Connect with us

Love

അവൾ കല്യാണത്തിന് സമ്മതിക്കും എനിക്കുറപ്പുണ്ട്.

Published

on

രചന: Sindhu R Nair
കാണാൻ അതി സുന്ദരിയാണ് മിന്നു. നാട്ടിൻ പുറത്തുകാരി ഒരു സാധാരണ പെൺകുട്ടി. ആരു കണ്ടാലും ഒന്നു നോക്കും അവളെ. അത്രക്കും ഭംഗിയാണ് അവൾക്ക്. ഏതൊരു ആണും കൊതിക്കും അവളെ തന്റേതാക്കാൻ. കഥകളിൽ ഒക്കെ പറയുന്നത് പോലെ നല്ല ഗോതമ്പിന്റെ കളർ, വലിയ കണ്ണുകൾ, മുട്ടറ്റം മുടി അവളെ വർണ്ണിച്ചാൽ തീരില്ല. കർഷകനായ സോമന്റെയും വീട്ടമ്മയായ സരയുവിന്റെയും ഏക മകൾ. അവൾ ടൗണിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുകയാണ്. രാവിലെ എട്ടുമണിക്കുള്ള ബസിൽ പോകും കമ്പനിയിൽ വൈകുന്നേരം ആറു മണിക്കുള്ള ബസിൽ തിരിച്ചെത്തും. അഥവാ ലേറ്റായാൽ സമയം കഴിഞ്ഞും കാണാതാകുമ്പോ സോമൻ വരും മോളേ കൂട്ടി കൊണ്ടുപോകാൻ. അഥവാ സോമൻ വന്നില്ലെങ്കിലും പേടിക്കണ്ട കാര്യമില്ല അവൾക്ക്. അവളെയും കുടുംബത്തെയും അവിടുള്ള എല്ലാവർക്കും അറിയാം. ജീവിക്കാൻ വേണ്ടി, കുടുംബത്തിന് വേണ്ടി മണ്ണിൽ കഷ്ടപ്പെടുന്ന സോമനും കുടുംബവും നാട്ടുകാർക്ക്‌ അത്രക്കും പ്രിയപ്പെട്ടവർ ആയിരുന്നു. പഠിക്കുന്ന സമയമെല്ലാം അവൾ മിടുക്കിയാരുന്നു. ആരെയും കൊണ്ട് അവൾ മാറി നിൽക്കു എന്നു പറയാൻ ഇടവരുത്തിയിട്ടില്ല. സോമന്റെയും സരയുവിന്റെയും അഭിമാനമായാണ് അവൾ വളർന്നു വന്നത്. ഈ ജോലിക്ക് പോകണ്ട എന്നു സോമൻ പറഞ്ഞതാണ് മകളോട്. ടെസ്റ്റുകൾ ഒക്കെ എഴുതുന്നുണ്ട്. തനിക്കു നല്ലൊരു ജോലി കിട്ടുമെന്ന് മിന്നുവിന് ഉറപ്പുണ്ട്. പക്ഷേ അതുവരെ വെറുതെ വീട്ടിൽ ഇരിക്കാൻ തയ്യാറല്ലായിരു ന്നു. അതുകൊണ്ടാണ് ഈ ജോലിക്ക് പോകുന്നത്. അതിനു അനുസരിച്ചുള്ള സാലറിയും അവൾക്കു കിട്ടുന്നുണ്ട്. കിട്ടുന്ന സാലറി അതേപടി അച്ഛനെ ഏൽപ്പിക്കും അവൾ. പിന്നേ അവൾക്കു ആവശ്യത്തിന് അച്ഛനോട് ചോദിച്ചു വാങ്ങും. ആ അച്ഛൻ അവളെ കല്യാണം കഴിപ്പിക്കാനുള്ള സ്വർണ്ണവും തുകയുമെല്ലാം കരുതി വെച്ചിട്ടുണ്ട്. പക്ഷേ കല്യാണകാര്യം പറയുമ്പോൾ മിന്നു എതിർക്കും.

ഒരുപാട് ആലോചനകൾ വന്നതാ പക്ഷേ ഇപ്പൊ കല്യാണം വേണ്ടാ വേണ്ടാ പറഞ്ഞു അവൾ കരയാൻ തുടങ്ങും. തങ്ങളെ വിട്ടുപോകാനുള്ള മകളുടെ വിഷമം കാണാൻ പറ്റാത്തോണ്ടു ഇപ്പോൾ കല്യാണം നടത്തുന്നില്ല പറഞ്ഞു സോമനും സരയുവും ഇതുവരെ വന്ന ആലോചനകൾ എല്ലാം മടക്കി അയച്ചു. ആറുമണി ആയിട്ടും മോളേ കാണാഞ്ഞിട്ട് സോമൻ കവലയിലേക്കു നടന്നു. സോമൻ ചെന്നതും അപ്പോൾ വന്ന ബസിൽ മോളിറങ്ങി വരുന്നത് അയാൾ കണ്ടു. അച്ഛനെ കണ്ടതും അവൾ വേഗം വന്നു പറഞ്ഞു. അച്ഛാ ആ ബസ് ഇല്ലാരുന്നു ഇന്ന്. അതോണ്ടാ വൈകിയത്. മ്മ്. എനിക്ക് തോന്നി. ഇനി ഇരുട്ടിയാലോ ഓർത്തു അതാ അച്ഛൻ വന്നത്. മോളു നടക്ക് വാ അമ്മ വിഷമിക്കും നമ്മളെ കണ്ടില്ലെങ്കിൽ.മോൾ വന്നില്ലെന്ന് കരുതി. സോമൻ പറഞ്ഞു. വീട്ടിൽ ചെന്നപ്പോൾ സരയു വാതിൽക്കൽ നോക്കി നിൽപ്പുണ്ട്. എന്താ മോളേ വൈകിയത് അവർ ചോദിച്ചു. എന്റെ സരയു ബസ് കിട്ടികാണില്ലാരിക്കുമെന്നു ഞാൻ പറഞ്ഞിട്ടല്ലേ പോയത്. ഇന്ന് മോൾ എന്നും വരുന്ന ബസ് ഇല്ലാരുന്നു. അതാ അവൾ വൈകിയത് സോമൻ ആണ് പറഞ്ഞത്. മ്മ് മോൾ മേല്കഴുകി വാ അമ്മ ചായ എടുക്കാം പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി. രാത്രി അത്താഴം കഴിച്ചുകൊണ്ടിരു ന്നപ്പോൾ സരയു മിന്നുവിന്റെ കല്യാണക്കാര്യം എടുത്തിട്ടു. അതേ ചേട്ടാ ഇനിയും മോളുടെ കല്യാണം ഇങ്ങനെ നീട്ടികൊണ്ടുപോയാൽ ശരിയാകില്ല. എത്രയും പെട്ടെന്ന് കല്യാണം നടത്തണം. മോൾ പറഞ്ഞത് കേട്ടു നമ്മൾ വരുന്ന ആലോചനകൾ എല്ലാം വേണ്ടാ വെച്ചു. ഇനിയത് പറ്റില്ല. അതുകേട്ട സോമനും മിന്നുവും സരയുനെ നോക്കി. ഉം നീ പറഞ്ഞത് ശരിയാ സരയു. എത്രയും പെട്ടെന്ന് ഒരു ചെറുക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തണം. സോമനും പറഞ്ഞു. അച്ഛാ അമ്മേ എനിക്ക് കല്യാണം വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ മിന്നു ചോദിച്ചു. ങേ കല്യാണം വേണ്ടെന്നോ. ഇപ്പോൾ വേണ്ടാ എന്നല്ലേ രണ്ടുവർഷമായി മോൾ പറഞ്ഞുകൊണ്ടിരുന്നത്.

എന്നിട്ട് കല്യാണമേ വേണ്ടെന്നു പറയുന്നോ. സോമൻ ചോദിച്ചു. അച്ഛാ അത് എനിക്ക് കല്യാണം വേണ്ട അച്ഛാ. എനിക്ക് നിങ്ങൾ രണ്ടാളും മതി. നമുക്കിടയിൽ വേറെ ഒരാൾ അതുവേണ്ട അച്ഛാ ഞാൻ നിങ്ങളുടെ കൂടെ കഴിഞ്ഞോളാം. മിന്നു പറഞ്ഞു. എന്നതാ മോളേ നീ പറയുന്നത്. പെൺകുട്ടികൾ അയാൽ ഒരു പ്രായം വരെയേ അച്ഛനമ്മമാരുടെ കൂടെ നിൽക്കു.ബാക്കി അവരുടെ ജീവിതം അവളെ കല്യാണം കഴിക്കുന്ന ആളുടെ കൂടെയാണ്. അതുകൊണ്ട് മോൾക്കും വേണം അങ്ങനൊരു ജീവിതം. ഞങ്ങളുടെ കാലം കഴിഞ്ഞാലും മോളേ നോക്കാനും ആളുണ്ടാകണം. അതിനു മോളുടെ ജീവിതത്തിൽ ഒരാൾ വരണം സോമൻ പറഞ്ഞു. മിന്നു ഒന്നും മിണ്ടാതെ കഴിക്കുന്നത് മതിയാക്കി എണീറ്റു. മോളേ എന്താ നിനക്ക് പറ്റിയത് സരയു ചോദിച്ചു. കഴിച്ചേ അവിടിരുന്നു അവർ പറഞ്ഞു. എനിക്ക് മതിയമ്മേ അതുകൊണ്ടാ. അവൾ മറുപടി പറഞ്ഞു കൈകഴുകാൻ പോയി. ഈശ്വരാ ഇവൾ എന്താ കല്യാണക്കാര്യം പറയുമ്പോൾ ഇങ്ങനെ സരയു സോമനോട് ചോദിച്ചു. ഇനി മോൾക്ക്‌ ആരെങ്കിലുമായി ഇഷ്ടമുണ്ടോ. നിർത്തു സരയു. എന്നതാ നീ പറയുന്നത്. അങ്ങിനുണ്ടെങ്കിൽ അവൾ നമ്മളോട് അത് തുറന്നു പറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം നമ്മൾ അവൾക്കു കൊടുത്തിട്ടുണ്ട്. സോമൻ പറഞ്ഞു. ഉം ഞാൻ അവളോടൊന്നു സംസാരിക്കട്ടെ സരയു.നീ ഇതെല്ലാം എടുത്തു വെക്കു. നീ ഇപ്പോൾ വരണ്ട ഞാൻ പോയി സംസാരിച്ചോളാം മോളോട്. സോമൻ സരയുനോട് പറഞ്ഞു. അയാൾ മകളുടെ മുറിയിൽ ചെന്നപ്പോൾ അവൾ ജനലിലൂടെ ഇരുട്ടത്തേക്ക് നോക്കി നിൽപ്പുണ്ട്. മോളേ മിന്നൂ….. അയാൾ വിളിച്ചു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി. അച്ഛാ….. അവൾ കരയുകയാണെന്നു അയാൾ കണ്ടു. മോളേ എന്താടാ നിന്റെ പ്രശ്നം. മോൾക്ക്‌ ഞങ്ങൾ അറിയാത്ത ഏതെങ്കിലും റിലേഷൻ ഉണ്ടോ.

ഉണ്ടെങ്കിൽ പറഞ്ഞോ നമ്മൾക്ക് അത് നടത്താം. ആരാണെന്ന് മോൾ പറഞ്ഞാൽ മതി ഞങ്ങളോട്. ഇല്ലച്ഛാ അതൊന്നുമല്ല. എനിക്ക് ആരുമായും ഒരു റിലേഷനും ഇല്ല. അവൾ പറഞ്ഞു. പിന്നെന്താ കല്യാണം വേണ്ടെന്നു മോൾ പറയുന്നത്. അച്ഛനെയും അമ്മയെയും വിട്ടു പോകുന്നത് ഓർത്തിട്ടാണേൽ അത് എല്ലാ പെൺകുട്ടികൾക്കും പറഞ്ഞിട്ടുള്ളതാ. അതല്ലെങ്കിൽ നമ്മുടെ വീട്ടിൽ നമ്മുടെ കൂടെ നിക്കുന്ന പയ്യനെ അച്ഛൻ കണ്ടെത്താം മോളുടെ സന്തോഷത്തിനു വേണ്ടി. സോമൻ പറഞ്ഞു. ഇല്ലച്ഛാ അതൊന്നും ശരിയാകില്ല.എനിക്കത് അച്ഛനോട് എങ്ങിനെ പറയണം എന്നു അറിയില്ല. മിന്നു പറഞ്ഞു. എന്താ മോളേ നീ പറഞ്ഞു വരുന്നത്. അയാൾ ചോദിച്ചു. അച്ഛാ ഇനിയും ഞാൻ അത് പറഞ്ഞില്ലെങ്കിൽ അത് ഞാൻ നിങ്ങളോട് ചെയ്യുന്ന ചതിയാകും. അവൾ പറയാൻ തുടങ്ങി. ഞാനിതു പറയുന്നതുകൊണ്ട് ഞാൻ തെറ്റ് എന്തെങ്കിലും ചെയ്തെന്നു അച്ഛൻ കരുതണ്ട. അച്ഛാ എനിക്ക് ഒരു പുരുഷനെ കല്യാണം കഴിക്കാൻ പറ്റില്ല. പുരുഷന്റെ കൂടെ ഉള്ള ജീവിതം എനിക്ക് സാദ്ധ്യമല്ല. ഒരാളെ കല്യാണം കഴിച്ചു അയാൾക്ക്‌ വേണ്ടി വെറുതെ നിന്നു കൊടുക്കാൻ എനിക്കു പറ്റില്ല. ഞാനിതു മനസ്സിലാക്കിയത് ഒരാണിന്റെ കൂടെയോ ഒരു പെണ്ണിന്റെ കൂടെയോ ജീവിച്ചു നോക്കിയിട്ടല്ലച്ചാ. ഞാൻ എങ്ങിനെയാണ് കുഞ്ഞുനാളിലെ മുതൽ ജീവിച്ചതെന്നു അച്ഛനും അമ്മയ്ക്കും അറിയാമല്ലോ. ഇങ്ങനുള്ള ഏതൊരാൾക്കും മനസ്സിലാകും തങ്ങളുടെ അവസ്ഥ. അതിനു ഒന്നിച്ചു കഴിയണം എന്നില്ല. അച്ഛനും അമ്മയും എന്നെ മനസ്സിലാക്കുമെന്നു കരുതിയിട്ടാണ് ഞാനിപ്പോ ഇതൊക്കെ പറയുന്നത്. അതുകൊണ്ട് എനിക്കു വേണ്ടി നിങ്ങൾ കല്യാണം ആലോചിക്കേ ണ്ട. നമ്മൾ കാരണം ആരുടെയും ജീവിതം നശിക്കാൻ പാടില്ല അച്ഛാ കരഞ്ഞുകൊണ്ടാണ് അവൾ പറഞ്ഞു നിർത്തിയത്.

കേട്ടതൊന്നുംവിശ്വസിക്കാനാവാതെ തകർന്നുപോയിരുന്നു ആ അച്ഛൻ. ഇനി എന്തു ചെയ്യുമെന്നോർത്തു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാൾ കണ്ടു വാതിൽക്കൽ എല്ലാം കേട്ടുകൊണ്ട് നിന്ന സരയുവിനെ. പരസ്പരം താങ്ങായി തങ്ങളുടെ മുറിയിൽ കയറിയ അവർ പൊട്ടിക്കരഞ്ഞു. ദൈവം എല്ലാം തങ്ങൾക്കു തന്നു സന്തോഷം സമാധാനം തങ്ങൾക്കു സ്നേഹിക്കാൻ ഒരു പൊന്നോമന. നാട്ടുകാർക്കും വീട്ടുകാർക്കും സ്കൂളിലും കോളേജിലുമെല്ലാം എല്ലാവർക്കും കണ്ണിലുണ്ണിയായ തങ്ങളുടെ പൊന്നുമോൾ ഇപ്പോൾ തങ്ങളെ ഇല്ലാതാക്കുന്നു. ജീവനോടെ നിന്നു കത്തുന്ന കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. എന്താണ് ചെയ്യുക. കരച്ചിൽ ഒന്നടങ്ങിയപ്പോൾ സരയു പറഞ്ഞു ചേട്ടാ നമുക്ക് നമ്മുടെ മോളേ പറഞ്ഞു മനസിലാക്കാം. അവൾക്കു നമ്മളെ മനസ്സിലാകും. അവൾ കല്യാണത്തിന് സമ്മതിക്കും എനിക്കുറപ്പുണ്ട് ചേട്ടാ സരയു സോമനോട് പറഞ്ഞു. ഹേയ് നീ എന്താണ് കരുതിയേക്കു ന്നെ നമ്മുടെ മോളേ കുറിച്ച്. അവൾ ഇല്ലാത്തതൊന്നും പറയില്ല. നമ്മുടെ മകളെ ഇന്നുവരെ നമ്മൾക്ക് ഒരു കാര്യത്തിനും വ-ഴക്ക് പറയേണ്ടി വന്നിട്ടില്ല. അവൾ ഒരാണിനെ സ്വീകരിക്കില്ല സരയു. അത് നമ്മുടെ മോളുടെ കുഴപ്പം അല്ല. നമുക്ക് ഒരു കാര്യം ചെയ്യാം. അവൾക്ക് ഒരു പുരുഷന്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്നല്ലേ പറഞ്ഞത്. അവളെ പോലെ വേറെയും ഉണ്ടാവില്ലേ ഇതേ ചിന്താഗതിയുള്ള പെൺകുട്ടികൾ. അതേ സരയു നമുക്ക് അങ്ങിനെ ചിന്തിക്കാം അങ്ങിനുള്ള ഒരു പെൺകുട്ടിയെ നമുക്ക് കണ്ടെത്താം നമ്മുടെ മകൾക്കായി. അച്ഛന്റെയും അമ്മയുടെയും പുറകെ അവരെ ആശ്വസിപ്പിക്കാൻ അവരുടെ പുറകെ അവരുടെ മുറിയിലേക്ക് കയറാൻ വന്ന മിന്നുവും കേട്ടു അച്ഛന്റെ വാക്കുകൾ. കണ്ണീരു തുടച്ചു അവൾ. അവളുടെ മുഖത്ത് തെളിഞ്ഞു അവളുടെ അഴക് കൂട്ടുന്ന നിറ പുഞ്ചിരി…..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular