Connect with us

Society

മിനിഞ്ഞാന്ന് രാത്രിയിൽ സ്നേഹയും എന്നോട് താമസം മാറുന്ന കാര്യം പറഞ്ഞിരുന്നു…

Published

on

രചന: സജി തൈപ്പറമ്പ്

ദേ ഞാൻ പറയണത് നിങ്ങള് കേൾക്കണുണ്ടോ? നീ പറയാണ്ടെങ്ങനാ, ഞാൻ കേൾക്കണേ? നിങ്ങടെ മരുമോളെ കൊണ്ട് ഞാൻ തോറ്റു ,ഞാനും അവളും ഒന്നിച്ച് ഈ വീട്ടിൽ വാഴൂല്ല നീയെന്താ ശാരദേ ഈ പറയണേ ?എനിക്കൊന്നും മനസ്സിലാകുന്നില്ല നമുക്കിവിടുന്ന് മാറണം, അവളുടെ ആട്ടും തുപ്പും കേട്ട് എനിക്കിവിടെ കഴിയേണ്ട ഗതികേടൊന്നുമില്ല, നമുക്ക് രണ്ട് പേർക്കും പെൻഷനുണ്ടല്ലോ ,വേറൊരു വാടകവീടെടുത്തിട്ട് നമുക്ക് നല്ല അന്തസ്സായിട്ട് ജീവിക്കാം അതിന്, ഇത് നമ്മുടെ വീടല്ലേ ?അപ്പോൾ പിന്നെ നമ്മളെന്തിനാ മാറുന്നത്, മാറേണ്ടത് അവരല്ലേ? എടീ നീയിത്ര മണ്ടിയായി പോയല്ലോ ,നിന്നെ പുകച്ച് പുറത്ത് ചാടിച്ചിട്ട് നിൻ്റെ പേരിലുള്ള ഈ വീടും പറമ്പും തട്ടിയെടുക്കാനുള്ള അടവല്ലേയിത്, അവളുടെ ചതിക്കുഴിയിൽ നീ വീണ് പോകരുത്,ഞാൻ പറഞ്ഞേക്കാം പിന്നെ ഞാൻ എന്ത് ചെയ്യണമെന്നാ നിങ്ങള് പറയണത്? എടീ.. അതിനൊരറ്റ ഐഡിയയേ ഉള്ളു ,നീയാ ചെവിയിങ്ങോട്ട് കൊണ്ട് വാ അയാൾ ശബ്ദം താഴ്ത്തി ഭാര്യയുടെ ചെവിയിൽ എന്തോ മൊഴിഞ്ഞു, അത് കേട്ട് അവരുടെ കണ്ണുകൾ വികസിച്ചു. പിറ്റേന്ന് തൻ്റെ ഭർത്താവ് ചെവിയിൽ പറഞ്ഞ ഐഡിയ പ്രയോഗിക്കാൻ ഒരവസരത്തിനായി ശാരദ കാത്തിരുന്നു തൻ്റെ ഭർത്താവും , മകനും പുറത്ത് പോയപ്പോൾ , മരുമകൾ ഉടനെ പോര് തുടങ്ങുമെന്നും ആ സമയം തനിക്കദ്ദേഹം പറഞ്ഞ് തന്ന ടിപ്സ് പ്രയോഗിക്കാമെന്നും കണക്ക് കൂട്ടിയിരുന്ന ശാരദയ്ക്ക് നിരാശയായിരുന്നു ഫലം,

അവൾ ഒരു പരാതിയുമില്ലാതെ വീട്ടുജോലികളെല്ലാം ഒരോന്നായി ചെയ്ത് തീർക്കുന്നത് കണ്ട ശാരദയ്ക്ക് ആശ്ചര്യം തോന്നി ഇവൾക്കിതെന്ത് പറ്റി ? ഇന്നലെ വരെ തന്നെ കൊണ്ട് ചെയ്യിച്ചിരുന്ന മുറ്റമടിച്ച് വാരലും പാത്രം കഴുകലും മീൻ മുറിക്കലുമൊക്കെ തനിച്ച് ചെയ്യുന്നു താനാണെങ്കിൽ അവളെ പ്രകോപിപ്പിക്കാനായി ഉമ്മറക്കോലായിലെ ചാര് കസേരയിൽ കാലും പൊക്കിയിരുന്നു പത്രം വായിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി ഇനി കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ? അവളുടെയീ മൗനം, എന്ന് പോലും ആ വയോധിക സംശയിച്ചു അപ്പോഴാണ് അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു സംഭവമുണ്ടായത് ഇന്നാ അമ്മേ ചായ, ആ പയ്യൻ ഇപ്പോഴാണ് പാല് കൊണ്ട് തന്നത് ,ഞാനവനെ രണ്ട് പറഞ്ഞു ,അതിരാവിലെ കൊണ്ട് തരാൻ പറ്റില്ലെങ്കിൽ ഞങ്ങള് കവറ് പാല് വാങ്ങിച്ചോളാമെന്ന് പറഞ്ഞ് ഞാനവനെയൊന്ന് വെരട്ടി, അല്ല പിന്നെ? അമ്മ രാവിലെയെഴുന്നേറ്റിട്ട് ,ഇത്രയും നേരം , ചായ കുടിക്കാതിരിക്കുവല്യോ? എൻ്റീശ്വരാ.. കാക്കമലർന്ന് പറക്കുന്നുണ്ടോ ? ആത്മഗതം പറഞ്ഞിട്ട് , ശാരദ ,തല പുറത്തേയ്ക്കിട്ട് നോക്കി . ഗ്യാസ് കയറി, നെറുകം തലയ്ക്കടിച്ചിരിക്കുമ്പോൾ ഇത്തിരി ചൂട് വെള്ളം ചോദിച്ചാൽ, വേണമെങ്കിൽ തിളപ്പിച്ച് കുടിക്ക് തള്ളേന്ന് പറയുന്നവളാ ,ഇവക്കിത് എന്നാ പറ്റി എൻ്റെ കാവിലമ്മേ … മരുമോളുടെ സ്നേഹം കണ്ട് ശാരദയുടെ കണ്ണ് തള്ളിപ്പോയി.

പിറ്റേ ദിവസം വൈകുന്നേരം ഓഫീസിൽ നിന്ന് മടങ്ങി വരുന്നവഴി, ശാരദയുടെ മകൻ പ്രകാശൻ ബിവറേജിൻ്റെ മുന്നിൽ വണ്ടി നിർത്തി , ഒരു പൈൻ്റ് വാങ്ങാമെന്ന് കരുതി, നീണ്ട ക്യൂവിൽ നില്ക്കുമ്പോഴാണ്, കുറച്ച് മുന്നിലായി, തൻ്റെ അച്ഛൻ നില്ക്കുന്നത് അയാൾ കണ്ടത്. ആശ്വാസത്തോടെ അയാൾ അച്ഛൻ്റെയടുത്തേക്ക് വേഗം ചെന്നു അച്ഛനിവിടെ നില്പുണ്ടായിരുന്നോ?എന്നാൽ പിന്നെ എനിക്കും കൂടി, ഒരു പൈൻ്റ് വാങ്ങിച്ചോ? ഇന്നാ കാശ്, പോക്കറ്റിൽ നിന്ന് പൈസയെടുത്ത് പ്രകാശൻ അച്ഛൻ്റെ നേർക്ക് നീട്ടി . പൈസയൊന്നും വേണ്ടടാ..ഇന്ന് നിനക്കുള്ള പൈൻ്റ് ,അച്ഛൻ വാങ്ങി തരും, കാരണം ,ഇന്നെനിക്ക് സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിവസമാണ് ങ്ങ്ഹേ, അതെന്താ അച്ഛാ ..അത്ര വലിയ സന്തോഷം ? പറയാമെടാ, നീ പോയി വണ്ടിയിലിരുന്നോ? ഞാൻ കുപ്പിയും വാങ്ങി അവിടെ വന്നിട്ട് പറയാം തിരിച്ച് വന്ന് കാറിൻ്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന പ്രകാശന്, ജിജ്ഞാസ അടക്കാനായില്ല ഉം, ഇനി വണ്ടിയെടുത്തോ ? അല്പം കഴിഞ്ഞ്, മദ്യക്കുപ്പികളുമായി വന്ന ഭാസ്കരൻ, മകനോട് പറഞ്ഞു. അച്ഛാ.. ഒന്ന് പറയ്, ഇന്നെന്താ ഇത്ര സന്തോഷം ? അക്ഷമയോടെ അയാൾ ചോദിച്ചു. എടാ മകനേ..

നിൻ്റെ ഭാര്യയും അമ്മയും തമ്മിൽ എന്നും പോരായിരുന്നില്ലേ? ഇന്നലെ ശാരദ വന്നിട്ട് എന്നോട് പറയുവാ ,നമുക്ക് വേറൊരു വീട്ടിലേക്ക് താമസം മാറാമെന്ന് ,അതിന് ഞാൻ സമ്മതിക്കുമോ ?, ഞാനവളോട് പറഞ്ഞു , എടീ ശാരദേ.. ഞാനും നീയും ഇവിടുന്ന് മാറിയാലുടനെ, നിൻ്റെ പേരിലുള്ള ഈ വീടും പറമ്പും, നമ്മുടെ മരുമോള് തട്ടിയെടുത്ത് , അവളുടെ പേരിലാക്കും, അത് കൊണ്ട് ,ഇനിയവൾ പോരിന് വന്നാൽ, ഇത് നിൻ്റെ പേരിലുള്ള വീടാണെന്നും, അധികം വിളഞ്ഞാൽ, ഞാനെല്ലാം കൂടി എൻ്റെ സ്വന്തം മകൾക്ക് എഴുതിക്കൊടുത്തിട്ട്, അവളോടൊപ്പം പോയി സുഖമായി ജീവിക്കുമെന്നും, നീ അവളോട് പറയണമെന്ന് ഞാൻ നിൻ്റെ അമ്മയോടൊരു ഐഡിയ പറഞ്ഞ് കൊടുത്തു, അത് ഫലിച്ചെടാ മോനേ.. ഇന്നലെ രാവിലെ മുതൽ ഈ നേരം വരെ ,അവര് തമ്മിൽ ഭയങ്കര സ്നേഹത്തിലാടാ… സത്യമാണോ അച്ഛാ… അമ്മയങ്ങനെ പറഞ്ഞായിരുന്നോ? എടാ അതല്ലേ രസം ,നിൻ്റെ അമ്മയ്ക്കത് പറയേണ്ടിവന്നില്ല, അല്ലാതെ തന്നെ, നിൻ്റെ ഭാര്യ പോര് നിർത്തിയെന്ന് ഉം … എൻ്റെ അച്ഛാ … അവള് പോര് നിർത്തിയതും, അമ്മയെ സ്നേഹിച്ച് തുടങ്ങിയതും അത് കൊണ്ടൊന്നുമല്ല പിന്നെ?

അമ്മ അച്ഛനോട് പറഞ്ഞത് പോലെ, മിനിഞ്ഞാന്ന് രാത്രിയിൽ സ്നേഹയും എന്നോട് താമസം മാറുന്ന കാര്യം പറഞ്ഞിരുന്നു എന്നിട്ട് ? അയാൾക്ക് ആശങ്കയായി അപ്പോൾ ഞാനവളോട് പറഞ്ഞു ,എടീ മണ്ടീ… നമ്മളിവിടുന്നിറങ്ങിയാലുടനെ, സ്വന്തം വീട് വിറ്റിട്ട് വാടകയ്ക്ക് താമസിക്കുന്ന ചേച്ചിയും അളിയനും കൂടി, ഇവിടെ വന്നങ്ങ് പൊറുതി തുടങ്ങും, ഒടുവിൽ കിട്ടിയ തക്കത്തിന് ചേച്ചി, അമ്മയെ സോപ്പിട്ട് തറവാട് സ്വന്തം പേരിലാക്കുകയും ചെയ്യും, അത് വേണോ ? ആ ഒരൊറ്റ ചോദ്യമാണച്ഛാ …എൻ്റെ ഭാര്യ യുദ്ധമവസാനിപ്പിച്ച് ആയുധം വച്ച് കീഴടങ്ങിയത്, എടാ മകനേ.. നിന്നെക്കുറിച്ച് എനിക്കഭിമാനം തോന്നുന്നു, ഈ ബുദ്ധി പണ്ട് എനിക്കുണ്ടായിരുന്നെങ്കിൽ എൻ്റെ തറവാട്ടിൽ നിന്നും ഞാൻ നിൻ്റെ അമ്മയേയും കൊണ്ട് മാറേണ്ടി വരില്ലായിരുന്നു അത് സാരമില്ലച്ഛാ… വിധിയെ തോല്പിക്കാൻ വില്ലേജോഫീസർക്കുമാവില്ലല്ലോ ഡാ ഡാ … അയാൾ ചിരിയോടെ മകൻ്റെ നേരെ കൈയ്യോങ്ങി…

Society

കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ…

Published

on

By

രചന: ഷെമീർ കരിപ്പാല

സരയുവിന്റെ വിവാഹം..

സരയൂ… ശാലീന സുന്ദരി..ആറു മാസം മുന്നേ ഒരു ഓണകാലത്ത് സന്തോഷ്‌ കുമാറുമായി വിവാഹം നടന്നു.. MA MED പഠിച്ച സരയുവിന് ഒരു ജോലി ലഭിക്കുക എന്നത് വളരെ ആഗ്രഹം നിറഞ്ഞതായിരുന്നു.. സ്വന്തം കാലിൽ നില്കാൻ അവൾ ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാൻ.. അവൾ psc ഉൾപ്പെടെ പല ടെസ്റ്റുകൾ എഴുതി കാത്തിരുന്നു.. ഇനി ജോലി കിട്ടും വരെ ഇരിക്കാൻ പറ്റില്ല വയസ്സ് കൂടി വരുന്നു.. താഴെ ഇനിയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോള് കൂടി ഞങ്ങൾക്ക് ഉണ്ട് അതിനാൽ വേഗം വിവാഹം കഴിപ്പിക്കാൻ ഒരുങ്ങി മാതാപിതാക്കൾ ദൃധി കൂട്ടി കൊണ്ടിരുന്നു.. ബ്രോക്കർ മാർ വന്നു അടുത്ത നാട്ടിൽ നിന്നും സ്വന്തമായി ബിസിനസ് നടത്തുന്ന സുന്ദരനായ ചെറുക്കന്റെ ആലോചന വന്നു.. വിദ്യഭാസം കുറച്ചു കുറവുണ്ട് എന്നാൽ രണ്ട് നില വീട് വലിയ കാർ എന്നക്കെ ബ്രോക്കർ പൊങ്ങച്ചം വിളമ്പി.. ചെക്കന്റെ മാതാപിതാക്കൾ ചെറുപ്പം ഒരു സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് വളരെ സമ്പന്നനായ വ്യക്തി എന്നക്കെ പറഞ്ഞു പെണ്ണ് വീട്ടുകാരുടെ പ്രഷർ കൂട്ടി.. പിന്നെ ഒന്നും നോക്കിയില്ല സരയുവിന്റെ അനുവാദം പോലുമില്ലാതെ ചെറുക്കനോട് വരാൻ പറഞ്ഞു..

പെണ്ണ് കാണൽ ചടങ്ങ് നടന്നു.. അടുത്ത കുറച്ചു സ്വന്തകരെ മാത്രം വിളിച്ചു ചടങ്ങ് നടത്തി ചുറ്റിലും അസൂയകാരാണ് അതിനാൽ കൂടുതൽ അന്നേഷിക്കാൻ നിക്കണ്ട..സരയുവിന്റെ അമ്മ കൂട്ടിച്ചേർത്തു.. വേഗം ഡേറ്റ് ഉറപ്പിച്ചോ.. അച്ഛനും മറിചൊരു വാക്ക് ഉണ്ടായില്ല.. പെൺ കുട്ടി മനസില്ലാ മനസ്സോടെ സമ്മതം മൂളി.. വിവാഹം നടന്നു.. ആവശ്യത്തിനും അപ്പുറം സ്വർണ്ണം കൊടുത്തു മകൾ സന്തോഷത്തോടെ ജീവിക്കട്ടെ മാതാപിതാക്കൾ അത്രമാത്രം മനസ്സിൽ കരുതി.. സരയൂ പുതിയ വീട്ടിൽ ചെന്നു.. ഭർത്താവിന് എപ്പോഴും തിരക്കാണ്.. വിരുന്നിനു പോകാൻ തന്നെ പറ്റില്ല അപ്പൊ ഹണിമൂൺ ട്രിപ്പ് ഒന്നും മോള് ആഗ്രഹിക്കല്ലേ അമ്മായിയമ്മ മുൻ‌കൂർ ജാമ്യം എടുത്തു.. സരയൂ എല്ലാം കൊണ്ടും അട്ജെസ്റ്റ് ചെയ്‌ത്‌ അവിടെ അവരെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിച്ചു.. ഓരോ ദിവസം ചെല്ലുന്തോറും അമ്മ സ്വല്പം പരുക്കനായി തോന്നി.. രാത്രിയിൽ ഭർത്താവിനോട് പരാതി പറഞ്ഞു നീ അതൊന്നും കാര്യമാക്കണ്ട എന്ന് സ്ഥിരം പല്ലവി.. ദിവസങ്ങൾ കടന്നു പോയി..

എല്ലാ ദിവസവും രാവിലെ കഞ്ഞി പിന്നെ ചോറും ചമ്മന്തിയും വേറെ ഒന്നും ആ വീട്ടിൽ ഉണ്ടാകുന്നില്ല സരയൂ ചോദിക്കുമ്പോൾ അമ്മ പറയും ഇതാണ് എവിടത്തെ ശീലം അത് മാറ്റാൻ പറ്റില്ല.. സരയൂ വീട്ടിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു പക്ഷെ ഭർത്താവിന് കൊണ്ട് ആക്കാനോ മറ്റോ സമയം ഇല്ല.. സരയൂ വിവാഹം കഴിഞ്ഞു ഒരു ദിവസം മാത്രമെ സ്വന്തം വീട്ടിൽ പോയിട്ടുള്ളൂ.. ഫോൺ വിളിക്കുമ്പോ സന്തോഷം പോലെ സരയൂ അഭിനയിച്ചു.. മാസങ്ങൾ കടന്നു പോയി.. ഭർത്താവ് അധിക സമയം വീട്ടിൽ ഇല്ല അമ്മയ്ക്കും അച്ഛനും tv കാണൽ തന്നെ ജോലി രാവിലെ tv യുടെ മുന്നിൽ ഇരുന്നാൽ സ്റ്റേഷൻ അടക്കുമ്പോ ഇവർ എഴുന്നേറ്റ് പോകും എന്ന അവസ്ഥ.. വീട്ടു ജോലി കഞ്ഞി വെക്കൽ ചോറും ചമ്മന്തിയുമുണ്ടക്കൽ സരയുവിന്റെ പണി.. കൊട്ടാരത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ചു രാജ കുമാരിയെ പോലെ ജീവിച്ച സരയൂ ജയിലിൽ പെട്ടു പോയ തടവ് കാരിയെ അനുസ്മരിക്കും പോലെ തള്ളി നീക്കി.. വീട് വൃത്തിയാക്കാൻ നല്ല ഒരു ചൂൽ പോലും വാങ്ങി കൊടുക്കാതെ സരയുവിനെ അവർ പീഡിപ്പിച്ചു.. ഒടുവിൽ സരയൂ വീട്ടിലേക്ക് പോന്നു.. ആ ബന്ധം ഉപേക്ഷിച്ചു.. അങ്ങനെ വീട്ടിൽ നിൽകുമ്പോൾ ഒരു ജോലി തരപ്പെട്ടു.. ചൂട് വെള്ളത്തിൽ ചാടിയ പൂച്ചയെ പോലെ ഇനി വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ വീട്ടിൽ നിന്നും ജോലിക്ക് പോയി സന്തോഷം കണ്ടെത്തുന്നു.. ശുഭം

Continue Reading

Society

ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

#അവിഹിതം.. “ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…” പത്രത്തിൽ വന്ന വാർത്ത ഉച്ചത്തിൽ ആരോ വായിച്ചത് കേട്ട് കൊണ്ടാണ് അന്ന് രാവിലെ പരമുവേട്ടന്റെ ചായ കടയിൽ രാവിലെ ചർച്ചക്ക് ചൂട് പിടിച്ചത്… “അല്ല പരമുവേ.. ഇതിപ്പോ പിടിച്ചതിലും വലുതാണ് ലോ അളയിൽ ഇരിക്കുന്നത്..” പല്ലുകൾ കൊഴിഞ്ഞ മോണയിൽ നല്ലൊരു പുഞ്ചിരിയൊട്ടിച്ചു കൊണ്ട് രാമേട്ടൻ രംഗം ഒന്നുടെ കൊഴുപ്പിച്ചു.. “അല്ലേലും…. ഇവിടെ ആരും തെറ്റ്കാരായി ജനിക്കുന്നില്ല രാമേട്ടാ… സമൂഹം ആണ് അവരേ തെറ്റുകാർ ആക്കുന്നത്..” പരമുവേട്ടന്റെ മറുപടി ചായകടയിൽ പൊട്ടിച്ചിരിയായി മാറി…

“എന്തായാലും… ഇന്നത്തെ തൊഴിലുറപ്പ് സ്ഥലത്തു ഞാൻ ഒരു കലക്ക് കലക്കും..” അതും പറഞ്ഞു ചാരിവെച്ചിരിക്കുന്ന വടിയെടുത്തു കുത്തി പിടിച്ചു കൊണ്ട് രാമേട്ടൻ പുറത്തേക്ക് ഇറങ്ങി.. “അല്ല.. എന്നാലും ഇതിൽ ആരാ തെറ്റുകാരൻ.. അല്ലേ തെറ്റ്കാരി…” പരമുവേട്ടൻ ദാമുവേട്ടനെ നോക്കി ചോദിച്ചു.. “എന്റെ പരമൂ.. പേപ്പറിൽ വന്ന വാർത്ത.. അത് അതിന്റെ വഴിക്ക് വിട്ടേക്കൂ..

നമ്മുടെ നാട്ടിൽ ഒന്നുമല്ല ലോ.. ഇതിന്റെയൊക്കെ പിറകേ നടക്കാൻ എന്നേ കൊണ്ട് വയ്യ.. ചായയുടെ പൈസ പറ്റിൽ എഴുതിയേക്ക്..” തോളിൽ കിടന്ന തോർത്ത് എടുത്തു ഒന്ന് വീശി കുടഞ്ഞു ദാമുവേട്ടൻ മെല്ലെ പുറത്തേക്ക് ഇറങ്ങി.. “ഡാ… എത്ര വയസ് ഉണ്ടെടാ അവർക്ക്….” പരമുവേട്ടൻ അനൂപിനെ നോക്കി ചോദിച്ചു… അനൂപ് പത്രം എടുത്തു ഒന്നുടെ നോക്കി.. “പരമേട്ടാ..

രണ്ടാൾക്കും വയസ് എഴുപത് കഴിഞ്ഞു..” “ങ്ങേ… അവളുടെ വീടെവിടാ…” പരമുവേട്ടന്റെ ശബ്ദം ഒന്ന് പിടഞ്ഞു.. “ആരുമാലൂർ…” “എന്റെ ദേവി..” പരമുവേട്ടൻ വേഗം മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു… “ഡീ.. നീ എവടാ..” പരമുവേട്ടന്റെ ശബ്ദത്തിൽ അൽപ്പം അന്ധാളിപ്പ് ഉണ്ടായിരുന്നുവെന്ന് തോന്നി അനൂപിന്.. “ഞാൻ വീട്ടിൽ അല്ലാതെ വേറെ എവടെ പോകാൻ..” “ഹോ…” പരമുവേട്ടൻ ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു.. “എന്തേ പരമേട്ടാ….”

അനൂപ് കൌതുകത്തോടെ ചോദിച്ചു.. “ഹേയ്… അവളല്ല ഡാ…” “ആര്…” അനൂപിന്റെ ശബ്ദത്തിൽ ഒരു പുഞ്ചിരി വന്നു… “ഒന്നുല്യാ ഡാ… നീ കടയൊന്നു നോക്കണം രണ്ടീസം.. ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം… വന്നിട്ട് മാസം നാലായിന്നേ..” വിയർത്തു കുളിച്ച പരമേട്ടന്റെ ശബ്ദം കേട്ട് അനൂപ് പൊട്ടിച്ചിരിച്ചു.. കടയിൽ പൊട്ടിച്ചിരി മുഴങ്ങി.. പരമേട്ടൻ ഇടിവെട്ട് കൊണ്ടത് പോലേ എല്ലാരേം പകച്ചു നോക്കി… ശുഭം..

Continue Reading

Society

അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…

Published

on

രചന: ജോളി ഷാജി

പ്രിയപ്പെട്ട ജൊഹാൻ, ഇതെന്റെ പത്താമത്തെ കത്താണ്… ഹോസ്പിറ്റലിൽ നിങ്ങൾ നൽകിയിരുന്ന അഡ്രസ്സിലേക്ക് എല്ലാമാസവും അയക്കുന്ന കത്തുകൾക്ക് മറുപടി പ്രതീക്ഷിച്ച് തന്നെയാണ് അയച്ചതൊക്കെ…. എല്ലാത്തിലും എന്റെ ഫോൺ നമ്പർ വെച്ചത് ഒരിക്കൽ എങ്കിലും നീ ഒരു ഹായ് അയക്കും എന്ന പ്രതീക്ഷയിലാണ്… സത്യത്തിൽ ഇന്നും എനിക്ക് നല്ല വിശ്വാസം ഉണ്ട്‌ ഒരിക്കൽ നീയെന്നെ തേടി എത്തുമെന്ന്…. അപ്പോൾ നീ ഓർക്കുമായിരിക്കും ഇരുപതോ ഇരുപത്തഞ്ചോ ദിവസം ശുശ്രൂഷിച്ച ഒരു നഴ്സിനെ ഞാൻ എന്തിനു തേടി പോകുന്നു എന്ന്… അറിയില്ല ജൊഹാൻ… നീ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ എത്തുമ്പോൾ ബോധമില്ലാത്ത നിന്റെ ചുണ്ടുകൾക്ക് ചെറുതായി സ്പന്ദനം മാത്രമേ ഉണ്ടായിരുന്നുള്ളു…. ഈ കാലത്തിനിടെ ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട്.. ഒരുപാട് മരണങ്ങൾക്ക് സാക്ഷി ആയിട്ടും ഉണ്ട്‌..

പക്ഷെ നിന്നെ കണ്ട ഒറ്റനോട്ടത്തിലെ നീയെന്റെ ആരോ എന്നൊരു തോന്നൽ ഉണ്ടായി… അതാണ് നിനക്കൊപ്പം നിന്നു നിന്നെ ശുശ്രൂഷിച്ചതും എന്റെ രക്തം നിനക്ക് പകർന്നു നൽകിയതും.. അപകടത്തിൽ പരിക്ക് പറ്റിയ നിന്റെ കാലിനു ഓപ്പറേഷൻ നടക്കുമ്പോൾ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു… കൂട്ടുകാരികളൊക്കെ കളിയാക്കി…. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമായേ തോന്നിയില്ല… കാരണം എന്റെ ഉള്ളിൽ നീ എന്റെ ആരോ ആണല്ലോ… ഒരുപക്ഷെ മുജ്ജന്മത്തിൽ നമ്മൾ അത്രയേറെ ആഴത്തിൽ വേരൂന്നിയ ബന്ധം ആയിരിന്നിരിക്കുമോ… നീ ഇപ്പോളും എഴുതാറുണ്ടോ.. നീ എനിക്ക് എഴുതി തന്ന ആ കവിതകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… സമയം കിട്ടുമ്പോളൊക്കെ ആ വരികളിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട് ജൊഹാൻ..

ഒരു വർഷം കഴിഞ്ഞിരിക്കുന്നു നമ്മൾ കണ്ടിട്ടും മിണ്ടിയിട്ടും… അന്ന് ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ നിന്റെ കാലിൽ വേദന കൂടുതൽ കണ്ടിട്ടല്ലേ പോയത്… വീട്ടിൽ ചെന്നു കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. വൈകുന്നേരം ആകാൻ കാത്തിരിക്കുകയായിരുന്നു ഞാൻ… എന്നത്തേയുംകാൾ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ മാതാവിന്റെ പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ച് കണ്ണീരോടെ പ്രാർത്ഥിച്ചു നിനക്ക് വേദന കുറയണേ എന്ന്… മാതാവിന്റെ കല്പാദങ്ങളിൽ നിന്നും തൊട്ടെടുത്ത എണ്ണയുമായി ഓടിയെത്തിയ എനിക്ക് നിരാശ ആണ് കിട്ടിയത്… ഇൻഫെക്ഷൻ കൂടിയ നിന്നെ വീട്ടുകാർ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ മരവിച്ചുപോയി…

പിറ്റേന്ന് അറിയാവുന്ന കുറേ ആശുപത്രികളിലേക്ക് വിളിച്ചു നോക്കി നീ അവിടെങ്ങാനും ഉണ്ടോ എന്ന്… പക്ഷെ മനസ്സിന് വേദന മാത്രം ആണ് കിട്ടിയത്… ജൊഹാൻ നീ എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കണം… ഞാൻ കാത്തിരിക്കും നീ വരുന്നതിനായി… കുറേ കാത്തിരുന്നു കാത്തിരുന്നു ഒരിക്കൽ നിന്നെ മറക്കുമായിരിക്കും അല്ലേ… അപ്പോൾ ഞാൻ ദൈവത്തിന്റെ ദാസിയായി ഏതെങ്കിലും ഒരു കന്യാസ്ത്രീ മഠത്തിൽ ആയിരിക്കും കേട്ടോ…. അപ്പോൾ ഞാൻ നിർത്തുവാട്ടോ… നാളെ മോർണിംഗ് ഡ്യൂട്ടി ആണ്… പുലർച്ചെ എണീക്കണം… സ്നേഹപൂർവ്വം ആഗ്നസ്… ജൊഹാന്റെ കൈകളിൽ ഇരുന്ന ആ കത്തിലേക്ക് കണ്ണുനീർ ഇറ്റ് വീണു.. “മോനെ നീ കരയുവാണോ..” അമ്മ അവന്റെ അരികിലേക്ക് വന്നു.. “മോനെ ആ നേഴ്‌സു കൊച്ചിന്റെ ആണോ കത്ത്…” “അതേ അമ്മേ… അവൾ ഇപ്പോളും എന്നേയും പ്രതീക്ഷിച് ഇരിക്കുകയാണ്….” “എന്താ മോനെ ആ കുട്ടി ഇങ്ങനെ…

എന്റെ മോൻ എപ്പോളെങ്കിലും അവൾക്ക് എന്തെങ്കിലും ആശ നൽകിയിരുന്നോ…” “ഇല്ലമ്മേ… പക്ഷെ അവൾക്ക് എന്നോട് പ്രത്യേക സ്നേഹം ആയിരുന്നു… ഹോസ്പിറ്റലിൽ എത്തിയപ്പോൾ മുതൽ ഒരോ കാര്യങ്ങളും നോക്കി ചെയ്തത് അവളല്ലേ…. അവളുടെ രക്തം അല്ലേ എന്റെ ശരീരത്തിൽ ഒഴുകുന്നത്…. ബിൽ അടക്കാനുമൊക്കെ അവൾ സഹായിച്ചിട്ടുണ്ട്…. പക്ഷെ ഒരു പ്രണയം ഒരിക്കലും ഞാൻ അവളിൽ കണ്ടില്ല അമ്മേ…” “എന്താ മോനെ ഇപ്പോൾ ആ കുട്ടി പറയുന്നത്…” “എനിക്കായി കാത്തിരിക്കുമെന്നും കാത്തിരിപ്പ് അവസാനിക്കുമ്പോൾ അവൾ കന്യാസ്ത്രീ ആകാൻ പോകുമെന്നും….” “മോനെ അമ്മച്ചി പറയുന്നത് അവിവേകം ആയി എന്റെ മോന് തോന്നരുത്… നമുക്ക് ആ കുട്ടിയെ ഒന്ന് വിളിക്കാം…. വരുമെങ്കിൽ നമ്മുടെ ഈ വീട്ടിലേക്കു അവളെ ചേർക്കാം മോനെ..” “അമ്മച്ചി എന്ത് പൊട്ടത്തരം ആണ് പറയുന്നത്…

അതൊരു പാവം കുട്ടിയാണ് എന്തിനാണ് ഞാൻ അതിന്റെ ഭാവി തകർക്കുന്നത്…” “മോനെ നിനക്കും വേണ്ടേ ഒരു തുണ… എത്ര നാൾ അമ്മച്ചി ഉണ്ടാവും എന്റെ കുട്ടിക്ക്…” “എണീറ്റു നടക്കാൻ പറ്റാത്ത ഞാൻ എന്തിനാ അമ്മേ അവളെ കൂടി ഇതിലേക്ക് കൊണ്ടുവരുന്നത്…. ഒരു കാൽ ഇല്ലാത്തവനായി ജൊഹാനെ ആരും കാണേണ്ട…. ഈ മുറിയിൽ ഞാൻ മരിക്കും വരെ ഇങ്ങനെ കിടന്നോളാം….” “മോനെ അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…” “മതി അമ്മച്ചി പറഞ്ഞത് നിങ്ങൾക്ക് ഞാൻ ഒരു മടുപ്പായി തോന്നിയാൽ അല്പം വിഷം വാങ്ങി എനിക്ക് തന്നേക്കു…” “മോനെ…” അമ്മ ഓടിവന്ന് അവന്റെ വായ പൊത്തി… കട്ടിലിൽ ഇരിക്കുകയായിരുന്ന ജൊഹാൻ അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…..

Continue Reading

Most Popular