Connect with us

Love

എനിക്ക് പോകണം ദൂരങ്ങളിലേക്ക്, എന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ…

Published

on

രചന: ഹരിത ഉണ്ണി
“പാറൂട്ടിയേ…” “എന്താ ഏട്ടാ??..” ” നമ്മൾ കെട്ടുമ്പോ എന്തൊരാഘോഷാവും എന്നറിയോ നിനക്ക്‌?..” “ഇല്ലാലോ..” “ആ മെയിൻ റോഡിൽ നിന്ന് കുറച്ച് വഴിയുണ്ട് ഉള്ളിലേക്ക് നടക്കാൻ.. മ്മടെ ശിവന്റെ അമ്പലത്തിൽ വെച്ചാ കുടുംബത്തിലെ എല്ലാ കല്യാണോം നടക്കാറ്.. അത്ര ദൂരം നമ്മളെ രണ്ടാളേം പാട്ടും, ബഹളവും, കൊട്ടും, മേളവും ഒക്കെയായി കൊണ്ടോവും.. അതിനിടേൽ കൂട്ടുകാര് എന്തൊക്കെ ഒപ്പിക്കുമെന്ന് പറയാൻ പറ്റില്ലാട്ടോ.. നീ എല്ലാത്തിനും കരുതിയിരുന്നോ..” “ഉം.. നമ്മക്ക് നോക്കാം.. അധികായാൽ ഞാൻ അവിടെ നിന്ന് കരയുട്ടോ ഏട്ടാ.. പിന്നെ ഇങ്ങക്ക് നാണക്കേടാവും..” ” ആ.. അപ്പൊ മ്മക്ക് നോക്കാം.. ഇപ്പൊ കിടക്കാം.. വല്ലാണ്ടുറക്കം വരുന്നുണ്ട്..” “അയ്യോ ഫോൺ വെക്കല്ലേ ഏട്ടാ.. കുറച്ചേരം കൂടി സംസാരിക്കണം..” “പോയി കിടന്നുറങ്ങ് പെണ്ണേ.. നിക്ക് നാളെ ഓഫീസിൽ പോണം..” പയ്യാവൂർ പയ്യാവൂർ.. ആരോ എന്നെ തട്ടി വിളിച്ചു.. ഞാൻ ഞെട്ടി കണ്ണ് തുറന്നു.. കുട്ടിക്ക് ഇവിടെ ഇറങ്ങണംന്നല്ലേ പറഞ്ഞേ.. സ്ഥലമെത്തി.. ഞാൻ ഇറങ്ങി നടന്നു.. വഴി ഒന്നും നിശ്ചയില്ല.. പറഞ്ഞു കേട്ടറിവേ ഉള്ളു.. ഒരു ചെറിയ പെട്ടികട മാത്രമേ പരിസരത്തുള്ളു.. ” ചേട്ടാ.. ഈ ശിവ ക്ഷേത്രം.. ” “നേരെ പോയി ഇടത്തേക്ക് ഒരു വഴി കാണും മോളേ.. അതിലേ നേരെ പോയാൽ മതി..” ആ വഴിയിലൂടെ ഞാൻ മെല്ലെ നടന്നു.. പറഞ്ഞ പോലെ തന്നെ വലിയ ആഘോഷം ആണ്.. വഴി നിറയെ തോരണങ്ങളും, പൊട്ടിക്കാനുള്ള പടക്കവും ഒക്കെ ഒരുക്കി വെക്കുന്ന കൂട്ടുകാർ.. ഞങ്ങൾ ഒരുപാട് വട്ടം സ്വപ്നം കണ്ടിട്ടുള്ള ആ കല്യാണ ദിവസം.. പക്ഷെ എന്റെയല്ല.. അയാളുടെ മാത്രം.. “ഏട്ടോ….ഏട്ടോയ്… എത്ര നേരമായി ഞാൻ വിളിക്കുന്നു.. എന്താ എന്റെ കാൾ എടുക്കാത്തെ??” ” ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു പാറു..

പറ എന്തേയ്?? ” ” ഇന്ന് വരൂലേ?? അതോ എന്നെ പറഞ്ഞ് പറ്റിക്കോ?? ” ” ഇല്ലടാ.. നാലാകുമ്പോ ഞാൻ എത്താം.. ഇന്നമ്മക്ക് എവിടെയാ പോകണ്ടേ??” ” ബീച്ചിൽ ..” ” അത് വേണോ പാറു..?” ” വേണം.. സമയത്തിന് എത്തിയാ മതി..” അന്ന് ആ തിരമാലകളെ നോക്കി നിൽക്കുമ്പോൾ എന്റെ മനസ് നിറയെ സന്തോഷവും ഏട്ടന്റെ മുഖത്ത് പേടിയും ആശങ്കകളും ആയിരുന്നു.. പുറത്തു പോകാറുണ്ടെങ്കിലും ബീച്ച് പോലെ ഉള്ള പബ്ലിക് സ്ഥലത്ത് ആദ്യമായാണ്.. അല്ലെങ്കിൽ കോഫി ഹവ്സോ.. മറ്റേതെങ്കിലും ഹോട്ടലിലോ പോയി ചായയോ ഐസ്ക്രീമോ കഴിച്ചു പിരിയാറാണ് പതിവ്.. ” മ്മള് ആദ്യായിട്ടലെ ബീച്ചിൽ വരണേ.. നീ അങ്ങോട്ട് നീങ്ങി ഇരുന്നേ” ഏട്ടൻ പറഞ്ഞു ” എന്തിനാത്‌ ??..” ” അതേയ് ഇത് നിന്റെ നാടല്ല.. എന്റെ നാടാണ്.. നിന്നെ അറിയണ ആരും ഇവിടില്ല.. എന്ന് വെച്ച് ഞാൻ നോക്കണ്ടേ.. നീ ഇച്ചിരി നീങ്ങി ഇരുന്നേ..” ” അതേയ്.. എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ അറിയാട്ടോ ഈ ഫോൺ വിളീം, കറക്കോം, കാപ്പി കുടീം ഒക്കെ..” “എന്നിട്ട് നീ എന്ത് പറഞ്ഞു??” ” ഞാൻ പേരും, ഫോട്ടോയും, ജാതകോം ഒക്കെ കാട്ടി കൊടുത്തു..” ” ആ നന്നായി..” ” എനിക്കൊരു ഐസ്ക്രീം വാങ്ങി താ ഏട്ടാ”.. ” ദാ പൈസ.. നീ പോയി വാങ്ങി വാ..” ” ങേ? ഇതിപ്പൊ നമ്മളിലാരാ പെൺകുട്ടി?? എനിക്ക് വലാത്ത സംശയം ഉണ്ട്..” ” ആ.. ഈ റിലേഷനിൽ നീ ആൺകുട്ടി തന്നെയാ.. തുറിച്ചു നോക്കണ്ട.. എന്ത് ചെയ്യണം, എവിടെ പോകണം എന്നൊക്കെ നീ അല്ലേ തീരുമാനിക്കാറ്.. ഞാൻ അത് അനുസരിക്കാനും.. അത് നേരെ തിരിച്ചല്ലേ പാറു വേണ്ടേ??..” “ആ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ.. നട്ടെല്ലില്ലായ്മ ഒരു കുറ്റമല്ലല്ലോ..” ” ഡീ…” ” പിന്നാലാണ്ട്‌.. പുറത്തു നടക്കുമ്പോ ഒന്ന് കൈ പിടിച്ചു നടക്കാൻ പോലും ഏട്ടന് പേടിയല്ലേ..” ” എനിക്ക് പേടിയൊന്നുമില്ല.. നാട്ടുകാര് കാണുമെന്നുള്ള ഒരു വിചാരം വേണ്ടേ പെണ്ണേ..?? ആ ശെരി.. വാ നമുക്ക് പോകാം..” ” ഉം.. ശെരി.. ഇവിടെ ഇങ്ങനെ ഇരിക്കുന്നതിലും ബേദം അതാ..” ഞങ്ങൾ തിരിച്ചു കാറിൽ കേറുമ്പോൾ ഞാൻ ഓണത്തിന് നാട്ടിൽ പോകുമ്പോൾ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കുന്ന കാര്യം പറഞ്ഞു.. വരട്ടെ സമയം ഉണ്ടല്ലോ എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി.. ” അഞ്ചു കൊല്ലം ആവാനാ പോകുന്നേ.. ഇനീം സമയം വേണം എന്നാണോ ഏട്ടാ??.. ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യ്.. അല്ലെങ്കിൽ ഏട്ടന്റെ അമ്മയുടെ സ്വഭാവം വെച്ചു എല്ലാം ഉറപ്പിച്ചിട്ടായിരിക്കും ഏട്ടനെ അറിയിക്കുക.. എന്റെ കാര്യം ആർക്കും അറിയില്ലല്ലോ.. ” ഉം.. നോക്കാം ..എന്ന് പറഞ്ഞ് അന്ന് ഞങ്ങൾ മടങ്ങി.. കുറച്ചു മാസങ്ങൾക്കു ശേഷം എന്നോട് ഏട്ടൻ പറഞ്ഞു.. ഡീ.. അമ്മ പെണ്ണ് കാണാൻ പറയുന്നു എന്ന്.. ആദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു.. പിന്നെ ആ ചിരി കേട്ടപ്പോൾ ആണ് ശ്വാസം നേരെ വീണത്.. ഇതൊക്കെയൊരു തമാശയല്ലേ.. പോയി കണ്ടിട്ട് വരാമെന്നു പറഞ്ഞു.. ” ഏട്ടാ ഞാൻ എത്ര പ്രാവിശ്യം പറഞ്ഞതാണ് നമ്മുടെ കാര്യം ഒന്ന് വീട്ടിൽ പറയാൻ.. അത് ഒന്ന് അവതരിപ്പിക്ക്.. പിന്നെ ഇങ്ങനെ പെണ്ണ് കാണാൻ നടക്കണ്ട ആവിശ്യം ഇല്ലല്ലോ..”

“പാറു.. നീ നായർ അല്ലല്ലോ.. അത് കൊണ്ട് വീട്ടിൽ അവതരിപ്പിക്കാൻ കുറച്ച് പ്രശനം ആണ്.. ” ഞാൻ അടി മുതൽ മുടി വരെ വിറക്കാൻ തുടങ്ങി.. “കഴിഞ്ഞ അഞ്ച്‌ കൊല്ലം ആയി അറിയിലായിരുന്നോ ഞാൻ നായർ അല്ലെന്ന്.. പ്രേമിക്കുമ്പോൾ ഇല്ലാതിരുന്ന ജാതി കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ എവിടെന്നു കേറി വന്നു.. എന്റെ പുറകെ നടന്നപ്പോ അറിയിലായിരുന്നോ ഇത് വീട്ടിൽ അവതരിപ്പിക്കേണ്ടി വരുമെന്ന്.. അപ്പോൾ ആലോചിച്ചില്ലായിരുന്നോ ഇത് പ്രശനം ആകുമെന്ന്.. ” ” ശെരിയാണ് … പക്ഷേ… നീ ഇമോഷണൽ ആവല്ലേ.. ഞാൻ നോക്കട്ടേ…” കാൾ കട്ട് ആയി.. പതിയെ പതിയെ കോളുകൾ കുറഞ്ഞു തുടങ്ങി.. ഞാൻ വിളിച്ചാൽ എടുക്കാതായി.. കാണാൻ വരാൻ പറഞ്ഞാൽ വരാതെയായി… അവസാനം ഏട്ടന്റെ പിറന്നാൾ ദിനത്തിൽ കാണണം എന്ന് ഞാൻ വാശി പിടിച്ചു.. എന്റെ വാശി ജയിച്ചു.. വരാമെന്നു സമ്മതിച്ചു.. പോകുമ്പോൾ ഞാൻ ഒരു സമ്മാനം കൂടി കരുതിയിരുന്നു.. ഒരു കോഫി മഗ്.. കറുത്ത കളറുള്ള അതിൽ ചൂട് വെള്ളം ഒഴിച്ചാൽ മാത്രം ഫോട്ടോ തെളിഞ്ഞു വരും.. ഞങ്ങളുടെ ഫോട്ടോ.. ആദ്യം കരുതിയത് ഏട്ടനോട് പറയണ്ട എന്നാ.. ഇവൾക്ക് വട്ടാ.. ഒരു വലിയ കറുത്ത കപ്പ്‌ തന്നിരിക്കുന്നു എന്നും പറഞ്ഞ് അടുക്കളയിൽ കൊണ്ട് വെക്കുമല്ലോ.. ആഹാ നല്ല വലിയ കപ്പ്‌ ആണലോ എന്ന് കരുതി അമ്മ അതിൽ ചൂട് ചായ ഒഴിക്കുമല്ലോ.. അപ്പൊ ഞങ്ങളുടെ ഫോട്ടോ തെളിഞ്ഞു വരുമല്ലോ.. വീട്ടിൽ പറയാൻ മടി ഉള്ളവർക്ക് ഇങ്ങനെ തന്നെ വേണമല്ലോ പണി കൊടുക്കാൻ.. പിന്നെ പാവമല്ലേ.. പോട്ടെ എന്ന് കരുതി വേണ്ടാന്ന് വെച്ചു… ഫ്ലാസ്കിൽ കരുതിയ ചൂട് വെള്ളം അതിലൊഴിച്ച് കാണിച്ചു കൊടുത്തപ്പോൾ കൊച്ചു കുട്ടികളുടെ കൈയിൽ കോലുമിട്ടായി കിട്ടിയാൽ ഉണ്ടാകുന്ന സന്തോഷം ആയിരുന്നു ആ മുഖത്ത്.. പക്ഷെ.. തെളിഞ്ഞ് വരുന്ന ഫോട്ടോ കണ്ടപ്പോ ആ മുഖം ഒന്ന് മങ്ങി..

കല്യാണം ആയാൽ ഞാൻ ഇത് പൊട്ടിച്ചു കളയേണ്ടി വരില്ലേ പാറു എന്ന് ചോദിച്ചു.. രൂക്ഷമായി ഞാൻ ഒന്ന് നോക്കി.. എന്നിട്ടു പറഞ്ഞു വീട്ടിൽ പറയാതെ സമ്മതിക്കില്ല എന്ന് സ്വയം വിശ്വസിക്കാതെ ഒന്ന് അവതരിപ്പിച്ചു നോക്കിക്കൂടെ… പിന്നീടൊരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അവളെ സ്വന്തമാക്കാൻ ഒന്ന് ശ്രമിച്ചു പോലും ഇല്ലല്ലോ.. വിട്ടു കളഞ്ഞില്ലേ എന്നൊരു കുറ്റബോധം തോന്നരുതെന്ന്.. പിന്നീട് തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.. ഇറങ്ങുമ്പോൾ പറഞ്ഞു.. നീ വലിയ ഉയരങ്ങളിൽ എത്തേണ്ട കുട്ടിയാണ്.. എന്നെ പോലൊരുത്തനെ കെട്ടി കളയാനുള്ളതല്ല നിന്റെ ലൈഫ് എന്ന്.. തിരിച്ചു ഹോസ്റ്റലിലേക്ക്‌ നടക്കുമ്പോൾ നിറകണ്ണുകളുമായി ഞാൻ ആലോചിച്ചു.. എവിടെയാണ് എനിക്ക് തെറ്റി പോയതെന്ന്.. നന്നായി പഠിച്ചതോ..നേട്ടങ്ങൾ കൊയ്‌തതോ.. സ്വന്തമായി അഭിപ്രായങ്ങൾ ഉള്ളതോ.. ഏട്ടൻ പറഞ്ഞ പോലെ ഉയരങ്ങളിലേക്ക് പറക്കുന്നതോ.. സ്വപ്നം കാണുന്നതോ?? അടുക്കളയിൽ ഒതുങ്ങി കൂടുന്ന, സ്വന്തമായി അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഇല്ലാതെ വീട്ടു ജോലിയും, ഭർത്താവിന്റെ കാര്യങ്ങളും മാത്രം നോക്കി അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന ഒരു ഭാര്യയെ ആയിരുന്നോ ഏട്ടന് വേണ്ടിയിരുന്നത്.. റൂമിൽ പോയി പറഞ്ഞതൊക്കെ ഓർത്തു നോക്കിയപ്പോൾ മാട്രിമോണിയുടെ കാര്യം പറഞ്ഞത് ഓർമ വന്നു..

കണ്ണുകൾ ഒക്കെ തുടച്ചു ലാപ്ടോപ്പ് ഓൺ ആക്കി കേരള മാട്രിമോണി സൈറ്റ് എടുത്തു.. ഏട്ടന്റെ ജിമെയിൽ ഐഡി കൊടുത്തു.. പാസ്സ്‌വേർഡ് ഒരു ഊഹത്തിന് കൊടുത്തു നോക്കി.. മൂന്നാമത്തെ ശ്രമത്തിൽ ലോഗിൻ ആയി.. അതിൽ പ്രൊഫൈൽ ഉള്ളത് എന്നെ അത്ഭുദപ്പെടുത്തിയില്ല.. കല്യാണ പ്രായമായ ഏതൊരു ആണിനും ഉണ്ടാവും.. സ്വാഭാവികം.. പക്ഷെ എന്നെ ഞെട്ടിച്ചത് വേറൊരു കാര്യമായിരുന്നു.. വിസി്റ്റ് ചെയ്ത പ്രൊഫൈലുകളുടെ എണ്ണം… 867… ഒരെണ്ണം എടുത്ത് അതിലെ ഡീറ്റെയിൽസ് നോക്കണം എന്നുണ്ടെങ്കിൽ തന്നെ എത്ര സമയം വേണം.. അപ്പൊ പിന്നെ എത്ര സമയം ഇതിൽ ചിലവഴിച്ചു കാണും.. വെറുതെ ആണോ എന്റെ കാൾ എടുക്കാനും, തിരിച്ചു വിളിക്കാനും ഒന്നും സമയമിലാത്തത്.. എനിക്കു ഭൂമി തല കീഴായി മറിയുന്ന പോലെ തോന്നി.. ഇത് വരെ ഉണ്ടായിരുന്ന പ്രതീക്ഷകൾ ഒക്കെ നശിച്ചു.. ഫോൺ എടുത്തു വിളിച്ചു.. ” ഏട്ടൻ പറഞ്ഞതൊക്കെ ശെരിയാ.. ഞാൻ വലിയ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.. എന്നെ കിട്ടാനുള്ള ഒരു യോഗ്യതയും നിങ്ങൾക്കില്ല.. എല്ലാത്തിനും നന്ദി.. കല്യാണം അറിയിക്കാൻ അല്ലാതെ ഇനിയൊന്നിനും എന്നെ വിളിക്കണം എന്നില്ല.. ഗുഡ്ബൈ” അതായിരുന്നു അവസാനത്തെ കാൾ.. ആ കല്യാണത്തിനാണ് ഞാൻ ഇന്ന് പോകുന്നത്.. ഏട്ടന് ഏറ്റവും ഇഷ്ടമുള്ള നീല കളർ സാരി ഉടുത്ത്.. മുല്ലപ്പൂ ഒക്കെ ചൂടി.. നന്നായി ഒരുങ്ങി.. ഏട്ടന്റെ വീടിന്റെ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം.. ദൂരെ നിന്ന് നോക്കി കണ്ടു.. ഞാൻ വലതുകാൽ വെച്ച് കേറാൻ ആഗ്രഹിച്ചിരുന്ന വീട്.. അപരിചിതരായ ഒരുപാട് ആളുകളുടെ നടുവിൽ നിന്ന് ഞാൻ കണ്ടു.. കൺകുളിർക്കെ.. ഞാൻ ജീവനും ജീവിതവുമായി കണ്ട് സ്നേഹിച്ച പുരുഷൻ മറ്റൊരു പെണ്ണിനെ താലി കെട്ടുന്നത്.. നെറുകയിൽ സിന്ദൂരം ചാർത്തുന്നത്.. കൈ പിടിച്ചു വലം വെക്കുന്നത്.. ഇടത്തെ കൺതടം ചെറുതായൊന്ന് നനഞ്ഞു.. കൈ കൊണ്ട് മെല്ലെ തുടച്ചു.. തിരക്കുകൾ കുറഞ്ഞപ്പോൾ ഞാൻ രണ്ട് പേരുടെയും അടുത്തേക്കായി ചെന്നു..

നല്ല കുട്ടിയാണ്.. എന്നെക്കാളും നിറവുമുണ്ട്… ഇടയ്ക്ക് ഏട്ടൻ എന്നെ ഉണ്ടച്ചി പാറു എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.. ഏട്ടൻ ആഗ്രഹിച്ച പോലെ തന്നെ മെലിഞ്ഞ ഒരു കുട്ടിയെ കിട്ടി.. ഒരുപക്ഷെ എന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ കിട്ടാവുന്നതിനേക്കാൾ സ്വർണത്തിന്റെ തിളക്കവും ഉണ്ട്.. സ്വയം പേര് പറഞ്ഞു പരിചയപ്പെടുത്തി.. രണ്ടു പേരുടെയും കൂടെ നിന്ന് ഫോട്ടോയും എടുത്തു.. എന്നിട്ട് ഏട്ടനോട് മാത്രമായി പറഞ്ഞു.. ഞാൻ നാളെ USൽ പോവുകയാണ്.. സ്കോളർഷിപോട് കൂടി.. അന്ന് പറഞ്ഞ ഉയരങ്ങളിലേക്കുള്ള ആദ്യ പടി.. നിസ്സഹായതയോടെ എന്നെ നോക്കി ഒന്ന് ചിരിച്ചു.. ഇനി ഏട്ടന്റെ പേരിൽ ഒരു പിടി ഊണും.. എന്നിട്ട് എനിക്ക് പോകണം.. ദൂരങ്ങളിലേക്ക്.. എന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ.. കൈ മുറിച്ചു ജീവൻ കളയാനും, ദൈവം തന്ന ജീവിതം നശിപ്പിക്കാനും ഒന്നും ഞാൻ നിക്കില്ല.. അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കാൻ.. അവരെന്നെ ഓർത്ത് അഭിമാനിക്കാൻ.. പിന്നെ എനിക്ക് വേണ്ടി ദൈവം പടച്ചു വിട്ടിട്ടുള്ള ജീവന്റെ പാതി എന്നെ തേടി വരും വരെ കാത്തിരിക്കാൻ..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular