Connect with us

Love

ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ല നല്ല സൗഹൃദവും ഉണ്ടാവും.

Published

on

രചന: Ambili MC

പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു. പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ യിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി.വിശപ്പും, ദാഹവും എല്ലാം നന്നായിട്ടുണ്ട്. കുടിക്കാൻ കുറച്ചു വെള്ളം ആരോട് ചോദിക്കും. അരുൺ കാണാൻ പോലുമില്ല.അരുൺ ന്റെ അമ്മ ഈ വശത്തേക്ക് തന്നെ വരുന്നില്ല. എന്റെ കണ്ണു നിറഞ്ഞു വരാൻ തുടങ്ങി. മൊബൈൽ ബെഡ് റൂമിലാണ്. അമ്മ യുടെ ശബ്ദം കേൾക്കാൻ കൊതി തോന്നുന്നു. വീട്ടിൽ വന്നവർ എല്ലാം പോയി തുടങ്ങി.  ചിലർ യാത്ര പറയാൻ അടുത്ത് വന്നു.  എല്ലാവരോടും ചിരിച്ചു തലയാട്ടുമ്പോൾ ഒരു യന്ത്രമാണോ എന്ന് സ്വയം ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. കേൾക്കണ്ട താമസം ഞാൻ വേഗം അവരുടെ ഒപ്പം പോയി.  മുന്നിൽ ഫ്രൈഡ് റൈസ് എത്തിയപ്പോൾ ഇത്ര വേഗത്തിൽ എന്തിന് വന്നു വെന്ന് സ്വയം ചോദിച്ചു.  കാരണം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഭക്ഷണം..പ്ലേറ്റിൽ വിളമ്പിയത് എങ്ങനെ യോ കഴിച്ചു.   തിരിച്ചു വീണ്ടും ആ സോഫ യിൽ തന്നെ വന്നിരുന്നു.കഴുത്തിൽ കിടക്കുന്ന താലി യൊന്നു തൊട്ട് നോക്കി. ഇത് കെട്ടിയ മഹാനെ ഈ വീട്ടിൽ വന്നു കയറിയതിനു ശേഷം കണ്ടില്ല. “ശില്പ ക്കു ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളു. അരുൺ പുറത്ത് എവിടേ യോ പോയതാണ്. ” അരുണിൻ്റെ ചെറിയമ്മ വന്ന് ഇത് പറഞ്ഞ പ്പോൾ ഞാൻ അവരുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി. അവർ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി. ” കല്യാണ ദിവസം തന്നെ വേണമായിരുന്നോ അവൻ്റെ ഈ കറക്കം..” അടുക്കളയിൽ ആരോ ചോദിക്കുന്നു. അതിന് ആരെങ്കിലും മറുപടി പറയുന്നുണ്ടോ യെന്ന് അറിയാൻ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. പക് ഷേ ആരും ഒന്നും മിണ്ടുന്നില്ല. ഇനിയും ഇവിടെ ഇരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടന്ന് തോന്നുന്നില്ല. ഞാൻ ബെഡ് റൂമിലേക്ക് നടന്നു. സിനിമകളിൽ കാണുന്ന അലങ്കാരങ്ങളൊന്നും ആ മുറിയിൽ ഞാൻ കണ്ടില്ല. കിടക്ക കണ്ടപ്പോൾ കിടക്കാൻ കൊതി. പക് ഷേ അങ്ങനെ കിടക്കുന്നത് ശരിയാണോ. അരുൺ എന്ത് വിചാരിക്കും.. ബെഡിൻ്റെ തുമ്പത്തിരുന്നു. മേശ പുറത്തിരുന്ന മൊബൈലെടുത്ത് അമ്മയെ വിളിച്ചു. പക് ഷേ അമ്മ എടുക്കുന്നില്ല. കുറേ ദിവസങ്ങളായിട്ടുള്ള ഓട്ടം കാരണം അമ്മ ഇന്ന് നേരെത്തേ ഉറങ്ങി കാണും. ഫേസ്ബുക്ക് തുറന്ന് നോക്കി. ആരെക്കയോ കല്യാണഫോട്ടോയിട്ട് ആശംസകൾ എഴുതി നിറച്ചിട്ടുണ്ട്. ” made for each other ” എന്ന കമന്റ്സ് വായിച്ചപ്പോൾ ചിരി വന്നു. സമയം കടന്നു പോയി. ഉറക്കം വല്ലാതെ വരുന്നു. പെട്ടന്നാണ് അരുൺ റൂമിലേക്ക്‌ വന്നത്. ഒരു വിറയൽ അറിയാതെ വന്നു. താൻ ഒരാൾ ഇരിക്കുന്ന എന്ന ചിന്ത പോലും അരുൺ ന്റെ മുഖത്ത് കണ്ടില്ല. വന്ന സ്പീഡിൽ തന്നെ വീണ്ടും പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞു വന്നു ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ പോയി കുളിക്കാൻ ആണെന്ന് മനസ്സിലായി. ഇങ്ങനെ ഒരാളുടെ ഒപ്പം എങ്ങനെ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർക്കും.  കല്യാണത്തിന്റെ മുന്നേ  ഫോൺ  ചെയ്യുമ്പോൾ ഒന്നും ഇങ്ങനെ ഒരു ഭാവം അരുൺ ഉണ്ടെന്നു തോന്നിയില്ല. കുളി കഴിഞ്ഞു വന്നു അരുൺ ഒന്ന് നോക്കിയിട്ട് പറഞ്ഞു. ‘എനിക്ക് വേണ്ടി ഇങ്ങനെ ഉറങ്ങാതെ കാത്തിരിക്കണ്ട ആവശ്യമൊന്നുമില്ല. എനിക്ക് അത് ഇഷ്ടമല്ല. കാരണം പിന്നീട്  ആ കണക്കു പറച്ചിൽ ഞാൻ കേൾകേണ്ടി വരും” ഞാൻ അത്ഭുതത്തോടെ അരുൺ ന്റെ മുഖത്തേക്ക് നോക്കി.

ആൾ ലാപ്ടോപ് എടുത്തു വെച്ചു ഇരുന്നു. പിന്നെ എന്നെ നോക്കിയിട്ട് പറഞ്ഞു. ” ശില്പ കിടന്നോളു.  എനിക്ക് കുറച്ചു പണിയുണ്ട്.. ” എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു. “അരുൺ, ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞ ദിവസമാണ്.  ” ഞാൻ ഇത്രയും പറഞ്ഞപ്പോൾ തന്നെ അരുൺ ഇടയ്ക്ക് കയറി “അത് കൊണ്ട് ഞാൻ എന്റെ പതിവ് ശീലങ്ങൾ തെറ്റിക്കണോ?look ശില്പ എനിക്ക് ഇതൊന്നും ഇഷ്ടമല്ല.ശില്പ ക്കു ശില്പ യുടെ ഇഷ്ടങ്ങൾ. എനിക്ക് എന്റേതും. അത് ഒന്നും ഇന്നത്തോടെ അവസാനിപ്പിക്കാൻ പറ്റില്ല. ” ഞാൻ അരുൺ ന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു “അങ്ങനെ ഞാൻ പറഞ്ഞില്ല അരുൺ. എനിക്കും അങ്ങനെ ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല. എന്റെ ഇഷ്ടങ്ങൾ എനിക്കും വലുതാണ്. പക്ഷേ അത് കുറെ യൊക്കെ ഇനി ഞാൻ മാറ്റി വയ്‌ക്കേണ്ടി വരും. ” ലാപ്ടോപ് ൽ നിന്നും മുഖം മാറ്റാതെ അരുൺ പറഞ്ഞു ” ശില്പ ചിലപ്പോൾ മാറ്റേണ്ടി വരും.പക്ഷേ ഞാൻ ഒരു പുരുഷനാണ്  എനിക്ക് ഒന്നും മാറ്റേണ്ട കാര്യമില്ല.  പിന്നെ എന്റെ തണലിൽ ജീവിക്കുന്ന ഒരു ഭാര്യയെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ശില്പയുടെ ആവശ്യങ്ങൾ ക്കു ശില്പ തന്നെ പണം ചെലവഴിക്കണം. എന്റെ അമ്മ യെ പോലെ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരെ എനിക്ക് പുച്ഛമാണ്. ” ഞാൻ അത്ഭുതത്തോടെ അരുൺ നേ നോക്കി. എന്റെ മറുപടി പോലും അരുൺ പ്രതീക്ഷിക്കുന്നില്ല. “പിന്നെ ശില്പ യാത്രകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറഞ്ഞോളൂ. പക്ഷേ expense അത് ഷെയർ ചെയ്യണം  ” “തത്കാലം ഞാൻ ഒരു യാത്രയും ആഗ്രഹിക്കുന്നില്ല.” എന്റെ ശബ്ദവും കുറച്ചു കനത്തു. ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി. അമ്മയെ എപ്പോഴും ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന അച്ഛൻ. എനിക്ക് അത്ര ഭാഗ്യമൊന്നുമില്ല അമ്മേ ഞാൻ മെല്ലെ മനസ്സിൽ പറഞ്ഞു. ഇതാണോ ബ്രോക്കർ പറഞ്ഞ മോഡേൺ ആയ പയ്യൻ. ആയിരിക്കും വേണ്ടായിരുന്നു ഈ ബന്ധം..  എന്നെ പോലെ യുള്ള ഒരു നാടൻ പെൺകുട്ടി ക്കു ഒട്ടും ചേരില്ല… അരുൺ ലാപ്ടോപ്പ് മാറ്റി വെച്ചു. “ശില്പ എനിക്ക് ഉറങ്ങണം. ലൈറ്റ് ഓഫ്‌ ചെയ്യണം. ” ലൈറ്റ് ഓഫ് ചെയ്ത് അരുൺ കിടന്നു. അവൻ്റെ കൈകൾ എൻ്റെ അടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു. ഞാൻ വേഗം സൈഡിലേക്ക് നീങ്ങി കിടന്നു. എന്തോ എന്റെ മനസ്സിലെ പ്രണയം എവിടെയോ പോയി. എൻ്റെ അനിഷ്ടം കക്ഷിക്ക് മനസ്സിലായി. പെട്ടെന്ന് ലൈറ്റിട്ടു ഒരു ചോദ്യം. “എന്താ ശില്പാ.. ” ഞാൻ അരുണിൻ്റെ മുഖത്ത് നോക്കി. പിന്നെ നല്ല ഗൗരവത്തിൽ പറഞ്ഞു. ” അരുൺ..എല്ലാത്തിനും കണക്കു നോക്കുന്ന ആളാണ് എന്ന് മനസ്സിലായി.  സ്നേഹത്തിന് അരുൺ കണക്  വയ്ക്കാറുണ്ടോ “? അരുൺ ന്റെ മുഖം വലിഞ്ഞു മുറുകി. അവൻ വേഗം പേഴ്സ് ൽ നിന്നും atm കാർഡ് എടുത്തു എന്റെ നേരെ നീട്ടി.. “എത്രയാ നിന്റെ റേറ്റ്.. പറഞ്ഞോ.നാളെ ഞാൻ cash atm ൽ നിന്നും withdraw ചെയ്തു തരാം. അത് വരെ ഈ atm കാർഡ് നിന്റെ അടുത്ത് വെച്ചോ. അല്ലെങ്കിൽ ഞാൻ ഇപ്പൊ ഗൂഗിൾ പേ ചെയ്തു തരാം. റേറ്റ് പറ. എന്റെ ജീവിതത്തിൽ ആദ്യം വന്നു പെണ്ണ് നീ ഒന്നുമല്ല. ഈ അരുൺ ന്റെ ഒരു വിളി മതി എന്റെ റൂമിൽ ഞാൻ ആൾ എത്തും..പിന്നെ നിനക്കും ഇഷ്ടം പോലെ ജീവിക്കാം. ഞാൻ ഒന്നിലും ഇടപെടില്ല.   ” എന്റെ തൊണ്ട വളരുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. കഴുത്തിൽ കെട്ടിയ താലി നെഞ്ചിൽ കോറുന്നു.

എൻ്റെ കൈ അറിയാതെ താലിയിൽ അമർന്നു. എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ഒപ്പം ഇനി ഒരു ജീവിതം വേണ്ടാ… പെട്ടന്ന് എന്റെ അമ്മ, അച്ഛൻ എല്ലാം ഓർമ വന്നു. ഇന്ന് തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങിയാൽ അവരുടെ അവസ്ഥ. വേണ്ട ഇത് ഇനി ഞാൻ തന്നെ സഹിക്കണം. പക്ഷേ എങ്ങനെ അരുൺ ന്റെ ഒപ്പം.  ഇല്ല തീരെ പറ്റില്ല.  ഇവിടെ ഞാൻ തോറ്റു കൊടുത്താൽ ഇനി അങ്ങോട്ട്‌ എന്നും ഞാൻ ഈ മനുഷ്യൻ ന്റെ കാൽ ചുവട്ടിൽ ആയിരിക്കും.. ഞാൻ ആ atm വാങ്ങി അവന്റെ കൈയിൽ തന്നെ കൊടുത്തു കൊണ്ട് പറഞ്ഞു. “Mr. അരുൺ ശേഖർ നിങ്ങളുടെ ഇത് വരെ യുള്ള സമ്പാദ്യം മുഴുവൻ തന്നാലും എന്റെ രാത്രി യുടെ വില യാവില്ല. നിങ്ങൾ ഡൽഹി യിൽ കണ്ട പെൺകുട്ടികളുടെ ലിസ്റ്റിൽ എന്നെ പെടുത്തരുത്. നിങ്ങൾ കെട്ടിയ താലി ക്കു അത്രയും പവിത്ര ഞാൻ കാണുന്നു. ഇതു വലിച്ചു നിങ്ങളുടെ മുഖത്തേക്ക് എറിയിപ്പിക്കരുത്. ” മറുപടി കാത്തു നില്കാതെ ഒരു തലയിണ എടുത്തിട്ട് ഞാൻ നിലത്തു കിടന്നു. “അഹങ്കാരി..എന്റെ റൂമിൽ എന്നെ വെല്ലു വിളിച്ചു കിടക്കാൻ നാണമില്ലേ നിനക്ക് ” അരുൺ ന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാത്ത പോലെ കണ്ണടച്ചു ഞാൻ കിടന്നു.

ഇനി അങ്ങോട്ടുള്ള രാത്രികൾ മുഴുവൻ ഇത് തന്നെ യാവും എന്ന് ഉറച്ച ബോധം എനിക്കുണ്ട്..  എന്തായാലും അധികകാലം ഇത് തുടർന്ന് പോവില്ല.എല്ലാം പറഞ്ഞു തീർത്തു ഈ വീട്ടിൽ നിന്നും കയറി വന്നത് പോലെ തന്നെ ഞാൻ ഇറങ്ങി പോവും.. “ശില്പ നിന്റെ അഹങ്കാരം എന്റെ വീട്ടിൽ നടക്കില്ല. നീ എഴുന്നേല്ക്കുന്നോ അതോ ഞാൻ നിന്നെ തൂക്കി പുറത്തേക്ക് എറിയണോ ” ആ വാക്കുകൾ എൻ്റെ മനസ്സിലാണ് തറച്ചത്. ഞാൻ ചാടി എഴുന്നേറ്റു. “വേണ്ടാ അരുൺ തൻ്റെ ദുഷിച്ച കൈ കൊണ്ട് എന്നെ തൊട്ടാൽ എനിക്ക് പൊള്ളും. ” ഇത് പറയുമ്പോൾ ഞാൻ വിറയ്ക്കുണ്ടായിരുന്നു. ” അത്രക്ക് പൊള്ളുന്നുണ്ടങ്കിൽ ഞാൻ കെട്ടിയ താലിയിങ്ങ് അഴിച്ച് താ. അത് 6 പവൻ്റെ സ്വർണ്ണ താലിയായത് കൊണ്ട് നിന്നെ പോലെയുള്ളവർക്ക് പൊള്ളില്ല. ” അരുൺ പറഞ്ഞ് തീർന്നതിന് മുമ്പ് ഞാൻ കഴുത്തിൽ നിന്നും താലിയുരി കിടക്കയിൽ വെച്ചു. അരുൺ വേഗം അത് എടുത്ത് ഷെൽഫിൽ വെച്ച് കൊണ്ട് പറഞ്ഞു. “സത്യം പറഞ്ഞാൽ ഇത് നിൻ്റെ കഴുത്തിൽ കെട്ടുമ്പോൾ  6 പവൻ സ്വർണ്ണം വാങ്ങാൻ ചിലവഴിച്ച പണമോർത്ത് സങ്കടമായിരുന്നു. ഇപ്പോ അത് മാറി ” ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. മനുഷ്യ രൂപം പൂണ്ട  ഒരു ചെകുത്താനാണ് മുന്നിൽ നില്ക്കുന്നതെന്ന് എനിക്ക് തോന്നി. ” ശില്പാ, നിന്നെ കണ്ടപ്പോൾ മുതൽ തോന്നിയ ചില ആശകൾ ബാക്കിയാണ്. അങ്ങനെത്തെ എൻ്റെ ആശകൾ നിറവേറ്റാൻ വേണ്ടി എത്ര പണം ചിലവഴിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. നിനക്ക് താത്പര്യമുണ്ടങ്കിൽ ഈ രാത്രി നമുക്ക് ആഘോഷിക്കാം. വെറുതെ വേണ്ടാ ” അത് അവൻ പറഞ്ഞത് തീരുന്നതിന് മുമ്പ് എൻ്റെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞിരുന്നു. “ഡി നീ എന്നെ അടിച്ചു അല്ലേ.. ഇനി നീ ഇവിടെ നിന്നു വെറുതെ ഇറങ്ങി പോവില്ല.” അയാൾ ദേഷ്യം കൊണ്ട് വിറച്ചു. ഇനിയും ആ റൂമിൽ നില്കുന്നത് ഒട്ടും പന്തിയല്ലെന്ന് തോന്നി. ഞാൻ വേഗം മൊബൈൽ കൈയിലെടുത്തു ഡോർ തുറന്ന് പുറത്തിറങ്ങി. ഒരു ലൈറ്റ് പോലും എവിടേയും കാണാനില്ല. ഞാൻ മൊബൈൽ ന്റെ ഫ്ലാഷ് ലൈറ്റ് ൽ സ്വിച്ച് ബോർഡ്‌ കണ്ടു പിടിച്ചു ലൈറ്റിട്ടു.  ഗോവണി ഇറങ്ങി താഴെ ഹാളിൽ ലൈറ്റിട്ടു  ഇരുന്നു. സമയം 12.30.. എങ്ങനെ ഇവിടെ നിന്നും ഇറങ്ങി വീട്ടിൽ പോവും. ആലോചിക്കുന്തോറും എനിക്ക് തല വേദനിക്കാൻ തുടങ്ങി. എൻ്റെ സ്വപ്നങ്ങൾ എല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു.

എൻ്റെ മാത്രമല്ല എൻ്റെ പാവം അമ്മയുടേയും അച്ഛൻ്റെ യും സ്വപ്നങ്ങൾ കൂടിയാണ് അവസാനിച്ചത്. “ഹാ കൊള്ളാലോ എന്നെ അടിച്ചിട്ട് നീ ഇവിടെ വന്ന് സുഖമായിരിക്കുന്നോ.. ? ” അരുണിൻ്റെ ശബ്ദം . ഞാൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ട് മുന്നിൽ അരുൺ നില്ക്കുന്നു. ” ഇറങ്ങിക്കോ ഈ നിമിഷം എൻ്റെ വീട്ടിൽ നിന്ന് ” ആ ചെകുത്താനിൽ നിന്നും ഒരു ദയയും എനിക്ക് കിട്ടാൻ പോണില്ലാ യെന്നു ഉറപ്പാണ് .  ഈ പാതി രാത്രി മൂന്ന് ജില്ല കടന്നു ഞാൻ എങ്ങനെ എന്റെ വീട്ടിലെത്തും… അവിടെ നിന്ന് ആരെങ്കിലും ഇങ്ങോട്ട് എത്തണമെങ്കിൽ പോലും ചുരുങ്ങിയത് അഞ്ച് മണിക്കൂർ വേണം: ശരീരം തളരുന്നത് പോലെ തോന്നി. പക്ഷേ തോൽക്കാൻ മനസ്സില്ല. ” അരുൺ അല്ലെങ്കിലും ഇവിടെ കടിച്ചു തൂങ്ങി നില്കാൻ വിചാരിച്ചിട്ടില്ല. ”  ഞാൻ ശബ്ദം ഉയർത്തി തന്നെ പറഞ്ഞു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അരുണിൻ്റെ അമ്മയും ചെറിയമ്മയും ഹാളിലെത്തി. ” എന്താ നിങ്ങൾ ക്ക് ഉറക്കമൊന്നുമില്ലേ ” ചെറിയമ്മ എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു. ” ചെറിയമ്മാ അധികം  ചോദ്യങ്ങൾ വേണ്ടാ  ഇവളെ ഇപ്പൊ ഇവിടെ നിന്നു ഇറക്കി വിടണം. ” അരുണിന്റെ ശബ്ദമുയർന്നു. അരുണിന്റെ അമ്മ എന്നെ വന്നു പിടിച്ചു. “മോളെ നമ്മൾ പെണ്ണുങ്ങൾ ഇത്തിരി സഹിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ കാണു  ” ” എന്റെ ശരീരത്തിന് വില പറഞ്ഞത് ഞാൻ സഹിക്കാനോ..  അമ്മയുടെ മോൾക്ക് ഈ ഗതി വന്നാൽ അമ്മ സഹിക്കുമോ? ” എന്റെ ശബ്ദം ഉറച്ചതായിരുന്നു.  ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . “മോളെ അരുൺ ജനിച്ചതും വളര്ന്നതും എല്ലാം കേരളത്തിന്‌ പുറത്താ.  നമ്മുടെ നാട്ടിലെ ശീലങ്ങൾ ഒന്നും അവനറിയില്ല. നീ വേണ്ടേ കുട്ടി ക്ഷമിക്കാൻ.  ഭർത്താവിന്റെ മുന്നിൽ ഒന്ന് തല താഴ്ത്തിയത് കൊണ്ട് ഒന്നും സംഭവിക്കില്ല  കുട്ടി   ” ” ചെറിയമ്മേ.  ഒരു നാട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ ശരീരത്തിന് വില പറയില്ല. സോറി ഇനിയും ഇവിടെ നിൽക്കാൻ എനിക്കാവില്ല. എന്നെ ആരെങ്കിലും ഒന്ന് വീട്ടിൽ പോവാൻ സഹായിക്കുമോ  ” എന്റെ ശബ്ദം ഉറച്ചതായിരുന്നു. “ഈ വീട്ടിൽ നിന്നും ഒരാളും സഹായിക്കില്ല. അങ്ങനെ സഹായിക്കാൻ ആരെങ്കിലും ഇറങ്ങിയാൽ പിന്നെ അവരും അരുൺ ന്റെ വീട്ടിൽ  നിന്നും പുറത്തായിരിക്കും.  ” അരുൺ ന്റെ ആ ഡയലോഗ് കേട്ടതും അവന്റെ അമ്മ വേഗം പോയി.  ചെറിയമ്മ എന്നെ നോക്കി. ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന സങ്കടം എനിക്ക് മനസ്സിലായി. ഈ വീട്ടിൽ നിന്നും ആരും എന്നെ സഹായിക്കില്ല. പക്ഷേ ഇനിയും അഭിമാനം കളഞ്ഞു ഇവിടെ നില്കാൻ പറ്റില്ല. ഈ പാതിരാത്രി തന്നെ എനിക്ക് ഇറങ്ങിയേ തീരു. ഞാൻ അരുൺ ന്റെ നേരെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു ” അരുൺ ഒരു 30 മിനിറ്റ് എനിക്ക് വേണം.  കൊണ്ട് വന്ന സാധനങ്ങൾ എടുത്തു കൊണ്ട് വരാൻ ഞാൻ നിന്റെ റൂം ലേക്ക് ഒന്ന് കൂടി പോവുന്നു. ” മറുപടിക്കു  കാത്തു നില്കാതെ ഞാൻ റൂം ലേക്ക് പോയി. അകത്തു കടന്നതും ഞാൻ വാതിൽ ലോക്ക് ചെയ്തു. പെട്ടിയും ബേഗുമെടുത്ത് വെച്ചു. അപ്പോഴാണ് ഫേസ് ബുക്ക് freind ആയ കിരൺ ips നെ ഓർമ വന്നത്. ആൾ ഇപ്പൊ ലീവ് എടുത്തു  പഠിക്കാൻ അമേരിക്ക യിലാണ്.ഒന്ന് വിളിച്ചാലോ എന്ന് തോന്നി. Messenger എടുത്തു വിളിക്കാൻ നോക്കിയപ്പോൾ ആൾ എനിക്ക് ആശംസകൾ അറിയിച്ചു മെസ്സേജ് ഇട്ടിരിക്കുന്നു. ഞാൻ ഉടനെ അവനെ തിരിച്ച് വിളിച്ചു ഒറ്റ ശ്വാസത്തിൽ എന്തൊക്കയോ പറഞ്ഞു. അമേരിക്കയിലിരിക്കുന്ന അവൻ എങ്ങനെ എന്നെ സഹായിക്കുമെന്ന് പോലും ഞാൻ ഓർത്തില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ലോക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞു. അവൻ്റെ മറുപടിക്കായി കാത്തു നില്ക്കുമ്പോൾ വീട്ടിൽ എങ്ങനെ കയറി ചെല്ലുമെന്ന പേടിയാണ് മനസ്സിൽ. പക് ഷേ പോയേ തീരു. ” പത്ത് മിനിറ്റ് കഴിഞ്ഞാൽ പോലീസ് എത്തും. അവർ നിന്നെ Safe ആയി വീട്ടിലെത്തിക്കും. അവർ പറയുന്നത് പോലെ നീ ഒപ്പിട്ട് കൊടുക്കണം. എൻ്റെ കൂട്ടുകാരനാണ് അവിടെ കമ്മീഷണർ .അവൻ സഹായിക്കും നിന്നെ.” കിരൺ ന്റെ മെസേജ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ വേഗം ചെറിയമ്മ യുടെ മകൻ കാർത്തിക്ക് നെ വിളിച്ചു. അവനും എന്നോട് വേഗം ഇറങ്ങാൻ പറഞ്ഞു. വീട്ടിൽ അവൻ പറഞ്ഞോളാം എന്ന് ഏറ്റപ്പോൾ തന്നെ പകുതി ആശ്വാസമായി.

പെട്ടിയും ബാഗ് മെടുത്തു ഇറങ്ങി. ആരുടെയും മുഖത്തു നോക്കിയില്ല. ഈ പാതിരാത്രി തന്നെ ഒറ്റയ്ക്ക് ഇറക്കി വിടുന്ന ഇവരോട് എന്ത് പറയാൻ.. വാതിൽ തുറന്നു പുറത്തു ഇരുന്നു.  പറഞ്ഞു സമയത്തു തന്നെ അവർ വന്നു. കമ്മീഷണർ ഒപ്പമുണ്ടായിരുന്നു. കൂടുതൽ ഒന്നും ചോദിച്ചില്ല. അവർ കാണിച്ചു തന്ന കടലാസ്സുകളിൽ ഒപ്പിട്ടു കൊടുത്തു. വീട്ടിൽ കയറി ചെല്ലുമ്പോൾ എല്ലാവരും പുറത്ത് കാത്ത് നില്പുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ റൂമിൽ കയറി വാതിലടച്ചു. അത് വരെ പിടിച്ച് നിറുത്തിയ സങ്കടം മുഴവൻ പുറത്തേക്ക് വന്നു. തലയിണ കണ്ണീർ കൊണ്ട് നനഞ്ഞു. അമ്മ വാതിൽ തട്ടി വിളിക്കുമ്പോൾ തുറക്കാതെയിരിക്കാനായില്ല. ഹാളിൽ ചർച്ചയാണ്. ഭൂരിപക്ഷത്തിനും ഞാൻ കാണിച്ചത് അഹങ്കാരമായി മാറി. എൻ്റെ വാക്ക് കേട്ട് ചാടിയ കാർത്തിക്കിനെ ചെറിയമ്മ ചീത്ത വിളിക്കുന്നു. അവൻ എനിക്ക് വേണ്ടി എല്ലാവരുടെയും ചീത്ത കേൾക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു  കിരൺ നെയും ചെറിയമ്മ കുറ്റപ്പെടുത്താൻ തുടങ്ങി. എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ആട്ടും തുപ്പും കേട്ട്  ഞാൻ അവിടെ തന്നെ നില്ക്കണമായിരുന്നു എന്ന് ചെറിയമ്മമാർ. അമ്മയും അച്ഛനും ഒന്നും പറയുന്നില്ല. അവർ ആകെ തകർന്നു പോയി.അച്ഛൻ ഒരു ദിവസം കൊണ്ട് വയസ്സനായിരിക്കുന്നു. ” നിങ്ങൾ എല്ലാവരും എന്ത് പറഞ്ഞിട്ടും കാര്യമില്ല.ഞാൻ ഇനി അങ്ങോട്ട് പോവില്ല ” ഉറച്ച ശബ്ദത്തിൽ  പറഞ്ഞു കൊണ്ട് ഞാൻ തിരിച്ചു നടന്നു. പിന്നെയങ്ങോട്ട് ഒറ്റയ്ക്കുക്കുള്ള ഓട്ടമായിരുന്നു…. ഒടുവിൽ ഡിവോഴ്സ് ഉം നഷ്ടപരിഹാരവും,  ആ മോഡേൺ അരുൺ രണ്ടു വർഷത്തെ ജയിൽ ശിക്ഷ യും എന്ന വിധി യും വാങ്ങി കോടതി യിൽ നിന്നു ഇറങ്ങുമ്പോൾ കുറെ ദിവസങ്ങൾക്കു ശേഷം മനസ്സിൽ ഒരു കുളിർമഴ പെയ്തു… ഇനി ജീവിതം വീണ്ടും ആരംഭിക്കണം. മറന്ന് പോയ സ്വപ്നങ്ങൾ ഇനി കാണണം. IAS എന്ന ആ വലിയ സ്വപ്നം നേടി അന്ന് പാതിരാത്രി ഇറങ്ങിയ ജില്ലയുടെ കലക്ടറായി എത്തുമ്പോൾ ആ പഴയ കമ്മീഷണർ കിരൺ തന്നെയായിരുന്ന  എൻ്റെ  തുണ… ജീവിതവസാനം വരെ ആ തുണയുണ്ടാവും..ഒരു നല്ല കുട്ടുകാരനായി…. ഒരു ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ല നല്ല സൗഹൃദവും ഉണ്ടാവും. പലരും മുഖം ചുളിച്ചു. പലതും പറഞ്ഞു. ആരെയും ഒന്നും ബോധിപ്പിക്കാൻ ഞാൻ നിന്നില്ല.. കിരണിൻ്റെ ഭാര്യ ഗൗരിക്ക് അറിയാം ഞാൻ എന്താണന്ന്. വേറെയാരുടേയും ഒരു സർട്ടിഫിക്കറ്റും എനിക്ക് വേണ്ടാ.. ഒരു സ്ത്രീക്ക് തലയുർത്തി നില്ക്കാൻ ഒരു താലിയും വേണ്ട. ഇനി  എൻ്റെ ജീവിതം ഈ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്….. ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular