Connect with us

Love

കല്യാണം കഴിഞ്ഞ് ഒരു വർഷമായെങ്കിലും അധിക ദിവസവും ഏട്ടൻ്റെ വീട്ടിൽ തന്നെയായിരുന്നു.

Published

on

രചന: Sumi Jabar
“ഈ പഴഞ്ചൻ സാരി ഒന്ന് മാറ്റിയുടുക്ക് നീ ആളുകൾ വരാൻ തുടങ്ങി ” കണ്ണാടിക്ക് മുന്നിൽ നിന്ന് ചുണ്ടിൽ ചായം തേച്ച് കൊണ്ട് മമ്മി പറഞ്ഞു തൽക്കാലം മാറ്റാൻ ഉദ്ദേശമില്ല ഇതെനിക്കെൻ്റെ ഭർത്താവ് വാങ്ങി തന്നതാണ്, അത് കീ-റിയതായാലും ഞാൻ സന്തോഷത്തോടെ ഉ-ടുക്കും,,,,, ദഹിപ്പിക്കുന്ന രീതിയിലുള്ള നോട്ടം എൻ്റെ നേർക്ക് വന്നെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അമ്മായി രംഗ പ്രവേശം ചെയ്തതോടെ മമ്മി ശാന്തയായി.. കനമുള്ള ആഭരണങ്ങളും മുന്തിയ സാരിയും ചുറ്റി ചവിട്ടി കുലുക്കി മമ്മി നടന്ന് പോകുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു… മഹിക്ക് വിളിച്ച് നോക്കിയോ നീ ഫോട്ടോഗ്രാഫർ എത്തിയല്ലോ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, ഞാൻ ഡാഡിയോട് വിളിക്കാൻ പറയാം മഹിയേട്ടൻ ചിലപ്പൊ പാടത്ത് പോയി കാണും ഇന്ന് പണിക്കാർ വരുമെന്ന് പറഞ്ഞിരുന്നു അമ്മയെ കൂട്ടി നേരത്തെ വരാൻ പറഞ്ഞിരുന്നല്ലോ ഈ ഏട്ടനെന്താ ഫോൺ എടുക്കാത്തെ കഷ്ടം ആളുകൾ അന്വേഷിക്കുന്നു.

മമ്മി ഫ്രണ്ട്സിനോടൊത്ത് പൊങ്ങച്ച കഥകൾ വിളമ്പുന്നുണ്ട്, അവരുടെ മുമ്പിൽ ഞാൻ കാരണം ചെറുതാവണ്ട കരുതി അവിടെ നിന്ന് വിട്ട് നിന്നു, തന്നെയുമല്ല അനിയനെ പരിചയപ്പെടുത്തുന്ന ഉത്സാഹം എന്നെ പരിചയപ്പെടുത്തുമ്പോൾ കണ്ടില്ല……. ഏട്ടനും അമ്മയും ഓട്ടോയിൽ നിന്നിറങ്ങുന്നത് കണ്ട ഞാൻ ഓടിച്ചെന്നു. അമ്മയെ കെട്ടിപ്പിടിച്ചു, നീ മെലിഞ്ഞോ അവർ ചോദിച്ചു ഓ പിന്നെ അവൾ വന്നിട്ട് ഒരാഴ്ചയല്ലെ ആയുള്ളു അമ്മെ ചിരിയോടെ ഏട്ടൻ എന്നെ നോക്കി അമ്മ എൻ്റെ തല തഴുകി കൊണ്ടിരുന്നു….. ഏട്ടനും അമ്മയും വേറെ എവിടെ നിന്നോ വലിഞ്ഞ് കേറി വന്ന ഭാവമായിരുന്നു മമ്മിക്ക് അവരെ വേണ്ട വിധത്തിൽ സ്വീകരിക്കാനോ ഭക്ഷണം നൽകാനോ തയ്യാറായി വന്നില്ലെങ്കിലും ഡാഡിയും അനിയനും ഞാനും അവരെ കൂടെ തന്നെയായിരുന്നു….. എൻഗേജ്മെൻ്റിൻ്റെ ഒരാഴ്ച മുന്നെ ഏട്ടനെന്നെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു….. കല്യാണം കഴിഞ്ഞ് ഒരു വർഷമായെങ്കിലും അധിക ദിവസവും ഏട്ടൻ്റെ വീട്ടിൽ തന്നെയായിരുന്നു ഞാനും ഏട്ടനും അമ്മയും ഹാളിലിരിക്കുമ്പോൾ മമ്മി മുഖംകൂർപ്പിച്ച് അടുത്ത് വന്നു മഹി ഇവൾക്ക് ഞങ്ങൾ വാങ്ങിയ ഗൗണവൾ ധരിച്ചില്ല ഇവിടത്തെ പണിക്കാർ പോലും ഇവൾ ധരിച്ച സാരിയെക്കാൾ മുന്തിയതാ എടുത്തിരിക്കുന്നെ.,, ഏട്ടനെ തരം താഴ്ത്തിയ ആ വാക്ക് എനിക്കിഷ്ടമായില്ല അമ്മക്ക് ഞാനിത്ര നാണക്കേടാണേ ഞങ്ങളീ നിമിഷം ഇവിടെ നിന്നിറങ്ങാം എൻ്റെ ഒച്ച പൊങ്ങിയിരുന്നു ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം ഏട്ടനെന്നെ വലിച്ച് ഒഴിഞ്ഞിടത്തേക്ക് കൊണ്ട് പോയി.

നീയൊന്നടങ്ങ് കാർത്തീ അമ്മയോടങ്ങനെയൊന്നും പറയാൻ പാടില്ല… നീ നോക്കിയെ ഇവിടെ വന്നവരൊക്കെ ഉയർന്ന കുടുംബത്തിലെ ഉന്നതരായ ആളുകളാണ് അവർക്കിടയിലെ നിൻ്റെ മമ്മിയുടെ സ്റ്റാറ്റസ് പോകില്ലെ? എന്തോന്ന് സ്റ്റാറ്റസ് ഏട്ടാ സ്വന്തം മക്കളേക്കാൾ വലുത് സ്റ്റാറ്റസാണോ’ അത്ര പഴങ്ങിയ സാരിയൊന്നുമല്ലല്ലോ എൻ്റെ ഏട്ടൻ വാങ്ങിയെ, എന്നിട്ടും അമ്മ ഏട്ടനെ വേദനിപ്പിച്ചില്ലെ? അയ്യേ നീ കരയണോ ഇത്രയുള്ളൂ നിൻ്റെ ധൈര്യം കൈകവർന്നു തൂവാല കൊണ്ട് എൻ്റെ കണ്ണീരൊപ്പി ഏട്ടാ നമുക്ക് വീട്ടിൽ പോവാം എനിക്കിവിടം മടുത്തു കാർത്തൂ നമ്മൾ പെട്ടെന്ന് പോകുമ്പോൾ ആളുകളെന്ത് കരുതും, ഡാഡിക്കും മിഥുനും വിഷമമാവില്ലെ അവനെ ഓർത്ത് നീ സഹിക്ക് വൈകിട്ട് നമുക്ക് വീട്ടിലേക്ക് പോകാം ഏട്ടനതും പറഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയി അമ്മക്കും ഒത്തിരി വിഷമമായിട്ടുണ്ട് അവരുടെ മുഖം കണ്ടാലറിയാം….. മിഥുൻ്റെ മോതിരമാറ്റവും, ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരിയായി….. ഏട്ടനും അമ്മയും നേരത്തെ പോയി ഞാനും പോകാൻ നിന്നെങ്കിലും മിഥുൻ നിന്ന് കലി തുള്ളി….. ഒരു വർഷം കഴിഞ്ഞാണ് മിഥുൻ്റെ കല്യാണം നിശ്ചയിച്ചത് 🌷🌷🌷🌷🌷🌷🌷🌷🌷🌷 റൂമിലെത്തി ഡ്രസ് മാറി ക്ഷീണം കാരണം ഒന്ന് കിടന്നു മയങ്ങി വാതിൽ തട്ടുന്ന സൗണ്ട് കേട്ടപ്പോൾ എണീറ്റു, നോക്കിയപ്പോൾ ഡാഡിയാണ് നീ ഉറങ്ങിയോ കഴിക്കാൻ വാ ഭക്ഷണ സമയത്തും മമ്മിക്ക് അതിഥികളുടെ ആഭരണങ്ങളുടെയും, വാഹനത്തിൻ്റെയും കഥകൾ ആയിരുന്നു പറയാൻ പെട്ടെന്ന് എണീറ്റ് പോവാൻ തോന്നിയെങ്കിലും ഡാഡിയെ ഓർത്ത് പിടിച്ച് നിന്നു. മഹിയേട്ടന് ബിസിനസിൽ താൽപര്യമുണ്ടോ ചേച്ചി പൊടുന്നനെയുള്ള മിഥുൻ്റെ ചോദ്യത്തിൽ ഞാനൊന്നുഴറി ഉം….. അവനോ വല്ല തട്ടിക്കൂട്ട് ബിസിനസേ നടക്കൂ ആക്കിയ ചിരിയോടെ മമ്മിയെന്നെ നോക്കി. മീനു മതി നിൻ്റെ അട്ടഹാസം ഡാഡി മമ്മിയുടെ നേർക്ക് വിരൽ ചൂണ്ടി…. ഞാൻ പറഞ്ഞതിലെന്താ തെറ്റ് മനുഷ്യാ അവനു വേറെന്ത് തേങ്ങയാ അറിയാ മമ്മീ മിഥുനും ദേഷ്യം വന്നിട്ടുണ്ട്.

അല്ലെങ്കിലും അവൾടെ യോഗ്യതക്ക് അവനെ ചേരൂ പിന്നീടുള്ള വാക്കുകൾ കേട്ട് നിൽക്കാനാവാതെ ഞാൻ റൂമിലേക്ക് നടന്നു തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു. മിഥുനും ഡാഡിയും കുറെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ചെറുപ്പം മുതലേ സിമ്പിൾ വേഷങ്ങളോടും, സാധാരണ ആൾക്കാരോടുമായിരുന്നു ഇഷ്ടം. മമ്മിയും ഡാഡിയും വിദേശത്ത് ആയിരുന്നു മിഥുനെയും എന്നെയും കൊണ്ട് പോകാൻ നിന്നെങ്കിലും മുത്തശ്ശിയുടെ റെക്കമൻ്റിൽ പിടിച്ച് നിന്നു പച്ചപ്പ് നിറഞ്ഞ പാടവരമ്പത്തൂടെ മതി വരുവോളം ആ-ടിത്തിമിർത്തു ഉത്സവങ്ങൾക്കെല്ലാം മുത്തശ്ശൻ്റെ കൈ പിടിച്ച് സ്ഥിരം സന്ദർശകയായി. വല്ലപ്പോഴും തേടിയെത്തുന്ന മമ്മിയുടെ ഫോൺ കോൾ… തല നിറയെ കാച്ചിയ എണ്ണയുടെ മനം മ-യക്കും ഗ-ന്ധം തൊടിയിലെ കുളത്തിൽ ആ-ഞ്ഞ് തുഴഞ്ഞ് പരൽ മീനായി…. വളർന്ന് വലുതായി മിഥുൻ ഹയർ സ്റ്റഡീസിനായി വിദേശത്തേക്ക് പറന്നു. ഡിഗ്രിക്ക് ചേർന്നപ്പോഴാണ് കൂട്ടുകാരി മീരയെ കിട്ടിയത് അമ്മയും അച്ഛനും ഏട്ടനും അവളും അടങ്ങുന്ന കുടുംബം ഇടക്കിടക്ക് ഞാനവളെ വീട്ടിൽ പോകും അവളെയമ്മ കൂട്ടുകാരിയായല്ല സ്വന്തം മകളായാണ് കണ്ടെ അവർ തരുന്ന ചോറുരുളകൾ എൻ്റെ കണ്ണ് നനച്ചിട്ടുണ്ട്. അവളെ കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട് പൊടുന്നനെ വന്ന പനിയിൽ അവളീ ലോകത്തോട് വിട പറയുമ്പോൾ നെഞ്ച് പൊട്ടി കരഞ്ഞു.

അവളില്ലാതെ ആ വീട്ടിലേക്ക് പോകാൻ തോന്നിയില്ല പിന്നീട് ഒറ്റപ്പെട്ട അവസ്ഥ മമ്മിയും ഡാഡിയും വരുന്നു ഫ്രണ്ടിൻ്റെ മകൻ വരുണുമായി വിവാഹം ഉറപ്പിക്കാൻ.. പിന്നീട് ഈ നാട് വെറും ഓർമ്മയാവും സങ്കടം സഹിക്കാതെയാണ് അന്ന് മുത്തശ്ശൻ വിറക്പുരയിൽ എടുത്ത് വെച്ച വിഷം കഴിക്കാൻ തീരുമാനിച്ചത്….. അവസാനമായി അമ്പലത്തിൽ പോകാൻ തീരുമാനിച്ചിറങ്ങി മനമുരുകി പ്രാർത്ഥിച്ച് വരുന്ന വഴിയിൽ മീരയുടെ ഏട്ടനെ കണ്ടത്. വരണ്ട ചിരി സമ്മാനിച്ച് യാത്ര പറയവെ പ്രതീക്ഷിക്കാത്ത ചോദ്യം കൂടെ പോരുന്നോന്ന് അണ പൊട്ടിയ സങ്കടം പിടിച്ച് നിൽക്കാനായില്ല എല്ലാം പറഞ്ഞ് തീർത്തപ്പോൾ മുഖമടക്കി ഒന്ന് തന്നു. പിന്നെയെല്ലാം പെട്ടെന്ന് ഡാഡിയോട് മഹിയേട്ടനെ മതിയെന്ന് പറയുമ്പോൾ മമ്മി നിന്ന് ക-ത്തിക്കയറി. അവർക്ക് സാമ്പത്തികം പോരെന്ന് തീരുമാനത്തിൽ മാറ്റമില്ലെന്ന് കണ്ടതും ഡാഡി സമ്മതം മൂളി ലളിത ചടങ്ങോടെ മഹിയേട്ടൻ്റെ പെണ്ണായി . ബംഗ്ലാവിനേക്കാൾ സുരക്ഷിതത്വം ആ വീടിനുണ്ടായിരുന്നു. ഹോട്ടൽ ഭക്ഷണത്തിൻ്റെ മായക്കൂട്ടുകളെ വെല്ലുന്ന തനി നാടൻ ഭക്ഷണം ആ അമ്മയും മകനും എനിക്ക് സമ്മാനിച്ചു.,,,, മഹിയേട്ടനു ആവലാതി ഫാസ്റ്റ്ഫുഡ് ശീലിച്ച എനിക്കീ ഉണക്കമീനൊക്കെ ദ-ഹിക്കുമോന്ന് സത്യം പറഞ്ഞാൽ ഞാൻ ഇഷ്ടപ്പെട്ട ലൈഫും ഇത് തന്നെയായിരുന്നു 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 അന്ന് രാത്രി മഹിയേട്ടൻ്റെ ഫോണിലേക്ക് അറിയാത്ത നമ്പർ കാൾ വന്നു എടുത്ത് നോക്കിയ പ്പൊ മമ്മിയാണ്. ഡാഡിക്ക് പെട്ടെന്നൊരു നെഞ്ച് വേദന മിഥുനാണെ ബിസിനസ് ആവശ്യത്തിനായി പുറത്ത് പോയതാണ്. ഞങ്ങൾ വേഗം ഓട്ടോ എടുത്ത് അച്ഛനെ ഹോസ്പിറ്റലിലെത്തിച്ചു. പെട്ടെന്ന് ചെറിയൊരു ഓ-പ്പറേ-ഷൻ വേണ്ടി വന്നു പിന്നീടുള്ള ഓരോ കാര്യങ്ങളിലും ഏട്ടൻ ഓടിനടന്ന് ചെയ്തു, ബ്ല-ഡിൻ്റെ ആവശ്യം വന്നപ്പോൾ സ്വയം ബ്ല-ഡ് നൽകി…. മമ്മി ആകെ തകർന്നിരുന്നു ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ല. ഏട്ടൻ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു ഒരാഴ്ചക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും യാത്ര തിരിക്കുമ്പോൾ മമ്മി ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. എല്ലാം കണ്ട് പുഞ്ചിരിയോടെ ഡാഡി പുറത്തേക്ക് മിഴി നട്ടിരുന്നു

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular