Connect with us

അനുഭവങ്ങൾ

അഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ഭാരം അവൻ ഇറക്കി വച്ചു…

Published

on

രചന: Anil Mathew Kadumbisseril
കൂട്ടുകാരെ ഈ കഥയുടെ ആദ്യഭാഗം വായിക്കാത്തവർ കമന്റ് ബോക്സിലെ ലിങ്കിൽ നിന്നും വായിക്കുക…. ഇത് ക്ളൈമാക്‌സ് ആണ്, “ഉണ്ണീ നാട്ടിൽ പോകണ്ടേ? എത്ര നാളായി നീ വന്നിട്ടെന്ന് അറിയാമോ? ” മാസാവസാനം ശമ്പളം വാങ്ങാൻ ചെന്നപ്പോൾ മാനേജർ ജോസേട്ടൻ അവനോട് ചോദിച്ചു. തൃശൂർ കാരനാണ് ജോസ്. കമ്പനി മാനേജർ. ചെന്ന് മൂന്നാല് മാസം കൊണ്ട് ഉണ്ണി പണിയൊക്കെ ഏകദേശം മനസ്സിലാക്കി, ഒറ്റയ്ക്ക് ഒരു സൈറ്റ് ഒക്കെ നോക്കാൻ കഴിയുമെന്ന് മനസ്സിലായതോടെ ജോസേട്ടന് അവനോട് പ്രത്യേക താല്പര്യം ആയി, ഇടയ്ക്കെപ്പോഴോ നാട്ടിലെ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പഴയ സംഭവം എല്ലാം ജോസേട്ടനോട് തുറന്നു പറഞ്ഞു. അപ്പോൾ ജോസേട്ടൻ അവനെ സമാധാനിപ്പിച്ചു. “പോട്ടെടാ നീ ഒന്നുമില്ലാത്തവൻ അല്ലേ? അവൾക്ക് നീ ഒരു കുറച്ചിൽ ആയി തോന്നിയിട്ടുണ്ടാവും. അതാണ്. നീ വിഷമിക്കണ്ട, ധൈര്യമായി ഇവിടെ നിന്ന് വീട്ടിലെ കടങ്ങൾ ഒക്കെ വീട്ടി ചെറിയൊരു വീടൊക്കെ വക്കാൻ നോക്ക്. ദൈവം നിനക്ക് അവളെക്കാളും നല്ലൊരു കുട്ടിയെ തരും. പ്രാർത്ഥിക്കുക.” അന്ന് ജോസേട്ടന്റെ ആ വാക്കുകൾ അവന് ശക്തി പകർന്നു.. കിട്ടുന്ന ശമ്പളം അവന്റെ ചെലവ് കഴിഞ്ഞു വീട്ടിലേക്കു കൃത്യമായി അയച്ചു. ഇന്ന് ആ പഴയ കൂരയ്ക്ക് പകരം നല്ലൊരു വീടായി, അമ്മ മാത്രം ഉള്ളത് കൊണ്ട് അധികം ചിലവില്ല. കുറച്ചു പൈസ ബാങ്കിലും ഡെപ്പോസിറ് ആയി. ജീവിതം ഏകദേശം സെറ്റ് ആയി. മനു പിന്നെ അവന്റെ അടുക്കൽ വന്നിട്ടില്ല, ഇടയ്ക്ക് വീട്ടിൽ വിളിച്ചപ്പോൾ അവന്റെയും കല്യാണം കഴിഞ്ഞു അവൻ ഇപ്പൊ വേറെ ഏതോ രാജ്യത്ത് പോയി എന്ന് അമ്മ പറഞ്ഞു. അവളെക്കുറിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു വേണ്ട ന്ന് വച്ചു. “നാല് വർഷം കഴിഞ്ഞു അല്ലെ ജോസേട്ടാ?” “ആഹാ നീ ഇത്രേം നേരം അത് ചിന്തിച്ചോണ്ടിരിക്കുവാരുന്നോ? അതെ നാല് വർഷം കഴിഞ്ഞു. പോകുന്നെങ്കിൽ ഓണത്തിന് പോയി മൂന്ന് മാസം നിന്നിട്ട് വാ.” “ഞാൻ പറയാം ജോസേട്ടാ.” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു. “നിന്റെ ഇഷ്ടം, ആ പാവം അമ്മയ്ക്ക് നിന്നെ കാണാൻ കൊതിയുണ്ടാവില്ലേ? അത് കൊണ്ട് പറഞ്ഞതാ.” “ആഹ്,” അവൻ ശമ്പളം വാങ്ങി ഓഫീസിന്റെ പുറത്തേക്ക് നടന്നു. വീട്ടിൽ വിളിച്ചിട്ട് മൂന്നാല് ദിവസം ആയി. അവൻ നേരെ അടുത്തുള്ള നെറ്റ് കഫേ യിലേക്ക് നടന്നു. ഫോൺ റിങ് ചെയ്യുന്നുണ്ട്, അമ്മ എവിടെ പോയി? കട്ട്‌ ആയി ഒന്നൂടെ ട്രൈ ചെയ്തു. ഇപ്രാവശ്യം അമ്മ ഫോൺ എടുത്തു. “എവിടെ പോയമ്മേ?” “മോനെ നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്, നമ്മുടെ അകന്നൊരു ബന്ധത്തിലുള്ള കുട്ടിയാ, നീ ചിലപ്പോൾ അവളെ കണ്ടിട്ടുണ്ടാവും ചെറുപ്പത്തിൽ. അവൾക്ക് ജോലിയുണ്ട് ഡൽഹിയിൽ. നഴ്സ് ആണ്. നീ എന്നാ വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇതങ്ങു ഒറപ്പിക്കാമായിരുന്നു.” അവന്റെ മനസ്സിൽ ചെറിയൊരു വിങ്ങൽ ഉണ്ടായി.. “ഞാൻ ഓണത്തിന് വരും അമ്മേ. വന്നിട്ട് തീരുമാനിക്കാം.” “ആ ശരി എന്നാ പൈസ കളയണ്ട. മോൻ വച്ചോ.” ഫോൺ വച്ചിട്ട് റൂമിലേക്ക് നടക്കുമ്പോ അവന്റെ മനസ്സ് വീണ്ടും പഴയ കാര്യങ്ങളിലേക്ക് പോയി. അവൾ ഒരിയ്ക്കലും എന്നോട് ചതി ചെയ്യുമെന്ന് പ്രതീക്ഷിചില്ല, ആ പോട്ടെ അവൾ സന്തോഷത്തോടെ ജീവിക്കുന്നെങ്കിൽ അത്രയും നല്ലത്. എങ്കിലും അവളെ ഒന്ന് കാണണം നാട്ടിൽ ചെന്നിട്ട്. അവൻ തീരുമാനിച്ചു. അങ്ങനെ അവൻ നാട്ടിലേക്ക് പോകാനുള്ള ദിവസം എത്തി, ആദ്യമായിട്ട് പോകുവല്ലേ.. കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കൂട്ടി. വൈകിട്ട് ആണ് ഫ്ലൈറ്റ്. തലേ ദിവസം തന്നെ കണക്കെല്ലാം നോക്കി ടിക്കറ്റും പാസ്പോർട്ടും കൊടുത്തു ജോസേട്ടൻ. വൈകിട്ട് എയർപോർട്ടിൽ ജോസേട്ടനാണ് കൊണ്ട് വിട്ടത്. കല്യാണം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് നാല് മാസം ലീവ് കൊടുത്തു. ജോസേട്ടനോട് യാത്ര പറഞ്ഞ് അവൻ ഉള്ളിലേക്ക് നടന്നു, എമിഗ്രേഷൻ ക്ലിയറൺസ് കഴിഞ്ഞു വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു. ഒരു മണിക്കൂർ കൂടിയുണ്ട് ഫ്ലൈറ്റ് പുറപ്പെടാൻ.അവിടിരുന്നു ചെറുതായൊന്നു മയങ്ങി. അന്നൗൻസ്മെന്റ് കേട്ടപ്പോൾ പതിയെ എന്നേറ്റു മറ്റുള്ളവരുടെ കൂടെ നടന്നു. വെളുപ്പിന് ആണ് നെടുമ്പാശ്ശേരിയിൽ ലാൻഡിംഗ്. അവിടുന്ന് ക്ലീറെൻസ് കഴിഞ്ഞു, ലഗ്ഗേജെടുത്തു വെളിയിൽ ഇറങ്ങി. അവന്റെ കണ്ണുകൾ വെളിയിൽ നിന്ന് അകത്തേക്ക് നോക്കി നിന്നവരിൽ പരതി.

“മോനെ.. ഇവിടെ..” വിളി കേട്ട് അങ്ങോട്ട്‌ നോക്കി. അമ്മ.. വേഗം ഇറങ്ങി ചെന്നതും അമ്മ ഓടിവന്നു കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.. അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവന്റെയും. അന്ന് കൊണ്ട് വിടാൻ വന്ന മാമനും ഉണ്ടായിരുന്നു.. “വാ.. വണ്ടി അപ്പുറത്തുണ്ട്..” അമ്മാവൻ ലഗ്ഗേജ് എടുത്തു തോളത്തു വച്ചു നടന്നു. അമ്മ ഇപ്പോഴും കെട്ടിപ്പിടുത്തം വിട്ടിട്ടില്ല, അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അവനും നടന്നു.. വീട്ടിലെത്തിയപ്പോൾ നേരം ഒമ്പത് മണിയോളം ആയി. ഇറങ്ങിപ്പോയപ്പോൾ കണ്ടിട്ട് പോയ വീടിന്റെ സ്ഥാനത്തു ഇന്ന് അടിച്ചുറപ്പുള്ള ഒരു വീടായി. അഭിമാനം തോന്നിയ നിമിഷം. “വാ വന്നു കുളിച്ചു വല്ലതും കഴിക്ക്.. എന്നിട്ടാവാം ബാക്കി.” അവൻ പോയി കുളിച്ചിട്ട് വന്നപ്പോഴേക്കും അമ്മ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കി വന്നു. അപ്പോഴേക്കും അയല്പക്കത്തെ ഓരോരുത്തരും കാണാൻ വേണ്ടി അങ്ങോട്ട്‌ വന്നു. ചിലർക്ക് അവൻ കറുത്ത് പോയി, മറ്റു ചിലർക്ക് ഷീണിച്ചു പോയി.. അങ്ങനെ പല പല അഭിപ്രായം. കഴിച്ചു കഴിഞ്ഞു എന്നേറ്റു ഒന്ന് കിടക്കട്ടെ അമ്മേ എന്ന് പറഞ്ഞു മുറിക്കുള്ളിലേക്ക് കയറി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ ഒരു ഫോട്ടോ കൊണ്ട് വന്നു. “ദേ നോക്ക് ഇതാണ് നിനക്ക് പറഞ്ഞ പെണ്ണ്. അവൻ ഫോട്ടോ വാങ്ങി നോക്കി. കാണാൻ കൊഴപ്പമില്ല, നേരിട്ട് കണ്ടിട്ട് പറയാം.” ഫോട്ടോ തിരിച്ചു കൊടുത്തിട്ട് അവൻ കിടന്നു. “വൈകിട്ട് അമ്മാവനും ഇളയച്ഛനും ഒക്കെയുണ്ട് വീട്ടിൽ, അപ്പൊ എങ്ങനാ നമ്മൾ അങ്ങോട്ട്‌ പോകുവല്ലേ നാളെ?” “ഞാൻ ഒന്ന് പോയി കാണട്ടെ, എന്നിട്ട് പറയാം.” പിറ്റേന്ന് അമ്മയും അമ്മാവനും അവനും കൂടിയാണ് പെണ്ണ് കാണാൻ പോയത്. പെണ്ണ് കാണൽ കഴിഞ്ഞു, രണ്ടാൾക്കും ഇഷ്ടമായി. ഇനി ദിവസം തീരുമാനിച്ചാൽ മതി. “ശരി ഞങ്ങൾ ചെന്നിട്ടു നല്ല ദിവസം നോക്കി വിളിച്ചു പറയാം പോരെ?” “മതി” അവർ ഇറങ്ങി, അവൻ ഒന്ന് തിരിഞ്ഞു നോക്കി, ജനലിൽ കൂടെ അവൾ നോക്കി നിൽക്കുന്നു.. ഒരു പുഞ്ചിരി സമ്മാനിച്ചു കൈ വീശി യാത്ര പറഞ്ഞു. പിന്നീട് കാര്യങ്ങളെല്ലാം എളുപ്പം ആയിരുന്നു.. തീയതി വരെ നിശ്ചയിച്ചു. വിളിക്കാൻ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.. അവൻ പുറത്തേക്കിറങ്ങി, നേരെ മനുവിന്റെ വീട്ടിലേക്കു നടന്നു. ഗേറ്റ് തുറന്നു അകത്തേക്ക് കേറി. സിറ്റ് ഔട്ടിൽ ചേച്ചി ഇരിപ്പുണ്ടായിരുന്നു. “ആ ഉണ്ണീ.. വന്നുന്നു അറിഞ്ഞു.. എനിക്ക് കാലിന് അല്പം വേദനയും നീരും ഒക്കെ ആയതു കൊണ്ട് അധികം നടക്കാറില്ല. ഇവിടെ ഇങ്ങനെ ഇരിക്കും. പിന്നെ സുഖമാണോ?” “അതെ ചേച്ചി, മനുവിന്റെ ഭാര്യ ഇല്ലേ ഇവിടെ?” “ഇല്ല, അവള് അവളുടെ വീട്ടിലാ.” ചേച്ചിയുടെ സംസാരത്തിൽ ഒരു വിഷമം പോലെ “അവൾക്ക് നമ്മുടെ ജീവിതരീതി ഒന്നും പിടിക്കില്ല.. ബോംബയിൽ ജനിച്ചു വളർന്നവൾക്ക് ഇവിടുത്തെ പുകയും കരിയും ഒക്കെ സഹിക്കാൻ മടി, അവനോട് ഞാൻ ആവുന്നത് പറഞ്ഞതാ ഈ ബന്ധം വേണ്ടെന്ന്. അവനപ്പോൾ അവൾ മാത്രം മതി. പ്രായമാകുന്ന എന്നെ നോക്കാൻ ഞാൻ തന്നെ.. അവൻ അവൾ പറയുന്നതിൽ കഴിഞ്ഞ് മറ്റൊന്നും ഇല്ല. ഇടയ്ക്ക് കുറച്ചു പൈസ അയച്ചു തരും അത്ര തന്നെ…” അവർ സങ്കടങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി. “മീനു ഇപ്പൊ?” ചോദിക്കുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു. ചേച്ചി ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. “അത് മറ്റൊരു ശാപം.” അവൻ ഞെട്ടിപ്പോയി. “എന്ത് പറ്റി ചേച്ചി?” “അവളുടെ കല്യാണം കഴിഞ്ഞു അവൻ ഗൾഫിൽ പോയി, ആറു മാസം അവിടെ നിന്നിട്ട് ഉള്ള ജോലിയും കളഞ്ഞു തിരിച്ചു വന്നു.. കള്ള് കുടിയും തുടങ്ങി,ഇവിടുന്ന് കൊടുത്ത സ്വർണ്ണവും വിറ്റു, ഉണ്ടായിരുന്ന വീടും പറമ്പും എല്ലാം വിറ്റു തുലച്ചു. ഇപ്പൊ ഒരു വാടക വീട്ടിലാണ് അവനും അവന്റെ അമ്മയും മൂന്നു വയസ്സുള്ള കുഞ്ഞും. ആരോട് പറയാൻ എല്ലാം അവളുടെ വിധി.” അവന്റെ ഉള്ളിൽ ചെറിയൊരു കുളിർ, തന്നെ ചതിച്ചതിന് ദൈവം ശിക്ഷ കൊടുത്തു. “ആ ചേച്ചി, എന്റെ കല്യാണം ഒക്കെ ശരിയായി.. മീനുന്റെ അഡ്രസ് ഒന്ന് തരാമോ? പോയി വിളിക്കാം. വരുന്നെങ്കിൽ വരട്ടെ.” ചേച്ചി വഴി പറഞ്ഞു തന്നു പിറ്റേന്ന് രാവിലെ ചേച്ചി പറഞ്ഞ സ്ഥലത്തു ബസിറങ്ങി.. കുറച്ചു മുന്നോട്ട് പോയപ്പോൾ ഇടത്തോട്ടൊരു ചെമ്മൺ പാത.. അതിലെ കുറച്ചു മുന്നോട്ട് നടന്നു.. തെങ്ങിൻ തോപ്പിലൂടെ നടന്നു ആ പഴയ വീടിന്റെ മുന്നിലെത്തി. കതക് അടച്ചിരുന്നു. “ഇവിടെ ആരുമില്ലേ?” “ആരാ?” പിറകിൽ നിന്നൊരു ശബ്ദം. അവൻ തിരിഞ്ഞു. അവന്റെ കണ്ണ് ആ മുഖത്തുടക്കി.. ഒരു കാലത്തു തന്റെ എല്ലാമായിരുന്ന ആ സുന്ദരി. ഇപ്പൊ കറുത്ത്, മെലിഞ്ഞു.. മുടിയൊക്കെ അലസമായി പാറി നടക്കുന്നു.. ഒക്കത്തു ഒരു കുഞ്ഞുമായി അവൾ പറമ്പിൽ നിന്ന് ഒരോലയും വലിച്ചു കൊണ്ട് മുറ്റത്തേക്ക് വന്നു. “ഉണ്ണീ…” അവളുടെ കയ്യിൽ നിന്ന് ഓല താഴെ വീണു..

ചിരിച്ചു കൊണ്ട് എന്തോ ചോദിക്കാൻ വന്ന അവളുടെ മുഖം പെട്ടന്ന് കറുത്തു.. “എന്തിനാ ഇങ്ങോട്ട് വന്നത്? വേഗം പൊക്കോ?” “മീനു ഞാൻ…” അവന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. “എനിക്കൊന്നും കേൾക്കണ്ട, ദയവു ചെയ്തോന്ന് പോയി തരുമോ. എന്റെ ജീവിതം ഇല്ലാതാക്കരുത്…” അവൾ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു. അവന് പിന്നെ അവിടെ നിൽക്കാൻ തോന്നിയയില്ല, തിരിച്ചു നടന്നു.. “ആരായിരുന്നെടീ അത്? പിറകിൽ നിന്നൊരു ശബ്ദം. അവളുടെ അമ്മായിയമ്മ ആണ്. ആ ഇപ്പൊ ആളുകൾ വീട്ടിൽ വരെ അന്വേഷിച്ചു വന്നു തുടങ്ങി…” അവരുടെ പുച്ഛം നിറഞ്ഞ സംസാരം അവൻ കേട്ടു. വീട്ടിൽ എത്തിയിട്ടും അവന് ഇന്നത്തെ സംഭവം മനസ്സിൽ നിന്ന് മാറിയില്ല. “മീനുവിനെ വിളിച്ചോ മോനെ? അവള് വരുമോ?” “ആ വരാമെന്നു പറഞ്ഞു.” അവൻ അത് പറഞ്ഞ് ഒഴിഞ്ഞു മാറി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സമയം രാത്രി എട്ട് മണി ആയിക്കാണും.. ചേച്ചി ഓടിക്കിതച്ചു വീട്ടിലേക്കു വന്നു. “ഉണ്ണീ.. ഒരു ഓട്ടോ വിളിച്ചു തരാമോ? മീനു മോൾ എവിടെയോ വീണു. തല പൊട്ടി ആശുപത്രിയിൽ ആണ്. ഒന്ന് പോകണം.” അവൻ പെട്ടന്ന് തന്നെ പുറത്ത് പോയി, കവലയിൽ നിന്ന് ഓട്ടോ വിളിച്ചു കൊണ്ട് വന്നു. “ഞാനൂടെ വരാം ചേച്ചി, ഈ രാത്രി ചേച്ചി ഒറ്റയ്ക്ക് പോകണ്ട.” അവനും കൂടി കേറി.. ഹോസ്പിറ്റലിൽ ചെല്ലുമ്പോ അമ്മായിയമ്മ കുഞ്ഞിനേയും പിടിച്ചു കൊണ്ട് റൂമിന്റെ വെളിയിൽ നിൽക്കുന്നു. “രഞ്ജിത് എന്തിയെ?” “അവന് ഇന്നൊരു ഓട്ടം കിട്ടി, വണ്ടിയെടുത്തോണ്ട് രാവിലെ പോയതാ.. അവർ മുഖത്ത് നോക്കാതെ പറഞ്ഞു.” “അവൾ എവിടെ?” “സ്റ്റിച് ഉണ്ട്.. അകത്താണ്” “കുറച്ചു കഴിഞ്ഞപ്പോൾ അവളെയും കൊണ്ട് ഒരു നഴ്സ് പുറത്ത് വന്നു.” റൂമിൽ കൊണ്ട് വന്നു കിടത്തി.. ആരെങ്കിലും ഒരാൾ നിന്നാൽ മതി. നഴ്സ് പറഞ്ഞു “ഒരു കാര്യം ചെയ്യ് നിങ്ങൾ നോക്ക്, ഞാൻ വീട്ടിലോട്ട് പോകാം, രഞ്ജിത് വന്നിട്ട് നാളെ ഇങ്ങോട്ട് വരാം. കുഞ്ഞും ഇവിടെ നിൽക്കട്ടെ. എന്താ?” “ശരി, പൊക്കോ ഞങ്ങൾ നോക്കിക്കോളാം…” അവൻ പറഞ്ഞു. അവർ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവിടെ നിന്ന് ഇറങ്ങി. അവൾക്ക് ബോധം തെളിഞ്ഞിട്ടില്ല, കുഞ്ഞും ഉറക്കമാണ്. കുഞ്ഞിനെ അവളുടെ അടുക്കൽ കിടത്തി ചേച്ചി അവനോട് ചോദിച്ചു.. “മോന് ബുദ്ധിമുട്ടായി അല്ലേ?” “ഏയ്‌ എന്ത് ബുദ്ധിമുട്ട്.. അവൻ ചിരിച്ചു. ഞാൻ എന്നാ പോയിട്ട് രാവിലെ വരാം ചേച്ചി.” “ശരി മോൻ പൊക്കോ” അവൻ അവിടെ നിന്നിറങ്ങി. രാവിലെ തന്നെ വീണ്ടും ഹോസ്പിറ്റലിൽ എത്തി, അവൾ കണ്ണ് തുറന്നു.. അവനെ കണ്ടപ്പോ ഒന്ന് പുഞ്ചിരിച്ചു. “ചേച്ചി ഒന്ന് വീട്ടിൽ പോയിട്ട് വാ ഉച്ചക്ക് ഭക്ഷണം എന്തെങ്കിലും വേണ്ടെ ഇവൾക്ക്?” “ശരിയാ ഞാൻ പോയി ചോറ് കൊണ്ട് ഉച്ചയ്ക്ക് വരാം…” അതും പറഞ്ഞു അവർ പോകാൻ ഇറങ്ങി. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി,ആ കണ്ണുകൾ നറഞ്ഞിരുന്നു. കുഞ്ഞു എന്തോ കളിപ്പാട്ടം കൊണ്ട് താഴെ ഇരുന്നു കളിക്കുന്നു.. എന്തൊക്കെയോ അവളോട്‌ ചോദിക്കണം എന്നുണ്ട്, പക്ഷെ എവിടെ തുടങ്ങണം എന്നറിയില്ല. ഒടുവിൽ അവൾ മൗനം ഭഞ്ജിച്ചു.. “എന്നോട് ഇപ്പോഴും വെറുപ്പുണ്ടോ?” അവൻ അവളുടെ മുഖത്തേക്ക് നോക്കി.. “എന്തിനാ?” “ഒരിയ്ക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ഉണ്ണിയോട് ചെയ്തത്. വല്യ സൗഭാഗ്യത്തിൽ കഴിയണം എന്നുള്ള എന്റെ അതിമോഹം ആണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്. അത് കൊണ്ടാണ് പണക്കാരൻ എന്ന് കേട്ടപ്പോൾ ഉണ്ണിയെ മറന്ന് ഈ കല്യാണത്തിന് സമ്മതിച്ചത്.. പക്ഷെ എല്ലാം പൊള്ളായിരുന്നുവെന്ന് മനസ്സിലാക്കാൻ വൈകി.രഞ്ജിത്ത് ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്ന അന്ന് മുതൽ തുടങ്ങി എന്റെ കഷ്ടകാലം. കുടിച് കുടിച് എന്റെ സ്വർണം തീർത്തു, വീടിന്റെ ആധാരം വരെ പണയം വച്ചു കുടിച്ചു.. എന്നോടൊന്നു സംസാരിച്ചിട്ട് തന്നെ മാസങ്ങളായി. രാത്രിയിൽ വരും കുടിച്ചു ലക്ക് കേട്ട്.. അയാളുടെ ആവശ്യം തീർക്കാൻ മാത്രം മതി എന്നെ. മിക്ക ദിവസവും അടിയും ബഹളവും. ഇപ്പൊ എന്നെ സംശയവും തുടങ്ങിയിട്ടുണ്ട്. ഉണ്ണി അന്ന് വീട്ടിൽ വന്ന ദിവസം പൊക്കോളാൻ പറഞ്ഞത് ദേഷ്യം ഉണ്ടായിട്ടല്ല, ആരെങ്കിലും കണ്ടാൽ അന്ന് എനിക്ക് കോളാ.. പേടിച്ചിട്ടാ അന്ന് അങ്ങനെ പറഞ്ഞത്.. പക്ഷെ അത് രഞ്ജിത്തിന്റെ അമ്മ കണ്ടു.. വൈകിട്ട് രഞ്ജിത്ത് വീട്ടിൽ വന്നപ്പോൾ അവർ അത് പോലെ പറഞ്ഞു കൊടുത്തു. അത് പറഞ്ഞ് തമ്മിൽ വഴക്കായി.. എന്റെ തല പിടിച്ചു ഭിത്തിയിൽ ഇടിച്ചു. അതാണ് ഈ മുറിവ്.. അല്ലാതെ ഞാൻ എങ്ങും വീണതല്ല, രക്തം ഒഴുകുന്ന കണ്ട് രംഗം പന്തിയല്ല എന്ന് മനസ്സിലാക്കി രഞ്ജിത്തും അമ്മയും കൂടെ ആണ് എന്നെ ഇവിടെ എത്തിച്ചത്. എന്നിട്ട് രഞ്ജിത്ത് എവിടെയോ പോയി.. ഞാൻ ഒരു കാര്യം പോലും എന്റെ അമ്മയോട് പറഞ്ഞിട്ടില്ല.. എന്റെ വിഷമം പറഞ്ഞ് അവരെക്കൂടി എന്തിനാ വിഷമിപ്പിക്കുന്നത്? ഞാൻ ഇതൊന്നും അനുഭവിച്ചാൽ പോരാ.. അത്രയും കൊടും ചതിയല്ലേ ഉണ്ണിയോട് ചെയ്തത്? മാപ്പ്…” അവൾ പൊട്ടിക്കരഞ്ഞു.. “കരയാതെ, കഴിഞ്ഞത് കഴിഞ്ഞു.. കുറെയൊക്കെ ക്ഷമിച്ചു കുഞ്ഞിനെ വളർത്തണം.. അവളുടെ ഭാവി നോക്കണ്ടേ?” “ഉം അവൾ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്…” അവൾ വിതുമ്പി.. പെട്ടന്ന് കണ്ണ് തുടച്ചു അവൾ വിളിച്ചു.. “ഉണ്ണി…’ “ആ എന്താ?” “ചിലപ്പോൾ രഞ്ജിത്ത് ഇപ്പൊ വരും.. ഉണ്ണി പൊക്കോ.. കണ്ടാൽ ചിലപ്പോൾ…” അവളുടെ സ്വരം താണു. “എങ്കിൽ ഞാൻ ഇറങ്ങുന്നു, പിന്നെ അന്ന് ഞാൻ വന്നത് എന്റെ കല്യാണം പറയാൻ ആണ്. വരാൻ കഴിയുമെങ്കിൽ വരുക.” അവൾ ചെറുതായി ചിരിച്ചു, “വരാൻ ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല, എല്ലാ ആശംസകളും നേരുന്നു…” അവൻ അവിടെ നിന്ന് ഇറങ്ങിയത് അഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ഭാരം ഇറക്കി വച്ചിട്ടായിരുന്നു. ഇനി പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആയി പുതിയൊരു ജീവിതത്തിലേക്ക്… (The End)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular