Connect with us

Love

ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

Published

on

രചന സജി തൈപ്പറമ്പ്.
അന്ന് ഞാൻ നിഖിതയെ പെണ്ണ് കാണാൻ വന്നപ്പോൾ, എന്തൊരു നാണമായിരുന്നു തനിക്ക്, എൻ്റെ ചോദ്യങ്ങൾക്കൊക്കെ, വെറുതെ മൂളിയതല്ലാതെ, ഒന്നും മറുപടി പറയാതിരുന്നപ്പോൾ, ഞാൻ കരുതിയത്, എന്നെ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണെന്നാണ് ,പിന്നീട് നിങ്ങളുടെ വീട്ടിൽ നിന്ന് വിളിച്ച്, താത്പര്യമുണ്ടെന്നറിയിച്ചപ്പോഴാണ്, എനിക്ക് സമാധാനമായത് അലങ്കരിച്ച മുറിയുടെ ഒരു വശത്തായി കിടക്കുന്ന ടേബിളിൽ ചാരി ,നമ്രമുഖിയായി നില്ക്കുന്ന അവളോട് ഞാൻ മുഖവുരയില്ലാതെ സംസാരിച്ചു. അതിന് താത്പര്യമുണ്ടെന്ന് പറഞ്ഞത്, എൻ്റെ അച്ഛനല്ലെ? അല്ലാതെ, എൻ്റെ ഇഷ്ടം ആരും തിരക്കിയില്ലല്ലോ? അവളുടെ ശബ്ദത്തിലെ നീരസം, എന്നെ അമ്പരപ്പിച്ചു. അല്ലാ .. അപ്പോൾ നിഖിതയുടെ സമ്മതമില്ലാതെയാണോ, ഈ കല്യാണം നടന്നത് അതെ ,അച്ഛൻ കെട്ടിത്തൂങ്ങി ചാകുമെന്ന് ഭീഷണിപ്പെടുത്തിയാ, എന്നെ കൊണ്ട് സമ്മതിപ്പിച്ചത്, കാരണം, നിങ്ങള് വലിയ തറവാട്ട്കാരാണെന്നും നിങ്ങളുമായിട്ടുള്ള എൻ്റെ വിവാഹം നടന്നാൽ ,സമൂഹത്തിൽ അച്ഛൻ്റെ നിലയും വിലയുമൊക്കെ ഉയരുമെന്നും, അച്ഛൻ വിശ്വസിച്ചു, അങ്ങനെ അച്ഛൻ്റെ നിർബന്ധം കൊണ്ട് മാത്രമാണ്, ഞാൻ നിങ്ങളുടെ മുന്നിൽ തലകുനിച്ചത് നിരാശ പൂണ്ട അവളുടെ സംസാരം കേട്ടപ്പോൾ ,ഞാനാകെ ഉരുകിയൊലിച്ച് പോയി.

അതെന്താ, നിഖിതയ്ക്ക് ലൗഅഫയർ വല്ലതുമുണ്ടായിരുന്നോ? ജിജ്ഞാസയോടെ ഞാൻ ചോദിച്ചു. ഇത് വരെ ഞാനാരെയും പ്രേമിച്ചിട്ടില്ല ,പക്ഷേ ,ഞാൻ ആഗ്രഹിച്ചത് ഒരു പ്രണയവിവാഹമായിരുന്നു. ഓഹ് അത് ശരി എനിക്കത് കേട്ടപ്പോൾ തെല്ലൊരാശ്വാസമായി. അല്ലാ.. അതെന്താ അങ്ങനെയൊരാഗ്രഹം , അറേഞ്ച്ഡ് മാര്യേജിന് എന്താ കുഴപ്പം? എന്താ കുഴപ്പമെന്നോ ?നമ്മൾ ജനിച്ചിട്ട് ആദ്യമായി കാണുന്നത്, കഴിഞ്ഞ മാസം നിങ്ങളെന്നെ പെണ്ണ് കാണാൻ വരുമ്പോഴാണ്, നിങ്ങളെൻ്റെ ബാഹ്യ സൗന്ദര്യം കണ്ട് മാത്രം, എന്നെ ഇഷ്ടപ്പെട്ടതാണ്, അല്ലാതെ എൻ്റെ സ്വഭാവത്തെക്കുറിച്ചോ, എൻ്റെ ശീലങ്ങളെക്കുറിച്ചോ, എൻ്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ഒന്നും നിങ്ങൾക്കറിയില്ല ,അത് പോലെ തന്നെയാണ്, എൻ്റെ കാര്യവും ,കാണാൻ സുന്ദരനാണ്, ഒരു സർക്കാർ ജോലിയുണ്ട് എന്നല്ലാതെ, നിങ്ങളെ കുറിച്ചും, എനിക്ക് വലിയ പരിജ്ഞാനമില്ല, അങ്ങനെയുള്ള നമ്മൾ ജീവിതം തുടങ്ങുന്നത് തന്നെ, ഒരു പരീക്ഷണാടിസ്ഥാനത്തിലാണ്, എൻ്റെയും നിങ്ങളുടെയും അഭിരുചികൾ, വ്യത്യസ്തമാണെങ്കിൽ, ചിലപ്പോൾ നമ്മൾ ഒരു കോംപ്രമയിസിന് വിധേയരാകേണ്ടി വരും, എന്ന് വച്ചാൽ ,പങ്കാളിയുടെ സന്തോഷത്തിന് വേണ്ടി ,ഇഷ്ടമില്ലാത്ത പലതും പരസ്പരം സഹിച്ച്, ആയുഷ്ക്കാലം നമ്മൾ, ഒരു അഡ്ജസ്റ്റ്മെൻ്റ് ജീവിതം നയിക്കേണ്ടി വരും, ശരിയല്ലേ? ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് പറഞ്ഞപ്പോൾ, എനിക്ക് അത്ഭുതം തോന്നി.

ഓകെ, അപ്പോൾ ലൗമാര്യേജ് എങ്ങനെയാ ,ഫലപ്രദമാകുന്നത്, അത് കൂടി നിഖിത പറയു സീ ,ഒരു സ്ത്രീ അല്ലെങ്കിൽ, പുരുഷൻ ഒരാളെ പ്രണയിക്കുന്നത് പല കൂടിക്കാഴ്ചകൾക്കും, പരസ്പരം സംസാരിച്ച് മനസ്സിലാക്കിയതിന് ശേഷവുമായിരിക്കും, പിന്നീടവർ മാസങ്ങളും, വർഷങ്ങളും കമിതാക്കളായി ജീവിച്ചെന്നിരിക്കും, ആ കാലയളവിനുള്ളിൽ, അവർ മാനസികമായി ഒരു പാട് അടുത്തിരിക്കും ,രണ്ട് പേരുടെയും കുറ്റവും കുറവുകളുമൊക്കെ, അവർ മനസ്സിലാക്കുകയും ചെയ്യും, അതിന് ശേഷമാണ് അവർ വിവാഹിതരാകുന്നതെങ്കിൽ, ദാമ്പത്യ ജീവിതത്തിൽ അവർക്ക് ഒരിക്കലും വിട്ട് വീഴ്ചയോടെയോ, അഡ്ജസ്റ്റ് ചെയ്തോ ജീവിക്കേണ്ടി വരില്ല ,അതായിരിക്കും വിജയകരമായ ഒരു ദാമ്പത്യ ജീവിതത്തിന് നല്ലതെന്നാണ് എൻ്റെ അഭിപ്രായം അത് പറയുമ്പോഴും, അവളുടെ മുഖത്തെ ഗൗരവം, ഒട്ടും കുറഞ്ഞിരുന്നില്ല ,ഈ വിവാഹത്തോട് ,അവൾക്ക് തീരെ താത്പര്യമില്ലായിരുന്നു എന്ന് ,ആ മുഖ ഭാവത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു. ഈ കാര്യങ്ങളൊക്കെ, കല്യാണത്തിന് മുമ്പ് ,നിഖിതയ്ക്ക് എന്നെ ഒന്നറിയിക്കാമായിരുന്നു, എല്ലാം കഴിഞ്ഞ സ്ഥിതിക്ക്, ഇനിയിപ്പോൾ എന്താ ചെയ്ക? നിസ്സഹായതയോടെ ഞാനവളോട് ചോദിച്ചു. അതിന് നിങ്ങളെ ഒന്ന് ഫോൺ ചെയ്യാനോ, നിങ്ങളുമായി ഒന്ന് മീറ്റ് ചെയ്യാനോ എൻ്റെ വീട്ടുകാരെന്നെ സമ്മതിച്ചിട്ട് വേണ്ടേ, നിങ്ങളെന്നെ കാണാൻ വന്ന ദിവസം തന്നെ, എൻ്റെ ഫോൺ അവർ പിടിച്ച് വാങ്ങി, ഇല്ലെങ്കിൽ ഞാനീ വിവാഹം മുടക്കുമെന്ന് അവർ ഭയന്നു ,പിന്നെ ഇന്ന് ഇങ്ങോട്ട് വരുമ്പോഴാ ,ഫോൺ തിരിച്ച് തരുന്നത് അവളുടെ ഓരോ വാചകങ്ങളും, എൻ്റെ ആത്മവിശ്വാസത്തെ കെടുത്തുന്നതായിരുന്നു, പരവശനായ എനിക്ക് കടുത്ത ദാഹം തോന്നി. ടേബിളിന് മുകളിൽ കുറച്ച് മുമ്പ് അവൾ കൊണ്ട് വച്ചിരുന്ന, തണുത്ത പാല് ,ഞാൻ ഒറ്റ വലിക്ക് കുടിച്ച് തീർത്തു.

നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയാം അവളെന്തോ ആലോചിച്ചുറപ്പിച്ചത് പോലെ എന്നോട് പറഞ്ഞു ശരി ,എന്താണെങ്കിലും പറയു നിഖിതേ.. നമ്മുടെ വീട്ട് കാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം നമുക്കീ ജീവിതം തുടരാം, എന്ന് നമുക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നു, അന്ന് മുതൽ മാത്രമായിരിക്കും, നമ്മുടെ യഥാർത്ഥ ദാമ്പത്യ ജീവിതം തുടങ്ങുന്നത്, അത് വരെ എൻ്റെ സമ്മതമില്ലാതെ, ഒരിക്കൽ പോലും നിങ്ങളെന്നെ സ്പർശിക്കാൻ പാടില്ല അവൾ പറഞ്ഞതിനെക്കുറിച്ച് ഞാൻ നന്നായി ആലോചിച്ചു ,അവൾ പറയുന്നത് പോലെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി ,ഇല്ലെങ്കിൽ ഉടനെയൊരു വേർപിരിയലുണ്ടായാൽ, തൻ്റെ പൂർവ്വികരായി ഉണ്ടാക്കിയെടുത്ത തറവാടിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാകുമെന്ന് ഞാൻ ഭയപ്പെട്ടു ,ഞാനായിട്ട് തറവാടിനുണ്ടാകാൻ പോകുന്ന ദുഷ്പേര് ഒഴിവാക്കാനായി, എനിക്ക് വിട്ട് വീഴ്ചയ്ക്ക് തയ്യാറാകേണ്ടി വന്നു. അങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൻ്റെ ആദ്യരാത്രി കാളരാത്രിയായി മാറി പിറ്റേന്ന് മുതൽ എൻ്റെ വീട്ടുകാരുടെ മുന്നിൽ അവൾ സാധാരണ പോലെ പെരുമാറി പകൽ മുഴുവൻ മറ്റുള്ളവരെ കാണിക്കാനായി എൻ്റെ സ്നേഹനിധിയായ ഭാര്യയായി അവൾ തകർത്തഭിനയിച്ചു. രാത്രിയിൽ, ഞാൻ കട്ടിലിൽ ഉറക്കം വരാതെ കിടക്കുമ്പോൾ അവൾ നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് സുഖമായി കിടന്നുറങ്ങി. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ഞാൻ വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി ,ഒരു ദിവസം സമയം ഒരുപാടായത് കൊണ്ട്, എൻ്റെ മൊബൈൽ ഫോൺ വീട്ടിൽ മറന്ന് വച്ചിട്ടാണ് ഞാൻ ഓഫീസിൽ പോയത് വൈകിട്ട് മടങ്ങിയെത്തിയപ്പോൾ സാധാരണ വീട്ടുകാരെ ബോധിപ്പിക്കാനായി പൂമുഖപ്പടിയിൽ എന്നെയും കാത്ത് നില്ക്കാറുള്ള നിഖിതയെ അന്ന് മുൻവശത്ത് കണ്ടില്ല ഞാൻ ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നതാണ് കണ്ടത് എന്ത് പറ്റി തലവേദന വല്ലതുമുണ്ടോ ? എൻ്റെ ശബ്ദം കേട്ടപ്പോൾ പെട്ടെന്നവൾ ചാടിയെഴുന്നേറ്റു. ഹേയ് ഒന്നുമില്ല, ഞാൻ ചായയെടുത്തിട്ട് വരാം എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി അവൾ കൊണ്ട് തന്ന ചായ മൊത്തിക്കുടിക്കുമ്പോൾ ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി, എന്തോ സങ്കടമുള്ളത് പോലെ എനിക്ക് തോന്നി എന്താ ആകെ ഡള്ളായിരിക്കുന്നല്ലോ സുഖമില്ലെങ്കിൽ പറയു ,നമുക്ക് ഡോക്ടറെ കാണാം അസുഖം ബാധിച്ചിരിക്കുന്നത് ശരീരത്തിനല്ല മനസ്സിനാണ് അതിനി നിങ്ങളെക്കൊണ്ട് മാറ്റാനും കഴിയില്ല അവൾ പുറം തിരിഞ്ഞ് ജനാലക്കമ്പിയിൽ പിടിച്ച് പുറത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു നീയെന്തൊക്കെയാണീ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല ഞാനമ്പരപ്പോടെ ചോദിച്ചു.

ഇന്ന് നിങ്ങളുടെ ഫോണിലേക്ക് ഒരു വിധുബാല വിളിച്ചിരുന്നു ,നേരത്തെ നിങ്ങളൊന്നിച്ച് ഒരു ഓഫീസിൽ വർക്ക് ചെയ്തിരുന്നതാണെന്നും നിങ്ങളോട് വിവാഹാശംസകൾ പറയാനാണ് വിളിച്ചതെന്നും പറഞ്ഞു ആഹാ അത് കൊള്ളാമല്ലോ അവളെ ഞാൻ കല്യാണത്തിന് വിളിച്ചിട്ട് വന്നിരുന്നില്ല ങ്ഹാ വരാതിരുന്നതിൻ്റെ കാരണവും അവൾ പറഞ്ഞു എന്ത് പറഞ്ഞു നിങ്ങളെ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ നിങ്ങൾ വേറെ ആരെയോ സ്നേഹിക്കുന്നുണ്ടെന്നും അവളെ മാത്രമേ വിവാഹം ചെയ്യുള്ളു എന്നും പറഞ്ഞെന്ന്, ആ നിരാശയിലാണ് അവൾ ഓഫീസ് മാറിപ്പോയതെന്നും കല്യാണത്തിന് വരാതിരുന്നതെന്നും പറഞ്ഞു. അത് ശരി ,അവളെല്ലാം പറഞ്ഞല്ലേ? അതേ, അത് കൊണ്ട് ഞാൻ നിങ്ങളുടെ പൂർവ്വ ചരിത്രമറിഞ്ഞു നിങ്ങൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ പിന്നെ എന്നെയെന്തിനാ ഇതിനിടയിലേക്ക് വലിച്ചിഴച്ചത് ,അവളെ തന്നെ കെട്ടികൂടായിരുന്നോ ? അതിന് നിഖിതയിത്ര രോഷാകുലയാകുന്നതെന്തിനാ, നമ്മൾ തമ്മിൽ ഒരു താലിച്ചരടിൻ്റെ ബന്ധം മാത്രമേയുള്ളു ,ഞാനത് പൊട്ടിച്ചെറിഞ്ഞാൽ ഏത് നിമിഷവും തീരാവുന്നൊരു ബന്ധം നിങ്ങൾക്കങ്ങനെയൊക്കെ പറയാം ,അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ട് വരികയായിരുന്നു, അപ്പോഴാ ഇടിത്തീ പോലെ ഒരു വാർത്ത നിങ്ങളുടെ പഴയ പ്രണയബന്ധത്തെക്കുറിച്ച് ,മറ്റൊരാൾ പറഞ്ഞ് ഞാൻ അറിയേണ്ടി വന്നത്, എന്തിന് വേണ്ടിയാണ് ഇഷ്ടപ്പെട്ടവളെ വേണ്ടെന്ന് വച്ച് നിങ്ങളെന്നെ കല്യാണം കഴിച്ചതെന്നെനിക്കറിയണം , അതറിഞ്ഞ് കഴിഞ്ഞാൽ പിന്നെ, ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരു തടസ്സമായുണ്ടാവില്ല , അവളുടെ കൺകോണിൽ പൊട്ടിയൊഴുകാൻ തയ്യാറെടുക്കുന്ന നീർക്കുമിളകൾ ഞാൻ കണ്ടു ഞാൻ പറയാം ,അവളെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത്, ഏതാണ്ട് നാലഞ്ച് മാസങ്ങൾക്ക് മുമ്പാണ്, ഞാൻ ഓഫീസിൽ പോകുന്ന പ്രൈവറ്റ് ബസ്സിൽ വച്ചാണ് ആദ്യമായി ഞാനവളെ കാണുന്നത്, എന്ത് കൊണ്ടോ ആദ്യകാഴ്‌ചയിൽ തന്നെ, അവളെൻ്റെ മനസ്സിൽ കയറിക്കൂടി,പിന്നെ അവളെ കാണാൻ വേണ്ടി മാത്രമായി, ഞാൻ കൃത്യമായി ആ ബസ്സിൽ തന്നെ സ്ഥിരമായി യാത്ര ചെയ്തു, അവൾ പഠിക്കുന്ന കോളേജിന് മുന്നിൽ ഇറങ്ങുന്നത് വരെ, എൻ്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു ,അങ്ങനെ ഊണിലും ഉറക്കത്തിലുമെല്ലാം,അവളെക്കുറിച്ച് മാത്രമായി എൻ്റെ ചിന്ത ,പക്ഷേ ഒരിക്കൽ പോലും, എൻ്റെ ഇഷ്ടം അവളോട് തുറന്ന് പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു, അത് കൊണ്ട് എൻ്റെ കല്യാണത്തോടെ, ഞാനാ ഇഷ്ടം എൻ്റെ മനസ്സിൽ തന്നെ കുഴിച്ച് മൂടി ഇപ്പോൾ നിങ്ങൾക്ക് നിരാശ തോന്നുന്നില്ലേ? എന്തിന്? അവളോട് ഇഷ്ടം തുറന്ന് പറയാതിരുന്നത് കൊണ്ടാണ്, നിങ്ങൾക്കീ ഗതി വന്നതെന്നോർത്തിട്ട് ഇല്ല അതെന്താ?

എനിക്കവളെ കാണണമെന്ന് തോന്നുമ്പോൾ ,അവളറിയാതെ ഞാനെടുത്ത കുറെ ഫോട്ടോസ് എൻ്റെ മൊബൈലിലുണ്ട് ,അത് ഞാനെടുത്ത് നോക്കും, എന്നിട്ട് എൻ്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കും, അവളെ കണ്ട് കൊതിക്കാൻ മാത്രമേ എനിക്ക് അർഹതയുള്ളു, സ്വന്തമാക്കാൻ ഒരിക്കലും കഴിയില്ലെന്ന് മറ്റൊരു പാവം പെണ്ണിനെ താലി കെട്ടിയിട്ട് പിന്നെയും പഴയ പ്രണയിനിയുടെ ഫോട്ടോ കണ്ട് ആസ്വദിക്കുന്നത് തറവാട്ടിൽ പിറന്ന ആണുങ്ങൾക്ക് ചേർന്നതല്ല ശരി, ഇനി മുതൽ ഞാൻ കാണില്ല എങ്കിൽ പിന്നെ അതങ്ങ് ഡിലിറ്റ് ചെയ്തൂടെ എന്തോ, എനിക്കൊരു മടി, നീ തന്നെയിതങ്ങ് ഡിലിറ്റ് ചെയ്തേക്ക് ഞാൻ എൻ്റെ മൊബൈലിൽ നിന്ന് പഴയ കാമുകിയുടെ ഫോട്ടോ എടുത്ത് അവൾക്ക് നേരെ നീട്ടി . അത് പിടിച്ച് വാങ്ങിയിട്ട് ഡിലിറ്റ് ചെയ്യാനൊരുങ്ങുമ്പോൾ, ഫോട്ടോ കണ്ട ,അവളുടെ കണ്ണുകളിൽ അത്ഭുതം വിരിയുന്നതും ,കടന്നൽ കുത്തിയത് പോലെയിരുന്ന അവളുടെ മുഖത്ത്, സന്തോഷം തിരതല്ലുന്നതും ഞാൻ ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു അതെന്ത് കൊണ്ടാണെന്ന് ഇത് വായിച്ച നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ ,ബാക്കിയൊക്കെ ശുഭം NB :-ചില തെറ്റിദ്ധാരണകൾക്ക് കാലക്രമേണ മാറ്റങ്ങളുണ്ടാകും, ലൗ മാര്യേജും, അറേഞ്ച്ഡ് മാര്യേജും വിജയിക്കും, പക്ഷേ അത് വിജയിക്കണമെങ്കിൽ ഭാര്യയും ഭർത്താവും തന്നെ വിചാരിക്കണം.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular