Connect with us

അനുഭവങ്ങൾ

ഓരോന്ന് ഇറങ്ങിക്കോളും പെണ്ണിന് പതിനെട്ട് തികഞ്ഞൂന്ന്….

Published

on

രചന: Rinila Abhilash
പുറത്ത് നല്ല വെയിൽ ആലിക്കാക്ക കുടയും ചൂടി ഉമ്മറത്തെത്തി. കുടയടച്ച് തിണ്ണയിൽ ചാരി വച്ചു. “കോയാക്കാ……” “ഇതാര്…. ആലിയോ…… കേറി വരീൻ….. ഇങ്ങോട്ടിരിക്കിൻ….. ന്തേ… ഇതു വഴിയൊക്കെ അകത്ത് നിന്ന് പാത്തു ഒന്നു തലയിട്ട് പുറത്തേക്ക് നോക്കി…. അടുക്കളേൽ ചെന്ന് സൈന ബാനോട് പറഞ്ഞു.,,,,അതേ…. ഉമ്മാ’….. ആടെ… ആലിക്കാക്ക വന്നിക്കിണേ…….. ”ആര്…. ആ… ബ്രോക്കറാണോ” ചിരകി വച്ച തേങ്ങയിൽ നിന്ന് അൽപം വാരി വായിലിട്ട് ചവച്ചു കൊണ്ട് അതെയെന്നവൾ തലയാട്ടി.,, “താത്താനെ പെണ്ണുകാണിക്കാനാവും” പാത്തു പറഞ്ഞു ”താത്ത എവടെ ” “ഓളവടെ അലക്കി വിരിക്കണ്ട്’…. ” അതേ….. ഉമ്മാ….. ഉപ്പാനോട് പറയണം… ഓൾടെ പഠിത്തം കയ്യാതെ കെട്ടിക്കൂല്ലാന്ന്.,,, ഓരോന്ന് ഇറങ്ങിക്കോളും.,,, പെണ്ണിന് പതിനെട്ട് തികഞ്ഞൂന്ന് അറിഞ്ഞാ…. പൊരക്കാരെക്കാളും ദെണ്ണം ഇയ്യറ്റങ്ങൾക്കാ……. ” പാത്തൂ…. ഒന്നു പതുക്കെ പറ…. അയാൾ കേൾക്കും…… :കേക്കട്ടെ…..ക്കി ഒന്നുല്ലാ.,,,, അരിഞ്ഞുവച്ച കാരറ്റിൽ നിന്ന് ഒരു കഷ്ണമെടുത്ത് വായിലിട്ട് അവൾ അടുക്കള വാതിൽ വഴി പുറത്തിറങ്ങി “താത്താ……. ജ്ജ് … എവടെ ‘….. “വടെണ്ട് … ന്തേ’ ”അനക്ക്.. ഇപ്പോ കല്യാണം കയ്ക്കണോ…. ” “ന്താ പാത്തൂ.,,,,, വട്ടായോ….” “കല്യാണം ആലോചിച്ച് ബ്രോക്കർ എത്തീക്കിണേ…. കോലായിലിണ്ട്…. ” അതും പറഞ്ഞ് പാത്തു അലക്കു കല്ലിൽ ഇരുന്നു… “ന്തേ’……. മുണ്ടാത്തത്, ” “ക്കി… പ്പം കല്യാണം വേണ്ട. ഞാൻ ഡിഗ്രി രണ്ടാം വർഷം ആയിട്ടേള്ളു.,,,ക്കി… ഞ്ഞീം പഠിക്കണം… പിന്നെ. ഒരു ജോലി കിട്ടണം’ ”ഉം.ഉം’…. അനക്ക് ഇന്നോട് പറയണപോലെ ഉപ്പാനോട് പറഞ്ഞൂടാ..??…. ഒന്നും മുണ്ടണ്ട ട്ടോ.,,, “പാത്തൂ… ജി.,, പറയോ… ഉപ്പാൻ്റ് ടത്ത് ….ക്കി .. ഇപ്പം കല്യാണം വേണ്ടാന്ന്….ക്കി… പഠിക്കാൻ പോണംന്ന്……” “അതെ., …. അല്ലെങ്കിലും ഞാൻ തന്നെയല്ലേ ഒക്കെ പറയല് അതോണ്ട്.. എല്ലാരും പറയും ക്കി….നാവ്‌… ഇത്തിരി കൂടുതലാ…

ന്ന്.” മൈമുത്താത്താ….. ജ്ജ് കണ്ണ് നെറയ്ക്കണ്ട…. ഞാൻ പറഞ്ഞോണ്ട്……വാ…. പാത്തു മൈമുനാൻ്റെ തോളിൽ കയ്യിട്ട് അകത്തേക്ക് കയറി. ഉച്ചക്ക് ചോറ് കഴിക്കുന്നതിനിടയിൽ ഉപ്പ പറഞ്ഞു. “മോളേ മൈമൂ’,,…. അനക്കൊരു ആലോചനേം കൊണ്ട് ആ ലി വന്നീനി…… കേട്ടപ്പോ നല്ല ആലോചനയാ…. അന്നെ … ഓൻ കണ്ടീർന്നോലൊ….. കോളേജിൽ പോണ വഴി….. ഓന് കച്ചോടണ്ട്…. നല്ല ആൾക്കാരാന്നാ ആലി പറഞ്ഞത് ‘ന്താ അൻ്റെ അഭിപ്രായം ” ഉപ്പാ…. താത്തക്ക് ഇപ്പോ കല്യാണം വേണ്ടാന്ന് ” പാത്തു പറഞ്ഞു “ഞാൻ അന്നോടല്ല ചോയ്ച്ചത്.,,, ഓള് പറയട്ടെ മൈമുന തലയും താഴ്ത്തി ഒന്നും മിണ്ടാതെ നിന്നു ” അതേ ‘…. താത്ത…. എപ്പോളും മിണ്ടാതെ ഇരുന്നാ… ശരിയാവൂല….അൻ്റെ… ജീവിതാ’…. ജ് തന്നെ തീരുമാനിക്ക് ” “ക്കി… ഇപ്പോ കല്യാണം വേണ്ട ഉപ്പാ .ക്കി പഠിക്കണം’ ”അതിപ്പോ പഠിക്കാൻ കല്യാണം കഴിഞ്ഞും ആ വാലോ “….. ഉം.,, നടന്നതെന്നെ…… :പാത്തുവാണ്.

“ഓൻ അന്നെ കണ്ട് ഇഷ്ടായി വന്നതാ.” ”ഓൻ മാത്രം ഇഷ്ടപ്പെട്ടാമതിയോ.,,,,താത്താക്ക് ഇഷ്ടാവണ്ടേ ” “കല്യാണം കഴിഞ്ഞ് പഠിപ്പിക്കില്ലാന്ന് പറഞ്ഞാ…. താ ത്താക്ക് വിഷമാവൂലേ ഉപ്പാ…… ഒരു കൊല്ലം കൂടി കഴിഞ്ഞാ.,, ഡിഗ്രി കഴിയും.,, ‘ഇതിപ്പോ ‘… ”അൻ്റെ നാക്ക്ണ്ടല്ലോ.,,,, പ്ലസ് ടു എത്തിട്ടേള്ളു നാക്ക് അയിനേക്കാളും നീട്ടാ.,,,, കോയ ദേഷ്യപ്പെട്ടു. ഉപ്പ ആദ്യം ഓ ലോട് ചോയ്ക്കി…. പഠിക്കാൻ വിടുമോന്ന്….. അങ്ങനെ ആ ചർച്ച അവിടെ നിന്നു. ഉച്ചക്ക് ശേഷം ആ ലിയുമായി സംസാരിക്കുന്നു . മോളേ..,,,,,,,ഓ ൽ ക്ക് …. കല്യാണം കഴിഞ്ഞ് പഠിക്കാൻ വിടാൻ അത്ര താൽപര്യമില്ലാന്ന്.അവടെ ഓൻ്റെ ഏട്ടൻമാർടെ ഭാര്യമാർ ഒക്കെ കല്ല്യാണം കഴിഞ്ഞ് പഠിപ്പ് നിർത്തിയതാന്ന്….. ഓരൊക്കെ നല്ല പൈസ ഉള്ളാരാ.,, പെണ്ണ് ങ്ങള് പഠിച്ച് പണി കിട്ടീട്ട് മാണ്ടാന്ന്…… നല്ല പൊരക്കാരാ.,,ൻ്റെ കുട്ടിക്ക് അവ ടെ ഒരു കുറവുണ്ടാവൂല…. സ്ത്രീധനം ‘…. അതും കുറവാ… ” അതേ ”ഉപ്പാ….. താത്താൻ്റെ സ്വപ്നം തകർത്തിട്ട് വേണോ ഒരു കല്യാണം… സ്ത്രീധനം കുറഞ്ഞത് താത്ത സുന്ദരിയായോണ്ട് … ല്ലേ.,,,,, ഞാനൊന്നു ചോദിക്കട്ടെ ഉമ്മാ… നമ്മൾ ഉമ്മാൻ്റെ പൊരേല് പോയി സുഖല്യാത്ത വല്യുപ്പനേം വല്ല്യുമ്മനേം കാണാൻ പോവാറില്ലേ…. അവിടെന്ന് തിരിച്ച് പോരുമ്പോ ഒരു നേരത്തെ മരുന്നിനുള്ള പണം കൊടുക്കാൻ കഴിയാത്തതിൽ ഉമ്മാക്ക് സങ്കടം തോന്നാറില്ലേ.,,,, നാല് പെങ്കുട്ട്യോളെ കെട്ടിച്ചയച്ചു.,,, വല്യുപ്പ കഷ്ടപ്പെട്ട്… ന്നിട്ടോ.,, നാലും… ഓരോരോ അടുക്കളേല് ‘ ‘….. സ്വന്തം ഉപ്പാനെം ഉമ്മാനേം നോക്കാനുള്ള പൈസ ഇടക്കെങ്കിലും കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഉമ്മ ഓർത്തിട്ടില്ലേ.,,,, സൈനബ ഒച്ചയില്ലാതെ കരഞ്ഞു.തട്ടമെടുത്ത് കണ്ണു തുടച്ചു.

”’ഉപ്പാ…… ഉപ്പാനെ കുറ്റം പറഞ്ഞതല്ല.,,, ഉപ്പ .’നോമ്പിന് കൊടുക്കുന്ന പൈസ പോലും എത്ര കഷ്ടപ്പെട്ടാണ് കൊടുക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. രണ്ടറ്റം മുട്ടിക്കാൻ പാട് പെടണത് ഞങ്ങൾ 2 പെൺകുട്ടികൾക്ക് വേണ്ടി ആണെന്ന്… അത്. ഞങ്ങൾക്കറിയാം.,,,, “ഇതു പോലെ പോയാൽ വല്യുപ്പയും വല്യുമ്മയും അനുഭവിക്കുന്നതു പോലെ… ൻ്റെ..ഉപ്പക്കും ഉമ്മക്കും വന്നു ചേരും.,,, അത്….. അത് ഞങ്ങൾക്ക് സഹിക്കാൻ പറ്റൂല ഉപ്പാ…… പാത്തു കരഞ്ഞു പോയി “അയ്യേ.,, ഉപ്പാൻ്റെ ആൺ കുട്ടി കരയേ…….. ഏയ്… കരയല്ല…. ൻ്റെ കുട്ടി എത്ര സ്നേഹള്ളോളാ….. പടച്ചോൻ തന്ന ൻ്റെ നിധി തന്ന്യാ…. ൻ്റെ മക്കള്.,,, ഞാൻ അത്രേം ചിന്തിച്ചില്ല. ഫോണെടുത്ത് കോയ ആലിയെ വിളിച്ചു “കല്യാണം ഇപ്പോ നടത്തണില്ല ആ ലി’…. ഓള് പഠിക്കട്ടെ.,, അതു കഴിഞ്ഞ് കല്യാണം… പിന്നെ അകത്ത് നോക്കി വിളിച്ചു പറഞ്ഞു ” സൈനൂ.. നാളെ… രാവിലെ .മ്മക്ക് അൻ്റെ പൊരേല് ഒന്ന് പോവ…. കൊറേ ആയീ ലേ’.. ഉപ്പാനേം ഉമ്മാനേം കണ്ടിട്ട് ‘: സൈനബ ൻ്റെ മുഖത്ത് സൂര്യനുദിച്ചു. “ൻ്റെ പാത്തൂ.,,, ജി ഒരു പുലി തന്നെ ” മൈമുന ഓൾടെ നെറ്റിയിലൊരുമ്മ വച്ചു പുലിയൊക്കെ അവടെ കിടക്കട്ടെ…. അപ്പോ ‘ഇനി.??? പഠിച്ച് പഠിച്ച് ജോലി കിട്ടി.. ‘……… അങ്ങനെ അങ്ങനെ……, അവർ രണ്ടു പേരും ഉറക്കെ ചിരിച്ചു.,, പുറത്ത് കോലായിലിരുന്ന് കോയാക്കയും ചിരിച്ചു. അടുക്കളേൽ സൈനബയും ചിരിച്ചു., ‘ ശുഭം.,,,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ ..

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular