Connect with us

Love

ജീവനോടെ ഉള്ളപ്പോൾ മനസ്സിൽ മറ്റൊരാൾക്ക് സ്ഥാനം കൊടുക്കുക…

Published

on

രചന: Kannan Saju
“ഡാ… നിന്റെ ഭാര്യയെ ഞാൻ മുഹ്‌സിന്റെ കൂടെ കണ്ടു…ഞാനും അവളും റൂം ബുക്ക് ചെയ്ത അതെ ഓയോ ലോഡ്ജിൽ അവരും ഉണ്ടായിരുന്നു.” ആ വാക്കുകൾ തന്റെ അസുഖത്തേക്കാൾ അയ്യാളെ വേദനിപ്പിച്ചിരുന്നു… പതിവിലും അസ്വസ്ഥനായ അയാൾക്ക്‌ മറ്റുള്ളവരുടെ മുന്നിൽ ആറു മാസമായി ചിരിക്കാറുള്ള ഉണ്ടാക്കി ചിരി ചിരിക്കാൻ ഇന്ന് കഴിയുന്നില്ല. സിസ്റ്റത്തിന്റെ മുന്നിൽ ചത്ത മനുഷ്യനെ പോലെ നിർവികാരനായി അയ്യാൾ ഇരുപ്പു തുടർന്നു. ” പെണ്ണ് കാണാലൊക്കെ കോമഡി അല്ലേ കണ്ണേട്ടാ ???? ഈ ഒരു പെണ്ണ് കാണൽ കൊണ്ട് ഏട്ടന് എന്നെ പറ്റി എന്തറിയാൻ ആണ്? ” പരസ്പരം മുഖാമുഖം നിൽക്കുമ്പോൾ അവൾ ആദ്യമായി പറഞ്ഞ വാക്കുകൾ അതായിരുന്നു. അതോർക്കുമ്പോൾ ഈ നിമിഷവും ചുണ്ടിൽ ഒരു ചിരി വിടരും. അതിനു ശേഷം നാല്പത്തി ആറു പെണ്ണ് കണ്ടു. മൂന്ന് വര്ഷം കടന്നു പോയി. പെണ്ണ് കാണൽ കുറിച്ചിടാറുള്ള താൻ അവളെ പ്രത്യേകം ഓർമിച്ചു… കാരണം അവളുടെ പ്രേസേന്സ് ഓഫ് മൈൻഡ്. കൃത്യം ഒരു വര്ഷം തികയുന്ന അന്നായിരുന്നു പൊളിഞ്ഞ പെണ്ണ് കാണലിന്റെ ഒരു കേക്ക് കട്ട് ചെയ്യാം വരുന്നോ എന്ന് അവൾക്കു ഫെയ്‌സ്ബുക്കിൽ ഒരു മെസ്സേജ് ഇട്ടതു. അവൾ വന്നു… പിന്നീടുള്ള ആറു മാസം സോഷ്യൽ മീഡിയ ഹംസമായി നിലകൊണ്ടു. ഫോൺ നമ്പർ കൈ മാറി. രണ്ടാം വാർഷികം ആയ അന്ന് പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു. ഒപ്പം അവളുടെ അടുത്ത പ്രസ്താവനയും ” ഒരു വര്ഷം കൂടി നമുക്ക് ഫ്രണ്ട് ആയി തുടരാം… ട്രാവൽ ചെയ്യാം,ഫുഡ് കഴിക്കാം, ഒരുമിച്ചു കുക്ക് ചെയ്യാം അങ്ങനെ അങ്ങനെ… അടുത്ത വാർഷികത്തിനു ഇതേ സ്നേഹം എന്നിട്ടും ഇരുവർക്കും ഉണ്ടങ്കിൽ അപ്പൊ നമുക്ക് കല്യാണത്തെ പറ്റി ചിന്തിക്കാം ” ഒരു ചിരിയോടെ ആണ് അന്നവൾക്ക് വാക്ക് കൊടുത്തത്… ” സർ.. എന്തേലും പ്രശ്നം ഉണ്ടോ? ” അയ്യാളുടെ ഇരുപ്പു കണ്ടു കല്യാണി പിന്നിൽ വന്നു ചോദിച്ചു.. ” ഏയ്‌.. താനിങ്ങു വാ… ” അയ്യാൾ അവളുടെ കൈകളിൽ പിടിച്ചു മുന്നിലെ കസേരയിൽ ഇരുത്തി…. കല്യാണി എന്തെന്ന മട്ടിൽ അയ്യാളുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി ” അമ്മേടെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞോ? ” ” കഴിഞ്ഞു സർ… ഞാൻ പറഞ്ഞിരുന്നല്ലോ.. സർ മറന്നു പോയോ? ” ” ഇല്ലാലോ.. ഞാനൊരു തുടക്കത്തിനു വേണ്ടി പറഞ്ഞതല്ലേ? ” അപ്പൊ എന്താവും ബാക്കി എന്ന മട്ടിൽ അവൾ അയ്യാളെ തന്നെ നോക്കി ഇരുന്നു.

അത്രക്കും സ്നേഹം അയാളോട് അവൾക്കു ഉണ്ടായിരുന്നു.എല്ലാ സ്റ്റാഫുകളുടെയും വീടുകൾ സന്ദർശിക്കും, അവിടുത്തെ കുടുംബങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കം എല്ലാം അന്വേഷിച്ചറിഞ്ഞു അവർക്കു ആവശ്യങ്ങൾ എന്തെങ്കിലുമുണ്ടങ്കിൽ കണ്ടറിഞ്ഞു ചെയ്യും. ” മനസ്സിൽ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ കല്യാണി? ” ” ഇല്ല സർ ” ” അശ്വിൻ കുറച്ചു കാലം ആയല്ലോ പുറകെ നടക്കുന്നു..? ” ” എനിക്കിഷ്ടമാണ്.. പക്ഷെ പറഞ്ഞിട്ടില്ല ” ” എന്തെ? ” ” അവനു ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്…. അതിന്റെ കൂടെ ഞാനും കൂടി ” അയ്യാൾ ചിരിച്ചു…. ” കല്യാണി… കുറച്ചു ദിവസം കഴിഞ്ഞാൽ ഞാനൊരു യാത്ര പോവും.. ” ” എവിടേക്കാണ് സർ… നേരത്തെ പറഞ്ഞാലേ എനിക്കും പ്രെപ്ഡ് ആയിരിക്കാൻ പറ്റു ” ” ഇല്ല കല്യാണി… ഈ യാത്രയിൽ പതിവുപോലെ മോളെന്റെ ഒപ്പം ഉണ്ടാവില്ല.. ഇതു ഞാൻ ഒറ്റക്കാണ്.. ” ” എന്നാണ് സർ തിരിച്ചു വരുന്നേ? ” അയ്യാളൊന്നു ചിരിക്കുക മാത്രം ചെയ്തു. ” സർ.. ഞാനപ്പോ എന്താ ചെയ്യണ്ടേ? ” ” പറയാം… അടുത്ത ശനിയാഴ്ച്ച ഞാൻ നിങ്ങടെ വിവാഹം നടത്തട്ടെ? ” കല്യാണി ഞെട്ടലോടെ അയ്യാളെ നോക്കി ” അശ്വിനോട് ഞാൻ സംസാരിച്ചിരുന്നു.. അവനു സമ്മതമാണ്.. കല്ല്യാണം കഴിഞ്ഞാൽ ഉടനെ ഞാൻ തിരിക്കും.. അതിനു മുൻപ് ഈ കമ്പനിയും കാര്യങ്ങളും എല്ലാം ഞാൻ നിങ്ങളെ രണ്ട് പേരെയും ഏൽപ്പിക്കുവാണ് ” ” സർ ! എന്തൊക്കയാ ഈ പറയുന്നെ? ഞങ്ങൾക്കെന്തിനാ ഈ കമ്പനി? ” ” വേണം… ജീവിക്കു.. സന്തോഷമായി ജീവിക്കു.. പക്ഷെ ഞാൻ പോകുന്നത് വരെ അശ്വിൻ പോലും ഇതറിയണ്ട.. ഉം.. എന്നത്തേയും പോലെ എന്റെ രഹസ്യങ്ങൾ കല്യാണിയുടെ മനസ്സിൽ മാത്രമായി നിക്കട്ടെ ” ” ഇപ്പൊ ഞാനറിയാത്ത രഹസ്യങ്ങളും കടന്നു കൂടി ഇരിക്കുന്നു അല്ലേ സർ? ” ” മോളേ.. ജീവിതം അങ്ങനാ.. കാറ്റിന്റെ ഗതിക്കനുസരിച്ചു കപ്പിത്താൻ പായ മാറ്റി കെട്ടുന്ന പോലെ പലതും നമുക്ക് മാറ്റി കെട്ടേണ്ടി വരും… ” കല്യാണി ഒന്നും മനസ്സിലാവാതെ ഇരുന്നു. രാത്രി പതിവിലും നേരത്തെ ചെന്നു.

ഭാര്യ നയന ഭക്ഷണം എടുത്തു വെച്ചു ടീവിയും കണ്ടു ഇരിക്കുന്നുണ്ടായിരുന്നു. പ്രസന്നവദനനായി അയ്യാൾ ഊണ് മേശക്കരുകിൽ ഇരുന്നു… പതിവിലും വിപരീതമായി മെല്ലെ വിളിച്ചു ” നയന ” അഞ്ചാറു മാസമായി ഇല്ലാതിരുന്ന ആ വിളി കേട്ടു അവൾ ഞെട്ടലോടെ നോക്കി.. ” കുറച്ചു സമയം എന്റടുത്തു ഇരിക്കുവോ മോളേ? ” അതിശയത്തോടെ അവൾ അരുകിൽ വന്നിരുന്നു… ” കഴിച്ചോ? ” ” ആം ” അയ്യാൾ ഭക്ഷണം കഴിക്കാൻ തുടങ്ങി… ” അടുത്ത ആഴ്ച്ച ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്… കുറച്ചു ദിവസം കഴിഞ്ഞേ വരൂ… വെള്ളിയാഴ്ച തിരക്കില്ലെങ്കിൽ നമുക്ക് ഒന്ന് പുറത്ത് പോയാലോ? ” അവൾക്കു മനസിന്‌ അസ്വസ്ഥത തോന്നി തുടങ്ങി… ” പഴയ പോലെ ആവല്ലേ കണ്ണേട്ടാ പ്ലീസ്…. ” അവൾ മനസ്സിൽ പറഞ്ഞു… ” ഈ വെള്ളിയാഴ്ച എല്ലാം നിന്നോടു പറയണം എന്ന് കരുതി ഇരുന്നതാണ് മോളേ… പക്ഷെ എല്ലാം താങ്ങാനുള്ള ശക്തി നിനക്കില്ലെങ്കിലോ എന്ന് ചിന്തിച്ചു. ഒറ്റയ്ക്ക് എല്ലാം ഉള്ളിൽ ഒതുക്കി.. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു. ഒടുവിൽ ഞാൻ ഞാനല്ലതായി. ഞാൻ ഈ ലോകത്തു നിന്നും വിടപറയുമ്പോൾ നീ മറ്റൊരാളെ തിരഞ്ഞെടുക്കാൻ മടിക്കരുത് എന്ന് പറയാനുള്ള മുഖവുര മാത്രമായിരുന്നു ഈ വെള്ളിയാഴ്ച.. പക്ഷെ ഞാൻ നിലനിൽക്കേ ശരീരം കൊണ്ടും മനസ്സുകൊണ്ടും നിനക്ക് മറ്റൊരാണിനെ സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ ഇനി അതിനു പ്രസക്തി ഇല്ലല്ലോ.. മരണം മുന്നിൽ വന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം ഓടി വന്നത് നിന്റെ മുഖം ആണ്. ഞാനില്ലാത്ത ഒരു ലോകം നീ എങ്ങിനെ താങ്ങും എന്നാണ്. പക്ഷെ ആറു മാസത്തെ എന്റെ മൗനം നിന്നെ മാറ്റി ചിന്തിപ്പിച്ചെങ്കിൽ എന്റെ മരണത്തിനു പിന്നെ പ്രസക്തിയില്ല. ഒരിക്കലും നിന്നവ ഞാൻ കുറ്റപ്പെടുത്തില്ല.. നിനക്ക് നിന്റേതായ കാരണങ്ങൾ ഉണ്ടാവും.. ഒരേ ഒരു വിഷമം, മറ്റൊരു വഴിയേ തിരിയും മുന്നേ ഒരു തുറന്നു സംസാരം ആവാമായിരുന്നു.. സാരമില്ല ” അയ്യാൾ മനസ്സിൽ പറഞ്ഞു. ” കണ്ണാ.. ഞാൻ.. എടാ ” മുഹ്സിൻ വാക്കുകൾക്കായി പരതി… ” വേണ്ട.. നിന്നെ തല്ലാനോ കൊല്ലാനോ പകരം ചോദിക്കാനോ അല്ല ഞാൻ വന്നത്.. പക്ഷെ എല്ലാത്തിലും വലുതാണെടാ സൗഹൃദം… കൂടപ്പിറപ്പിനോട് പോലും പറയാൻ കഴിയാത്ത കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കു വെക്കുന്നതും സ്വന്തം വീട്ടിൽ കസേര ഇട്ടു കൊടുക്കുന്നത് മുതലെടുപ്പ് നടത്തുമ്പോഴും ഒരിക്കൽ എങ്കിലും ചിന്തിക്കണം നിന്റെ വീട്ടിലും ഉണ്ട് പെണ്ണ്… അവരവരുടെ പെണ്ണിന് വരരുതെന്ന് ആഗ്രഹിക്കുന്ന ഒന്നും മറ്റുള്ളവരുടെ പെണ്ണിനോടും ചെയ്യരുത്…എന്നെ പറ്റിച്ചു എന്ന് നീ കരുതി എങ്കിൽ അത് നിന്നിൽ ഞാൻ വെച്ച വിശ്വാസത്തെ ആണ് നീ മുതലെടുത്തത് എന്നറിയുക.

” കല്ല്യാണിയുടെയും അശ്വിന്റെയും വിവാഹം നടന്നു.. തന്റെ ഭാരങ്ങൾ എല്ലാം ഇറക്കി വെച്ചു കമ്പനി അവരെ ഏൽപ്പിച്ചു അയ്യാൾ ദീർഘമായി നിശ്വസിച്ചു. അയ്യാൾ പെട്ടിയിൽ വസ്ത്രങ്ങൾ അടുക്കി വെക്കുമ്പോൾ നയന പിന്നിൽ വന്നു… ” കണ്ണേട്ടാ ” അവൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി… ” ഞാനും വന്നോട്ടെ കൂടെ? ” അവൻ മെല്ലെ ഒന്ന് ചിരിച്ചു ” എന്തെ? ” അവളുടെ കണ്ണുകൾ നിറഞ്ഞു ” എനിക്ക് കണ്ണേട്ടനോട് കുറച്ചു കാര്യങ്ങൾ പറയുവാൻ ഉണ്ട് ” ” എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണോ? ” ” അല്ല” ” പറഞ്ഞത് കൊണ്ടു മോൾക്ക് പ്രയോജനം ഉണ്ടാവുന്ന കാര്യങ്ങൾ ആണോ? ” ” അല്ല ” ” പിന്നെന്തിനാ മോളേ അത് പറയുന്നേ? ” ” കണ്ണേട്ടാ അത്… ” ” ഇതിപ്പോ മാറ്റാരേം കൊണ്ടു പോവാൻ പറ്റത്തില്ലലോ മോളേ.. എനിക്ക് മാത്രമേ ടിക്കറ്റ് അയച്ചിട്ടുള്ളു ” ” കണ്ണേട്ടൻ വിചാരിച്ച എനിക്കും കൂടി ശരിയാക്കാൻ കഴിയില്ലേ? ” ” ഇല്ലെടാ.. ഇത് കുറച്ചു വിഷമം പിടിച്ച യാത്രയാണ്.. നിനക്ക് അത് ബുദ്ധിമുട്ടായിരിക്കും ” ” എന്നാ തിരിച്ചു വരുന്നതെന്നെങ്കിലും എന്നോട് പറഞ്ഞൂടെ? ” അയ്യാൾ ആ കണ്ണുകളിലേക്കു നോക്കി… ഇനി ഒരു മടക്കം ഇല്ലെന്നു പറയാൻ അയാൾക്ക്‌ തോന്നിയില്ല… ” എന്തോ മനസ്സിന് വല്ലാത്തൊരു വിഷമം ” അവൾ വീണ്ടും പറഞ്ഞു ” അരുത് മോളേ..! നീയായിട്ടു ഒന്നും ഏറ്റു പറയരുത്… പിന്നെ ഈ യാത്ര വീണ്ടും ദുഖകരം ആവും ” അയ്യാൾ മനസ്സിൽ പറഞ്ഞു.. ” ഏട്ടനോട് ഞാനൊരു തെറ്റ് ചെയ്തു… അതെന്താണെന്നു പറഞ്ഞിട്ട് പ്രയോജനമോ സന്തോഷമോ ഇല്ലെങ്കിലും ക്ഷമിച്ചു എന്നൊരു വാക്ക് കെട്ടിരുന്നെങ്കിൽ ” ” ചില കാര്യങ്ങൾ വേദനിപ്പിക്കുന്നതാണ് മോളേ.. ആ വേദന അബുഭവിച്ച ശേഷം പ്രതികാരം ചെയ്തു മറ്റൊരാളെയും വേദനിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ക്ഷമിക്കാൻ ആണ്.

മനസ്സിൽ ഭാരങ്ങൾ ഏതും വേണ്ട. നിന്നെ ഇഷ്ടപ്പെടുന്ന മനസ്സിന് നിന്നോടു ക്ഷമിക്കാനും കഴിയും. ” അയ്യാൾ ബാഗുമായി പുറത്തേക്കിറങ്ങി… കാറിൽ കയറുന്നതിനു മുന്നേ ഒരിക്കൽ കൂടി അവളെ നോക്കി… ആളില്ലാത്തൊരു റെയിൽവേ ക്രോസ്സിന് നടുവിൽ അയ്യാൾ വണ്ടി നിർത്തി.. സീറ്റു നിവർത്തി ചാരി കിടന്നു. നമുക്ക് പ്രിയപ്പെട്ടവർ വേദനിക്കരുതെന്നു കരുതി പലതും ഉള്ളിലൊതുക്കാൻ നമ്മൾ ശ്രമിക്കും. അതോടെ നാം നാമല്ലാതായി മാറാൻ തുടങ്ങും. ആ നിമിഷം മുതൽ അവർ പഴയ നമ്മളെ മിസ്സ്‌ ചെയ്യാൻ തുടങ്ങും. പിന്നീട് നമ്മുടെ അഭാവം അവർ ശീലമാക്കും.ഓരോന്ന് ചിന്തിക്കവേ മൂക്കിൽ നിന്നും രക്ത തുള്ളികൾ താഴേക്ക് വീണു തുടങ്ങിയിരുന്നു. അയ്യാൾ ചോര തുള്ളികൾ തുടച്ചു.. ആ കൈകളിലേക്കു നോക്കി… ജനിക്കുമ്പോൾ തനിച്ചായിരുന്നു.. അന്നും സ്വന്തമായി ഉണ്ടായിരുന്നത് ഈ ശരീരം മാത്രം. ഇടയിൽ ഉണ്ടായതെല്ലാം ഇവിടെ നിന്നും കിട്ടിയതാണ്. കാലം പറഞ്ഞു വെച്ചത് എത്രയോ ശരിയാണ്.. ഒന്നും സ്വന്തമായി ഇല്ല… പിറക്കുന്നു.. ചുറ്റുപാടിൽ നിന്നും ചിലതു വാടകക്കെടുത്തു സ്വന്തമെന്നു പറഞ്ഞു കൊണ്ടു നടക്കുന്നു. ഒരു നാൾ മരണം വന്നു വിളിക്കുമ്പോൾ നേടിയെടുത്തതൊന്നും കൊണ്ടു പോകാനാകാതെ അതെ ശരീരം മാത്രമായി വന്നിടത്തേക്ക് മടങ്ങുന്നു. ജനനത്തിനും മരണത്തിനും ഇടയിൽ ഒരാളുടെ സ്നേഹം നേടിയെടുക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ ആണ്. പോവുമ്പോൾ ഒരു നഷ്ടബോധം ഉണ്ടാവും. കാരണം ആത്മാർത്ഥമായി സ്നേഹിക്കുക എന്നൊന്ന് അത്രയും പ്രയാസകരമായ ഒന്നാണ്. തുറന്നു പറയാനും കഴിഞ്ഞില്ല…. അവളൊന്നും ചോദിച്ചതും ഇല്ല… നമ്മൾ ജീവനോടെ ഉള്ളപ്പോൾ മനസ്സിൽ മറ്റൊരാൾക്ക് സ്ഥാനം കൊടുക്കുക… അതിന്റെ വിഷമം പ്രണയിക്കുന്നവർക്ക് മാത്രമേ അറിയൂ… ആത്മാർത്ഥമായി പ്രണയിക്കുന്നവർക്ക്… അയ്യാളുടെ ചിന്തകൾ ഇരച്ചു പാഞ്ഞു… വൈകാതെ പാഞ്ഞു വന്ന ട്രെയിനിന്റെ ശക്തിയിൽ അയാളും വാഹനവും അന്തരീക്ഷത്തിലൂടെ പറന്നു.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular