Connect with us

Love

എന്റെ വിജയത്തിന് വേണ്ടി അവൾ അനു കാത്തിരുന്നു ഇന്നവൾ ഡോക്ടർ അനുവാണ്…

Published

on

രചന: സാദിഖ് എറിയാട്

പ്ലസ്‌ടു എക്സാം ഒന്ന് കൂടി ബാക്കിയുള്ള ദിവസമാണ് അവൾ അനുശ്രി എന്റെ മുന്നിൽ വന്ന് നിന്ന് പറഞ്ഞത് എനിക്കൊരു കാര്യം പറയാനുണ്ട് നന്ദുവിനോടെന്ന് എനിക്ക് നന്ദുവിനെ ഒത്തിരി ഇഷ്ട്ടമാണ് ഇന്ന് പെട്ടന്ന് തുടങ്ങിയ ഇഷ്ട്ടമല്ലാട്ടോ പത്താം ക്ലാസ് മുതലേ എനിക്ക് നന്ദുവിനെ ഇഷ്ട്ടമാണ് ഒരുപാട് മുൻപെ നന്ദുവിനോട് പറയാന്നു തോന്നിയതാണ് ഉള്ളിലെ ചെറിയ പേടിയും പിന്നെ നന്ദു എന്നെയൊന്ന് ശ്രദ്ദിക്കുന്നു പോലുമില്ലായെന്ന് കണ്ടപ്പൊ ഇത്രയും നീണ്ടു പോയി വരട്ടെ വരട്ടെ എന്ന് കരുതി ഇത്രയും നാൾ നിന്നു ഞാൻ ഇനി എന്റെ ഇഷ്ട്ടം നന്ദുവിനെ അറിയിക്കാതിരിക്കാൻ എനിക്ക് പറ്റില്ല നാളെ നമ്മുടെ എക്സാം തീരുകയല്ലെ നന്ദുവിനോട് എന്റെയുള്ളിലുള്ള ഇഷ്ട്ടം അറിയിക്കാതെ പോകാൻ കഴിയുന്നില്ല വെറുമൊരു സ്കൂൾ പ്രേമമല്ലാട്ടോ നന്ദു എനിക്ക് നന്ദുവിനോട് ഉള്ളത് ഒരു മുഖവുരയോ അല്പം പോലും ചിന്ദിക്കുകയോ വേണ്ടിവന്നില്ല നന്ദുവിന്‌ അനുവിനോട്‌ മറുപടി പറയാൻ അനു തന്നെ പോലെയൊരു കുട്ടി മുഖത്ത് നോക്കി ഇയാളെ എനിക്കിഷ്ടമാണെന്ന് പറയുന്നത് കേൾക്കാൻ ഞാനെന്നല്ല എന്റെ പ്രായത്തിലെ ഏത് ചെക്കൻ മാരും ഒന്ന് കൊതിക്കും പക്ഷെ സോറി അനു എനിക്ക് വേറൊരു കുട്ടിയെ ഇഷ്ട്ട മാണ് ഞാൻ എന്റെ അഞ്ചാം ക്ലാസ്സ്‌ മുതൽ ഇഷ്ട്ട പെട്ട് തുടങ്ങിയ അന്ന് മുതൽ എന്റെ കുഞ്ഞു മനസ്സിൽ ആരെല്ലാമോ പറഞ്ഞു കഴറ്റിയ ഇഷ്ട്ടം സോറി ആരെല്ലാമോ അല്ലാട്ടോ എന്റെയും അവളുടെയും അച്ഛൻ മാരും അമ്മ മാരും തന്നെ എന്റെ മുറ പെണ്ണ് എന്റെ ദേവൂട്ടി എന്റെ ഹൃദയത്തിൽ ആദ്യമായ് ചന്ദന കുറി വരച്ച പെണ്ണ് എന്റെ ദേവൂട്ടി .
അന്ന് എന്നോട് സോറി നന്ദു എന്നും പറഞ്ഞ് കണ്ണും തുടച്ചു പോകുന്ന അനുവിന്റെ മുഖം ഇന്ന് ഞാൻ ഒന്ന് കൂടി ഓർത്തെടുക്കുകയാണ് കാരണം അടുത്ത മാസ്സം ഞങ്ങളുടെ വിവാഹമാണ് ആ സ്കൂൾ ജീവിതം കഴിഞ്ഞ് പതിനൊന്നു വർഷങ്ങൾക്ക് ശേഷം ഞങ്ങളെ ഒരുമിച്ചു ചേർക്കാൻ ദൈവം തീരുമാനിച്ചത് എന്തോ അന്ന് അത്രക്ക് സ്നേഹമുണ്ടായിരുന്നോ അനുവിന് എന്നോട് അതോ പ്രായമുള്ളവർ പറയുന്ന പോലെ ചേരാൻ പാടുള്ളതെ ചേരു എന്ന ഐദിഹ്യമൊ അറിയില്ല അറിയില്ലെനിക്ക് .എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് ഞാൻ പത്തൊ പതിനൊന്നോ വയസ്സുള്ള അഞ്ചാം ക്ലാസ് കാരൻ അമ്മാവന്റെ വീടിന് പുറത്തെ ഊഞ്ഞാലിൽ ആടിക്കൊണ്ടിരുന്ന ഈ അഞ്ചാം ക്ലാസ് കാരനെ നന്ദു ഏട്ടാ ദേ അച്ഛൻ വിളിക്കുന്നു എന്ന് പറഞ്ഞ ആ മൂന്നാം ക്ലാസ് കാരി പെണ്ണ് ദേവൂട്ടി മേൽ ചുണ്ടിൻ മുകളിൽ കറുത്ത കാക്ക പുള്ളിയുള്ള മിടുക്കി കുട്ടി അവൾക്ക് പിന്നാലെ അകത്തേക്ക് ഓടി കയറിയ എന്നെ അമ്മാവൻ അടുത്തേക്ക് വിളിച്ച് ഇറുക്കെ കെട്ടിപിടിച്ഛ് എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് അമ്മാവൻ പറഞ്ഞ വാക്കുകൾ എന്റെ മകൾ ദേവൂട്ടി ഇവനുള്ളതാ ഈ നന്ദു മോനുള്ളതാട്ടൊ എന്ന് പറഞ്ഞപ്പോൾ ഒന്നുമറിയാത്ത പ്രായത്തിലാണേലും അന്ന് ദേവൂട്ടി എനിക്കുള്ളതാണ് എന്ന് കേട്ടപ്പോൾ ഞാൻ ദേവുട്ടിയുടെ മുഖത്തേക്കൊന്ന് പാളി നോക്കിയോ ആ ചെറുതിലെ തന്നെ എന്റെ മനസ്സിൽ കയറിയതാ അവൾ എന്റെ ദേവൂട്ടി അവൾ എന്റേതാണെന്ന് ചെറുതിലെ തന്നെ ഞങ്ങളുടെ മനസ്സിൽ വാരി നിറച്ച ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾ വളരും തോറും ഞങ്ങൾക്ക് സ്നേഹിക്കാനുള്ള ലൈസൻസ് കൂടി തരുകയായിരുന്നു .

ഞങ്ങളുടെ സ്കൂൾ ജീവിതം വേറെ വേറെ സ്കൂളുകളിൽ ആയിരുന്നെങ്കിലും ഞങ്ങളുടെ പ്രണയം അവളുടെ വീടിനരുകിലെ പുഴ വക്കിലും അവളുടെ പറമ്പിലെ മൂവാണ്ടൻ മാവിൻ ചുവട്ടിലും പടർന്നു പന്തലിച്ചു ദേവൂട്ടി ഡിഗ്രി ഫസ്റ്റിയർ പഠിക്കുന്നു ഞാൻ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കോഴ്‌സ് മറൈൻ എഞ്ചിനയറിങ് കോഴ്‌സ്ന് ചേർന്നിരിക്കുന്നു ആ സമയം ദേവൂട്ടിയുടെ ഏട്ടൻ ഗൾഫിൽ നല്ലൊരു പൊസിഷനിൽ എത്തിയിരുന്നു അവളുടെ വീടിന്റെ സ്ഥിതി തന്നെ മാറി കഴിഞ്ഞിരുന്നു ആ ഇടക്കാണ് അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള എന്റെ വീടിന്റെ താളം തെറ്റാൻ തുടങ്ങിയത് പോസ്റ്റ്‌ മാസ്റ്ററായ് ജോലിചെയ്യുന്ന എന്റെ അച്ഛന് ക്യാൻസർ എന്ന രോഗം ഉണ്ടെന്ന് അറിയുന്നത് അച്ഛൻ ഒരായുസ്സിൽ അത്രയും നാൾ സമ്പാദിച്ച എല്ലാ സമ്പാദ്യവും എന്റെ പഠന ചിലവിനും ഞങ്ങടെ ജീവിത ചിലവിനും കഴിച്ചുള്ള ബാക്കി മിച്ചം പിടിച്ചതെല്ലാം തീരുന്നു അച്ഛൻ സൊരു കൂട്ടി വെച്ചിരുന്നതെല്ലാം ചികിത്സയിൽ തീർന്നു തുടങ്ങി ഒരു വർഷത്തെ അച്ഛന്റെ ചികിത്സ എന്റെ പഠനവും മുടങ്ങി ബാക്കി ഉള്ളത് ഞങ്ങടെ വീട് മാത്രം ദേവുട്ടിയുടെ വീട്ട് കാർ അച്ഛന്റെ അസുഖം അറിഞ്ഞ ആ തുടക്കത്തിൽ വന്നു പോയതാണ് പിന്നെയൊന്ന് വന്നിട്ടേ ഇല്ല ദേവൂട്ടി പോലും ഒന്ന് വിളിച്ചു ചോദിക്കുന്നില്ല ഞാൻ അതും ചിന്തിച്ച് അച്ഛനടുത്ത്‌ ഇരിക്കുമ്പോളാണ് അമ്മയെന്നോട് കാര്യങ്ങൾ പറയുന്നത് കാശെല്ലാം തീർന്നല്ലോ മോനെ ഇനി മുന്നോട്ടുള്ള അച്ഛന്റെ ചികിത്സക്ക് എന്താ ചെയ്യാ നന്ദു അമ്മ ഒന്ന് പറയട്ടെ നീ അമ്മാവന്റെ അടുത്ത് പോയി കുറച്ച് കാശ് ചോദിക്ക് അത് വേണോ അമ്മേയെന്ന് ഞാൻ തിരിച്ചു അമ്മയോട് ചോദിച്ചപ്പോൾ പിന്നീട് അമ്മ പറഞ്ഞ വാക്കുകൾ

എനിക്ക് പുതിയ അറിവായിരുന്നു വെറുതെയല്ല മോനെ നിന്റെ അച്ഛന്റെ ഒരുപാട് നാളത്തെ സമ്പാദ്യം കൊടുത്തു വാങ്ങിയ നമ്മുടെ തെക്കേ തൊടിയിലെ ഭൂമി ആ ഭൂമി വിറ്റ കാശ് ഒരിക്കൽ അമ്മാവന് കൊടുത്ത് മോന്റെ ഈ കിടക്കുന്ന അച്ഛൻ സഹായിച്ചിട്ടുണ്ട് കുറി നടത്തി പൊളിഞ്‌ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകും എന്ന ഘട്ടം വന്നപ്പോൾ നിന്റെ അച്ഛൻ ആ പണം കൊടുത്ത് സഹായിച്ചതാണ് ഇപ്പൊ അതിലും വലിയ സഹായം നിന്റെ അച്ഛനും തിരിച്ചു വേണ്ട സമയമാണ് ഒരു നാൾ തിരിച്ചു തരുമെന്ന് ദേവൂട്ടിയുടെ അച്ഛൻ അന്ന് നിന്റെ അച്ഛനോട് വാക്ക് പറഞ്ഞിട്ടുണ്ട് അന്ന് അമ്മാവനെ സ്വന്തം കൂടപ്പിറപ്പുകൾ വരെ കൈ വിട്ടപ്പോൾ നിന്റെ അച്ഛൻ ഒന്നും നോക്കാതെ ലക്ഷങ്ങൾ അമ്മാവന് കൊടുത്ത് സഹായിച്ചു ആ സന്തോഷത്തിലും നന്ദിയിലുമാണന്ന് നിന്റെ ചെറുതിലെ നിന്നെ അടുത്ത് വിളിച്ച് അമ്മാവൻ പറഞ്ഞത് ദേവൂട്ടി നിനക്കുള്ളതാണെന്ന് ദൈവം അനുഗ്രഹിഛ് ആ കാശ് തിരിച്ചു തരാൻ ഇന്നവർക്ക് കഴിവുണ്ട് മോനെ പിറ്റേന്ന് ദേവുട്ടിയുടെ വീട്ടിലേക്ക് ചെന്ന ഞാൻ കണ്ടത് ദേവൂട്ടിയെ പെണ്ണ് കാണാൻ വന്നൊരു പയ്യനെയും അവന്റെ ആളുകളെയും എന്റെ മനസ്സ് അത് കണ്ട് പിടഞ്ഞുവെങ്കിലും അവർ പോയി കഴിഞ്ഞ ശേഷമാണ് ഞാൻ അമ്മാവനോട് ചോദിച്ചത് ദേവൂട്ടി എനിക്കുള്ളതല്ലെ അമ്മാവാ പിന്നെന്താ ദേവൂനെ കാണാൻ അവർ വന്നത്

അമ്മാവൻ വിഷയം മാറ്റാൻവേണ്ടി എന്നോട് ചോദിച്ചു എന്താടാ അച്ഛന്റെ വിവരമെന്ന് ഞാൻ അച്ഛന്റെ അപ്പോഴത്തെ എല്ലാ അവസ്ഥയും പറഞ്ഞു ചങ്ക് തകർന്ന് നിന്ന ഞാൻ വീണ്ടും ദേവൂട്ടിയുടെ വിഷയത്തിലേക്ക് കടന്നു അതിന് മറുപടി പറഞ്ഞത് പിന്നെ അമ്മായിയാണ് .അത് നന്ദു ഇവിടത്തെ അപ്പുമോന്റെ കൂടെ ദുബായ് ഓഫീസിൽ ജോലിചെയ്യുന്ന പയ്യനാണ് അപ്പു മോന് ആ പയ്യനെ വല്ലാത്ത ഇഷ്ട്ടമാണ് പിന്നെ വല്ല്യേ തറവാട്ട് കാരും പണമുള്ള കൂട്ടരുമാ ദേവൂട്ടി സമ്മതിച്ചോ അതിന് അതും ചോദിഛ് ഞാൻ ദേവൂട്ടിയുടെ റൂമിലേക്ക് പോയി എന്നെ കാണാതെ ഒളിഞ്ഞു നിന്ന അവളുടെ അരികിൽ ചെന്ന് ഞാൻ ചോദിച്ചു ദേവൂ നീ അറിഞ്ഞിട്ടാണോ ഇത് അവളുടെ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല എന്റെ ഏട്ടനും അച്ഛനും അമ്മയും പറയുന്നത് തട്ടി കളയാൻ ഇക്ക് കഴിയില്ല നന്ദു ഏട്ടാ ആ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി ഇവൾ എന്റെ മനസ്സിൽ കുറി വരച്ച എന്റെ ദേവുട്ടിതന്നെയാണോ ന്ന് നീറുന്ന മനസ്സുമായി തിരിച്ചു ഹോസ്‌പിറ്റലിൽ എത്തിയ ഞാൻ അമ്മയെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു കാശ് എന്ന സമ്പത്തിന് ഇങ്ങനെ ഓക്കെ മനുഷ്യന്റെ വാക്കുകളും സ്നേഹവും മറപ്പിക്കാൻ കഴിയുമോ അമ്മച്ചി എത്ര വലിയ സ്നേഹ ബന്ധത്തെയും ഇങ്ങനെ മുറിക്കാൻ കഴിയുമോ പണത്തിന് അച്ഛൻ ഒന്നും അറിയണ്ടമ്മെ അച്ഛൻ അവർക്ക് കൊടുത്തത് കാശല്ലമ്മെ അച്ഛന്റെ നന്മയാണ്

ആ നന്മ മറന്ന് പോയ അവരിൽ നിന്നും ഇനി ആ കാശ് തിരിച്ചു വാങ്ങി നമ്മടെ അച്ഛനെ ചികിൽസിക്കണ്ട നമുക്ക് നമ്മുടെ വീട് വിറ്റിട്ടായാലും അച്ഛനെ നോക്കാം അമ്മേ മൂന്ന് മനുഷ്യ ജന്മങ്ങൾ ഒരു പോലെ നീറി പുകഞ്ഞ നാളുകൾ .വീണ്ടും ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം ഒരു രൂപം മാത്രമായ അച്ഛനും അമ്മയുമായി ഞാൻ വാടക വീട്ടിലേക്ക് പിന്നീടുള്ള എന്റെ ജീവിതം ഓരോ പരിശ്രമങ്ങൾ ആയിരുന്നു രാത്രിയിൽ തട്ട് കടയിലും പുലർച്ചെ പത്ര വിതരണവുമൊക്കെയായ് ഞാൻ ഓടി നടന്നു പയ്യെ പയ്യെ പാ-തിയിൽ മുടങ്ങിയ എന്റെ പഠനവും ഞാൻ മുന്നോട്ട് കൊണ്ട് പോയി ഞാൻ ചെറുതിലെ കൊതിച്ച ഷിപ്പിലെ ജോലി അത് എന്റെ സ്വപ്നം തന്നെയായിരുന്നു. രണ്ട് കാര്യങ്ങൾ സ്വന്തമാകാൻ കൊതിച്ച എനിക്ക് മറക്കാൻ കഴിയാത്ത ഒന്ന് നഷ്ട്ട പെട്ടെങ്കിലും മറ്റൊന്ന് എന്നിൽ പൂവണിഞ്ഞിട്ട് ഇന്നേക്ക് രണ്ടര വർഷം എന്റെ ജോലി ഷിപ്പിലെ ജോലി എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു നല്ലൊരു വീട് വച്ചു മാസത്തിലെ ടെസ്റ്റും മരുന്നുമായി അച്ഛൻ എന്ന എന്റെ മഹാ മനുഷ്യൻ ഇന്നും എന്റെ വീട്ടിലെ തിളക്കമായ് ഞങ്ങൾക്കൊപ്പം ജീവിക്കുന്നു പിന്നെ അടുത്ത മാസ്സം ഞാൻ കെട്ടുന്ന അനുവിനെ കുറിച്ച് എല്ലാ മാസവും അച്ഛന്റെ ചെക്കപ്പുണ്ടായിരുന്ന ഹോസ്പിറ്റലിൽ ആയിരുന്നു അനു മെഡിക്കൽ ട്രൈനിങ്‌ പഠനത്തിന് നിന്നിരുന്നത് അവിചാരിതമായ് ഒരു ദിവസം എന്റെ അമ്മയെയും അച്ഛനെയും കാണാൻ ഇടയായ അനു എല്ലാ വിവരങ്ങളും അമ്മയിൽ നിന്നും ചോദിച്ചറിഞ്ഞു അന്ന് മുതൽ സ്വന്തമായ് ഒരു വീട് പോലും ഇല്ലാത്ത എനിക്ക് വേണ്ടി അവളുടെ ചെറുതിൽ ഇഷ്ട്ടം തോന്നിയ എന്റെ വിജയത്തിന് വേണ്ടി അവൾ അനു കാത്തിരുന്നു

ഇന്നവൾ ഡോക്ടർ അനുവാണ് അടുത്ത മാസം നന്ദു എന്ന എന്റെയും ഡോ. അനുശ്രിയുടെയും വിവാഹമാണ് ചില മനുഷ്യ മനസ്സുകളിലെ സ്നേഹ ബന്ധങ്ങളെയെങ്കിലും പണ മെന്ന ല-ഹരിക്ക് മു-റിച്ചു നീക്കാൻ കഴിയുന്നുണ്ട് അല്ലെ പക്ഷെ ചിലർ തിരിച്ചുമുണ്ട് പണവും പ്രൗഢിയും മയക്കാത്ത മനസ്സുള്ള പെണ്ണ് എന്റെ അനു ചെറുത് മുതൽ ഞാൻ മനസ്സിലിട്ട പെണ്ണിനെ എനിക്ക് കിട്ടിയില്ലേലും ചെറുത് മുതൽ എന്നെ മനസ്സിലിട്ട പെണ്ണിനെ എനിക്ക് തന്ന ദൈവത്തിന് സ്തുതി ചിലപ്പോഴെങ്കിലും മനുഷ്യന്റെ മനസ്സിനെ ഒരുപാട് മയക്കുന്നുണ്ടല്ലെ പണം പണമില്ലാത്തതിന്റെ പേരിൽ ഈ ഭൂമിയിൽ പല വിദ അവഗണനകൾ അനുഭവിക്കേണ്ടി വന്ന എല്ലാ മനസ്സുകൾക്കും സമർപ്പിക്കുന്നു ഞാൻ ഈ നന്ദുവിന്റെ മുറപ്പെണ്ണ് എന്ന കഥ

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular