Connect with us

Love

വാശി പിടിച്ച ദേഷ്യത്തിൽ ആയാളവളെ കാട്ടി കൂട്ടിയതെല്ലം ഓർമയില്ലേ.

Published

on

രചന: വിദ്യ ബാബു
കുളിമുറിയിലെ തണുത്ത വെള്ളം മേല് വന്ന് പതിക്കുമ്പോൾ നീറി പുകഞ്ഞവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു… ” ദേവി, ആ കാലമാടൻ എവിടെയൊക്കെയാ മാന്തി പൊളിച്ച് വച്ചേക്കുന്നെ..! ഞാനൊരു മനുഷ്യജീവി ആണെന്നെങ്കിലും ഓർത്തൂടെ അയാൾക്ക്…! ഓ, അല്ലേലും പൈസക്ക് വേണ്ടി തുണി ഉരിഞ്ഞ് കിടക്കുമ്പോ ഇവനൊക്കെ നമ്മൾ വെറും മാംസ പിണ്ഡം മാത്രമാണല്ലോ…കടിച്ചു കീറി തുപ്പുമ്പോഴും അലറി കരയാൻ കഴിയാതെ വികാരങ്ങളുടെ വേലിയേറ്റം കാണിക്കാൻ എന്ന പോലെ ശീൽക്കാരം പുറപ്പെടുവിക്കുന്നവൾ…. അങ്ങനെയല്ലയെങ്കിൽ ഇന്നു വന്നവൻ നാളെ വരണമെന്നില്ല…. എന്നെ പോലെയുള്ളവർ ഒത്തിരിയുള്ള ഈ വീട്ടിൽ മറ്റാരെയെങ്കിലും തേടി അവർ പോയാൽ തന്റെ ഡിമാൻഡ് കുറയും, പിന്നെ മുത്തയ്യ പണം തരില്ല.. അങ്ങനെ വന്നാ തന്റെ ശരീരം വിറ്റ പണം ആണെന്നറിയാതെ ചെന്നെത്തുന്ന പൈസക്ക് അരി വാങ്ങി വിശപ്പടക്കാൻ കാത്തിരിക്കുന്ന ആ രണ്ടു ജന്മങ്ങൾ പട്ടിണി കിടന്നു മരിക്കേണ്ടി വരും.. സഹിക്കണം, ഈ വേദന മുഴുവനും കുറയുന്നത് ആ രണ്ടു ജന്മങ്ങളെ ഓർക്കുമ്പോൾ മാത്രമാണ്… തന്റെ അച്ഛനും അമ്മയും…” ‘മൊഴി, ദേ ഒന്ന്റങ്ങിക്കെ.. എത്ര നേരമായി ഇതിനുള്ളിൽ നീ അടയിരിക്കുന്നു..മുത്തയ്യ നിന്നെ വിളിക്കുന്നുണ്ട്..ഒരു കസ്റ്റമർ കൂടെ വന്നിട്ടുണ്ടെന്ന്…’ വാതിലു തട്ടി ഉച്ചത്തിൽ തന്നോട് ആക്രോശിക്കുന്ന ശെൽവിയക്കായുടെ ശബ്ദം കേട്ടവൾ വേഗത്തിൽ തന്നെ വസ്ത്രം വാരി ചുറ്റി പുറത്തിറങ്ങി..തന്നെ നോക്കി ദഹിപ്പിക്കുന്ന അവരുടെ നോട്ടം കാൺകെ അവൾ തല കുമ്പിട്ടു നിന്നു.. “ശെൽവിയക്ക, ശരീരം മൊത്തം നീറുവാ.. നേരത്തെ വന്ന അയാളെന്നെ കൊല്ലാതെ കൊന്നു.. എനിക്കിപ്പോ ഒട്ടും വയ്യ അക്ക.. മുത്തയ്യയോടു ഒന്നു പറയാവോ…!!” കണ്ണു നിറച്ച് ദയനീയമായി പറയുന്ന അവളെ അവർ സഹതപിച്ച് നോക്കി…’അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നിനക്കൊക്കെ പിന്നെ കിടന്നു കൊടുക്കാതെ മറ്റു വല്ല പണിക്കും പോകാൻ പറ്റുമോ…! മര്യാദയ്ക്ക് ഇപ്പൊ തന്നെ പോരെ, ഇല്ലെങ്കിൽ മുത്തയ്യ ഇങ്ങ് വരും അങ്ങേരെ കയ്യിലെ ചാട്ടവാർ നിന്റെ മേല് കൊള്ളേണ്ടെങ്കിൽ മതി…’ കണ്ണു രണ്ടും നിറച്ചവൾ അവരെ നോക്കി… അതു കണ്ടവർ അവളുടെ കവിളിൽ പതിയെ തലോടി.. ‘പോര് മോളെ, ഇല്ലേൽ അയാളിങ് വരും.. പിന്നെ അറിയാലോ…!

രശ്മി ഇതു പോലെ വാശി പിടിച്ച ദേഷ്യത്തിൽ ആയാളവളെ കാട്ടി കൂട്ടിയതെല്ലം ഓർമയില്ലേ…! ചാട്ടവാർ കൊണ്ട് അടിച്ചിട്ടതും പോരാഞ്ഞ് രണ്ടു ദിവസം പട്ടിണിക്കും ഇട്ടു.. രാവിലെ തൊട്ട് രാത്രി വരെ ആയാളു തന്നെ അവളെ എത്ര വട്ടം ഉപദ്രവിച്ചു…’ ശെരിയാണ് ശെൽവിയക്ക പറഞ്ഞത്.. അന്നയാൾ അവളെ കൊന്നു എന്നു തന്നെ പറയാം… രണ്ടു ദിവസം വെള്ളം മാത്രം കൊടുത്ത് ആ പെണ്ണിനെ അയാൾ മൃഗീയമായി ഭോഗിച്ചു കൊണ്ടിരുന്നു.. രണ്ടു ദിവസം കഴിഞ്ഞ് അവളെ പുറത്തെത്തിച്ചപ്പോ ആ ശരീരത്തിൽ ജീവൻ ഉണ്ടെന്ന് പോലും തോന്നിയിരുന്നില്ല.. അതിനു ശേഷം ആരും അയാളെ എതിർക്കാതെ തന്നെ പറയുന്നത് കേട്ട് നിൽക്കാൻ തുടങ്ങി.. “ഞാൻ, ഞാൻ വരാം അക്ക…” തല താഴ്ത്തി പിടിച്ചവൾ പറഞ്ഞു.. ‘വൈകികണ്ട, വേഗം ആവട്ടെ…’ അതും പറഞ്ഞവർ പോയതും അവൾ വേഗം ഉടുത്ത സാരി മാറ്റി കടും ചുവപ്പ് ഒരെണ്ണം ചുറ്റി.. കണ്ണിൽ കട്ടിയിൽ കൺമഷി വരച്ച് നെറ്റിയിൽ വലിയ ചുവന്ന പൊട്ടും ചുണ്ടിൽ ചായവും പൂശി കയ്യിലും കഴുത്തിലും മാലയും കുപ്പിവളകളും ഇട്ടവൾ ദൃതിയിൽ നടന്നു.. നടക്കുമ്പോൾ തുടയ്ക്കിടയിലെ അസഹ്യമായ വേദന കാരണം അവളുടെ കണ്ണ് നിറയുന്നു ഉണ്ടായിരുന്നു… ‘ഹാ, ഇതാണ് ആള്… ഇഷ്‌ട്ടായോ….?’പതിയെ പടി കേറി വരുന്ന തന്നെ നോക്കി പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളോട് മുത്തയ്യ ചോദിച്ചു.. തിരിഞ്ഞു തന്നെ നോക്കിയ ആളെ കണ്ടവൾ വശ്യമായി ഒന്നു പുഞ്ചിരിച്ചു.. പക്ഷേ ഹൃദയം ആർത്തു കരയുകയായിരുന്നു.. തന്റെ അപ്പൂപ്പന്റെ പ്രായം ഉള്ള ഒരാൾ.. തന്റെ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിലേക്ക്‌ നോക്കി വെള്ളം ഇറക്കുന്ന അയാളെ കാൺകെ ഉള്ളിൽ വല്ലാത്ത അറപ്പ് തോന്നി… പുറമെ അതൊന്നും കാണിക്കാതെ അവൾ അയാൾക്കരികിൽ ചെന്നു നിന്നു.. ‘മൊഴി, നീ സാറിന്റെ കൂടെ പൊയ്ക്കോ.. ഇവിടെ അടുത്താണ് സാറിന്റെ ഫ്ലാറ്റ്..നാളെ വെളുപ്പിനെ ഇങ്ങേത്തണം കേട്ടല്ലോ…!!’ മുത്തയ്യ അതു പറഞ്ഞതും അവൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.. അയാളുടെ കാറിൽ കയറി ആ ഫ്ളാറ്റിൽ എത്തുന്നത് വരെ ആ മനുഷ്യനെ ഒന്നു നോക്കാൻ അവൾക്ക് തോന്നിയില്ല.. പുറത്തെ ശുദ്ധവായു ശ്വസിച്ച് കാഴ്ചകൾ കാണാൻ കഴിയുന്ന ഏക സമയമാണത്… ചില ആളുകൾക്ക് അവരുടെ പാർപ്പിടത്തിൽ കൊണ്ടുപോയി കൊല്ലാകൊല ചെയ്യുന്നതാണ് ഇഷ്ട്ടം.. അങ്ങനെ നിർബ്ബന്ധം പറയുന്നവരിൽ നിന്നു മുത്തയ്യ കൂടുതൽ പണം വാങ്ങും.. അവരുടെ കൂടെ ഒരു ദിവസം തങ്ങി പിറ്റേന്ന് തിരിച്ചെത്തിക്കും.. സത്യത്തിൽ അപ്പോൾ മാത്രമാണ് മൊഴി അടക്കമുള്ളവർ സൂര്യ വെളിച്ചം കാണുന്നത് പോലും..

ഫ്ളാറ്റിൽ കയറിയ പാടെ ഒരു വേട്ടക്കാരന്റെ ക്രൗര്യത്തോടെ അയാളവളെ ആക്രമിക്കാൻ തുടങ്ങി.. എന്നത്തെയും പോലെ ശരീരത്തിൽ അവിടെയിവിടെയായി പോറലുകളും, തുടയിടുക്കിലെ അസഹ്യമായ വേദനയിലും അവസാനിച്ച് അവളോടുള്ള ആവേശം കെട്ടടങ്ങി അയാൾ ക്ഷീണിച്ചു മയങ്ങി.. മൊഴി പതിയെ എഴുന്നേറ്റ് ചെന്ന് ബാൽക്കണി വാതിൽ തുറന്നു പുറത്തിറങ്ങി കണ്ണടച്ച് കാറ്റിന്റെ താളം ആസ്വദിച്ചു… “ഇറങ്ങി പോടാ, നിന്നെയിനി ഞങ്ങൾക്ക് കാണണ്ട.. ഞങ്ങൾക്കിനി ഇവള് മതി … നീയിവിടെ നിന്നാ ഇവൾക്കിനി ഒരു ജീവിതം ഉണ്ടാവോ…? ഒരു നല്ല കുടുംബത്തിൽ നിന്ന് വല്ല ആലോചനയും വരുവോ..? പൊക്കൊ, എവിടെയെങ്കിലും പോയി ചത്ത് തുലയെടാ നാശം പിടിച്ചവനെ…” മൊഴി ഞെട്ടി കണ്ണു തുറന്നു..അവളുടെ തൊണ്ട കുഴിയിൽ ഒരു കരച്ചിൽ വന്നു നിന്നു.. തിരിഞ്ഞ് കട്ടിലിൽ കിടക്കുന്ന മനുഷ്യനെ നോക്കി.. പിന്നീട് തന്റെ മറച്ചു പിടിച്ച ശരീരത്തിലേക്കും നോക്കിയവൾ ഒന്നു പുഞ്ചിരിച്ചു.. വേദനയിൽ കുതിർന്ന പുഞ്ചിരി..!! ശരീരത്തിന് ഏറ്റ മുറിവുകൾ നൽകുന്ന വേദന എത്രയോ ചെറുതാണെന്നു മനസ്സിലാകുന്നത് മനസിനേറ്റതിന്റെ കണക്ക് എടുക്കുമ്പോഴാണ്.. വീണ്ടും കണ്ണു രണ്ടും അടച്ചവൾ തിരുച്ചിയിലെ ശരീരം കാഴ്ചവെക്കുന്ന ഇന്നത്തെ മൊഴിയിലേത്തിയ യാത്രയുടെ ഓർമകളിലേക്ക് തിരിഞ്ഞു.. വേണു മാഷിന്റെയും ശാരദയുടെയും മൂത്ത മകൻ അരവിന്ദ്…. വേണു മാഷ് പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ അവനും അനിയത്തി അരുണയും പഠിച്ചത്.. സ്കൂളിൽ അച്ഛന്റെ ശിരസ്സ് ഉയർത്താൻ എന്നും അവനുണ്ടായിരുന്നു.. അവന്റെ പേരിൽ വീട്ടിലെ ഷോക്കേസിൽ നിറഞ്ഞ ട്രോഫികളും സർട്ടിഫിക്കറ്റ്കളും.. എല്ലാവർക്കും പ്രിയപ്പെട്ടവൻ, എത്ര പെട്ടന്നാണ് അപശകുനം ആയത്.. നാടിനും വീടിനും വേണ്ടാത്തവൻ ശപിക്കപ്പെട്ട ജന്മം എത്രയെത്ര വിശേഷണങ്ങൾ… എപ്പോഴാണത്…!! താൻ അരുണയുടെ പാവാട ഉടുത്ത് ഭംഗി നോക്കി തുടങ്ങിയപ്പൊഴോ… ക്ലാസിലെ പെൺകുട്ടികളുടെ ബെഞ്ചിൽ ഇരിക്കാൻ തുടങ്ങിയപ്പോഴോ.. തന്റെ അയൽവാസിയും ഉറ്റ സുഹൃത്തുമായ അപ്പുവിനോട് മിണ്ടുന്നതിനെക്കാൾ മീനൂട്ടിയോടും കിങ്ങിണിയോടും കൂടുതൽ അടിത്തിഴപഴകിയപ്പോഴോ..! കോളജിൽ കൂടെ പഠിച്ച വിശാലിനോട് പ്രണയം തോന്നി തുടങ്ങിയപ്പൊഴോ..!!

തനിക്കുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അതിശയത്തോടെയും അതിലുപരി ഭയത്തോട് കൂടിയും തിരിച്ചറിയുകയായിരുന്നു.. പതിയെ പതിയെ മൂടി വെയ്ക്കാൻ കഴിയാത്ത വിധം പുറം ലോകവും ആ മാറ്റം തിരിച്ചറിഞ്ഞന്ന് തന്നെ ചോദ്യം ചെയ്തവരുടെ മുന്നിൽ ഉറക്കെ അവൻ വിളിച്ചു കൂവി… “അതേ ഞാൻ ഒരാണല്ല.. എന്നിലൊരു പെണ്ണുണ്ട് … ഞാനൊരു സ്ത്രീയാണ്…” ഉള്ളിലെ വിങ്ങൽ പുറത്തെത്തിയപ്പോൾ തനിക്ക് നഷ്ടമായത് തന്റെ കുടുംബമാണ്… ഉണ്ടായില്ല ആരും തന്നെ മനസ്സിലാക്കാൻ… കൂടെ നിൽക്കാൻ ഒന്നിനും.. തന്റെ രൂപ മാറ്റം കണ്ട് തളർന്നു വീണ അച്ഛൻ.. ശാപം ചൊരിഞ്ഞു തന്നെ പടിയടച്ചു പിണ്ഡം വെച്ച അമ്മ… അറപ്പോടെ നോക്കിയ അനിയത്തി , കൂട്ടുകാർ, നാട്ടുകാർ…; നിന്നില്ല പിന്നെ വീട്ടിൽ….അല്ലെങ്കിൽ ഓടിച്ച് വിട്ടതാണെന്ന് പറയാം… വിശന്നു പൊരിഞ്ഞ് അലഞ്ഞു ഈ തിരിച്ചിയിൽ എത്തിപ്പെട്ടു…. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം കൊടുത്തു… ഇടയിൽ ആരാണ് തന്നെ മുത്തയ്യയുടെ സങ്കേതത്തിൽ കൊണ്ടിട്ടത്…! ഓർമയില്ല, അവിടെ വെച്ച് ഒരാണായി ജനിച്ച തന്നെ മൊഴി എന്ന പെണ്ണിലേക്ക് വേഷപ്പകർച്ച നടത്തി.. ആരെയും വശീകരിക്കുന്ന തന്റെ അഭൗമ സൗന്ദര്യം…തന്നെ തേടി ആളുകൾ ഒഴുകുകയായിരുന്നു… വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തളർന്നുവീണ അച്ഛനെ ഒരിക്കൽ സ്വപ്നത്തിൽ കണ്ട് ഞെട്ടി ഉണർന്നു പേടിച്ച് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അനിയത്തി വിവാഹിത ആയെന്നറിഞ്ഞത്.. ഒരു ശിഖണ്ഡി ഉണ്ടായിരുന്ന കുടുംബത്തിൽ മരുമകന് വരാൻ ഇഷ്ടം അല്ലത്രെ.. തിരിഞ്ഞ് നോക്കിയില്ല അവൾ പിന്നെ.. ഏറ്റെടുത്തു താൻ അച്ഛനെയും അമ്മയെയും..തന്റെ ശരീരം വിറ്റ് കിട്ടുന്ന പണം ആണെന്നറിയാതെ അവർ ഇന്നവിടെ ഉണ്ടു കഴിയുന്നു…. *** *** *** ഓർമകളിൽ നിന്നും ഉണർന്നവൾ തിരികെ മുറിയിൽ കയറി.. വെളുപ്പിനെ ആ വൃദ്ധനോട് യാത്ര പറഞ്ഞ് അവളിറങ്ങി.. നടന്നു പോയ്കൊള്ളാം എന്നു താൻ തന്നെയാണ് പറഞ്ഞത്.. ഇനി എന്നാണ് ഇതുപോലെ മഞ്ഞ് പൊഴിയുന്ന പ്രഭാതം കാണാൻ കഴിയുക എന്നറിയില്ലാലോ… വെളുപ്പിനെ ആയത് കൊണ്ട് തന്നെ വഴി വിജനമായിരുന്നു.. വലിയൊരു മാലിന്യ കൂനയ്ക്കരികിൽ എത്തിയതും ഒരു ഞരക്കം കേട്ടവൾ നിന്നു… എത്തി നോക്കിയവൾ ഞെട്ടി പോയി…ഒരു ചോര കുഞ്ഞ്, പെട്ടന്ന് തന്നെ അത് വാവിട്ട് കരയാൻ തുടങ്ങി.. മറ്റൊന്നും ആലോചിക്കാതെ അവൾ ആ പെൺകുഞ്ഞിനെ കോരിയെടുത്ത് മാറോടാടക്കി.. ആ കുരുന്നിന്റെ മുഖം കാൺകെ അവളിൽ ഒരമ്മ ഉണരുന്നതറിഞ്ഞു.. ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.. വേണ്ടാത്തത് കൊണ്ടായിരിക്കുമല്ലോ ആരെങ്കിലും വഴിയിൽ കളഞ്ഞത്.. കുഞ്ഞിനെയും കൊണ്ടു കയറിയതു കണ്ടതും മുത്തയ്യ അവളെ നേരെ ആക്രോശിച്ചു… അയാളതിനെ കളയാൻ ശ്രമിച്ചപ്പോൾ മൊഴി കരഞ്ഞു കാലു പിടിച്ചു.. ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ താൻ വളർത്തി കൊള്ളാം എന്ന അവളുടെ യാചനയിൽ അയാൾ സമ്മതം മൂളി.. മൊഴി പിന്നീടങ്ങോട്ട് ജീവിക്കുകയായിരുന്നു, ഒരമ്മയായി….

ആ കുറുമ്പി പെണ്ണവളുടെ ജീവനായി.. അവളുടെ മുറി മാത്രമായിരുന്നു ആ കുഞ്ഞിന്റെ ലോകം…. തന്നെ മോഹിച്ചു വരുന്നവരെ മൊഴി മറ്റൊരു മുറിയിലേക്ക് സ്വീകരിച്ചു… ആ വീട്ടിലെ എല്ലാവരുടെയും അമ്മാളു ആയി അവൾ വളർന്നു.. തന്റെ ശരീരം വിറ്റതിൽ നിന്നും ഉള്ള പങ്കു കൊണ്ട് ആ കുഞ്ഞിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ അവൾ നിറവേറ്റി കൊടുത്തു…. ഒരു ദിവസം അടുത്ത മുറിയിൽ നിന്നും വിയർത്തോലിക്കുന്ന ശരീരവുമായി തന്റെ മുറിയിലേക്ക് തന്നെ തിരികെ കയറാൻ വാതില് തുറന്ന മൊഴി ഞെട്ടി തരിച്ചു പോയി.. താൻ ഉറക്കി കിടത്തിയ തന്റെ കുഞ്ഞിന്റെ തുടയിൽ കൈകൾ ഇരച്ചിരക്കുന്ന മുത്തയ്യ…!! അവൾ അലറി വിളിച്ച് അയാളെ തള്ളി താഴെയിട്ടു… ഉടുപ്പ് നേരയിട്ട്‌ കുഞ്ഞിനെ എടുത്ത് മറോടടക്കി പിടിച്ചു… പെട്ടന്നുള്ള ആക്രമണത്തിൽ പതറിയ അയാൾ എഴുന്നേറ്റ് വന്ന് അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ച് വാങ്ങാൻ നോക്കി.. അതിനു വിസമ്മതിച്ച അവളുടെ കവിളിൽ അയാൾ ആഞ്ഞടിച്ചതും നില തെറ്റി അവൾ കുഞ്ഞിനെയും കൊണ്ട് കട്ടിലിലേക്ക് വീണു.. കുഞ്ഞപ്പൊഴേക്കും ആർത്ത് കരയാൻ തുടങ്ങി.. ‘നീ ഇവളെ ഇങ്ങനെ ഒളിപ്പിച്ചു വച്ച് വളർത്താം എന്നു കരുതിയോ…; എവിടെ നിന്നോ കളഞ്ഞു കിട്ടിയ ഒരു കൊച്ചിനെയും കൊണ്ട് വന്നാ അതിനെ വളർത്താൻ ഞാൻ പറഞ്ഞെങ്കിൽ അതെന്റെ മനുഷ്യത്വം ആണെന്ന് കരുതിയ നിനക്ക് തെറ്റി.. നീ കൊണ്ടു വന്നത് ഒരു പെൺകുഞ്ഞ് ആണെന്നത് അറിഞ്ഞതും ഞാൻ ചിലത് മനസ്സിൽ ഉറപ്പിച്ചിരുന്നു.. കാത്തിരിക്കുകയായിരുന്നു, ഇവൾ ഒന്ന് പാകമാകാൻ….’ ചുണ്ട് നനച്ചു കൊണ്ടുള്ള അയാളുടെ സംസാരത്തിൽ മൊഴി ഞെട്ടി പിടഞ്ഞു പോയി… ‘ഞാൻ ഇവളെ വിറ്റു.. രണ്ട് ലക്ഷം രൂപയ്ക്ക് ഒരു സേട്ടിന്.. കിളവനു പൂതി തീർക്കാൻ ഒരിളം കൊച്ചിനെ വേണം എന്ന്…നാളെ അയാള് വരും.. അതിനു മുന്നേ ഞാനൊന്ന് പരീക്ഷിച്ച് നോക്കാം എന്നു കരുതി…’ മൃഗീയമായി അട്ടഹസിച്ചു അയാൾ പറഞ്ഞ വാക്കുകൾ കേട്ട് മൊഴി തരിച്ചിരുന്നു.. ” എന്റെ കുഞ്ഞിനെ വിറ്റെന്നോ..! ഇല്ല സമ്മതിക്കില്ല.. ജീവനോടെ ഞാൻ ഉള്ളിടത്തോളം അത് നടക്കില്ല…” പൊട്ടിത്തെറിച്ച് അവൾ പറഞ്ഞത് കെട്ടയാൾ പുച്ഛിച്ചു.. ‘അതിനു നിന്റെ സമ്മതം ആർക്ക് വേണമെടി.. ഈ മുത്തയ്യ ഒന്നു തീരുമാനിച്ചാൽ അത് നടത്തിയിരിക്കും ഓർത്തോ…;’ അതും പറഞ്ഞയാൾ വാതിൽ വലിച്ചടച്ച് പോയി… മൊഴി മോളെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു… ‘അമ്മ എന്തിനാ കരയണേ…! അമ്മ കരഞ്ഞാ മോളും കരയും..’ അതും പറഞ്ഞ് അവൾ വിങ്ങി പൊട്ടാൻ തുടങ്ങി.. “അയ്യേ അമ്മ കരഞ്ഞില്ലാലോ.. അമ്മ മോളെ പറ്റിച്ചതല്ലെ..;” ‘ആണോ…!’ കണ്ണു രണ്ടും തള്ളി പരിഭവത്തോടെ അവൾ ചോദിച്ചു.. “ആന്നേ, മോള് വാ അമ്മ കുളിപ്പിക്കാം അമ്മേടെ മുത്തിനെ…” അവൾ വിഷയം മാറ്റാൻ എന്നപോലെ കുഞ്ഞിനെ എടുത്ത് കുളിമുറിയിലേക്ക് നടന്നു.

തിരികെ വന്ന് കുഞ്ഞിനെ വീണ്ടും ഒന്നുറക്കി അവളെ തലോടി കൊണ്ടിരുന്നു.. തെറ്റാണ്, തന്റെ തെറ്റ് ഇവളെ ഇത് പോലെ ഒരു സ്ഥലത്തേക്ക് കൊണ്ട് വരരുതായിരുന്നു.. പക്ഷേ തനിക്ക് അന്നവിടെ ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല… സ്നേഹിക്കാൻ തോന്നി പോയി… ഈ കുരുന്നു മുഖം കണ്ടപ്പോൾ തനിക്ക് വേണമെന്ന് തോന്നി പോയി.. സ്വാർത്ഥത, ഒന്നുമില്ലാത്ത ആരു മില്ലാത്ത ഒരുവൾക്ക് സ്നേഹിക്കാൻ ഒരാളെ വേണം എന്ന സ്വാർത്ഥത… ഒരമ്മയായി മാറാനുള്ള അതിയായ മോഹം കൊണ്ട് ഉണ്ടായ സ്വാർത്ഥത.. ഇന്നിപ്പോൾ എന്റെ കുഞ്ഞിന്റെ ശരീരത്തിന് വിലയിടുന്നതിൽ എത്തി.. നാളെ ഇവളുടെ കുരുന്നു ശരീരം ആർക്കൊക്കെയോ ആഹാരം ആകും.. വയ്യ തന്റെ കുഞ്ഞിനെ അങ്ങനെ കൊത്തി കീറാൻ കൊടുക്കാൻ സാധിക്കില്ല… ചിന്തകൾ കടന്നൽ കൂട് പോലെ അവൾക്ക് ചുറ്റും പരന്നു.. പെട്ടന്ന് കതക് തുറന്നു ശെൽവിക്ക അകത്തു കയറി വന്നു… കുഞ്ഞിനെ നോക്കി നിൽക്കെ അവരുടെ കണ്ണും നിറഞ്ഞിരുന്നു.. മൊഴി കരഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു.. അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ ശെൽവി കുഴങ്ങി….പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവർ പറഞ്ഞു തുടങ്ങി.. ‘മോളെ നീ എത്ര എതിർത്താലും നാളെ അമ്മാളുവിനെ സേട്ടു കൊണ്ട് പോകും..മുത്തയ്യ എല്ലാം ഉറപ്പിച്ച മട്ടാണ്.. നിന്നെ കാര്യം ശെരിക്കും ബോധ്യപ്പെടുത്താനാണ്‌ എന്നെ വിട്ടത്.. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോളെ..’ അത് പറഞ്ഞു കഴിയുമ്പോഴേക്കും അവർ കരഞ്ഞിരുന്നു.. “രക്ഷപെട്ടോട്ടെ ഞങൾ രണ്ടു പേരും… സഹായിക്കാവോ…?” ദയനീയമായിരുന്നു അവളുടെ സ്വരം… ‘എവിടെ പോകും നീ…! നാട്ടിലേക്കോ…? നിന്നെ വേണ്ട നീ അയക്കുന്ന പണം മാത്രം മതി, വീട്ടിലേക്ക് വന്നു പോകരുത് എന്നു പറഞ്ഞവരുടെ അടുക്കലേക്ക് പോകാൻ നിനക്ക് പറ്റുമോ….? പിന്നെ മറ്റെവിടെ, എന്തു ജോലി ചെയ്യും നീ…? നീയൊരു ഹിജഡയാണ്.. നിന്നെ ആളുകൾ അടുപ്പിക്കില്ല പകരം ആട്ടി ഓടിക്കും.. നിന്റെ ശരീരം മാത്രമേ പലർക്കും വേണ്ടി വരികയുള്ളൂ.. നാളെ ഈ കുഞ്ഞിനെ നിന്റെ മുന്നിൽ ഇട്ട് തന്നെ ആരെങ്കിലും ഉപദ്രവിക്കാം..’ എവിടെ പോകും മോളെ നീ ആ ചോദ്യത്തിലെ നിസ്സഹായത തന്നെയായിരുന്നു എന്റെ ഉത്തരവും.. നാട്ടിൽ നിന്നും പോന്നപ്പോൾ പലയിടത്തും ജോലി നോക്കിയതാണ്… ചിലര് ആട്ടി ഓടിച്ചു , കാർക്കിച്ചു തുപ്പി, പച്ച തെറി പോലും വിളിച്ചു… വിശപ്പടക്കാൻ നിവൃത്തിയില്ലാതെ ഉടുതുണി അഴിക്കേണ്ടി വന്നവളാണ് ഞാൻ… ഇനിയും പുറത്തിറങ്ങിയാൽ അത് തന്നെയെ വഴിയുള്ളൂ.. ഉറങ്ങുന്ന കുഞ്ഞിനെ നോക്കവെ ചുരത്താത്ത മാറിൽ അസഹനീമായ വേദന അവൾക്ക് തോന്നി… ശേൽവിയക്ക മറ്റൊന്നും പറയാതെ മുറി വിട്ടിറങ്ങി.. മൊഴി തളർന്നിരുന്നു…മരണം പോലും തനിക്ക് സ്വീകരിക്കാൻ പറ്റിലാലോ… തന്റെ അച്ഛനും അമ്മയും, മകനെ ചൊല്ലി ആർക്കാർക്കും വേണ്ടാതായി പോയ രണ്ടു ജന്മങ്ങൾ… തന്റെ കടമയാണ്, ഉപേക്ഷിക്കാൻ പറ്റില്ല… ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്ത് തനിക്ക് തുടർന്ന് പോയെ പറ്റൂ.. അവൾ പതിയെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു കണ്ണുനീർ ആ കുരുന്നു നെറ്റിയിൽ പൊട്ടുപോലെ പതിച്ചു കൊണ്ടിരുന്നു … “അമ്മ വാരി തരാം ഡാ കണ്ണാ.. ഇനി അമ്മേടെ മോൾക്ക് അമ്മ എന്നാ വാരി തരാ…!” കണ്ണു നിറച്ചവൾ കുഞ്ഞിന് ഓരോ ഉരുളയായി വായിൽ വച്ചു കൊടുത്തു.. ‘ അതെന്താ അമ്മേ…!!’ മനസ്സിലാകാതെ ആ കുരുന്നു ചോദ്യം.. “അതോ അമ്മേടെ അമ്മാളു പോവല്ലേ…” ‘എങ്ങോട്ട്…?’ “ദൂരേ ദൂരേ നക്ഷത്രങ്ങളുടെ ലോകത്തേക്ക്..അവിടെ ചെന്നിട്ട് അമ്മേടെ മോള് തമ്പായിയെ കാണുലോ..” ‘ആണോ…!’ ആകാംക്ഷ നിറഞ്ഞിരുന്നു ആ കുരുന്നു മുഖത്ത്.

“അതെലോ…. അപ്പോ മോള് തമ്പായിയോടു പറയണം അമ്മയ്ക്ക് മോളില്ലതെ പറ്റില്ല… അതുകൊണ്ട് അമ്മയെ വേഗം അവിടെ എത്തിക്കാൻ വേണ്ടി അമ്മേടെ പ്രശ്നങ്ങൾ ഒക്കെ തീർക്കണംന്ന് ട്ടോ…” അവളതിന് സന്തോഷത്തോടെ തലയാട്ടി.. ചാഞ്ചാടിയാടി ഉറങ്ങൂ നീ… ചരിഞ്ഞാടിയാടി ഉറങ്ങൂ നീ… ആകാശത്തൂഞ്ഞാലാടു നീ… കാണാക്കിനാ കണ്ടുറങ്ങു നീ… ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ മുടിയിൽ തലോടി മൊഴി പാടി കൊണ്ടിരുന്നു.. ആ ഉറക്കത്തിൽ തന്നെ അവളിലെ ജീവൻ മുഴുവനും പിടഞ്ഞു തീരുന്നത് കണ്ണിമ വെട്ടാതെ മൊഴി നോക്കിയിരുന്നു.. “ഇനി എന്റെ മോളെ ആരും തൊടില്ലാട്ടോ.. പേടിക്കണ്ട… അമ്മ വരും ട്ടോ.. അമ്മേടെ മോളെ അടുത്തേക്ക്.. വേഗം വരും…” വായിൽ കൂടി ചോരയും പതയും ഒഴുകി നിശ്ചലമായ ആ മുഖത്ത് ചുണ്ട് ചേർത്ത് അവൾ പറഞ്ഞു.. പിന്നെ തിരിഞ്ഞ് നോക്കാതെ കയ്യിൽ ചുരുട്ടിയെടുത്ത കവറിലെ അവളുടെ രണ്ട് സാരിയും അമ്മാളുവിന്റെ ഒരുടുപ്പുമെടുത്ത് വാതിൽ തുറന്നു പുറത്തിറങ്ങി .. ഇരുട്ടിൽ ദിക്കറിയാതെ ദിശയറിയാതെ പോകുമ്പോഴും അവൾ പറഞ്ഞു കൊണ്ടിരുന്നു.. ജീവിക്കണം അച്ഛന്റെയും അമ്മയുടെയും കാലം കഴിയുന്നത് വരെ ജീവിക്കണം.. എന്നിട്ട് പോണം എന്റെ മോളെ അടുത്ത്… വീണ്ടും അവളുടെ ചുണ്ടുകൾ ബാക്കി എന്നോണം പാടി അവസാനിപ്പിച്ച പാട്ടിന്റെ ബാക്കി വരികൾ മൂളി “അമ്മേടെ കയ്യിലെ കിങ്ങിണി കളിപ്പാട്ടം… കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം പെട്ടി…. ആ പെട്ടി തുറന്നാലോ.. അതിലോ ആയിരം നക്ഷത്രം… ആ നക്ഷത്ര കൂട്ടിൽ നിറയെ സ്നേഹ പൂകിളികൾ .. കിളി പാടും പാട്ടിലോരമ്മ മനസ്സുണ്ട്….” ലൈക്ക് കമന്റ് ചെയ്യൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular