Connect with us

Love

ഒരൽപ്പം ഡിസ്റ്റൻസ് ഇട്ടു നിൽക്ക് പെണ്ണെ, പലരുമായും ഇടപെട്ടിട്ട് വരുന്നതാ…

Published

on

രചന: Dp’s Writings

കാളിങ് ബെല്ലിൽ അല്പം ടെൻഷനോടെയാണ് അമർത്തിയത്…നിറഞ്ഞ പുഞ്ചിരിയോടെ ഡോർ തുറന്നവൾ.. എന്റെ പാതി… ചുറ്റികെട്ടിയ മുടിയിൽ നിന്ന് അപ്പോഴും തോളിലേക്ക് ജലം ഇറ്റു വീണിരുന്നു.. നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി.. സീമന്തരേഖ നീളത്തിൽ ചുവപ്പിച്ചത് കാൺകെ ഉള്ളിൽ ഒരു പതർച്ച ഉണ്ടായിരുന്നു… ഇനിയുള്ള രണ്ട് ദിവസങ്ങളിൽ നെറുകയിൽ പടർന്ന അവളുടെ സിന്ദൂരത്തിനോടാണ് ഏറെ പ്രിയമെന്നു അറിയാവുന്നത് കൊണ്ടുള്ള തയ്യാറെടുപ്പായിരുന്നു അത്.. അലക്ഷ്യമായി ഒന്ന് നോക്കി ഞാൻ പിൻവാങ്ങി… ഡോർ തുറന്ന സെക്കന്റ്‌കൾക്കുള്ളിൽ തന്നെ അവളെന്റെ മുഖത്തെ വേദന കണ്ടിരുന്നു.. അതിശയം ഒന്നും തോന്നിയില്ല.. അവളെന്നും അങ്ങനെ ആണല്ലോ .. ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാക്കി അകത്തേക്ക് കയറിയിട്ടും പരിഭവത്തോടെ ചുറ്റിപ്പറ്റി തന്നെ നിന്നു… കുളി കഴിഞ്ഞു വന്നിട്ടും ഞാൻ അകലം പാലിച്ചു നിന്നപ്പോൾ അവളുടെ ചെമ്പൻ മിഴികൾ പെയ്യാൻ തുടങ്ങിയിരുന്നു …. അതാവട്ടെ എന്റെ ഉള്ള് പൊള്ളിച്ചുകൊണ്ടും ഇരുന്നു… “ചക്കീ…. !” നീട്ടിയുള്ള ഒരൊറ്റ വിളിയിൽ ഓടി വന്നു മാറിൽ ചേർന്നു…തള്ളി മാറ്റാൻ കഴിഞ്ഞില്ല.. ഉള്ളം ഒന്ന് ശാന്തമായപ്പോഴാകും പഴയ തോണ്ടൽ തുടങ്ങി… “അടങ്ങി കിടക്കെടി..” “ഉംഹും.. കാര്യം പറ…” “എന്ത് കാര്യം ….?” “ഇന്നത്തെ ടെൻഷന്റെ…” “എന്ത് ടെൻഷൻ..? ഒന്നും ഇല്ല…!” “ഉംഹും.. എന്തോ ഉണ്ട്…” “നിനക്ക് വട്ടാണോടി….?” “ഉം.. ചെറുതായിട്ട്… കാര്യം പറ…” “ഒരൽപ്പം ഡിസ്റ്റൻസ് ഇട്ടു നിൽക്ക് പെണ്ണെ… പലരുമായും ഇടപെട്ടിട്ട് വരുന്നതാ… കുളിച്ചാലും കൊറോണ ഒന്നും അത്ര പെട്ടന്ന് പോവൂല….” “സാരമില്ല വന്നോട്ടെ…” ചിണുങ്ങിക്കൊണ്ട് അവൾ മാറിലേക്ക് ചുരുണ്ടു കൂടി.. “മക്കളോ..?” എന്റെ ആ ഒരൊറ്റ ചോദ്യത്തിൽ അവൾ ഞെട്ടി പിൻവലിഞ്ഞു.. പിന്നെ വീണ്ടും നെഞ്ചോട് ചേർന്നു… “അങ്ങനെ ഒന്നും വരൂല…” “കാര്യമായിട്ട് പറഞ്ഞതാണ് പെണ്ണെ .. ഇന്ന് പോസിറ്റീവ് ആയ ഒരുത്തനുമായി ഞാനും സമ്പർക്കം പുലർത്തിയിരുന്നു. നീ ഒന്ന് അകന്നു നിൽക്ക്…അത് കേട്ടപ്പോൾ മുതൽ ഒരു പേടി..” “അതാണോ ടെൻഷന്റെ കാരണം..” “മ്മ്…” അവൾ പെട്ടന്ന് നിശബ്ദയായി.. അങ്ങനെ ഒരവസ്ഥ ഇതുവരെ ആലോചിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും കടന്നു വരാം എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു..ഒരു മുൻകരുതൽ പോലെ ഞാനും ഒഴിഞ്ഞു നിന്നു.. ഇടയ്ക്കിടെയുള്ള നോട്ടത്തിലെ പരിഭവം നോവിച്ചെങ്കിലും ഞാൻ അതിനെ അവഗണിച്ചു വിട്ടു… ആഘോഷപൂർണായ വീക്കെൻഡ് അല്പം ശോകത്തിൽ ഇഴഞ്ഞു നീങ്ങി.. രണ്ട് ദിവസം കഴിഞ്ഞതോടെ ശരീരവേദനയും അസ്വസ്ഥതകളും തുടങ്ങി. കിടപ്പ് ഹാളിലേക്ക് മാറ്റി…ഒന്നും ഉണ്ടാവില്ല.. ചെറിയ ജലദോഷം ആവാം.. എങ്കിലും ഉള്ളിലെ പേടി മൂലം അകൽച്ച അത്യാവശ്യം ആയിരുന്നു. ആദ്യമായിട്ടാണ് ഒരേ വീട്ടിൽ രണ്ട് മുറികളിൽ …. പിണങ്ങിയാൽ പോലും കാലും കൈയ്യും എന്റെ ദേഹത്ത് വെയ്ക്കാതെ പെണ്ണ് ഉറങ്ങില്ല.. എനിക്കും ഉറങ്ങാൻ കഴിയില്ല .ശരീരം മുഴുവൻ വരിഞ്ഞു മുറുക്കിയ വേദനയും അസ്വസ്ഥതയും…. പക്ഷെ മരുന്നിന്റെ ഡോസ് മൂലം ആവാം തളർന്നു കിടന്നു..അവളെടുത്തുണ്ടെങ്കിൽ കാലും കൈയ്യും തലയും ഒക്കെ മസ്സാജ് ചെയ്തു അരികിൽ ഇരുന്നേനെ.. പറഞ്ഞാൽ ഓടി വന്നരികിൽ ഇരിക്കും.. സാധാരണ ദിവസങ്ങളിൽ ഡിമാൻഡ് കാണിച്ചാലും വയ്യെന്ന് കണ്ടാൽ പറയാതെ തന്നെ പെണ്ണ് കൂട്ടിരിക്കും..

നിദ്ര മടിച്ചു നിൽക്കുമ്പോഴൊക്കെ അവളുടെ വിരൽ സ്പർശം ഒന്ന് കൊണ്ട് മാത്രം രാത്രികൾ സുന്ദരമാകും… ഒടുവിൽ “എന്റെ വിരലുകൾ തേഞ്ഞുപോയി” എന്നൊരു പരാതി ഉയർത്തിയാലും പല്ല് മുഴുവൻ കാട്ടിയുള്ള എന്റെ ചിരിയിൽ കുറുമ്പൊടെ പള്ളയ്ക്ക് കുത്തി അവൾ എഴുന്നേറ്റു പോകും… ഇടയ്ക്കിടെ കാൾ ചെയ്യുമ്പോൾ എല്ലാം ഉറങ്ങാൻ കഴിയാതെ കിടക്കുന്ന ഓരോ നിമിഷവും നിന്റെ കരങ്ങളിലെ മാന്ത്രികത തിരിച്ചറിയുന്നെന്ന് പറയാൻ തോന്നി… “സാധാരണ പനി അല്ലേ.. അഞ്ചു ദിവസം മതിയല്ലോ” എന്നൊരു ആശ്വാസം അവളുടെ മുഖത്തുണ്ടായിരുന്നു.. അത് കാണുമ്പോൾ ഒക്കെ ഒരു ഭയം ഉള്ളിൽ നിറഞ്ഞു.. അങ്ങനെ അല്ലെന്ന് പറയാൻ മടിച്ചു… എനിക്ക് വന്നാലും അവൾക്കും മക്കൾക്കും വരരുത് ആത്മാർത്ഥമായി ആഗ്രഹിച്ചു.. മെല്ലെ അവസ്ഥകൾ മാറിമറയുമ്പോൾ അവളോട് പറയാൻ മടിച്ചു.. ലക്ഷണം അതാണെന്ന് പറയുമ്പോൾ അംഗീകരിക്കാനുള്ള മടിയോടെ അവൾ തർക്കിച്ചു.. എന്റെ മനസ്സിന്റെ ആണ് പോലും.. ശരിയാണ്… ചെറിയ കാര്യങ്ങളിൽ വരെ അനാവശ്യ ചിന്തകളിൽ ഞാൻ കുരുങ്ങി കിടക്കും.. അത് തന്നെ എന്ന് ഫോണിൽ വിളിച്ചു ഉറപ്പിച്ചു പറഞ്ഞവരോട് ഒക്കെ അവൾ പൊട്ടിത്തെറിച്ചു… “ഇല്ലാത്തോർക്ക് അസുഖം ഉണ്ടാക്കുന്ന ജോലി കൂടി ഏറ്റെടുത്തേക്കുവ നിങ്ങടെ ആൾക്കാര്.. ” ഈർഷ്യയോടെ പിന്തിരിയുമ്പോൾ അവളുടെ ഉള്ളിൽ മുൻപ് കേട്ടതും കണ്ടതുമായ വാർത്തകൾ സ്ഥാനം പിടിച്ചു ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടാകും.. ഭ്രാന്തമായ ആ അവസ്ഥയിൽ അവളെത്ര തകരുന്നുവോ അതിലേറെ ഞാനും തകർന്നുകൊണ്ടിരുന്നു.. ഉള്ളിൽ ഭീതി നിറഞ്ഞു.. ഇടയ്ക്കിടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി… അടുത്ത നിമിഷങ്ങളിൽ എപ്പോഴെങ്കിലും എന്റെ പ്രാണൻ പറിഞ്ഞു പോകുമെന്ന ചിന്തയ്ക്ക് മുകളിൽ അവളുടെ കണ്ണുനീർ സ്ഥാനം പിടിച്ചു… ഉള്ളം ശാന്തമാക്കാൻ ശ്രമിച്ചു മെല്ലെ ശ്വാസമെടുത്തു ബലപ്പെടുത്തി… പോസിറ്റീവ് എന്ന് ഉള്ളിൽ ഉറപ്പിച്ചത് കൊണ്ട്, റിസൾട്ട് വേദനയോടെ അംഗീകരിച്ചെങ്കിലും എന്നെ ഞെട്ടിച്ചിരുന്നില്ല… പക്ഷെ അവളതറിഞ്ഞതോടെ എന്റെ തളർച്ചയും അകൽച്ചയും അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാകും..ഭ്രാന്ത് പിടിച്ചത് പോലെ ഇടയ്ക്കിടെ പുലമ്പിക്കൊണ്ടിരുന്നിട്ടുണ്ടാകും….എങ്കിലും നിശബ്ദയായി നിന്നു .. നിശബ്ദത മരണത്തിനു സമാനമാണ്.. കറുപ്പിന്റെ തണുപ്പിന്റെ.. കണ്ണുനീർ ഉപ്പിന്റെ.. ഇടുങ്ങിയ ശ്വാസമിടിപ്പിന്റെ… അന്തമില്ലാത്ത സ്വപ്നങ്ങൾക്ക് തിരശീല വീഴ്ത്തിക്കൊണ്ട് മാനസിക സമ്മർദ്ദത്തിന്റെ ഒറ്റയടിപ്പാതയിൽ വിറങ്ങലിച്ചു നിന്നു…. പിൻവിളിയായി.. അടക്കി പിടിക്കാൻ കഴിയാത്ത തേങ്ങലിന്റെ കൂട്ട് പിടിച്ചൊരറ്റത്ത് അവൾ നിൽക്കുന്നത് മങ്ങിയ കണ്ണുകളിൽ തെളിഞ്ഞു നിന്നു… കേട്ടറിവുകളിൽ തിളപ്പിച്ചെടുത്ത് ആവി പൊന്തുന്ന ഇരുണ്ട വെള്ളം തുറിച്ചു നോക്കി.. മനം മടുത്തു മുഖം ചുളിച്ചെങ്കിലും അവളെ പിണക്കാതെ ഇരിക്കാൻ ഒരു നേരം അനുസരിച്ചപ്പോൾ വീണ്ടും മഞ്ഞ കലർന്ന ചുവന്ന ചുവയുള്ള വെള്ളവുമായി എത്തി.. ഒരു പൊട്ടിത്തെറിക്ക് മുൻപിൽ വാശിയോടെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് ഡോർ വലിച്ചടയ്ക്കുമ്പോൾ സങ്കർഷം കൊണ്ടവൾ പൊട്ടിക്കരയുന്നത് കേൾക്കെ.. വയ്യെങ്കിലും ആ ഡോറിനോട് ചേർന്നിരുന്ന് ചക്കീ എന്ന് നീട്ടി വിളിച്ചു.. മറുപടി ഒന്നും ഇല്ലാതെ അടക്കി പിടിച്ച കരച്ചിൽ തുണ്ടുകൾക്കും നെടുവീർപ്പുകൾക്കും ഇടയ്ക്ക് വേറെ വെള്ളം കൊണ്ട് വരാം എന്ന് അടഞ്ഞു പോയ ശബ്ദത്തിൽ പറഞ്ഞവളുടെ കാലടികൾ അകന്നു പോകുന്നത് കേട്ടു.. രുചി തിരിച്ചറിയാൻ കഴിയാത്ത എന്റെ നാവിന്റെ കയ്പ്പിൽ.. അവൾ നൽകുന്ന ഒരിറ്റ് വെള്ളം പോലും ഇറക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയോടെ ഞാൻ ബെഡിൽ ചുരുണ്ടു കൂടി.. ഇടയ്ക്കിടെ അവൾ ഡോറു തുറന്നെന്നെ നോക്കി നിൽക്കും ..അതറിഞ്ഞാലും ഒന്ന് തലയുയർത്താൻ പോലും കഴിയാത്ത തളർച്ചയിൽ ഞാൻ കണ്ണുകൾ അടച്ചു കിടക്കും … സംസാരിക്കാൻ കഴിയാത്ത പോലെ തൊണ്ടവേദന കൂടി കീഴടക്കിയതോടെ അവളുടെ ചോദ്യങ്ങൾക്ക് പോലും മറുപടി ഇല്ലാതെ കിടന്നു… മരുന്ന് കഴിച്ചിട്ട് പോലും വിട്ട് മാറാത്ത ശരീരവേദനയും തലവേദനയും കൊണ്ട് പുളഞ്ഞു…ആ നിമിഷങ്ങളിലൊക്കെ അടച്ചിട്ട ഡോറിനപ്പുറം അവളും നിന്ന് കരയുന്നുണ്ടായിരുന്നു…

തലയുയർത്തി അരുതെന്ന് പറയാൻ കഴിയാത്ത നൊമ്പരത്തിലായിരുന്നു ഞാനും.. നിദ്രാദേവി കനിയാതെ ഇരിക്കുമ്പോൾ… ഫേസ്ബുക്കും വാട്സ്ആപ്പും മൂവിയും ഒക്കെയായി സമയം തള്ളി നീക്കി.. എന്റെ നിദ്രയുടെ ദേവത പോലും എന്റെ പെണ്ണായിരുന്നു.. അവളുടെ ഉറക്കത്തിൽ പോലും നെറ്റിയിലൂടെയും മുടിയിഴകളിലൂടെയും ഒഴുകുന്ന അവളുടെ വിരലുകൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.. പലപ്പോഴും…. ഇടയ്ക്കിടെ ഡോർ തുറന്നു കൊണ്ട് അവളുടെ ശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് പടരും..അവളുടെ കണ്ണുകളിലെ തിളക്കം എന്നിലേക്കും പകരും… പരസ്പരം പിടിച്ചു നിൽക്കാനുള്ള കരുത്തായിരുന്നു അവയെല്ലാം… വാടിയ പൂവിൽ ഈറൻ കണങ്ങൾ വീണത് പോലെ പിടഞ്ഞു പരസ്പരം നോക്കി നിന്ന് പോകും… അൽപനേരം കൂടി നോക്കി നിന്നാൽ മിഴികളിൽ പൊടിഞ്ഞ നീർ കണങ്ങൾ ഉരുണ്ട് കൂടി പുറത്തേക്ക് ചാടുമോ എന്ന് ഭയന്ന് കൊണ്ട് നീ പോയെ എന്ന് പറയുമ്പോൾ മുഖം ചുളിച്ചുകൊണ്ട് പിന്മാറും.. അത് കാണുമ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും.. കണ്ണുനീരിന്റെ ഉപ്പ് പുരണ്ട പുഞ്ചിരി… പക്ഷെ ഉറക്കത്തിൽ പോലും ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഇടയ്ക്ക് ചെറുതായി ഒന്ന് ദേഷ്യപ്പെട്ടു… സ്നേഹം കൊണ്ടാണെങ്കിലും….ഒന്ന് കണ്ണടച്ച് വരുമ്പോൾ വലിയ ശബ്ദത്തോടെ ഡോർ തുറക്കുന്നത് അരോചകമായിരുന്നു.. അറിയാതെ ദേഷ്യപ്പെട്ടു പോകും… പിന്നെ അനക്കമൊന്നും ഉണ്ടാവില്ല… പരിഭവം പറഞ്ഞോരുപക്ഷേ ആ വാതലിന് അരികിൽ അവൾ ഉണ്ടാകും .. കൃത്യസമയത്ത് ഡോർ മെല്ലെ തുറന്നു ഭക്ഷണം വെച്ചിട്ട് പോകും..അവൾക്കപ്പോൾ കുറിഞ്ഞി പൂച്ചയുടെ കൗശലമായിരുന്നു.. പല വട്ടം നീട്ടി വിളിച്ചു ചക്കീ എന്ന്.. നോക്കിയില്ല.. ഹൃദയം പൊടിഞ്ഞു പോകും പോലെ തോന്നി…. കൈ നീട്ടി പിടിച്ചു പിണക്കം മാറ്റാവുന്നതേയുള്ളൂ… പക്ഷെ ഈ നിമിഷം കണ്മുൻപിൽ ഉണ്ടായിട്ട് പോലും ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയോടെ നിൽക്കേണ്ടി വന്നു… സ്നേഹത്തോടെയും ദേഷ്യത്തോടെയും പല തവണ വിളിച്ചു . മുഖത്ത് നോക്കില്ല..എന്നേക്കാൾ ഏറെ സ്വയം വേദനിച്ചുകൊണ്ടാണ് അവളുടെ ഈ പിണക്കം… ഫോൺ വിളിച്ചാൽ മൈൻഡ് ചെയ്യുകയും ഇല്ല… “മക്കളെ കാണിക്കേടി” എന്ന് മെസ്സേജ് ഇട്ടുകൊണ്ട് കാൾ ചെയ്തപ്പോൾ മക്കളുടെ മുഖം മാത്രം കാണിച്ചവൾ ഒളിച്ചു നിന്നു… മുൻപും അങ്ങനെ തന്നെയാ.. തന്റെ ശബ്ദം ഒന്നുയർന്നാൽ മുഖം തരില്ല പെണ്ണ്.. അന്നത്തെ പോലെ ബലമായി പിടിച്ചു നെഞ്ചോട് ചേർക്കാൻ കഴിയാതെ.. ഇക്കിളിയിട്ടു ചിരിപ്പിക്കാൻ കഴിയാതെ… ഈ നിസ്സഹായാവസ്ഥ ദേഷ്യവും സങ്കടവും കൂട്ടി … “നിനക്ക് മക്കളില്ലേ കൂട്ടിന്.. ഞാനിവിടെ ഒറ്റയ്ക്കല്ലെടി.. ഭ്രാന്ത് പിടിക്കുന്നുണ്ട് പെണ്ണെ..” …… “ഇങ്ങനെ മുന്നിൽ ഇല്ലാതെ വരുമ്പോൾ.. മണ്ണോടു ചേരുമ്പോൾ ഞാൻ എന്നന്നേക്കുമായി ഒറ്റപ്പെടില്ലെടി..” മെസ്സേജ് റീഡ് ആയതും ഡോർ ശക്തിയായി വലിച്ചു തുറക്കുന്ന ശബ്ദം കേട്ടു.. രൗദ്രഭാവത്തിൽ മുന്നിൽ നിന്ന് കിതയ്ക്കുന്നുണ്ട്.. കണ്ണുകൾ പെരുമഴയിൽ കലങ്ങിയ പുഴ പോലെ നിന്നു… സങ്കടം നെഞ്ചിലേറ്റി നിശബ്ദം നിൽക്കുമ്പോൾ ചക്കി എന്നൊരു വിളിയിൽ പൊട്ടി തകർന്നിരുന്നു അവൾ … “എനിക്ക് ഇങ്ങനെ പറ്റില്ല ട്ടോ…” ചിതറിയ വാക്കുകൾ ചേർത്തു വെയ്ക്കുമ്പോൾ ഞാനും അത് തന്നെ ഏറ്റു പറഞ്ഞു.. “എനിക്കും പറ്റില്ല പെണ്ണെ.. പക്ഷെ നിന്നല്ലേ പറ്റൂ.. നാട്ടിൽ ആയിരുന്നെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് ഇട്ടേനെ.. നിനക്ക് ഇങ്ങനെ പോലും കാണാൻ പറ്റില്ലായിരുന്നു.” പാതി തുറന്നിട്ട ഡോറിന് അപ്പുറവും ഇപ്പുറവും അകന്നു നിന്ന് മുഖത്തോട് മുഖം നോക്കി ഇരുന്നു… കണ്ണുകൾ കൊരുക്കുമ്പോൾ ഒക്കെ ഉള്ളം പിടഞ്ഞു മുഖം വെട്ടി തിരിച്ചു… ഉള്ളിലേ നീറ്റിൽ അറിയാതെ ഇരിക്കാനാകും പെണ്ണ് കലപിലാന്ന് ചളി വാരി എറിയാൻ തുടങ്ങി… കൊറോണയെക്കാൾ ഭീകരൻ ഞാൻ ആണെന്ന മട്ടിലായി സംസാരം.. കേട്ടിരിക്കാൻ രസമാണ്.. എന്റെ ഭാഗത്ത്‌ നിന്ന് തിരിച്ചു മറുപടി കിട്ടുമ്പോൾ മുഖം ബലൂൺ പോലെ വീർക്കും.. “ചക്കീ…” “ഉം.. നല്ലോണം നീട്ടി വിളിച്ചോ.. ഇനിയെന്റെ പേര് മറക്കുമ്പോൾ ഇതേപോലെ മുറിയിൽ പൂട്ടിയിടും ഞാൻ…” ചുണ്ട് കോട്ടി പുച്ഛം നിറച്ചവൾ നിൽക്കുമ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു.. “അതിന് ഞാൻ എപ്പോഴാ മറന്നേ..” “ഇല്ലേ.. എടി പോടീ എന്നല്ലാതെ സ്നേഹത്തോടെ ചക്കീന്ന് വിളിക്കണ കേൾക്കണെങ്കി…” “കേൾക്കണെങ്കി…?” “നിങ്ങൾക്ക് മറ്റേ മൂഡ് വരണം.. അതാണല്ലോ വാഗ്ദാനങ്ങളുടെയും പ്രകടനങ്ങളുടെയും നേരം..

പൊടിയുന്ന വിയർപ്പ് ഒട്ടി പിടിച്ചു മാഞ്ഞു പോകുന്നത് പോലെ പറഞ്ഞതും മറന്നു പോടീ പുല്ലെന്ന് പറഞ്ഞു പോകുന്നത് എനിക്കറിയാം…” തമാശ ആണെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരുന്ന പരിഭവം വേദനയുടേത് ആയിരുന്നു…എത്ര രാത്രികളിൽ അവൾ നേടിയെടുത്ത ആഗ്രഹങ്ങൾ പകൽ വെളിച്ചം എത്തും മുൻപേ പൊലിഞ്ഞു പോയിട്ടുണ്ട് . വെറുതെ ചിരിച്ചു കാണിച്ചു.. പല്ല് മുഴുവൻ കാണിച്ചു കൊണ്ട്.. മുഖം അവൾ ചുളിച്ചു പിടിച്ചപ്പോൾ, ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മ നൽകി.. അവളുടെ ഓരോ ഭാവങ്ങളും പിടിച്ചു നിൽക്കാൻ കഴിയാത്ത വിധം വലിച്ചടുപ്പിക്കുമെന്ന് തോന്നിയപ്പോൾ വിസിറ്റിങ് സമയം കഴിഞ്ഞെന്ന് പറഞ്ഞു കൊണ്ട് താൻ ഡോർ അടച്ചു.. ലോക്ക് ചെയ്യാറില്ലായിരുന്നു എങ്കിലും പോസിറ്റീവ് ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ലോക്ക് ചെയ്യേണ്ടി വന്നിരുന്നു .. ബോധം ഇല്ലാത്ത പെണ്ണാണ്.. കേറി ഇങ്ങ് വരും… ഡോർ തുറക്കുമ്പോൾ പാത്രങ്ങൾ ടേബിളിൽ നിരത്തി വെച്ചിട്ട് താൻ അകന്നു മാറും.. ഫുഡ് വെച്ചിട്ടും താളം തുള്ളി നിൽക്കുമ്പോൾ ഇറങ്ങിപ്പോടി എന്ന് ദേഷ്യപ്പെടാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.. ഡോർ ലോക്ക് ചെയ്യാതെ ഇരിക്കുന്ന സമയങ്ങളിൽ ഇടക്കിടെ ഒന്ന് തുറന്നു നോക്കി പോകുന്ന അവളെ കാണുമ്പോൾ നെഞ്ച് പിടയുന്നുണ്ടായിരുന്നു… അതൊഴിവാക്കാൻ ബോധപൂർവം വീണ്ടും ലോക്ക് ചെയ്തു.. ശരീരം പൊടിഞ്ഞു പോകുന്ന വേദനയും ശ്വാസം മുട്ടലും തലവേദനയും ഒറ്റപ്പെടലും ഒക്കെയായി സമയം ഇഴഞ്ഞു നീങ്ങും.. ചുമയ്ക്കുന്ന കേൾക്കുന്ന ഉടനെ ചൂട് വെള്ളം കൊണ്ട് ഓടി വരാൻ തുടങ്ങിയപ്പോൾ, ആവിശ്യം ഉള്ളപ്പോൾ പറഞ്ഞോളാം എന്ന് മുഖം തിരിച്ചു പറയേണ്ടി വന്നു.. റൂമിൽ നിന്നുള്ള തന്റെ ഓരോ ശബ്ദങ്ങൾ കേൾക്കുമ്പോഴും പിടഞ്ഞുകൊണ്ട് അവൾ ആ വാതലിനു മുന്നിലുണ്ടെന്ന് അറിയുമ്പോൾ ഒക്കെ കണ്ണ് നിറഞ്ഞു തൂകിക്കൊണ്ടിരുന്നു.. അവളും ഏങ്ങലിന്റെ ചീളുകൾ അമർത്തുമ്പോൾ അടഞ്ഞ മൂക്കിലൂടെ ശ്വാസം വലിക്കാൻ വിമ്മിഷ്ടപ്പെടുന്നത് തൊട്ടറിഞ്ഞു.. “ചക്കിയെ.. നിന്ന് കരയാതെ പോ പെണ്ണെ… എനിക്കൊന്നും ഇല്ല..” എന്റെ ഓരോ വാക്കിനും മറുപടി കണ്ണുനീർ മാത്രമായിരുന്നു… മെല്ലെ അവളും പനിച്ചൂടിലേക്ക് തള്ളപ്പെടുമ്പോൾ ഞാൻ ആധിയിൽ ആയിരുന്നു… അവളുടെ മാറിൽ ചേർന്നു കിടക്കുന്നത് കൊണ്ട് ആവും മക്കളും പനിച്ചൂടിൽ ചുരുണ്ടു കൂടി.. ഇടയ്ക്കിടെ ഡോറിനു മുന്നിൽ വന്നു അച്ഛാന്ന് വിളിച്ചു വാശി പിടിക്കുമ്പോൾ പിന്നാലെ അവളുടെ ശാസനയും സങ്കടവും കലർന്ന ശബ്ദം അകമ്പടിയായി എത്തിയിരുന്നു.. ഒറ്റപ്പെടല് കൊണ്ടുള്ള സമ്മർദ്ദമാണ് ശരീരം തളർത്തുന്നതെന്ന് തോന്നിപ്പോയി.. പ്രിയപ്പെട്ടവർ ഒരു ചുവരിന് അപ്പുറം ഉണ്ടെങ്കിലും ഒന്ന് ചേർത്തു പിടിക്കാൻ കഴിയാത്ത വേദന തന്നെയാണ് ഭീകരം ..ജയിലിനേക്കാൾ ഭീകരമായ ഒരവസ്ഥ..

മടുപ്പില്ലാതെ വീഡിയോ കാൾ ചെയ്തിരിക്കുമ്പോൾ വീണ്ടും ആ പ്രണയകാലത്തിൽ എത്തപ്പെട്ടത് പോലെ… കാൾ എടുക്കാൻ താമസിച്ചാൽ പഴയത് പോലെ ഉള്ളം ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കാൻ വെമ്പി.. പഴയ പോലെ വീണ്ടും അവൾ എനിക്കായി മാത്രം മൂളി…. കണ്ണുകൾ കൊരുക്കുമ്പോൾ ഒക്കെ ഒരു നാണം ജനിപ്പിക്കാൻ ഞാനും മത്സരിച്ചു… വേദനകൾ… ആകുലതകൾ… എങ്ങോ പോയ്‌ ഒളിച്ചു… ചക്കി എന്ന് നീട്ടി വിളിക്കുമ്പോൾ ഇക്കിളി ഇട്ടത് പോലെ അവൾ പൊട്ടിച്ചിരിച്ചു.. പറയാനായി യാതൊന്നും ഉണ്ടായിരുന്നില്ല..നിശബ്ദതയെ കടന്നൊരു മൂളലിൽ മാത്രമായിരുന്നു ചോദ്യവും ഉത്തരവും.. പണ്ട് അവൾ വാചാലയായി ഒടുവിൽ ഉറക്കം തൂങ്ങുമ്പോൾ മാത്രം താൻ ഫോൺ കട്ട് ചെയ്യുമായിരുന്നു… ഇപ്പോൾ അവളുറങ്ങുമ്പോൾ ആ മുഖം നോക്കി കിടന്നു.. രാത്രികളിൽ ഉറക്കമില്ലാത്തതിന്റെ കറുപ്പ് അവളുടെ കണ്ണിന് ചുറ്റും പടർന്നിരുന്നു… ദിവസങ്ങൾ കൊഴിയാൻ മടിച്ചു നിന്നു… ദൈർഘ്യം കൂടും തോറും ദേഷ്യവും സങ്കടവും തോന്നി.. കൂട്ടിലടച്ച പക്ഷിയെപ്പോലെ ശ്വാസം മുട്ടി തുടങ്ങി.. സംസാരിക്കുമ്പോൾ നെഞ്ചിൽ എന്തോ ഇരിക്കുന്നത് പോലെ… ഒരു വിമ്മിഷ്ടം… ഏത് ഭക്ഷണം വായിൽ വെച്ചാലും കയ്പ്പ് മാത്രം… പെർഫ്യൂമിനു പോലും ഗന്ധമില്ലാത്ത അവസ്ഥ… രോഗം അതിന്റെ മൂർദ്ധന്യതയിൽ എത്തി നിൽക്കുന്നത് കൊണ്ടാകും ബിപി ഷൂട്ടായിക്കൊണ്ടിരുന്നു.. ഉള്ളിലുള്ള അസുഖത്തെ ശക്തിപ്പെടുത്തി നമ്മളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന വൈറസിനെ പ്രണയം എന്ന മറ്റൊരു വൈറസുകൊണ്ട് തൂത്തെറിയാൻ മത്സരിച്ചു.. എന്റെ ബലവും ബലഹീനതയും പ്രണയമാണ്… എന്റെ പ്രിയപ്പെട്ടവളോടുള്ള അന്ധമായ പ്രണയം.. അവളുടെ പ്രണയം എനിക്ക് മുൻപിൽ സലാഡുകളും ജൂസുകളുമായി നിരന്നു..അത് കാൺകെ മുഖം കറുപ്പിച്ച എനിക്ക് നേരെ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കാൻ മറന്നില്ല അവൾ …. അസ്വസ്ഥതകകൾ മെല്ലെ ഒഴിഞ്ഞു..ആ റൂമിൽ നിന്ന് വെളിയിൽ കടക്കാൻ ദിവസങ്ങൾ എണ്ണി ഞാനും അവളും.. ഞങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്.. കണ്ണുകൾ കൊരുത്തു ഹൃദയം കൊണ്ട് മത്സരിച്ചു ചെളി വാരി എറിഞ്ഞു പരസ്പരം ചിരിപ്പിച്ചു കൊണ്ട്.. മതിയാകുവോളം അവളെയും മക്കളെയും വരിഞ്ഞു മുറുക്കി ചേർന്നു കിടക്കാൻ.. കാത്തിരിപ്പ് ശേഷിക്കുകയാണ്…. പ്രണയത്തോടെ…

സമർപ്പണം : കൊ റോണ ഭീതിയുടെ… അവശതകളോട് പ്രണയം കൊണ്ട് പൊരുതി ജയിച്ചവർക്ക് .

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular