Connect with us

Love

മമ്മി അത് ഇവളെ ഞാൻ വിളിച്ചോണ്ട് പോരുന്നു വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ…

Published

on

രചന: Ammu Santhosh

ദൈവത്തിന്റെ ദാനം “ആ കാളിംഗ് ബെൽ അടിക്കുന്നുണ്ട്. അച്ചായോ എവിടെയാ..?വാതിൽ തുറന്നു കൊടുക്ക് ” അന്നയുടെ ഒച്ചയെക്കാൾ ഉറക്കെ കാളിംഗ് ബെൽ വീണ്ടും മുഴങ്ങിയപ്പോൾ ആന്റണി പോയി വാതിൽ തുറന്നു. ഒരാളെ അയാൾക്ക് മനസിലായി സൽപുത്രൻ മറ്റേത് ഒരു പെണ്ണാണ് ഇതിന് മുന്നേ കണ്ടിട്ടില്ല. ഇവൻ രാവിലെ ജോഗിങ് ന് പോയതല്ലേ? “പപ്പാ ഇത്.. മഹാലക്ഷ്മി .. ഞങ്ങള്.. അത് പിന്നെ.” ‘അന്നേ.. എടിയേ ഇങ്ങോട്ട് വാടി ദേ മഹാലക്ഷ്മി വീട്ടിൽ ” അടുക്കളയിൽ കരിമീനിനോട് യുദ്ധം ചെയ്യുകയായിരുന്ന അന്ന  അത് കേട്ട് മീനിനെ വെള്ളത്തിലിട്ടു. മഹാലക്ഷ്മി വീട്ടിലൊക്കെ വരും എന്നൊക്കെ ഹിന്ദു കൂട്ടുകാരികൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ നസ്രാണിയായ തന്റെ വീട്ടിൽ ഒക്കെ മഹാലക്ഷ്മി വരുമോ? കൊള്ളാല്ലോ.. ചെന്നപ്പോൾ ദേ നിൽക്കുന്നു മഹാലക്ഷ്മി കൂടെ ഒരു….ങേ ഇത് തന്റെ മോനല്ലേ? ഇവൻ എന്താ ഇവളുടെ കൂടെ? “മമ്മി അത്.. ഇവളെ ഞാൻ വിളിച്ചോണ്ട് പോരുന്നു വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. ഇവളുടെ കല്യാണം നിശ്ചയിച്ചു ” അപ്പൊ  ഇത് മഹാലക്ഷ്മി പ്രേമം വേർഷൻ ആണല്ലേ? അവർ താടിക്ക് കൈ കൊടുത്തു “ഒരു സൂചന?” ആന്റണി അന്നയോട് “തരൂല്ല.സ്വാഭാവികം.ഇതല്ലിയോ ട്രെൻഡ്? സർപ്രൈസ് ആവും അല്ലിയോടാ?” “മമ്മി ഞാൻ നടക്കാൻ പോയതാ. അപ്പൊ ദേ ഇവൾ വിളിച്ചു പറയുന്നു തൂങ്ങി ചാകാൻ പോവാ. ലൈവ് ഇടും ന്നൊക്കെ.എന്നെ പോലീസ് പിടിക്കൂലേ? അതാ ” അന്ന മഹാലക്ഷ്മി യെ ഒന്ന് നോക്കി “ഈ പറഞ്ഞത് മുഴുവൻ കള്ളമാ അല്ലിയോ കൊച്ചേ? ” “കുറച്ച്.ഞാൻ വിളിച്ചോന്നുമില്ല എന്നെയാ വിളിച്ചേ.. എന്നെ കൊണ്ട് പോയില്ലെങ്കിൽ ഞാൻ ചാകും ന്നു പറഞ്ഞു. അത് സത്യാ.പക്ഷെ ലൈവ് ഇടുമെന്നു ഒന്നും പറഞ്ഞില്ല. അത് അഖിലേട്ടൻ കയ്യിന്നിട്ടതാ സത്യം.” “ഹോ എന്റെ കർത്താവെ ഇവൻ എന്റെ മാനം കളയും.. ടാ ഒള്ളത് പറ ” “അകത്തോട്ടു കേറിക്കോട്ടെ? “അഖിൽ പപ്പയെ നോക്കി “ആ കേറിക്കോ എന്നിട്ട് ഈ സെറ്റിയിൽ ഇരുന്നോ. സംഭവം convince ആയിട്ട് വീടിന്റെ അകത്തോട്ടു കേറാം ഇല്ലെങ്കിൽ ഇതിനെ കൊണ്ട് വിട്ടേച് വരണം ” ആന്റണി ഗൗരവത്തിൽ പറഞ്ഞു ‘കുറച്ചു നാൾ മുന്നേ കണ്ടതാണ്. ഓഫീസിൽ ട്രെയിനി ആയിട്ട് വന്നതാണ്.

ഇഷ്ടായി. അവൾക്കും ഇഷ്ടം. അത് അവൾ വീട്ടിൽ പറഞ്ഞപ്പോൾ സ്വാഭാവികമായും അവളുടെ കല്യാണം നിശ്ചയിച്ചു. അച്ഛൻ ആണ് പ്രോബ്ലം. പുള്ളി ഇപ്പൊ നമ്മുടെ ടൗണിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ടുണ്ട് മുട്ടൻ ഉടക്കാ.വേറെ വഴിയില്ല.അത് കൊണ്ടാ ” “കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. അല്ലെങ്കിലും പ്രസന്റേഷൻ പാർട്ടിൽ നീ മിടുക്കനാ. നമ്മൾ convinced ആയി അല്ലെ അച്ചായാ?” അന്ന ചിരിയോടെ ചോദിച്ചു ആന്റണി രൂക്ഷമായി അവളെ ഒന്ന് നോക്കി എന്നിട്ട് അവർക്ക് നേരേ തിരിഞ്ഞു.. “കൊച്ചേ ഞങ്ങൾക്ക്  മതമൊക്കെ കുറച്ചു പ്രശ്നം ഉള്ള കൂട്ടത്തിലാ. ഇതിപ്പോ പള്ളിക്കാരോടൊക്കെ സമാധാനം പറയണം. നീ ഹിന്ദുവാ. നിന്റെ വീട്ടുകാർക്കും വിഷമം കാണും. എടാ നീ ഇവളെ അങ്ങ് കൊണ്ട് വിട്ടേക്ക്. ” ആന്റണി ഗൗരവത്തിൽ പറഞ്ഞു. പിന്നെ മുറിയിലേക്ക് പോയി “നിന്റെ പപ്പാ സമ്മതിക്കുകേല മോനെ.. അറിയാല്ലോ മോള് ചെല്ല് “അന്ന വിഷമത്തോടെ പറഞ്ഞു “ഞാൻ പോവൂല്ല ” അവൾ പെട്ടെന്ന് പറഞ്ഞു “ങേ?” “ഇനി ചെന്നാൽ അച്ഛനും ഏട്ടനും എന്നെ തല്ലിക്കൊല്ലും. ഞാൻ പോവൂല്ല ” “തല്ലു കൊള്ളാത്തതിന്റ കുഴപ്പമാ ഇതൊക്കെ. എനിക്ക് ഒത്തിരി പണിയുണ്ട്. മോള് ചെല്ല്..” അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടെങ്കിലും അവർ മുഖം തിരിച്ചു കളഞ്ഞു മുറ്റത്തൊരു കാർ വന്നു നിന്നപ്പോൾ അവർ സംശയത്തോടെ അവരെ നോക്കി “എന്റെ അച്ഛനാ.സർക്കിൾ ഇൻസ്‌പെക്ടർ ആണ്.എന്നെ കൊണ്ട് പോവാനാ.. എന്നെ പറഞ്ഞു വിടല്ലേ അമ്മേ ” അവൾ കൈ കൂപ്പി “അമ്മ ” അവരുടെ ഉള്ളിൽ ഒരു മഴതുള്ളി ഇറ്റ പോലെയൊരു തണുപ്പ് നിറഞ്ഞു. “അച്ചായോ ഇതൊന്ന് ഹാൻഡിൽ ചെയ്തേരെ “അവർ അയാളുടെ മുറിയുടെ വാതിലിൽ തട്ടി പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. വാതിൽ തുറന്നു പുറത്തേക്ക് വന്ന ആന്റണിയും കണ്ടു അയാളെ. “എന്റെ പേര് മോഹനൻ.സർക്കിളാ.എന്റെ മോൾ ഇവിടുണ്ട്.

മര്യാദക്ക് അവളെ ഇറക്കി വിട്ടാൽ നിങ്ങൾക്ക് ജീവിക്കാം. ഇല്ലെങ്കിൽ അപ്പനെയും മോനെയും പിടിച്ചു അകത്തിടും.” ആന്റണി അയാളെ ഒന്ന് നോക്കി കാക്കിയിട്ട ഒരു തെമ്മാടി. “ഇങ്ങോട്ട് വാടി “അയാൾ അലറി കൊണ്ട് വീടിനകത്തേക്ക് നടക്കാനാഞ്ഞു. “വീട്ടിൽ കേറാൻ വാറന്റ് വേണം.”ആന്റണി ഒരു ചിരിയോടെ അയാളുടെ കയ്യിൽ പിടിച്ചു നിർത്തി. “എന്റെ മോളെ കൊണ്ട് പോകാൻ എനിക്കൊരുത്തന്റെയും അനുവാദം വേണ്ടെടാ ” അകത്തേക്ക് വന്നു അവളുടെ ചെകിട്ടത്ത് ഒന്ന് കൊടുത്തു അയാൾ. “കൊല്ലുമെടി നിന്നേ ” അയാൾ ഒരു മൃഗമാണെന്ന് ആന്റണിക്ക് തോന്നി. അവൾ കൊല്ലാൻ കൊണ്ട് പോകുന്ന മൃഗത്തിന്റ ദയനീയതയോടെ അയാളെ നോക്കി. “അതിപ്പോ സാറെ.. ഇതെന്റെ വീടാ.അതിനെ അങ്ങ് വിട്ടേക്ക്. സാർ ഫീൽഡ് അറിയാതെയാ ഈ കളി മുഴുവൻ കളിക്കുന്നെ. ഇവിടെ സി സി ടി വിയൊക്കെ ഉള്ളതാ.. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട ” “അതൊക്കെ എനിക്ക് @#₹& .നിന്റെ മോനുണ്ടല്ലോ? ദേ ഇവൻ.. ഇവന് ഇനി അധികം ആയുസ്സില്ല.. നോക്കിക്കോടാ..എന്നെ ശരിക്കും നിനക്ക് അറിയുകേലടാ….”അയാൾ വീണ്ടും ഒരു തെറി വാക്ക് പറഞ്ഞു “എന്നാ പിന്നെ സി സി ടി വി കണക്ഷൻ ഊരിയെക്കടാ ഉവ്വേ ” ആന്റണി മുൻവാതിൽ അടച്ചു കൊണ്ട് മകനോട് പറഞ്ഞു “നിന്റെ പെണ്ണിനെ വിളിച്ചോണ്ട് നീ അകത്തോട്ടു പൊയ്ക്കോ. ” അവർ പോയി കഴിഞ്ഞു എന്നുറപ്പ് വരുത്തി അയാൾ. ഒറ്റ നിമിഷം സർക്കിളിന്റ മൂക്കിൽ നിന്നു പൈപ്പ് പൊട്ടി വെള്ളം ഒഴുകും പോലെ ചോര. ആന്റണി കൈ ഒന്ന് കുടഞ്ഞു “എന്റെ മോന്റെ ആയുസ്സിനു വില പറയുന്നോടാ?” മോഹനൻ മുഖം പൊത്തി കുനിഞ്ഞിരുന്നു പോയി.അയാളെ മെല്ലെ പിടിച്ചെഴുനേൽപ്പിച്ചു ആന്റണി. “ഇതാണ്.. ഒന്നു തന്നാൽ അപ്പൊ താഴെ പോകും. എന്നിട്ടാണ് തട്ടും,കൊല്ലും. മോഹനാ അപ്പൊ ഞാൻ പറയുന്നത് എന്താ എന്ന് വെച്ചാൽ… നിന്റെ മോള് എന്റെ മോന്റെ കൂടെ ഇറങ്ങി പോരുന്നു. സത്യത്തിൽ എനിക്കൊട്ടും ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഞാൻ ഈ ടൈപ്പ് ഷോ ഒന്നും കാണിക്കുകേല.. അതും പെണ്ണുങ്ങളുടെ മുന്നിൽ.അത് സംസ്കാരം അല്ല.പക്ഷെ എന്റെ മോന്റെ ആയുസ്സിന്റെ കാര്യം നീ പറഞ്ഞില്ലേ?അതെനിക്ക് പൊള്ളി.. അവനോരെണ്ണമെയുള്ളു എനിക്ക്. ആ ഒറ്റ ഒന്നേയുള്ളൂ… എന്നെ പോലല്ല കേട്ടോ.മിടുക്കനാ …വിദ്യാഭ്യാസം ഉണ്ട്. ജോലിയുണ്ട്.എന്നെ പോലെ കള്ളുകുടിയില്ല,വലിയില്ല, പൊളിറ്റിക്സ് ഇല്ല, ഗുണ്ടായിസം ഇല്ല..” മോഹനന്റെ മുഖം ഒന്ന് തുടച്ചു. ചോര നിൽക്കുന്നില്ല. “മട്ടാഞ്ചേരിയില്, ഹാർബറില് പോയി വെറുതെ ഒന്ന് ചോദിച്ചു നോക്ക്.. കുന്നുമ്മേൽ ആന്റണി.

പേര് പറഞ്ഞാ മതി.. പോലീസ് റെക്കോർഡ് ക്‌ളീനാ.. ഒറ്റ കേസില്ല.. പക്ഷെ…അല്ലെ വേണ്ട.. നീ ചോദിച്ചു നോക്കി ഉറപ്പാക്കിട്ട് വാ.. നിന്റെ മോള് ഇവിടെ തന്നെ കാണും.. തല്ലി കൂട്ടിക്കൊണ്ട് പോകാൻ പറ്റുകേല. അവൾ ആന്റണിയുടെ മോന്റെ പെണ്ണാ.. ഇഷ്ടം ഉണ്ടെങ്കിൽ കൂട്ടി കൊണ്ട് പൊ..പിന്നെ എന്റെ മോനെ ഇനി എന്നെങ്കിലും എന്തെങ്കിലും പറഞ്ഞാൽ…. ” ആന്റണി കൈ ഒന്നുടെ കുടഞ്ഞു. “നിലത്ത് വീണ ചോര തുടച്ചിട്ട് വേണം പോകാൻ..” ആന്റണി ചിരിച്ചു. അടുത്ത ഞൊടി ആ മുഖം ഇരുളുകയും ചെയ്തു. ഹാർബർ “ആന്റണി, കുന്നുമ്മേൽ ആന്റണി 148കേസുകൾ, അതിൽ പോലീസ് ഉണ്ട്, രാഷ്ട്രീയക്കാരുണ്ട്, സാധാരണ ജനങ്ങളുമുണ്ട്.  പക്ഷെ തെളിവില്ല. അത് കൊണ്ട് തന്നെ പോലീസ് റെക്കോർഡിൽ പേരില്ല.  ആന്റണിയെ തൊടാൻ കഴിയുകേല, കാരണം അയാൾ എന്നും പാവങ്ങൾക്കൊപ്പമാ.അവർക്ക് വേണ്ടിയാ അയാൾ നടത്തിയ ക്രൈം മുഴുവനും.ഈ ഹാർബർ അയാളുടേതാ.അന്നും ഇന്നും.. രാഷ്ട്രീയക്കാരും അയാളുടെ കൂടെത്തന്നെ. വോട്ട് ബാങ്കാ സാറെ അയാള്. സാർ അയാളോട് മുട്ടാൻ നിൽക്കണ്ട. തോറ്റു പോകും. ചത്തു മലച്ച് ഏതെങ്കിലും റെയിൽവേ ട്രാക്കിൽ കിടക്കും. ആരും സാക്ഷി പറയുകേല.. പിന്നെ ആ കൊച്ച് സ്വന്തം മോളൊന്നുമല്ലല്ലോ.. സാറിന്റെ ഭാര്യയുടെ മോളല്ലേ.. പോട്ടെന്ന്. ആന്റണിയുടെ ചെക്കൻ മിടുക്കനാ.അയാളെ പോലെയല്ല. അത് കൊണ്ട് തന്നെ സാർ പേടിക്കണ്ട. ആ കൊച്ചു സന്തോഷമായിരിക്കും.” അയാൾ എസ് ഐ ജോണിനെ നോക്കി. “ഹാർബറിലെ തണുത്ത കാറ്റിന് മരണത്തിന്റെ ഗന്ധം കൂടിയുണ്ട് സാറെ.

വീട്ടിൽ കേറി കളിച്ചിട്ടും സാറിന്ന് ആയുസ്സോടെ ഇരിക്കുന്നെങ്കിൽ അത് ആ പെൺകുട്ടി കാരണമാ. അവൾ അവിടെ ഉള്ളിടത്തോളം സാറ് സേഫ് ആണ് ” അയാൾ ഒന്നും മിണ്ടിയില്ല * * * * * * * * * * * * * * * * “മോൾക്ക് കരിമീൻ കറി ഇഷ്ടായോ?”അന്ന ചോദിച്ചു “ഉം നല്ല രുചിയുണ്ട്. അച്ഛൻ ഉള്ളപ്പോൾ കഴിച്ചതാ.പിന്നെ ഇപ്പോഴാ ” അവൾ നിറകണ്ണുകളോടെ പറഞ്ഞു ആന്റണി അവളെ കുറച്ചു നേരം നോക്കിയിരുന്നു ശരിക്കും മഹാലക്ഷ്മി പോലൊരു പെൺകുട്ടി ഒരു മകൾ ഇല്ലാത്തതോർത്ത് പണ്ട് കുറെ വിഷമിച്ചിട്ടുണ്ട്.. “പപ്പാ കുറച്ചേ കഴിച്ചുള്ളല്ലോ?” അയാൾ പെട്ടെന്ന് ഒന്ന് ഞെട്ടി നോക്കി പുഞ്ചിരിക്കുന്ന മുഖം. നിഷ്കളങ്കത നിഴലിക്കുന്ന കണ്ണുകൾ. അലിവാർന്ന നേർത്ത ചിരി. പപ്പാ എന്ന വിളി അയാൾ കുറച്ചു കൂടി ചോറ് വിളമ്പി കറിയൊഴിച്ചു കഴിക്കാൻ തുടങ്ങി. “ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്കൊക്കെ വിഷമം ആണെന്നറിയാം… പക്ഷെ അഖിലേട്ടനെ എനിക്ക് അത്രക്ക് ഇഷ്ടാ..അഖിലേട്ടനില്ലെങ്കിൽ ച ത്ത്‌ കളയും ന്നൊക്കെ ഞാൻ തമാശ പറഞ്ഞതല്ല. സത്യാ.ഞാൻ കൂടി ഇവിടെ നിന്നോട്ടെ?അവര് വന്നാൽ ഇനിയെന്നെ കൊടുക്കല്ലേ..” അവൾ അയാളോട് പറഞ്ഞു അയാൾ ഇല്ല എന്ന് തലയാട്ടി പിന്നെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ മുഖം താഴ്ത്തി. തങ്ങൾക്ക് ഒരു മകൾ ജനിച്ചിരിക്കുന്നു.. ദൈവത്തിന് നന്ദി കമന്റ് ലൈക്കും ചെയ്യണെ….

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular