Connect with us

Love

അവർ എന്നെ പോലെ ഒരിക്കലും ആകരുത്.

Published

on

രചന: സുജ അനൂപ്

“എനിക്ക് ഒന്നും കേൾക്കേണ്ട. ഇപ്പോൾ തന്നെ കൂട്ടുകാരികൾ ഒത്തിരി കളിയാക്കുന്നൂ. നിൻ്റെ വീട്ടിലെന്താ അച്ഛനും അമ്മയ്ക്കും വേറെ പണിയില്ലേ എന്നും ചോദിച്ചു.” “എന്താ മോളെ നീ ഈ പറയുന്നേ..?” “അമ്മയ്ക്ക് എന്താ ഒന്നും മനസ്സിലാകുന്നില്ലേ. എനിക്ക് താഴെ രണ്ടെണ്ണം കൂടെ  ഉണ്ടല്ലോ. അപ്പോഴാണോ ഈ വയസ്സാം കാലത്തു ഗർഭിണി ആണെന്ന് പറയുന്നത്. ഞങ്ങളുടെ പ്രായം എങ്കിലും നോക്കേണ്ടേ. അച്ഛൻ ഞങ്ങൾക്ക്  വേണ്ടത് പോലും മര്യാദയ്ക്ക് ചെയ്യുന്നില്ല. അപ്പോഴാ ഒരാൾ കൂടി.” “മോളെ അങ്ങനെ പറയല്ലേ.വയറ്റിലുള്ള കുഞ്ഞു അത് കേൾക്കില്ലേ. അതിനു വിഷമം ആകില്ലേ. .” എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. “ദേ, തള്ളേ ഒരക്ഷരം മിണ്ടണ്ട. എനിക്ക് വയസ്സ് പതിനെട്ടായി. താഴെ ഉള്ള രണ്ടെണ്ണം പതിനഞ്ചും പന്ത്രണ്ടും ആയി നിൽക്കുന്നൂ. അപ്പോഴാണ് അവർ പെറാൻ തയ്യാറാകുന്നത്. കൂട്ടുകാർ എന്നെയും അനിയത്തിമാരെയും ആണ് കളിയാക്കുന്നത്. അകത്തിരിക്കുന്ന നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ.” അവൾ ആദ്യമായാണ് അങ്ങനെ സംസാരിച്ചത്. എൻ്റെ മോൾ എന്നെ”തള്ളേ” എന്ന് വിളിച്ചിരിക്കുന്നൂ. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല… അവൾക്കു വിഷമം കാണും. എങ്ങനെ അവളെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കും… മൂന്ന് പെൺകുട്ടികളെ പ്രസവിച്ചൂ. ആരോഗ്യം ഉണ്ടായിട്ടല്ല. അദ്ദേഹം സമ്മതിക്കില്ല. കുടുംബം നിലനിർത്തുവാൻ ഒരാൺകുട്ടി വേണമത്രേ. ഈ പ്രായത്തിലും ആ ആഗ്രഹം അദ്ധേഹം മനസ്സിൽ കൊണ്ടുനടക്കുന്നൂ. ഒരു മോനെ നൽകിയാൽ മക്കളെ എല്ലാവരെയും നന്നായി നോക്കാം എന്നാണ് അദ്ധേഹം പറയുന്നത്. കഴിഞ്ഞ പ്രസവത്തിൽ ഡോക്ടർ പറഞ്ഞതാണ് ഇനി ഒരു പ്രസവം വേണ്ട എന്ന്. പക്ഷേ ആരോട് ഞാൻ പരാതി പറയും.

ഈ കുടുംബത്തിൽ വന്നു കയറിയതിൽ പിന്നെ ഞാൻ എത്ര മാറിപ്പോയി. നന്നായി പഠിക്കണം, ഒരു ജോലി നേടണം, സ്വന്തം കാലിൽ നിൽക്കണം. അത് മാത്രമേ എന്നും മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തലയിൽ എഴുതിയത് തൂത്താൽ പോകില്ലല്ലോ. ചില ജന്മങ്ങൾ അങ്ങനെ ആണ്. എൻ്റെ എല്ലാ സ്വപ്നങ്ങളെയും കുഴിയിൽ മൂടി പതിനെട്ടാം വയസ്സിൽ ഞാൻ എൻ്റെ മൂത്ത കുഞ്ഞിനെ പ്രസവിച്ചൂ. അമ്മായിയമ്മയും അമ്മായിയപ്പനും മാത്രമല്ല ഈ വീട്ടിലെ പ്രശ്നക്കാർ. ഒരാൺകുട്ടിക്ക് വേണ്ടി നിർബന്ധിക്കുന്ന രണ്ടു നാത്തൂൻമ്മാരും കൂടെ എനിക്ക് ഉണ്ട്. അവർക്കു രണ്ടു പേർക്കും രണ്ടു  ആൺകുട്ടികൾ വീതം ആണ് ഉള്ളത്. അത് വെറുതെ അങ്ങനെ ആയതല്ല. ഉണ്ടായ പെൺകുട്ടികളെ അവർ രണ്ടുപേരും വയറ്റിലേ കൊന്നു കളഞ്ഞില്ലേ. ഭാഗ്യമില്ലാത്ത പെൺകുട്ടികൾ. ഞാൻ മാത്രം ഭാഗ്യമില്ലാത്തവളായി പോയി എന്നാണ് അവർ പറയുന്നത്. ആൺകുട്ടികളെ പെറ്റില്ലെങ്കിൽ നിർഭാഗ്യവതി ആവുമോ… പെൺകുട്ടികൾ വീടിനു ഐശ്വര്യം അല്ലെ. അവർ എന്തിനും പോന്നവരല്ലേ. പുറത്തു പെൺകുട്ടികളെ പൊക്കി പറയുന്ന പലരും അകത്തു ഇങ്ങനെ ഒക്കെ  ആയിരിക്കുമോ. ഇന്നിപ്പോൾ മകളുടെ മുൻപിൽ എൻ്റെ തല കുനിഞ്ഞു. അവൾക്കു പക്ഷേ  എൻ്റെ അവസ്ഥ അറിയില്ലല്ലോ. എന്നെ പോലെ ആർക്കും വരാതിരിക്കട്ടെ.. …………………………. അങ്ങനെ ആ ദിവസ്സം വന്നൂ. ഞാൻ പ്രതീക്ഷിച്ച പോലെ എനിക്ക് എൻ്റെ  രാജകുമാരിയെ കിട്ടി. ഭാഗ്യംകെട്ടവൾ എന്ന് ഭർത്താവു ഉറപ്പിച്ചു. എങ്കിലും സന്തോഷത്തോടെ അവളെയും കൊണ്ട് ഞാൻ ആ വീട്ടിലേയ്ക്കു കയറി ചെന്നൂ.

അമ്മായിഅമ്മ എൻ്റെ മകളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അവരും ഒരു സ്ത്രീ അല്ലെ.. ഭാഗ്യത്തിന് മക്കൾ വന്നു അവളെ കളിപ്പിച്ചൂ. എതിർപ്പ് കാണിച്ച മൂത്ത മകൾ പോലും കുഞ്ഞിനെ കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല. അത് എനിക്ക് വലിയ ആശ്വാസം ആയി. കാലം കടന്നു പോയി. പിന്നീടൊരു ഗർഭത്തിനു എന്തോ അദ്ദേഹം എന്നെ  നിർബന്ധിച്ചില്ല. ഞാനും സന്തോഷിച്ചൂ. പെങ്ങമ്മാരുടെ ആൺമക്കളുടെ മഹത്വം പറയുവാൻ മാത്രം അദ്ദേഹം വാ തുറന്നൂ. അമ്മായിഅമ്മയും അമ്മയിഅപ്പനും അതുപോലെ അല്ലെ ഓരോന്ന് ഓതി കൊടുക്കുന്നത്. പെങ്ങമ്മാർ വീട്ടിൽ വരുന്നതു തന്നെ അവരുടെ മക്കളുടെ വീരവാദം പറയുവാനാണ്. എൻ്റെ മക്കളും നന്നായി പഠിക്കുന്നുണ്ട്. പക്ഷേ അത് ആർക്കും അറിയേണ്ട. ഇംഗ്ലീഷ് മീഡിയത്തിൽ ആണ് പെങ്ങമ്മാരുടെ മക്കൾ പഠിക്കുന്നത്. എൻ്റെ പെൺമക്കളെ ഞാൻ ഗവൺമെൻറ് സ്കൂളിൽ വിട്ടൂ. അതിനു കാരണം ഉണ്ട്. “അവരെ പഠിപ്പിക്കുവാൻ പണം വെറുതെ കളയേണ്ട. കെട്ടിച്ചയക്കുവാനും പണം വേണ്ടേ. പിന്നെ പഠിപ്പിച്ചാൽ നമുക്കെന്തു ഗുണം. കണ്ടവൻമ്മാർ അല്ലെ അവരെ പഠിപ്പിച്ചതിൻ്റെ ഗുണം അനുഭവിക്കുക.” അദ്ദേഹത്തിൻ്റെ വാക്കുകൾ ആണ്. അതിനെ തുണയ്ക്കുവാൻ ആളുകൾ വേറെ ഉണ്ടല്ലോ വീട്ടിൽ.

അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ തെല്ലൊന്നും അല്ല വേദനിപ്പിച്ചത്. എങ്കിലും അത് ഞാൻ സഹിച്ചൂ. സാരമില്ല എന്ന് പിന്നെയും ഞാൻ കരുതി. എവിടെ പഠിച്ചാൽ എന്താണ്. പഠിക്കുവാൻ താല്പര്യം ഉള്ളവർ എവിടെ പഠിച്ചാലും ഉയരത്തിലെത്തും. അവർക്കു വേണ്ട മനോബലം അത് ഞാൻ നൽകും. പെങ്ങമ്മാരുടെ മക്കൾക്ക് അദ്ദേഹം വാനോളം കൊടുക്കും. സ്കൂൾ തുറക്കുമ്പോൾ പുതിയ കുപ്പായം, ബാഗുകൾ എല്ലാം അദ്ദേഹം തന്നെ വാങ്ങി കൊടുക്കും. പക്ഷേ എൻ്റെ കുട്ടികളെ അദ്ദേഹം അവിടെയും തിരിച്ചു നിർത്തി. പുതിയ ഉടുപ്പ് അവരും ആശിക്കില്ലേ… എൻ്റെ മക്കളെ ഞാൻ ആശ്വസിപ്പിക്കും. “ഈ പുതിയ കുപ്പായമോ, ബാഗോ അല്ല വലുത്. പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം. അത് മതി നമുക്ക്..” അവർ മനസ്സില്ലാ മനസ്സോടെ അത് അനുസരിച്ചൂ. “എൻ്റെ മക്കളെ കണ്ടവൻ്റെ അടുക്കളയിൽ ഇട്ടു ഞാൻ നരകിപ്പിക്കില്ല. അവർ എന്നെ പോലെ ഒരിക്കലും ആകരുത്. കാലം എൻ്റെ കഷ്ടപ്പാടിനുള്ള ഉത്തരം തരും.” അത് എനിക്ക് ഉറപ്പായിരുന്നൂ. ………………………………….. ദാ നാത്തൂൻ വന്നിട്ടുണ്ട്. “നീ, കുറച്ചു പൈസ കൊടുത്തയക്കൂ. ഞാൻ ഇപ്പോൾ വരാം. അവൾക്കു പരാതി പറയുവാനേ നേരം കാണൂ.” അദ്ധേഹം നീരസം കാണിച്ചൂ. സ്വന്തം മക്കളെ സ്നേഹിച്ചില്ല എന്ന കുറ്റബോധം അദ്ധേഹത്തിനുണ്ട്. അതിനു അവർ കൂടെ ഉത്തവാദികൾ ആണ് എന്നുള്ള തോന്നൽ, ഇപ്പോൾ അവരെ അദ്ധേഹത്തിൽ നിന്നും അകറ്റിയിരിക്കുന്നൂ. ഞാൻ എന്തായാലും അതൊന്നും അവരോടു കാണിക്കാറില്ല. “എന്താ, നാത്തൂനേ സുഖമല്ലേ..” “ഉം..” അവർ ഒന്ന് മൂളി. നാത്തൂൻമ്മാരുടെ ആൺമക്കളൊക്കെ പഠിച്ചു ജോലി നേടി. വിവാഹവും കഴിച്ചൂ. പക്ഷേ അവർക്കൊന്നും ഇപ്പോൾ മാതാപിതാക്കളെ വേണ്ട. എല്ലാം ദൈവം നൽകിയ ശിക്ഷ.  പെണ്മക്കളെ വയറ്റിൽ വച്ച് കൊല്ലുന്നവർ അത് കുറച്ചൊക്കെ അനുഭവിക്കണം. എൻ്റെ മക്കളും പഠിച്ചൂ. നാല് ഡോക്ടർമാർ. നാലാമത്തെ കുട്ടി പഠിച്ചിറങ്ങിയ സമയത്തു, പത്രത്തിലൊക്കെ ആ വാർത്ത വന്നിരുന്നൂ. അതോടെ നാട്ടുകാർ മൊത്തം എന്നെ അഭിമാനത്തോടെ നോക്കുവാൻ തുടങ്ങി.

നാട്ടിൽ എന്ത് പരിപാടി നടന്നാലും വീട്ടിൽ നിന്ന് ഒരാൾ വേണം എന്നായി. ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവരൊക്കെ മൂക്കത്തു വിരൽ വച്ചൂ. മക്കളിൽ മൂന്നുപേർ ഇപ്പോൾ വിദേശത്തു കുടുംബത്തോടൊപ്പം സുഖമായി  കഴിയുന്നൂ. അവർ എല്ലാവരും ഈ അമ്മയെ എപ്പോഴും വിളിക്കും. കാര്യങ്ങൾ അന്വേഷിക്കും. കിട്ടിയ മരുമക്കളും നല്ലവർ. ഇളയ മകൾ മാത്രം പഠനം കഴിഞ്ഞിട്ട് വീട് വിട്ടുപോയില്ല. അവൾ ആദ്യമേ പറഞ്ഞു. “എനിക്ക് വിദേശത്തുള്ള പയ്യൻ വേണ്ട. ഒന്ന് വിളിച്ചാൽ ഓടി എത്തുവാൻ കഴിയുന്ന ദൂരത്തിൽ എന്നെ അയച്ചാൽ മതി.” അവളുടെ മനസ്സ് പോലെ തന്നെ ഗൺമെൻറ് ഹോസ്പിറ്റലിൽ ജോലിയുള്ള പയ്യൻ വന്നു, അവളെ കെട്ടി. അവളും ടെസ്റ്റ് പാസ്സായി ജോലിയിൽ കയറി. ഇപ്പോൾ അമ്മായിഅമ്മയും അമ്മായിയപ്പനും വയസ്സാംകാലത്തു അവൾ മരുന്ന് കൊടുത്താലേ കഴിക്കൂ എന്നായിരിക്കുന്നൂ. അദ്ദേഹവും  ഒരുപാട് മാറിപോയി. സ്ത്രീധനം ആയിരുന്നല്ലോ അദ്ദേഹത്തിൻ്റെ പ്രശ്നം. മൂത്തമകളെയും രണ്ടാമത്തെ മകളെയും ഒന്നും വാങ്ങാതെ അവരുടെ വിദ്യാഭ്യാസവും സ്വഭാവവും കണ്ടു നല്ല പയ്യൻമ്മാർ വന്നു കെട്ടിക്കൊണ്ടു പോയി. അവിടെ അദ്ദേഹം രണ്ടാമതായി തോറ്റൂ. മക്കൾ ഡോക്ടർമാർ ആയപ്പോഴേ അദ്ധേഹം തോറ്റിരുന്നു എൻ്റെ മുന്നിൽ. കാരണം ആ വിജയത്തിന് മുൻപിൽ എൻ്റെ പട്ടിണിയും പ്രാർത്ഥനയും ഉണ്ടായിരുന്നൂ. ഒരിക്കൽ നാല് പെണ്മക്കളെ പെറ്റതിനെ പറ്റി എന്നെ കളിയാക്കിയവർ ഇന്നെന്നെ ഭാഗ്യവതി എന്ന് വിളിക്കുന്നൂ. അത് തന്നെ അല്ലെ ഞാൻ കാലത്തിനായി കാത്തുവച്ച മറുപടിയും…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular