Connect with us

അനുഭവങ്ങൾ

നാളെ ഞാൻ അങ്ങോട്ട് വന്നാൽ, അവിടെ ജോലിക്കാരൊക്കെ ഉണ്ടാവില്ലേ…

Published

on

രചന: സജി തൈപ്പറമ്പ്

“ജോലിയൊക്കെ തരാം ,എല്ലാമാസവും മുടങ്ങാതെ മാന്യമായ ശബ്ബളവും തരാം ,പക്ഷേ ഇടയ്ക്കിടെ എൻ്റെ ഇം-ഗിതത്തിന് താൻ വഴങ്ങിത്തരേണ്ടി വരും, എന്താ സമ്മതമാണോ?”ജോലി അന്വേഷിച്ച് വന്ന തന്നോട്, യാതൊരു കൂസലുമില്ലാതെ എംഡി അങ്ങനെ ചോദിച്ചപ്പോൾ വരദയ്ക്ക് ഞെട്ടലുണ്ടായി.അയാളുടെ മുഖത്ത് കാർക്കിച്ച് തു-പ്പി ഇറങ്ങിപ്പോകാനാണ് മനസ്സ് വെമ്പിയതെങ്കിലും, അവൾ ആത്മസംയമനം പാലിച്ചുനിരവധി വാതിലുകൾ മുട്ടി നോക്കിയിട്ടും ഒഴിവൊന്നുമില്ലെന്ന മറുമടി കേട്ട് മടുത്ത അവൾക്ക് ആ ജോലി അത്യാവശ്യമായിരുന്നു ഒരു വികാരക്ഷോഭത്താൽ കൈയ്യിൽ വന്നൊരു അവസരം നഷ്ടപ്പെടുത്താൻ അവൾക്ക് മനസ്സ് വന്നില്ല, കാരണംഇന്നും ജോലിയൊന്നും ശരിയായില്ലെന്ന് പറഞ്ഞ് തിരിച്ച് വീട്ടിൽ ചെല്ലാനുംതൻ്റെ ഭർത്താവിനെ അഭിമുഖീകരിക്കാനും അവൾക്കാവില്ലായിരുന്നു.”പെട്ടെന്നൊരു മറുപടി പറയാൻ എനിക്ക് കഴിയില്ല ,ഞാനൊന്ന് ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാൽ പോരെ സർ”ദയനീയതയോടെ ,അവൾഅയാളെ നോക്കി”ഓഹ്, ഒഫ് കോഴ്സ് ,പിന്നെ തീരുമാനം നാളെ തന്നെ പറയണം ,പറ്റില്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കാമല്ലോ?””ഇല്ല സാർ നാളെ തന്നെ ഞാൻ പറയാം””ഉം ശരി പൊയ്ക്കോളു”സ്പ്രിങ് ആക്ഷനുള്ളഡോറ് വലിച്ച് തുറന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ അവളുടെ മനസ്സ് ഒരു തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, തൻ്റെ യോഗ്യത വച്ച് ഇത്രയും സാലറിയുള്ളൊരു ജോബ് തനിക്ക് സ്വപ്നം കാണാൻ കൂടി കഴിയില്ല ഭർത്താവിൻ്റെ വരുമാനം നിലച്ചപ്പോൾ മുടങ്ങിയ വീട്ട് വാടക ചോദിച്ച് വന്ന ഹൗസ് ഓണർ എത്രയും പെട്ടെന്ന് വീടൊഴിഞ്ഞ് കൊടുക്കണമെന്ന്വാണിങ്ങ് തന്നിട്ടാണ് പോയത് , കുട്ടികളുടെ സ്കൂളിൽ നിന്നും ഫീസടയ്ക്കാനുള്ള മെസ്സേജുകൾ സ്ഥിരം വരുന്നുണ്ട് ,അദ്ദേഹത്തിന് വരുമാനമുണ്ടായിരുന്ന സമയത്താണ് സിറ്റിയിലെ പേര് കേട്ട സ്കൂളിൽ തന്നെ രണ്ട് പേരെയും കൊണ്ട് ചേർത്തത്, ഇല്ലായ്മയുടെ പേര് പറഞ്ഞ്, കുട്ടികളുടെ ഭാവി തുലയ്ക്കാൻ പാടില്ലല്ലോ?ദാരിദ്രൃം കൂടിയപ്പോൾ, പാലും പത്രവുമൊക്കെ വേണ്ടെന്ന് വച്ചെങ്കിലും, പലചരക്ക് കടയിലെ പറ്റ് ബുക്കിന് കനം കൂടി വന്നു, എംഡി, ഇന്ന് പറഞ്ഞ സാലറി മുടങ്ങാതെ കിട്ടുമെങ്കിൽ, എല്ലാ പ്രതിസന്ധികൾക്കും പരിഹാരമുണ്ടാകുംകലുഷിതമായ മനസ്സുമായാണ് വരദ,വീട്ടിൽ ചെന്ന് കയറിയത്”എന്താടീ ഇന്നും മൂ_ഞ്ചിയോ?”

ഭർത്താവിൻ്റെ ആ ചോദ്യത്തിൽ കടുത്ത നിരാശയും ആത്മനിന്ദയുമൊക്കെയുണ്ടന്ന് അവൾക്ക് തോന്നി. “ഇല്ല ചേട്ടാ … അത് ശരിയായി പക്ഷേ, നാളെ തന്നെ ജോയിൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ, ഞാൻ ഏട്ടനോട് ആലോചിച്ചിട്ട് മറുപടി പറയാമെന്ന് പറഞ്ഞു,””ങ്ഹേ സത്യം ,അപ്പോൾ ശബ്ബളം ?””നല്ല ശബ്ബളമാ ചേട്ടാ.. നമ്മുടെ എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ നടക്കും, പഴയത് പോലെ അന്തസ്സായിട്ട് തന്നെ നമുക്ക് ജീവിക്കാം ചേട്ടാ..””എങ്കിൽ പിന്നെ, ഇപ്പോൾ തന്നെ വിളിച്ച് പറയെടീ.. ഇനിയെന്തിനാ ആലോചിക്കുന്നത്?””അത് വേണ്ട ചേട്ടാ.. നാളെ ഞാൻ ജോയിൻ ചെയ്യാൻ തയ്യാറായിട്ട് പോകാം,””ഉം ശരി,നിൻ്റെ ഇഷ്ടം,”അന്ന് രാത്രി ,വഴക്കൊന്നു മിടാതെ ,അയാൾ ശാന്തമായുറങ്ങുന്നത് കണ്ട്, അവൾക്ക് സമാധാനമായി. *****”ങ്ഹാ വരണം വരണം, എന്ത് തീരുമാനിച്ചു? ജോലി വേണോ? വേണ്ടേ?”പിറ്റേന്ന് എംഡിയുടെ കാബിനിൽ ചെന്നപ്പോൾ അയാൾ ചോദിച്ചു”വേണം സാർ ,ഈ ജോലിക്ക് തയ്യാറായിട്ടാണ് ഞാൻ വന്നിരിക്കുന്നത് ,അതിനായി എന്ത് വിട്ട് വീഴ്ചയ്ക്കും ഞാൻ തയ്യാറാണ്””ഉം വെരി ഗുഡ്”അതും പറഞ്ഞയാൾ മേശപ്പുറത്തിരുന്ന ഇൻ്റർ കോമിലൂടെ ആരെയോ ക്യാബിനിലേക്ക് വിളിച്ചു.”ങ്ഹാ മീരാ… ഇത് വരദ ,ബി സെക്ഷനിൽ സൗമ്യയുടെ സീറ്റ് ഇനി മുതൽ വരദയാണ് കൈകാര്യം ചെയ്യുന്നത് ,എന്താ ചെയ്യേണ്ടതെന്ന് മീര ഒന്ന് പറഞ്ഞ് കൊടുക്കണം””ശരി സർ,വരദേ ..വരൂ,”മീരയോടൊപ്പം കോറിഡോറിലൂടെ നടക്കുമ്പോൾ വരദയുടെ മനസ്സ് അശാന്തമായിരുന്നുവരാൻ പോകുന്ന വലിയൊരു വിപത്തിനെ എങ്ങനെ നേരിടുമെന്ന ചിന്ത അവളെ ഇടയ്ക്കിടെ ചുട്ട് പൊള്ളിച്ചുഏത് നിമിഷവും ,തന്നിലേക്ക് അയാളുടെ കടന്ന് കയറ്റമുണ്ടാവും, കുറച്ച് ദിവസമെങ്കിലും പിടിച്ച് നില്ക്കാൻ കഴിഞ്ഞാൽ അതിനിടയിൽ മറ്റൊരു ജോലിക്കുള്ള ശ്രമവും നടത്താം എന്തായാലും ഉടനെയൊന്നും അയാൾ തന്നോട് മിസ് ബിഹേവ് ചെയ്യില്ലെന്ന് അവൾ സമാധാനിച്ചു.പക്ഷേ ആ സമാധാനം വൈകുന്നേരം അഞ്ച് മണി വരെ നീണ്ട് നിന്നുള്ളുജോലി കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഇൻ്റർകോ മിലുടെ എംഡി ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞത്”എന്താ സാർ വിളിച്ചത്?””ങ്ഹാ വരദയ്ക്ക് നാളെ ഡ്യൂട്ടി ഇവിടെയല്ല എൻ്റെ വീട്ടിലാണ് ,നാളെ അവളും പിള്ളേരും തറവാട്ടിൽ പോകുന്നു, അപ്പോൾ പിന്നെ ഹോട്ടലിലൊക്കെ റൂമെടുത്ത് വെറുതെ പൈസ കളയുന്നതെന്തിനാ?”ഇടിവെ_ട്ടേറ്റത് പോലെ അവൾ വിറച്ച് പോയി.”സർ അത് ,നാളെ ?””എന്താ നാളെ വല്ല പ്രശ്നവുമുണ്ടോ ?””അതല്ല സർ, പെട്ടെന്നിങ്ങനെ പറഞ്ഞപ്പോൾ ,പിന്നീടൊരിക്കൽ പോരെ സർ?””ഹേയ് ,എന്താ വരദേ ഇത് ?നമ്മൾ തമ്മിലുണ്ടാക്കിയ എഗ്രിമെൻ്റ് മറന്ന് പോയൊ?

ഇതൊക്കെ ഒരുമൂഡൊള്ളപ്പോഴല്ലേ ചെയ്യേണ്ടത്? തുടക്കത്തിലേ താനിങ്ങനെ ഉഴപ്പിയാൽ, ഞാൻ വേറെ ആരെയെങ്കിലും ജോലിക്ക് വയ്ക്കേണ്ടി വരുമല്ലോ?””അയ്യോ വേണ്ട സർ ,ഞാൻ വരാം,”ഒന്നുമാലോചിക്കാതെ അവൾ സമ്മതം മൂളി.തിരിച്ച് വീട്ടിലേക്ക് പുറപ്പെടുമ്പോൾ കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി.ബസ് സ്റ്റോപ്പിലിറങ്ങിയിട്ട്,ഇട വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ, ബാഗിൽ നിന്ന് മൊബൈലെടുത്ത് അവൾ എംഡിയുടെ നമ്പരിലേക്ക് വിളിച്ചു.”ഹലോ സർ, ഞാൻ വരദയാണ്,””ആഹ് പറയൂ വരദ?””സർ നാളെ ഞാൻ അങ്ങോട്ട് വന്നാൽ ,അവിടെ ജോലിക്കാരൊക്കെ ഉണ്ടാവില്ലേ? അവരൊക്കെ എന്നെ കണ്ടാൽ, അതെൻ്റെ ഇമേജിനെ ബാധിക്കില്ലേ? പിന്നീടവരെന്നെ ആ ഒരർത്ഥത്തിൽ കമൻറടിക്കുകയും, ചിരിക്കുകയുമൊക്കെ ചെയ്താൽ, എനിക്കത് സഹിക്കാൻ കഴിയില്ല സർ ,അത് കൊണ്ട് നാളെ എൻ്റെ വീട്ടിലോട്ട് വരാവോ സർ?ഇവിടെയും ഞാനൊറ്റയ്ക്കായിരിക്കും സർ, നാളെ ഇവിടുത്തെ അമ്പലത്തിൽ കൊടിയേറ്റായത് കൊണ്ട് ,പരിസരത്തൊന്നും ആരുമുണ്ടാവില്ല””ഓഹ് അതിനെന്താ അങ്ങനാവട്ടെ, വീട് ,ബേക്കറി ജംഗ്ഷന് അടുത്താണെന്നല്ലേ പറഞ്ഞത്, നാളെ ഒരു ഒൻപത് മണിയാകുമ്പോൾ ഞാനങ്ങോട്ട് വരാം, ജംഗ്ഷനിൽ വന്ന് വിളിക്കുമ്പോൾ വഴിപറഞ്ഞ് തന്നാൽ മതി ,ഒകെ അപ്പോൾ നാളെ കാണാം”അതും പറഞ്ഞയാൾ ഫോൺ വയ്ക്കുമ്പോൾ, അവൾക്ക് പാതി സമാധാനമായിരുന്നുപിറ്റേന്ന് വരദയുടെ ഫോണിൽ വിളിച്ച്, വഴി മനസ്സിലാക്കിയ അയാൾ, കൃത്യമായി അവളുടെ അടഞ്ഞ് കിടന്ന വീടിൻ്റെ കതകിൽ മുട്ടി.അല്പം കഴിഞ്ഞ് വരദ വന്ന് കതക് തുറന്നു.”വരു സർ,”ഭംഗിയുള്ള നൈറ്റി ധരിച്ചിരിക്കുന്ന അവൾ തലേ ദിവസം കണ്ടതിലും സുന്ദരിയാണെന്ന് അയാൾക്ക് തോന്നി .”വീടൊക്കെ അത്യാവശ്വം സൗകര്യമുള്ളതാണല്ലോ വരദേ ?ഒരു ജോലിക്ക് വേണ്ടി താൻ എൻ്റെ ഡിമാൻറുകൾ അംഗീകരിച്ചപ്പോൾ ഞാൻ കരുതിയത് ,അത്ര ഗതികേട് കൊണ്ടായിരിക്കുമെന്നാണ്, ഇപ്പോഴല്ലേ മനസ്സിലായത് സുഖലോലുപതയിൽ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താൻ സമ്മതിച്ചതെന്ന്, അതെന്തായാലും എന്നെ ബാധിക്കുന്ന കാര്യമല്ല, വെറുതെ സമയം കളയേണ്ട? താനിവിടെ അടുത്ത് വന്നിരിക്ക്”അയാൾ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.”അയ്യോ സർ ,നമുക്ക് ബെഡ് റൂമിലേക്ക് പോകാം, ഇവിടെ വച്ച് വേണ്ട”ഓകെ, എന്നാൽ അകത്തേയ്ക്ക് പോകാംവരദയുടെ പിന്നാലെ അകത്തേയ്ക്ക് കയറുമ്പോൾ അയാൾ ഉന്മാദ ചിത്തനായിരുന്നു.

പെട്ടെന്ന് ആ കാഴ്ച കണ്ട് അയാൾ വിറങ്ങലിച്ച് നിന്ന് പോയി.അവിടെ കട്ടിലിന് മുകളിൽ ,കഴുത്ത് വരെ കമ്പിളി പുതച്ച് ഒരു പുരുഷൻ കിടക്കുന്നുഇരിക്കു സർ,കട്ടിലിൽ കിടന്ന് കൊണ്ട് വരദയുടെ ഭർത്താവ് അയാളോട് പറഞ്ഞു”ഇതെൻ്റെ ഭർത്താവാണ് സർ, സാറിപ്പോൾ വിചാരിക്കുന്നുണ്ടാവും, ഇവിടെ ആരുമുണ്ടാവില്ലെന്ന് പറഞ്ഞ് വിളിച്ചിട്ട്, ഭർത്താവിൻ്റെ മുന്നിൽ പ്രസൻറ് ചെയ്തതെന്തിനാന്നെന്ന്, അത് സാറിന് എന്നെക്കുറിച്ച് ഇത് വരെയുണ്ടായിരുന്ന തെറ്റിദ്ധാരണ മാറാൻ വേണ്ടിയാണ് , കാരണം ഒരു വർഷമായി കഴുത്തിന് കീഴ്പോട്ട് തളർന്ന് കിടക്കുന്ന ഇദ്ദേഹം, ഉള്ളതും ഇല്ലാത്തതും കണക്കാണ് സാർ, ഞാനോ സാറോ ഈ വീടിൻ്റെ മറ്റൊരു മുറിയിൽ എന്ത് കാണിച്ചാലും, ഇദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല ,പിന്നെ സാറ് കുറച്ച് മുൻപ് പറഞ്ഞില്ലേ?സുഖലോലുപതയോടെ ജീവിക്കാനാണ് ,ഞാൻ സാറിൻ്റെ ഡിമാൻ്റ് അംഗീകരിച്ചതെന്ന്, ഗതികേട് കൊണ്ടല്ലാതെ, ഒരു സ്ത്രീയും അങ്ങനെയൊരു ജീവിതം തേടി പോകുമെന്ന് എനിക്ക് തോന്നുന്നില്ല സർ ,ഞാനെന്ത് കൊണ്ടാണ് അങ്ങയെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ?, അങ്ങയെ പോലെയുള്ള മുതലാളിമാരുടെ കാൽക്കീഴിൽ, ഒരു സ്ത്രീ തൻ്റെ മാനം കാഴ്ചവയ്ക്കേണ്ടി വരുന്നത്ഇത് പോലൊരു സാഹചര്യമുണ്ടാകുമ്പോഴാണ് ,എന്നെപ്പോലെയുള്ളവരുടെ ദൗർബ്ബല്യത്തെയാണ് സാർ നിങ്ങളെപ്പോലുള്ളവർ ദുരുപയോഗം ചെയ്യുന്നത്ഇപ്പോൾ സാറ് ചിന്തിക്കുന്നുണ്ടാവും ഇത്ര ഗതികേടാണ്ടെങ്കിൽ പോയി ആത്മഹത്യ ചെയ്ത് കൂടേന്ന് അതും ഞങ്ങൾ ആലോചിച്ചതാണ് സർ ,പക്ഷേ എട്ടും പൊട്ടും തിരിയാത്ത ഞങ്ങളുടെ മക്കൾ, അവർ ജീവിച്ച് തുടങ്ങുന്നതല്ലേയുള്ളു സർ, ജീവിക്കാനുള്ള അവകാശം അവർക്കുമില്ലേ ?സർ, അവരെ ഓർത്തിട്ടാണ് ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത്”എംഡിയുടെ മുഖത്തെ വി_ളർച്ച അവൾ കാണുന്നുണ്ടായിരുന്നു”സോറി വരദേ..എന്നോട് ക്ഷമിക്കു, ഇതൊന്നും ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ,കാശും സൗകര്യങ്ങളുമൊക്കെ ആയപ്പോൾ ഞാൻ ഒരു പാട് അഹങ്കരിച്ച് പോയി ,ഇന്ന് വരദയുടെ ഭർത്താവിൻ്റെ ഈ അവസ്ഥ നാളെ എനിക്കും വരാവുന്നതേയുള്ളു ,അന്ന് വരദയുടെ സ്ഥാനത്ത് എൻ്റെ ഭാര്യ വരുന്നത് എനിക്കോർക്കാൻ കൂടി കഴിയില്ല ,ഞാൻ പോകുന്നു വരദ ,എനിക്ക് തിരിച്ചറിവുണ്ടാക്കിതന്നതിന് തനിക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട് ,നാളെ മുതൽ താൻ കമ്പനിയുടെ അസിസ്റ്റൻ്റ് മാനേജരായിട്ടായിരിക്കും ജോലിയിൽ തുടരുന്നത് ,അപ്പോൾ തൻ്റെ ഭർത്താവിൻ്റെ ചികിത്സാ ചിലവിനുള്ള കുറച്ച് കൂടി നല്ല ശബ്ബളവും കിട്ടും ,എങ്കിൽ ഞാനിറങ്ങട്ടെ നാളെ ഓഫീസിൽ കാണാം”അയാൾ ,യാത്ര പറഞ്ഞിറങ്ങുമ്പോൾഒരു വലിയ സുനാമിയെ അതിജീവിച്ച ആശ്വാസമായിരുന്നു വരദയ്ക്ക്. ലൈക്ക് കമന്റ് ചെയ്യൂ…

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular