Connect with us

Love

അവൾ അരികിൽ വന്നു പതിയെ മുടിയിൽ ത-ലോടുന്നപോലെ തോന്നി…

Published

on

രചന: Gaurilekshmi S

“ഡോക്ടറുടെ ഫോൺ റിങ് ചെയ്യുന്നു”. സൂസന്ന സിസ്റ്റർ ഫോണെടുത്തു അവനു നേർക്കു നീട്ടി.പരിചയമില്ലാത്ത നമ്പർ ആണ്. ആദ്യമൊന്നു സംശയിച്ചെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തു. “ഹലോ ഹരി ഞാൻ ഗൗരിയാണ്” ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. “കേൾക്കാമോ” വീണ്ടും അവളുടെ ശബ്ദം. “കേൾക്കാം പറയു. ” യാന്ദ്രികമായി അവൻ പറഞ്ഞു . “ഫ്രീയാണോ”. “അല്ല ഒരു സർജറിയുണ്ട്”. “പിന്നീട് വിളിക്കാൻ ഒരുപക്ഷേ പറ്റിന്നുവരില്ല.ഒഴിവാക്കുകയാണ് എന്നറിയാം.ബട് ഒരിക്കൽകൂടി ചോദിച്ചില്ല എന്നൊരു കുറ്റബോധം തോന്നരുതല്ലോ.അതാ വളിച്ചത്”. “ഗൗരി പ്ളീസ് ഇങ്ങനൊന്നും പറയരുത്.ഒഴിവാക്കിയതല്ല.നാളെ നിന്റെ നിശ്ചയമാ.അതു നമ്മൾ മറക്കരുത്.ഇത്രയും കാലം നീ എന്റെ പെണ്ണായിരുന്നു. എന്നാൽ നാളെ നീ മറ്റൊരാളുടേതാകുവാ.അതോണ്ടല്ലേ” “അതിനെപ്പറ്റി ചോദിക്കാന് ഞാൻ വിളിച്ചത്.എനിക്കിങ്ങനൊന്നും പറ്റില്യ ഹരി.ഹരിയെയല്ലാതെ മറ്റൊരാളെ എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ   പോലും ആകില്ല എനിക്ക്. ഹരി പറയു എങ്ങോട്ടു വേണേലും ഞാൻ വരാം. ഇപ്പൊ ഞാൻ പുറത്താ. ഒന്നും വേണ്ട നമുക്ക്. എനിക്ക് ഹരിയോടൊപ്പം ജീവിച്ചാൽ മതി”. അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.. കണ്ണുനീരിന്റെ നിശബ്ദമായ താളം അവന്റെ കാതുകളിലേയ്ക്കും അലയടിച്ചു . “ഗൗരി മതി. പ്ളീസ് തന്റെ അച്ഛനേം അമ്മേം താൻ മറക്കുവാ. അവർക്കല്ലേ തനിൽ എന്നേക്കാൾ അവകാശം. അവരെ തൽക്കാലം അനുസരിക്കു. നിശ്ചയം അല്ലെ നാളെ. കല്യാണത്തിന് മുൻപ് അവരെ നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം… പ്ളീസ് കൂടുതലൊന്നും ഇപ്പൊ താൻ ഓർക്കരുത്. എനിക്ക് നിന്റെയൊപ്പം ജീവിക്കണം എന്നുണ്ട്.പക്ഷെ അതാരെയും വേദനിപ്പിച്ചിട്ടാകരുത്. താൻ നാട്ടിലേയ്ക്ക് പോകുവല്ലേ. അധികം വൈകാതെ ഞാനും വരാം. സമാധാനിക്കു ഞാൻ വെയ്ക്കുവാ. തിരക്കുണ്ട്”. അത്രയും പറഞ്ഞു ഹരി കാൾ കട്ടാക്കി. വല്ലാത്ത സങ്കടം തോന്നി ഹരിക്ക്. പാവം അവൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നു. താനായിട്ടു വലിച്ചിട്ടതാ അവളെ ഈ ബന്ധത്തിലേയ്ക്കു. എന്നിട്ടും….ഹരിയുടെ കണ്ണിൽ അവളെ  ആദ്യം കണ്ട കാഴ്ച്ച അപ്പോഴും മാഞ്ഞിരുന്നില്ല… കോളേജിലേയ്ക്കുള്ള അവളുടെ ആദ്യ വരവ് കണ്ണിലേക്ക് തെളിഞ്ഞുവന്നു. തിളക്കമുള്ള വൈഡൂര്യ കല്ലിന്റെ മൂകുത്തിയും മഞ്ഞൾകുറിയും  നല്ല ചുവന്ന ചുരിദാറും മുട്ടോളം നീളമുള്ള മുടിയും  മായാത്ത ചിരിയും ഓടിനടന്നുള്ള എല്ലാരോടുമുള്ള ഇടപെടലും, പെട്ടെന്നാണവൾ തന്റെ മനസിൽ മായ്ക്കാനാകാത്ത ഒരാളായി മാറിയത്. ഇഷ്ടമാണെന്ന് പറഞ്ഞപ്പോ അച്ഛന് അതൊന്നും അംഗീകരിക്കാനാകില്യ എന്നവൾ പറഞ്ഞതാണ്. ഞാൻ സമ്മതിപ്പിച്ചോളാം എന്നുപറഞ്ഞു പലവട്ടം വാക്കുകൊടുത്തു സമ്മതിപ്പിച്ചു. സെക്കന്റ് ഇയർ  ആയപ്പോ ആ ഇഷ്ട്ടം ഒരുപാട് വളർന്നു … ജൂനിയർ ആയിട്ടുകൂടി ഹരി എന്നെ അവൾ വിളിക്കുമായിരുന്നുള്ളൂ.

ഫൈനൽ ഇയർ മെഡിസിന് ഏറ്റവും മാർക് വാങ്ങിയപ്പോ അവൾ സന്തോഷം കൊണ്ട് വാങ്ങിത്തന്ന സമ്മാനം വിലകൂടിയ കല്ലുവെച്ച ഒരു പേനയാണ്. ഇപ്പോഴും ഏതു നല്ലകാര്യത്തിനും അതു വെച്ചിട്ടാണു എഴുതാറ്. അവൾ മറ്റൊരാളുടേതെന്നു സങ്കൽപ്പിക്കാൻ പോലുമാക്കില്ല ഇപ്പോഴും… പഠിത്തം കഴിഞ്ഞു സ്വന്തം ഹോസ്പിറ്റലിൽ ജോലിക്കു കേറുമ്പോഴും അവളുമായുള്ള കല്യാണമായിരുന്നു മനസ്സിൽ. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ഒറ്റമകന്റെ ഏതാഗ്രഹത്തിനും അവരും എതിരല്ലാന്നു പറഞ്ഞു. മനസ്സിലപ്പൊ കിട്ടിയ സന്തോഷം …പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം തകർന്നടിയാൻ നിമിഷങ്ങൾ മതിയായിരുന്നു. വാര്യത്തേയ്ക്കു കല്യാണലോചനയുമായി കേറിച്ചെന്നത് ISRO യിലെ സീനിയർ സയന്റിസ്റ്റും ഭാര്യയായ ഡോക്ടറും ആണെന്ന് പോലും നോക്കാതെ ജാതിയുടെ പേരിൽ നടക്കില്ലാന്നുറപ്പിച്ചു പറഞ്ഞു ഗൗരിയുടെ അച്ഛൻ. അന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി അകത്തേയ്ക്കോടിയ ഗൗരി പിന്നീട് വിളിക്കുന്നത് പുതിയൊരു ആലോചനയുടെ കാര്യം പറയാനാണ്. അവളുടെ അച്ഛന്റെ അകന്ന ഒരു ബന്ധുകൂടിയായ ആദർശ്. ആള് വക്കീലാണ്. നടക്കില്ലെന്ന് പറഞ്ഞ അവളെ ഒറ്റമകളാണെന്നു പോലും നോക്കാതെ ഒരുപാടടിച്ചു അവളുടെ അച്ഛൻ. അതും പറഞ്ഞു കരഞ്ഞു വിളിച്ചപ്പോ ഒരിക്കൽകൂടി അവളുടെ അച്ഛനെ പോയി കണ്ടു. ആട്ടിയിറക്കി അയാൾ. അന്ന് വിളിച്ചിറക്കികൊണ്ടു പോരാൻ തോന്നിയതാ. പക്ഷെ ഒരച്ചന്റെ മനസോർത്തപ്പോ… അവളുടെ എതിർപ്പു കാരണം അവളെ ബാംഗ്ലൂരുള്ള വല്യമ്മയുടെ വീട്ടിലേയ്ക്കു മാറ്റി. തൊട്ടടുത്തുണ്ടായിട്ടും അവളെ കാണാൻ പോലും ശ്രമിച്ചില്ല. പക്ഷെ ഇനി പറ്റില്ല. അവളെ ഇനി വേദനിപ്പിക്കാൻ വയ്യ. നാളെ നിശ്ചയം നടക്കട്ടെ. കല്യാണം നടക്കണത്തിന് മുൻപ് ഒന്നൂടെ കണ്ടു സംസാരിക്കും. സമ്മതിച്ചില്ലെങ്കിൽ വിളിച്ചിറക്കി കൊണ്ടുപോരും. രാജകുമാരിയായി നോക്കിക്കോളും തന്റെ ‘അമ്മ… അത്രയും ഉറപ്പിച്ചു അവളെ ഒന്നുകൂടി വിളിക്കാൻ തീരുമാനിച്ചു. തിരിച്ചു വിളിച്ചപ്പോ ഔട്ട് ഓഫ് കവറേജ്. അവൾ സങ്കടത്തിലാകും. നാളെ വിളിക്കാം… അവൻ ഫോൺ വെച്ചിട്ട് തീയേറ്ററിലേയ്ക്കു പോയി. ഗൗരി ബസ് സ്റ്റോപ്പിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും വൈകീട്ടത്തെ ഫ്ലൈറ്റിന് നാട്ടിലേയ്ക്ക് പോകണം.

നിശ്ചയം ആണ് നാളെ പുലർച്ചെ. മറ്റൊരു പുരുഷൻ തന്റെ വിരലിൽ മോതിരം അണിയിക്കും. താൻ വിവാഹത്തിന് സമ്മതിക്കാതിരുന്നിട്ടും കാര്യമില്ല. അച്ഛൻ ആത്‍മഹത്യ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഒറ്റ മകൾ. അച്ഛന്റേം അമ്മേടേം എല്ലാ സ്വപ്നങ്ങളും ആണ് ഈ വിവാഹം.. പക്ഷെ ഹരിയെ മറക്കാൻ ഈ ജന്മം പറ്റില്ല്യ. കൂട്ടുകാരിയോട് യാത്ര പറയാൻ ഇറങ്ങിയതാണ്. തിരിച്ചു ചെന്നാലുടൻ പാക്കിങ്…പ്രതീക്ഷ അറ്റു പോയിടത്തു നിന്നും ഒന്നുകൂടി ശ്രമിക്കാം എന്നു കരുതി ഇറങ്ങിയതാണവൾ. ഹരിയെ വിളിച്ചതും അതുകൊണ്ടാ.. ഇനി ആലോചിക്കാനൊന്നും ഇല്ല..അവൾ തന്റെ സ്കൂട്ടർ എടുത്തു .പലരും ശ്രദ്ധിച്ചു തന്നെ. അവരുടെ മുഖത്തേയ്ക്ക് നോക്കാൻ  തോന്നിയില്ല. വണ്ടിയെടുക്കുമ്പോൾ പലതും അവളുടെ മനസിലേക്കോടിവന്നു…. ആദ്യമായി ഹരിയെ പരിചയപ്പെട്ടത്. അവനുമായി അടുത്ത്. അവന്റെ അമ്മ വന്നു പരിചയപ്പെട്ടത്. വിവാഹമാലോചിച്ചു വന്നത്.. ഒക്കെ. പതിയെ അവൾ വണ്ടിയുടെ ആക്‌സിലറേറ്റർ കൂട്ടി. നല്ല സ്പീഡിൽ വണ്ടിയോടിച്ചു അവൾ പോയി. വണ്ടിയുടെ സ്പീഡ് കൂടി കൂടി വന്നു. “മെഡിസിൻ കഴിഞ്ഞു ന്യൂറോളജി പഠിക്കാനുള്ള സ്കോളർഷിപ് കിട്ടിയതു കഴിഞ്ഞ ആഴ്ചയാണ്. അടുത്ത മാസം വിദേശത്തേയ്ക്ക് പോകാം. ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കാനുള്ള ഗോൾഡൻ ചാൻസ്. എല്ലാം നന്മയ്ക്ക്. ആദർശിന് അവിടെ ഒരു ബിസിനസ്സ് തുടങ്ങാൻ പ്ലാനുണ്ട്. സോ ഒന്നിച്ചു പോകാമല്ലോ”. അമ്മയുടെ ആ പറച്ചിൽ തറച്ചത് തന്റെ സ്വപ്നങ്ങളിലാണ്.എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചതും അതുകൊണ്ടാണ്. “ബൈ ടു മൈ ഡ്രീംസ്… മൈ വേൾഡ്…മൈ പേരേന്റ്‌സ്…ആൻഡ് ഹരി..” കണ്ണുകൾ അവൾ പതിയെ അടച്ചു.കണ്ണീർ തുള്ളികൾ താഴേയ്ക്ക് വീണു. എതിരെ വരുന്ന ലോറിയിലേക്കാനു അവൾ കണ്ണു തുറന്നു നോക്കിയത്. നീണ്ട ഹോണടി ശബ്ദം അവൾ കേട്ടു. പിന്നെ ഒരു ചെറിയ ശബ്ദം വണ്ടി തെറിച്ചു പോകുന്നത് കണ്ടു താൻ വീണോ…റോഡാണ് ചുറ്റും .. ചോര കണ്ണിന്റടുത്തേയ്ക്കു ഒഴുകി വന്നു. വല്ലാത്തൊരു മരവിപ്പ്… ആരൊക്കെയോ ഓടി വരുന്നു. തന്നെ നോക്കുന്നു. കണ്ണിന്റെ കാഴ്ച മങ്ങിവരുന്നത് അവൾ മനസിലാക്കി…അവൾക്കു ചിരി വന്നു..ഈ ലോകത്തോട് മുഴുവൻ പുച്ഛഭാവത്തിൽ ചിരിക്കാൻ തോന്നി..എന്തൊക്കെയോ ശബ്ദം. തന്നെ ആരോ എടുത്തു കിടത്തി.ആംബുലൻസിനകം..നെഞ്ചിൽ വല്ലാത്തൊരു വേദന. കൈ അനക്കാൻ പറ്റുന്നില്ല. ചുറ്റും ചോരയുടെ ഗന്ധം. ഓക്സിജൻ മാസ്‌ക് വെച്ചപ്പോ വേദന കുറഞ്ഞു.അവൾ കണ്ണടച്ചു. കണ്ണിൽ നിറയെ ഹരിയുടെ ചിരിച്ച മുഖം. ‘അമ്മ കരയും. അച്ഛനും സങ്കടമാകും.സാരോല്യ അവസാനമായി ഈ മകൾ തരുന്ന സമ്മാനം.. കണ്ണുകൾ തുറന്നപ്പോ ചുറ്റും ആരൊക്കെയോ ഉണ്ട്. തന്റെ കൈ ആരോ പിടിച്ചിരിക്കുകയാണ് .കണ്ണു തുറക്കാൻ നല്ല പാടുണ്ട്. കയ്യുടെ അരികിലേക്ക് നോക്കിയപ്പോ അച്ഛൻ കരയുകയാണ്. ‘അമ്മ ആകെ തളർന്നു നിൽക്കുന്നു.

ഡോക്ടറുടെ വേഷത്തിൽ ഹരി അടുത്തുണ്ട്.കണ്ണൊക്കെ കലങ്ങി തകർന്നു നിൽക്കുകയാണ്. അവനോടു ഒരുപാട് പറയാൻ ഉണ്ടായിരുന്നു. പക്ഷെ  കഴിയുന്നില്ല. ദേഹം മുഴുവൻ ആരോ തല്ലി ചതച്ച പോലത്തെ വേദന.നുറുങ്ങുന്ന പോലെ . കണ്ണുകളിലെ കാഴ്ചകൾ മങ്ങുന്ന പോലെ. ശ്വാസം കിട്ടുന്നില്ല. ഹരി തന്റെ നെഞ്ചിൽ കൈ വെച്ചിട്ട് അമർത്തി തരുന്നുണ്ട്. ഓക്സിജന്റെ അളവ് കൂട്ടിയോ. പയ്യെ അവൾ അറിഞ്ഞു എവിടൊക്കെയോ മാഞ്ഞുപോകുന്ന ഓർമകൾ.. മരണം… ഹരിക്കരികിലേയ്ക്കു അവൾ  കൈ നീട്ടി അവനതിൽ പിടിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി…കാഴ്ചകൾ മറഞ്ഞു…ഓർമകളും.. അമ്മയുടെ നിലവിളി കേട്ടു. പിന്നീടവൾ ഒന്നും കേട്ടില്ല. അനങ്ങിയില്ല. കൈകൾ താഴേയ്ക്കു വീണുപോയി. ഹരി എന്തു ചെയ്യണം എന്നറിയാതെ നിലക്കുകയായിരുന്നു. ഇന്നലെ ഓപ്പറേഷൻ തീയേറ്ററിന് വന്നപ്പോൾ ഫോണിൽ ഒരു 20 മിസ് കാൾ. ഗൗരി മുൻപ് വിളിച്ച നമ്പറീന്നു. തിരിച്ചുവിളിച്ചു. ഒരു തമിഴനാണ് എടുത്ത്. ആരാണ് ചോദിച്ചപ്പോ ഫോണിന്റെ ഉടമയ്ക്ക് ഒരാക്‌സിഡന്റ പറ്റി എന്നു പറഞ്ഞു.ചങ്കിൽ വല്ലാത്തൊരു മിടിപ്പാണ് തോന്നിയത് . വേഗം ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞു. ആംബുലൻസിനായുള്ള നോട്ടമായിരുന്നു പിന്നെ. ദേഹമൊക്കെ തളരുന്ന പോലെ തോന്നി. കുഴപ്പമൊന്നും കാണില്ല എന്നു സ്വയം ആശ്വസിച്ചു. പിന്നെ ആംബുലൻസ് വന്നപ്പോ ഓരോട്ടമായിരുന്നു. അതിനകത്തേയ്ക്കു നോക്കിയപ്പോ ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഗൗരി…താങ്ങാനായില്ല ആ കാഴ്ച. വീഴാതെ പിടിച്ചു നിന്നതെങ്ങനാണെന്നു ഒരു പിടിയുമില്ല. കണ്ടിഷൻ മോശമാണെന്നു അപ്പോഴേ മനസിലായി. അവളുടെ വീട്ടിലൊക്കെ വിളിച്ചു പറയാൻ ഗായത്രി ഡോക്ടറെ ഏൽപ്പിച്ചു. അവൾക്കു സംശയം തോന്നിട്ടാ തന്റെ വീട്ടിലും പറഞ്ഞേ. ICU പിന്നെ വെന്റിലേറ്റർ. അവൾ തിരിച്ചു വരുമെന്ന് പ്രതീക്ഷ ഉണ്ടായത് ബോധം വീണപ്പോഴാ.പക്ഷെ… അവന്റെ കണ്ണുകളിൽ ഇരുട്ടു വീണു. ഹരീന്നുള്ള അമ്മേടെ വിളിപോലും കേട്ടില്ല..അവൻ വീണു . ട്രിപ്പ് സ്റ്റാണ്ടും അമ്മേടെ കണ്ണീരും ആണ് ഉണർന്നപ്പോ കണ്ടത്. എത്ര നേരം അങ്ങനെ കിടന്നൂന്നറിയില്ല.ഇടയ്ക്കു അവളെ കുറിച്ചുള്ള ഓർമ വന്നപ്പോ അവളെ കൊണ്ടുപോയൊന്നു അമ്മയോട് ചോദിച്ചു. ‘അമ്മ ഒറ്റ കരച്ചിലായിരുന്നു. അവളെ ഒന്നൂടെ കാണാനാണ് ബിസിനെസ്സ് ക്ലാസ്സ് ടിക്കറ്റുമെടുത്തു നാട്ടിലേയ്ക്ക് പോയത്. അമ്മയും അച്ഛനും തങ്ങിയാണ് ഹരിയെ നിർത്തിയതും. വെള്ള പുതപ്പിൽ പൊതിഞ്ഞ അവളുടെ ശരീരം കണ്ടപ്പോ ഒരു നിമിഷം  ചിരിച്ചുകൊണ്ടു ആദ്യം കോളേജിൽ വന്ന രൂപമാണ് ഓരമവന്നത്. അവളുടെ അച്ഛനും അമ്മയും തകർന്നു ഇരിക്കുകയായിരുന്നു. ‘അമ്മ അവൾ മരിച്ചെപ്പിന്നെ ഒന്നും സംസാരിച്ചിട്ടില്ല. കരയുന്നു ചിരിക്കുന്നുമില്ല. വെള്ളം പോലും അവരാരും ഇറക്കിട്ടില്ല.ഹരി എല്ലാരേയും മാറിമാറി നോക്കി. അവളുടെ ദേഹത്തെങ്ങും ചോരപാടില്ല. ചിരിച്ചു ചുവന്നപോട്ടു തൊട്ടു വെള്ളതുണിയിൽ പൊതിഞ്ഞു കിടത്തിയ അവളുടെ കാലിലേക്ക് മുഖം പൊത്തി അവൻ കരഞ്ഞു. നിലവിളിക്കുകയായിരുന്നു അവൻ. അവിടെ കൂടിനിന്നവരെല്ലാം ആ കരച്ചിൽ കണ്ടു കൂടെ കരഞ്ഞു പോയി. ശരീരം എടുത്തു കുഴിമൂടുന്ന വരെ അവൻ അവിടെ തന്നെ ഇരുന്നു. പിന്നെ പതിയെ എണീറ്റു അകത്തു അവൾ ഏറ്റവും സ്നേഹിച്ച അവളുടെ മുറിയിൽ ചെന്നു. ആ വീട് കണ്ടിട്ടില്ലെങ്കിലും അവൾ പറഞ്ഞു ഓരോ കോർണറും അവനു അറിയാമായിരുന്നു. അവിടെ ചെന്ന് ആ കട്ടിലിൽ ഇരുന്നു കുറെ നേരം കരഞ്ഞു. ‘അമ്മ പോകാൻ വന്നു വിളിക്കുന്നിടം വരെ കരച്ചിൽ നിന്നില്ല.

അന്ന് ബാംഗ്ളൂരിലേയ്ക്കു പോയില്ല. നാട്ടിലെ വീട്ടിൽ ചെന്ന് കുളി കഴിഞ്ഞു അവൻ കിടന്നു. ക്ഷീണം കൊണ്ടു പെട്ടെന്നു ഉറങ്ങിപോയത്. ആരും വിളിച്ചുമില്ല. പിറ്റേന്നു ‘അമ്മ വന്നു വിളിച്ചു കണ്ണു തുറന്നപ്പോ ഉച്ചയായി. അവന്റെ കണ്ണെല്ലാം വീങ്ങി വീർത്തിരുന്നു. അവൻ ഒന്നു കുളിച്ചു. പിന്നെ ‘അമ്മ കഴിക്കാൻ നിർബന്ധിച്ചപ്പോ ഒരു ഇഡലി കഴിച്ചുന്നു വരുത്തി. “അമ്മേ നമുക്ക് തിരികെ പോകാം ” എന്നാണവൻ പിന്നീടാകെ സംസാരിച്ചത്. അവർ അന്നത്തെ ഫ്ലൈറ്റിന് തന്നെ തിരികെ ബാംഗ്ളൂരിയ്ക്കു പോയി. ഗൗരിയുടെ വീട്ടിലെ ചടങ്ങുകളെല്ലാം 16 ദിവസം കൊണ്ട് തീർന്നു. ആളുകളൊഴിഞ്ഞ ആ വീട്ടിൽ മാധവ വാര്യരും ശാരദയും മാത്രമായി. ശാരദ ഒന്നും മിണ്ടിയില്ല. ഗൗരി മരിച്ചപ്പോൾ മോളേന്നു ഒറ്റ അലർച്ച മാത്രം അതായിരുന്നു അവസാനം അവർ സംസാരിച്ചത്. പിന്നെ ഇന്നീ നിമിഷം വരെ ഒന്നും മിണ്ടിയിട്ടില്ല. മാധവ വാര്യരെ കാണാൻ ഇടയ്ക്കിടെ ചേട്ടൻ വരുന്നുണ്ടായിരുന്നു. “അവൾ ഒരു അന്യ ജാതിക്കാരനുമായി ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോ വല്ലാത്ത ദേഷ്യം തോന്നി. അന്ന് അവളെ കുറ്റപെടുത്താനും ശിക്ഷിക്കാനും നിന്നവരെല്ലാം ഇപ്പൊ അവരവരുടെ കാര്യം നോക്കി പോയി. ഇപ്പൊ നമ്മൾ മാത്രയി. താനൂടെ ഇങ്ങനെ എന്നെ ശിക്ഷിക്കല്ലേടോ. ആരുമില്ല എനിക്ക്. താൻ എന്നോടെന്തേലുമൊന്നു മിണ്ട്.” .ശാരദയോടതു പറയുന്നത് കെട്ടുണ്ടാണ് മാധവ വാര്യരുടെ ചേട്ടൻ കയറിച്ചെന്നത്. “നീ ഇങ്ങനെ തളരാതെ. നീ കൂടെ തളർന്നാൽ ഇവൾ പിന്നെ എങ്ങനാ ഒന്നു റെക്കവർ ആകുന്നേ. ആദ്യം ഇവളെ ഒരു ഡോക്ടറെ കാണിക്കു. ഇതൊക്കെ ആ ചെക്കന്റെ ശാപാണെന്നാ തോന്നണെ. അന്നാ പയ്യന്റെ കരച്ചിൽ കണ്ടപ്പോ ഞാനുൾപ്പടെ കരഞ്ഞുപോയി. കഷ്ട്ടം. ഒന്നും പറയാനില്ലാത്തോണ്ടാ അവനോടു ഒന്നും മിണ്ടാഞ്ഞത്.അന്നതങ്ങു സമ്മതിച്ചിരുന്നേൽ ഇന്ന് നമ്മുടെ കൊച്ചു ജീവനോടെങ്കിലും കണ്ടെനേ.”. മാധവ വാര്യരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. “ചേട്ടനിരിക്കു. ഞാൻ കുടിക്കാനെന്തേലുമെടുക്കാം” .” വേണ്ട മാധവാ. ഞാൻ നാളെ സൗദിക്ക് പോകുവാ. അച്ചൂന്റെ പെണ്ണിന് വയ്യാണ്ടിരിക്കുവാ. മീനാക്ഷി അവിടെ വേണം. അവൾ കൂടെ പോയാൽ ഒറ്റയ്ക്കിവിടെ ഞാനെന്തു ചെയ്യാനാ.ഞങ്ങൾ അങ്ങു പോകുവാ. അതു പറയാനാ വന്നേ. നീ ഒരു ഹോം നഴ്‌സിനെ വെയ്ക്കണം. ശാരദ ഈ അവസ്ഥയിൽ എന്തു ചെയ്യാനാ..” മാധവ വാര്യർ അയാളെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ പറഞ്ഞു “ചേട്ടനും പോകുവാണല്ലേ…ആയിക്കോളൂ.” “എടാ അല്ലാണ്ട് എനിക്കൊന്നും ചെയ്യാനില്ല. ഞാൻ ഇവിടെ…” “മതി ഏട്ടാ ഏട്ടൻ ചെല്ലു എനിക്കൽപ്പം കിടക്കണം.എനിക്കും ഇവർക്കും ആരും വേണ്ട. മുൻപ് ഏട്ടൻ പറഞ്ഞപോലെ ആ ഹരിയുടെ ശാപമാകും ഇതു. ന്റെ പൊന്നുമോളുടെ കണ്ണീരിന്റെ ശാപം. നിങ്ങളുടെ ഒക്കെ വാക്കുകെട്ടു ചില്ലറയല്ല അവളെ ഞാൻ വേദനിപ്പിച്ചത്‌. എല്ലാം ഇങ്ങനായിത്തീർന്നു. ഇപ്പൊ ഞാനും ദ ഇവളും ഒറ്റയ്ക്കായി. മതി” അയാൾ ഒന്നും പറയാതെ ഇറങ്ങിപ്പോയി. മാധവ വാര്യർ തകർന്നു പടിക്കൽ നിന്നു. ഹോസ്പിറ്റലിൽ വീണ്ടും പോയി തുടങ്ങിയിട്ടും ഹരിക്ക് ജോലിയിൽ ശ്രദ്ധിക്കാനായില്ല. ഗൗരിയുടെ മുഖം മനസു നിറഞ്ഞു നിൽക്കുകയാണ്. മറക്കാൻ പോയിട്ടു ഒരു നിമിഷം വരെ ചിന്തിക്കാൻ പോലും ആകുന്നില്ല. അവൻ അന്ന് നേരത്തെ വീട്ടിലേയ്ക്കു പോയി. ആ വീടും ഏകദേശം മരിച്ചതുപോലെയായിരുന്നു.ഓടിനടന്നു കിന്നാരം പറഞ്ഞു നടന്ന തന്റെ മോൻ ചിരിക്കണതുപോലും കാണാതായപ്പോ തകർന്നുപോയ ഒരഛനും അമ്മയും അവിടെയുമുണ്ടായിരുന്നു.അവന്റെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവർ ഇറങ്ങി ചെന്നു.അവൻ ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി. കുളി കഴിഞ്ഞു വന്നപ്പോൾ അവർ അവനു ചായ കൊടുത്തു. “അമ്മേ അച്ഛൻ വന്നില്ലേ” അവൻ ചോദിച്ചു. “മുറീലുണ്ട് വിളിക്കാംടാ”, അവർ വിശ്വനാഥനെ വിളിച്ചു. അയാൾ ഇറങ്ങിവന്നപ്പോൾ അവൻ പറഞ്ഞു. “രണ്ടാളോടും കൂടിയാ ഞാൻ ചോദിക്കണെ. എന്റെ ഗൗരി ഞാൻ കാരണമാ ഇല്ലാണ്ടായത്. അവളുടെ അച്ഛനും അമ്മയും ഞാൻ കാരണം അനാഥരായി. ഒരു താലി കെട്ടിയില്ലെങ്കിലും അവൾ എന്റെ പെണ്ണാ.സോ അവരെ നോക്കാനുള്ള കടമ എനിക്കാണ്.ഞാൻ നാട്ടിലേയ്ക്ക് പോയി അവരെ ഒന്നു കാണട്ടെ.അവർക്ക് ആവശ്യമുള്ളതൊക്കെ ചെയ്തുകൊടുക്കട്ടെ.

കൂടെ നിൽക്കുമോ നിങ്ങൾ…” അവർ പരസ്പരം നോക്കി. “നിന്റെ തീരുമാനം എന്താണോ അതു ചെയ്യുക.വിശ്വനാഥൻ പറഞ്ഞു. നീ താലികെട്ടികൊണ്ടു വന്നിരുന്നേൽ ഇന്നു ഞങ്ങളുടെ കൂടെ മകളായേനെ അവൾ. അല്ലേലും ഞങ്ങളുടെ മരുമകളുടെ സ്ഥാനത്തു അവളെ ഞങ്ങൾ കണ്ടുപോയി. അവർക്ക് സമ്മതാണെങ്കിൽ അവർക്ക് എന്തു ആവശ്യം ഉണ്ടേലും നമുക്കത് ചെയ്യാം.. ” “എങ്കിൽ നാളെ ഞാൻ നാട്ടിലേയ്ക്ക് പോകുവാ..” പിറ്റേന്ന് പുലർച്ചയുള്ള ഫ്ലൈറ്റിന് അവൻ നാട്ടിലെത്തി. ഗൗരിയുടെ വീട്ടിൽ ചെന്ന് വാതിലിൽ തട്ടിയപ്പോൾ ആക്കെ ക്ഷീണിച്ചു തകർന്നുപോയ ഒരച്ഛനെ അവൻ കണ്ടു. അയാൾ കുറച്ചുനേരം അവനെ നോക്കി നിന്നു. പിന്നെ അകത്തേയ്ക്കു വിളിച്ചു. അവൻ ശാരദയെയും കണ്ടു.പിന്നെ അവരുടെ അടുത്തിരുന്നു അമ്മേന്നു വിളിച്ചു. മറുപടി വന്നില്ലേലും രണ്ടുതുള്ളി കണ്ണീർ അവന്റെ കയ്യിലേക്ക് വീണു. “എല്ലാം വിധിയാണ്. ഇവിടിപ്പോ ആരുണ്ട് സഹായത്തിനു.” അവൻ ചോദിച്ചു “ഞാനും ഇവളും അല്ലാണ്ടാരാ”. മാധവ വാര്യർ പറഞ്ഞു. ആ സ്വരം ഇടറുന്നുണ്ടായിരുന്നു. “നിന്നോട് ചെയ്‌തേനൊക്കെ അനുഭവിച്ചു തീർക്കെണ്ടേ.”. “അങ്ങനൊന്നുമില്ല.ഒരു താലികെട്ടിയില്ലെന്നേയുള്ളൂ. ഗൗരി എന്റെ പെണ്ണാ. അവളുടെ അച്ഛനും അമ്മയും എന്റേതു കൂടെയാണ്. ആരുമില്ലാതെ നിങ്ങൾ ഒറ്റയ്ക്കാകില്ല. അമ്മയെ നല്ലൊരു സൈകോളജിസ്റ്റിനെ കാണിക്കണം. നല്ല ട്രീട്മെന്റ് കൊടുക്കണം.ഒപ്പം അച്ഛനും നല്ലൊരു ഡോക്ടറെ കാണണം. മരുന്നു കഴിക്കണം. ഷുഗർ ഉള്ളതല്ലേ. ഞാനുണ്ട് നിങ്ങളുടെ കൂടെ. ഇനി എന്നും”. “മോനെ പറയുന്നതുകൊണ്ടു ഒന്നും കരുതരുത്. നീ ചെറുപ്പമാണ്. നിനക്കിനിയും ഒരു ജീവിതം ഉള്ളതാണ്. മറ്റൊരു പെണ്കുട്ടി നിന്റെ ജീവിതത്തിൽ വരും. അന്ന് ഞങ്ങൾ നിനക്കൊരു ബാദ്ധ്യതയാകും. നീ എല്ലാം മറന്നേയ്ക്കു. ഇതു ഞാനും അവളും ക്ഷണിച്ചു വരുത്തിയതാ. അനുഭവിക്കണം. എന്നും വാര്യത്തെ അമ്പലത്തിൽ കുളിച്ചു വിളക്ക് കൊളുത്തണം എനിക്ക്. എല്ലാം അവിടെ സമർപ്പിക്കണം. നല്ലൊരു ജീവിതം നിനക്കുണ്ടാകാൻ ഞാനും പ്രാർത്ഥിക്കാം”. “ഇനി മറ്റൊരു ജീവിതം എനിക്കുണ്ടാകില്ല. അവൾക്ക് വല്യ മോഹായിരുന്നു അച്ഛനേം അമ്മയെയും നന്നായി നോക്കണം എന്നു. അവളുടെ ആഗ്രഹങ്ങൾ ഞാനായിട്ട് നടത്തും. അവളുടെ ഭർത്താവായിട്ടു ഇനി ഞാൻ ജീവിക്കും. അതുകൊണ്ടാണ് ആദ്യം അവളോടൊപ്പം പോകാമെന്ന് വെച്ചിട്ടും വേണ്ടാന്നു വെച്ചു നിന്നതു. അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാനായിട്ട് നടത്തും.അവളുടെ സ്ഥാനത്തു നിന്നു അവളുടെ കടമകളെല്ലാം ഞാൻ നടത്തും.” അത്രയും പറഞ്ഞു അവൻ അവളുടെ മുറിയിലേയ്ക്കു പോയി. ആ മുറിയുടെ ഓരോ ചുവരിലെ അവളുടെ ചിത്രങ്ങൾ നിറഞ്ഞിരുന്നു. ആ കിടക്കയിൽ മുഖം അമർത്തി അവൻ കിടന്നു. അവൾ അരികിൽ വന്നു പതിയെ മുടിയിൽ തലോടുന്നപോലെ തോന്നി ,പതിയെ ഉറങ്ങിത്തുടങ്ങി. അപ്പോഴും മറ്റൊരു ലോകത്തു നിന്നൊരു പുതിയ നക്ഷത്രം കണ്ണുചിമ്മുന്നുണ്ടായിരുന്നു.. ഇനിയൊരു ജന്മമുണ്ടെങ്കിൽ അവന്റെ പാതിയായി പിറക്കുവാൻ.. ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular