Connect with us

Love

അതുവരെ കാണാത്ത ഒരു ധ്യാനെ ആദ്യമായി അവൾ കണ്ടു…

Published

on

രചന: കണ്ണൻ സാജു

“നമ്മള് തമ്മിലുള്ള വിവാഹത്തിന് സമ്മതിക്കണമെങ്കിൽ നീ സിനിമ ഉപേക്ഷിക്കണം… അതാണ് അച്ഛൻ പറയുന്നത് ” ഞെ-ട്ടലോടെ അവൾ ധ്യാനെ നോക്കി…. “അതല്ലാതെ വേറെ വഴി ഇല്ല കീർത്തന ” “ധ്യാൻ.. നീ എനിക്കെത്ര ഇമ്പോര്ടന്റ്റ്‌ ആണോ അതുപോലെ വലുതാണ് എനിക്കെന്റെ സ്വപ്നങ്ങളും… ഞാൻ എങ്ങനെ? ” “ലൈഫ് അങ്ങനാണ്… ഒന്ന് ച-ത്താലേ ഒന്നിന് വളമാവു ” “നീയും ഇത് തന്നെ ആണോ പറയുന്നേ? ” ചുറ്റും നോക്കി കലിയോടെ അവൾ കാറിൽ കൈകൊണ്ടു ഇ-ടിച്ചു… ” നമ്മളൊരുമിച്ചു ജീവിക്കാൻ വേണ്ടി അല്ലേടി… നിനക്കീ സിനിമ ഒന്ന് ഉപേക്ഷിച്ചു കൂടെ? ” ധ്യാൻ അത് ആവർത്തിച്ചു പറയുന്നത് കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു “നിനക്കറിയാം എനിക്കിതെത്ര ഇഷ്ടമാണെന്നു… ഈ സിനിമയിലൂടെ തന്നെ അല്ലേ നമ്മൾ പരിചയപ്പെട്ടതും? ” “ആണ്… പക്ഷെ നമ്മൾ ഒരുമിച്ചു ജീവിക്കാൻ എന്റെ മുന്നിൽ മറ്റു മാര്ഗങ്ങള് ഒന്നും തെളിയുന്നില്ല ” കാറിലേക്ക് ചാരി നിന്നു ശ-രീരം തളർത്തിയിട്ടുകൊണ്ട് അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. “എനിക്ക് വേണ്ടി എന്തെങ്കിലും ഉപേക്ഷിക്കാൻ ധ്യാൻ തയ്യാറാവോ? ” “നിനക്ക് വേണ്ടി ഞാൻ എന്ത് ഉപേക്ഷിക്കാൻ? ” “നമ്മുടെ വിവാഹത്തിന് തടസമായി നിക്കുന്ന എന്തോ അത്? ” “എന്റച്ഛനെ ഉപേക്ഷിക്കാനോ? ” “അങ്ങനെ പറഞ്ഞ നീ ചെയ്യുവോ? ” “ഇല്ല ” “എന്തെ? അപ്പൊ ഒന്ന് ച-ത്താൽ ഒന്നിന് വളം ആവില്ലേ? ” “കീർത്തു അതെന്റെ അച്ഛനല്ലേ? ” “ധ്യാൻ ഇതെന്റെ ഡ്രീംമാണ് ” “എന്റെ അച്ഛനെ പോലെ ആണോ നിന്റെ ഇ ഒ-ണക്ക സിനിമ…? അല്ലേൽ തന്നെ അസിസ്റ്റന്റ്‌ ഡയറകടരെന്നു പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കൊ-ല്ലം കൊറേ ആയല്ലോ? വെല്ലോം നടന്നോ? തിരക്കഥയും പറക്കി കെട്ടി നടന്നിട്ടു വെല്ലോം നടന്നോ..? ഞാൻ നല്ലൊരു വഴി പറഞ്ഞപ്പോ ” അതുവരെ കാണാത്ത ഒരു ധ്യാനെ ആദ്യമായി അവൾ കണ്ടു… “ഓഹോ..! അപ്പൊ എനിക്ക് മോട്ടിവേഷൻ തന്നു പറഞ്ഞു വിടുമ്പോൾ ഇതായിരുന്നല്ലേ ഉള്ളിൽ? ” “പിന്നെ? സിനിമയെന്നും പറഞ്ഞ് വീടും വിട്ടു സിറ്റിയിൽ വന്നു കണ്ട പണി എല്ലാം എടുത്തു അലഞ്ഞു നടന്നു എത്ര സമയാ നീ വേസ്റ്റ് ആക്കിയത്? നഷ്ടങ്ങൾ ഇനിയും ഉണ്ടാവാതിരിക്കണം എങ്കിൽ നന്നാവാൻ നോക്കു ” ” എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല ധ്യാൻ.. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട് തന്നാ ഞാൻ ഇറങ്ങിയതും… ഒരു നാൾ ഞാൻ വിജയിക്കുക തന്നെ ചെയ്യും ” ” ആ എനിക്കറിയാം നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു… അല്ലെങ്കിലും എന്ത് നഷ്ടപ്പെട്ടാലും ഇല്ലാത്ത പോലെ അല്ലേ നടക്കുന്നെ… ” ” നീ എന്താ ധ്യാൻ ഉദേശിച്ചത്‌? ” അവളുടെ കണ്ണുകൾ നിറഞ്ഞു.. ” ആ അത് തന്നെ… ആദ്യം അസിസ്റ്റന്റ്‌ ആയി നിന്ന സിനിമയുടെ പാക്കപ്പിന്റെ അന്ന് രാത്രി അവന്മാര് കേറി മേഞ്ഞിട്ടും രണ്ട് ദിവസം കഴിഞ്ഞപ്പോ ഒന്നും നടക്കാത്ത പോലെ വീണ്ടും സിനിമാന്നു പറഞ്ഞു ഇറങ്ങിയവൾ അല്ലേടി നീ ” ” ധ്യാൻ ! ദിസ്‌ ഈസ്‌ ടു മച്ച്! നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ഇതൊക്കെ തുറന്നു പറഞ്ഞതാ ഞാൻ..അന്ന് നീ പറഞ്ഞത് എന്റെ പാസ്ററ് ഒരിക്കലും നമുക്കിടയിൽ വരില്ലെന്നായിരുന്നു… എന്നിട്ടിപ്പോ ” ” ആ…! നീ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്ന പോലെ എനിക്കിപ്പോ തോന്നണ്ടു.. അല്ലേൽ ഞാൻ ഇത്രേം കഷ്ട്ടപെട്ടു അച്ഛനെ സമ്മതിപ്പിച്ചപ്പോ നീ ഒരു വിട്ടു വീഴ്ച്ചക്ക് തയ്യാറാവില്ലായിരുന്നോ? അന്ന് നീ മനപ്പൂർവം അവന്മാർക്കു കിടന്നു കൊടുത്തതാണോ എന്ന എന്റെ സംശയം ” ” മതി.. ഇനി സംസാരിക്കാൻ ഞാനില്ല.. നമുക്ക് പോവാം ” ” എങ്ങോട് പോവാന്നു..? ഇതിനൊരു തീരുമാനം പറഞ്ഞിട്ട് പോയ മതി നീ ” ” ധ്യാൻ.. ഞാൻ ഒരിക്കലും ഒന്നിന് വേണ്ടിയും എന്റെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കില്ല…

സ്വന്തമായി സ്വപ്‌നങ്ങൾ ഉള്ളവർക്കേ അതിന്റെ വില അറിയൂ. പരസ്പരം മനസിലാക്കി കൂടെ നിക്കാൻ പാടില്ലേ? ” ” ഓഹ്! ഞാൻ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നതിന്റെ അസൂയ അല്ലേടി നിനക്ക്? ” ” ഇതിപ്പോ സംസാരിച്ചാൽ ശരിയാവില്ല.. പ്ലീസ് നമുക്ക് പോവാം ” ” ഒരു കോപ്പിലേക്കും പോണില്ല ” അവൻ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു… ലക്ഷത്തിനടുത്തു വിലയുള്ള ഫോൺ കണ്മുന്നിൽ ചിതറുന്നു നോക്കി അമ്പരപ്പോടെ അവൾ ധ്യാനെ നോക്കി ” നിനക്ക് പണത്തിന്റെ അഹങ്കാരം ആണ് ധ്യാൻ ! നീ കഷ്ട്ടപെട്ടുണ്ടാക്കിയതായിരുന്നേൽ ഇങ്ങനെ എരിഞ്ഞു പൊട്ടിക്കില്ലായിരുന്നു ” ” അതേടി… ഇപ്പൊ ഞാൻ അങ്ങനെ പലതും ആയി തോന്നും നിനക്ക്… എന്റെ അച്ഛന്റെ കാശ് എനിക്കുള്ളതാ.. ഇത്രേം നാളും എന്റെ കൂടെ നടന്നു നീ മുതലെടുത്തതും ആ ക്യാഷ് തന്നല്ലേ? ” ” മുതലെടുത്തതോ? ആര് മുതലെടുത്തത്??? നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ സ്കൂട്ടറിനു പോവാം എന്ന്, എനിക്ക് നീ ഡ്രസ്സ് വാങ്ങി തരേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ, വില കൂടിയ ഫോൺ എത്ര പ്രാവശ്യം ഞാൻ വാങ്ങാതിരുന്നു, ഒടുവിൽ നീ എറിഞ്ഞു പൊട്ടിക്കും എന്ന് പറഞ്ഞപ്പോൾ അല്ലേ ഞാൻ അത് വാങ്ങിയേ? ” ” എല്ലാം നിന്റെ അഭിനയം ആയിരുന്നു.. എന്റെ ക്യാഷ് കൊണ്ടു സിനിമ പിടിക്കാം എന്ന് കണ്ടല്ലെടി നീ എന്റെ കൂടെ കൂടിയത്? ” അവൾ കലിയോടെ ധ്യാനിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി ” കിടന്നു കൊടുത്തു പണം ഉണ്ടാക്കാനാണേൽ നിന്നെക്കാൾ വലിയ ആളുകളെ എനിക്കറിയാമായിരുന്നു… ഒരിക്കലും നീ എന്നെ ഉപേക്ഷിക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ട ധ്യാൻ നിന്നെ ഞാൻ സ്നേഹിച്ചത് ” ” നിനക്ക് നല്ലതേ വക്കീല് പണിയാ… ഡയലോഗ് അടിക്കാൻ മിടുക്കിയ നീ.. ആടിനെ പട്ടിയാക്കുന്ന വർഗം! ” കീർത്തന മൗനം പാലിച്ചു…. ” അവസാനമായി ചോദിക്കുവാ, നിന്റെ സിനിമ ഉപേക്ഷിച്ചു എന്റെ കൂടെ ജീവിക്കാൻ നീ തയ്യാറാണോ? ” ” അല്ല ” ധ്യാനിനു കലി ഇരച്ചു കയറി… ” പോയി തൊലയടി…. നിനക്കൊന്നും ജീവിതം പറഞ്ഞിട്ടില്ല… ” അവൻ പിറു പിറുത്തു കൊണ്ടു കാറിൽ കയറി. ഒപ്പം കയറാൻ തുടങ്ങിയ കീർത്ഥനയോടു ” ഉം??? എങ്ങോടാ? ” ” ധ്യാൻ… രാത്രി ആണ് ” ” അതിനു? ” ” നീ എന്നെ ഇവിടെ വിട്ടിട്ടു പോവാണോ? ” ” ഇല്ല.. നിന്നെ ഞാൻ ആനയിച്ചു കൊണ്ടു പോവാം.. അഹങ്കാരി.. പെണ്ണുങ്ങൾക്ക് ഇത്രേം അഹങ്കാരം പാടില്ല ” ” ധ്യാൻ പ്ലീസ്.. എനിക്ക് പേടിയാണ് ” ” എന്ത് പേടിക്കാൻ?? നിന്നെ ഒക്കെ ആര് കൊണ്ടോവാൻ…??? അഥവാ കൊണ്ടോയാൽ തന്നെ നിനക്കൊന്നും പുത്തരി അല്ലല്ലോ.. അവര് ആവശ്യം കഴിഞ്ഞു കൊണ്ടു വിട്ടോളും.. രണ്ട് ദിവസം കഴിയുമ്പോ ഒന്നും അറിയാത്ത പോലെ നീയും നടക്കും… പിഴച്ചവൾ ” ആ വാക്ക് കൂടി കേട്ടതോടെ നിറകണ്ണുകളോടെ അവൾ ഡോറിൽ നിന്നും കയ്യെടുത്തു. ചുറ്റും നോക്കി.. ഇപ്പൊ രാത്രിയുടെ അന്ധകാരം അവളെ ഭയപ്പെടുത്തുന്നില്ല. കാർ മുന്നോട്ടു നീങ്ങി.. അവൾ പതിയെ ഇരുട്ടിൽ തനിച്ചായി. ” അപ്പൊ അന്നേരം മുതൽ ഇവിടെ നിക്കുവാണോ? ” അത്രയും നേരം അവൾ വഴിയിൽ ഒറ്റയ്ക്ക് നിക്കാൻ ഉണ്ടായ കാരണം ചോദിച്ചു മനസ്സിലാക്കുക ആയിരുന്ന ജോസഫ് ചോദിച്ചു. ”

അതെ.. പതിനൊന്നു മണി മുതൽ ഞാനിവിടെ നിക്കുവാണ് ” അവളുടെ മറുപടി കേട്ടു ആ അറുപത്തി അഞ്ചു കാരൻ വാച്ചിലേക്ക് നോക്കി.രണ്ട് മണി. ” കുട്ടി വല്ലതും കഴിച്ചായിരുന്നോ? ” ” ഇല്ല.. എനിക്ക് പോകാൻ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കി തന്നാൽ മതി ” ” എന്റെ കൂടെ വാ… വല്ലതും കഴിച്ചിട്ട് എന്റെ സ്കൂട്ടർ എടുത്തു പൊയ്ക്കോളൂ ” അവൾ സംശയത്തോടെ അയ്യാളെ നോക്കി.. ” പേടിക്കണ്ട നിന്നെക്കാൾ ആരോഗ്യം കുറവാണു എനിക്ക് ” അയ്യാളുടെ വീട്. മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കവേ ഭിത്തിയിലെ ഫോട്ടോയിൽ കണ്ട പെൺകുട്ടിയുടെ ചിത്രത്തിലേക്ക് അവൾ നോക്കുന്നത് ജോസഫ് ശ്രദ്ധിച്ചു. ” എന്റെ മോളായിരുന്നു.. ” അയ്യാളുടെ മെല്ലെ ഉള്ള പറച്ചിൽ കേട്ടു സംശയത്തോടെ കീർത്തന ജോസഫിനെ നോക്കി ” മരിച്ചു പോയി… ” അവൾ ചവച്ചരക്കുന്നത് നിർത്തി ജോസഫിനെ നോക്കി. ” ഒരു പ്രണയം ഉണ്ടായിരുന്നു മോളേ… നടത്തി കൊടുക്കാൻ എന്നോട് കാലു പിടിച്ചു പറഞ്ഞു.. പക്ഷെ അന്നെനിക്ക് പണത്തിന്റെ അഹങ്കാരം ആയിരുന്നു. ആ പയ്യനും ഇവിടെ വന്നു ഒരുപാട് പറഞ്ഞതാ.. ആട്ടി ഇറക്കി… ഒടുവിൽ രണ്ട് പേരും ഒളിച്ചോടാൻ തീരുമാനിച്ചു. ഇന്ന് മോൾ നിന്നിടത്തു വെച്ചു… അയ്യാൾ കണ്ണുകൾ തുടച്ചു…. ” അവനെ കാത്തു നിക്കുമ്പോൾ ആരൊക്കയോ ചേർന്ന് അവളെ…. ” അയ്യാൾ വീണ്ടും കണ്ണുകൾ തുടച്ചു… ” ആ കിടപ്പു കണ്ടു അന്ന് തെറ്റിയതാ അവന്റെ മാനസിക നില … ഒരു ഇരുൾമുറിയിൽ ഇപ്പോഴും ജീവച്ഛവം പോലെ സ്വയം തിരിച്ചറിയാനാവാതെ അവൻ ജീവിക്കുന്നു. എന്റെ പിടി വാശി കാരണം പോയത് രണ്ട് ജീവിതങ്ങളാ.. അതോണ്ട് അവളുടെ ഓർമ്മകൾ വേട്ടയാടുമ്പോൾ ഞാൻ രാത്രി ഇങ്ങനെ ഇറങ്ങി നടക്കും… അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്ത അച്ഛന്റെ നൊമ്പരം അവളോട് അതിലെ നടന്നു പറയും ” കീർത്തന ചോറിലൂടെ വിരൽ ഓടിച്ചു കൊണ്ടിരുന്നു. ” മോളുടെ ആഗ്രഹം സിനിമ ചെയ്യണം എന്നല്ലേ..? ഞാൻ നടത്തി തരം.. അച്ഛന്റെ സ്ഥാനത്തു നിന്നാൽ അച്ഛൻ ആവില്ലെന്ന് അറിയാം.. പക്ഷെ ആ സ്ഥാനം എനിക്ക് തന്നു എന്റെ കൂടെ ഇവിടെ നിക്കുവോ? ” അവൾ നിറ കണ്ണുകളോടെ അയ്യാളെ നോക്കി.. കീർത്തന സിനിമ ചെയ്തു.. ജോസെഫിന്റെ മകളുടെ ജീവിതം തന്നെ സിനിമയാക്കി.മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്ത അച്ഛന്റെ നൊമ്പരം ജോസഫ് തന്നെ സ്‌ക്രീനിൽ ചെയ്തു കൈയ്യടി വാങ്ങി. ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി. ” അന്ന് ധ്യാൻ എന്നോട് അങ്ങനെ പെരുമാറിയില്ലായിരുന്നു എങ്കിൽ, എന്നെ പാതിരാത്രി പെരുവഴിയിൽ ഇറക്കി വീട്ടില്ലായിരുന്നു എങ്കിൽ ഞാൻ പപ്പയെ കാണില്ലായിരുന്നു.

എന്റെ കഴിവുകൾ ജനങ്ങളും. ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങൾ ആണ് നമുക്ക് നമ്മളെ പറ്റിയും നമ്മളെ സ്നേഹിക്കുന്നവരെ പറ്റിയും മനസ്സിലാക്കി തരുന്നത്. ഓരോ മോശം സാഹചര്യങ്ങളും അതിനു തുല്യമോ ഒരുപക്ഷെ അതിനേക്കാൾ മൂല്യം ഉള്ളതുമായ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. അല്ലാതെ എന്റെ പഴയ കാമുകന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്ന് ചത്താലേ ഒന്നിന് വളം ആവു. എനിക്ക് കൂടുതലും പറയാൻ ഉള്ളത് നമ്മുടെ പെൺകുട്ടികളോടാണ്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക… നിങ്ങള്ക്ക് നിങ്ങളുടേതായ മൂല്യം ഉണ്ടെന്നു തിരിച്ചറിയുക. അത് മനസ്സിലാക്കുന്ന ഇഷ്ടപെടുന്ന ആളെ കൂടെ കൂട്ടുക. കല്യാണം മാത്രമല്ല ജീവിതത്തിൽ ഏറ്റവും വലിയ കാര്യം. എല്ലാം ഇട്ടെറിഞ്ഞു ജീവിതം വെറുതെ കാൽക്കീഴിൽ അടിയറ വെച്ചാൽ കുറച്ചു കഴിയുമ്പോ ജീവിതം മടുത്തു തുടങ്ങും. വിരക്തി തോന്നും.. ഒന്നും ആസ്വദിക്കാൻ കഴിയാതെ ആവും.. വിട്ടു വീഴ്ചകൾ വേണം.. ആവശ്യം ഉള്ളിത്തു..അർഹിക്കുന്നിടത്തു… വില തരുന്നിടത്തു.. പക്ഷെ അപ്പോഴും അത് സ്വന്തം സ്വപ്നങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ആവരുത്. ജീവിതം ഒന്നേ ഉള്ളൂ… നമുക്കും ഉണ്ട് സ്വപ്‌നങ്ങൾ.. നമുക്കുമുണ്ടു ആഗ്രഹങ്ങൾ.. നമുക്കുമുണ്ട് മനസ്സ്.” ടീവിയിൽ നൽകിയ ഇന്റർവ്യൂവിൽ അവൾ പറഞ്ഞു.. ” സോറി കീർത്തു… എനിക്കിപ്പോ കുറ്റബോധം തോന്നുന്നുണ്ട്… എന്റച്ഛന് ഇപ്പോ നിന്റെ കഴിവ് മനസ്സിലായി. അച്ഛന് സമ്മതമാണ്.. ” ” ഒരുപാട് സന്തോഷം തോന്നുന്നു ധ്യാൻ ഈ വാക്കുകൾ കേട്ടപ്പോ ” അവൻ ചിരിച്ചു “പക്ഷെ ചെറിയൊരു പ്രശ്നം ഉണ്ട് ” ആ ഡയലോഗ് കേട്ടു അവൻ ഞെട്ടി. “നിന്റെ ത-ന്തയല്ല എന്റെ ത-ന്ത ! അപ്പനോട് പോയി വാഴക്കു തളം വെട്ടാൻ പറ ” ധ്യാൻ വാ പൊളിച്ച് നിന്നു…. അവനെ തള്ളി മാറ്റി അവന്റെ അപ്പന്റെ മുന്നിലൂടെ അവൾ പുറത്തേക്കു നടന്നു. ലൈക്ക് കമൻ്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular