Connect with us

Love

സുന്ദരിയായ തനിക്ക് ചേർന്ന ഭർത്താവാണ് റെജി ചേട്ടൻ…

Published

on

രചന: Vijay Lalitwilloli Sathya

സുന്ദരിയായ തനിക്ക് ചേർന്ന ഭർത്താവാണ് റെജി ചേട്ടൻ റെജി ഏട്ടന്റെ എല്ലാ പ്രവർത്തിയും കുസൃതിയും  ഒരുവിധം തനിക്ക് ഇഷ്ടമാണ്.. അതുമാത്രം ഇഷ്ടമല്ല. എത്ര വേണ്ടെന്നു പറഞ്ഞാലും ഒടുവിൽ നാവ് അത് തന്നെ ചെയ്യും..! ആദ്യമൊക്കെ അതായത് കല്യാണം കഴിഞ്ഞു വന്ന അവസരങ്ങൾ താൻ എതിർത്തൊന്നും പറഞ്ഞില്ല.. പക്ഷേ ഇപ്പോൾ ഇതൊരു പതിവു പരിപാടി യായിരിക്കുകയാണ്.. മാറ്റണം..എന്ത് പറഞ്ഞാണെങ്കിലും മാറ്റണം.. അന്നും ഭർത്താവിന്റെ ചെയ്തികൾക്ക് മാറ്റമൊന്നും ഉണ്ടായില്ല. നാളെയാവട്ടെ അവൾ നെടുവീർപ്പിട്ടു.. രാത്രി വേലക്കാരിയുടെ റൂമിൽ നിന്നും കള്ളനെപ്പോലെ പതുങ്ങി വന്ന ആയാൾ വിയർപ്പ് ഒക്കെ തുടച്ച് ബെഡിൽ വന്നു കിടന്നു.. അപ്പോഴും മതി കെട്ടു ഉറങ്ങുകയായിരുന്നു ഭാര്യ. അവൾക്ക് ഇന്നത്തെ രാത്രി ഗാഢനിദ്ര യുടെതാണ്. ഇത്രയൊക്കെ വായിച്ചപ്പോൾ നിങ്ങൾക്കു തോന്നും ഇയാൾ വെറും മോശമാണെന്ന്.. കഥ നേരെ തിരിച്ചാണ് കേട്ടാ… അയാൾക്ക്  പാടത്തും പറമ്പിലും തോട്ടത്തിലും വീട്ടിലും ആയി കുറെയേറെ വേലക്കാർ സ്ഥിരം ജോലി ചെയ്യുന്നവരുണ്ട്.. തന്റെ കൺമുമ്പിൽ വളർന്നു വന്ന കുട്ടികളും കൂടാതെ അവരുടെ അച്ഛനമ്മമാരും ആണ് അവരൊക്കെ അവരെ ഇയാൾ ചേട്ടാ,ചേച്ചി, എന്നോ മോനെ… മോളെ ‘എന്നക്കൊ അരുമയോടെ വിളിക്കും.. അത് ഇയാളുടെ ഭാര്യ ഇഷ്ടമല്ല.. പാവപ്പെട്ട ആളുടെ നല്ല ഗുണത്തെ ആണ് അവൾ മാറ്റി എടുക്കാൻ ഉദ്ദേശിക്കുന്നത്… ഇപ്പത്തന്നെ കരണ്ട് ബില്ല് കൂടും എന്ന് പറഞ്ഞു വേലക്കാരി കിടക്കുന്ന റൂമിലേക്ക് പോകുന്ന കരണ്ട് ബ്രേക്കർ ഓഫ് ചെയ്തിരിക്കുകയാണ് തന്റെ ഭാര്യ.. ആ പാവം വേലക്കാരി, ഈ ചൂടുള്ള മാസത്തിൽ കുടൂസ് പോലുള്ള ജനൽ പോലുമില്ലാത്ത റൂമിൽ  ചൂട് എടുത്തു എങ്ങനെ ഉറങ്ങാനാണ്.. പാവം ഇന്നലെയും രാത്രി ഉറങ്ങിയില്ലത്രേ.. രാവിലെ അടുക്കളയിൽ വിഷമിച്ച് മുഖം വല്ലാതെ തിരിക്കുന്നത് കണ്ടപ്പോൾ അയാൾ ചോദിച്ചു മനസ്സിലാക്കിയിരുന്നു. “മോള് വിഷമിക്കേണ്ട ഇന്ന് രാത്രി നമുക്ക് വഴി ഉണ്ടാക്കാം.” അതാണ് ഭാര്യ ഉറങ്ങിയപ്പോൾ ഇന്നത്തെ രാത്രി പോയി ബ്രേക്കർ ഓൺ ചെയ്തു അവളുടെ റൂമിലെ ഫാൻ സ്വിച്ച് ഓൺ ചെയ്തു വന്നത്…. അയാളുടെ ഭാര്യ ഒന്നിടവിട്ട രാത്രികളിൽ കാട്ടിക്കൂട്ടുന്ന ചില സംഭവങ്ങൾ ഇവിടെ പറയാം.. ദിവ്യ ശ്രീ അതാണ്  എഫ്ബി യിൽ അവളുടെ പ്രൊഫൈൽ നയിം. ഇന്ന് ഒരു  പയ്യനെ ചൂണ്ടണം അയ്യായിരം ഫ്രണ്ട്സ് ഉണ്ട് അവൾക്ക് അതിലിരട്ടി ഫോളോവേർസും ഉണ്ട്.

ജിത്തു കുര്യൻ കൊള്ളാം ഇന്നത്തെ ഇര ഇവനാകട്ടെ ! രാത്രി പത്തുമണി ആയി ദിവ്യ ശ്രീ എഫ്ബി യിൽ ഓൺലൈനിൽ ആരോക്കെ ഉണ്ടെന്ന് നോക്കി. ഭാഗ്യം ജിത്തു കുര്യൻ ലൈനിൽ ഉണ്ട്. ഉടനെ ദിവ്യശ്രീ ഒരു  ഹായ് ജിത്തു കുര്യന്റെ ഇൻബോക്സിൽ അടിച്ചു.. കൂടുതൽ സമയം വേണ്ടി  വന്നില്ല. ആമ്പിള്ളേർ അല്ലേ പെൺകുട്ടികളുടെ മെസ്സേജ് കണ്ടാൽ അവർ ചുമ്മാ ഇരിക്കുമോ തിരിച്ചും വന്നു ഒരു ‘ ഹായ് ചേച്ചി’ ചെക്കൻ കുറച്ചൊക്കെ തന്നെ കുറിച്ച്  മനസ്സിലാക്കി വെച്ചിട്ടുണ്ടെന്നു തോന്നി.. “സുഖാണോ  ‘?” “ആ… സുഖം തന്നെ  ചേച്ചീ ..ചേച്ചിക്കോ ‘ ‘സുഖം ‘ ‘ ജിത്തു  ഈ ചേച്ചീ  വിളി ഒന്നു നിർത്തോ..’ ‘ഓ സോറി ചേച്ചീ ..സോറി  സോറി.. സോറി ദിവ്യ” “ഗുഡ് ” അങ്ങനെ  നിമിഷം കൊണ്ട് ചെക്കന് ചേച്ചീ  വെറും ദിവ്യയായി..ഇര ശരിക്കും കൊത്തുന്നുണ്ട്  ! “ജിത്തുന് വാട്സ് ആപ്പ് ഇല്ലൂ ” “ഉണ്ടല്ലോ 9656…………'” കോഴി കൂവി തുടങ്ങി നേരം വെളുക്കാൻ ആയി. അപ്പോഴും ഇരുവരും തമ്മിൽ തങ്ങൾക്ക് കിട്ടിയ ഇരയുടെ ചോരയും നീരും ഊറ്റിക്കൊണ്ടിരിക്കും ഒടുവിൽ  ഇരുവരും ഉറക്കത്തിലേക്ക് പോകും. രാവിലെ  എണീറ്റ് ജിത്തു ദിവ്യയെ വിളിച്ചു നോക്കും ട്രൂ കോളിൽ ബ്ളോക്കിയിരിക്കുംദിവ്യ ജിത്തുവിനെ ! എഫ്ബി ബ്ളോക്ക്! വാട്സ് അപ്പ് ബ്ളോക്ക് ! ജിത്തു കണ്ണ് തള്ളും… ഇതാണ് പരിപാടി ഈ ദിവ്യശ്രീ ഇങ്ങനെ ആയതിനു പിന്നിൽ വിവാഹത്തിനു മുമ്പിൽ നടന്ന നൈരാശ്യ ജനകമായ പ്രേമ കഥയുടെ പശ്ചാത്തലം ആണോ എന്ന് സംശയിക്കണം.. “ദിവ്യ അപ്പോൾ നമ്മുടെ ഒളിച്ചോട്ടം സ്വാഹാ അല്ലെ.. ” “അതെ രാഹുൽ ഗോൾഡ് മുഴുവനും ബാങ്ക് ലോക്കറിൽ ആണ്. എന്റെ കല്യാണത്തിനല്ലാണ്ടു അത് ഡാഡ് പുറത്തെടുക്കില്ല.. ” “ഒന്നും ഇല്ലാണ്ട് ഓടിപോയിട്ട് എങ്ങനെ കഴിയാനാണ്. എന്റെ കൈയിൽ ബസിനു പോലും പൈസ ഇല്ലെന്നു നിനക്കറിയാലോ?  കസിൻ കാറ്‌ വാങ്ങുമ്പോൾ തന്ന ഈ കിഴവൻ ബുള്ളറ്റ് ആണ് ആകെ മുതൽ ” ഇതും പറഞ്ഞു രാഹുൽ തന്റെ ഫ്രീക്കൻ താടി തടവി. പട്ടണത്തിലെ തിരക്കൊഴിഞ്ഞ ഒരു പാർക്കിലെ ബെഞ്ചിൽ ഇരിക്കുകയാണ് ദിവ്യയും രാഹുലും . കുഞ്ഞുന്നാളിലേ കമിതാക്കൾ ആണ്. രണ്ടുപേരുടെയും വീടുകൾ അടുത്തടുത്തു തന്നെയായിരുന്നു. പത്മനാഭൻ എന്നാണ് ദിവ്യശ്രീയുടെ ഡാഡിയുടെ പേര്. പുള്ളി ധനാഢ്യനായ  പ്രവാസി ബിസ്സിനെസ്സ്കാരൻ ആണ്. ദിവ്യയുടെ ജനന ശേഷം ആണ് പത്മനാഭൻ ദുബൈയിൽ ക്ലച്ചു പിടിച്ചത്. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു.

അത് കൊണ്ട് തന്നെ ഡാഡിയുടെ കണ്ണിലുണ്ണിയായിരുന്നു ദിവ്യശ്രീ. സമ്പാദ്യങ്ങൾ പെരുകുമ്പോൾ മോളുടെ ഭാവിക്കു വേണ്ടി ഒരുപാട് കരുതലോടെ ജീവിച്ചു. അവൾക്കായി പൊന്നും പണവും ബാങ്കിൽ കൂട്ടി. പാൽക്കാരനായ പക്കാരന്റെ മകൻ രാഹുൽ എന്നും പാലുമായി ദിവ്യയുടെ വീട്ടിലെത്തുന്നതോടെ ആണ് അവർ തമ്മിൽ പ്രണയം തുടങ്ങുന്നത്. വീടുകൾ അടുത്തടുത്തായതിനാൽ ആ പ്രേമം നന്നായി പുഷ്പിച്ചു. സുന്ദരനായ രാഹുലിന് സുന്ദരിയായ ദിവ്യശ്രീ വീണതിൽ ഇരുവരുടെയും കൂട്ടുകാർക്ക് വലിയ പരാതിയും ആ നാട്ടിൽ ഉണ്ടായില്ല. അത് കൊണ്ടോ എന്തോ ദിവ്യയുടെ വീട്ടിൽ ഈ വിവരമൊന്നും എത്തിയില്ല. ദിവ്യ പറഞ്ഞതുമില്ല. മമ്മി അറിഞ്ഞാൽ കൊല്ലും. ഡാഡി തുണ്ടമാതുണ്ടമാക്കും. അത് ആമിക്കറിയാം. കൂട്ടുകാരികളൊക്കെ കല്യാണം കഴിഞ്ഞു. ദിവ്യക്കും പലയിടങ്ങളിൽ നിന്നും വിവാഹാലോചനകൾ വരുന്നു. മമ്മി പല ചെറുപ്പക്കാരുടെയും  ഫോട്ടോകളും കാണിച്ചു  വിവരണങ്ങൾ നൽകുന്നു. ഒന്നും ദിവ്യക്കു പിടിച്ചില്ല. അവളുടെ മനസ്സിൽ രാഹുൽ കിടന്നു തിളങ്ങി. ഒരാഴ്ച്ച മുമ്പേ ഡാഡിയും എത്തി വിദേശത്തു നിന്ന്. ഇപ്രാവശ്യം കല്യാണമുറപ്പിച്ചേ മടങ്ങു എന്നാണ് പറയുന്നത്. മമ്മിയും ഡാഡിയും  ചെറുക്കന്മാരുടെ ഇടയിൽ നിന്നും ഒന്നിനെ ഉറപ്പിക്കാനുള്ള തത്രപ്പാടിൽ രാവേറെ ചർച്ചകൾ, വിവരണങ്ങൾ, അന്വേഷണങ്ങൾ എന്നിവയിൽ മുഴുകവേ ദിവ്യക്ക് പരവേശമായി.. ആ പരവേശം രാഹുലിനെ അറിയിക്കാനാണ് കോളേജിനടുത്തേക്ക് വരാൻ അവനോട് അവൾ പറഞ്ഞത്. അതാണ്  ഈ സമയത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത അവളെയും കൂട്ടി രാഹുൽ തന്റെ ബുള്ളറ്റിൽ ഈ പാർക്കിലെ ആളൊഴിഞ്ഞ ഒരിടത്തെ ബെഞ്ചിൽ ചേർന്ന് ഇരിക്കുന്നത്. ” ഇനി പറ രാഹുൽ ഞാൻ എന്ത് ചെയ്യണം.? ” ” ഒരൈഡിയ ഉണ്ട്. വിവാഹം വരെ ഒന്നും മിണ്ടാതെ നിന്ന് വിവാഹത്തിന്റെ തലേന്നാൾ ആവശ്യമുള്ളതുമെടുത്തു നമുക്ക് ഒളിച്ചോടാം.. ” ” വേണ്ട രാഹുൽ ഡാഡിയുടെ പ്രതീക്ഷയെ തകർത്ത് ഒരു പെരുങ്കള്ളിയെ പോലെ കൈയിൽ കിട്ടിയതെടുത്തു ഒളിച്ചോടാൻ എനിക്കാവില്ല. അതിലും ഭേദം മരിക്കുന്നതാണ് നല്ലത്.. !” ” അതും ശരിയാ. ” രാഹുൽ തന്റെ അബദ്ധം മനസിലായി. ” പിന്നെന്ത് ചെയ്യും ” അവൻ ചോദിച്ചു ഒരു ദരിദ്ര കാമുകന്റെ നിസ്സഹായത നിഴലിക്കുന്ന നോട്ടത്തോടെ അവൻ അവളോട് ചോദിച്ചു.. “ആ..” അവൾ കൈമലർത്തി. ഒരു കാര്യം ചെയ്യാം ഇപ്പോൾ നമുക്ക് പോകാം നാളെ കൃത്യം ഇതേ സമയത്തു ഇവിടെ വരാം അപ്പോഴേക്കും നമുക്ക് ഒരു ഉറച്ച തീരുമാനത്തിൽ എത്താം. ” അത് കേട്ടു രാഹുല്ന് സന്തോഷമായി.

തന്നെ തേച്ചിട്ട് പോവില്ല. അവൾ ആത്മാർത്ഥത ഉള്ളവൾ ആണ്.. ” വാ “. ദിവ്യ എണീറ്റു അവന്റെ കൈപിടിച്ച് നടന്നു. നടക്കുന്നതിനിടയിൽ വിഷണ്ണനായിരിക്കുന്ന രാഹുലിന്റെ തലമുടിയിൽ വിരലിൽ ഇട്ട് ചീകി അവൾ പറഞ്ഞു. ” നീ വിഷമിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു. നീ വിഷമിക്കാതിരിക്കൂ.. ഇന്നുമില്ലേൽ നമ്മുക്ക് ഒരുമിച്ചു മരിക്കാമെടാ.. ” അത് കേട്ടു റരാഹുൽ ചിരിച്ചു. അന്നു രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു പോയി രാത്രിയിൽ ഡാഡി  സെലക്ടഡ് ചെറുക്കൻ മാരിൽ നിന്നും ഒരാളെ ഉറപ്പിച്ചു. ചെറുക്കന് തന്നെ വീട്ടിൽ വന്നു കാണാൻ വരാനുള്ള അനുമതി നൽകിയതായി മമ്മിയും പറഞ്ഞു. എന്നിട്ട് ഫോട്ടോ തന്റെ നേരെ നീട്ടി. അവൾ അത് വാങ്ങി ഫോട്ടോയെ ശ്രദ്ധിച്ചതു പോലുമില്ല. “അടുത്ത ഞായറാഴ്ച അവര് വരുമത്രെ “മമ്മി അത് പറഞ്ഞു ചിരിച്ചത് അവളെ സന്തോഷിപ്പിച്ചതെ ഇല്ല. അന്ന് രാത്രി രാഹുലിനെ ഫോണിൽ വിളിച്ചവൾ നാളെ കോളേജിനടുത്തു വരാൻ പറഞ്ഞു.. ശേഷം അവൾ സ്വസ്ഥമായി ഉറങ്ങി. രാഹുലിനാണെങ്കിൽ കിടന്നിട്ട് ഉറക്കമേ വന്നില്ല. പിറ്റേന്ന് പതിവ് പോലെ രാഹുൽ കോളേജിന്റെ പരിസരത്തിൽ നിന്നും അവളെയും കൂട്ടി അതെ പാർക്കിന്റെ ആളൊഴിഞ്ഞ സ്ഥലത്തു ബെഞ്ചിൽ എത്തി. ദിവ്യയുടെ മുഖം വളരെ പ്രസന്നമായിരുന്നു. ” ഇതാ നോക്ക്.. ” തലേന്ന് മമ്മി സമ്മാനിച്ച വരന്റെ ഫോട്ടോ അവൾ അവനെ കാണിച്ചു. അത് കണ്ടു അവൻ വിസ്മയിച്ചു. രാഹുലിന് കണ്ണീർകുടങ്ങൾ പൊട്ടി കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. ആദ്യമായാണ് രാഹുൽ കരയുന്നത് ദിവ്യ കാണുന്നത്. അവന്റെ ഉള്ളു വിങ്ങി. ഒരു നിമിഷം അവന്റെ ഉള്ളിൽ ദിവ്യയെ തന്റെ സൈക്കിളിൽ ഇരുത്തി ചുറ്റികറങ്ങിയതും, നാരങ്ങാമിടായി കടലാസ്സിൽ  പൊതിഞ്ഞു  കൊടുത്തതും, മൂവാണ്ടൻ മാവിലെ ഒരേ ഒരു മാങ്ങയ്ക്ക് എത്താക്കൊമ്പിൽ കയറിയതും ഒക്കെ ഓർമ വന്നു. വാ പൊത്തി കരയുന്ന അവനെ കണ്ടപ്പോൾ അവൾക്കും കരച്ചിലായി. അവൾ അവനെ ഉറുമ്പടുക്കാം കെട്ടിപിടിച്ചു. ആകാശത്തു സൂര്യൻ മറഞ്ഞു ഇരുട്ട് കരിനിഴൽ വീഴ്ത്തി. എത്ര നേരം അങ്ങനെ പോയതെന്ന് അറിയില്ല. ആ ഉഷ്മളതയിൽ അവൾ തന്റെ ഇന്നലെ രാത്രി എടുത്ത തീരുമാനം അവനെ അറിയിച്ചു. അവന്റെ ചെവിയിൽ അവൾ എന്തോ മന്ത്രിച്ചു. “രാഹുൽ എനിക്ക് എന്റെ കുടുംബത്തിന് വേണ്ടി നിന്നെ വിട്ടു പോയെ പറ്റൂ. പക്ഷെ തേച്ചിട്ട് പോയ ഒരു പെണ്ണാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ” ഇതും പറഞ്ഞു അവൾ തന്റെ ചുണ്ട് അവന്റെ ചുണ്ടോട് ചേർത്തു. അവനെ ഒന്നുകൂടി വരിഞ്ഞു മുറുക്കി. ആ നിശബ്ദത സന്ധ്യയിൽ അവർ കൈമെയ്യ് മറന്നു ഒന്നായി. ഏറെ നേരത്തിനു ശേഷം അവൾ രാഹുലിനോട് പറഞ്ഞു.. “എല്ലാ കാമുകി കാമുകന്മാരും തേച്ചിട്ട് പോകുന്നില്ല.

ഇങ്ങനെയും പോകുന്നവർ ഉണ്ട്. അത് ആരും പറയാൻ ധൈര്യപെടാറില്ലെന്നേ ഉള്ളൂ. നമുക്ക് ഇങ്ങനെ ആവാം.. ” പാവം രാഹുൽ ദിവ്യയുടെ തീരുമാനത്തിനു മുന്നിൽ വേദനയോടെ പുഞ്ചിരിച്ചു.. ” രാഹുൽ സമയം വൈകി എന്നെ വേഗം എന്റെ ഫ്രണ്ട് റസിയയുടെ കല്യാണ വീട്ടിൽ കോണ്ടാക്ക്. ഡാഡി എട്ടു മണിക്ക് എന്നെ കൂട്ടാൻ വരും അവിടെ…നേരത്തെ പറഞ്ഞോറപ്പിച്ചതാ.. കോളേജു വിട്ട ശേഷം ഞാൻ റസിയയുടെ വീട്ടിലേക്കു പോകുമെന്ന് പറഞ്ഞിരുന്നു ഡാഡിയോട്.. ഡാഡി വരുമ്പോഴേക്കുംദിവ്യയെ റസിയാന്റെ വീട്ടിൽ വിട്ടു  രാഹുൽ പ്രേമം തകർന്ന ശോക മൂക വികാര വിക്രാളനായി വീട്ടിലേക്ക് മടങ്ങി… അങ്ങനെയാണ് പാരമ്പര്യവും പണവും കൈമൂതലായുള്ള റെജിയേട്ടന്റെ ഭാര്യയായി മാറിയത്… “എന്തിനാ റെജിയേട്ടാ സെർവന്റ്സിനെ ഇങ്ങനെ സ്നേഹിച്ചു ബന്ധുക്കളെ പോലെ വിളിക്കുന്നത്..സംസാരിക്കുന്നത്.. എനിക്കു അത് കേട്ടിട്ട് എന്തോ പോലെ.. അവർക്ക് അവരുടേതായ പേരുണ്ടല്ലോ ആ പേര് വിളിച്ച പോരെ…?” “മോളെ ദിവ്യശ്രീ.. ഞങ്ങളുടെ അപ്പനപ്പുയമ്മാരുടെ കാലത്തെ എല്ലാവരെയും ഒരുപോലെ കാണാനും സ്നേഹിക്കാനും ആണ് പഠിപ്പിച്ചിരിക്കുന്നത്.. അവര് അധ്വാനിച്ചു ആണ് നമുക്ക് സമ്പത്ത് ഉണ്ടാക്കിത്തരുന്നതു.. പക്ഷെ നമ്മുടെ സമ്പാദ്യം അവരാണ്…കള്ളത്തരം വഞ്ചന, പരദ്രോഹചിന്ത ഇതൊന്നും ഞങ്ങൾ ശീലിച്ചിട്ടില്ല. സൽഗുണങ്ങൾ മാത്രം ചെയ്യും. അപ്പോഴേ നല്ല  മനസുണ്ടാകും. നല്ലൊരു മനസ്സുള്ളവർക്കേ നല്ലൊരു വ്യക്തിത്വം ഉണ്ടാകൂ…” ഇതൊക്കെ കേൾക്കുമ്പോൾ അവളുടെ കണ്ണു തുറക്കുന്നുണ്ട്… എന്നാലും… അന്ന് രാത്രി എഫ് ബി യിൽ നിന്ന് ഒരു പയ്യനെ ചൂണ്ടി ഭർത്താവ് ഉറങ്ങുമ്പോൾ അവൾ എഴുന്നേറ്റ് അടുത്ത ബെഡ് റൂമിലേക്ക് പോയി.. അവിടെ ഇരുന്നു ചാറ്റാൻ തുടങ്ങി.. കഷ്ടകാലത്തിന് ഇപ്രാവശ്യം ഇറങ്ങിപ്പോകുന്നത് പെട്ടെന്ന് ഉണർന്ന് റെജി കണ്ടു.. അവൻ ഉറങ്ങുന്നത് പോലെ കിടന്നു.. അല്പം കഴിഞ്ഞപ്പോൾ എന്താ പരിപാടി എന്നറിയാൻ വേണ്ടി അവൻ പതുക്കെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു.. അവൾ കയറിയ മറ്റേ ബെഡ്റൂമിലെ ഡോർ നേരെ അടച്ചിട്ടില്ല.. റെജി പതുക്കെ എത്തിനോക്കി.. “അയ്യേ… എന്തൂട്ടാ ഇത്..?” അവൻ അകത്തു കയറി ഒച്ചവെച്ച് ചോദിച്ചുപോയി… അവളും ആകെ പരുങ്ങിപ്പോയി.. “സോറി ചേട്ടാ സോറി ഇനി ആവർത്തിക്കില്ല പ്ലീസ് നാറ്റിക്കല്ലേ…” ദിവ്യശ്രീ അയാളുടെ കാലു പിടിച്ചപ്പോൾ അയാളുടെ കോപം മടങ്ങി.. എങ്കിലും താക്കീത് എന്നാണോ ഇങ്ങനെ പറഞ്ഞു. “ഇന്ന് നിർത്തി കൊള്ളണം ഇമ്മാതിരി ചീപ്പ് പരിപാടി…” “ഷുവർ” അവൾ പ്രോമിസ് ചെയ്തു നാണംകെട്ടു കൊണ്ട്.. അല്പം കൊള്ളരുതായ്മകളിലൂടെ സഞ്ചരിച്ചു ഇനിയുള്ള ദിവസങ്ങളിൽ നല്ലൊരു ഭാര്യയായി ദുശീലങ്ങൾ ഒക്കെ ഒഴിവാക്കി കഴിഞ്ഞുപോയ തെറ്റുകളൊക്കെ പശ്ചാത്തപിച്ചു പ്രയാശ്ചിത്തം എന്നോണം നന്മകൾ ചെയ്തു തനിക്കും ജീവിക്കണം എന്ന് അവൾ മനസ്സിലുറച്ചു….

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular