Connect with us

Love

രാവിലെ ഉണർന്നു നോക്കുമ്പോൾ ചുരിദാറിന്റെ കെട്ടു തന്നെ വേറെ ആയിരുന്നു…

Published

on

രചന: Vijay Lalitwilloli Sathya

ഒരു പിരീയേഡ് സീതാലക്ഷ്മി ടീച്ചർക്ക് വെറുതെ ഇരിക്കണം സ്റ്റാഫ് റൂമിൽ. സ്കൂളിലെ പത്ത് ക്ലാസ്സുകൾക്ക് പതിനൊന്ന് ടീച്ചേഴ്സ് ഉണ്ട്. അതുകൊണ്ട് ഒരു ടീച്ചറോ മാഷേ ഒരു നേരം സ്റ്റാഫ്‌ റൂമിൽ വെറുതെ ഉണ്ടാവും. ആ സമയമാണ് റൈറ്റർ സുഭാഷ് കത്തി വെച്ച് ടീച്ചഴ്സിനെ കൊല്ലുന്നത്.. വെളുത്തു മെലിഞ്ഞ സുന്ദരിയാണ് സീതാലക്ഷ്മി ടീച്ചർ. മറ്റെല്ലാ ലേഡി ടീച്ചർമാർക്കും അറിയാവുന്ന പോലെ സീതാലക്ഷ്മി ടീച്ചർക്കും സുഭാഷിനെ കുറിച്ച് നന്നായി അറിയാം. ഒരു പാവം കഥയില്ലാ കോഴിയാണ്. സുഭാഷിന് വല്ലതും എഴുതാൻ ഉണ്ടെങ്കിൽ ആ വായ അടഞ്ഞിരിക്കും. ഒരുകണക്കിന് അവന്റെ കലപില ശബ്ദം ഒരു അനുഗ്രഹമാണ് സീതാ ലക്ഷ്മി ടീച്ചർക്കു. കുട്ടികളുടെ ഹോംവർക്ക് പുസ്തകവും മറ്റും നോക്കാൻ ഇല്ലെങ്കിൽ സ്റ്റാഫ് റൂമിൽ വെറുതെ ഇരിക്കുമ്പോൾ വല്ലാത്ത മയക്കം വരും.. ആ സമയം ഉറക്കം മെല്ലെ കണ്ണുകളിൽ പൊതിയും. ഇവിടെ വെറുതെയിരിക്കുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് ടീച്ചർമാർ പതുക്കെ ഡസ്കിൽ തലചായ്ച്ചു കിടക്കും. എഴുതുന്ന തിരക്കിലായിരിക്കുന്ന സുഭാഷിനെ കണ്ണ് അപ്പോൾ ഡസ്കിൽ തലചായ്ച്ച് വിശ്രമിക്കുന്ന ടീച്ചർമാരിലും ആ ഡസ്കിൽ പരന്നുകിടന്നു വിശ്രമിക്കുന്ന അവരുടെ  സ്തന ഭാരങ്ങളിലുമായിരിക്കും എന്നാലും പരമ്പരാഗതമായി ശുദ്ധഗതിക്കാരായ ഒരു തലമുറയിലെ അംഗമാണ് സുഭാഷ്. അതുകൊണ്ടുതന്നെ ടീച്ചർമാർക്ക് അവനെക്കുറിച്ച് ഭയമില്ല. സിതാലക്ഷ്മിക്കും അങ്ങനെതന്നെ പിരിയേഡ് മാറിയ അടുത്ത ബെല്ലു കേൾക്കുമ്പോൾ ടീച്ചർസ്‌ എണീറ്റു ചോക്കും എടുത്തു അടുത്ത ക്ലാസിലേക്ക് പോകും. പക്ഷേ ഇപ്രാവശ്യം സീതാലക്ഷ്മി ടീച്ചർ ഗാഢ നിദ്രയിൽ ആണെന്നു തോന്നുന്നു. ബെൽ മുഴങ്ങിയിട്ടും ടീച്ചർ ഉണർന്നില്ല. സുഭാഷ് അത്ഭുതം കൊണ്ടു. ഔപചാരികമായി വിളിച്ചു “ടീച്ചറെ ടീച്ചറെ..” എവിടെ കേൾക്കാൻ ടീച്ചർ…. സുഭാഷിനെ ചാൻസ് കിട്ടി. ടീച്ചറുടെ പൂമേനി തൊട്ടു വിളിക്കാൻ ഉള്ള ഒരു അവസരം.. അവൻ പതുക്കെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. ഡസ്കിൽ തലചായ്ച്ചു ഉറങ്ങുന്ന ടീച്ചറിന് സമീപം നടന്നു. സുഭാഷ് ടീച്ചറുടെ അടുത്തെത്തി. എവിടെ തൊട്ടാണ് വിളിക്കേണ്ടത് ഒരു നിമിഷം ആലോചിച്ചു തലയിൽ പിടിച്ചുകുലുക്കിയലോ.. അതുവേണ്ട മോശമല്ലേ? സാധാരണ എല്ലാവരും തോണ്ടുന്നതുപോലെ കൈത്തണ്ടയിൽ തോണ്ടാം.. കുഞ്ചിരോമം ഉള്ള ടീച്ചറുടെ ആ കൈത്തണ്ടയിൽ തോണ്ടാൻ കൈ ഉയർത്തവെ പ്രഭാകരൻ മാഷ് സ്റ്റാഫ് റൂമിലേക്ക് കയറി വന്നു. “സുഭാഷ് എന്തോന്നാ കാണിക്കുന്നത്?” “സീതാലക്ഷ്മി ടീച്ചർ. നല്ല ഉറക്കത്തിൽ ആണെന്ന് തോന്നുന്നു ഞാൻ വിളിച്ചിട്ട് ഉണരുന്നില്ല.. അതുകൊണ്ട് തൊട്ടു വിളിക്കാൻ ശ്രമിക്കുകയാണ്” സുഭാഷ് പ്രഭാകരൻ മാഷേ  കണ്ട് ചമ്മി പറഞ്ഞു. “ഓ പിന്നെ… എന്തോന്ന്  ഉറക്കം…ആ ടെസ്കിൽ ഒന്ന് അടിക്കടൊ ” പ്രഭാകരൻ മാഷ് പറഞ്ഞു.

 

ടീച്ചറുടെ തല വെച്ചിടത്തുനോക്കി ഡസ്കിൽ സുഭാഷ് ആഞ്ഞൊരു അടി കൊടുത്തു. “അയ്യോ അമ്മേ” സീതാ ലക്ഷ്മി ടീച്ചർ ഞെട്ടി ഉണർന്നു നിലവിളിച്ചു പോയി. “എന്താ ടീച്ചറേ ഇത്… രാത്രി വല്ല കച്ചേരിയും ഉണ്ടായിരുന്നോ..?” പ്രഭാകരൻ മാഷ് ചിരിച്ചുകൊണ്ട് ചോദിച്ചു. ചോദ്യം കേട്ട് ടീച്ചർ നാണിച്ചു ” അയ്യോ…സോറി ഒന്നു മയങ്ങിപ്പോയി മാഷേ…” സീതാലക്ഷ്മി ടീച്ചർക്ക് ആകെ നാണക്കേടായി അവർ മാഷിനോട് സോറി പറഞ്ഞു.എന്നിട്ട് നാണത്തോടെ ചോക്ക് പെട്ടിയിൽ നിന്നും രണ്ട് ചോക്ക് മെടുത്തവർ കുണുങ്ങിക്കുണുങ്ങി കൊണ്ട് പഠിപ്പിക്കാനുള്ള ക്ലാസിലേക്ക് പോയി. ആ സമയത്ത് പ്രഭാകര മാസ്റ്റർ സുഭാഷിനെ നോക്കി. “കള്ളൻ ഞാൻ വന്നില്ലായിരുന്നെങ്കിൽ നീ തൊട്ടു സുഖിച്ചേനെ അല്ലേ?” “ഒന്നു പോ മാഷേ” സുഭാഷ് ചമ്മി ചിരിച്ചുകൊണ്ട് തന്റെ സീറ്റിൽ പോയിരുന്നു. സീത ലക്ഷ്മി ടീച്ചർ ക്ലാസ്സിലെത്തി. അല്പം മയങ്ങിയതിന്റെ ഉന്മേഷം ടീച്ചർ കാണിച്ചു “…കുട്ടികളെ ശ്രദ്ധിക്കൂ ഒരു മലകയറ്റക്കാരനാണ് ജെയിംസ് പീറ്റർ . വലിയ വലിയ മലകൾ കയറികയറി അങ്ങനെ ജെയിംസ് മലയുടെ ഉച്ചിയിൽ എത്തി . അവിടെ തന്റെ വിജയ പതാക സ്ഥാപിച്ചു .ആദ്യമായി  മനുഷ്യൻ കയറി ചെല്ലാത്ത മല കിഴടക്കിയ സന്തോഷത്തോടെ തിരികെ ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരു ദയനീയ ശബ്‌ദം . “അയ്യോ സുഹൃത്തേ എന്നെയും ഒന്ന് താഴെ ഇറങ്ങാൻ സഹായിക്കുമോ ?” ജെയിംസ് ശബ്‌ദം കേട്ട ഭാഗത്തു നോക്കി  .അതൊരു പാമ്പായിരുന്നു . ” അയ്യോ പാമ്പാണോ ..എനിക്കു വയ്യ തന്നെ കൊണ്ട് പോകാൻ ” ജെയിംസ് പറഞ്ഞു ” സുഹൃത്തേ ഞാൻ ഒരിക്കലും ഉപദ്രവിക്കില്ല .എന്നെ താഴെ മലയുടെ അടിവാരം എത്തുമ്പോൾ ഇറക്കിയാൽ മതി ” പാമ്പ് താണ് കേണു അപേക്ഷിച്ചു . ” ഇല്ല സുഹൃത്തേ നിന്നെ അടുപ്പിക്കരുതെന്നാണ് ഞാൻ എന്റെ പൂർവികരിൽ നിന്നും പഠിച്ചത് .  മനുഷ്യരെ കടിക്കുന്ന വർഗമാണ് പാമ്പുകൾ ” ജെയിംസ് തന്റെ നിലപാട് വ്യക്ത്തികമാക്കി . “അതൊക്കെ തെറ്റായ ധാരണയാണ് മനുഷ്യന്മാരുടെ !! മാത്രമല്ല ഇവിടെ ഈ  നിഹായാവസ്ഥയിൽ കഴിയുന്ന എന്നെ രക്ഷിച്ചാൽ തങ്ങൾക്കു പുണ്യം കിട്ടും .സത്യമായിട്ടും ഞാൻ ഉപദ്രവിക്കുന്ന ആളെ അല്ല .” പാമ്പ് തന്റെ നിരപരാധിത്വം മലകയറ്റക്കാരനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു . “എന്നെ ഒന്നും ചെയ്യില്ലെന്നു ഉറപ്പാണോ .?” ജെയിംസ് പാമ്പിനോടു ചോദിച്ചു . “തീർച്ചയായും…!  എന്റെ പ്രിയ മിത്രമേ താങ്കളെ  ഞാൻ ഒന്നും ചെയ്യില്ല .സത്യം ഇതു സത്യം ,സത്യം !!” പാമ്പ് ജെയിംസിനോട് സത്യം ചെയ്തു . ശേഷം ജെയിംസ് തന്റെ ബാഗിന്റെ പോക്കറ്റുകളിൽ ഒന്നിൽ പാമ്പിനെ കയറാൻ അനുവാദം നൽകി .പാമ്പു ബാഗിന്റെ പോക്കറ്റിൽ നിലയുറപ്പിച്ചു . ജെയിംസ് മലയിറങ്ങി അടിവാരത്തിൽ എത്തി .പാമ്പിനോടു പറഞ്ഞു. ” സുഹൃത്തേ മലയടിവാരം എത്തി ” “ശരി സുഹൃത്തേ എന്നെ ഇറക്കിക്കൊള്ളു ..” പാമ്പ് പറഞ്ഞു .ജെയിംസ് പാമ്പിനെ ബാഗിന്റെ പോക്കറ്റിൽ നിന്നും ഇറക്കാൻ തുടങ്ങി .നിലത്തു എത്തിയ ഉടനെ പാമ്പ് ജെയിംസിനെ കടിച്ചു .

വേദന കൊണ്ട് പുളഞ്ഞ ജെയിംസ് ചോദിച്ചു ” സുഹൃത്തേ നിന്നെ മലയിറങ്ങാൻ സഹായിച്ചിട്ടും നീ എന്തിനാ എന്നെ കടിച്ചത് ?” അപ്പോൾ പാമ്പ് പറഞ്ഞു . ” എന്നെ കുറിച്ച് നിന്റെ പൂർവികർ നിനക്ക് പറഞ്ഞു തന്നിട്ടുണ്ടല്ലോ പിന്നെ എന്തിനാ നീ എന്നെകൂടെ കൂട്ടിയത് .?’ ‘അതു നീ സത്യം ചെയ്തു പറഞ്ഞല്ലോ എന്നെ ഉപദ്രവിക്കില്ല എന്നു അതുകൊണ്ട് ..!’ ‘സുഹൃത്തേ അതു ഞാൻ എന്ന തിന്മയുടെ ഭാഗമാണ് ആരെയും ആകര്ഷിപ്പിക്കാൻ പറ്റിയ വാക്കുകൾ ,മോഹന വാക്ദാനം ഇവ നൽകി ഞങ്ങളെ നിങ്ങളുടെ കൂടെ കൂട്ടാൻ പ്രേരിപ്പിക്കുകയെന്നത് .താങ്കൾ അതിൽ വീണു .!  വീഴാൻ പാടില്ലായിരുന്നു .’ ഇതും പറഞ്ഞു ആ പാമ്പ് വേഗം ഇഴഞ്ഞു പോയി .മലകയറ്റക്കാരൻ ജയിംസിന്റെ കഥയും കഴിഞ്ഞു .” സീതലക്ഷ്മി ടീച്ചർ എട്ടാം  ക്‌ളാസിൽ കുട്ടികളോട്  കഥ പറഞ്ഞു നിർത്തി . “കുട്ടികളെ ഈ കഥയിൽ നിന്നും എന്തു ഗുണപാഠം ആണ്‌ നിങ്ങൾക്ക് കിട്ടിയത് .?” ” മനുഷ്യനെ മയക്കുന്ന മദ്യം ,മയക്കുമരുന്നു ,ലഹരി ഉത്പന്നങ്ങൾ ,തെമ്മാടികളായ ചീത്ത കൂട്ടുകാർ ഇവരുടെ കൂടെ കൂടിയാൽ ആത്യന്തികമായി അവർ നമ്മെ ചതിക്കും .എന്നല്ലേ ടീച്ചർ ?” കുട്ടികൾ ഒന്നിച്ചു ഉത്തരം നൽകി .അതു കേട്ട്  മലയാളം ടീച്ചറായ സീതാലക്ഷ്മി ടീച്ചറിന് സന്തോഷം തോന്നി .കുട്ടികൾ നല്ല ഗ്രാഹ്യ ശേഷി നേടിയിരിക്കുന്നു . ടീച്ചർ എന്നും ക്ലാസ്സിൽ ഓരോ ഗുണപാഠം ഉൾകൊള്ളുന്ന കഥകളിലൂടെ കുട്ടികളെ ബോധവത്കരണം നടത്താറുണ്ട് . കുട്ടികളുടെ പഠനോത്സാഹം കണ്ടിട്ടോ സ്വന്തം അനുഭവം ഓർത്തോ എന്തോ ടീച്ചറുടെ കണ്ണുനിറഞ്ഞു . സീതലക്ഷ്മി ടീച്ചർ തന്റെ കൗമാര കാലത്തേയ്ക്ക് സഞ്ചരിക്കുകയാണ് .താൻ അന്ന് പ്ലസ് ടു പഠിക്കുന്ന കാലം .തന്റെ ചേച്ചി ഭാഗ്യലക്ഷ്മിയുടെ വിവാഹവും ശേഷം പ്രസവവും എല്ലാം തന്റെ കൗമാര കാലത്തിലൂടെ ആണ്‌ കടന്നു പോയത് . ചേച്ചിയുടെ ഹസ്ബന്റ് സുകുവേട്ടൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ചട്ടമ്പി  നേതാവാണ് . ചേച്ചിയും അയാളും അസ്ഥിയിൽ പിടിച്ച പ്രേമമായിരുന്നു . അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയ ഞങ്ങളെ അമ്മ കൂലി വേല ചെയ്തും ,നാട്ടിലെ പ്രമാണിമാരുടെ അടുക്കളയിൽ സഹായിച്ചും കിട്ടുന്നത് കൊണ്ടാണ് പഠിപ്പിച്ചു വളർത്തി വലുതാക്കിയത് ! അമ്മ എത്ര ശ്രദ്ധിച്ചിട്ടും ചേച്ചി സുകുവേട്ടന്റെ പ്രേമ വലയിൽ കുടുങ്ങി..! ആധിപൂണ്ട അമ്മയോട് അവൾ ഇടയ്ക്ക്  പറയും “ഇല്ലമ്മേ.. സുകുവേട്ടാൻ പാവമാ .ചട്ടമ്പി തരം ഇങ്ങോട്ട് കാട്ടുന്നവരോട് മാത്രമാണ് .തങ്കപ്പെട്ട ഹൃദയം അടുത്തറിഞ്ഞാലേ അതറിയു ” .ചേച്ചി സുകുവേട്ടന് U സർട്ടിഫിക്കേറ്റ് ആണ്‌ കൊടുത്തത് . പ്രേമം മൂത്തപ്പോൾ  വിവരം നാട്ടിലറിഞ്ഞപ്പോൾ നാലാളെ കാൺകെ ചേച്ചിയെ അയാൾ മിന്നു കെട്ടി കൊണ്ടുപോയി . മാസങ്ങൾ കഴിയവേ ചേച്ചി ഗർഭിണിയായി .നാട്ടുനടപ്പനുസരിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ചേച്ചിയെ പ്രസവത്തിനായി വീട്ടിൽ കൊണ്ട് വന്നു . വീട്ടിൽ എന്നും രാത്രി സുകുവേട്ടൻ വരാറുണ്ട് . അടുത്തിടപഴുകിയപ്പോൾ അറിഞ്ഞു .സാധു ആണ്‌ . ചേച്ചി പറഞ്ഞ പോലെ തങ്കപ്പെട്ട മനുഷ്യൻ . ഞാൻ സുകുവേട്ടനോട് പേടിയും പരുങ്ങലുമില്ലാതെ സംസാരിക്കുന്നതു കണ്ടപ്പോൾ ചേച്ചിക്ക് സന്തോഷം ആയി . ചേച്ചി അതു പ്രോത്സാഹിപ്പിച്ചു .

സുകുവേട്ടൻറെ കൂടെ ഇരുന്നു എല്ലാവരും കൂടി ലൂഡോ കളിച്ചു.ഏട്ടന്റെ സ്നേഹം എന്തെന്നറിയാത്ത എനിക്കു സുകുവേട്ടൻ ഒരു വല്യേട്ടനായി തോന്നി . ചേച്ചിയും ചേട്ടനും പോകുന്നിടത്തൊക്കെ എന്നെയും കൂട്ടി .ആകെ കൂടി സന്തോഷത്തിന്റെ മൂന്നാല് മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല . ചേച്ചിക്ക് ഡെലിവറി ഡേറ്റ അടുത്തു. ഡോക്ടർ പറഞ്ഞ ഡേറ്റിന് അഡ്മിറ്റ്‌ ചെയ്യാൻ ഞങ്ങൾ  നാലുപേർ  അതായത് അമ്മയും ചേച്ചിയും സുകുവേട്ടനും ഞാനും പോയി . ചേച്ചിയെ സർക്കാർ ആശുപത്രിയിൽ  അഡ്മിറ്റ്‌ ചെയ്തു .പ്രസവം രണ്ടു ദിനത്തിനുള്ളിൽ ഉണ്ടു എന്നു ഡോക്ടർ പറഞ്ഞു . വൈകിട്ടായപ്പോൾ അമ്മ ചേച്ചിയുടെ കൂടെ തങ്ങി എന്നെയും സുകുവേട്ടനെയും വീട്ടിലേക്കു പോകാൻ പറഞ്ഞു . സുകുവേട്ടനും ഞാനും വീട്ടിലേക്കു മടങ്ങി . ടൗണിൽ നിന്നും രാത്രി ഫുഡും വാങ്ങിയാണ് വന്നത് . കഴിക്കുന്നതിനിടയിൽ സുകുവേട്ടൻ പറഞ്ഞു. “ജ്യൂസ്‌ കൂടിവാങ്ങാമായിരുന്നു .” സുകു വേട്ടൻ ചേച്ചിയുടെ റൂമിൽ പോയി കിടന്നു .ഇപ്പുറത്തെ റൂമിൽ ഞാനും കിടന്നു . സുകുവേട്ടൻ ഇപ്പോൾ ഏട്ടനെ പോലെ തന്നെ അതുകൊണ്ട് ആർക്കും ഒരു സംശയമോ എനിക്കു ഭയമോ ഉണ്ടായില്ല .കുറച്ചു കഴിയുമ്പോൾ സുകു വേട്ടന്റെ കൂർക്കം വലി മുഴങ്ങി കേട്ടു .ഞാനുമെപ്പോഴോ ഉറങ്ങി . രാവിലെ ഞാൻ സുകുവേട്ടന് ചായയുണ്ടാക്കികൊടുത്തു .കുളിച്ചൊരുങ്ങി ഞാൻ കോളേജിൽ പോയി . വൈകിട്ട് കോളേജിൽ നിന്നിറങ്ങി ഞാൻ നേരെ ഹോസ്പിറ്റലിൽ പോയി .അപ്പോൾ ചേച്ചി പ്രസവിച്ചു കിടക്കുന്നു . കൂടെ ഒരു ഇമ്മിണി കുഞ്ഞും .ആൺകുട്ടിയാണ് . കുഞ്ഞിനെ  നോക്കി ഞാൻ വാരിയെടുത്തു ഉമ്മവെച്ചു . “സുകുവേട്ടനെ പോലെ ….അല്ലേ അമ്മേ ?” അതു കേട്ട്  എല്ലാവരും ചിരിച്ചു.സുകുവേട്ടനും . അന്നു എല്ലാവർക്കും നല്ല സന്തോഷമായിരുന്നു . “ഏറെ വൈകി മോള് സുകുവിന്റെ കൂടെ വീട്ടിലേക്കു പൊയ്ക്കോ ..” അമ്മ പറഞ്ഞു . വീട്ടിലേക്ക് ഓട്ടോയിൽ സുകുവേട്ടനൊന്നിച്ചു പോകവേ മദ്യത്തിന്റെ ഗന്ധം രൂക്ഷമായി അനുഭവപെട്ടു .വഴിയിൽ നിന്നും ഇന്നലത്തെ പോലെ രാത്രി ഭക്ഷണം വാങ്ങിച്ചു .കൂടാതെ ജ്യൂസ്‌ പാർസൽ ആയി വാങ്ങി . വീട്ടിലെത്തി സുകുവേട്ടന് ഭക്ഷണം സെർവ് ചെയ്തു ഞാൻ കുളിക്കാൻ കയറി . കുളികഴിഞ്ഞെത്തിയ ഞാൻ ഭക്ഷണം കഴിച്ചു .

എനിക്കു വാങ്ങിയ ജ്യൂസ്‌ ഞാൻ കഴിച്ചു . ടീവി നോക്കുകയും ഇടയ്ക്ക് എന്നെ ശ്രദ്ധിക്കുകയും ചെയ്യുകയാണ് സുകുവേട്ടൻ .എനിക്കു കലശലായ ഉറക്കം അനുഭവപെട്ടു .ഞാൻ എങ്ങനെയോ എന്റെ റൂമിലേ ബെഡിൽ വീണത് ഓർമയുണ്ട് .പിന്നെ ഗാഢ നിദ്ര . രാവിലെ ഉണർന്നു നോക്കുമ്പോൾ ചുരിദാറിന്റെ കെട്ടു തന്നെ വേറെ ആയിരുന്നു .ടോപ്പിന്റെ സിബ് നേരെയില്ല ബ്രായും ഹുക്കിടാതെ , ‘ഈശ്വരാ’ എന്നു വിളിച്ചു ബാത്‌റൂമിൽ ഓടി വിശദമായി പരിശോധിച്ചപ്പോൾ മനസിലായി താൻ പീ-ഡിപ്പിക്കപ്പെട്ടിരിക്കുന്നു . മാറിടങ്ങളിൽ മാ-ന്തിയ പാടുകൾ, ചുണ്ടുകൾ കടിച്ചു പൊട്ടിച്ചിരിക്കുന്നു. അടിവസ്ത്രത്തിൽ ര-ക്തക്കറ ഇതൊക്കെ താൻ നശിപ്പിക്കപ്പെട്ടതായും മനസിലാക്കിതന്നു..തെമ്മാടിയെ ഏട്ടനായി കണ്ടു ഒരു കൂരയിൽ അന്തിയുറങ്ങാൻ ഒരുങ്ങിയതിനു കിട്ടിയ ശിക്ഷ .ചേച്ചിയോട് പറഞ്ഞു അവളുടെ ജീവിതം നശിപ്പിക്കാനോ ,അമ്മയോട് പറഞ്ഞു അവരുടെ സന്തോഷം കെടുത്താനോ പോയില്ല .പക്ഷേ പിന്നീട് ഒരവസരം കൊടുത്തിട്ടില്ല പിച്ചിച്ചീന്താൻ ആർക്കും .ശ്വസിക്കുന്ന വായുവിനെ വരെ ജാഗ്രതയോടെ കണ്ടു . സീതാലക്ഷ്മി ടീച്ചറുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അടർന്നു വീണു. കാലം കുറച്ചു കഴിഞ്ഞപ്പോൾ ചെയ്തുകൂട്ടിയ പാപത്തിന് ഫലമെന്നോണം ആരുടെയോ ഒരു പിച്ചാത്തി പിടിയിൽ ചേച്ചിയുടെ ഭർത്താവ് ഒടുങ്ങിയപ്പോൾ ചേച്ചിക്കും അപ്പു മോനും ഒരു തണലായി തന്റെ ടീച്ചർ ജോലി ഉണ്ടായിരുന്നു. മനസ്സ് തളരാതെ ഇരിക്കാൻ ചേച്ചിയെ പ്രേരിപ്പിക്കുകയും വർഷം ഒന്നു കഴിഞ്ഞപ്പോൾ തന്നെ എല്ലാം അറിഞ്ഞ് ഏറ്റെടുത്ത് ചേച്ചിയെയും കുഞ്ഞിനേയും സ്വീകരിക്കാൻ തയ്യാറായ അയൽപക്കത്ത് തന്നെയുള്ള കുഞ്ഞൂട്ടൻ ചേട്ടനു ചേച്ചിയെ കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തപ്പോൾ ആണ് ശരീരത്തിൽ നിന്നും  അന്നേ ലൈഫ്ബോയി സോപ്പിട്ട് മായ്ച്ചുകളഞ്ഞ ദുഃഖത്തിന് മനസ്സിൽ നിന്നും തേഞ്ഞു മാഞ്ഞ അനുഭവം ഉണ്ടായത്..! പൊന്നു പോലുള്ള ഒരു ഭർത്താവും ഒരു മോളും ടീച്ചറിന് ഇന്നു സ്വന്തമായി ഉണ്ടു . കൂട്ടമണി മുഴക്കം കേട്ടതോടെ  കുട്ടികൾ  നിരനിരയായി പുറത്തിറങ്ങി . ക്ലാസിൽ നിന്നും കുട്ടികൾക്കൊപ്പം പുറത്തിറങ്ങി സീതാലക്ഷ്മി ടീച്ചർ. സ്റ്റാഫ്‌ റൂമിൽ ചെന്നു ബാഗുമെടുത്തു നേരെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ടൗണിൽ പോയി വരുന്ന വഴി,സ്കൂൾ വിടുന്ന സമയം ആയതിനാൽ ടീച്ചറേയും കാത്തു അവരുടെ ഭർത്താവ് അവിടെ നിൽപ്പുണ്ടായിരുന്നു അവരുടെ കൊച്ചു വണ്ടിയുമായി. ലൈക്കും കമന്റ് ചെയ്യണെ…..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular