Connect with us

Love

ആ കണ്ണുകൾ തന്നോടെന്തോ പറയുന്നതുപോലെ..

Published

on

രചന :ലെനീഷ് പൂക്കോം

രാവിലെ പത്രത്താളിലൂടെ കണ്ണോട്ടം നടത്തുകയായിരുന്നു ശ്രീലക്ഷ്മി.. എന്നത്തേയും പോലെ പതിവു വായന .. വാർത്തകളിൽ കണ്ണോടിച്ചു തിരികെ വെക്കുമ്പോൾ ഒരു വാർത്തയിൽ കണ്ണുടക്കി .. യുവാവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി .. !! വാർത്തയോടൊപ്പമുള്ള ഫോട്ടോയിലേക്ക് ഒന്നേ നോക്കിയുള്ളു ശ്രീലക്ഷമി .. ദേവജിത്ത് .. ദേവേട്ടൻ .. സ്നേഹവും കരുതലും തനിക്ക് എന്തെന്നു കാണിച്ചു തന്നവൻ.. ഒറ്റക്ക് എവിടെപ്പോകാനും ധൈര്യം തന്നവൻ.. തന്നെ ശ്രീക്കുട്ടീന്ന് വിളിക്കാൻ ആദ്യമായി മനസ്സുകൊണ്ട് അവകാശം കൊടുത്തവൻ… പക്ഷെ താൻ ഒന്നും പറയാതെ ഒരു ദിവസം ആ സ്നേഹത്തിന് വേദനകൾ മാത്രം നൽകി പടിയിറങ്ങിപ്പോയി … എന്നിട്ടും തന്റെ സങ്കടങ്ങൾ പറയാനും ആശ്വസിപ്പിക്കാനും കൂട്ടിനുണ്ടായിരുന്നു കുറച്ച് നാൾ വരെ .. ദേവേട്ടൻ ഓർമ്മയായിരിക്കുന്നു .. ആരും കാത്തിരിക്കാനില്ലാതെ ,ആരെയും സങ്കടപ്പെടുത്താതെ യാത്ര പോയിരിക്കുന്നു… വിശ്വസിക്കാൻ പറ്റാതെ ശ്രീലക്ഷ്മി വീണ്ടും വാർത്തയിലേക്ക്‌ നോക്കി.. ഒരു തുള്ളി കണ്ണീർ ഇററു വീണു അക്ഷരങ്ങൾക്കും മങ്ങലേറ്റു.. എന്നും ജോലി കഴിഞ്ഞ് ബസ്സ് കാത്തിരിക്കുമ്പോൾ കൂട്ടുകാരന്റെ ബൈക്കിന്റെ പിറകിൽ നെറ്റിയിൽ ചുവന്ന കുറിയും കൈയിൽ ചുവന്ന കെട്ടുമായി പോയിരുന്ന ആളെ താൻ എപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയത്.. അതെ.. അന്നാണ്.. അന്ന് ചെറിയൊരു ചാറ്റൽ മഴയുള്ള ദിവസം … പതിവായി പോകുന്ന ബസ്സ് അന്നു പണിമുടക്കിയപ്പോൾ .. അടുത്ത ബസിനു വേണ്ടിയുള്ള കാത്തിരിപ്പ് .. ബസ്സിൽ കയറി വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ അവൻ തന്നെ തന്നെ നോക്കി നിൽക്കുന്നു .. മെറൂൺ കളർ ഷർട്ടും കാവി മുണ്ടും പിന്നെ ചന്തമുള്ള ആ ചുവന്ന കുറിയുമായി .. താനും അല്പനേരം നോക്കി നിന്നു പോയി ആ മുഖത്തേക്ക്.. കണ്ണുകളിൽ എന്തോ കൊത്തിവലിക്കുന്നതു പോലെ ആകർഷണം.. ആ കണ്ണുകൾ തന്നോടെന്തോ പറയുന്നതുപോലെ … ചുണ്ടുകൾ തന്നെ നോക്കി പുഞ്ചിരിച്ചതു പോലെ .. വീട്ടിലെത്തിയിട്ടും തനിക്ക് ആ രൂപം മനസിൽ നിന്നും മാഞ്ഞു പോയില്ല. ആ കാന്തികവലയത്തിൽ താൻ പെട്ടു പോയോ .. പിന്നീട് രണ്ടു മൂന്ന് ദിവസത്തേക്ക് അയാളെ കണ്ടില്ല .. താനേറെ തിരഞ്ഞെങ്കിലും .. ! ഒരു ദിവസം തന്റെ ഓഫീസിൽ ബോസിനൊപ്പം കയറി വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.. അതെ …അയാൾ തന്നെ .. ഈശ്വരാ … എന്തിനാ ഇയാൾ ഇവിടെ.. തന്റെ ഹൃദയമിടിപ്പ് കൂടിയോ … അതെ ഇപ്പം അതിന്റെ ശബ്ദം അടുത്ത ക്യാബിനിലിരിക്കുന്നവർക്കും കേൾക്കാം.. ” ങാ.. ശ്രീലക്ഷ്മി ഇതെന്റെ അടുത്ത ചങ്ങാതിയാ .. പേര് …” “ങാ…പേരൊക്കെ ഞാൻ പറഞ്ഞോളാം.. വന്ന കാര്യം പറയ്.. എനിക്ക് വേഗം പോണം..

” ഹൊ.. എന്തൊരു ഗൗരവം.. ആ മുഖത്തിന് തീരെ ചേരാത്തതുപോലെ .. ” നീ ഈ CD ഒന്ന് കോപ്പിയെട്ത്തു കൊട്ത്തേ വേഗം.. പെട്ടെന്ന് വേണ്ടതാ ..” ” ഉം.. കോപ്പിയെടുത്തു കൊടുക്കാൻ ഇതെന്താ CD റൈറ്റിങ്ങ് ഷോപ്പോ ” എന്ന് ചോദിക്കണംന്നുണ്ടായിരുന്നു മനസ്സിൽ .. പക്ഷെ അയാളുടെ നോട്ടത്തിനു മുന്നിൽ ഒന്നും ചോദിക്കാൻ നിന്നില്ല.. CD വാങ്ങിപ്പോകുമ്പോൾ ഒന്നു പുഞ്ചിരിച്ച് താങ്ക്സ് പറയാനുള്ള മാന്യത കാണിച്ച് അയാൾ പോയി .. പിന്നീട് താൻ അയാളെ കുറിച്ച് പതിയെ പതിയെ അന്വേഷിച്ചു .. പേര് ദേവജിത്ത് .. ആ നാട്ടിലെ വിപ്ലവ യുവജന സംഘടനയുടെ ആവേശം … ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ.. പിന്നെ കുറെ ദിവസത്തേക്ക് അയാളെ ആ വഴിക്കൊന്നും കണ്ടില്ല.. പിന്നെ കണ്ടത് ഗവൺമെൻറ് ആശുപത്രിയിലെ രക്ത ബേങ്കിന് മുന്നിൽ വെച്ചായിരുന്നു.. ” ഏയ് ശ്രീലക്ഷ്മീ.. ” വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ .. വിപ്ലവകാരി .. ” ഹാ.. എന്താ ഇവിടെ … ആരാ ഉള്ളത് ” ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അയാളെ കണ്ടപ്പോൾ എന്താ പറയേണ്ടത് എന്നറിയാതെ മറുപടി തൊണ്ടയിൽ തന്നെ കുടുങ്ങി … ” ഹലോ.. തന്നോടാഡോ ചോദിച്ചത് .. ” ” അ .. ചെറിയമ്മ .. അമ്മേടെ അനിയത്തിയാ .. തിമിരത്തിന്റെ ഓപ്പറേഷൻ .. കഴിഞ്ഞു .. നിങ്ങൾ …” ‘ ” ഞാനിവിടെ ഇടക്കിടെ ഇതിന്റെ മുന്നിൽ വരും.. ” “എന്തിന്.. നിങ്ങൾക്ക് രക്തം കുറവാണോ.. ” ” ഹ..ഹ.. കുറഞ്ഞിട്ടല്ല ട്ടോ.. കൂടുതലുള്ളത് ആർക്കെങ്കിലും കൊടുക്കാൻ … “. അന്ന് തമ്മിൽ കൂടുതൽ പരിചയപ്പെട്ടു.. ആള് ശരിക്കും ഒരു വിപ്ലവകാരി തന്നെ .. പക്ഷെ വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല എന്ന് കരുതുന്ന ആശ്രയമറ്റവർക്ക് കൂടപ്പിറപ്പാകുന്ന വിപ്ലവകാരി .. ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ച് ആളുകളെയും കൂട്ടി രക്തം ദാനം ചെയ്യാൻ വന്നതാണത്രേ ഇന്ന് .. മിക്ക ദിവസവും ഇവിടുണ്ടാകാറുണ്ടത്രേ … മുറിയിൽ വന്ന് ചെറിയമ്മയേയും അമ്മയേയുമൊക്കെ കണ്ടിട്ടാണ് അന്ന് അയാൾ പോയത്… വീണ്ടും അയാൾ മുങ്ങി… ഇപ്പോൾ കാണാഞ്ഞിട്ട് ഒരാഴ്ചയായി .. ഒരു വിഷുവിന്റെ തലേദിവസം വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് അയാൾ എന്റെ വീട്ടിലെത്തി … അമ്മയോട് കാര്യങ്ങൾ അങ്ങ് അവതരിപ്പിച്ചു .. എന്നെ കെട്ടാൻ പുള്ളിക്ക് ആഗ്രഹമുണ്ടത്രെ.. ഞാൻ കേൾക്കാനാഗ്രഹിച്ച വാക്ക് … ഒരിക്കെ ലെങ്കിലും ഇയാൾക്ക് നേരിട്ടു പറഞ്ഞൂടായിരുന്നോ ദുഷ്ടൻ.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പെണ്ണുകാണൽ ചടങ്ങ് ..!! പേര് പറയാൻ പോലും ധൈര്യം ചോർന്നു പോയ എന്നോട് അയാൾ പറഞ്ഞു ..

” ശ്രീക്കുട്ടീ.. എന്റെ പേര് അറിയുമെന്നെനിക്കറിയാം.. എന്നാലും ഞാനെനെ പരിചയപ്പെടുത്താം … പേര് ദേവജിത്ത്..ചെറുതെങ്കിലും ജീവിക്കാൻ വരുമാനമാർഗ്ഗമുള്ള ഒരു ജോലിയും കൂടെയുണ്ട്.. എനിക്കിയാളെ ജീവിതകാലം മുഴുവൻ സഹിച്ചാൽ കൊള്ളാമെന്നുണ്ട്.. മറ്റു കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട് .. “. എനിക്ക് ഇപ്പളേ സമ്മതം എന്ന് പറയണമെന്നുണ്ടായിരുന്നു .. സന്തോഷംകൊണ്ടോ എല്ലാരുടേയും കണ്ണുകൾ എന്നിൽ പതിഞ്ഞതുകൊണ്ടോ ഒരക്ഷരം പോലും എന്നിൽ നിന്ന് പുറത്തേക്ക് വന്നില്ല ..സ്വന്തം പേരു പോലും പറയാൻ സമ്മതിച്ചില്ല ദുഷ്ടൻ.. അതെങ്ങനെയാ.. ശ്രീക്കുട്ടീന്ന് വിളിച്ചല്ലേ സംസാരിച്ചത് .. ദേവേട്ടനെ വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. ദേവേട്ടന്റെ തുറന്ന് പറച്ചിൽ എന്നെ കൂടുതൽ ആ ഹൃദയത്തിലേക്ക് അടുപ്പിച്ച് നിർത്തി.. വാക്കുകൾ കൊണ്ട് ബന്ധമുറപ്പിച്ച് വീട്ടുകാർ ഞങ്ങളോടൊപ്പം നിന്നു.. എന്റെ ഏട്ടനൊഴികെ.. !! പിന്നീട് പ്രണയത്തിന്റെ നിമിഷങ്ങളായിരുന്നു തമ്മിൽ.. എന്നും എപ്പോഴും ഞാൻ ചെറിയ ചെറിയ കാര്യത്തിന് പോലും ദേവേട്ടനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.. പക്ഷെ എന്റെ കുറുമ്പായി മാത്രമേ ദേവേട്ടൻ അതു കണ്ടിട്ടുള്ളൂ .. ഇടക്ക് ദേവേട്ടൻ എനിക്ക് എഴുത്തെഴുതും.. പ്രണയലേഖനമാണെന്ന് കരുതി വായിക്കാനിരിക്കുമ്പോഴാണറിയുക അത് ദേവേട്ടൻ കുത്തി കുറിച്ച കഥകളോ കവിതയോ ആണെന്ന്… വായിച്ചിട്ട് അഭിപ്രായം പറയണമെന്ന് പറയുമെങ്കിലും ദേവേട്ടനറിയാം താനൊരിക്കലും ഒന്നും പറയില്ല എന്ന് ..ഒരുപാടിഷ്ടമായിരുന്നു ആ എഴുത്തൊക്കെ തനിക്ക് ..പക്ഷെ അങ്ങനെ വലിയ ആളാവണ്ട എന്ന് പറഞ്ഞ് ഞാൻ ദേവേട്ടനെ കളിയാക്കിയിട്ടേ ഉള്ളു എപ്പൊഴും .!! പിന്നെപ്പൊഴാണ് തന്റെ മനസ്സ് പതറിയത്.. ഹൃദയത്തിലാഴ്ന്നിറങ്ങിയ സ്നേഹം പറിച്ചെറിഞ്ഞ് മറ്റൊരു പുരുഷനു മുന്നിൽ തലകുനിച്ചത്.. ഒരിക്കൽ പോലും ദേവേട്ടൻ തന്നെ ഒരു നോട്ടം പോലും ചീത്തയാക്കീട്ടില്ല.. പക്ഷേ.. താനിക്കിന്ന് മറ്റൊരാളുടെ ഭാര്യയാകേണ്ടി വന്നു.. തന്റെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചതറിഞ്ഞ് ഒരിക്കൽ ദേവേട്ടൻ വന്നു തന്നെ കാണാൻ .. ഉള്ളിൽ കരഞ്ഞുകൊണ്ട് ദേവേട്ടൻ തന്നോട് പറഞ്ഞ വാക്കുകൾ ഇപ്പഴുമുണ്ട് കാതിൽ.. ” വാവേ ..

ഞാനൊരിക്കലും നിന്റെ സന്തോഷത്തിന് എതിരായി മുന്നിൽപ്പോലും വരില്ല.. പക്ഷെ എന്നെങ്കിലും നീ പറയണം.. എന്റെ സ്നേഹം വേണ്ടെന്ന് വെക്കാൻ മാത്രം ഞാനെന്ത് തെറ്റു ചെയ്തൂന്ന്.. അതെനിക്ക് ബോധ്യം വരുന്നത് വരെ ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടാവില്ല.. ” എന്തു പറയണം താൻ ..തന്റെ ഏട്ടന്റെ വാശിക്ക് മുന്നിൽ തനിക്ക് എന്റെ ആഗ്രഹങ്ങളെല്ലാം ബലി കൊടുക്കേണ്ടി വന്നെന്നോ.. ന്നന്ദേട്ടൻ എല്ലാം മറക്കുമെന്നായിരുന്നു കരുതിയത്.. പക്ഷെ മറന്നത് താനല്ലേ.. ഒരു പത്രവാർത്തയിലൂടെയാണ് പിന്നെ കാണുന്നത്.. നിർദ്ധനനായ യുവാവിന് സ്വന്തം കിഡ്നി ദാനം ചെയ്ത ദേവേട്ടന്റെ വാർത്ത .. അന്നൊരുപാട് കരഞ്ഞു താൻ … മനസ്സുകൊണ്ട് ആ കാലിൽ കെട്ടിപ്പിടിച്ചു കൊണ്ട് .. ” ഡീ.. മൂധേവീ .. നിന്റെ കെട്ട്യോൻ ചത്തോടീ.. കുറെ നേരായല്ലോ പേപ്പറും പിടിച്ച് സ്വപ്നം കാണുന്നു.. ” അകത്തു നിന്നും ഇഴയടുപ്പമില്ലാതെ പൊരുത്തക്കേടിന്റെ പുരുഷശബ്ദം അവളുടെ കാതിൽ മുഴങ്ങി .. കണിയാരുടെ മരപ്പലകയിൽ കണ്ട പൊരുത്തം ജീവിതത്തിന്റെ തളികയിൽ മാഞ്ഞു പോയിരുന്നു .. ദേവജിത്തിന്റെ ശരീരം മെഡിക്കൽ കോളജിന് വിട്ടുകൊടുത്ത വരി കൂടി നിറകണ്ണുകളോടെ വായിച്ച് ശ്രീലക്ഷമിയുടെ മനസ്സ് ഞെട്ടറ്റു വീണ പൂവിനെ ഓർത്ത് തേങ്ങി .. ” ഒരു വിപ്ലവകാരി എപ്പോഴും വിപ്ലവകാരിയായിരിക്കും.. ജീവിതത്തിലും മരണത്തിലും..”ദേവേട്ടന്റെ മുഴക്കമുള്ള ശബ്ദം.. അപ്പൊഴും ദേവൻ അവൾക്ക് ചൊല്ലി കൊടുക്കാറുള്ള കവിത ശ്രീലക്ഷ്മിയുടെ ഡയറിയുടെ താളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു .. ” മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ .. ഇത്തിരി നേരം ഇരിക്കണേ..” !! ലൈക്ക് കമൻ്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular