Connect with us

Relationship

മറുപടിക്കപ്പുറം അമ്മയുടെ ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു…

Published

on

രചന: ബിന്ധ്യ ബാലൻ

“നിനക്കെങ്ങനെ ധൈര്യം വന്നെടി എന്റെ മുന്നിൽ വച്ച് എന്റെ മകനെ തല്ലാൻ… ഞാനോ മരിച്ചു പോയ ഇവന്റെ അച്ഛനോ പോലും ഇവനെ നുള്ളി നോവിച്ചിട്ടില്ല.. ഇന്നലെ കെട്ടിക്കേറി വന്നവൾക്ക് ഇത്ര അഹങ്കാരമോ..ഇറങ്ങിക്കോളണം ഈ നിമിഷം ഇവിടെ നിന്ന്.. ഇങ്ങനെ ഒരുത്തി ഈ വീട്ടിലിനി വേണ്ട ” കഴിഞ്ഞ നിമിഷം വരെ മോളെ എന്ന് മാത്രം വിളിച്ചിരുന്ന അമ്മായി അമ്മയുടെ നാവിൽ നിന്ന് ശാപവും ശകാരവും ഉയർന്നു കേട്ടപ്പോൾ ആദ്യമൊന്നു അമ്പരന്നെങ്കിലും പതിയെ അതെന്നിലൊരു ചിരിയായി മാറുകയായിരുന്നു. ഓന്തിനെപ്പോലെ ഉള്ള അവരുടെ നിറം മാറ്റം കണ്ട് ആശ്ചര്യപ്പെടുകയായിരുന്നു ഞാൻ. മനുഷ്യർ എത്ര വേഗമാണ് മാറുന്നത്.. അല്ലേ? “എന്താടി ആലോചിക്കുന്നേ…ഇപ്പൊ ഇറങ്ങിക്കോളണം ഇവിടെ നിന്ന്. കല്യാണം കഴിഞ്ഞ് മാസം മൂന്ന്‌ കഴിഞ്ഞപ്പഴേ നീയെന്റെ മോനേ തല്ലി.. അപ്പൊ കൊല്ലം ഒന്ന് കഴിഞ്ഞാലോ… നീയെന്റെ മോനേ കൊല്ലുമല്ലോ.. ” എന്റെ നിൽപ്പും ആലോചനയും കണ്ട് കലി മാറാതെ അമ്മ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി. ഒട്ടും ദേഷ്യം കാട്ടാതെ ശാന്തമായി ഞാൻ ചോദിച്ചു “അപ്പൊ അമ്മയുടെ മകൻ ചെയ്തതിലും പറഞ്ഞതിലും ഒരു തെറ്റുമില്ല എന്നാണോ അമ്മ പറയണേ… ഞാൻ മാത്രമാണോ തെറ്റ് ചെയ്തത്? ” “ഓഹോ….

നീ നിന്റെ ഭാഗം ന്യായീകരിക്കാൻ നോക്കുവാണോ.. ആണുങ്ങൾ ആയാൽ അങ്ങനെയൊക്കെ ആണ്.. ദേഷ്യം വന്നാൽ ഭാര്യമാരോട് തട്ടിക്കയറും ചിലപ്പോ അടിച്ചെന്നും വരും.. എന്നും പറഞ്ഞ് പെണ്ണുങ്ങൾ ഒപ്പം നിന്ന് തുള്ളണോ.. നിന്റെ വീട്ടിൽ അങ്ങനെ ആയിരിക്കും.. പക്ഷെ അതിവിടെ പറ്റില്ല.. ” പല്ല് ഞെരിച്ചു കൊണ്ട് എന്നോട് അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് എന്റെ ഭർത്താവിന്റെ നേർക്ക് വിരൽ ചൂണ്ടി അമ്മ ബാക്കിയെന്നോണം പറഞ്ഞു “അന്നേ ഞാൻ ഇവനോട് പറഞ്ഞതാ ഈ ബന്ധം വേണ്ടാന്ന്.നാലഞ്ചു കൊല്ലം പ്രേമിച്ചതാണ് പോലും.എന്നിട്ട് ദേ അവളുടെ തല്ലും കൊണ്ട് നിൽക്കുന്നു നാണമില്ലാത്തവൻ ” അമ്മ പറഞ്ഞത് കേട്ട് ആത്മാഭിമാനത്തിനും ആണത്തത്തിനും മുറിവേറ്റതിന്റെ അടങ്ങാത്ത രോഷത്തോടെ കത്തുന്ന കണ്ണുകളോടെ ഏട്ടനെന്നെ നോക്കി.. ഞാനൊട്ടും പതറിയില്ല.. കൂസലില്ലാതെയുള്ള എന്റെ നിൽപ്പ് കണ്ട് ഏട്ടൻ പറഞ്ഞു “എന്നെ ഭരിക്കുന്നൊരു ഭാര്യയെ എനിക്ക് വേണ്ട.. കെട്ടിയ താലി അഴിച്ചു വച്ചിട്ട് ഇറങ്ങിക്കോ.. എനിക്ക് വേണ്ടത് എന്നെ അനുസരിക്കുന്നൊരു പെണ്ണിനെ ആണ്.. അല്ലാതെ എന്റെ തലയിൽ കയറുന്നൊരുത്തിയെ അല്ല .. ” തികട്ടി വന്നൊരു ചിരിയേ പാതിയിൽ തന്നെ വിഴുങ്ങി ഞാൻ പറഞ്ഞു “നാല് കൊല്ലം പ്രണയിച്ചു നടന്നപ്പോൾ സെൽഫ് റെസ്‌പെക്റ്റിനെക്കുറിച്ചും സമത്വത്തെക്കുറിച്ചും ആത്മാഭിമാനം ഉള്ളവളായിരിക്കണം പെണ്ണ് എന്നും, എന്റെ ഭാര്യ എനിക്കൊപ്പം നിൽക്കുന്നവളായിരിക്കണമെന്നും എനിക്ക് അടിമപ്പെട്ടല്ല നീ ജീവിക്കേണ്ടതെന്നും പരസ്പര ബഹുമാനം…. കരുതൽ… ഇഷ്ട്ടാനിഷ്ടങ്ങളെ മാനിക്കൽ എന്നിവയെക്കുറിച്ചോക്കെ തമ്മിൽ കാണുമ്പോഴെല്ലാം തള്ളിമറിക്കാറുണ്ടായിരുന്നല്ലോ.. ഇപ്പൊ എന്ത് പറ്റി, ആത്മാഭിമാനത്തിനു കുത്ത് കിട്ടിയപ്പോ ഭാര്യ കരണം പുകച്ചൊരെണ്ണം തന്നത് കുറച്ചിലായിപ്പോയോ? ” ഭർത്താവിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല . പകരം സംസാരിച്ചത് അമ്മയാണ് “ഇവൻ എന്ത് ചെയ്തെന്നാ നീ പറയുന്നത്…

നിന്നോട് ദേഷ്യപ്പെട്ടതോ.. തല്ലാൻ കൈ ഓങ്ങിയതോ.. അതിനാണോ നീയെന്റെ മോനേ തല്ലിയത്? ” “അതിന് രണ്ടിനും അല്ല…. എന്റെ ഭർത്താവ് എന്നോട് ദേഷ്യപ്പെടുന്നതിനോ എനിക്കിട്ടൊരെണ്ണം തരുന്നതിനോ ഒന്നും എനിക്ക് കുഴപ്പമില്ല.. അമ്മ നേരത്തെ പറഞ്ഞത് പോലെ ആണുങ്ങൾ ആയാൽ ദേഷ്യം വരും ബഹളം വയ്ക്കും. ഒരു ഭാര്യ എന്ന നിലയിൽ അമ്മയുടെ മകന്റെ അത്തരം ബഹളങ്ങളെ സ്നേഹം കൊണ്ട് ഇല്ലാതാക്കാൻ എനിക്ക് പറ്റും.. പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ… പക്ഷെ അന്നൊന്നും ഇല്ലാത്തൊരു ശീലം അമ്മേടെ മോൻ ഇന്ന് കാണിച്ചു. മോന്റെ ആ ശീലക്കേടിനാണ് ഞാൻ മരുന്ന് കൊടുത്തത് ” “അതിനും മാത്രം എന്താണാവോ എന്റെ മോൻ നിന്നെ പറഞ്ഞത്? ” കണ്ണിലാളുന്ന തീയോടെ അമ്മ ചോദിച്ചു ഞാൻ ഭർത്താവിനെയും അമ്മയെയും മാറി മാറി നോക്കിയിട്ട്, ഒരു ചിരിയോടെ പറഞ്ഞു “എന്നെ പറഞ്ഞതിനല്ല ഞാൻ അടിച്ചത്.. ദേഷ്യം കൊണ്ട് തിളച്ചപ്പോ അമ്മേടെ മോൻ എന്റെ അച്ഛനെ ചീത്ത വിളിച്ചു… ആദ്യം ഒരു വട്ടം പറഞ്ഞപ്പൊ ഞാൻ പറഞ്ഞതാണ് വേണ്ട എന്ന്. പറഞ്ഞാൽ നീയെന്ത് ചെയ്യുമെന്ന് ചോദിച്ച് വീണ്ടും എന്റെ അച്ഛനെ പറഞ്ഞപ്പൊ, പിന്നെ എനിക്ക് സഹിക്കാൻ പറ്റിയില്ല, കൊടുത്തു കൈ നീട്ടി ചെകിട്ടത്തൊരെണ്ണം ” പറഞ്ഞു നിർത്തുമ്പോൾ, കാലിന്റെ പെരുവിരലിൽ നിന്നൊരു പെരുപ്പ് തലച്ചോറിലേക്ക് പാഞ്ഞു കയറി. “ഈ നിസ്സാര കാര്യത്തിനാണോ നീയിവനെ തല്ലിയത്… ആണുങ്ങൾ ആയാൽ അങ്ങനെ ആണ് ” അമ്മ നിസ്സാര ഭാവത്തിൽ തലയാട്ടിക്കൊണ്ടാണ് പറഞ്ഞത്. പെരുത്ത് വന്ന ദേഷ്യത്തെ കടിച്ചമർത്തി സംയമനത്തോടെ ഞാൻ പറഞ്ഞു “അങ്ങനെ എന്റെ ഭർത്താവിന് ദേഷ്യം വരുമ്പോ ചീത്ത വിളിക്കാൻ ഉള്ളതല്ല എന്റെ അച്ഛൻ… എന്നെ തല്ലിയാലും ചീത്ത വിളിച്ചാലും ഞാൻ ചിലപ്പോ സഹിച്ചെന്നു വരും.. പക്ഷെ വീട്ടിൽ ഇരിക്കുന്ന എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ, പറയുന്നത് ഏതവൻ ആയാലും അവൾ ആയാലും ആ നാക്ക് ഞാൻ ചവിട്ടിപ്പറിച്ചെടുക്കും….

അച്ഛനെക്കാൾ വലുതല്ല എനിക്കൊന്നും. അതോണ്ട് എന്റെ ഭർത്താവും അമ്മയും ഓർമ്മയിൽ വയ്ക്കാൻ ഒരിക്കൽ കൂടി പറയുവാണ് ഞാൻ, എന്നോടെന്തെങ്കിലും ദേഷ്യം ഉണ്ടായാൽ എന്നെ പറഞ്ഞതു തീർക്കാതെ, വീട്ടിൽ ഇരിക്കുന്ന എന്റെ പാവം അച്ഛനെ പറഞ്ഞാലുണ്ടല്ലോ നാലഞ്ചു കൊല്ലത്തേ പ്രേമവും കഴുത്തിൽ കിടക്കുന്ന ഈ താലിയും ഞാനങ്ങു വേണ്ടാന്ന് വയ്ക്കും. ഒരാണിന്റെയും തുണയില്ലാതെ ജീവിക്കാനും എനിക്ക് അറിയാം. നട്ടെല്ലുള്ള ഒന്നാംതരം പെണ്ണായാണ് അച്ഛൻ എന്നെ വളർത്തിയത്.. രണ്ടാളും കേട്ടല്ലോ ” എന്റെ മറുപടിയിൽ അവർ ശരിക്കും ഞെട്ടി. എന്ത് പറയണമെന്നറിയാതെ നിന്ന അമ്മയെ രൂക്ഷമായൊന്നു നോക്കിയിട്ട് ഭർത്താവിനോട് ഞാൻ പറഞ്ഞു “ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ അച്ഛൻ മാത്രമേയുള്ളൂ… എന്റെ പതിനാലാമത്തെ വയസിൽ ആണ് എന്റെ അമ്മ മരിക്കുന്നത്. അമ്മ പോയതിന് ശേഷവും ആ കുറവറിയിക്കാതെയാണ് അച്ഛനെന്നെ വളർത്തിയത്. എനിക്കായി പണമായി ഒരുപാടൊന്നും സമ്പാദിക്കാൻ എന്റെ അച്ഛന് പറ്റിയില്ലെങ്കിലും, ഞാൻ ആഗ്രഹിച്ചത്രയും പഠിപ്പ് അച്ഛനെനിക്ക് നേടി തന്നു. നമ്മൾ തമ്മിലുള്ള ബന്ധം ഞാൻ അച്ഛനോടു പറഞ്ഞപ്പോഴും അച്ഛനൊന്നേ പറഞ്ഞുള്ളൂ, എന്നെ അച്ഛൻ നോക്കുന്നത് പോലെ നോക്കുന്ന ഒരാൾ ആവണം എന്റെ ഭർത്താവ് എന്ന്.. അന്നത്തെ നിങ്ങളുടെ പെർഫോമൻസ് കണ്ടപ്പോൾ എനിക്കും തോന്നി അങ്ങനെ ആണെന്ന്.. കല്യാണം കഴിഞ്ഞു ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ അല്ലേ മനസിലായത്, നിങ്ങൾക്ക് ആവശ്യം നിങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കുന്ന ഒരു ഭാര്യയെ ആയിരുന്നു എന്ന്. നിങ്ങളെ അനുസരിച്ചു ജീവിക്കുന്ന ഒരു നല്ല ഭാര്യ തന്നെയാണ് ഞാൻ..ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.. പക്ഷെ അതിന് എന്തും അനുസരിക്കുന്നവൾ എന്നൊരർത്ഥമില്ല.. എന്ത് പറഞ്ഞാലും കേൾക്കുന്നവൾ എന്നും അർത്ഥമില്ല… അതെപ്പോഴും ഓർമ്മയിൽ ഉണ്ടാവാൻ ആണ് കൈ നീട്ടി ഒരെണ്ണം തന്നത്.. നിങ്ങൾ ഒരു കാര്യം എപ്പോഴും ഓർക്കണം, ഒരു ഭാര്യ ഭർത്താവിനോട് ചെയ്യാനോ പറയാനോ പാടില്ലാത്ത കാര്യങ്ങൾ എന്നപോലെ, ഭർത്താവിന് ഭാര്യയോടും ഉണ്ട്.. അതിൽ ആദ്യത്തേതാണ് ഞാൻ നേരത്തെ പറഞ്ഞത്, ദേഷ്യം വരുമ്പോൾ ചീത്ത വിളിക്കാനും അവഹേളിക്കാനും ഉള്ളതല്ല ഭാര്യവീട്ടുകാർ . എനിക്ക് ദേഷ്യം വരുമ്പോൾ ദേ ഈ നിൽക്കുന്ന നിങ്ങളുടെ അമ്മയെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് സഹിക്കോ.. ഇല്ലല്ലോ..

അപ്പൊ എന്റെ ഇമോഷനേയും അങ്ങനെ കണ്ടാൽ മതി. ” സങ്കടം കൊണ്ടോ ദേഷ്യം കൊണ്ടോ എന്റെ വാക്കുകൾ മുറിഞ്ഞു പോയി. എങ്കിലും കരയില്ല എന്ന വാശിയിൽ ഗൗരവത്തോടെ ബാക്കിയെന്നോണം ഞാൻ പറഞ്ഞു “കല്യാണം കഴിഞ്ഞു ഇങ്ങ് പോരുമ്പോൾ എന്റെ അച്ഛൻ എന്നെ ചേർത്ത് പിടിച്ച് ഒന്നേ പറഞ്ഞുള്ളൂ, മോൾക്ക്‌ എന്ത് സങ്കടം വന്നാലും അച്ഛൻ ഇവിടെ ഉണ്ട് എന്ന്… ആ ഒരൊറ്റ വാക്ക് മതി എനിക്ക്… ഇരുപത്തിനാല് കൊല്ലം ആ അച്ഛന്റെ മകൾ ആയാണ് ജീവിച്ചത്.. കല്യാണം കഴിഞ്ഞു എന്ന് വച്ച് ഭർത്താവ് അച്ഛനെക്കാൾ മുകളിൽ ആവില്ല.. അങ്ങനെ കരുതുന്ന പെൺകുട്ടികൾ ഉണ്ടാകുമായിരിക്കും.. എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട. ” പറഞ്ഞു നിർത്തിയിട്ടു ഞാൻ അമ്മയെയും മകനെയും മാറി മാറി നോക്കി. രണ്ട് പേർക്കും ഒന്നും മിണ്ടാനില്ല. ഞാൻ മെല്ലെ ഏട്ടന്റെ അടുത്തേക്ക് ചെന്നു. സ്വരം ഒട്ടും ഇടറാതെ ഏട്ടനോട്‌ പറഞ്ഞു ” കുറച്ചു മുൻപ് പറഞ്ഞില്ലേ, തലയിൽ കയറുന്നൊരു പെണ്ണിനെ വേണ്ട, താലി അഴിച്ചു വച്ചിട്ട് പൊയ്ക്കോളാൻ.. അങ്ങനെ തന്നെ ആവട്ടെ…. എന്നെ അടിമയെ പോലെ കാണുന്നൊരു ഭർത്താവിനെ എനിക്കും വേണ്ട.” പറയാനുള്ളതെല്ലാം പറഞ്ഞ് മനസ് സ്വസ്ഥമാക്കിയിട്ട് മൂന്ന്‌ മാസം മുൻപ് ദേവിയുടെ തിരുനടയിൽ വച്ച് എന്റെ കഴുത്തിൽ വീണ താലി നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ച് തല വഴി ഊരുമ്പോൾ ആണ്, ഒരു കൈ വന്നെന്റെ കൈത്തണ്ടയിൽ മുറുകിയത്. കണ്ണുകൾ തുറക്കുമ്പോൾ ഞാൻ കണ്ടു, പറഞ്ഞു പോയതിന്റെ കുറ്റബോധവും പേറി നിൽക്കുന്ന ഭർത്താവിനെ. “പൊറുക്കാൻ പറ്റുമെങ്കിൽ ആദ്യമായും അവസാനമായും സംഭവിച്ചു പോയൊരു നാക്ക് പിഴവ് പൊറുത്തു താ നീ… തെറ്റ് പറ്റിപ്പോയി… കല്യാണത്തിന് മുൻപ് നിന്നോട് പറഞ്ഞതും ഒന്നിച്ചൊരു ജീവിതം തുടങ്ങിയപ്പോ നിന്നോട് പെരുമാറിയതും രണ്ടായിപ്പോയി…പൊറുക്കു മോളെ നീയെന്നോട്.. ഇനിയൊരിക്കലും എന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഇതെന്റെ വാക്ക്.. വാക്ക് തെറ്റിച്ചാൽ നീ ഇനിയും എന്നെ തല്ലിക്കൊ ” കയ്യിൽ നിന്നു പിടുത്തം വിടാതെ, തല കുനിച്ചു എന്റെ മുന്നിൽ നിന്ന് ഏട്ടനത് പറയുമ്പോൾ, അത് ഹൃദയം തൊട്ടുള്ള വാക്കുകൾ ആണെന്ന് എനിക്ക് മനസ്സിലായി. മെല്ലെ ആ താടിയിൽ പിടിച്ചുയർത്തി ആ മുഖത്തേക്ക് നോക്കി ഞാൻ. ആ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്..

അലിവോടെ, അതിലേറെ സ്നേഹത്തോടെ ഏട്ടനോട് ഞാൻ പറഞ്ഞു “ചെയ്തതും പറഞ്ഞതും തെറ്റാണെന്നു മനസിലാക്കി തിരുത്താൻ ഇടം ചോദിക്കുമ്പോൾ അതിനെതിരെ ഒരിക്കലും മുഖം തിരിക്കാൻ പാടില്ല എന്ന് പഠിപ്പിച്ചു തന്നിട്ടുള്ള ഒരച്ഛന്റെ മകളാണ് ഞാൻ. ആ എനിക്ക് എന്റെ ഭർത്താവിനോട് പൊറുക്കാനും പറ്റും. ഞാൻ അല്ലാതെ ആരാണ് നിങ്ങളോട് പൊറുക്കാൻ. തെറ്റ് കാണിച്ചാൽ അമ്മമാർ ശാസിക്കും, തല്ലും.. ഇത്തിരി മുൻപ് കിട്ടിയത് അങ്ങനെ കൂട്ടിയാൽ മതി… ഒരു കാര്യമേ ഞാൻ പറയുന്നുള്ളൂ.. ആരുടേയും ആത്മാഭിമാനത്തെ മുറിപ്പെടുത്താതിരിക്കുക.. ഭാര്യ എന്നതിലുപരി, ഞാനും ഒരു വ്യക്തി ആണെന്ന് ഓർത്താൽ മതി.. ഞാൻ എന്നും ഏട്ടനെ സ്നേഹിക്കുന്ന അനുസരിക്കുന്ന ഭാര്യ തന്നെ ആയിരിക്കും..ഇത് എന്റെയും വാക്ക് ” പരസ്പരമുള്ള വാക്ക് കൊടുക്കലിന്റെ അറ്റത്ത്, ഒരു ചിരിയോടെ ഒക്കെ പറഞ്ഞവസാനിപ്പിക്കുമ്പോൾ, ഇതൊക്കെ കണ്ട് അപ്പോഴും ദേഷ്യം മാറാതെ “നീയിങ്ങനെ ഒരു പെങ്കോന്തൻ ആയിപ്പോയല്ലോടാ…. നിന്നെ കൈ നീട്ടി അടിച്ച ഇവളെ ഇവളുടെ വീട്ടിൽ കൊണ്ട് വിടാൻ നോക്ക് ” എന്നലറിയ അമ്മയോട് എന്നെ ചേർത്ത് പിടിച്ച് ഏട്ടൻ പറഞ്ഞു “ദേഷ്യം വന്നപ്പോ ഞാൻ ഇവളുടെ അച്ഛനെ പറഞ്ഞത്, ഇവിടെ അച്ഛന് ദേഷ്യം വരുമ്പോ അച്ഛൻ അമ്മയുടെ അച്ഛനെ പറയുന്നത് കേട്ട് ഞാൻ ശീലിച്ചത് കൊണ്ടാണ്. അന്ന് തൊട്ടേ മനസ്സിൽ ഉറച്ചു പോയി, ഭാര്യയുടെ തന്തയ്ക്കു വിളിക്കുന്നത് ആണിന്റെ അവകാശം ആണെന്ന്.. അച്ഛൻ അമ്മയുടെ അച്ഛനെ അങ്ങനെ വായിൽ തോന്നിയതൊക്ക പറയുമ്പോൾ അമ്മ മിണ്ടാതെ നിൽക്കുന്നതിനു പകരം അച്ഛന്റെ ചെകിട്ടത്തൊരെണ്ണം കൊടുത്തിരുന്നേൽ എനിക്കിപ്പോ ഇവളുടെ കയ്യിൽ നിന്ന് ഈ അടി കിട്ടുമായിരുന്നോ…? പിന്നെ, എന്റെ ഭാര്യയെ ഇറക്കി വിടണോ അതോ കൂടെ നിർത്തണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം..

ഞങ്ങൾ വഴക്കിടും കൂടും.. അതിലൊന്നും അമ്മ ഇടപെടേണ്ട ” മകന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു പ്രതികരണം അമ്മ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. ആകെ പകച്ചു നിൽക്കുന്ന അമ്മയ്ക്കരികിലേക്ക് ചെന്നിട്ട് ഞാൻ പറഞ്ഞു “ഉള്ള ജീവിതം പരസപരം പോരടിച്ചും ഏഷണി കൂട്ടിയും വഴക്കിട്ടും തീർക്കാതെ എന്നും എപ്പോഴും നമുക്ക് സ്നേഹത്തിൽ കഴിഞ്ഞാൽ പോരെ അമ്മേ.. അമ്മയെ ഭർത്താവിന്റെ അമ്മയായി അല്ല എന്റെ സ്വന്തം അമ്മയായി ആണ് ഞാൻ കാണുന്നത്… കാര്യങ്ങൾ നല്ല രീതിയിൽ പോകുന്നതാ എപ്പോഴും ജീവിതത്തിന് നല്ലത്… മക്കൾ തെറ്റ് കാട്ടുമ്പോൾ അവരെ ഉപദേശിച്ചു നല്ല വഴിക്ക് നടത്തേണ്ട അമ്മ തന്നെ അവരുടെ ജീവിതം രണ്ട് വഴിക്കാക്കാൻ നോക്കരുത്…. ” ഞാൻ പറഞ്ഞതൊക്കെ കേട്ട് ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ച് അമ്മയെന്നെ നോക്കി.. വാക്കുകൾ കൊണ്ടുള്ള മറുപടിക്കപ്പുറം അമ്മയുടെ ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു… മാപ്പ് പറച്ചിൽ… കുറ്റബോധം… പിന്നെ കടലോളം സ്നേഹവും … വാൽകഷ്ണം : ദേഷ്യം വരുമ്പോൾ ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് നിർവൃതിയടയുന്ന എല്ലാ ആണുങ്ങൾക്കും മേല്പറഞ്ഞ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാവുന്നതാണ്.. ഭാര്യയുടെ കയ്യീന്നൊരെണ്ണം കിട്ടി നന്നാവാൻ യോഗമുള്ളവർ ചുമ്മാ അങ്ങ് നന്നാവട്ടെന്നെ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular