Connect with us

Love

ഇനി മുതൽ നീ പഴയ ഗാഥയല്ല ശ്യാമിന്റെ ഭാര്യ കൂടിയാണ്.

Published

on

രചന: രേഷ്ജ അഖിലേഷ്.
“തൊട്ടു പോകരുതെന്നെ ചതിയൻ ” ഗാഥ അലറി. കരഞ്ഞു തളർന്നിട്ടും അവളുടെ വാക്കുകൾക്ക് നല്ല ശക്തിയായിരുന്നു. *————-*————–**——— “മ്മ് ന്താ ആ പെണ്ണിന്റ ഒരു സന്തോഷം. അവള്ടെ ഒരു ഭാഗ്യം നോക്കണേ… ഇത്രേം കാലം അവരടെ കനിവിൽ ജീവിക്കേം ചെയ്തു ഇപ്പൊ ഇങ്ങനൊരു ബന്ധം ” എല്ലാ കല്യാണവീടുകളിലെയും എന്ന പോലെ കുറ്റവും കുറവും പറയാൻ വേണ്ടി മാത്രം ഒരു മൂലയിൽ മാറിയിരിക്കുന്ന നാലുപേരുടെ കൂട്ടത്തിൽ വയസ്സായ ഒരു സ്ത്രീയുടെ അഭിപ്രായം. “രേണുക ഇതെങ്ങനെ സമ്മതിച്ചോ എന്തോ. അരുതാത്തതെന്തോ ഇണ്ടായിണ്ടാവും… അല്ലാണ്ട്… എനിക്ക് തോന്നണില്ല…” മറ്റൊരു സ്ത്രീ ഏറ്റു പിടിച്ചു. “നല്ല കുട്ടിയല്ലേ അമ്മേ… പിന്നെന്താ…കല്യാണം കഴിഞ്ഞിട്ട് ഞാൻ ഇവിടെ വന്നിട്ട് ഇപ്പൊ ഒരു മാസം ആയുള്ളൂ എങ്കിലും ഞാൻ എന്നും കാണാറുണ്ട് ഗാഥയെ… ഒന്നോ രണ്ടോ വട്ടം മിണ്ടിയിട്ടുമുണ്ട്. രാവിലെ കോളേജിൽ പോവാൻ ബസ് കിട്ടാൻ വേണ്ടി ഓടിയോടി കിതച്ചു പോകുന്നതും വൈകിട്ട് കടയിലെല്ലാം കയറി പച്ചക്കറിയും മറ്റും വാങ്ങി വരുന്നതും കണ്ടിട്ടുണ്ട്. പാവം.” അയൽവാസികളായ അവരുടെ കൂട്ടത്തിലെ ഒരാളുടെ മരുമകൾ ആണ് അതു പറഞ്ഞത്. ” നല്ലത് അല്ലാന്നിപ്പോ ആരേലും പറഞ്ഞോ. ന്നാലും കാശിയുടെ മോന് ഇതിലും നല്ല പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ. ” “തന്തേം തള്ളേം ഇല്ലാത്ത കൊച്ചല്ലേ അത്. പാവം. എന്തോരം വിഷമിച്ചിട്ടുണ്ടാകും. ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു.” “തള്ളയല്ലേ മരിച്ചിട്ടുള്ളു… അതിന്റെ അച്ഛൻ എവിടെയോ ഉണ്ടെന്ന അറിവ് എന്നാലും മോളെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല അയാൾ ഇതുവരെ. നാട് വിട്ടു പോയതാ…. തള്ളേടെ സ്വഭാവം കാണിക്കാതിരുന്നാൽ മതി ഇവളും ” “അതെയോ അതെന്താ അങ്ങനെ ” ” ആഹാ നിന്റെ തൊട്ട അയൽപ്പക്കം ആയിട്ട് നിന്റെ അമ്മായി അമ്മ ഇതൊന്നും നിനക്ക് പറഞ്ഞു തന്നില്ലേ… ന്നാ കേട്ടോ… ഈ ഗാഥയുടെ അമ്മ ഗാഥയ്ക്ക് അഞ്ചു വയസ്സുള്ളപ്പോ ഇവരെ രണ്ടു പേരേം ഇട്ട് മറ്റേതോ ആൾടെ കൂടെ പോയി. ആ വിഷമത്തില് ഗാഥയുടെ അച്ഛൻ നാട് വിട്ടു.

ഇവള്ടെ അമ്മ പിന്നേ എന്തോ അപകടത്തിൽ പെട്ട് മരിക്കേം ചെയ്തു. അച്ഛൻ നാട് വിട്ടു പോയതോടെ ഗാഥയ്ക്ക് ആരുമില്ലാതായി. അച്ഛൻ വീട്ടുകാർ പണക്കാർ ആണെങ്കിൽ കൂടിയും കയ്യൊഴിഞ്ഞു. പിന്നെ ഗാഥയുടെ അമ്മമ്മ ശാരദാമ്മ ഇവളെ ഇങ്ങോട്ട് കൊണ്ടു വന്നു. അന്ന് രേണുക കുറേ എതിർത്തു… ശാരദാമ്മടെ തീരുമാനം മാറിയില്ല. അങ്ങനെ അഞ്ചു വയസ്സ് മുതൽ അവൾ ഇവടെ തന്നെയാണ്. എന്നാലും രേണുക സ്വന്തം മോനെക്കൊണ്ട് ഗാഥയെ വിവാഹം ചെയ്യിക്കുമെന്ന് കരുതിയില്ല. ” ആളുകൾ ഈ വിധം കല്യാണത്തെപ്പറ്റി പല തരം അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ താലി കെട്ടിനുള്ള സമയമായി. നിറയെ ആഭരണങ്ങൾ ധരിച്ചു ഏതൊരു നവ വധുവിനെയും പോലെ അതീവ സുന്ദരിയായി ഗാഥ മുറച്ചെറുക്കൻ ശ്യാമിന്റെ താലിയും സിന്ദൂരവും ഏറ്റുവാങ്ങി. ശ്യാം നീണ്ടു മെലിഞ്ഞ ചെമ്പൻ മുടിയുള്ള ഒരു സുന്ദരനായ ചെറുപ്പക്കാരൻ ആയിരുന്നു. രോഗഭീതിയിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിവാഹ ആഘോഷങ്ങൾക്ക് പരിമിതി ഉണ്ടായിരുന്നത് കൊണ്ട് എല്ലാം പെട്ടന്ന് തന്നെ അവസാനിച്ചു. *————-**————-** ഗാഥ അമ്മമ്മയുടെ മുറിയിൽ ആയിരുന്നു. സമയം സന്ധ്യ മയങ്ങി. “മാളു… ന്റെ കുട്ടിയ്ക്ക് സന്തോഷായില്ലേ. ന്റെ കാല ശേഷം നിനക്ക് ആരാണ്ടാവാന്ന് എനിക്ക് പേടിയായിരുന്നു. ഇപ്പൊ അതില്ല. ഇനി മുതൽ നീ പഴയ ഗാഥയല്ല. ശ്യാമിന്റെ ഭാര്യ കൂടിയാണ്. ” ശാരദാമ്മ ഗാഥയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. മാളുവെന്നാണ് ഗാഥയുടെ ചെല്ലപ്പേര്. അച്ഛനും അമ്മയും പിന്നെ ഈ അമ്മമ്മയും മാത്രം വിളിക്കുന്ന, അവൾക്കൊരുപാടിഷ്ട്ടമുള്ള പേര്. ശാരദാമ്മയോട് പിണങ്ങി രേണുകയും കാശിയും ശ്യാമിന് പത്തു വയസ്സുള്ളപ്പോഴാണ് ബാംഗ്ളൂരിലേയ്ക് താമസം മാറുന്നത്. കാശിയ്ക്ക് ബിസിനസ്സ് അവടെ തന്നെയായതിനാൽ നാട്ടിലേയ്ക്കുള്ള വരവും കുറവായിരുന്നു. പിന്നീടങ്ങോട്ട് ആ വലിയ വീട്ടിൽ അമ്മമ്മയും കൊച്ചുമോളും മാത്രം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാലക്രമേണ ശാരദമ്മയെ പതിയെ തളർത്തി തുടങ്ങിയപ്പോൾ ഗാഥ ഒരു ഹോം നേഴ്സ് കൂടി ആയിരുന്നു. പഠനവും വീട്ടുജോലിയും എല്ലാം ഒറ്റയ്ക്ക് ചെയ്തു പോന്നു അവൾ. ഗാഥ രേണുകയ്ക്ക് ബാധ്യത ആയി തോന്നിയിരുന്നുവെങ്കിലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഗാഥയെക്കാൾ മികച്ച ഒരു വേലക്കാരിയെ അവൾക്ക് സങ്കൽപ്പിക്കാനായില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കുടുംബത്തോടെ വന്നു പോകുമായിരുന്ന രേണുകയും കാശിയും നാട്ടിൽ സ്ഥിരതാമസത്തിനായി ഒരുങ്ങി. ബിസിനസ്‌ എല്ലാം ശ്യാം നോക്കി നടത്തുമെന്ന ആശയത്തിൽ. ശ്യാമിന് വിവാഹം കഴിപ്പിച്ചു നൽകി ഒരു കൂട്ട് നൽകാനാണ് ഇത്തവണ അവർ നാട്ടിലെത്തിയത്. “അമ്മമ്മേ ഞാൻ വെള്ളം എടുത്തിട്ട് വരാം ഭക്ഷത്തിന് മുൻപ് മരുന്ന് കഴിക്കണ്ടേ ” ഗാഥ അതും പറഞ്ഞു അടുക്കളയിലേക്കു നടന്നു. വിവാഹതിനെത്തിയവരെല്ലാം തിരികെ പോയിരുന്നു. അടുക്കളയിലേയ്ക് നടക്കവേ അമ്മായിയുടെയും മാമന്റെയും സംസാരം കേട്ട് അവൾ നിന്നു. “ഇന്നെത്ര രൂപയാ പൊടിഞ്ഞതെന്നറിയോ മനുഷ്യ… ഡമ്മി കല്യാണം ആണെങ്കിലും എന്താ ചിലവ്.ഇനിയെന്നാണാവോ എന്റെ മോന്റെ കയ്യും പിടിച്ച് ഏതെങ്കിലും പണക്കാരിയായ നല്ല മരുമകൾ ഇങ്ങോട്ട് വലത് കാലു വെച്ചു കയറുന്നത് ” “നല്ല മരുമോളോ… ഗാഥയ്ക്കെന്താ കുറവ്. സുന്ദരിയല്ലേ… പഠിപ്പില്ലേ… ജോലിയും കിട്ടും. പിന്നെന്താ…” “ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് കേട്ടോ.

ഒരു ഗാഥ. തൊലി വെളുപ്പുണ്ടായിട്ടെന്താ… പണമുണ്ടോ അവൾക്. അവളിന്നണിഞ്ഞൊരുങ്ങിയത് ഇവിടത്തെ പണം കൊണ്ടല്ലേ. നമ്മുടെ മോന്റെ ജാതകത്തിൽ രണ്ടാം കെട്ടെ വാഴു എന്ന് ജോത്സ്യൻ പറഞ്ഞതുകൊണ്ടാ ഇവളെ വെച്ചൊരു പരീക്ഷണത്തിന് മുതിർന്നത്… പിന്നെ നിങ്ങടെ പെങ്ങളുടെ സ്വഭാവം തന്നെയാവുലോ മരുമോൾക്കും കിട്ടിയിട്ടുണ്ടാവാ… അതോണ്ട് ആരുടെലും കൂടെ പൊയ്ക്കോളും അല്ലെങ്കിൽ ഞാൻ ഓടിക്കും. നിങ്ങടെ അമ്മയും കൂടി പറഞ്ഞതൊണ്ട ഇവളെ വെച്ചു തന്നെ പരീക്ഷണം നടത്തിയത്. അമ്മയ്ക്ക് അപ്പോൾ കുറച്ചു കാലം കൂടി നോക്കാൻ അവളെ കിട്ടുമെന്ന് വിചാരിച്ചു കാണും.” രേണുകയുടെയും കാശിയുടെയും സംസാരം കേട്ടത്തോടെ ആകെ തകർന്നു പോയിരുന്നു ഗാഥ. കരച്ചിലടക്കാൻ പാടുപെട്ട് ഗാഥ തന്റെ പഴയ മുറിയിലേക്കോടി. ദൈവത്തെ പോലെ കണ്ടു സ്നേഹിച്ച അമ്മമ്മയും തന്നെ ചതിക്കാൻ കൂട്ടു നിന്നിരിക്കുന്നു. ശ്യാമേട്ടന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അതുവരെ കാണിച്ച സ്നേഹമെല്ലാം അഭിനയം.പ്രണയമെന്ന് തെറ്റിദ്ധരിച്ചു.കരഞ്ഞു കൊണ്ട് അൽപനേരം അവൾ മയങ്ങിപ്പോയി.ആരോ മുടിയിൽ തലോടുന്നതറിഞ്ഞാണ് അവൾ എഴുന്നേറ്റത്. പുഞ്ചിരിച്ചു കൊണ്ട് ശ്യാമേട്ടാനാണ് അരികിൽ. “അച്ഛമ്മ അന്വേഷിക്കുന്നുണ്ട് തന്നെ തന്നെ. മരുന്നെടുക്കാനെന്നും പറഞ്ഞു വന്നിട്ട് ഇവിടിരിക്കണോ”അവൾക്കു ദേഷ്യം അടക്കാനായില്ല. “തൊട്ടു പോകരുതെന്നെ ചതിയൻ. ” ഗാഥ അലറി. “മാളു…’ “മാളുവോ ആരുടെ മാളു. മാളു കൂളൂ എന്നൊന്നും നിങ്ങളെന്നെ വിളിക്കണ്ട ” “താനെന്താടോ ഇങ്ങനെ… ഞാനെന്തു ചെയ്തിട്ട… മുൻപേ കളി തമാശ പറഞ്ഞു തന്റെ പുറകെ നടന്നിരുന്ന മുറച്ചെക്കനല്ല.ഞാൻ തന്റെ ഭർത്താവാണിപ്പോൾ.” ശ്യാം പുഞ്ചിരി മായാതെ മറുപടി പറഞ്ഞു. “എന്താ മാളു ഇവിടെ ” അമ്മമ്മ പെട്ടന്ന് മുറിയിലേക്ക് കടന്നു വന്നു. “അമ്മമ്മ എന്നെ ചതിക്കായിരുന്നുലെ മാമനേം അമ്മായിയേം പോലെ എന്നെ വെറുമൊരു വേലക്കാരി ആയിട്ടേ കണ്ടിരുന്നുള്ളു അല്ലേ. ശ്യാമേട്ടന്റെ ജാതക ദോഷം തീർക്കാൻ എന്നെ പറ്റിച്ചു വിവാഹം ചെയ്യിക്കണം എന്നുണ്ടായിരുന്നോ. നിങ്ങളുടെ ചിലവിൽ കഴിഞ്ഞിരുന്ന എന്നോട് സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാനതിന് നൂറു വട്ടം സമ്മതിക്കുമായിരുന്നു. ഇതു പക്ഷേ ഒരുപാട് മോഹങ്ങൾ തന്നിട്ട്… ഞാൻ പോകുവാ… എന്റെ അമ്മയെപ്പോലെ ഒരാളെ മതിയായി മറ്റൊരാളെ തേടിയല്ല. എല്ലാവരും സന്തോഷമായിട്ടിരിക്കാൻ… എന്നായാലും ഞാൻ പോകേണ്ടവൾ തന്നെയാ… പക്ഷെ അമ്മയെപ്പോലെ ആണെന്നുള്ള പേരുദോഷം കേൾപ്പിക്കാൻ വയ്യാ… പോകുവാ…” ശ്യമിനെയും അമ്മമ്മയെയും നോക്കി വാശിയോടെ പറഞ്ഞവസാനിപ്പിച്ചു ഗാഥ മുറിവിട്ട് വേഗത്തിൽ നടന്നു.

ശ്യാം പെട്ടന്ന് തന്നെ ഗാഥയെ കയ്യിൽ പിടിച്ച് വലിച്ചു മുറിയിലാക്കി വാതിലടച്ചു. ഗാഥ വാതിൽ തുറക്കാൻ ശ്യാമുമായി ബാലപ്രയോഗം തന്നെ നടത്തിക്കൊണ്ടിരുന്നു. “അച്ഛമ്മേ… ഈ പെണ്ണിനെ ഒന്ന് സമാധാനിപ്പിക്ക് അല്ലെങ്കിൽ ഇവൾ…” ശ്യാം നിസ്സഹായതയോടെ അമ്മമ്മയെ നോക്കി. ബഹളം വെച്ചുകൊണ്ടിരുന്ന ഗാഥയുടെ കവിളിൽ അമ്മമ്മ അപ്രതീക്ഷിതമായി അടിച്ചു. ആദ്യമായാണ് അവളെ തല്ലുന്നത്. അവൾ തരിച്ചു പോയി. “നിനക്ക് ഈ അമ്മമ്മയെ വിശ്വാസമില്ലെങ്കിൽ നീ പൊയ്ക്കോ. ശ്യാം ന്റെ കല്ല്യാണത്തിനായാണ് നിന്റെ മാമനും അമ്മായിയും ഇങ്ങട്ട് വന്നതെന്നറിയാലോ. അവന്റെ ജാതകം എന്നെഏല്പിച്ചാണ് കഴിഞ്ഞ തവണ കാശി മടങ്ങിയത്. നിന്നെ പിരിയാൻ എനിക്ക് തീരെ പറ്റാത്തത് കൊണ്ടു നീയും കാശിയും തമ്മിലുള്ള പൊരുത്തം ഞാൻ നോക്കി വെച്ചത്. ശ്യാമിന്റെ ജാതകത്തിൽ രണ്ടാം വിവാഹമേ വാഴു എന്ന് കാശി യോട് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു. അതിന്റെ സത്യാവസ്ഥ അറിയാനാണ് വിശ്വാസം ഉള്ള മറ്റൊരാളെ കൂടി ജാതകം കാണിക്കാൻ കാശി എന്നെ ഏൽപ്പിച്ചത്. ഞാൻ ജോത്സ്യൻ അതു തന്നെ പറഞ്ഞെന്ന് കളവു പറഞ്ഞു. എന്തു കൊണ്ടെന്നെറിയുമോ ശ്യാം നിന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത് കൊണ്ട്. പുറത്തു നിന്ന് വിവാഹം ചെയ്യുമ്പോൾ ശ്യാമിന്റെ ജാതകദോഷം അറിഞ്ഞാൽ ആരും ബന്ധത്തിനു തയ്യാറാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും രേണുക എന്റെ അഭിപ്രായം സ്വീകരിച്ചു. ശ്യാമിനോട് ഞാൻ രഹസ്യമായി ഇതെല്ലാം ആലോചിച്ചു തന്നെയാണ് ഇങ്ങനെയൊക്കെ… നിനക്കും ശ്യാമിനോട് സ്നേഹമുണ്ടെന്നും എല്ലാവരെയും പേടിച്ചു തുറന്നു പറയാതെ നടക്കുകയാണെന്നും ശ്യമിനെപ്പോലെ എനിക്കും അറിയാമായിരുന്നു.

അല്ലാതെ നിന്നെ ചതിക്കാൻ വേണ്ടിയല്ല ഞാൻ …”അമ്മമ്മ കരയാൻ തുടങ്ങി. ഗാഥ അരികിലേയ്ക് ചെന്നതും പരിഭവം മാറാതെ കൈ ഒന്ന് കൂടെ ഓങ്ങി അവൾക്കു നേരെ. “”ഒന്നുടെ കൊടുക്ക്‌ അച്ഛമ്മേ അവൾക്… രണ്ടെണ്ണം കുറവുണ്ട്…” ശ്യാം അവളെ പരിഹസിച്ചു. “ശരിയാ രണ്ടാം കെട്ടു തന്നെയാ യോഗം എന്നാ തോന്നണേ… കണ്ടില്ലേ കെട്ടിയ പെണ്ണ് വേദനിക്കുന്നത് കാണാൻ പൂതി” കണ്ണീർ തുടച്ചു കൊണ്ട് പരിഭവം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ഗാഥ പറഞ്ഞു. “ന്റെ കുട്ട്യേ… മാളു… നിന്റെ മാമൻ ശ്യാമിന്റെ ജാതകാവുമായി പോയ ജോത്സ്യൻ ഏതാണെന്ന് അറിയോ… നിന്റെ അമ്മേടേം അച്ഛന്റേം വിവാഹ പൊരുത്തം നോക്കിയ അതേ ജോത്സ്യൻ… അന്ന് പറഞ്ഞത് എന്താന്നറിയോ… പത്തിൽ പത്തു പൊരുത്തം ആണെന്ന്… മരണത്തിനു മാത്രേ പിരിക്കാൻ കഴിയുള്ളുന്ന്… എന്നിട്ടെന്താ ഇണ്ടായേ… പിന്നെ നിങ്ങളൊക്കെ പഠിപ്പും വിവരോം ഉള്ളോരല്ലേ ഈ ജാതകത്തിലൊക്കെ എന്തിരിക്കുന്നു.പിന്നെ നിന്റെ രേണുകമ്മായിടെ കാര്യം… പണം അല്ലേ… നിന്റെ അമ്മേടെ ഭാഗം മുഴുവൻ നിന്റെ പേരിലേയ്ക്ക് മാറ്റാൻ പോവാ അപ്പോ അവളുടെ കുശുമ്പും കഴിയും.നിന്റെ അച്ഛന്റെ സ്വത്തിൽ നിനക്കുള്ള അവകാശം കിട്ടാനുമുണ്ട്. സ്വത്തും പണവുമില്ലേലും ശ്യാം നിന്നെ പൊന്നു പോലെ നോക്കും. തിരിച്ചു നീയും.” അമ്മമ്മ പറഞ്ഞു അവസാനിച്ചതും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് പോയി. ശ്യാം കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന ഗാഥയെ നോക്കി ആക്കിയ പോലൊരു ചിരി ചിരിച്ചു. “എന്താ ഭാര്യേ പോണില്ലേ… നേരത്തെ എന്തായിരുന്നു ഒരു ബഹളം. എന്നെ വിടൂ എനിക്ക് പോണം.. എന്നെ ചതിച്ചേ എന്തൊക്കെ ആയിരുന്നു… കിട്ടേണ്ടത് കിട്ടിയപ്പോ ശരിയായി. ഇനിയും പോണം എന്നു തോന്നുന്നുണ്ടോ ആവോ ” “ആ ഞാൻ പോയിട്ട് വേണം ശ്യാമേട്ടന് രണ്ടാം കെട്ടിന് അല്ലേ. അങ്ങനെ ഞാനിപ്പോ പോണില്ല.” “ആണോ മാളു… അല്ല അങ്ങനെ വിളിക്കാമോ.” “ശ്യാമേട്ടാ മതി കളിയാക്കിയത്. ഒരടി കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല ഇതു വരെ.” ചിണുങ്ങിക്കൊണ്ട് ഗാഥ പറഞ്ഞതും ശ്യാം ആർത്തു ചിരിക്കാൻ തുടങ്ങി… വീട്ടുകാരി ആയിരുന്നിട്ടു കൂടി വേലക്കാരി ആകേണ്ടി വന്നവൾ അന്ന് മുതൽ അവിടുത്തെ രാജകുമാരി ആയി.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular