Connect with us

Love

അഭിരാമി…

Published

on

രചന : സന്തോഷ് അപ്പുക്കുട്ടൻ

“അഭിരാമിയുടെ കവിൾ അനന്തുവിന്റെ ചുണ്ടിൽ ചേർത്തതും അവളുടെ മൊബൈലിന്റെ കാമറ ഫ്ലാഷ് ചെയ്തതും ഓരേ നിമിഷമായിരുന്നു ” അപ്രതീക്ഷിതമായ അവളുടെ പ്രവൃത്തി കണ്ട അനന്തു പേടിയോടെ, ആ പഴക്കം ചെന്ന ഹാൾ eപാലെയുള്ള മുറിയിൽ നിന്ന് പിന്നിലേക്ക് മാറി ചുറ്റും നോക്കി. കുറച്ചു ദൂരെ ക്ഷേത്രത്തിന്റെ നടയിലിരുന്നു പ്രാർത്ഥന ചൊല്ലുന്ന വാര്യർ അമ്മാവൻ മാത്രമേയുള്ളു. മഴ വീണ് നനഞ്ഞ മണ്ണിൽ പനമ്പട്ടകൾ ചിതറി കിടക്കുന്നുണ്ട്- ഒരു കൊമ്പൻ തുമ്പികൈയാൽ നനഞ്ഞ മണ്ണെടുത്ത്, തന്റെ തലയ്ക്കു ചുറ്റും വാരി വിതറുന്നുണ്ട്. പ്രതാപം കെട്ടടങ്ങിയ ആനക്കൊട്ടിലിനരികിലെ, പഴക്കം ചെന്ന ഒരു മുറിയിലായിരുന്നു അവർ. വെൺചാമരങ്ങളും, ആലവട്ടങ്ങളും, നെറ്റിപ്പട്ടവുമെക്കെ സൂക്ഷിച്ചിട്ടുള്ള ആ മുറിയിൽ പഴമയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. തൊടിയിൽ,മഴതുള്ളി വീണ് വിറയ്ക്കുന്ന നന്ത്യാർവട്ട പൂക്കളെ പോലെ വിറച്ചിരുന്ന അനന്തു ഉരുളൻ തൂണിൽ ചാരിനിന്നു. ആരെങ്കിലും കണ്ട് ഇല്ലത്ത് പറഞ്ഞു കൊടുത്താൽ പിന്നെ ഈ ഭൂമിക്കു മുകളിൽ താനുണ്ടാവില്ല. എത്രയെത്ര സത്യം ബോധ്യപ്പെടുത്തിയാലും, ഒടുവിൽ വാദി പ്രതിയാകും! ഇന്നേവരെ സംഭവിച്ചിട്ടുള്ളത് അങ്ങിനെയൊക്കെ തന്നെയാണ്. “പൂമന ഇല്ലത്തെ അഭിരാമി, അവരുടെ ആനയുടെ പാപ്പാനായ അനന്തുവിനെ പ്രേമിക്കുന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ” ഇവിടെ നടന്നതെന്തെന്നു പറഞ്ഞാൽ നാട്ടുക്കാർ പ്രതികരിക്കുന്നതിങ്ങനെയാകും! ” അവനു നട്ടപ്രാന്താ-അവന് നെല്ലിക്കാത്തളം വെക്കേണ്ട സമയമായീന്നാ തോന്ന്ണേ ” പൊടുന്നനെ, താൻ വീണ്ടും അകത്തേക്ക് വലിച്ചിഴക്കപ്പെട്ടതവനറിഞ്ഞു. തന്റെ നെഞ്ചിൽ മുഖമർത്തിയ അഭിരാമിയെ അവൻ വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് വിഫലമായിരുന്നു. “അഭീ ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ?” കരച്ചിൽ പോലെയുള്ള അവന്റെ ശബ്ദം കേട്ട് കണ്ണീരോടെ നോക്കി അവൾ. ” അനന്തുവിന് മാത്രം ജീവിച്ചാൽ മതിയോ? ഈ അഭിരാമിക്കും ജീവിക്കേണ്ടേ? നിന്നെ കിട്ടിയില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിക്കും അനന്തു ” അഭിയുടെ കണ്ണീർ തന്റെ നെഞ്ചോരം നനക്കുന്നത് അനന്തു അറിഞ്ഞു. “നിനക്ക് അറിയില്ല കുട്ടീ എന്റെ അവസ്ഥ.ദാരിദ്ര്യമാണ്- മുഴുത്തദാരിദ്ര്യം ” ” അതോണ്ടായിരിക്കും ലേ നിങ്ങൾക്ക് മുപ്പത്തഞ്ച് വയസ്സു -കഴിഞ്ഞാലേ കല്യാണം കഴിക്കാൻ പാടുള്ളൂന്ന് നുണ പറഞ്ഞത്?” അനന്ദു ഞെട്ടലോടെ അഭിരാമിയെ നോക്കി. ” ഞാൻ നല്ലൊരു ജോത്സ്യന്റെ അടുത്ത് പോയി നോക്കിപ്പിച്ചു. നമ്മൾക്ക് തമ്മിൽ ഇപ്പോൾ തന്നെ കല്യാണം കഴിക്കുന്നതിനും കുഴപ്പമില്ലാന്നാണ് പറഞ്ഞത്!” ” എന്നെ കൊലക്കു കൊടുക്കരുത്” വിറച്ചുക്കൊണ്ട് അനന്തു അഭിരാമിയെ നോക്കി. “ആനയെ നിലയ്ക്കു നിർത്തുന്നവനെന്തിനാണ് ഈ പാവം പെണ്ണിനെ പേടി?” കണ്ണീരൊഴുകുന്ന അനന്തുവിന്റെ കവിൾത്തടം മെല്ലെ തുടച്ചു അഭിരാമി. ” അനന്തു ആന പാപ്പാൻ ആകുന്നതിനു മുൻപുള്ള ഇഷ്ടമല്ലേ എനിക്ക്? ആന പാപ്പാനായിന്ന് വെച്ച് ആ ഇഷ്ടം എനിക്കങ്ങ് ട് മറക്കാൻ പറ്റോ?” അഭിരാമി അവന്റെ നെഞ്ചിൽ ചാരി ആ കണ്ണുകളിൽ നോക്കി . ” പക്ഷെ എന്നെ ഒഴിവാക്കാൻ മുപ്പത്തഞ്ചിന്റെ കണക്ക് പറഞ്ഞതിൽ വല്ലാത്ത വിഷമം ണ്ട് ട്ടാ!” മുപ്പത്തിയഞ്ചു വയസ്സുവരെ എങ്കിലും ജീവിക്കാനുള്ള കൊതി കൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് അവൻ പറഞ്ഞില്ല, പൂമന ഇല്ലത്തെ പൂമുഖത്ത് സയാമീസ് ഇരട്ടകളെ പോലെ തോന്നിക്കുന്ന രണ്ട് വാളുകളാണ് അവന്റെ മനസ്സിലപ്പോൾ. ” ഞാൻ പറഞ്ഞത് അച്ചട്ടാണ് അഭിരാമി – മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ട് കല്യാണം കഴിക്കുന്നതാണ് എനിക്ക് ഉത്തമം” ” കവടി നിരത്തിയാൽ അങ്ങിനെ പലതും പറയും.പക്ഷെ ഈ മൊബൈലിൽ ഇപ്പോൾ എടുത്ത ചിത്രം ആൾക്കാരെ കാണിച്ചാൽ അവർ അപ്പോൾ തന്നെ കെട്ടിച്ചിരിക്കും നമ്മളെ ” തൃശങ്കു സ്വർഗ്ഗത്തിൽ പെട്ടതു പോലെയായി അനന്തു. പറഞ്ഞാൽ പറഞ്ഞതു -പോലെ ചെയ്യുന്ന കുട്ടി മാലാഖയാണ് ‘ “പൂമന ഇല്ലത്ത് നിന്ന് ഭടൻമാർ വന്ന് കുന്തത്തിൽ കോർക്കുന്നതിലും നല്ലത്, ഈ മാലാഖയുടെ പിന്നാലെ പോകുന്നതാണ് ” അവൻ ആനക്കൊട്ടിലിനടുത്തുള്ള റൂമിലെ, ഹാംഗറിലേക്ക് ഇട്ടിരുന്ന പുതിയ ഷർട്ട് അഴിച്ചു വെച്ചു – ചെറുപഴകുലയെടുത്ത് കുട്ടി ശങ്കരന് കൊടുത്തതിനു ശേഷം മഴ ചാറുന്ന മണ്ണിലേക്കവൻ പതിയെ നടന്നു. കുറച്ചു ദൂരെ കാണുന്ന പൂമന ഇല്ലത്തേക്ക് നോക്കി. ആഢ്യത്തിന്റെയും, ഐശ്വരത്തിന്റെയും പ്രൗഢി വിളിച്ചോതി നിൽക്കുന്ന പടിപ്പുര കെട്ട്. പടിപ്പുരക്കെട്ടിനു മുന്നിൽ, ബാംഗ്ലൂർ നിന്ന് വന്ന അഭിരാമിയുടെ ചങ്ങാതികൾ വട്ടംകൂടി സംസാരിക്കുന്നുണ്ട്.

രണ്ട് ദിവസം കഴിഞ്ഞാൽ ഇല്ലംവക ദേവി ക്ഷേത്രത്തിലെ ഉത്സവമാണ്! അതിന് പങ്കെടുക്കാനാണ് അഭിരാമിയുടെ, മെഡിക്കൽ സ്റ്റുഡന്റ്സ് ആയ ചങ്ങാതികൾ എത്തിയിരിക്കുന്നത്. നടന്നു ദേവി ക്ഷേത്രത്തിന്റെ മുന്നിലെത്തിയത് അവനറിഞ്ഞില്ല. പോക്കറ്റിൽ തടഞ്ഞ ഒറ്റരൂപ നാണയം, അടുത്തുള്ള ദേവീക്ഷേത്രത്തിന്റെ ഭണ്ഡാരത്തിലിട്ടു. അവൻ കണ്ണടച്ചു നിന്നു പ്രാർത്ഥിച്ചു. ചെറിയ ചാറ്റൽ മഴ അവനു മേൽ വീണുക്കൊണ്ടിരുന്നു. പ്രാർത്ഥന കഴിഞ്ഞ് അനന്തു വീണ്ടും,ആനയുടെ അരികിലേക്ക് നടന്നു. നനഞ്ഞ മണ്ണ്, തുമ്പികൈയ്യിൽ വാരി തലയ്ക്കു മുകളിൽ വൃത്തം വരയ്ക്കുന്ന കുട്ടിശങ്കരനെ നോക്കിയൊന്നു പുഞ്ചിരിച്ചു. ” നിന്നെയും കൊണ്ടു നടക്കുമ്പോൾ ഇത്രയും പേടിയില്ലായിരുന്നു കുട്ടിശങ്കരാ ” അവൻ കൈയ്യെത്തിച്ച് കുട്ടിശങ്കരന്റെ മസ്തകത്തിൽ തലോടി. കുട്ടിശങ്കരന്റെ കണ്ണ് എന്തിനോ നിറയുന്നത് അനന്തു കണ്ടു. അനന്തു, അഭിരാമിയെ നോക്കി. അകലെയുള്ള റൂമിൽ, തന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുകയായിരുന്നു അവൾ. ഉദയസൂര്യന്റെ ചാഞ്ഞു വീണ പ്രകാശത്തിൽ അവളുടെ മൂക്കുത്തി പ്രണയം പോലെ തിളങ്ങുന്നുണ്ടായിരുന്നു. കുട്ടിക്കാലം തൊട്ടേ ഒപ്പം കൂടിയവൾ! മഴ പെയ്താൽ എത്ര പേരുടെ കുടയുണ്ടായാലും, തന്റെ കുടയിൽ മാത്രം കയറി നിൽക്കുന്നവൾ! അതിനു വേണ്ടി അവളുടെ നല്ലകുടകളുടെ കമ്പികൾ എത്രയോ വട്ടം ഒടിച്ചിരിക്കുന്നു. ചെറുപ്പത്തിലെ ഇഷ്ടം ദിനംപ്രതി അവളിൽ വളർന്നു വരുന്നത് ഞെട്ടലോടെയാണ് അറിഞ്ഞത്. ഇല്ലത്തെ കുടികിടപ്പു ക്കാരന്റെ മകന് .ആശിക്കാവുന്നതിലും അപ്പുറമായിരുന്നു അഭിരാമി. അച്ഛനും .കൊച്ചച്ഛൻ മാർക്കുള്ള മക്കളിൽ ഏക പെൺതരി. ഇല്ലത്തെ തമ്പുരാട്ടിക്കുട്ടി! അവൻ പതിയെ അഭിരാമിയുടെ അടുത്ത് വന്നു. “എനിക്ക് പേടിയാവ്ണ് അഭിരാമി ” അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു. ” ഒന്നും പേടിക്കണ്ട അനന്തു. ഞാനില്ലേ കൂടെ – ജീവിക്കുകയാണെങ്കിലും, മരിക്കുകയാണെങ്കിലും നമ്മളൊരുമിച്ച് ” ആ വാക്കിന് ഒരു മാറ്റവും ഇല്ലായെന്ന് അനന്തുവിനറിയാം! വാശിക്കാരിയാണ്.. ” ദേവീക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ പിറ്റേ ദിവസം നമ്മൾ ബാംഗ്ലൂർക്ക് പോകാണ് അനന്തു! ഇതിൽ നിന്ന് പിൻമാറാനാണ് ഉദ്ദേശമെങ്കിൽ എന്റെ മൊബൈലിലുള്ള ഫോട്ടോ പുറത്തുവിടും ഞാൻ ” പറഞ്ഞു തീർന്നതും, നെഞ്ചിലമർന്നിരുന്ന അവളുടെ ചുണ്ട് പിൻവലിച്ചതും ഒരു കരച്ചിൽ അവന്റെ തൊണ്ടയിൽ തങ്ങി നിന്നു. നെഞ്ചിലെ ഒരു ഭാഗത്തെ രോമം മുഴുവൻ പിഴുതുമാറ്റപ്പെട്ടിരിക്കുന്നു.. ” ഇത് സാംപിൾ ആണ്. ഒടക്ക് വെച്ചാൽ ഇതുക്കും മേലെ ” ചിരിയോടെ തലയാട്ടി പറഞ്ഞുകൊണ്ട്, മനയിലേക്കുള്ള ഒതുക്കു കല്ലിറങ്ങി പോകുന്ന അവളെയും നോക്കി അവൻ പുഞ്ചിരിച്ചു. അവൻ നടന്നു ചെന്ന് കുട്ടിശങ്കരന്റെ മേൽ കൈവെച്ചു. “വല്ലതും നടക്കോടാ ?” മറുപടിയായി ചിന്നം വിളിച്ച് കുട്ടി ശങ്കരൻ, ‘തലയാട്ടുമ്പോൾ, അകത്തെ മുറിയിൽ, ആരും കാണാതെ ചിരിയോടെ തലയാട്ടുകയായിരുന്നു രണ്ടാം പാപ്പൻ.ദേവൻ. അഭിരാമിയും, അനന്തുവും പറഞ്ഞതൊക്കെ കേട്ട്, അവരുടെ ചുംബനങ്ങളും കണ്ട്, പീലിക്കാവടികളും, പൂക്കാവടികളും വെച്ച മുറിയിലിരുന്നു മദ്യപിക്കുകയായിരുന്നു ദേവൻ. മനയിൽ നിന്നു കിട്ടുന്ന പാരിതോഷികം ഓർത്ത് അവന്റെ മനസ്സ് കുളിർന്നു .

“ഉത്സവം കഴിഞ്ഞിട്ടല്ലേ അവർ ബാംഗ്ലൂർക്ക് പോകുമെന്ന് പറഞ്ഞത്?” വാസുദേവൻ നമ്പൂതിരി, ദേവനെ രൂക്ഷമായി നോക്കി. “അതിന് ഉത്സവം കഴിഞ്ഞിട്ട് അവനുണ്ടായിട്ട് വേണ്ടേ? വാസുദേവൻ നമ്പൂതിരിയുടെ ചോദ്യം കേട്ട ദേവൻ നടുങ്ങി. ” ഭ്രാന്തെടുത്ത ആനയെ പെട്ടെന്ന് തളയ്ക്കാൻ നിനക്കു കഴിയോ?” വാസുദേവൻ നമ്പൂതിരിയുടെ ചോദ്യത്തിന് ദേവൻപൊടുന്നനെ തലയാട്ടി. ” അപ്പോൾ ചെയ്യേണ്ടതെന്തെന്ന് ഞാൻ പറഞ്ഞു തരാം – അതുപോലെ ചെയ്താൽ മതി” നൂറിന്റെ ഒരു കെട്ട് എടുത്തു ദേവന്റെ കൈയ്യിൽ കൊടുത്തു വാസുദേവൻ. ” ഇത് നമ്മൾ മൂന്നു പേർക്കും മാത്രമേ അറിയൂ – നാലാമതൊരാൾ അറിഞ്ഞാൽ നിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ?” ഭീതിയോടെ തലയാട്ടി ദേവൻ പുറത്തേക്ക് നടന്നു. “ചേട്ടാ ഇത് റിസ്ക്ക് അല്ലേ? ബാംഗ്ലൂരിൽ നിന്ന് വന്ന പെൺക്കുട്ടികളും താലം പിടിക്കുന്നുണ്ടെന്നാണ് കേട്ടത് ?” അച്യുതന്റെ ചോദ്യത്തിന് വാസുദേവൻ പുഞ്ചിരിച്ചു. ” ഈ റിസ്ക്ക് എടുത്തില്ലെങ്കിൽ ഇതിനു പിന്നിൽ നമ്മളാണെന്നു അഭിരാമിക്കറിയും. ഇതാവുമ്പോൾ കുറ്റം ആനയ്ക്കല്ലേ?” അച്യുതൻ ഒന്നും സംസാരിക്കാതെ ചേട്ടനെ നോക്കി നിന്നു. “പിന്നെ അഭിരാമിയുടെ കൂട്ടുക്കാരികൾ? താലം പിടിക്കേണ്ട കൊതി കൊണ്ടല്ലല്ലോ ഇങ്ങോട്ടേയ്ക്ക് വന്നത്? ഈ ചതിക്ക് കൂട്ടുനിൽക്കാനല്ലേ? അപ്പോൾ അവരെ ഓർത്ത് നമ്മളെന്തിന് വിഷമിക്കണം അനിയാ ?” അതും പറഞ്ഞ് തന്റെ തോൾമുണ്ട് എടുത്ത് വീശുമ്പോൾ, അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി. ദേവീക്ഷേത്രത്തിലെ ഉത്സവദിനത്തിൽ, പൂമന ഇല്ലത്തിന്റെ ബന്ധുമിത്രാദികൾ മിക്കവരും ഒത്തുകൂടിയിരുന്നു. ഒരു വർഷത്തിനു ശേഷം കണ്ടതിന്റെ അഹ്ളാദത്തിൽ അവർ മുഴുകുമ്പോൾ, അഭിരാമി മാത്രം സന്തോഷിക്കാനാവാതെ നിന്നു. അനന്തുവിനെ കണ്ടിട്ട് രണ്ടു ദിവസമായി! ഇല്ലത്ത് എന്തോ ഗൂഢമായ പദ്ധതികൾ ഒരുങ്ങുന്നതു പോലെ അവൾക്കു തോന്നി. അതുകൊണ്ടായിരിക്കുമല്ലോ തന്നോട് താലം എടുക്കാതെ വയ്യാത്ത മുത്തച്ഛനെ നോക്കിയിരിക്കാൻ പറഞ്ഞത്? അവൾ വ്യാകുലമായ ചിന്തയോടെ,താലമെടുക്കാൻ ഒരുങ്ങുന്ന കൂട്ടുക്കാരികളെ നോക്കി: പഞ്ചവാദ്യങ്ങൾ മുഴങ്ങുന്നത് അവൾ കാതോർത്തിരുന്നു. വെളിച്ചമണഞ്ഞ്,നേരിയ ഇരുട്ട് വ്യാപിച്ചപ്പോൾ, താലമെടുക്കേണ്ടേ പെൺകുട്ടികൾ ഓരോന്നായി മനയിൽ നിന്നിറങ്ങി. അഭിരാമിയോട് യാത്ര പറഞ്ഞ് കൂട്ടുക്കാരികളും അമ്പലത്തിലേക്ക് പോയപ്പോൾ, അഭിരാമി നിരാശയോടെ കുഴമ്പും, തൈലവും മണക്കുന്ന മുത്തച്ഛന്റെ മുറിയിലേക്ക് നടന്നു. നെറ്റിപട്ടം കെട്ടിയ കുട്ടിശങ്കരനു മുന്നിലായി താലമെടുത്ത പെണ്ണുങ്ങൾ നിരന്നു നിന്നു. ഇരുട്ടിൽ തെളിഞ്ഞ താലത്തിലെ ദീപങ്ങൾ, താലമെടുത്തവരെ മനോഹരികളാക്കി. പഞ്ചവാദ്യങ്ങൾക്കനുസരിച്ച് കുട്ടിശങ്കരന്റെ വലിയ ചെവികൾ ആടിക്കൊണ്ടിരുന്നു. ആനയുടെ കൊമ്പിൽ പിടിച്ചു നിന്നിരുന്ന അനന്തു, താലമെടുത്തവരിൽ, അഭിരാമിയെ തിരഞ്ഞു. ആ കൂട്ടത്തിൽ അഭിരാമിയില്ലെന്നു കണ്ട് ചുറ്റും നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന വാസുദേവൻ നമ്പൂതിരിയെ കണ്ടപ്പോൾ, അവന്റെ മനസ്സിൽ സംശയത്തിന്റെ കതിനകൾ പൊട്ടി. അവൻ മുറുക്കെ കുട്ടിശങ്കരന്റെ കൊമ്പിൽ പിടിച്ചു. കുട്ടിശങ്കരന്റെ തുമ്പിക്കൈ അനന്തുവിന്റെ ശിരസ്സിൽ തഴുകി. പൊടുന്നന്നെ ഒരു ചിന്നം വിളിയോടെ കുട്ടിശങ്കരന്റെ തുമ്പിക്കൈ പിന്നോട്ടു പോകുകയും, തുമ്പികൈയ്യിൽ ചുറ്റിവരിഞ്ഞ ഒരാളെ മുന്നോട്ട് എറിയുകയും ചെയ്തു. കൈയ്യിൽ എരിയുന്ന സിഗററ്റുമായി ആൾക്കൂട്ടത്തിൽ ചെന്നു വീണത് ദേവനാണെന്ന് മനസ്സിലായ അനന്തു ഞെട്ടി. വീണുകിടക്കുന്ന ദേവന്റെ നേർക്ക് ചിന്നം വിളിച്ചു നടക്കുന്ന കുട്ടിശങ്കരനെ കണ്ടപ്പോൾ, താലമെടുത്തവർ ചിതറിയോടി! മുന്നിൽ മലർന്ന് – വീണ് കിടക്കുന്ന പെൺക്കുട്ടിയെ കണ്ടപ്പോൾ ,അനന്തുവിന്റെ ശ്വാസം നിലച്ചു. അഭിരാമി. മനയിൽ നിന്ന് ഓടികിതച്ചെത്തിയ അവൾ, ദീപം തെളിയിക്കാത്ത താലം മാറോട് ചേർത്ത് പിടിച്ചിരുന്നു. ഭ്രാന്ത് പിടിച്ച കുട്ടിശങ്കരന്റെ കാൽ ഒരു നിമിഷം, അഭിരാമിക്കു മുകളിൽ ഉയർന്നു നിന്നു. “മോളേ ” വാസുദേവൻ നമ്പൂതിരി ഒരു അലർച്ചയോടെ കുഴഞ്ഞുവീണു. അഭിരാമിയുടെ കണ്ണുകൾ തന്റെ നേർക്കാണെന്ന് കണ്ട അനന്തു ഒരു കരച്ചിലോടെ ഓടി അവൾക്കു മീതെ വീണു.. അവൾ അവനെ മുറുകെ കെട്ടിപിടിച്ചു. ശ്വാസം പിടിച്ചു നോക്കി നിന്നവർ, സങ്കടം കൊണ്ട് കണ്ണടച്ച നിമിഷം, മൊബൈലിൽ വീഡിയോ എടുക്കുന്നവർ! കരയുന്നവർ! കണ്ണടച്ച് പ്രാർത്ഥിക്കുന്നവർ! ഉദ്വേഗത്തിന്റെ മുൾമുന നിറഞ്ഞ രണ്ട് നിമിഷങ്ങൾക്കു ശേഷം,താഴ്ന്നു കൊണ്ടിരുന്ന കുട്ടിശങ്കരന്റെ കാൽ ഒരു നിമിഷം നിശ്ചലമായി. ആശ്വാസമുതിർത്തു കൊണ്ട് ജനങ്ങൾ ചുറ്റും കൂടിയപ്പോഴും, അവർ എല്ലാം മറന്ന് പരസ്പരം പുണർന്നു കിടക്കുകയായിരുന്നു. ജീവിതത്തിലാണോ, മരണത്തിലാണോ എന്നറിയാതെ ! ഒരടി പിന്നോട്ട് മാറിയ കുട്ടിശങ്കരൻ, തുമ്പിക്കൈ കൊണ്ട് അനന്തുവിനെ തഴുകി കൊണ്ടിരുന്നു. ആ ചെറിയ കണ്ണുകളിൽ നിന്ന് സ്നേഹത്തിന്റെ,നീർ ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു. ശുഭം.

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇപ്പോൾ തന്നെ ഇവിടെ ക്ലിക്ക് ചെയ്യൂ…

https://www.instagram.com/valappottukal

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular