്തു വന്നത്. എന്തോ പുള്ളിയെ കണ്ടപ്പോൾ ഞാൻ മാറി നിന്നു. അതൊരു കണക്കിന് നന്നായി മനസിലിരുപ്പ് അതുകൊണ്ട് എനിക്കറിയാൻ കഴിഞ്ഞു “അവൾ പോട്ടെടാ. അവൾ മുൻപ് പറഞ്ഞിരുന്നു പരീക്ഷ കഴിഞ്ഞാൽ അവൾ നാട്ടിലേക്ക് പോകുമെന്ന്.. ഏയ്.. വിഷമമില്ലാന്നു ഞാൻ പറയില്ല.. എന്റെ മനസും കൊണ്ടാ അവൾ പോകുന്നത്. അവളുമായി മിണ്ടാതിരുന്നപ്പോഴാ അവളോടുള്ള എന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞെ. പക്ഷെ പറയില്ല ഞാൻ… സ്നേഹിച്ചവരെ നഷ്ടപ്പെടാൻ വിധിയുള്ളവനാ ഞാൻ… കുഞ്ഞിലേ കുളത്തിൽ മുങ്ങി മരിച്ച എന്റെ അനിയത്തി കുട്ടി, പിന്നെ അവൾ ആ ദിവ്യ, ഒരു കാരണവുമില്ലാതെ എന്നിൽ നിന്നും അകന്നു പോയ എന്റെ പ്രിയ കൂട്ടുകാരൻ നന്ദു…,, അമ്മയോട് പോലും ഞാൻ അകലം കാണിക്കുന്നത് അമ്മയെ കൂടി എനിക്ക് നഷ്ടമാകുമോന്ന് ഭയന്നിട്ടാ. അവൾ എങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ… എനിക്കവളെ ഒരുപാട് ഇഷ്ട്ടമാണെടാ .. പക്ഷെ അതിങ്ങനെ എന്റെ മനസ്സിൽ കിടക്കട്ടെ… ” സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ ആണ് തോന്നിയത് … യാത്ര ചോദിക്കാതെ ഞാൻ തിരിച്ചു പോന്നു വൈശാഖ് എന്നെ തേടി വരുമെന്നുള്ള അടിയുറച്ച വിശ്വാസം കൊണ്ട്.. സന്തോഷം കൊണ്ട് ഓടിച്ചെന്നു ഞാൻ എന്റെ അച്ചുനെ കെട്ടിപിടിച്ചു….

അവളോട്‌ എല്ലാം പറഞ്ഞു സ്റ്റേഷനിൽ ചെന്നു ട്രെയിൻ കേറിയപ്പോൾ അവൾ പറഞ്ഞു “വൈശാഖ് നിന്റടുത്തു വരും നീ അവിടെ ചെന്നു മാക്സിമം 5 ദിവസം കഴിയുമ്പോൾ… ” അങ്ങനെ കേട്ട സത്യത്തിന്റെ ആനന്ദത്തിൽ ആലോലമാടി നാട്ടിലെത്തി… കുറെ നാളുകൾക്കു ശേഷമുള്ള തറവാട് വാസം, മുത്തശ്ശിയുടെ സ്നേഹം എല്ലാം ഉണ്ടായിട്ടും വൈശാഖ് വരുമെന്നുള്ള പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു പക്ഷെ വന്നില്ല.. നാലാമത്തെ ദിവസം ആയപ്പോൾ……. “മോളെ വേണി .. ദേ വൈശാഖ് വന്നിട്ടുണ്ട് മോളെ കാണാൻ ” മുത്തശ്ശിയുടെ വാക്കുകൾ കേട്ടു ഞാൻ ഉമ്മറത്തേക്ക് ഓടി ചെന്നു കറുത്ത ഷർട്ടും വെള്ള മുണ്ടും മുഖത്തു ഐശ്വര്യത്തിന്റെ ചുമന്ന കുറിയും ഇട്ടു കൊണ്ട് എന്റെ വൈശാഖ് വന്നു നിൽക്കുന്നു.. മുഖത്തു എന്തോ വിഷമം ഉള്ളതായി കണ്ടു “മോനെ.. വാ… അകത്തു കേറി ഇരിക്ക്.. അവൾ പറഞ്ഞിരുന്നു മോൻ വരുമെന്ന്.. കേറി ഇരിക്ക്., മുത്തശ്ശി ചായ എടുക്കാം ” മുത്തശ്ശി ചായ ഇടാൻ പോയപ്പോൾ തളർന്ന കണ്ണുകൾ എനിക്ക് നേരെ നീട്ടി വൈശാഖ് പറഞ്ഞു ” വേണി… ഇങ്ങോട്ട് ഒന്നും പറയണ്ട.. എല്ലാം ഞാനറിഞ്ഞു… ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരു മരണത്തിനും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല” “എന്ത്.. ? എന്തുവാ ഈ പറയണേ ??” “ഞാൻ എല്ലാം അറിഞ്ഞു.. ഞാൻ വിട്ടു കൊടുക്കില്ല നിന്നെ..എനിക്ക് വേണം നിന്നെ ” “ഹോ… എന്നിട്ട് എന്തൊക്കെയാരുന്നു പ്രകടനം, ഞാൻ നിന്നെ സ്നേഹിക്കില്ല എനിക്ക് വേണ്ട എന്നിട്ടിപ്പോ എന്താ സ്നേഹം,.. എനിക്കറിയായിരുന്നു വരുമെന്ന് ” ” എങ്ങനാ വരാതിരിക്കും….?? സഹിക്കാൻ പറ്റുന്ന കാര്യമാണോ ഇത്… നിന്നേം കൂടി നഷ്ടപ്പെടാൻ വയ്യ എനിക്ക്…” “നഷ്ടമാകുമെന്നോ ? എങ്ങനെ” “വേണി.. നീ മറച്ചു വെക്കേണ്ട… കാൻസർ ഇപ്പോൾ അത്ര വല്യ അസുഖമൊന്നുമല്ല.. നമുക്ക് ഉടനെ ഡോക്ടറെ കാണണം..” “കാൻസറോ…. ആർക്ക് ??” “അശ്വതി പറഞ്ഞു നിനക്ക് കാൻസർ ആണെന്ന്.. നീ എന്തിനാ എന്നോട് മറച്ചു വെച്ചേ? ” “അച്ചു അങ്ങനെ പറഞ്ഞോ ?? ഞാൻ അവളെ ഒന്ന് വിളിക്കട്ടെ ” എന്നും പറഞ്ഞു ഫോണെടുത്തു ഞാൻ അവളെ വിളിച്ചു “ഡീ അച്ചു നീ എന്ത് പറഞ്ഞു വൈശാഖിനോട്?” “ഹാ… അപ്പൊ ആൾ അങ്ങെത്തിയോ ?? ഞാനേ…. നിനക്ക് കാൻസർ ആണ് ഇനിയും ചികിത്സ വൈകിയാൽ അവൾക്കു എന്തേലും സംഭവിക്കും എന്ന് ചെറിയൊരു കള്ളം പറഞ്ഞു.. ” “ദൈവമേ…… ഈ എനിക്കോ… എടി ദുഷ്ടേ…… ചുമ്മാതാണോ പാവം ഇവിടെ വന്നിട്ട് ഒരു സന്തോഷമില്ലാതെ നിൽക്കുന്നെ ?? ” “ഹ പോട്ടെടി… അത് കൊണ്ട് അങ്ങേരു നിന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലേ… നീ ഇപ്പോൾ സന്തോഷത്തിലല്ലേ.. ” “എന്നാലും പാവം എന്റെ വൈശാഖ്… ഞാൻ പോയി സമാധാനിപ്പിക്കട്ടെ… ” “സമാധാനിപ്പിച്ചോ പക്ഷെ എനിക്കിതിന് ചെലവ് ചെയ്തോണം.. ” “ഓ ചെയ്തോളാമെ….. ഞാൻ പിന്നെ വിളിക്കാടി.” “മം ശെരി… ശെരി.. ഞാനിപ്പോ ഔട്ട്‌… ഓക്കേ ഡി മോളെ ” എല്ലാം കണ്ടു നിന്ന വൈശാഖിന്റെ മുഖം തെളിഞ്ഞെങ്കിലും കക്ഷി കുറച്ചു ചൂടിലാ “മനസ്സിലിരിപ്പ് പുറത്തു കൊണ്ട് വരാൻ അവളൊരു നുണ പറഞ്ഞതല്ലേ… ഹ പോട്ടെ… കളഞ്ഞേക്ക് അതു ” “നിനക്ക് കളി ഞാൻ എന്ത് ടെൻഷനടിച്ചുന്നു നിനക്കറിയോ.. ???” “ക്ഷെമിക്ക് മാഷേ.. എന്നേം കുറെ വിഷമിപ്പിച്ചില്ലേ ” “നിന്നെ കെട്ടി കഴിയട്ടെ ഞാൻ തരാം ഇതിനുള്ള മറുപടി കേട്ടോടി പുല്ലേ.. അവൾക്കും ഞാൻ കൊടുക്കുന്നുണ്ട് ” അതു കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം കണ്ണുനീർ തുള്ളികളായി പുറത്തേക്കു വന്നു. മുത്തശ്ശി അപ്പോഴേക്കും ചായയുമായി വന്നു “മോനെ ദാ ചായ ….. ” “മുത്തശ്ശി..മുത്തശ്ശിടെ ചെറുമോളെ എനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്… ഞാനായിട്ടല്ല ചോദിക്കണ്ടത് എന്നെനിക്കറിയാം.. ഇവിടെല്ലാവർക്കും സമ്മതമാണേൽ എന്റെ വീട്ടിൽ നിന്നും ആളുകൾ വന്നു സംസാരിക്കും…” “അവളുടെ സന്തോഷമാ മോനെ എനിക്ക് വലുത്… അവൾക്കു സമ്മതമാണെന്ന് അവൾ നേരത്തെ പറഞ്ഞല്ലോ.. ” സന്തോഷത്തോടെ വൈശാഖ് എന്നെ നോക്കി… “വേണിയുടെ അച്ഛനും അമ്മയും എവിടെ?? അവരോടു അല്ലെ ആദ്യം അനുവാദം ചോദിക്കേണ്ടത്? എവിടെ അവർ ??” “അവർ അവിടെ ഉണ്ട് ചെക്കാ… മുത്തശ്ശി ഇവിടിരിക്കു ഞാൻ കൊണ്ട് പോയി കാണിച്ചിട്ട് വരാം ” “മോളെ… നിൽക്കു…… വേണി….. ” പിന്നിൽ നിന്നുള്ള മുത്തശ്ശിയുടെ വിളി അവഗണിച്ചു വൈശാഖിന്റെ കൈയ്യും പിടിച്ചു കൊണ്ട് എന്റെ അച്ഛന്റേം അമ്മയുടേം അടുത്ത് ഞാൻ ചെന്നു … “ദേ നോക്ക് ചെക്കാ…ആ അസ്ഥിത്തറ ബിസിനസിനും പണത്തിനും പിന്നാലെ പോകുന്ന അച്ഛന്റേത്, ഈ അസ്ഥിത്തറ പാർട്ടിക്കും ക്ലബ്ബിലും കേറി ഇറങ്ങുന്ന അമ്മയുടേത്.. ” ഇത് കേട്ട നിമിഷം വൈശാഖ് ഇടിവെട്ടേറ്റ പോലെ നിന്നു “വേണി….. ഇത്……. നീ എന്താ ഇങ്ങനൊക്കെ പറയുന്നേ… ഇത് നിന്റെ…. ” “അതെ… വൈശാഖ്… ഞാൻ 10ൽ പഠിക്കുമ്പോൾ എന്നെ മുത്തശ്ശിയുടെ അരികിൽ ആക്കിയിട്ടു 2പേരും കുടി പോയതാ എല്ലാ അമ്പലങ്ങളിലും ചുറ്റി കറങ്ങാൻ, പിന്നെ കണ്ടത് വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയ ജീവൻ പോയ ശരീരമായിട്ടാ… എനിക്കന്ന് പനി ആയിരുന്നത് കൊണ്ട് എന്നെ കൊണ്ട് പോയില്ല… ഏതോ വണ്ടിയുടെ അടിയിൽ നിന്നാണ് അമ്മയുടെ ശരീരം കിട്ടിയതെന്ന് അന്നാരോ പറയുന്നുണ്ടായിരുന്നു .. എന്നേം കുടി കൊണ്ട് പോകാഞ്ഞതിൽ ഇപ്പോഴും എനിക്കവരോട് ദേഷ്യമുണ്ട്… അവരുടെ ഒറ്റ മോളല്ലാരുന്നോ ഞാൻ……… ” വിതുമ്പി നിന്ന എന്നെ ചേർത്ത് പിടിച്ചു വൈശാഖ് പറഞ്ഞു “എത്ര വെട്ടം മാപ്പ് പറഞ്ഞാലും ഞാൻ പറഞ്ഞതൊന്നും മാഞ്ഞു പോകില്ല എങ്കിലും മാപ്പ്….. നിന്റെ അച്ഛനേം അമ്മയേം കുറിച്ച് അങ്ങനെ ഞാൻ പറയാൻ പാടില്ലായിരുന്നു… ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്…….. നിനക്ക് ഞാൻ ഉണ്ട് വേണി….. അന്ന് നിന്നെ അവർ കൊണ്ട് പോകാതിരുന്നത് എനിക്ക് നിന്നെ കിട്ടാൻ വേണ്ടിയാണു…. വേണി വൈശാഖിനുള്ളതാണ്….. ” വൈശാഖിന്റെ നെഞ്ചിൽ ചേർന്നു നിൽക്കുമ്പോൾ ഇളം തെന്നൽ ‘അതേ ‘ എന്നർത്ഥത്തിൽ ഞങ്ങളെ തഴുകി മറഞ്ഞു., അച്ഛന്റെയും അമ്മയുടെയും മറുപടിയായി തോന്നി അതു….. പിന്നെ നിശ്ചയമായി കല്യാണമായി ആകെ മൊത്തം ഒരു ബഹളമായിരുന്നു….. ഏട്ടന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം അവരുടെ സംരക്ഷണം എല്ലാം കിട്ടുന്നുണ്ട്…. ഏട്ടൻ വീണ്ടും ബാങ്കിൽ ജോലിക്ക് ജോയിൻ ചെയ്തു.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.,,, ഇപ്പോഴും അങ്ങേരു മുരടൻ തന്നെ… ഗൗരവത്തിനു ഒരു കുറവുമില്ല.. പക്ഷെ അതെല്ലാം എനിക്കിഷ്ടായത് കൊണ്ട് മാത്രാട്ടോ… (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular