Connect with us

അനുഭവങ്ങൾ

വണ്ടി ഓടിക്കുമ്പോ കൺട്രോൾ കളയല്ലേ ജോമോളെ…!

Published

on

രചന: Jishnu Rameshan
എടീ പെണ്ണേ നിന്റെ സംഭവ വികാസങ്ങൾ എന്റെ പുറത്ത് മുട്ടിക്കല്ലേട്ടാ, വണ്ടി ഓടിക്കുമ്പോ കൺട്രോൾ കളയല്ലേ ജോമോളെ.. “അയ്യേ ഇതെന്ത് വർത്താനാ ജിഷ്ണു ചേട്ടാ ഇൗ പറയുന്നത്…എനിക്ക് തന്നെ നാണം വരുന്നു..;” ഒരു കള്ള ചിരിയോടെയാണ് അവളത് പറഞ്ഞത്.. അച്ഛനും അമ്മയും ഗൾഫിലുള്ള ചേച്ചിടെ വീട്ടിൽ ഒരു മാസം നിൽക്കാൻ പോയതാണ്..ഒഴിവ് കഴിവ് പറഞ്ഞ് ഞാൻ പോയില്ല..അങ്ങനെ അവരുടെ സമ്മതത്തോടെ ഞാൻ ഒരുപാട് കൊതിച്ച ട്രിപ്പ് പോകാൻ തയ്യാറായി..അതും ഞാൻ ഒറ്റക്ക്..അവര് പോയതിന്റെ പിറ്റേന്ന് പുലർച്ചെ രണ്ട് മണിയോടെ ഞാൻ ഇറങ്ങി.. ബുള്ളറ്റില്‍‌ ഒന്നുമല്ലാട്ടോ, എന്റെ സ്വന്തം ” വെസ്പ” യിലാണ്..ഇറങ്ങുന്നതിനു മുൻപേ വീട്ടിലെ ദേവിയുടെ ഫോട്ടോയിൽ നോക്കി നന്നായൊന്നു പ്രാർത്ഥിച്ചു…വണ്ടിയും സ്റ്റാർട്ടാക്കി ഞാൻ യാത്ര തിരിച്ചു.. വീടിനു മുന്നിലുള്ള വളവ് തിരിഞ്ഞതും ദേണ്ടടാ ഒരുത്തി വണ്ടിക്ക് കൈ കാണിക്കുന്നു..അടുത്ത് ചെന്നപ്പോ ആളെ മനസ്സിലായി..എന്റെ അയൽക്കാരി ജോമോളാണ്.. “ഡി ജോമോളെ നീയിത് എങ്ങോട്ടാ ഇൗ വെളുപ്പിന്…?” ഞാനൂണ്ട് ജിഷ്ണു ചേട്ടാ നിങ്ങടെ കൂടെ ട്രിപ്പ് പോവാൻ.. “ങ്ങേ അതിന് ഞാൻ ട്രിപ്പ് പോകുന്ന കാര്യം നിന്നോടാരാ പറഞ്ഞത്…?” ചേട്ടന്റെ അമ്മ പറഞ്ഞു എന്നോട്.. ഇപ്പൊ എനിക്ക് ഇവിടുന്ന് പോയാ മതി ചേട്ടാ.. അല്ലെങ്കി ആ സ്ത്രീ എന്റെ മനസമ്മതം നടത്തും..അതും അവരുടെ ആ ബന്ധു തെണ്ടി ചെക്കന്റെ കൂടെ..പ്ലീസ് ഞാനും വന്നോട്ടെ ..! “എന്റെ പെണ്ണേ അങ്ങനെ നിന്നെ കൊണ്ടോയാ നാട്ടുകാർക്ക് പറയാൻ വാർത്തയായി.. അല്ലാ നിന്റെ വീട്ടിൽ അന്വേഷിക്കില്ലെ..?” ഇല്ല ഞാൻ മഠത്തിൽ പോവാണെന്ന് പറഞ്ഞു ഒരു എഴുത്ത് വെച്ചിട്ടുണ്ട്..പാവം അപ്പച്ചൻ അവരുടെ അടിമ എന്ന് പറഞ്ഞാ മതി..! ജിഷ്ണുവേട്ടന് അറിയാലോ എന്റെ അവസ്ഥ….; ഞാൻ ഒന്ന് ചിന്തിക്കുന്നതിന് മുമ്പേ ജോമോള് വണ്ടിയിൽ കയറി.. “എന്നാ പോട്ടെ മാഷേ.. പുലരും മുമ്പേ നമുക്ക് നാട് വിടണം..;” “ങ്ങേ ഇൗ പെണ്ണെന്താ ഇങ്ങനെയൊക്കെ പറയുന്നത്..” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വെളുക്കും മുമ്പേ ഗ്രാമം കടക്കണം എന്ന ലക്ഷ്യത്തിൽ വണ്ടി കൈ കൊടുത്തു… അവളുടെ അമ്മച്ചി മരിച്ചതിൽ പിന്നെ അപ്പച്ചൻ വേറെ കെട്ടിയതാണ് ആ സ്ത്രീയെ..നാട്ടിൽ എല്ലാർക്കും അറിയാം ഇതിന്റെ ആ വീട്ടിലെ അവസ്ഥ..എന്ത് ചെയ്യാനാ ഇവളുടെ അപ്പച്ചൻ ഒരു പേടിതൊണ്ടൻ ആയിപ്പോയി… മലക്കപ്പാറ വഴി തമിഴ്നാട് പിടിക്കാം..അതാണ് ഉദ്ദേശ്യം…രാവിലെ അഞ്ചു മണി ആയപ്പോ അതിരപ്പിള്ളി എത്തി…തകർത്ത് ഒഴുകുന്ന വെള്ളച്ചാട്ടം കാതിൽ ഇരമ്പുന്നുണ്ട്…പാവം ജോമോൾ തണുപ്പ് കൊണ്ട് എന്നോട് ചേർന്ന് ഇരിക്കുന്നുണ്ട്..

“ജോമോളെ നീ ഇറങ്ങ്, എന്റെ ബാഗിൽ ഒരു ജാക്കറ്റ് ഉണ്ട്…അതിട്ടോ….;” ഹാവൂ ഇപ്പോഴാ സമാധാനം ആയത്.. ആ പിന്നെ ചേട്ടാ എനിക്കൊരു കട്ടൻ ചായ വാങ്ങി തായോ..? “ങ്ങേ കട്ടൻ ചായയോ..! അല്ല പെണ്ണേ നിന്റെ കയ്യിൽ പൈസ വല്ലതും ഇണ്ടാ..?” ഒരു ആയിരം രൂപ ഉണ്ട്..അതൊക്കെ മതിയാവും അല്ലേ..! “എടീ പുല്ലേ ആയിരം ഉലുവയും കൊണ്ടാണോ എന്റെ കൂടെ ട്രിപ്പിന് വന്നത്..എന്റെ ദേവീ ഏത് നേരത്താണോ എനിക്ക് ഇൗ പിശാച് കൈ കാണിച്ചപ്പോ വണ്ടി നിർത്താൻ തോന്നിയത്..!” പ്ലീസ് ഡാ ചേട്ടാ, എനിക്ക് തണുപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ…; “ഓ ഇൗ പെണ്ണ്…; ആ നീ കേറ് ഇനി ഷോളയാർ എത്തണം ഒരു കട കാണാൻ…എന്റെ ദേവീ വല്ല ആനയോ മറ്റോ ഉണ്ടാവോ ആവോ…!” ഷോളയാർ ചെന്ന് നല്ല ചൂട് കട്ടൻ അടിക്കുമ്പോ അവളെന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു…ഇൗ തണുപ്പത്ത് വണ്ടി ഓടിച്ചതിന്റെ ഉറക്ക ക്ഷീണം നന്നേ ഉണ്ട്… ചായക്കടയിൽ ചോദിച്ചത് പ്രകാരം വാൽപ്പാറയ്ക്ക് മുമ്പുള്ള ഒരു ചെറിയ ഹോം സ്റ്റെയ്ക്ക്‌ വണ്ടി തിരിച്ചു.. “ഡീ ജോമോളെ രണ്ടു റൂമെടുക്കാൻ പൈസ ഇല്ലടി..ഒരു മുറിയിൽ അഡ്ജസ്റ്റ് ചെയ്യാം..” അയ്യടാ മോനെ, അല്ലെങ്കിലും ഒരു മുറിയിൽ ഒറ്റയ്ക്കൊന്നും ഞാൻ കിടക്കില്ല.. കുളിയും തേവാരവും കഴിഞ്ഞ് ഞാൻ ഉറക്കം പിടിച്ചു..ഇടക്ക് കണ്ണ് തുറന്നു നോക്കിയപ്പോ അവള് ജനാലയിലൂടെ പുറത്തെ കോട മഞ്ഞ് നോക്കി നിൽക്കുന്നുണ്ട്..ഒരു മൂന്നു മണി ആയിക്കാണും, അവളെന്നെ വിളിച്ചുണർത്തി… “ഹലോ മിസ്റ്റർ ജിഷ്ണു, ഒന്ന് എണീറ്റ് വല്ലോം കഴിക്കാൻ നോക്ക്..ദേ ആ ചേച്ചി ചോറും കറിയും ആണെന്ന് തോന്നുന്നു അവിടെ കൊണ്ടു വെച്ചിട്ടുണ്ട്…” അപ്പോഴാണ് ഞാൻ കണ്ടത്,എന്റെ ബനിയനും പാന്റും ആണ് അവളുടെ വേഷം..എന്തെങ്കിലും ആവട്ടെ എന്ന് ഞാനും വിചാരിച്ചു.. കഴിച്ച് കഴിഞ്ഞ് ഞാൻ പറഞ്ഞു, “ഡി ഞാനൊന്നു പുറത്ത് പോവാ..ദേ ആ കുന്നിന്റെ മുകളിൽ നല്ല വ്യൂ ആണ്..നീ ഇവിടിരിക്ക്‌…. “അയ്യോ ജിഷ്ണുവേട്ടാ എനിക്ക് പേടിയാ, എന്നെ കൂടെ കൊണ്ട് പോ..ചേട്ടനെ വിശ്വസിച്ചല്ലെ ഞാൻ വന്നത്…!” ആ ബെസ്റ്റ്, അതിനു ഞാൻ നിന്നെ വിളിച്ചിറക്കി കൊണ്ടു വന്നതോന്നും അല്ലാലോ…! അവസാനം അതിനെയും കൊണ്ടു പോവേണ്ടി വന്നു..തിരിച്ച് റൂമിലേക്ക് വരുന്ന വഴി അവൾക്ക് നാലഞ്ചു ജോഡി ഡ്രെസ്സും വാങ്ങി..പാവല്ലെ..; കോട മഞ്ഞും മഴയും കാരണം നാല് ദിവസം അവിടെ തങ്ങേണ്ടി വന്നു… എന്തോ അവിടുത്തെ ചേച്ചിക്ക് ഞങ്ങളെ ഇഷ്ടായത് കൊണ്ടാവണം അവസാനം റൂമിന്റെ വാടക കുറച്ചേ വാങ്ങിയുള്ളു.. അവിടുന്ന് നേരെ ചിന്ന കല്ലാർ, മറയൂർ വഴി പഴനിക്ക്‌ വെച്ചു പിടിച്ചു… തണുത്ത അന്തരീക്ഷത്തിൽ നിന്ന് പഴനിയിലെ നല്ല കിടിലൻ ചൂടിലേക്കാണ് എത്തിയത്.. മുമ്പത്തെ പോലെ നല്ല റൂമൊന്നും കിട്ടിയില്ല..ഒരു പഴഞ്ചൻ ലോഡ്ജ് ആണ് കിട്ടിയത്… പഴനി ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ഞങ്ങളെ ഒരുമാതിരി നോട്ടമാണ് അവിടുത്തെ പൂവാലൻമാർ… “ജോമോളെ ഇവിടുന്ന് ബസ് കിട്ടും.. നിന്നെ ഞാൻ ബസിൽ കയറ്റി വിടാം..വീട്ടിലേക്ക് തിരിച്ചു പൊക്കോ നീ, ഇല്ലെങ്കിൽ നമുക്ക് രണ്ടാൾക്കും പ്രശ്നമാകും…” ദേ ജിഷ്ണുവേട്ടാ എന്തൊക്കെ പറഞ്ഞാലും ഞാൻ പോവില്ല..അത്രക്ക് ശല്യമായെങ്കിൽ ഞാൻ ഇപ്പൊ പോക്കൊളാം..പക്ഷേ വീട്ടിലേക്കല്ല, വേറെ എവിടെയെങ്കിലും..എനിക്ക് പറ്റില്ല ചേട്ടാ, ഞാൻ കുറെ അനുഭവിച്ചു..എന്നെ ആരുടെയെങ്കിലും തലയിൽ അവർക്ക് കെട്ടിവെക്കണം..പിന്നെ സ്വത്തുക്കൾ ആ സ്ത്രീക്ക് കിട്ടൂലോ..പാവം എന്റെ അപ്പച്ചൻ.. “അയ്യോ എന്റെ പെണ്ണേ ഇങ്ങനെ കരയല്ലേ, ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേ…; നമുക്ക് ഒരുമിച്ച് പോവാം എന്താ പോരെ..!” അപ്പോഴാണ് അച്ഛന്റെ ഫോൺ വന്നത്…മുഴുവൻ പരാതി ആയിരുന്നു..”നിന്റെ ഫോൺ എന്ത് പറ്റി..! വിളിച്ചിട്ട് കിട്ടുന്നില്ല..” എന്നൊക്കെ ആയിരുന്നു.. “അച്ഛാ ഞാൻ വന്നത് ഹൈ റേഞ്ച് വഴി ആണ്..അതാ ഫോൺ കിട്ടാത്തത്..!” വിശേഷമൊക്കെ പറഞ്ഞു കഴിഞ്ഞ് ഫോൺ വെച്ചു..അവളെയും കൊണ്ട് അവിടെ മുഴുവനും കറങ്ങി..എന്തോ ഒരു വല്ലാത്ത കൗതുകം ആയിരുന്നു അവളുടെ സാമീപ്യം..അവളും എന്റെ സാമീപ്യം അറിയാതെ ആസ്വദിച്ചു… ചെറുപ്പം മുതലേ കാണുന്നതാണെങ്കിലും ഇങ്ങനെ ഒരു അടുപ്പം എന്തോ എനിക്കറിയില്ല…! അവൾക്കിഷ്ടമുള്ളത് എല്ലാം ഞാൻ നിർബന്ധിച്ച് തന്നെ വാങ്ങി കൊടുത്തു.. റൂമിലെത്തിയ ഞാൻ ചോദിച്ചു, “അല്ല ജോമോളെ നിന്നെ ഞാനിപ്പോ കേറി പിടിച്ച് ബലാത്സംഗം ചെയ്താലോ…?” ‘ അങ്ങനെ വല്ലതിനും വന്നാ കരണകുറ്റി അടിച്ചു പൊളിക്കും ഞാൻ ‘ പക്ഷേ ഇൗ മണ്ടൂസിന് അതിനുള്ള ധൈര്യം ഇല്ലെന്നറിയാം..പിന്നെ ജിഷ്ണുവേട്ടനെ ചെറുപ്പം തൊട്ടേ എനിക്ക് നന്നായി അറിയാലോ.. അവളുടെ മറുപടി എന്നെ ശരിക്കും ചിരിപ്പിച്ചു.. ജിഷ്ണു ചേട്ടാ ഒരു കാര്യം ഞാൻ മറച്ചു വെച്ചു, രണ്ടു ദിവസം മുമ്പ് അപ്പച്ചനെ ഞാൻ വിളിച്ചിരുന്നു..ഞാൻ മഠത്തിൽ അല്ല എന്ന കാര്യം പറഞ്ഞു.. അപ്പച്ചനോട് എല്ലാം പറഞ്ഞു… പാവത്തിന് ഒന്നെ എന്നോട് പറയാനുള്ളൂ…ഇൗ നരകത്തിൽ നിന്നും രക്ഷപ്പെട്ടോ എന്ന്.. ജോമോൾ കൂടെയുള്ളത് കൊണ്ട് നല്ലൊരു ട്രിപ്പ് ചുരുങ്ങി പോയി എന്ന് വേണം പറയാൻ..പക്ഷേ അവളുടെ ഓരോ കുരുത്തക്കെടും എന്നെ നന്നേ രസിപ്പിച്ചു…ഇത്രയും വർഷം അയൽക്കാരായി കഴിഞ്ഞിട്ട് അപ്പോഴൊന്നും തോന്നാത്ത എന്തോ ഒന്ന്…….! “ഡി ഏണീക്ക്‌, പൊണ്ടെ നമുക്ക് വെയില് മൂക്കുന്നതിന് നമുക്ക് പോണം..” പെട്ടന്ന് തന്നെ അവള് ഒരുങ്ങി ഇറങ്ങി.. ചേട്ടാ, ഇനി നമ്മൾ വേറെ എവിടെയും പോകുന്നില്ലല്ലോ, വേറൊന്നും കൊണ്ടല്ല എനിക്ക് ഇന്ന് തന്നെ വീട്ടിൽ എത്തണം…നാളെ കഴിഞ്ഞാണ് മനസമ്മതം..

ഞാൻ മഠത്തിൽ ഇല്ലെന്നറിഞ്ഞാൽ അവര് പോലീസിൽ അറിയിക്കും..പിന്നെയത് ചേട്ടനും പ്രശ്നമാകും.. എന്റെ ജീവിതം ഇങ്ങനെ തീരാനാണ് വിധി. എന്നെ പോകുന്ന വഴി മഠത്തിൽ ഇറക്കിയാൽ മതി, അവര് വന്നെന്നെ കൊണ്ടു പോക്കൊളും.. “എന്നാ അങ്ങനെ ചെയ്യാം..എനിക്ക് ചെർപ്പുളശ്ശേരി ഉള്ള എന്റെ അമ്മാവന്റെ വീട്ടിലേക്ക് ഒന്ന് പോകണം എന്നുണ്ടായിരുന്നൂ..കണ്ണിനു കുളിർമ കിട്ടുന്ന കാഴ്ചകളാണ് അവിടെ.. ആ ഇനി പിന്നീട് എപ്പോഴെങ്കിലും പോവാം..” അവൾക്ക്‌ ഇറങ്ങേണ്ട മഠത്തിന് മുന്നിൽ വണ്ടി നിർത്തിയിട്ട് ഞാൻ അവളോട് ചോദിച്ചു, “ഡി ജോമോളെ, അടുത്ത ആഴ്‍ച്ച ഞാൻ നേരത്തെ പറഞ്ഞ ചെർപ്പുളശ്ശേരി ഉള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുന്നുണ്ട്, നീ വരുന്നോ എന്റെ കൂടെ..?” വണ്ടിയുടെ ഗ്ലാസ്സിൽ കൂടി ഞാൻ അവളെ നോക്കി, ഒന്ന് ചിരിച്ചിട്ട്‌ പറഞ്ഞു, “ഹും ജിഷ്ണു ചേട്ടന് അറിയോ, എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് ദിവസം ഞാൻ അനുഭവിച്ച സന്തോഷവും സുരക്ഷിതത്വവും എന്റെ ജീവിതത്തിൽ ഇത് വരെ കിട്ടിയിട്ടില്ല എനിക്ക്, ഇനി കിട്ടാനും പോകുന്നില്ല..ചേട്ടൻ ഹാപ്പി ആയിട്ട് പോയിട്ട് വാ, നമ്മൾ ഇനി കാണുമോ എന്ന് പോലും അറിയില്ല..ഞാൻ ഒട്ടും സുരക്ഷിതമല്ല എന്റെ വീട്ടിൽ പോലും.” വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു, “ഇറങ്ങാൻ വരട്ടെ, നിനക്ക് ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ഒരിടത്ത് ഞാൻ കൊണ്ടാക്കാം..” പിന്നീട് വണ്ടി ചെന്ന് നിന്നത് എന്റെ വീടിനു മുന്നിലാണ്..അവൾക്ക് അത്ഭുതമായി..ഞാൻ വിളിച്ചു പറഞ്ഞത് പ്രകാരം അച്ഛനും അമ്മയും ചേച്ചിയും അളിയനും എല്ലാരും നേരത്തെ തന്നെ എത്തിയിരുന്നു..അല്ല ഒരു ആൾബലം ഒക്കെ വേണ്ടേ..! “ജോമോളെ ഞാൻ പറഞ്ഞ സുരക്ഷിതമായ സ്ഥലം എന്റെ വീടാണ്.. അമ്മേ നിങ്ങൾക്കൊക്കെ ഇഷ്ടാണെങ്കി ഇവളെ നിങ്ങടെ മരുമോളായിട്ട്‌ എടുത്തോ..!” അച്ഛന്റെ മറുപടി ഒരു ചിരിയോടെ ആയിരുന്നു, “ഞങ്ങടെ മരുമകളോ, അപ്പൊ ഇവള് നിന്റെ ആരാടാ..?” ഇതൊക്കെ കേട്ട് അവള് ഒരു ചമ്മലോടെയും അദ്ഭുതത്തോടെയും എന്നോട് ചോദിച്ചു, “ജിഷ്ണുവേട്ടാ ഞാൻ…..!” എന്താടി എന്നെ ഇഷ്‌ടായില്ലെ..? എന്റെ അമ്മക്ക് നിന്നെ വല്ല്യ ഇഷ്ടാ..ഞാനീ കാര്യം പറയേണ്ട താമസം അമ്മ ഒകെ പറഞ്ഞു..ഒരു താലിയുടെ ബലത്തിലോ ഒന്നുമല്ല ഞാൻ പറയുന്നത്, എന്റെ മനസ്സു കൊണ്ടാണ് പറയുന്നത്..നീ ഇനി എന്റെ പെണ്ണാ.. ഇത്രയും നാളും അയൽക്കാരായി ജീവിച്ചില്ലെ നമ്മൾ, ഇനി ഒരു വീട്ടിൽ കഴിയാടി നമുക്ക്.. അതിനുള്ള മറുപടിയായ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം.. പോരാത്തതിന് എന്റെ അച്ഛന്റെ കട്ട സപ്പോർട്ടും ഉണ്ടായിരുന്നു..”നീ പേടിക്കണ്ട മോളെ, ആരും ഒന്നും പറയില്ല, ഞങ്ങളൊക്കെ ഇല്ലെ നിനക്ക് ഇനി..” എന്ന അച്ഛന്റെ ഡയലോഗ് അവൾക്ക് മുഖത്തൊരു ധൈര്യം കൊടുത്തു. അന്നത്തെ രാത്രിയിൽ നാണം കലർന്ന ചിരിയോടെ ഞാൻ ചോദിച്ചു, “ഡി ജോമോളെ അടുത്ത ആഴ്‍ച്ച ചെർപ്പുളശ്ശേരി ഉള്ള അമ്മാവന്റെ വീട്ടിൽ പൊണ്ടെ നമുക്ക്..!” പിന്നെ പൊണ്ടെ, ഇൗ “വെസ്പ” യില് തന്നെ പോവാം.. ചേട്ടനെ കെട്ടിപ്പിടിച്ചിരുന്ന് ആ നാട്ടു വഴിയിലൂടെ ഒക്കെ പോണം എനിക്ക്.. അല്ല ചേട്ടാ എന്നോട് ഇത്രയും നാളായിട്ടും പ്രേമമൊന്നും തോന്നിയില്ലേ..! അതും ഇത്രയും അടുത്ത അയൽക്കാരായിട്ട്‌..; “ആ ബെസ്റ്റ് അതിന് ഇൗ ഉണ്ടക്കണ്ണിയെ കണ്ടാ പ്രേമം തോന്നണ്ടേ…;” “അയ്യടാ മോനെ” എന്നും പറഞ്ഞു അവന്റെ കവിളിൽ വേദനിപ്പിച്ചൊന്ന് കടിച്ചു.. അവരുടെ സ്നേഹം മനസ്സിലല്ല ആ മുറിയിലല്ല ആ അന്തരീക്ഷത്തിൽ തന്നെ നിറഞ്ഞു നിന്നു…. (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular