Connect with us

അനുഭവങ്ങൾ

മംഗല്യ മുഹൂർത്തം…

Published

on

രചന: ദീപു
“”ഏട്ടാ പെണ്ണ് സൂപ്പറായിട്ടോ”” “”. മോൾക്ക് ഇഷ്ടായോ?”” “”ഏട്ടന് ഇതിനേക്കാളും നല്ലതിനെ വേറെ കിട്ടില്ലാട്ടോ… വിടാതെ മുറുകെ പിടിച്ചോ. പിന്നെ ശകലം നാണക്കാരിയാണെന്ന് തോന്നുന്നു… ഏട്ടനെ പറ്റി ചോദിക്കുമ്പോൾ നാണം കൊണ്ട് തല കുനിച്ചുകളയും.”” “” അത് അങ്ങിനെയാടി തറവാട്ടിൽ പിറന്ന പെൺകുട്ടികള് അല്ലാതെ നിന്റെ പോലെ കാതിനകത്തു കയറി ഒച്ചയുണ്ടാക്കുന്ന കൂട്ടരല്ല.. “” “”എന്റെ ഏട്ടാ എന്തായാലും ഇങ്ങോട്ടല്ലേ വരാൻ പോകുന്നത് എല്ലാം കണ്ടറിയാം.. മിണ്ടാപുച്ചകളാ ഈ കാലത്ത് കലം ഉടയ്ക്കുന്നത്..”” “”എന്റെ പൊന്നുമോളെ നിന്റെ കരിനാവ് വളച്ച് ഒന്നും പറയാതിരിക്കോ..”” “”ആങ്ങളേയും, പെങ്ങളും വെല്യവർത്തമാനം പറഞ്ഞിരിക്കാ.. “” “”ഇല്ലമ്മേ ഇവള് ചുമ്മാ തമാശയ്ക്ക് .”” “”മോനെ അച്ഛന് ലീവ് കിട്ടാൻ വൈകുമെന്ന് അച്ഛന്റെ ലീവ് നോക്കി മുഹൂർത്തം നോക്കാം”” “”അത് മതി അമ്മേ”” “” പിന്നെ താലിമാല ചെറുത് പോരാട്ടോ നീ കണ്ടോ അവളുടെ അമ്മായിമാരും ചേട്ടത്തിമാരും മുഴുവൻ സ്വർണ്ണം ഇട്ട് നില്ക്കുന്നത്.”” “”അവരേല് കാണും നമ്മളേല് അത്രയ്ക്കും ഒന്നുമില്ല അമ്മേ “”. “”അതല്ലടാ അവര് നമ്മളെ കാണിക്കാനാ അവരുടെ കയ്യിലുണ്ട്ന്നറിയിക്കാൻ അപ്പോൾ നമ്മൾ കെട്ടുന്ന താലി ചെറുതാവരുതെന്ന് ഒരു സൂചന തന്നതാ..”” “” അമ്മ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ ഉള്ളത് എല്ലാം വിറ്റ് പെറുക്കി കല്യാണം നടത്തിയാൽ ഇവളുടെ കാര്യം വരുമ്പോ മേലോട്ടു നോക്കിയിരിക്കണം ചുരുങ്ങിയത് ഒരു 25 പവനെങ്കിലും കൊടുക്കേണ്ടേ ഇവൾക്ക്..”” “” അയ്യേട മനമേ 25 പവൻ തന്നാലൊന്നും ഞാൻ പോവില്ല ചുരുങ്ങിയത് 50 പവനെങ്കിലും വേണം ..”” “”ഒന്നു പോടി കാന്താരി അതിന് ഇനി എത്ര വർഷം കിടക്കുന്നു നാളെ കെട്ടിച്ചു തരാടീ നിന്നെ.. അല്ല പിന്നെ അവളടെ ഒരു കല്യാണം.”” ഇനി ഇവിടെ നിന്നാൽ ഏട്ടന്റെ കയ്യിന്നു വഴക്കു കേൾക്കേണ്ടി വരും അവൾ കിണുങ്ങി കൊണ്ട് ഉമ്മറത്തേക്ക് ഓടി.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവന്റെ മനസ്സിൽ നടക്കാനിരിക്കുന്ന വിവാഹത്തെ പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു..വളരെ സുന്ദരിയാണവൾ എനിക്ക് നല്ല ചേർച്ചയാണ് .ഞാൻ സ്വപ്നത്തിൽ കണ്ട സുന്ദരി… ഇനി കഴിവിന്റെ പേരും പറഞ്ഞ് ഒഴിഞ്ഞു പോകാതിരുന്നാൽ മതി ..ദേവീ എന്റെ സ്വപനം തകർക്കല്ലേ. നിനക്കൊരു ചുറ്റുവിളിക്ക് നേർന്നിട്ടുണ്ട് നന്നായി നടത്തി തന്നാൽ ആദ്യം അത് ചെയ്തേക്കാം.. സ്വപ്നങ്ങൾ കണ്ടവൻ എപ്പോഴോ ഉറങ്ങി പോയി.. രാവിലെ പേപ്പർ വായിച്ചിരിക്കുമ്പോഴാണ് ഇടക്കാരൻ രാമേട്ടന്റെ വരവ്.. “”എന്താ രാമേട്ടാ രാവിലെത്തന്നെ.. വരൂ കയറിയിരിക്കൂ “” “”അമ്മയോ.. സുധി ?” “”അടുക്കളയിൽ ഉണ്ട് വിളിക്കണോ “” “”വേണ്ട.. എനിക്ക് സംസാരിക്കാനുള്ളത് നിന്നോടാണ്. “” രാമേട്ടൻ പറഞ്ഞ വാക്കുകൾ ഒരു അസ്ത്രം പോലെ ഹൃദയത്തിൽ പതിച്ചു. ഇനിയെങ്ങാനും അവർക്ക് താൽപര്യം ഇല്ലെന്ന് പറയാനാണോ ദൈവമേ.. രാമേട്ടന്റെ ഈ വരവ്. “”അവർ വല്ലതും പറഞ്ഞോ രാമേട്ടാ..”” “” അവരൊന്നും പറഞ്ഞില്ല ആ കുട്ടിയ്ക്ക് നിന്നോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞു…നമ്പർ തന്ന് വിട്ടിട്ടുണ്ട് അത് തരാനാ ഞാൻ വന്നത് ..എന്നാൽ ഞാൻ ഇറങ്ങട്ടേ”” “”ഇരിക്കു ചായ കുടിച്ചിട്ട് പോകാം”” “”വേണ്ട മോനെ വരുന്ന വഴിയ്ക്ക് കുടിച്ചു “” ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം അടുക്കളയിൽ നിന്ന് അമ്മയുടെ ചോദ്യം “”ആരാ മോനെ ഉമ്മറത്ത്.”” “”അത് രാമേട്ടനാ “”, “”എന്താ വിശേഷിച്ച് ..”” “ഒന്നുമില്ല ഈ വഴി പോയപ്പോൾ ഒന്നുകയറിയതാ”” നമ്പറിന്റ കാര്യം അവൻ അമ്മയിൽ നിന്ന് ഒളിച്ചുവെച്ചു.. ഫോണുമെടുത്തു കൊണ്ടവൻ വാഴത്തോട്ടത്തിലേക്ക് നടന്നു.. ഉള്ളിൽ പെടപിടിപ്പാണ് എന്തായിരിക്കും അവൾക്ക് പറയാനുള്ളത് എന്റെ ദേവി ഈ കല്യാണം നടക്കില്ല എന്നു മാത്രം പറയാതിരുന്നാൽ മതിയായിരുന്നു. മനസ്സിൽ ദൈവത്തോട് പ്രാർത്ഥിച്ച് അവൻ ഡയൽ ചെയ്തു. “”ഹലോ.സുധിയാണ്.”” “”ഹായ് സുധിയേട്ടാ ഗുഡ് മോണിംങ്ങ്…”” ആ ഒരു വാക്കിൽ അവന്റെ മനസ്സ് നിറഞ്ഞു തുളുമ്പി. “”എന്തോ സംസാരിക്കാൻ ഉണ്ടെന്നു രാമേട്ടൻ വന്നു പറഞ്ഞു..”” “”സുധിയേട്ടന്റെ അടുത്ത് ആരെങ്കിലുമുണ്ടോ?”” “”ഇല്ല.. ഞാൻ വീടിന് പുറത്താണ്..ഇനി പറഞ്ഞോളു.”” . “”എന്റെ വിവാഹത്തിനെ കുറിച്ചാണ്..”” “”വിവാഹത്തിന് കുറിച്ചോ..? “”എന്റെ വിവാഹം ഒരിക്കൽ നടക്കേണ്ടാതായിരുന്നു.. നിശ്ചയം കഴിഞ്ഞ് മോതിരമാറ്റവും കഴിഞ്ഞു .. താലികെട്ടിന്റെ ദിവസമായപ്പോ വരുന്ന വഴിക്ക് ശ്രീജിത്ത്.. ഒരു ആക്സിഡൻറിൽ … ശ്രീജിത്ത് മരിക്കുകയായിരുന്നു…

വർഷങ്ങൾ ഒന്ന് രണ്ട് കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ എന്നെ കുറ്റപ്പെടുത്തുന്നത് എന്റെ ജാതകത്തിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നാണ്… അതിനു ശേഷം നിരവധി പേർ എന്നെ പെണ്ണ് കാണാൻ വന്നിരുന്നു. വീട്ടുകാർ അവരോടെല്ലാം ഈ കാര്യം ഒളിപ്പിച്ചു വെച്ചാലും ഞാൻ തുറന്നു പറയുമായിരുന്നു… അതുകൊണ്ട് മുടങ്ങി പോയ ഒട്ടനവധി വിവാഹകാര്യങ്ങൾ എന്റെ പതിവ് ഞാൻ ഇന്നും തുടരുന്നു വിവാഹത്തിന് മുൻപ് എനിക്ക് വേണമെങ്കിൽ ഇത് ഒളിപ്പിച്ച് വെക്കാമായിരുന്നു… എന്നാൽ സത്യസന്ധമായ ഒരു ജീവിതത്തിൽ പരസ്പരം ഒന്നും മറച്ച് വെക്കാൻ പാടില്ല എന്നാണ് എന്റെ വിശ്വാസം.. സുധിയേട്ടന് വേണമെങ്കിൽ ഈ വിവാഹത്തിൽ നിന്നും പിൻ വാങ്ങാം.. എനിക്കതിൽ വിഷമമില്ല. എന്റെ വിധിയാണെന്ന് കരുതി ഞാൻ സമാധാനിച്ചോളാം..”” അതുകേട്ടു സുധി ഒന്നും മിണ്ടാത്തതു കൊണ്ടു രാഖി ചോദിച്ചു …. “”എന്താ സുധിയേട്ടാ എന്റെ കഥ കേട്ടിട്ട് മിണ്ടാതിരിക്കുന്നത്..?”” “”ഒന്നുമില്ല രാഖി സത്യത്തിൽ നിന്നോടിപ്പോൾ എനിയ്ക്ക് ഇഷ്ടം കൂടിയതേ ഉള്ളു … ഒട്ടും കുറഞ്ഞിട്ടില്ല.. ഒരു പക്ഷേ ഇന്നലെ നിന്റെ വീട്ടുക്കാർ ഇതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ എന്റെ മനസ്സ് മാറിയേനെ ..എന്നാൽ കെട്ടാൻ പോകുന്ന ചെക്കന്റെ അടുത്ത് ഒന്നും മറച്ചുവെക്കില്ല എന്ന നിന്റെ ഈ തീരുമാനം എന്നെ ആകെ മാറ്റി മറച്ചു ..ദൈവം കൊണ്ടു തന്നതാ നിന്നെ ഇന്നു മുതൽ നീ എന്റെ പെണ്ണാ.. ഇനിയുള്ള കാലം എന്റെ പെണ്ണായി എന്നോടൊപ്പം എന്നുമുണ്ടാകും “” ആത്മവിശ്വാസം തുളുമ്പുന്ന അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ മാറ്റൊലി കൊണ്ടു “”സുധിയേട്ടാ ഇനിയെന്റെ ജിവിതം സുധിയേട്ടന് മാത്രമാണ് “” “”എന്നാൽ ഇനി കല്യാണമണ്ഡപത്തിൽ വെച്ച് കാണാം .എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്. ..”” “”എവിടെക്കാണ് സുധിയേട്ടാ..?”” “”കല്യാണത്തിന് മുഹൂർത്തം നോക്കാൻ.”” അതും പറഞ്ഞവർ രണ്ടു പേരും ഒന്നിച്ചു ചിരിച്ചു . അപ്പോൾ തുടങ്ങിയ അവരുടെ രണ്ടു പേരുടെയും ചിരിയും സന്തോഷവും പിന്നീടുള്ള അവരുടെ ജീവിതം മുഴുവൻ നീണ്ടുനിന്നു.. (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular