Connect with us

Love

പതിനൊന്നു വർഷമായി കടലിനക്കരെ സ്വപ്നങ്ങളുടെ നാട്ടിൽ കുടുംബത്തിനു ജീവിക്കുന്നു.

Published

on

രചന: Manu Reghu
“സുധി… ചെറുക്കനും കൂട്ടരും ഇപ്പൊ എത്തും . അങ്ങോട്ട്‌ ചെന്നേ.. നീ എന്താ ആലോചിച്ചു നിൽക്കുന്നെ.. ” അമ്മാവന്റെ ശകാരം കേട്ടു ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ഞാൻ സുധീഷ്. ഒരു പ്രവാസി ആണ്. പതിനൊന്നു വർഷമായി കടലിനക്കരെ സ്വപ്നങ്ങളുടെ നാട്ടിൽ കുടുംബത്തിനു ജീവിക്കുന്നു. എനിക്കു രണ്ടു അനിയത്തിമാരാണ്. വീണയും വിദ്യയും. വീണയാണ് മൂത്തത്. വീണ ഭർത്താവിനൊപ്പം ഗൾഫിൽ ആണ്. ഇളയ പെങ്ങളുടെ കല്യാണം ആണ് ഇന്ന്. പയ്യൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. പയ്യനെ സ്വീകരിച്ചു മണ്ഡപത്തിൽ ഇരുത്തി. മുഹൂത്തം ആയി…. എന്റെ കയ്യും പിടിച്ചു അവൾ മണ്ഡപത്തിൽ നടന്നു കയറി.. താലികെട്ടു മംഗളമായി നടന്നു.. അച്ഛന്റെയും അമ്മയുടെയും ആത്മക്കൾ നിറകണ്ണുകളോടെ കാണുന്നുണ്ട്. എനിക്കു അത് ഫീൽ ആകുന്നുണ്ട്. സദ്യയുടെയും മറ്റു തിരക്കുകളും ഒക്കെ കഴിഞ്ഞു.. ഒടുവിൽ പുതിയ വീട്ടിലേക്കു ഉള്ള യാത്രക്ക് സമയമായപ്പോൾ എന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ കരഞ്ഞു… അവളെ ആശ്വാസപ്പിക്കാൻ ഞാൻ നന്നായി വിഷമിച്ചു. എന്റെ കണ്ണുകളും നിറഞ്ഞു.. കല്യാണ തിരക്കുകൾ ഒക്കെ ഒഴിഞ്ഞു വീട്ടിൽ അച്ഛമ്മയും ഞാനും മാത്രമായി.. അച്ഛമ്മ നാമജപവും മറ്റുമായി കഴിയുന്നു. വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നിതുടങ്ങിയപ്പോൾ ഞാൻ ഫോൺ എടുത്തു രോഹിണിയെ വിളിച്ചു. കോള് പോകുന്നുണ്ടായിരുന്നില്ല. ഞാൻ കിടക്കയിൽ കിടന്നു കണ്ണുകൾ അടച്ചു. ഉറങ്ങാൻ പറ്റുന്നില്ല. മനസ്സ് ഓർമ്മകളിലൂടെ കടന്നു പോയി.. അച്ഛനും അമ്മയും അച്ഛമ്മയും ഞങ്ങൾ മൂന്നു മക്കളും അടങ്ങിയതായിരുന്നു എന്റെ കുടുംബം. മൂത്തത് ഞാൻ ആണ്.. താഴെ രണ്ടു അനിയത്തിമാരും. അച്ഛനും പ്രവാസി ആയിരുന്നു.. എനിക്ക് 16 വയസ്സുള്ളപ്പോൾ നാട്ടിൽ സെറ്റിൽ ആയി. അച്ഛന്റെ ഉറ്റ ചങ്ങാതിക്കൊപ്പം ബിസ്സിനെസ്സ് തുടങ്ങി. മൂന്നുനാലു വർഷം കുഴപ്പം ഇല്ലാതെ പോയി.. രണ്ടുപേരും നിഷ്കളങ്കർ ആയതു കൊണ്ട് പരാജയപെട്ടു . കടം കൊണ്ട് രണ്ടാളും പൊറുതി മുട്ടി. ഒടുവിൽ അച്ഛന്റെ സുഹൃത്തും ഭാര്യയും മകളും വിഷം കഴിച്ചു. അവർ രണ്ടുപേരും മരിച്ചു. ആയുസ്സ് ബാക്കിയുള്ളതു കൊണ്ട് മാത്രം മകൾ രക്ഷപെട്ടു. അവളാണ് രോഹിണി. ആ കുട്ടിയെ അച്ഛൻ വീട്ടിലേക്കു കൂട്ടി. അവൾ നമ്മുടെ വീട്ടിലെ ഒരു അംഗമായി മാറി. ഞങ്ങൾ ഒരു പ്രായം ആയിരുന്നു. പഠനവും കളിയും എല്ലാം ഞങ്ങൾ ഒന്നിച്ചു ആയി. അനിയത്തിമാർക്കും അവളെ ജീവനായിരുന്നു. പതിയെ അവൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിമാറി. നമ്മൾക്കിടയിൽ ഒരു രഹസ്യവും ഇല്ലായിരുന്നു. അവളെ ജീവിതം മുഴുവൻ ഒപ്പം കൂട്ടണം എന്നു മോഹിച്ചു. പക്ഷേ പറയാൻ പേടി ഉണ്ടായിരുന്നു. അതിനാൽ പറഞ്ഞില്ല. കടക്കാർ പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോൾ വീടും സഥലവും വിറ്റു അച്ഛൻ കടങ്ങൾ ഒക്കെ തീർത്തു. വാടകക്ക് ഒരു വീട് എടുത്തു താമസം തുടങ്ങി.

അതോടെ സ്ഥിതി വളരെ മോശമായി. നമ്മൾ നാലു പേരുടെയും പഠിത്തം, വീട്ടിലെ ചിലവ് എല്ലാം കൂടി അച്ഛനെ വല്ലാതെ തളർത്തി. അതോടെ രോഹിണിയുടെ ചെറിയച്ഛൻ അവളെ കൂട്ടിക്കൊണ്ട് പോയി. അവളുടെ ചെറിയമ്മയ്ക്ക് അവളെ ഇഷ്ടമല്ല. പക്ഷേ വേറെ മാർഗം നമുക്ക് ഇല്ലായിരുന്നു. എങ്കിലും വല്ലപ്പോഴും അമ്മയും ഞാനും അവളെ പോയി കാണുമായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം നഷ്ടപെട്ട വിഷമത്തിൽ അച്ഛൻ മദ്യപാനം തുടങ്ങി. കുടുംബത്തിന്റെ അവസ്ഥ ദിനംപ്രതി മോശമായി വന്നപ്പോൾ എന്റെ ഒരു കൂട്ടുകാരന്റെ അച്ഛൻ വഴി ഒരു വിസ തരപ്പെടുത്തി ഗൾഫിൽ എത്തി. അത്യാവശ്യം ശമ്പളം ഒകെ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും കുടുംബം രക്ഷിക്കണം എന്ന ചിന്ത മാത്രം മനസിൽ ബാക്കി. പക്ഷെ ഉള്ളിൽ എവിടെയോ രോഹിണിയും ഉണ്ടായിരുന്നു. വീട്ടിലേക് വിളിക്കുമ്പോൾ അവളുടെ കാര്യം അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാം സഹിച്ചു, വളരെ കഷ്ടപ്പെട്ട് ഓരോന്നായി ഉണ്ടാക്കി. ഒരു ചെറിയ വീട് വാങ്ങി. അനിയത്തിമാരെ നല്ല രീതിയിൽ പഠിപ്പിച്ചു. ഒടുവിൽ ജീവിതം പഴയ പോലെ ആയി. പക്ഷെ ഇപ്പോൾ രോഹിണിയുടെ വിവരങ്ങൾ ഒന്നും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല… മൂന്നു വർഷം കഴിഞ്ഞു അച്ഛനു സുഖമില്ല എന്നറിഞ്ഞു ഞാൻ നാട്ടിലേക്കു വന്നു. അച്ഛനു അസുഖം കുറച്ചു കൂടുതൽ ആയിരുന്നു. 4-5 ദിവസം ആശുപത്രിയിൽ കിടന്നു അച്ഛൻ പോയി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. ഓരോന്ന് ഓർത്തു ഇരിക്കുമ്പോൾ വീണ അരികിൽ വന്നിരുന്നു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി. ” രോഹിണി ഇപ്പോൾ എവിടെയാ. അച്ഛൻ പോയിട്ട് അവൾ ഒന്നു വന്നില്ലല്ലോ വീണേ ” വീണ ഒന്നു വിതുമ്പി. ” ചേട്ടാ , രോഹിണി ചേച്ചിയുടെ ചെറിയച്ഛൻ മരിച്ചു. ഇപ്പോൾ ചേച്ചിയുടെ കാര്യം വലിയ കഷ്ടമാ. ആ തള്ള, അവർ ഒരു ദുഷ്ടയാ. ഫോൺ വിളിച്ചാൽ പോലും ചേച്ചിയോട് സംസാരിക്കാൻ പറ്റൂല്ല.. ചേട്ടൻ പോയി ചേച്ചിയെ കാണണം “. പിറ്റേ ദിവസം ഞാൻ രോഹിണിയുടെ ചെറിയച്ഛന്റെ വീട്ടിലേക്കു പോയി. അവിടെ മുറ്റത്തു അവരുടെ മകൻ വിമൽ ബൈക്ക് തുടക്കുന്നുണ്ടായിരുന്നു. അവൻ എഴുന്നേറ്റു, അകത്തേക്ക് ഒന്നു നോക്കി. അവനോടു ഞാൻ പറഞ്ഞു. “രോഹിണി ഇല്ലേ, രോഹിണിയെ ഒന്നു കാണണം.” ” ഇത് രോഹിണിയുടെ വീടല്ല..അവൾ എവിടെയാണെന്ന് ഇവിടെ ആർക്കും അറിയില്ല….അവളെ അന്വേഷിച്ചു ഇങ്ങോട്ട് ആരും വരണ്ട. ” മറുപടി വന്നത് അകത്തു നിന്നായിരുന്നു. അവളുടെ ചെറിയമ്മ ആയിരുന്നു.

പരിചയഭാവം പോലും കാണിച്ചില്ല. എന്നോട് എന്തോ മുൻവൈരാഗ്യം ഉള്ള പോലെ ആയിരുന്നു മറുപടി.. പിന്നെ ഞാൻ അവിടെ നിന്നില്ല. എങ്ങനെയും അവളെ കണ്ടെത്തണം എന്നു മനസ്സിൽ ഉറപ്പിച്ചു ബസ് കാത്തു നില്കുകയായിരുന്നു. അപ്പോൾ വിമൽ ഓടി വന്നു. “സുധിയേട്ടാ.. ചേച്ചിയെ അമ്മ ഇറക്കി വിട്ടു. ഇപ്പോൾ ടൗണിലെ അശോകേട്ടന്റെ തുണികടയിൽ ജോലിക്ക് പോകുന്നു. താമസം ഏതോ ഹോസ്റ്റലിൽ ആണ്. ഏതാണെന്നു അറിയില്ല. ഞാൻ പോട്ടെ, അമ്മ അറിഞ്ഞാൽ പ്രശ്നമാണ് ..” അതും പറഞ്ഞു അവൻ പോയി. അശോകേട്ടൻ എന്റെ കൂട്ടുകാരന്റെ ജേഷ്ഠൻ ആയിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ പുള്ളിക്കാരനു അറിയാമായിരുന്നു. ഞാൻ അശോകേട്ടന്റെ കടയിലേക്ക് പോയി. ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പുള്ളിയുടെ മുറിയിൽ കയറി ചെന്നു. ചേട്ടൻ എന്നോട് വീട്ടിലെ കാര്യങ്ങളും മറ്റും ഒക്കെ തിരക്കി. സംസാരിക്കുന്നതിനിടയിലും ഞാൻ രോഹിണിയെ നോക്കുന്നുണ്ടായിരുന്നു.. അത് കണ്ടിട്ടാകാണം അശോകൻ ചേട്ടൻ ചോദിച്ചു. “നീ എന്താ നോക്കുന്നത്.” “ഞാൻ രോഹിണിയെ കാണാൻ വന്നതാ. അവളുടെ ചെറിയമ്മയെ ചെന്നു കണ്ടു, അവർക്കു അറിയില്ല എന്നു പറഞ്ഞു. അവരുടെ മകൻ പറഞ്ഞു ഇവിടെയാണ് ജോലി ചെയ്യുന്നത് എന്നു. എനിക്കു അവളെ ഒന്നു കാണണം. ” “അവൾ മുകളിൽ ഉണ്ട്. ആ തള്ളയെ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഇറങ്ങി പോന്നതാ. എന്നോട് ഒരു ജോലി തരുമോ എന്ന് ചോദിച്ചു. അന്നത്തെ അവളുടെ അവസ്ഥ കണ്ടു ഞാൻ ഇവിടെ നിർത്തി. പക്ഷെ അവൾ മിടുക്കിയാ . എല്ലാം വൃത്തിയായി ചെയ്യും. നല്ല ശ്രദ്ധ ഉണ്ട്. സാരീ സെക്ഷനിൽ ഉണ്ട്. ചെല്ല് പോയി കണ്ടിട്ട് വാ.” ഞാൻ സാരീ സെക്ഷനിലേക്ക് പോയി. കൌണ്ടറിന്റെ ഒരു മൂലയ്ക്ക് അവൾ ഇരിക്കുന്നു. എനിക്കു എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലാ. എന്റെ രോഹിണി…. ആകെ മെലിഞ്ഞു, മുഖത്തെ ഐശ്വര്യമൊക്കെ നശിച്ചു, കണ്ണുകളിലെ തിളക്കം മാഞ്ഞു, ഏതോ നാടോടി പെണ്ണിനെ പോലെ തോന്നി. എന്നെ കണ്ടതും എഴുന്നേറ്റു.

ഞാൻ വിളിച്ചു “രോഹിണി….” അവൾ എന്റെ അടുത്തു വന്നു. നിറകണ്ണുകളോടെ ” സുധി, എത്ര നാളായെട നിന്നെ ഒന്നു കണ്ടിട്ട്. എന്നെ മറന്നുകാണും എന്നാ ഞാൻ കരുതിയതു “. എന്റെ കണ്ണുകൾ നിറഞ്ഞു. അല്പസമയം ഞാൻ അവളെ നോക്കിനിന്നു. ” എന്താ രോഹിണി ഇത്, നിനക്കെന്താ പറ്റിയത്, (മറുപടി ഒരു വിതുമ്പൽ ആയിരുന്നു.) രോഹിണി, നീ വാ, നമുക്കൊന്ന് എന്റെ വീട് വരെ പോകാം. അമ്മയും അനിയത്തിമാരും നിന്നെ ഒന്നു കാണണം എന്നു പറഞ്ഞു. ഞാൻ അശോകേട്ടനോട് ചോദിക്കാം. ഞാൻ താഴെ ഉണ്ടാകും. ” അവൾ വന്നു. അശോകേട്ടനോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഞങ്ങൾ നേരെ എന്റെ വീട്ടിലേക് പോയി. വരുന്ന വഴി ഞങ്ങൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തിയപ്പോൾ ആണ് അച്ഛന്റെ മരണ വിവരം അവൾ അറിഞ്ഞത്. അവൾ എന്നെ നിറകണ്ണുകളോടെ നോക്കി. എനിക്കു ഒന്നും പറയാൻ കഴിഞ്ഞില്ല. അപ്പോൾ അമ്മയും അനിയത്തിമാരും പുറത്തേക്കു വന്നു. പിന്നെ അവിടെ കൂട്ട കരച്ചിൽ ആയി. കണ്ടു നില്കാൻ കഴിയാതെ ഞാൻ അകത്തേക്ക് പോയി. ഉച്ചയ്ക്ക് ചോറുണ്ണാൻ അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഊണ് കഴിഞ്ഞു ഞാൻ വീണ്ടും ഒന്നും മയങ്ങി. വൈകുന്നേരം ആയപ്പോൾ അമ്മ വിളിച്ചുണർത്തി. ” മോനെ നീ രോഹിണി മോളെ കൊണ്ട് വിട്ട് വാ.” ഞാൻ അവളെ തിരികെ ഹോസ്റ്റലിൽ കൊണ്ട് വിട്ടു. അവളോട്‌ എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു. നടന്നില്ല. ” രോഹിണി, ഞാൻ മറ്റെന്നാൾ തിരിച്ചു പോകും. എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. നാളെ അമ്പല ക്കുളത്തിൽ ഞാൻ വരും. നീ വരണം. ” അവൾ മറുപടി ഒന്നും പറഞ്ഞില്ല. അവൾ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ തിരിച്ചു പോയി. പിറ്റേന്ന് സന്ധ്യക്ക്‌ ഞാൻ എത്തി പുറത്തു കാത്തു നിന്നു. അവൾ വന്നു. ഞങ്ങൾ ഇരുവരും കുളകടവിൽ വന്നിരുന്നു. ” എന്താ സുധി പറയാനുണ്ട് എന്നുപറഞ്ഞതു. ” ” രോഹിണി, ഞാൻ… എങ്ങനെ പറയണം എന്നു എനിക്കറിയില്ല. പറയുന്നത് ശെരിയാണോ എന്നും അറിയില്ല. ” ” നീ കാര്യം പറ. നമ്മൾ അപരിചിതർ അല്ലല്ലോ. ” ” പറയാം. നമ്മൾ ഒരുമിച്ചു കളിച്ചു വളർന്നവരാ, നിനക്ക് എന്നെയും എനിക്ക് നിന്നെയും അറിയാം. ഒത്തിരി നാളുകൾക്കു മുന്നേ പറയണം എന്ന് കരുതിയതാ. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണ്. ജീവിത കാലം മുഴുവൻ നീ കൂടെ വേണം എന്നൊരു മോഹം, കഴിയുമോ നിനക്ക് എന്റെ ഒപ്പം ചേരാൻ. ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ” എടാ…. ഞാൻ കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച വാക്കുകൾ ആണിത്. നിന്നോട് പറയണം എന്ന് ആഗ്രഹിച്ച വാക്കുകൾ. ചെറിയമ്മ ദ്രോഹിച്ചപ്പോഴും, ഇറക്കി വിട്ടപ്പോഴും ജീവിതം അവസാനിപ്പിക്കാതെ കാത്തിരുന്നത് നിന്നോട് ഇത് പറയണം എന്ന് കരുതി മാത്രമായിരുന്നു. പക്ഷേ നീ ഇപ്പോൾ ഇത് എന്നോട് പറഞ്ഞു. ഒത്തിരി സന്തോഷം ആയി.” പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു. ” രോഹിണി.. ഇനി നീ എന്റേത് മാത്രമാണ്. ഇനി ആരും നിന്നെ വേദനിപ്പിക്കില്ല . ഇത് എന്റെ വാക്കാണ്. നമ്മൾ ജീവിക്കും ഒരുമിച്ചു. ” തിരികെ വീട്ടിലെത്തി. രാത്രി അമ്മയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. അമ്മക്ക് പൂർണ സമ്മതം. അമ്മയ്ക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു. വേറെ ആരും അറിയണ്ട എന്ന് ഞാൻ അമ്മയോട് പറഞ്ഞു. പിറ്റേന്ന് ഞാൻ തിരിച്ചു പോയി. വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഇതിനിടെ വീണയുടെ കല്യാണം ഉറപ്പിച്ചു. നല്ല രീതിയിൽ അവളുടെ കല്യാണം നടത്തി. വിദ്യ ബീ ടെക് കഴിഞ്ഞു ഒരു ചെറിയ ജോലിയിൽ കയറി. രോഹിണി അവളുടെ ജോലിയോടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി. അതിനിടെ അമ്മ അച്ഛന്റെ അടുത്തേക്ക് യാത്രയായി. ( അവരെ വീണ്ടും ഒന്നിപ്പിക്കാൻ ദൈവം ഒരു ആക്‌സിഡന്റ് ഉണ്ടാക്കിയെടുത്തു) എല്ലാം മതിയാക്കി നാട്ടിൽ വന്നാലോ എന്നൊക്കെ ചിന്തിച്ചു. പക്ഷെ വിദ്യയുടെ കാര്യം ആലോചിച്ചു വീണ്ടും അവിടെ തുടർന്നു. രോഹിണി എല്ലാത്തിനും ധൈര്യം തന്നു. ഒരു ഭാര്യയെപോലെ തന്നെ. വിദ്യക്കു നല്ല ഒരു ആലോചന വീണ തന്നെ കൊണ്ടുവന്നു.

ഞാൻ വിദ്യമോളോട് സംസാരിച്ചു. അവൾക്കു ഇഷ്ടമാണ്. ഞങ്ങൾ അത് ഉറപ്പിച്ചു. ഇപ്പോൾ അതും ഭംഗിയായി നടത്തി. ജീവിതത്തിൽ അച്ഛൻ ബാക്കിവെച്ചത് ഒക്കെ ചെയ്തു തീർത്തു. മനസ്സിനു ഒരു സമാധാനം. ഇനി രോഹിണിയെയും കൂട്ടി സന്തോഷമായ ഒരു കുടുംബ ജീവിതം,കുട്ടികൾ, അവരുടെ പഠിത്തം, കല്യാണം………. ഇങ്ങനെ ഒക്കെ ചിന്തിച്ചു കിടന്നപ്പോൾ മൊബൈൽ ചിലച്ചു.. എടുത്തു നോക്കിയപ്പോൾ രോഹിണി. കല്യാണപന്തലിൽ വെച്ച് മൈൻഡ് ചെയ്തില്ല എന്നൊക്കെ പരിഭവം പറഞ്ഞു. . പക്ഷെ ഞങ്ങൾക്കു പിണങ്ങാൻ കഴിയില്ല. കാരണം അവൾക്കു എന്നെയും എനിക്കു അവളെയും നന്നായി അറിയാം. ഞങ്ങൾ പിന്നെയും കുറെ സംസാരിച്ചു. ഉറങ്ങിയപ്പോൾ ഒത്തിരി താമസിച്ചു. ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു . ഞാൻ അനിയത്തിമാരോട് രോഹിണിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ചേട്ടന്റെ ഇഷ്ടത്തിന് അവർ ഒപ്പമുണ്ട് എന്നു പറഞ്ഞു. തിരിച്ചു പോകാനുള്ള സമയം ആയി. രണ്ടു ദിവസം കഴിഞ്ഞു പോകണം. രാത്രി ചോറൊക്കെ കഴിച്ചു ഉറങ്ങാൻ കിടന്നു. പക്ഷെ സന്തോഷം കൊണ്ടാകണം, ഉറങ്ങാൻ കഴിഞ്ഞില്ല. നാളെ രോഹിണിയെ ചെന്നു കാണണം. അവളെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് പറയണം. ” അടുത്ത വരവിനു നമ്മൾ കാത്തിരിന്ന നമ്മുടെ കല്യാണം”എന്നു. അവളുടെ പ്രതികരണം എനിക്കൂഹിക്കാമായിരുന്നു.. സന്തോഷ കൊണ്ട് വിടർന്ന കണ്ണുകൾ, നാണം കൊണ്ട് ചുവന്ന കവിൾ, ചിരിക്കണോ വേണ്ടെയോ എന്നു സംശയിച്ചു നിൽക്കുന്ന ചുണ്ടുകൾ. പിന്നെ എന്നെ ഇറുക്കി ഒരു കെട്ടിപ്പിടിതവും …… ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു. സുന്ദര സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്…. “സ്വപ്നങ്ങൾ അവസാനിക്കുന്നില്ല” ലൈക്ക് കമന്റ്‌ ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular