Connect with us

Love

എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് വന്നവളാണ് നീ.

Published

on

രചന: കണ്ണൻ സാജു
“പ്രസവിക്കാൻ കയറ്റിയ പരിശോധനയിൽ അല്ലേ നിന്റെ ഭാര്യക്ക് എ-യ്ഡ്‌സ് ആണെന്ന് കണ്ടു പിടിച്ചത്…? ഉണ്ടായ കുഞ്ഞും hiv പോസിറ്റീവ്… ഹോ! നാണക്കേട്… ഉറപ്പാ അത് നിന്റെ കൊച്ചല്ല! അവളോട് തന്നെ മര്യാദക്ക് നീ ചോദിക്കു ആരുടേ കൂടെ കിടന്നിട്ടാ കൊച്ചും ഐ-ഡിസും കിട്ടിയെന്നു” അയ്യാൾ മകനോട് അലറി..എ-യ്ഡ്‌സ്സ് ആണെന്ന് അറിഞ്ഞതുകൊണ്ട് രണ്ട് മാസം അവർ ഹോസ്പിറ്റലിൽ കിടന്നിട്ടും വീട്ടുകാർ ആരും ഒരു നോക്ക് ആ കുഞ്ഞിനെ കാണാൻ പോലും വന്നില്ല…ഭാര്യക്കും മകനും h-iv പോസിറ്റീവ് ആണെന്നു അറിഞ്ഞതോടെ തകർന്നു പോയ വി-ഷ്വം അച്ഛന്റെ വാക്കുകൾ കൂടി കേട്ടതോടെ ഭ്രാന്തനെ പോലെ ആയി. “ഇതിപ്പോ പുറത്തെങ്ങാനും അറിഞ്ഞാൽ ഉള്ള സ്ഥിതി എന്താ? നിന്റെ അനിയന്റേം അനിയത്തിമാരുടേം കല്ല്യാണം നടക്കുവോ? നമ്മളെ നാട്ടുകാർ മാറ്റി നിർത്തില്ലേ? ” “അതിനു ഞാൻ നെഗറ്റീവ് അല്ലേ അമ്മേ? ” നിസ്സഹായതയോടെ അവൻ ചോദിച്ചു… “ആയിരിക്കും.. പക്ഷെ ആളുകൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലല്ലോ ” അമ്മ ഏറ്റു പിടിച്ചു… “ആയാലും ആയില്ലേലും അവളേം ആ കുഞ്ഞിനേം ഈ വീട്ടിലേക്കു കൊണ്ടു വരാൻ ഞാൻ സമ്മതിക്കില്ല” അച്ഛൻ തറപ്പിച്ചു പറഞ്ഞു. “അവരെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല.. ” വിശ്വൻ തന്റെ നിലപാടറിയിച്ചു. “എങ്കിൽ ഈ വീട്ടിൽ ഇനി നീയും വേണ്ട ” ത-കർന്ന ഹൃ-ദയത്തോടെ അവൻ അച്ഛനെ നോക്കി. ഹോസ്പിറ്റലിൽ. “അവര് പോയെന്നോ…? എങ്ങോട് പോയി? ” ഞെട്ടലോടെ അവൻ നഴ്‌സിനോട് ചോദിച്ചു… “ആ പെൺകുട്ടിയുടെ അച്ഛൻ വന്നു കൊണ്ടു പോയി ” വിഷ്വം ഫോൺ എടുത്തു അവളെ വിളിച്ചു… പിന്നെയും സ്വിച് ഓഫ്. കാർ അവളുടെ വീടിനു മുന്നിൽ പാഞ്ഞെത്തി… വീട് ലോക്ക് ചെയ്തിരിക്കുന്നു. അവന്റെ നെഞ്ചു പി-ടഞ്ഞു. അച്ഛന്റെ നമ്പറിൽ വിളിച്ചു. അതും സ്വിച്ഡ് ഓഫ്.

അടുത്തുള്ള വീട്ടുകാരോട് ഓരോരുത്തരോടും ആയി കയറി ഇറങ്ങി ചോദിച്ചുകൊണ്ടിരുന്നു. ആർക്കും ഒന്നും അറിയില്ല. വിഷ്വം നിരാശനായി. തന്റെ പ്രിയപ്പെട്ടവൾ.. തന്റെ കുഞ്ഞ്… അവരെയും കൊണ്ടു അദ്ദേഹം എവിടെക്കാവും പോയിട്ടുണ്ടാവുക. അടുത്തുള്ള ടാക്സി സ്റ്റാണ്ടുകളിൽ ഓരോന്നിലും ആയി അവൻ കയറി ഇറങ്ങി ചോദിച്ചു കൊണ്ടേ ഇരുന്നു.. ആർക്കും മറുപടി ഇല്ലായിരുന്നു. അപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്. ഹോസ്പിറ്റൽ പരിസരങ്ങളിലെ ടാക്സി സ്റ്റാണ്ടുകളിൽ അവളുടെ ഫോട്ടോയുമായി അവൻ അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ അവിടെ ഉണ്ടായിരുന്ന ഒരു വൃദ്ധന്റെ ടാക്സിയിൽ അവർ കയറി പോയതായി മറ്റൊരു ടാക്സർ ഡ്രൈവർ പറഞ്ഞു. തെല്ലും ആശ്വാസത്തോടെ അവൻ ആ വൃദ്ധന്റെ നമ്പർ വാങ്ങി വിളിക്കാൻ തുടങ്ങി. എന്നാൽ എത്ര വിളിച്ചിട്ടും അയ്യാൾ ഫോൺ എടുക്കുന്നില്ല. നേരം ഇരുട്ടുന്നു. വ്ശ്വന്റ സകല നിയന്ത്രണങ്ങളും വിട്ടു. അച്ഛന്റെ വാക്കുകൾ കേട്ടു ഇറങ്ങി പോന്നതാണ്. മറു തുണി പോലും എടുത്തിട്ടില്ല. ഇനി അവരെ കണ്ടു കിട്ടിയാലും താൻ എങ്ങനെ പോറ്റും. അച്ഛന്റെ ടെക്സ്റ്റൈൽ ഷോപ്പിലെ വരുമാനം ആയിരിന്നു തന്നെ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് താൻ പോവില്ലെന്ന വിശ്വാസത്തിൽ അച്ഛൻ ആജ്ഞ ഇറക്കിയതും. പക്ഷെ ഈ ലോകത്തു ഒന്നിന്റെ പേരിലും തന്റെ പ്രിയപ്പെട്ടവളെ ഉപേക്ഷിക്കാൻ അവൻ തയ്യാറല്ലായിരുന്നു. മുന്നിൽ ആദ്യം കണ്ടത് ഒരു മുസ്ലിം പള്ളിയാണ്. ആപത്തു വരുമ്പോൾ ദൈവത്തിനു മതവും ജാതിയും ഇല്ലെന്നു അവൻ തിരിച്ചറിഞ്ഞ നിമിഷം. ഉള്ളിൽ തന്റെ പ്രിയപ്പെട്ടവളുടെ മുഖം മാത്രം വിചാരിച്ചുകൊണ്ട് കലങ്ങിയ കണ്ണുകളോടെ അവൻ കയ്യിൽ ഉണ്ടായിരുന്ന ചില്ലറ തുട്ട് കാണിക്ക ആയിട്ടു കൈകൾ കൂപ്പി. തന്റെ കൂട്ടുകാരനെ വിളിച്ചു പതിനായിരം രൂപ കടം ചോദിച്ചു. ഇന്നുവരെ കടം ചോദിക്കാത്തവൻ പെട്ടന്ന് ചോദിക്കുമ്പോൾ സ്നേഹമുള്ള കൂട്ടുകാരൻ അവന്റെ ഉള്ളിലെ വിഷമം തിരിച്ചറിയും. അക്കൗണ്ടിൽ ഇട്ടു കൊടുക്കാതെ അവൻ പണവുമായി നേരിട്ട് വന്നു.

തന്റെ കൂട്ടുകാരന്റെ അവസ്ഥ മനസ്സിലാക്കിയ അവൻ പണം മാത്രം നൽകി പെരുവഴിയിൽ വിട്ടില്ല. അവനെയും വണ്ടിയിൽ കയറ്റി വൃദ്ധനായ ടാക്സി ഡ്രൈവറുടെ വീട് തിരക്കി യാത്രയായി. “അവരെ ഞാൻ റെയിൽവേ സ്റ്റേഷനിൽ ആണ് വിട്ടത്.. ബാക്കി ഒന്നും എനിക്കറിയില്ല.. ക്ഷീണം കാരണം പിന്നെ ഒറ്റത്തിനൊന്നും പോയില്ല.. വന്നു കിടന്ന പാടെ ഉറങ്ങി പോയി ” വൃദ്ധന്റെ വാക്കുകൾ അവസാനിച്ചു. സുഹൃത്തായ ci യുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തി.. അവിടുത്തെ cctv ദൃശ്യങ്ങൾ പരിശോധിച്ചു. അവിടെ നിന്നും എടുത്ത ടിക്കറ്റ് എറണാകുളത്തെക്കാണെന്നു മനസ്സിലാക്കി ഇരുവരും ട്രെയിൻ കയറി. ” നീ വിഷമിക്കണ്ടടാ.. അവരെ നമ്മൾ കണ്ടു പിടിക്കും ” ” അസുഖം ആർക്കായാലും വരില്ലെടാ.. ഇങ്ങനെ ഒക്കെ ചെയ്യാമോ? ” വിശ്വം ട്രെയിനിന്റെ ഡോറിനരികിൽ നിന്നു പുറത്തേക്കു നോക്കി കണ്ണീർ ഒഴുക്കിക്കൊണ്ടു പറഞ്ഞു.. ” എടാ എല്ലാവരും നിന്നെ പോലെ ചിന്തിക്കണം എന്നില്ലല്ലോ? അതും പ്രസവം കൂടി കഴിഞ്ഞതല്ലേ ഉളളൂ.. അറിഞ്ഞാൽ ആളുകൾ പലതും പറഞ്ഞുണ്ടാക്കും ” ” അവര് എന്തേലും പറയട്ടെ.. അവൾ എന്റെ അല്ലേ…? അവളെ എനിക്കറിയില്ലേ? ഏഴാം മാസം പരിശോധിക്കുമ്പോഴും അവൾക്കൊരു കുഴപ്പവും ഇല്ലായിരുന്നു. പ്ര-സവിക്കാൻ സമയം ഉള്ള പരിശോധനയിൽ ആണ് പോ-സിറ്റീവ് ആയതു. അതിനർത്ഥം ഒരുപക്ഷെ ആ ഹോസ്പിറ്റലിൽ നിന്നും ആയിക്കൂടെ അവൾക്കത് കിട്ടിയത്.? ” ” സാധ്യത ഉണ്ട് ” ” അത് എന്ത് തന്നെ ആയാലും കുഴപ്പില്ല.. എനിക്കെന്റെ ഗൗരിയെ കാണണം “… സ്റ്റേഷനിൽ എത്തും വരെ അവൻ ഓരോന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു… കൂട്ടുകാരൻ അവനെ ആശ്വസിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു. അവിടെ നിന്നും അവർ വിളിച്ച ടാക്സി കണ്ടെത്തി അയ്യാളുമായി നേരെ അവരെ വിട്ട വീട്ടിലേക്കു തിരിച്ചു. ” ഒ അവരെ അന്വേഷിച്ചു വന്നതാണോ? അവരുവിടില്ല ” വാതിൽ തുറന്ന സ്ത്രീ മുഖം കടുപ്പിച്ചു പറഞ്ഞു… ” ആരാ ശോഭേ? ” അകത്തു നിന്നും ആ സ്ത്രീയുടെ ഭർത്താവ് ഇറങ്ങി വന്നു.

” ദാ നിങ്ങടെ ചേട്ടനേം ഐഡസുകാരി മോളെയും തിരക്കി വന്നതാണ് ” അതും പറഞ്ഞു ശോഭ ഭർത്താവിനെ കലിയോടെ നോക്കി അകത്തേക്കു നടന്നു.. ” അവരുവിടില്ല.. ഞാൻ ചേട്ടനോട് ഇങ്ങോട് പോരെ എന്ന് പറഞ്ഞത്.. പക്ഷെ എന്റെ ഭാര്യ…! ” ” എങ്ങോട പോയേ എന്ന് അറിയുവോ? ” അയ്യാൾ തല താഴ്ത്തി… അവരെ കുറിച്ച് ഒരു അറിവും ലഭിക്കാതെ നിരാശരായി ഇരുവരും സ്റ്റേഷനിൽ തിരിച്ചെത്തി. സ്വയം പഴിച്ചും ദൈവത്തെ പഴിച്ചും വിശ്വം ബെഞ്ചിൽ ഇരിക്കവേ കൂട്ടുകാരൻ അവന്റെ തോളിൽ തട്ടി. അവൻ മുഖനുയർത്തി കൂട്ടുകാരനെ നോക്കി. അവൻ മാറ്റിരിടത്തേക്ക് വിരൽ ചൂണ്ടി. അവിടേക്കു നോക്കിയ വിഷ്വം തന്റെ ഭാര്യയെയും മകളെയും കണ്ടു. ഓടി കി-തച്ചു തന്റെ മുന്നിൽ വന്നു നിന്ന വിശ്വനെ അവൾ നോക്കി…ഒരു ഞെട്ടലോടെ അവൾ കുഞ്ഞുമായി എണീറ്റു… ” ₹നിനക്ക് തോന്നും പോലെ ഇറങ്ങി പോവാൻ നീ വന്നപ്പോ ഉള്ളത് പോലെ ഒറ്റക്കല്ല, എന്റെ കുഞ്ഞും ഉണ്ട് നിന്റെ കൂടെ ” അവന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ നിറഞ്ഞു. ഒരുപക്ഷെ അവനും തന്നെ സംശയിച്ചിരുന്നോ എന്നവൾ ഭയന്നിരുന്നു. “എനിക്കാണ് ഈ അസുഖം പിടിച്ചിരുന്നതെങ്കിലോ നീ ഇതുപോലെ ഇട്ടിട്ടു പോവായിരുന്നോ? ” ” ഇല്ല ” അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു…. ” എനിക്ക് നീയില്ലാതെ പറ്റില്ല ഗൗരി… നീ എന്റെ കൂടെ വേണം ” ” വേണ്ട ഏട്ടാ… നമ്മൾ ഒരുമിച്ചു നിന്നാൽ ശരിയാവില്ല.. നമ്മൾ വീണ്ടും ശരീരം കൊണ്ടു ഒന്നിച്ചല്ലേ നിജാംകളിലേക്കും ഈ രോഗം പടരും. ” ” എനിക്കതൊന്നും അറിയണ്ട.. നമുക്കു നാളെ പോയി ഡോക്ടറെ കാണാം..” ” വേണ്ട…! വീട്ടിൽ നടന്നതൊക്കെ ഞാൻ അറിഞ്ഞു.. രാവിലെ അനിയൻ വന്നിരുന്നു.. അവനാണ് എല്ലാം പറഞ്ഞത്… ഞാൻ കാരണം ഏട്ടന് ഒന്നും നഷ്ടപ്പെടരുത്.. ” ” ഗൗരി… എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് വന്നവളാണ് നീ… നിന്നെ മ-രണം വരെ ചേർത്തു പിടിക്കേണ്ടതു എന്റെ ഉത്തരവാദിത്വം ആണ്… ജീവനിൽ പേടിച്ചു പാതി വഴിയിൽ വിട്ടിട്ടു പോവുന്നവൻ ആണല്ല.. എന്നെ അറിയുന്നവരായിരുന്നെങ്കിൽ എന്റെ വീട്ടുകാർ അങ്ങനെ ചെയ്യില്ലായിരുന്നു.. എനിക്ക് ഒന്നും വേണ്ട.. വീടും പണവും ഒന്നും വേണ്ട.. പക്ഷെ നീയും നമ്മുടെ കുഞ്ഞും എനിക്ക് വേണം ” അവൾ നിശ്ശബ്ദയായി..വെള്ളം മേടിക്കാനായി പോയ അവളുടെ അച്ഛനും തിരിച്ചെത്തി. നാട്ടുകാരും വീട്ടുകാരും ഇതറിയുമ്പോൾ ഉണ്ടാകാവുന്ന അനുഭവങ്ങളെ കുറിച്ച് അയ്യാൾ വിശ്വനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. എങ്കിലും ഒന്നും ചെവിയിൽ എടുക്കാൻ അവൻ തയ്യാറല്ലായിരുന്നു. ഒടുവിൽ അതുവരെ നിശബ്ദനായിരുന്ന കൂട്ടുകാരൻ ഇടപെട്ടു. ” വേണ്ട മുൻകരുതലുകൾ എടുത്തൽ രോഗം വരാതെ നോക്കാവുന്നതേ ഉള്ളൂ ഗൗരി.. വാശി പിടിക്കരുത്.

എനിക്കോ ഇവനോ ആർക്കു വേണമെങ്കിലും ഈ അസുഖം വരാം.. അതിനു ലൈംഗീക ബന്ധം മാത്രം ആവണം കാരണം എന്നൊന്നും ഇല്ല.വേറെയും എത്രയോ മാര്ഗങ്ങള് ഇണ്ട്.. ഇത് പകർത്താനായി നടക്കുന്ന ഒരു കൂട്ടം വരെ ഉണ്ട് മോളേ.. അതുകൊണ്ടു ഇങ്ങനൊരു തീരുമാനങ്ങൾ എടുക്കരുത്. അവന്റെ എല്ലാം ഉപേക്ഷിച്ചു തെരുവിൽ നിന്നിട്ടാണ് അവൻ എന്നെ വിളിക്കുന്നത്‌… നിനക്ക് വേണ്ടി.. അപ്പൊ അവൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.. ഒഴിവാക്കാൻ എളുപ്പമാണ്.. അതല്ലേ ഇപ്പൊ ഇവന്റെയും അച്ഛന്റെയും കൂടപ്പിറപ്പുകൾ അടക്കാം ചെയ്തത്. ആവശ്യത്തിന് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്ത് രക്ത ബന്ധം? വേണ്ടത് ആത്മ ബന്ധം ആണ്. എനിക്ക് വേണെങ്കിൽ അവൻ ആവശ്യപ്പെട്ട തുക അക്കൗണ്ടിൽ ഇട്ടു കൊടുത്താൽ മതിയായിരുന്നു. പക്ഷെ അവൻ വേദനയിൽ ആണ് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. നിനക്ക് ഇങ്ങനൊരു അസുഖം ആണെന്നറിഞ്ഞപ്പോഴും പൈസ അവനെ ഏൽപ്പിച്ചു എനിക്ക് മടങ്ങാമായിരുന്നു. ഞാനതു ചെയ്തില്ല.. എനിക്കതിനു കഴിയില്ല. നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട്.. ഒറ്റക്കല്ല … ഒറ്റക്കവൻ സമ്മതിക്കത്തും ഇല്ല… ” എല്ലാവരും മൗനമായി… ” എനിക്ക് നിന്നെ വേണം ഗൗരി… നാളെ ഡോക്ടറെ കണ്ടു എന്തൊക്കെ മുൻകരുതലുകൾ എടുക്കണമോ അതെല്ലാം എടുത്തു നമുക്ക് ഒരുമിച്ചു ജീവിക്കാം. ഇതുവരെ ഇണ്ടായിരുന്ന സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല എന്നെ ഉള്ളൂ. ഒരിക്കലും നിങ്ങളെ ഞാൻ പട്ടിണിക്കിട്ടില്ല ” ” തല്ക്കാലം പൈസയുടെയോ ചികിത്സയുടെയോ കാര്യങ്ങൾ ഓർത്തൊന്നും നിങ്ങൾ വിഷമിക്കണ്ട.. അതൊക്കെ ഞാൻ നോക്കിക്കോളാം.. ഇന്ന് ഞാൻ ഈ നിലയിൽ നികുന്നുണ്ടങ്കിൽ അതിനു കാരണം ഇവനാണ്. പരസ്പരം പ്രശ്നങ്ങൾ വരുമ്പോൾ അല്ലേ ബന്ധങ്ങൾ താങ്ങാവേണ്ടത്. മറ്റുള്ളവർ എന്ത് വിചാരിക്കുമോ ചിന്തിക്കുമോ ഒന്നും നോക്കണ്ട…. വിവരമുള്ളവർ കൂടെ ഉണ്ടാവും. അസുഖങ്ങൾ ഏതു വഴിയും ആർക്കും വരാം മോളേ. അവിടെ മരുന്നിനെക്കാൾ നമുക്ക് ശക്തി തരുന്നത് പ്രിയപ്പെട്ടവരുടെ പ്രേസേന്സ് ആണ്.. ഇനിയാണ് നിങ്ങൾ ഒരുമിച്ചു നിക്കേണ്ടത്. എത്ര ആത്മാർത്ഥമായി ഒരുമിച്ചു പൊരുതാൻ കഴിയുന്നോ അത്രയും ദൈവം നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കും ” അവളുടെ കണ്ണുകൾ നിറഞ്ഞു… അച്ഛൻ കുഞ്ഞിനെ വാങ്ങി… വി-ഷ്വം അവളുടെ കൈകൾ പിടിച്ചു. ഗൗരിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീണു. മണ്ഡപത്തിൽ താലി ചാർത്തി അഗ്നിക്കു ചുറ്റും വലം വെക്കുമ്പോൾ പിടിച്ചതിനേക്കാളും മു-റുക്കം ആ പിടിത്തതിന് ഉണ്ടായതായി അവൾക്കു തോന്നി. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular